Showing posts with label BaijuJacob. Show all posts
Showing posts with label BaijuJacob. Show all posts

☆ കൈ നീട്ടം ☆

Image may contain: 1 person, selfie and closeup
മുറ്റത്ത് ഒരു കാറുകൂടി വന്നു നിന്നു. അയാൾ പുതപ്പിനുള്ളിലേയ്ക്ക് ഒന്നു കൂടി നൂണ്ടു കയറി. തണുപ്പ് അസഹ്യമാവുന്നു .ഓർമ്മകൾ
ക്കാവട്ടെ ഒരു തരം മരവിപ്പ്. ...
ചൂടിനോടും തണുപ്പിനോടും
പടവെട്ടി കരുപിടിപ്പിച്ച ഒരു
ജീവിതം അയാളുടെ ഓർമ്മയി
ലുണ്ട്.
തന്റെ ജീവിതം.....
തന്റേയും സീതാലക്ഷ്മിയുടേയും ജീവിതം....
തങ്ങൾക്കുണ്ടായ മൂന്നു പൂന്നാര
മക്കളോടൊന്നിച്ചുള്ള സുവർണ്ണ
കാലഘട്ടം...
ഹൈറേഞ്ചിന്റെ തണുപ്പിനെ
വകവെയ്ക്കാതെ മണ്ണിനോടു
മല്ലിട്ട എത്ര നാളുകൾ.....
പ്രതാപത്തോടെ ഒരു രാജാവിനെ പോലെ എത്ര കാലം വാണൂ...
സഹായം ചോദിച്ചു വന്ന എത്ര പേരേ കയ്യയച്ചു സഹായിച്ചു.
ഒടുവിൽ........?
എവിടെ വച്ചാണ് തന്റെ പതനം
ആരംഭിച്ചത് ......?
സീതാലക്ഷ്മിയുടെ മരണത്തോടു കൂടിയാവാം....
അവളായിരുന്നല്ലൊ തന്റെ
എല്ലാ ഭാഗ്യത്തിന്റേയും തുടക്കം.
നേടിയതൊക്കെ ഒന്നൊന്നായി
പോയി കൊണ്ടിരുന്നു.
അഭിമാനം മാത്രം പണയം വെക്കാനൊരിക്കലും തോന്നിയില്ല...
ഒടുവിൽ താമസിച്ചു കൊണ്ടിരു
ന്ന അഞ്ചേക്കർ തെങ്ങും തോപ്പും കൂടി വിറ്റപ്പോൾ ജീവിതത്തിലാദ്യമായ് തോററു
പോയി.
സീതാലക്ഷ്മി ഉറങ്ങുന്ന മണ്ണ്.
മക്കളെല്ലാം കര പറ്റിയതിനാൽ
അവരുടെ ജോലി സ്ഥലത്തേക്ക്
മാറി മാറി സഞ്ചരിച്ചു.
ആരോഗ്യം നഷ്ടപ്പെട്ട, ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു
വൃദ്ധന്റെ പലായനം...
പത്തു വർഷമായി മക്കളുടെ കൂടെ മാറി മാറി താമസിക്കുന്നു.
തന്റെ മുറിക്ക് പുറത്ത് ആരുടേയൊക്കെയൊ കാലൊച്ചകൾ ......
" അച്ഛൻ ഉറക്കമാണെന്നാണ്
തോന്നുന്നത് "
ആ ശബ്ദം തന്റെ മൂത്ത മകൻ
ജയദേവന്റെയല്ലേ .....?
" ഈ വയസ്സുക്കാലത്ത് അച്ഛൻ
പിന്നെ എന്തു ചെയ്യാനാണ് ....? "
ആ ശബ്ദം അവന്റെ ഭാര്യ ജയശ്രീയുടേതാണ്.....
" എന്തായാലും ഇന്നത്തോടുകൂടി നമ്മൾ ഒരു തീരുമാനം എടുക്കണം "
ആ ശബ്ദം ശ്രീദേവിയുടേതാണ്.
തന്റെ ഒരെയൊരു മകൾ.
" അതെ .... അതാണു ശരി. എത്ര
നാളെന്നു വച്ചാണ് നമ്മളിത് സഹിക്കുന്നത്....? ഞങ്ങൾക്കാണെങ്കിൽ കാനഡയിലേക്ക് വിസ ശരിയായിരിക്കുവാണ് ...
കമ്പനി എപ്പോഴാണ് വിളിക്കുക
എന്നറിയില്ല... "
വൃദ്ധൻ കാതോർത്തു.
അത് ശ്രീദേവിയുടെ ഭർത്താവ്
അശോകന്റേതാണ്...
" അല്ല ശ്രിക്കുട്ടൻ മാത്രം ഒന്നും
പറയാത്തത് "
ജയദേവൻ ചോദിക്കുന്നു .
" ഞാനെന്താണ് ജയേട്ടാ പറയുന്നത്.....?
വല്ല വൃദ്ധമന്ദിരത്തിലോ,
അഗതിമന്ദിരത്തിലോ മറ്റൊ
ആക്കാം... നമ്മുടെ സ്റ്റാറ്റസിന്
യോജിച്ച അനേകം വൃദ്ധമന്ദിര
ങ്ങൾ ഇവിടുണ്ടല്ലൊ.....!!! "
" കൂടെ കൂടെ നമ്മൾ അന്വേഷിച്ചു കൊണ്ടിരുന്നാൽ
മതില്ലോ..."
ശ്രിക്കുട്ടന്റെ ഭാര്യ ലക്ഷ്മിയാണത്.
" അച്ഛനെഴുന്നേൽക്കുമ്പോൾ
നമ്മൾക്കു പറയാം "
ആരോ പറയുന്നു.
കാലടി ശബ്ദങ്ങൾ അകന്നകന്നു
പോയപ്പോൾ അയാളുടെ
കണ്ണുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
തിരിച്ചറിവിന്റെ കണ്ണീർ...
അതു കണ്ണുനീറ്റിക്കുന്നു...
താൻ ഒരധികപറ്റായി മാറുന്നു.
താനേറെ സ്നേഹിച്ചിരുന്ന
തന്റെ പൊന്നുമക്കൾ....
അയാൾ ഏങ്ങിയേങ്ങി കരഞ്ഞു.
വൈകുന്നേരം വീണ്ടും എല്ലാവരും ഒത്തുചേർന്നു.
അയാൾക്കരുകിൽ ഭയഭക്തി
ബഹുമാനങ്ങളോടെ അവർ നിന്നു.
" അച്ഛാ ഞങ്ങൾക്ക് കാനഡയിൽ ജോലി ശരിയായി.
ഈ ആഴ്ച മിക്കവാറും പോവണം...... പിന്നെ ശ്രി ദേവിക്കും അശോകനും ഡൽഹിയിലേക്ക് സ്ഥലംമാറ്റം.
ശ്രിക്കുട്ടനാണെങ്കിൽ വിദേശത്ത്
ജോലിക്കു ശ്രമിക്കുകയാണ്.. .
അച്ഛൻ മറ്റൊന്നും വിചാരിക്കരുത്... ഇതിനിടയ്ക്ക്
അച്ഛന്റെ ഒരു കാര്യവും നേരാംവണ്ണം ശ്രദ്ധിക്കാൻ
ഞങ്ങൾക്കാവില്ലല്ലൊ ....!!!
ഇവിടെയടുത്ത് അച്ഛനു താമസി
ക്കാൻ നല്ലൊരു സ്ഥലം ഞങ്ങൾ
ഏർപ്പാടാക്കിയിട്ടുണ്ട്. സൗകര്യം പോലെ അച്ഛനങ്ങോട്ട്
മാറണം. എന്താവശ്യം വന്നാലും ഒരു ഫോൺ കോളിന്റെ മുടക്കെയുള്ളൂ.
ഞങ്ങളിങ്ങ് പറന്നെത്തില്ലേ..? "
തന്റെ മക്കൾ എത്ര ഭംഗിയായ്
കാര്യങ്ങൾ അവതരിപ്പിക്കുന്നു.
" അച്ഛനെന്താണ് ഒന്നും പറയാത്തത് ....? "
ശ്രിക്കുട്ടനാണ് ചോദിക്കുന്നത്.
" ഞാനെന്താണ് പറയേണ്ടത്..?
എന്റെ മക്കൾ പറയുന്നു. അനു
സരിക്കാൻ മാത്രമെ ഇനിയീ
വൃദ്ധനു കഴിയൂ... കാരണം
ജനിച്ചു പോയില്ലേ...? "
അയാളുടെ കണ്ണിൽ നീർക്കുമിള
കൾ ഉരുണ്ടു കൂടി.
" വൃദ്ധസദനത്തിനെന്താണു
കുഴപ്പം ..? അച്ഛനു കാര്യങ്ങൾ
മനസ്സിലാക്കാൻ കഴിയുന്നില്ലേ.....? '
ശ്രിക്കുട്ടൻ പൊട്ടിതെറിക്കുന്നു .
" അച്ഛന് എല്ലാം മനസ്സിലാവുന്നു
മക്കളെ .... എന്റെ മക്കൾക്ക്
എന്നാണെന്നെ അവിടെയെത്തി
ക്കാനാവുക. ഏതു നിമിഷവും
സന്തോഷത്തോടെ ഞാൻ വരാം..... "
അയാളുടെ മുഖത്ത് ഒരു ദൃഡനി
ശ്ചയം ഉടലെടുത്തു.
" അപ്പോൾ ആക്കാര്യം ഓകെയായില്ലേ....!
ശ്രിക്കുട്ടാ ഞങ്ങൾക്കു തീരെ സമയമില്ല. ഞങ്ങളിറങ്ങുവാണ് .
ക്യാഷ് നിന്റെ അക്കൗണ്ടിൽ
അയച്ചേക്കാം.. "
രണ്ടു മക്കളും രണ്ടു മരുമക്കളും
അയാളോട് യാത്ര പറഞ്ഞിറങ്ങി.
ശിക്കുട്ടനും അവന്റെ ഭാര്യയും
അയാളെ തുറിച്ചു നോക്കി.
" ഇനി എന്തിനാണച്ഛാ താമസിക്കുന്നത് .....?
ഇപ്പോളിറങ്ങിയാൽ നേരം വെളുക്കുമ്പോഴേയ്ക്കും
നമ്മളവിടെത്തും .പോരാത്തതിന് നാളെ വിഷുവുമാണ്.മറ്റെന്നാൾ
എനിക്ക് ജോലിക്കും പോവേണ്ട
താണ്.. "
അയാൾ ഒന്നും മിണ്ടിയില്ല. ഒരു
ഭീതി അയാളെ വലയം ചെയ്തു
കഴിഞ്ഞിരുന്നു.
,.................................................
കാർ ഓടി കൊണ്ടിരിക്കുകയാണ്.
അയാൾക്കു ചിരി വന്നു.
തന്നെ ഒഴിവാക്കാനാണ് ശ്രിക്കുട്ടന്റേയീ പാച്ചിൽ .
കൂട്ടിന് അവന്റെ ഭാര്യയും.
മക്കളിൽ താൻ ഏറെ സ്നേഹിച്ചിരുന്ന , ഇഷ്ടപ്പെട്ടിരുന്നവനാണിവൻ.
ശ്രിക്കുട്ടനെ പറ്റി പറയുമ്പോൾ,
സീതാലക്ഷ്മിക്ക് നൂറു നാവായി
രുന്നു.കരുണയുള്ളവൻ, സ്നേഹ
മുള്ളവൻ..... അങ്ങനെ എന്തൊക്കെ വിശേഷണങ്ങളാണ്
സീതാലക്ഷ്മി അവന്റെ മേലേ
ചാർത്തിയത്...
അയാളുടെ കടക്കണ്ണിലൂടെ
ഒരു നിർത്തുള്ളി മടിയിലേക്കു
വീണു.
അയാൾ കണ്ണുകൾ ഇറുകെയടച്ചു. പിന്നെയെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു.
നേരിയ പ്രഭാതത്തിലേക്ക് വീണ്ടും അയാൾ കണ്ണു തുറന്നു.
കാർ അതിന്റെ ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു.
തന്നെയുപേക്ഷിക്കാൻ വ്യഗ്രത
പൂണ്ട തന്റെ മകനെവിടെ ..?
" അച്ഛാ.. . ഇറങ്ങ് "
കാറിന്റെ ഡോർ തുറന്നു കൊണ്ട് ശ്രിക്കുട്ടൻ പറയുന്നു.
" ഇതാണിനി അച്ഛൻ താമസിക്കാൻ പോവുന്ന ഭവനം... ".
അയാളാ കൂറ്റൻ ഭവനത്തിലേക്ക്
നോക്കി.
ആ ഭവനം തന്നെ മാടി വിളിക്കു ന്നുവോ ....!!
ഇവിടെ അന്തെവാസികളാരും
തന്നെയില്ലെ...?
" അച്ഛനോർമ്മയുണ്ടൊ ഈ
സ്ഥലം ....? "
അയാൾക്കാവട്ടെ ഓർമ്മ കിട്ടുന്നതെയില്ല......
അച്ഛനോർമയുള്ള ഒരു സ്ഥലം
ഞാൻ കാണിക്കാം' "
ശ്രിക്കുട്ടൻ അച്ഛന്റെ കൈ പതിയെ പിടിച്ചു.. തണുത്തുറഞ്ഞ ആ കയ്യിൽ
ഒരു ജീവിതത്തിന്റെ സായന്തനം
കുരുങ്ങി കിടക്കുന്നത് ശ്രിക്കുട്ടൻ
തിരിച്ചറിഞ്ഞു.
" ദാ നോക്കൂ.... അച്ഛാ... "
ശ്രിക്കുട്ടൻ ചൂണ്ടിക്കാണിച്ചിട
ത്തേക്ക് അയാൾ ആയാസപ്പെട്ടു
നോക്കി .'
ദൈവമേ......!!!!!!
നെഞ്ചിൽ ഒരു വിലക്കം..
തന്റെ .......
തന്റെ സീതാലക്ഷ്മിയുടെ
മണ്ണ്....
ആറടി മണ്ണ്....
അതിനു മീതെ നക്ഷത്ര ശോഭയോടെ കത്തിനിൽക്കുന്ന
നിലവിളക്ക് ......
അയാൾ ഉച്ചത്തിൽ കരഞ്ഞു.
ശ്രിക്കുട്ടൻ അയാളെ ഇറുകെ
പുണർന്നു.
" അച്ഛാ ഇത്രനാളും ഞാൻ
കാത്തിരുന്നത് ഈയൊരു സുദിനത്തിന് വേണ്ടിയായിരുന്നു.എന്റെ
നെഞ്ചിലെ നെരിപ്പോടായി
ഈ മണ്ണുണ്ടായിരുന്നു. അച്ഛനു
നഷ്ടപ്പെട്ട ഈ മണ്ണ് .... എന്റെ
അമ്മയുറങ്ങുന്ന ഈ മണ്ണ് തിരികെ പിടിക്കാൻ ഒരു വാശിയായിരുന്നു. പക ഷേ
എന്റെ കൂടെ പിറപ്പുകൾ
ഒരിക്കലും എനിക്കൊപ്പം
നിന്നിട്ടില്ല. പിന്നെ ആരോടും
ഒന്നുമറിയിക്കാതെ ഞാൻ
കരുക്കൾ നീക്കി.. ഇവിടെ
എന്റെ അച്ഛൻ രാജാവായി കഴിയണം..."
ശ്രിക്കുട്ടന്റെ കണ്ഠമിടറിയിരുന്നു.
" അച്ഛാ വാ..."
കത്തിച്ച നിലവിളക്കുമായ്
ലക്ഷ്മി അച്ഛനെ വിളിച്ചു '..
"മുത്തശ്ശാ..... "
പേരക്കുട്ടികൾ രണ്ടു പേരോടി വന്നയാളെ കെട്ടിപിടിച്ചു. 
ലക്ഷ്മി തെളിച്ച പ്രകാശത്തിനൊപ്പം ആ വിഷു
പുലർക്കാലത്തിൽ മകന്റെ
വലതുകരം പിടിച്ച് അയാൾ
ആ വീട്ടിലേക്ക് കയറി....

By: 

നിരൂപണം


Image may contain: 1 person
-----------------
എഫ്ബിയിലേക്ക് ഒരു കവിത പോസ്റ്റീട്ട് അരമണിക്കൂർ നെറ്റ് ഓഫ്
ചെയ്തു വച്ചു. നൂറു ലൈക്കും അമ്പതു കമന്റും ആയി കഴിഞ്ഞിട്ടു നെറ്റ് ഓണാക്കിയാൽ മതില്ലോന്ന് മനസ്സിൽ വിചാരിച്ചു.എവിടെയാണ്ട് കിടക്കുന്ന ' ഗുരു 'വിനെ
മനസ്സിൽ വിചാരിച്ച് കൊണ്ട്  നെറ്റ് ഓൺ ചെയ്തു...ഇപ്പോൾ  കവിതയുടെ നോട്ടിഫിക്കേഷൻ വരുമല്ലോ എന്നോർത്ത് ഫോണേൽ കെട്ടിപിടിച്ചിരുന്നതു
മാത്രം മിച്ചം. .എന്നാൽ പിന്നെ  ബാക്കിയുള്ളോരുടെ പോസ്റ്റേൽ
കേറി ഒരു ഊഞ്ഞാലു കെട്ടാൻ  തന്നെ തീരുമാനിച്ചു. ദാ വരുന്നു...വടകരയിൽ നിന്നുള്ള 'അന്ത്രപ്പന്റെ ' പോസ്റ്റ്. ...ഇവൻ കഴിഞ്ഞയാഴ്ച എന്റെയൊരു
പോസ്റ്റിൽ മൊത്തം അക്ഷരത്തെറ്റാണെന്ന് വിമർശിച്ചവനാണ്...
ഇവന്റെ ഈ പരട്ടകവിതയെ ഫുൾ സ്കാനിങ്ങിന് വിധേയമാക്കണമെന്ന് മനസ്സു
പറയുന്നു.
ഹാ. ....! അധികം തുംഗപദമെ..
അത്രയും നോക്കിയപ്പോൾ
തന്നെ അവനെ വിമർശിക്കാനുള്ള വകുപ്പ് വീണു കിട്ടി. ..പെട്ടെന്ന് തന്നെ അവന് കമന്റ് കൊടുത്തു..
" അല്ലയൊ അന്ത്രപ്പാ.... ഇങ്ങനെയാണോ കവിതയെഴുതുന്നത്...?
ഹാ....അധിക തുംഗപദമെ
എന്നു നിങ്ങൾ എഴുതിയതിൽ അധികമായിട്ടുള്ള പദമേതാണ്....? അതുമല്ലെങ്കിൽ
ഹാ....എന്ന ഒറ്റവാക്കുകൊണ്ട് ഒരു കവിത തുടങ്ങാൻ സാധിക്കുമോ....?ഇതിനൊരു വിശദമായ മറുപടി പ്രതീക്ഷിക്കുന്നു. ..."
അന്ത്രപ്പന്റെ പോസ്റ്റിനെ വഴിയിൽ ചാരിനിറുത്തിപ്പോഴാണ് പി കെ പൊന്നപ്പൻ വലിയ ഒരു പോസ്റ്റും ചുമട്ടു കൊണ്ട് വരുന്ന  കാഴ്ച കണ്ടത്...ആ പോസ്റ്റ് അവന്റെ തലയിൽ നിന്നിറക്കി കുഴിച്ചിടണമല്ലോ എന്നോർത്തു പതിയെ അവന്റെ കൂടെ കൂടി.
" എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നവർ '' എന്നതാണ് പൊന്നപ്പന്റെ കഥയുടെ ടൈറ്റിൽ...കുറച്ച് അതിലൂടെ കണ്ണോടിച്ചു.ആകാശമിരുളുന്നു.
ചീവിടുകൾ കരയുന്നു. ..മിന്നാമിനുങ്ങുകൾ മങ്ങി എരിയുന്നൂ....
പിന്നെ. ...അവന്റെയൊരു മിന്നാമിനുങ്ങ്...അപ്പോൾ തന്നെ
കമന്റി... മിന്നാമിനുങ്ങുകൾ മങ്ങിയാണ് എരിയുന്നതെങ്കിൽ
പൊന്നപ്പാ...നിനക്ക് ആ മിന്നാമിനുങ്ങുകളുടെ ബാക്കിൽ ഇരുന്നൂറ് വോൾട്ടിന്റെ ഒരു ടോർച്ച് കെട്ടി തൂക്കിയിടാൻ മേലായിരുന്നോ...? ഹല്ല. .പിന്നെ. .. ഒരു കഥയെഴുതുമ്പോൾ അതിലൊരു ആശയം വേണം. .കെട്ടുറപ്പുള്ള കഥാപാത്രങ്ങൾ വേണം. .. വായിക്കുന്നവരെ മുഷിപ്പിക്കാതെ അവസാനം വരെ കൊണ്ട് പോവണം. ..തന്റെ കഥയിലെ മിന്നാമിനുങ്ങുകൾ പാതിരാത്രിക്ക് ഇത്തിരി വെട്ടത്തിൽ അണ്ടിപ്പരിപ്പ് വാങ്ങാൻ പോവാണോ....? 
കൂരിരുട്ടത്ത് വഴിയറിയാതെ അതുങ്ങുൾക്കു വല്ല ആക്സിഡണ്റ്റ് പറ്റിയാൽ ആരാണു സമാധാനം പറയുക...
പോരാത്തതിന് ഇതിലൊരു പശ്ചാത്തലമുണ്ടോ...മിന്നാമിനുങ്ങുകൾ മഴയത്ത് ഇറങ്ങി നടന്നാൽ മഴനനഞ്ഞ് അവരുടെ വെട്ടം കെട്ടു പോവില്ലേ...?
ഇനി എവിടുന്നേലും ഒരു തിരിയൊ തീപ്പെട്ടിയോ വാങ്ങാന്ന് വച്ചാൽ തന്നെ പാതി
രാത്രിക്ക് ആരാണു കട തുറന്നുവച്ചിരിക്കുന്നത്. ...?
പൊന്നപ്പാ സത്യായിട്ടും ഈ കഥ എന്നെ ഞെട്ടിച്ചു കളഞ്ഞു. ..
പൊന്നപ്പനു വേണ്ടിയുള്ള മരുന്ന് കുറിച്ചു കൊടുത്തപ്പോഴേക്കും എന്റെ  നോട്ടിഫിക്കേഷൻ ബോർഡിൽ നോട്ടിഫിക്കേഷൻ പെറ്റുപെരുകി കിടക്കുന്നു.
' ദൈവമേ....! ഇതെന്റെ കവിതയുടെ നോട്ടിഫിക്കേഷനാണല്ലോ....! "
സമയമുണ്ടായിട്ടല്ല.....ന്നാലും നോക്കിയേക്കാം...
ആദ്യത്തെ കമന്റ് തന്നെ നോക്കിയേക്കാം...
" അല്ലയൊ... കവിശ്രേഷ്ടാ...
തേങ്ങാപ്പീരയും മാങ്ങാത്തൊലിയും ' എന്ന താങ്കളുടെ കവിത വായിച്ചു. ..
നിർഭാഗ്യവശാൽ ഒന്നു പറയാതെ വയ്യ. ..ആദ്യം താങ്കൾ
പോയി മലയാള അക്ഷരങ്ങൾ നന്നായിട്ടൊന്നു പഠിക്കണം...
തെറ്റില്ലാത്ത ഒരു വാക്ക് പോലും  അതിലില്ല. ..കവിതയാണു പോലും. ..മാങ്ങാത്തൊലി...
ദൈവത്തെയോർത്ത് എഫ് ബിയിൽ ഇനി കവിത പോസ്റ്റരുതേ. ."
ആ ഒരു കമന്റ് വായിച്ചപ്പോൾ തന്നെ എനിക്ക് അതിയായ
അരിശം തോന്നി. ..മൊബൈലിലെ നെറ്റ് ഓഫ് ചെയ്ത് അതെടുത്ത് ബെഡ്ഡിലേയ്ക്ക് ഒരേറു വച്ചു
കൊടുത്തു...എന്നെ വിമർശിക്കാൻ അവനാരാണ്...?
കാണിച്ചു കൊടുക്കാം ഞാൻ. ...
ദേഷ്യംമൂത്ത് അലമാരിയിലെ പുസ്തകങ്ങൾ മൊത്തം ഞാൻ വലിച്ചു താഴെയിട്ടു... അവസാനം കിട്ടിപ്പോയി ഞാൻ തേടിയ പുസ്തകം.. .. അതു തുറന്നു ആദ്യം കണ്ടത് ഉറക്കെ വായിച്ചു. ..
തറ. .... പന....
കുറച്ചു നാൾ ഇനി എന്നെ കണ്ടില്ലെങ്കിൽ ഒന്ന് കരുതിക്കോളൂ...
ഞാൻ പഠിക്കുകയാണ്. ..😅😅
തറ.....
പന....

By Baiju Jacob

കൈ നീട്ടം



മുറ്റത്ത് ഒരു കാറുകൂടി വന്നു നിന്നു. അയാൾ പുതപ്പിനുള്ളിലേയ്ക്ക് ഒന്നു കൂടി നൂണ്ടു കയറി. തണുപ്പ് അസഹ്യമാവുന്നു .ഓർമ്മകൾ
ക്കാവട്ടെ ഒരു തരം മരവിപ്പ്. ...
ചൂടിനോടും തണുപ്പിനോടും
പടവെട്ടി കരുപിടിപ്പിച്ച ഒരു
ജീവിതം അയാളുടെ ഓർമ്മയി
ലുണ്ട്.
തന്റെ ജീവിതം.....
തന്റേയും സീതാലക്ഷ്മിയുടേയും ജീവിതം....
തങ്ങൾക്കുണ്ടായ മൂന്നു പൂന്നാര
മക്കളോടൊന്നിച്ചുള്ള സുവർണ്ണ
കാലഘട്ടം...
ഹൈറേഞ്ചിന്റെ തണുപ്പിനെ
വകവെയ്ക്കാതെ മണ്ണിനോടു
മല്ലിട്ട എത്ര നാളുകൾ.....
പ്രതാപത്തോടെ ഒരു രാജാവിനെ പോലെ എത്ര കാലം വാണൂ...
സഹായം ചോദിച്ചു വന്ന എത്ര പേരേ കയ്യയച്ചു സഹായിച്ചു.
ഒടുവിൽ........?
എവിടെ വച്ചാണ് തന്റെ പതനം
ആരംഭിച്ചത് ......?
സീതാലക്ഷ്മിയുടെ മരണത്തോടു കൂടിയാവാം....
അവളായിരുന്നല്ലൊ തന്റെ
എല്ലാ ഭാഗ്യത്തിന്റേയും തുടക്കം.
നേടിയതൊക്കെ ഒന്നൊന്നായി
പോയി കൊണ്ടിരുന്നു.
അഭിമാനം മാത്രം പണയം വെക്കാനൊരിക്കലും തോന്നിയില്ല...
ഒടുവിൽ താമസിച്ചു കൊണ്ടിരു
ന്ന അഞ്ചേക്കർ തെങ്ങും തോപ്പും കൂടി വിറ്റപ്പോൾ ജീവിതത്തിലാദ്യമായ് തോററു
പോയി.
സീതാലക്ഷ്മി ഉറങ്ങുന്ന മണ്ണ്.
മക്കളെല്ലാം കര പറ്റിയതിനാൽ
അവരുടെ ജോലി സ്ഥലത്തേക്ക്
മാറി മാറി സഞ്ചരിച്ചു.
ആരോഗ്യം നഷ്ടപ്പെട്ട, ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു
വൃദ്ധന്റെ പലായനം...
പത്തു വർഷമായി മക്കളുടെ കൂടെ മാറി മാറി താമസിക്കുന്നു.
തന്റെ മുറിക്ക് പുറത്ത് ആരുടേയൊക്കെയൊ കാലൊച്ചകൾ ......
" അച്ഛൻ ഉറക്കമാണെന്നാണ്
തോന്നുന്നത് "
ആ ശബ്ദം തന്റെ മൂത്ത മകൻ
ജയദേവന്റെയല്ലേ .....?
" ഈ വയസ്സുക്കാലത്ത് അച്ഛൻ
പിന്നെ എന്തു ചെയ്യാനാണ് ....? "
ആ ശബ്ദം അവന്റെ ഭാര്യ ജയശ്രീയുടേതാണ്.....
" എന്തായാലും ഇന്നത്തോടുകൂടി നമ്മൾ ഒരു തീരുമാനം എടുക്കണം "
ആ ശബ്ദം ശ്രീദേവിയുടേതാണ്.
തന്റെ ഒരെയൊരു മകൾ.
" അതെ .... അതാണു ശരി. എത്ര
നാളെന്നു വച്ചാണ് നമ്മളിത് സഹിക്കുന്നത്....? ഞങ്ങൾക്കാണെങ്കിൽ കാനഡയിലേക്ക് വിസ ശരിയായിരിക്കുവാണ് ...
കമ്പനി എപ്പോഴാണ് വിളിക്കുക
എന്നറിയില്ല... "
വൃദ്ധൻ കാതോർത്തു.
അത് ശ്രീദേവിയുടെ ഭർത്താവ്
അശോകന്റേതാണ്...
" അല്ല ശ്രിക്കുട്ടൻ മാത്രം ഒന്നും
പറയാത്തത് "
ജയദേവൻ ചോദിക്കുന്നു .
" ഞാനെന്താണ് ജയേട്ടാ പറയുന്നത്.....?
വല്ല വൃദ്ധമന്ദിരത്തിലോ,
അഗതിമന്ദിരത്തിലോ മറ്റൊ
ആക്കാം... നമ്മുടെ സ്റ്റാറ്റസിന്
യോജിച്ച അനേകം വൃദ്ധമന്ദിര
ങ്ങൾ ഇവിടുണ്ടല്ലൊ.....!!! "
" കൂടെ കൂടെ നമ്മൾ അന്വേഷിച്ചു കൊണ്ടിരുന്നാൽ
മതില്ലോ..."
ശ്രിക്കുട്ടന്റെ ഭാര്യ ലക്ഷ്മിയാണത്.
" അച്ഛനെഴുന്നേൽക്കുമ്പോൾ
നമ്മൾക്കു പറയാം "
ആരോ പറയുന്നു.
കാലടി ശബ്ദങ്ങൾ അകന്നകന്നു
പോയപ്പോൾ അയാളുടെ
കണ്ണുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
തിരിച്ചറിവിന്റെ കണ്ണീർ...
അതു കണ്ണുനീറ്റിക്കുന്നു...
താൻ ഒരധികപറ്റായി മാറുന്നു.
താനേറെ സ്നേഹിച്ചിരുന്ന
തന്റെ പൊന്നുമക്കൾ....
അയാൾ ഏങ്ങിയേങ്ങി കരഞ്ഞു.
വൈകുന്നേരം വീണ്ടും എല്ലാവരും ഒത്തുചേർന്നു.
അയാൾക്കരുകിൽ ഭയഭക്തി
ബഹുമാനങ്ങളോടെ അവർ നിന്നു.
" അച്ഛാ ഞങ്ങൾക്ക് കാനഡയിൽ ജോലി ശരിയായി.
ഈ ആഴ്ച മിക്കവാറും പോവണം...... പിന്നെ ശ്രി ദേവിക്കും അശോകനും ഡൽഹിയിലേക്ക് സ്ഥലംമാറ്റം.
ശ്രിക്കുട്ടനാണെങ്കിൽ വിദേശത്ത്
ജോലിക്കു ശ്രമിക്കുകയാണ്.. .
അച്ഛൻ മറ്റൊന്നും വിചാരിക്കരുത്... ഇതിനിടയ്ക്ക്
അച്ഛന്റെ ഒരു കാര്യവും നേരാംവണ്ണം ശ്രദ്ധിക്കാൻ
ഞങ്ങൾക്കാവില്ലല്ലൊ ....!!!
ഇവിടെയടുത്ത് അച്ഛനു താമസി
ക്കാൻ നല്ലൊരു സ്ഥലം ഞങ്ങൾ
ഏർപ്പാടാക്കിയിട്ടുണ്ട്. സൗകര്യം പോലെ അച്ഛനങ്ങോട്ട്
മാറണം. എന്താവശ്യം വന്നാലും ഒരു ഫോൺ കോളിന്റെ മുടക്കെയുള്ളൂ.
ഞങ്ങളിങ്ങ് പറന്നെത്തില്ലേ..? "
തന്റെ മക്കൾ എത്ര ഭംഗിയായ്
കാര്യങ്ങൾ അവതരിപ്പിക്കുന്നു.
" അച്ഛനെന്താണ് ഒന്നും പറയാത്തത് ....? "
ശ്രിക്കുട്ടനാണ് ചോദിക്കുന്നത്.
" ഞാനെന്താണ് പറയേണ്ടത്..?
എന്റെ മക്കൾ പറയുന്നു. അനു
സരിക്കാൻ മാത്രമെ ഇനിയീ
വൃദ്ധനു കഴിയൂ... കാരണം
ജനിച്ചു പോയില്ലേ...? "
അയാളുടെ കണ്ണിൽ നീർക്കുമിള
കൾ ഉരുണ്ടു കൂടി.
" വൃദ്ധസദനത്തിനെന്താണു
കുഴപ്പം ..? അച്ഛനു കാര്യങ്ങൾ
മനസ്സിലാക്കാൻ കഴിയുന്നില്ലേ.....? '
ശ്രിക്കുട്ടൻ പൊട്ടിതെറിക്കുന്നു .
" അച്ഛന് എല്ലാം മനസ്സിലാവുന്നു
മക്കളെ .... എന്റെ മക്കൾക്ക്
എന്നാണെന്നെ അവിടെയെത്തി
ക്കാനാവുക. ഏതു നിമിഷവും
സന്തോഷത്തോടെ ഞാൻ വരാം..... "
അയാളുടെ മുഖത്ത് ഒരു ദൃഡനി
ശ്ചയം ഉടലെടുത്തു.
" അപ്പോൾ ആക്കാര്യം ഓകെയായില്ലേ....!
ശ്രിക്കുട്ടാ ഞങ്ങൾക്കു തീരെ സമയമില്ല. ഞങ്ങളിറങ്ങുവാണ് .
ക്യാഷ് നിന്റെ അക്കൗണ്ടിൽ
അയച്ചേക്കാം.. "
രണ്ടു മക്കളും രണ്ടു മരുമക്കളും
അയാളോട് യാത്ര പറഞ്ഞിറങ്ങി.
ശിക്കുട്ടനും അവന്റെ ഭാര്യയും
അയാളെ തുറിച്ചു നോക്കി.
" ഇനി എന്തിനാണച്ഛാ താമസിക്കുന്നത് .....?
ഇപ്പോളിറങ്ങിയാൽ നേരം വെളുക്കുമ്പോഴേയ്ക്കും
നമ്മളവിടെത്തും .പോരാത്തതിന് നാളെ വിഷുവുമാണ്.മറ്റെന്നാൾ
എനിക്ക് ജോലിക്കും പോവേണ്ട
താണ്.. "
അയാൾ ഒന്നും മിണ്ടിയില്ല. ഒരു
ഭീതി അയാളെ വലയം ചെയ്തു
കഴിഞ്ഞിരുന്നു.
,.................................................
കാർ ഓടി കൊണ്ടിരിക്കുകയാണ്.
അയാൾക്കു ചിരി വന്നു.
തന്നെ ഒഴിവാക്കാനാണ് ശ്രിക്കുട്ടന്റേയീ പാച്ചിൽ .
കൂട്ടിന് അവന്റെ ഭാര്യയും.
മക്കളിൽ താൻ ഏറെ സ്നേഹിച്ചിരുന്ന , ഇഷ്ടപ്പെട്ടിരുന്നവനാണിവൻ.
ശ്രിക്കുട്ടനെ പറ്റി പറയുമ്പോൾ,
സീതാലക്ഷ്മിക്ക് നൂറു നാവായി
രുന്നു.കരുണയുള്ളവൻ, സ്നേഹ
മുള്ളവൻ..... അങ്ങനെ എന്തൊക്കെ വിശേഷണങ്ങളാണ്
സീതാലക്ഷ്മി അവന്റെ മേലേ
ചാർത്തിയത്...
അയാളുടെ കടക്കണ്ണിലൂടെ
ഒരു നിർത്തുള്ളി മടിയിലേക്കു
വീണു.
അയാൾ കണ്ണുകൾ ഇറുകെയടച്ചു. പിന്നെയെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു.
നേരിയ പ്രഭാതത്തിലേക്ക് വീണ്ടും അയാൾ കണ്ണു തുറന്നു.
കാർ അതിന്റെ ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു.
തന്നെയുപേക്ഷിക്കാൻ വ്യഗ്രത
പൂണ്ട തന്റെ മകനെവിടെ ..?
" അച്ഛാ.. . ഇറങ്ങ് "
കാറിന്റെ ഡോർ തുറന്നു കൊണ്ട് ശ്രിക്കുട്ടൻ പറയുന്നു.
" ഇതാണിനി അച്ഛൻ താമസിക്കാൻ പോവുന്ന ഭവനം... ".
അയാളാ കൂറ്റൻ ഭവനത്തിലേക്ക്
നോക്കി.
ആ ഭവനം തന്നെ മാടി വിളിക്കു ന്നുവോ ....!!
ഇവിടെ അന്തെവാസികളാരും
തന്നെയില്ലെ...?
" അച്ഛനോർമ്മയുണ്ടൊ ഈ
സ്ഥലം ....? "
അയാൾക്കാവട്ടെ ഓർമ്മ കിട്ടുന്നതെയില്ല......
അച്ഛനോർമയുള്ള ഒരു സ്ഥലം
ഞാൻ കാണിക്കാം' "
ശ്രിക്കുട്ടൻ അച്ഛന്റെ കൈ പതിയെ പിടിച്ചു.. തണുത്തുറഞ്ഞ ആ കയ്യിൽ
ഒരു ജീവിതത്തിന്റെ സായന്തനം
കുരുങ്ങി കിടക്കുന്നത് ശ്രിക്കുട്ടൻ
തിരിച്ചറിഞ്ഞു.
" ദാ നോക്കൂ.... അച്ഛാ... "
ശ്രിക്കുട്ടൻ ചൂണ്ടിക്കാണിച്ചിട
ത്തേക്ക് അയാൾ ആയാസപ്പെട്ടു
നോക്കി .'
ദൈവമേ......!!!!!!
നെഞ്ചിൽ ഒരു വിലക്കം..
തന്റെ .......
തന്റെ സീതാലക്ഷ്മിയുടെ
മണ്ണ്....
ആറടി മണ്ണ്....
അതിനു മീതെ നക്ഷത്ര ശോഭയോടെ കത്തിനിൽക്കുന്ന
നിലവിളക്ക് ......
അയാൾ ഉച്ചത്തിൽ കരഞ്ഞു.
ശ്രിക്കുട്ടൻ അയാളെ ഇറുകെ
പുണർന്നു.
" അച്ഛാ ഇത്രനാളും ഞാൻ
കാത്തിരുന്നത് ഈയൊരു സുദിനത്തിന് വേണ്ടിയായിരുന്നു.എന്റെ
നെഞ്ചിലെ നെരിപ്പോടായി
ഈ മണ്ണുണ്ടായിരുന്നു. അച്ഛനു
നഷ്ടപ്പെട്ട ഈ മണ്ണ് .... എന്റെ
അമ്മയുറങ്ങുന്ന ഈ മണ്ണ് തിരികെ പിടിക്കാൻ ഒരു വാശിയായിരുന്നു. പക ഷേ
എന്റെ കൂടെ പിറപ്പുകൾ
ഒരിക്കലും എനിക്കൊപ്പം
നിന്നിട്ടില്ല. പിന്നെ ആരോടും
ഒന്നുമറിയിക്കാതെ ഞാൻ
കരുക്കൾ നീക്കി.. ഇവിടെ
എന്റെ അച്ഛൻ രാജാവായി കഴിയണം..."
ശ്രിക്കുട്ടന്റെ കണ്ഠമിടറിയിരുന്നു.
" അച്ഛാ വാ..."
കത്തിച്ച നിലവിളക്കുമായ്
ലക്ഷ്മി അച്ഛനെ വിളിച്ചു '..
"മുത്തശ്ശാ..... "
പേരക്കുട്ടികൾ രണ്ടു പേരോടി
വന്നയാളെ കെട്ടിപിടിച്ചു.
ലക്ഷ്മി തെളിച്ച പ്രകാശത്തിനൊപ്പം ആ വിഷു
പുലർക്കാലത്തിൽ മകന്റെ
വലതുകരം പിടിച്ച് അയാൾ
ആ വീട്ടിലേക്ക് കയറി

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo