Slider

അനന്താനന്ദാന്വേഷണം. 17

0
Image may contain: 1 person, text

^^^^^^^^^^^^^^^^^^^^^^^^^^
ജനിജൻ താനറിഞ്ഞുകൊണ്ടിരിക്കുന്ന
അറിവിന്റെ അനുഭൂതികളിൽ
സ്വയമലിഞ്ഞ അവസ്ഥയിലായി
അസ്തമയത്തിനു മുമ്പേ
രാജാവിനെ യാത്രയാക്കിയ
മഹർഷി ശിഷ്യരോടൊപ്പം
പുൽത്തകിടിയിൽ നടന്ന് വന്ന്
നദി രണ്ടായി പിരിയുന്നതിനഭിമുഖമായി
ഇരുന്നു
ചുറ്റുമായി ശിഷ്യരും
മുനികുമാരന്മാർ പഠനംകഴിഞ്ഞ്
നാളെ യാത്രയാവൂകയാണ്
മൂന്നു സൂര്യസഞ്ചാരകാലം
ഒരുമിച്ചു നടന്ന സതീർത്ഥ്യർ പിരിയുന്നതിന്റെ ഒരു മൗനം ഓരോ മുഖങ്ങളിലും കാണാം.
നന്മാനന്ദ മഹർഷി പറയുവാനാരംഭിച്ചു,
ഇന്നു പറയുന്നകാര്യങ്ങൾ അർധനയനങ്ങളാകുംവിധമുള്ള
ധ്യാനസാധകരായി നിങ്ങളൂടെ
ഹൃദയാന്തരാളങ്ങളിലേക്ക് സ്വീകരിക്കുക,
ഗുരു ആവശ്യപ്പെട്ടു
അപ്പോൾ പുൽക്കൊടികൾ പോലും
ഇലയനങ്ങാതെ മൗനമായിനിന്നു
ഗുരു
ധർമ്മരാജമുനിയെ വിളിച്ച് തന്റെ
വലത്ത് ഭാഗത്ത് ഇരുത്തി
നന്മാനന്ദ മഹർഷിയുടെ തേജസ്സാർന്ന
മുഖത്തിന് ശോഭ പകർന്നുകൊണ്ട്
പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നൂ
കിഴക്ക് നദിയൂടെ നേരേ മുകളിലായി
അസാധാരണ വലുപ്പത്തിലാണ്
ഇന്ന് ചന്ദ്രനെ കാണുന്നത്
നദിയിലെ കുഞ്ഞലകൾക്കൊപ്പം
ചന്ദ്രന്റെ പ്രതിബിംബം നദിയിലൂടെ
ഗുരുവിനുനേരേ ഒഴുകിയെത്തിക്കൊണ്ടിരുന്നു.
നമ്മുടെ പർണ്ണശാലകളെ ചുറ്റി
രണ്ട് നദികളൊഴുകുന്നത് നാം കാണുന്നു,
അവ
നമ്മെ ചുറ്റി തഴുകിയാണ് ഒഴുകുന്നത്
നമുക്ക്
ആ നദിയെ അനുഭവിച്ചറിയുവാൻ
എന്തുചെയ്യണം,
അതിലിറങ്ങി കൈക്കുമ്പിളിൽ കോരി
കുടിച്ചാലെ നദിയുടെ ഗുണാംശം അനുഭവിക്കാനാകൂ,
എന്നാൽ ശിരസ്സുയർത്തി
മിഴികൾ തെളിച്ചു
മുന്നോട്ടുനോക്കിയാൽ
അവ രണ്ടല്ല ഒരുനദിയാണെന്ന്
തിരിച്ചറിവുണ്ടാകും,
ഈ ജഗത്തായ ജഗത്തിൽ മുഴുവനായി
നിറഞ്ഞിരിക്കുന്ന ആ അദൃശ്യ ചൈതന്യവും
ഇങ്ങനെയാണ്
അഥവാ
കാണാവുന്നതും കാണാത്തവയുമായ
നക്ഷത്രലോകമാകെയും
നാമിരിക്കുന്ന ഈ ഭൂമിയുമാകെ
നിറഞ്ഞിരിക്കുന്ന ചൈതന്യം ഉണ്ട്
അത്,
ഈശാ ആകുന്നു .
ഈശാ ഇവിടെയെല്ലായിടത്തും വസിക്കുന്നു
ഈ ജഗത്താകെയും
ആ ചൈതന്യം
കാറ്റു പോലെ
പ്രകാശം പോലെ
എന്നെ സദാ തഴുകുകയാണ്
നിങ്ങളുടെ ചുറ്റും അതുണ്ട്
അതിനെ ആഗ്രഹിച്ചന്വേഷിച്ചാൽ മാത്രമേ
ആ സാമീപ്യം തിരിച്ചറിയാനാകൂ .
അത് നാമാകുന്നു
ധർമ്മരാജമുനിയുടെ നേരേ വിരൽ
ചൂണ്ടി ഗുരു പറഞ്ഞു,
അത് നീയാകുന്നു.
എന്നാൽ
നമ്മൾ രണ്ടല്ല
ഒന്നാകുന്നു
ഈ പൂർണ്ണചന്ദ്രന്റെ
പ്രതിബിംബം നദിയിലൂടെ
ഒഴുകിവരുന്നത് നിങ്ങൾ കാണുന്നില്ലേ,
അതുപോലെതന്നെയാണ്
എന്റെ ശിരസ്സിലൂടെ
ഈശായുടെ ചൈതന്യ പ്രകാശം
ഒഴുകിയിറങ്ങുന്നത്
ഈരാവിൽ
ധർമ്മന്
ഈ പ്രകാശചൈതന്യ ദർശനം
നാം പകരും
നാളെ
നിങ്ങളെല്ലാം യാത്രയാവുകയാണ്
വത്സലശിഷ്യരെല്ലാം
അവരവരുടെ കർമ്മരാജ്യങ്ങളിൽ
ജനങ്ങളെ
ആത്മബോധത്തിലേക്ക് നയിക്കുന്ന
ഗുരുനാഥന്മാരായി
മഹത്വമാർജ്ജിക്കാൻ
നാം അനുഗ്രഹിക്കുന്നു.
നാളെ മധ്യാഹ്നത്തിനു മുമ്പേ
ഒരു ധുനി പൂജയോടെ
നിങ്ങൾക്ക് യാത്രയാകാം
ധർമ്മരാജമുനി
നിങ്ങളെ നയിക്കും
ഇനിയൊരുകാലം വരെ
ഞാൻ
നിർവ്വാണ തപസ്സിൽ പ്രവേശിക്കുകയാണ്.
° ° ° ° °
ശിഷ്യന്മാർ അവരുടെ
പർണ്ണശാലകളിലേക്ക്
ഉറങ്ങുന്നതിനായി പ്രവേശിച്ചു.
മഹർഷിയുടെ പർണ്ണശാലയിൽ ദീപം തെളിച്ചശേഷം,
ധർമ്മരാജമുനി പതിവുപോലെ
ഗുരുവിന്റെ ശയ്യ വിരിച്ചു .
നന്മാനന്ദമഹർഷി സ്നേഹപൂർവ്വം
ധർമ്മനെ വിളിച്ചരികിലിരുത്തി
ധർമ്മരാജൻ ഗുരുപാദങ്ങൾ
നമസ്കരിച്ചു,
ധർമ്മൻ,
ഞാനനുഭവിച്ച് ആനന്ദിക്കുന്ന
ആ പ്രകാശചൈതന്യം
ഇപ്പോൾ നിനക്ക് കാണിച്ചുതരണമെന്നാണ്
ഞാനാഗ്രഹിക്കുന്നത് ,
മനസ്സ് പരിപൂർണ്ണമായും
ഏകഭാവമെത്തിയെങ്കിൽ
നിനക്ക് അത് ദർശിക്കാം
ഇല്ലെങ്കിൽ പിന്നീട്
സാധനയിലൂടെ അത് നിനക്ക്
നേടിയെടുക്കാം.
അത് നാമാകുന്നു
അത് നീയാകുന്നു
എന്ന് കാണുമ്പോൾ
ഈ ലോകമായ സർവ്വലോകവും
നീറഞ്ഞുനിൽക്കുന്ന ആ ചൈതന്യത്തിന്റെ അംശമായ നമ്മളിലേക്കും ആ ശക്തി
പ്രവേശിക്കൂം അപ്പോൾ
ആ ചൈതന്യവും
ഞാനും
ഒന്നായിത്തീരും
ഈ പ്രപഞ്ച ചൈതന്യമായ ഈശായും നീയും
രണ്ടല്ലാതായി മാറും
ഒരേ ചൈതന്യം കുടികൊള്ളുന്ന
നമ്മൾ രണ്ടല്ല ഒന്നായിമാറും
അങ്ങനെ ഒന്നിൽനിന്നും ഒന്നിലേക്കു
പകരുന്നതെല്ലാം നന്മയാകും .
നമ്മെ തഴുകുന്ന ആ ചൈതന്യത്തിൽ നിന്നും നാം
കൈക്കുമ്പിളിൽ കോരി
നമ്മുടെ ഉള്ളം നിറയ്ക്കുമ്പോൾ
ഉള്ളം പ്രകാശമാകും
അവിടെ നന്മയെ
നന്മ
പ്രതിഷ്ഠിക്കണം
എന്നിട്ടാ നന്മയെ സദാ പൂജിക്കണം
നന്മയെ മനനം ചെയ്യണം
പതിയെ പതിയെ
നന്മ നമ്മളെ കീഴടക്കും
പിന്നെ നമ്മളിൽ നിന്ന്
നന്മയല്ലാതൊന്നും പുറപ്പെടുകില്ല
അതിൽനിന്നുറവിടുന്ന
പരമാനന്ദം നാം
അനുഭവിക്കാൻ തുടങ്ങും അപ്പോൾ .
ഈ അനുഗ്രഹ വചനത്തോടെ
ശിഷ്യന്റെ ശിരസ്സിൽ കരംവച്ച്
ഒരു നാഴിക നീണ്ട
അനുഗ്രഹ തപസ്സിൽ ഗുരു പ്രവേശിച്ചു.
° ° ° °
അർദ്ധരാത്രിയോടടുക്കുകയാണ്
സമയം ,
വന്ദ്യ വയോധികനായമഹർഷി
ശന്തമായുറങ്ങൂന്നു.
ധർമ്മരാജമുനി
വിശറിയുമായി അരികിലിരിക്കുന്നു,
ധർമ്മരാജൻ ചിന്തകളിലാണ്ടുപോയി,
ഒൻപത് സൂര്യസഞ്ചാരകാലം കഴിഞ്ഞുപോയിരിക്കൂന്നു
പർണ്ണശാലയുടെയും
ധന രത്ന കലവറയുടെയും
സൂക്ഷിപ്പുകാരനും അധികാരിയുമായി
ഒരു സുവർണ്ണകാലം.
ഓരോ കാലവൂം വരുന്ന ശിഷ്യരുടെയും
രാജ ഭടന്മാരുടെയും ബഹുമാനങ്ങൾ
എത്ര സുഖമാണ് നൽകിയത്
നാളെമൂതൽ സാമന്തരാജാവ് ഭരണംനടത്തുന്ന ,തന്റെ
പട്ടിണിനാട്ടിൽ , ആ രാജ്യത്തെ
ദാരിദ്ര്യത്തിന്റെ മടിത്തട്ടിൽ
ഇനിയുമൊരു ജീവിതം….
ധർമ്മന്റെ മനസ്സ് ആകെ
കലങ്ങിമറിയാൻ തുടങ്ങി,
ചെറിയൊരു രാജ്യത്തെ
രാജഗുരുവായെങ്കിലും
ഇവിടെ നിന്നും വളരാനായില്ല
തന്റെ ലോകം ശൂന്യമാകുന്നത്പോലെ തോന്നി ധർമ്മന്
സമയം പോകെപോകെ
ധർമ്മന്റെ ശരീരത്തിൽ വിയർപ്പുകണങ്ങളുതിർന്നു
മുഖംചുവന്നു
മുഖമാകെ മുറുകിവന്നു
ശ്വാസഗതി പാടുപെട്ട്
ധർമ്മൻ അടക്കിനിർത്തി
ഗുരുവിന്റെ മുഖത്തേക്ക് നോക്കാതെ
പതിയെ അരികിലെത്തി
മഹർഷിയുടെ
കഴുത്തിൽ ചുറ്റിയിരുന്ന
സ്ഥാനോത്തരീയത്തിന്റെ
രണ്ടു തുമ്പുകൾ
ഇരുവശങ്ങളിലേയ്ക്ക്
ബലമായി വലിച്ചുപിടിച്ച്
ധർമ്മരാജമുനി
പുതിയൊരു തപസ്സിലേക്ക് കണ്ണടച്ചു.
° ° ° °
ബ്രാഹ്മമുഹൂർത്തത്തിൽ
ഗുരുപാദവന്ദനത്തിന്
ഉള്ളിലേക്ക് പ്രവേശിച്ച
ശിഷ്യർ കണ്ടത്
ശാന്തമായുറങ്ങുന്ന ഗുരുവിനെയാണ്
പാദങ്ങളിൽ വീണുകിടന്നുറങ്ങുന്ന
ധർമ്മരാജമുനിയേയും
അനക്കം കേട്ട് ധർമ്മൻ മുഖമുയർത്തി
അർദ്ധരാത്രി കഴിഞ്ഞും
ദിവ്യതേജസ്സ് പകർന്നുനൽകുകയായിരുന്നു ഗുരുനാഥൻ,
ഉറങ്ങിപ്പോയി,
ഗുരുവിനെ വിളിച്ചൂണർത്തൂ
ഞാൻ വേഗം ജലവുമായെത്താം
ധർമ്മൻ
മൺപാത്രം കയ്യിലെടുത്ത്
നദീയിലേക്കു നടന്നു,
ജലവുമായെത്തിയ മുനി
പർണ്ണശാലയിലെ നേർത്ത
വിലാപത്തിലേക്കാണ് കയറിച്ചെന്നത്,
ധർമ്മനെക്കണ്ടതും
അവർ കരഞ്ഞു പോയി
നമ്മുടെ ഗുരു നമ്മളെ വിട്ട് പോയി
ചിലർ വാവിട്ട് വിലപിച്ചുപോയീ,
ധർമ്മന്റെ കയ്യിൽനിന്നും
മൺപാത്രം താഴെവീണുടഞ്ഞു
ഗുരുപാദങ്ങളീലേക്ക്
കണ്ണീർപ്രവാഹമായി
ആ ശിഷ്യൻ വീണു,
ഏതാനും സമയം കടന്നൂപോയി
ധർമ്മരാജൻ മുഖമുയർത്തി
ഗുരുവചനങ്ങളാൽ
ലോകത്തെ നയിക്കേണ്ടത് നാമാണ്
ഗുരു പറഞ്ഞതോർമ്മയില്ലേ
ധുനി പൂജ
അത്
ഗുരുവിന്റെ ശരീരസ്ഫുടം തന്നെയാണ്
അതിനുള്ള മരങ്ങളടൂക്കുക
ഗുരുവചനം മറന്നോ
അത് നാമാകുന്നു
അത് നീയാകുന്നു
അതേ ഞങ്ങൾ
ഈശായുടെ അവതാരങ്ങളായിരുന്നു
നമ്മൾ രണ്ടല്ല ഒന്നാകുന്നു
അതേ ഇന്നലെരാത്രി
ഗുരു എന്നിലേയ്ക്ക് പകരപ്പെട്ടിരിക്കൂന്നു ,
ഇപ്പോൾ ആ അവതാരം
ഞാനായിത്തീർന്നിരിക്കുന്നു
ഗുരുവിന്റെ അവതാരലക്ഷ്യം
നമുക്ക്‌ പൂർത്തീകരിക്കണം
ഗുരുപാദത്തിൽ സമർപ്പിക്കപ്പെട്ട
സമ്പത്ത് മുഴുവൻ
അതിനായുള്ളതാണ്
അവയൊന്നും നഷ്ടപ്പെട്ടുകൂടാ
താമസിക്കരുത് ധുനീപൂജ താമസിക്കരുത്
ഗുരുവീന്റെ
കണ്ഠത്തിലണിഞ്ഞിരിക്കുന്ന
സ്ഥാനോത്തരീയം
എന്നെ അണിയിക്കുക
സ്ഥാനോത്തരീയമണിഞ്ഞ
ധർമ്മരാജമുനിയുടെ
പാദങ്ങൾ വണങ്ങി
ശിഷ്യർ
ധർമ്മരാജ ദേവന്റെ
അരുളപ്പാടുകൾക്കായി ഒതുങ്ങിനിന്നു.
ഗുരുവിന്റെ ചിതയെ വണങ്ങി
സ്വർണ്ണ,രത്‌ന കലവറയാകെ
കയറ്റിയ വള്ളങ്ങൾക്ക് പിന്നാലെ
ഭടന്മാരുടെ അകമ്പടിയോടെ
അവാതരമായ,
ധർമ്മരാജദേവൻ
നഗരത്തിൽ ദേവപീഠ ആസ്ഥാനമായി
ഗുരുവചന സ്വർണ്ണശാല തീർക്കുന്നതിനുള്ള യാത്ര ആരംഭിച്ചു.
VG.വാസ്സൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo