Showing posts with label DeepaSomanDevikrupa. Show all posts
Showing posts with label DeepaSomanDevikrupa. Show all posts

ഉറയൂരും നാഗം പോലൊരുവൻ

Image may contain: 1 person, selfie and closeup
കൊത്തങ്കല്ലാടി കണ്ണാരം പൊത്തി
കിന്നാരം ചൊല്ലി 
ചെമ്മൺപാതേ ഒരേ ദിശയിൽ
ചലിച്ചവർ ഞങ്ങൾ..
മനസ്സിൻ ചെപ്പിൽ മഞ്ചാടിമണികളും പുന്നാരവും നിറയേ സ്നേഹവായ്പ്പും കുന്നോളം കാത്തവർ....
കാറ്റിന്റെ കുസൃതിയിൽ പാറിപ്പറക്കും കൂന്തലിൽ നെയ്ത്തുകൾ
പരസ്പരം ഏറെമെടഞ്ഞവർ.
ഋതുക്കൾ മാറി
കാലമൊഴുകി
പ്രകൃതിതൻ കണക്കുകൾ പിഴച്ചതെന്നിൽ.
സമസ്യമായിതീരും വിധിതൻവിളയാട്ടമതിൽ
ഞാൻ കണ്ടുവെൻ കൂട്ടുകാരിതൻ കവിളിൽ മിനുത്തൊരു നുണക്കുഴിയും
പിന്നെയാ ചെഞ്ചൊടികളിൽ കിനിയുമേതോ മലരിൻ മധുവും....
കാറ്റിൽ പാറുന്ന കൂന്തലിൽ
അഴകൊഴുകും കാറൊളിയും
എന്നെ മയക്കുംമട്ടുയരും സൗരഭ്യവും....
അവൾതൻനീണ്ട വിരൽത്തുമ്പുകളിൽ മിന്നുംരുധിരവർണ്ണമെന്നുള്ളിൽ മഴവില്ലു തീർക്കുന്നുവോ .... സഖേ
തിരിച്ചറിവെൻ പ്രജ്ഞയിൽ ഫണം വിരിച്ചാടുന്നു കരിനാഗങ്ങളായ് .....
മാമ്പഴമൊന്നു പകുത്തു നൽകവേ
ഒരു മൃദുസ്പർശനത്തിൽ തരിക്കുമാ
വൈദ്യുതിയാലെൻ നെഞ്ചുപൊള്ളി......
ദിക്കിരുളവേ ചുവരലരമാരയിൽ മങ്ങിയ ചില്ലിലെൻ പ്രതിബിംബം കണ്ടു ഞാനെൻ കൈകളാൽ പരതിയെടുത്തോരു മഷിക്കൂടിൽ അണിവിരലാലൽപ്പം പകർന്നെടുത്തു....
അറിയാതെ വിരൽനീണ്ടു മേൽ ചുണ്ടിനു മീതേ നിരയിട്ടരോമരാജിയിൽ...
കരിയെഴുതാൻ.
കണ്ണുകളിൽ നിറയേ കളിക്കൂട്ടുകാരി തൻ മയ്യെഴുതിയ മിഴികളും തൊടുത്തുവിടും ചാട്ടുളി പോൽ മൂർച്ചയേറും നോട്ടവും.....
പാദങ്ങൾ തൊട്ടുലയുന്ന നീളൻപാവാടതൻ അരികുകൾ ചേർത്തു മടക്കിയുടുത്തോരെൻ സ്വരൂപം ഒപ്പിയെടുത്തോരാ കണ്ണാടിയിൽ ദൃഷ്ടിയൂന്നി ഞാനേറെ നേരം....
അകതാരിലുണർന്നെണീറ്റ പൗരഷച്ചിന്തയിൽ ഇടിത്തീയായ് ആക്രോശിക്കും വിധിതൻ നഗ്നസത്യം....
പെണ്മയെന്നിലന്യമായെന്നറിയേ ലോകം
വെറുക്കും നാളുകൾ എത്തിയെൻ ചാരെ
തീതുപ്പുമായിരം വ്യാളികളെൻ നേരേ
ചീറ്റും മിന്നൽപിണരുകൾ
പരിഹാസ ശരങ്ങളായ്.....
നിഴലും നിലാവു ഇഴപിരിയും രാവിൽ
പെൺചിന്തകൾ അഴിയുന്നുവോ
ഉറയൂരും നാഗം പോൽ ഞാൻ മാറിടുന്നു.....
വൈതരണിയിൽ തളർച്ചയേറി വലഞ്ഞീ തീക്കനൽപടർത്തും വിധിയെ ആധിയോടാലംബമറ്റു ഞാൻ
ആത്മാവിനാഴത്തിൽ ഗോപ്യമായ് ആഴ്ത്തിവപ്പൂ.....
ദീപാസോമൻ ദേവീകൃപ

ജഹനാര

Image may contain: 1 person, closeup

നിശ്ശബ്ദത , എങ്ങും നിശബ്ദത ...
നിതാന്തമാം മൗനത്തിൻ കുടീരം പോൽ
മൂകത വാരിപുതച്ചൊരീ
ആഗ്രാകോട്ടയിൽ കൽത്തുറുംകിൽ
കൽത്തൂണുചാരിയിരിക്കയാണവൾ
കൽപ്രതിമയ്‌ക്കൊത്തൊരു ചാരുരൂപം ......
കദനഭാരത്താൽ കുനിഞ്ഞമുഖവും
കണ്ണിൽപൂക്കും അഭൗമ തേജസ്സും
പാറിപ്പറക്കും കൂന്തലാളിവൾ
സഹനത്തിൻ പര്യായം ബീഗം ജഹനാര .....
ശോകം വിതുമ്പി വിറയ്ക്കുംഅധരവും
നിശ്ചയദാർഢ്യം സ്ഫുരിക്കുംമിഴികളും
ഛത്രസാല കുമാരനിലനുരുക്ത
തപ്തപങ്കില മനസ്വിനി ജഹനാര .......
ചക്രവർത്തിനി പദത്തിനലങ്കാരം
വന്നുഭവിക്കാതെ വിധിയെ പുൽകിയ
മുഗളിൻരത്നമിവൾ ബീഗം ജഹനാര....
വിധിയെന്ന മാന്ത്രികൻ വിലങ്ങുതീർത്തവളുടെ
അലങ്കാരപദങ്ങൾ തട്ടിയകറ്റി
താതനോടൊപ്പമാ തടവറയ്ക്കുള്ളിൽ
ഭൂമിദേവിയെപോൽ സർവ്വംസഹയവൾ
കരളിൽ കലക്കങ്ങൾ മറയ്ക്കുവാനാവതില്ല
എന്നാലവളിന്നും കനവുകൾ മെനയുന്നു ...
കൽത്തുറുങ്കിൽ കോണിലിരിക്കുമവളിൽ
പ്രണയം കന്മദപ്പൂക്കളായി വിരിഞ്ഞിടുന്നു .
ധീരകുമാരൻ ദുലേറിൻ സങ്കല്പം
കുമാരിതന്നുള്ളിൽ താജ്മഹൽ തീർക്കുന്നു.
മധുരതരമുയരും വാദ്യഘോഷങ്ങളവളെ
വിരഹദുഃഖത്തിൻ വിപഞ്ചികയാക്കുന്നു.
സോദരൻ നീട്ടുന്ന നുരയ്ക്കും വിഷത്തെ
പുഞ്ചിരിയാണയാതെ നുകരുംധീരത
സ്വായത്തമാക്കിയ ധീരവനിതായവൾ
സ്വയമുരുകിയലിയുന്നു പ്രീയദുലേറിനായ് ...
വൃദ്ധനാം അരചന്റെ വിറകൊള്ളും കാലടി
നീളുന്നതെന്നുമാ ജനാലക്കരികിലേക്കല്ലേ
അകലേ കാണാം ശാന്തമായൊഴുകും യമുനയും
തീരത്തു തിളങ്ങും വെണ്ണക്കലിൻ ചാരുത
കിളിവാതിലിനരികെ ചിന്താനിമഗ്നയവൾ
കൺചിമ്മാതെന്തിനായ് മിഴിപാർത്തുവോ
മാതൃവാത്സല്യത്തിൻ പാൽമണം നുകരാൻ
അവളോരു മാരുതനെ കാത്തുവെന്നോ
മരണവിധികാത്തിരി ക്കും കുമാരി യവൾ
വിരചിച്ചു ചരിത്രത്തിന് സുവർണ്ണാക്ഷരങ്ങൾ
മുഗൾവംശ ചരിതവും ദുർവിധികളും
ഔറംഗാസിബിനാൽ പടുത്തോരപരാധങ്ങളും
മിഴികൾക്കുഗോരോചനമായ് നല്കിയവൾതൻ
വാടികൊഴിഞ്ഞുകരിഞ്ഞ സ്വപ്നങ്ങളും
ഒരുസ്വർണതാലത്തിൽ ദാരതൻ ശിരസ്സും
ഒക്കെയും കുറിച്ചവൾ ഭാരതചരിത്രത്തിൽ
നല്കീനമുക്കായ് കണ്ണീരിൻ ഏടുകൾ...
സൗമ്യവതിയാം ഷാജഹാന്റെസൽപുത്രി
ജീവിക്കും നമ്മളിലെന്നുമൊരു ശോകക്കടലായ്.....
Deepasoman Devikrupa

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo