Showing posts with label DivyaRajMadhu. Show all posts
Showing posts with label DivyaRajMadhu. Show all posts

മയിൽപ്പീലിത്തുണ്ട്

Image may contain: 1 person, selfie, closeup and indoor
ഞായറാഴ്ച കുർബാന കഴിഞ്ഞ് അവൾ പള്ളി വിട്ട് പുറത്തിറങ്ങി . അൾത്താരക്കുമുന്നിൽ മുട്ട് കുത്തി നിന്നപ്പോൾ കണ്ടിരുന്നു അവളുടെ കണ്ണുകൾ ഈറനണിയുന്നത് . , ആരും കാണാതെ സാരി തലപ്പ് കൊണ്ട് മറക്കുന്നതും . എന്തായാലും പറയാനുള്ളതും അറിയാനുള്ളതും ഉടനെ വേണം . രണ്ടും കൽപ്പിച്ച് അബിൻ പള്ളി വിട്ടിറങ്ങി .
"സെറീനാ ..'' അബിൻ പിന്നിൽ നിന്നും വിളിച്ചു. കൽപ്പടവുകളുടെ ഓരം പറ്റി അവൾ തിരിഞ്ഞു നോക്കി . '' അബിൻ '' അവൾ മനസ്സിൽ പറഞ്ഞു. അവൻ അവളുടെ അരികിലെത്തി , ''ഓർമ്മയുണ്ടോ എന്നെ ?'' അബിൻ ചോദിച്ചു . '' മറന്നിട്ടില്ല '' സെറീന പറഞ്ഞു.
സെറീന മുഖത്ത് പുഞ്ചിരി നിറച്ചു കൊണ്ട് ചോദിച്ചു , "അബിൻ നാട്ടിലുണ്ടോ ? എന്ന് വന്നു ?" . അവളുടെ പുഞ്ചിരി നാട്യമെന്നു അറിഞ്ഞു തന്നെ അവനും മറുപടി പറഞ്ഞു "ഉണ്ട് , ഇനി പോകുന്നില്ല . ചെറിയൊരു ബിസിനസ് തുടങ്ങി ". അവളുടെ കണ്ണുകളിൽ അവൻ അറിഞ്ഞു തിരതല്ലിവരുന്ന അവളുടെ സങ്കടം .
പള്ളിയിലെ തിരക്കിനിടയിൽ സെറീന കണ്ടു അവർക്കു നേരെ പാഞ്ഞു വരുന്ന രണ്ടു കണ്ണുകൾ . കത്രീന ഏട്ടത്തി . പരദൂഷണം കൈമുതലാക്കിയവർ . അവൾ വേഗം സാരി തലപ്പ് നേരെയാക്കി അവനോട് യാത്ര പറഞ്ഞു നടന്നു . അബിൻ നിശ്ചലനായി നോക്കിനിന്നു , പറയാനുള്ളതൊന്നും പറയാതെ .
മാളിയേക്കൽ ഔതക്കുട്ടി മുതലാളിയുടെ പെൺമക്കളിൽ ഇളയവൾ . രണ്ടു വര്ഷം മുൻപാണ് സെറീനയുടെ മിന്നുകെട്ട് ആർഭാട പൂർവ്വം നടത്തിയത് .ഇന്നവൾ 'കന്യകയായ വിധവയാണ് ' , ഭർത്താവു ജോൺ മരണപെട്ടു . സെറീനയുടെ സ്വഭാവ ദൂഷ്യമാണ് കാരണം എന്നൊരു അടക്കം പറച്ചിലും ഉണ്ട് നാട്ടിൽ .
അമ്പരപ്പിക്കുന്ന ജീവിത യാഥാർഥ്യങ്ങൾക്കു നടുവിൽ ഒരൽപം നൊമ്പരത്തോടെയാണ് സെറീന തന്റെ വൈവാഹിക ജീവിതം മുൻപോട്ടു നയിച്ചത് . വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭർത്താവിന്റെ വൈകൃതമായ ചേഷ്ടകൾ അവൾക്കു ആദ്യമൊന്നും മനസ്സിലായിരുന്നില്ല . അധികം താമസിയാതെ അവൾ മനസിലാക്കി ജനിതക വൈകല്യം ഉള്ള ഒരാൾ ആണ് തന്റെ ഭർത്താവെന്നു . പുറത്താരോടും ഒന്നും പറയാനാകാതെ അവൾ വേദന ഉള്ളിലൊതുക്കി .
സെറീന വീട്ടിലെത്തിയ പാടെ അമ്മച്ചിയുടെ ചോദ്യം വന്നു ."ഇന്നു നിനക്കൊപ്പം ആരെയോ കണ്ടെന്നു കത്രീന വന്നു പറഞ്ഞു " "ഇത്രനാളും കേട്ടതൊന്നും പോരെ മോളെ ?" ഇനിയും അമ്മച്ചിക്കൊന്നും കാണാനും കേൾക്കാനും വയ്യ . സെറീനയുടെ കണ്ണുകൾ ഈറനണിഞ്ഞു . "അമ്മച്ചീ , അതുപിന്നെ നമ്മുടെ വടക്കേതിലുണ്ടായിരുന്ന അബിൻ , ഞങ്ങൾ ഒന്നിച്ചു പഠിച്ചവരല്ലേ . . കണ്ടപ്പോ വിശേഷം ചോദിച്ചു ".
അബിൻ പള്ളിയിൽനിന്നും നേരെ വീട്ടിലെത്തിയിരുന്നു . പെങ്ങന്മാരുടെ വിവാഹശേഷം അമ്മയും അവനും തനിച്ചാണ് വീട്ടിൽ . വിദേശത്തുനിന്നും എത്തിയിട്ട് ഒരു മാസം ആകുന്നു . പലപ്പോഴും വരുന്ന വിവാഹ ആലോചനകളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു . അടുത്ത ദിവസങ്ങളിലാണ് തന്റെ മനസ്സിൽ ഒളിപ്പിച്ചിരുന്ന ഇഷ്ടം അബിൻ അമ്മച്ചിയെ അറിയിച്ചത് .
ആദ്യമൊക്കെ എതിർത്തെങ്കിലും അബിന്റെ വാശിക്ക് മുൻപിൽ മുട്ടുമടക്കേണ്ടി വന്നു . "ഒരു രണ്ടാം കെട്ടുകാരിയെ തന്നെ വേണോടാ നിനക്ക് ?" .അവളുടെ കാലക്കേടുകൊണ്ടാ ആദ്യ കെട്ടിയോൻ മരിച്ചതെന്നാ നാട്ടുകാര് പറയുന്നത് . അതിലൊന്നിനും അവൻ ചെവി കൊടുത്തതേയില്ല . അവന്റെ മനസ്സിൽ അവൾ പഴയതിലും തിളക്കത്തോടെ നിൽക്കുകയായിരുന്നു .
തൊട്ടടുത്ത ദിവസം തന്നെ അബിൻ അമ്മച്ചിയുമായി സെറീനയുടെ വീട്ടിൽ എത്തി. , കാര്യം അവതരിപ്പിച്ചു .എല്ലാം കേട്ട് ഷോക്കടിച്ചപോലെ നിൽക്കുകയാണ് സെറീന . അബിൻ അവളുടെ മുന്നിൽ നിന്നു "കാലം ഓടിയകലുന്നപ്പോൾ ഞാനും നിന്നിൽ നിന്നും അകന്നു പോയിട്ടുണ്ടാവും അല്ലേ ?" മനസിന്റെ കോണിൽ എവിടെയെങ്കിലും മായാത്തതായി അവശേഷിപ്പുകൾ ഉണ്ടാകില്ലേ?",
"ബാധ്യതകൾക്കിടയിലേക്കു നിന്നെ കൂട്ടാനാകുമായിരുന്നില്ല എനിക്ക് " ഒരു കുമ്പസാരം പോലെ അബിൻ തുടർന്നു " എന്റെ ഏകാന്തതയിലും , വിശാലതയിലും നീ മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത് ",,. അബിൻ അവളുടെ കരം കവർന്നു "ഇനിയുള്ള പുലരികളും അസ്തമയങ്ങളും, പുതുമഴകളും നമ്മുടേതാക്കിക്കൂടെ ?".
സെറീനയുടെ മൗനം എല്ലാവരിലും ആശങ്കയുണ്ടാക്കി . ഒരു മറുപടി പ്രതീക്ഷിച്ചാണ് അബിൻ മടങ്ങിയത് . സെറീന മുറിയിൽ കയറി വാതിൽ അടച്ചു . അവളുടെ അമ്മയും ധർമ്മ സങ്കടത്തിലായി .ഇത്രമാത്രം അവർ പറഞ്ഞു "ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനു എന്ത് പ്രയോജനം ?"നമ്മുടെ സന്തോഷം നമ്മുടെ തീരുമാനമാണ് .
മുൻപേ പലപ്പോഴും താൻ ആഗ്രഹിച്ച കാര്യമാണ് അബിൻ ഇപ്പോൾ പറഞ്ഞിട്ട് പോയത് .ആഗ്രഹിച്ചതൊന്നും അല്ലല്ലോ തന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത് . അര്ഹതയില്ലാത്തൊരാൾക്കുമുന്നിൽ തല കുനിച്ചു കൊടുക്കേണ്ടി വന്ന ഹതഭാഗ്യ.
ഒരു മിന്നൽ പിണർപ്പുപോലെ എന്തോ ഒന്ന് അവളുടെ ഓർമ്മയിലേക്ക് വന്നു . ചെറുപ്പത്തിൽ അബിനും ഒത്താണ് സ്കൂൾ പോയിരുന്നത് . ഒരിക്കൽ വഴിയോരത്തു കിടന്നു കിട്ടിയ മയിൽ‌പീലി തുണ്ട് ആരും കാണാതെ അവൻ തനിക്കു നേരെ നീട്ടി , മെല്ലെ പറഞ്ഞു "ഇതിനു കുഞ്ഞുങ്ങൾ ഉണ്ടാകുമത്രേ " ഇതു നീ എടുത്തോ , എന്നെങ്കിലും ഒരിക്കൽ ഇതിനു കുറെ കുട്ടികൾ ഉണ്ടാവുമ്പോ ഞാൻ വരും കേട്ടോ "
ഒരു നിധി പോലെ താനത് സൂക്ഷിച്ചിരുന്നു . മാനം കാട്ടാതെ ചെപ്പിലൊളിപ്പിച്ച മയിൽ‌പീലി തുണ്ട് പോലെ തന്റെ ഉള്ളിലും ഉണ്ടായിരുന്നു ആരോടും പുറത്തു പറയാത്തൊരിഷ്ടം . സെറീന ആരും കാണാതെ സൂക്ഷിച്ച ആ പഴയ ചെപ്പു തുറന്നു. അവൾക്കു തന്റെ കണ്ണ്കളെ വിശ്വസിക്കാനായില്ല . ചെപ്പു നിറയെ മയിൽ‌പീലി കുഞ്ഞുങ്ങൾ . അവളുടെ കണ്ണുകളിൽ പ്രകാശം നിറഞ്ഞു .പിന്നെ ഒട്ടും വൈകിയില്ല അവളുടെ തീരുമാനം മറ്റുള്ളവരെ അറിയിച്ചു .ഇനിയുള്ള കുരുത്തോല പെരുനാളുകളൊക്കെയും അവനൊപ്പമെന്നു .
ദിവ്യ മധു

മാംസനിബദ്ധമല്ല രാഗം


Image may contain: 1 person, selfie, closeup and indoor
പലപ്പോഴും ചില കാഴ്ചകൾ ജീവിതങ്ങൾ കാണുമ്പോൾ നാണിച്ച് തല കുനിക്കേണ്ടി വരും നമ്മളിൽ പലർക്കും °. പ്രണയത്തിനോ സ്നേഹ ബന്ധങ്ങൾക്കോ ലവലേശം വിലമതിക്കാത്ത ഈ കാലത്ത് എന്നിൽ വല്ലാതെ മതിപ്പ് ഉളവാക്കി അവർ .
നാട്ടിൽ പുറത്തെ പച്ചപ്പിൽ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ എല്ലാവരാലും ലാളനങ്ങളും ഏറ്റുവാങ്ങി അവൾ പൂമ്പാറ്റയെപ്പോലെ പറന്നു നടന്നു . സ്വഭാവശുദ്ധിയിലും അംഗലാവണ്യത്തിലും വിദ്യാഭ്യാസ യോഗ്യതയിലും മുൻപന്തിയിൽ ഉള്ളവൾ .
അതു കൊണ്ട് തന്നെ വിവാഹ ആലോചനകൾക്കായി കാത്തിരിക്കേണ്ടി വന്നില്ല . ഏറ്റവും മികച്ച ആലോചനകൾ തന്നെ വന്നു തുടങ്ങി . അവയിൽ നിന്നും ഏറ്റവും നല്ലത് കണ്ടെത്തുക മാത്രമായിരുന്നു അവരുടെ ആകെയുള്ള ബുദ്ധിമുട്ട്.
യോഗ്യനായ ഒരാളെ തന്നെ അവൾക്കായി അവർ കണ്ടെത്തി . നമുക്കവളെ ചിന്നു എന്നു വിളിക്കാം. അവളുടെ കുടുoബത്തിനു ചേർന്ന ബന്ധം . അഞ്ചക്ക ശമ്പളം കിട്ടുന്ന ഉയർന്ന ജേലി . കുടുബക്കാർ എല്ലാവരും ചേർന്ന് മറ്റുള്ളവർക്ക് അസൂയ ഉണ്ടാകും വിധം വിവാഹം നടത്തി.
പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു കുഴപ്പങ്ങളും ഇല്ലാത്ത കുടുംബക്കാർ . . തരുൺ അതാണ് അവന്റെ പേര് . ഒരു തരത്തിലുമുളള കുറവ്വമില്ലാത്ത പയ്യൻ . വിവാഹo കഴിഞ്ഞ് രണ്ടാം മാസം തന്നെ മൂന്നാമതൊരാൾ അവർക്കിടയിലേക്ക് വരാൻ തയ്യാറെടുത്തു. ഇരു വീട്ടുക്കാർക്കു ഉത്സവ ലഹരി ആയിരുന്നു ആ വാർത്ത .
തരുൺ അധികം താമസിയാതെ ജോലിയിൽ പ്രവേശിച്ചു . അവൻ അരികിൽ ഇല്ലെന്ന കുറവൊഴിച്ചാൽ അവളെ പൊന്നുപോലെ കൊണ്ടു നടക്കാൻ ഒരു പാട് പേർ കാത്തിരിക്കുന്ന വീട് . വിവാഹം കഴിഞ്ഞു വന്ന നാൾ മുതൽ മുടങ്ങാതെ അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു ചിന്നു .
പതിവുപോലെ അന്നും അവൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു . ഭഗവാനെ തൊഴുത് മാടങ്ങുo വഴി എവിടെ നിന്നോ ചാടി വന്ന ഒരു നായ അവളുടെ മേൽ ചാടി വീണു , അവളിൽ ക്ഷതമേൽപ്പിച്ചു . .അവളുടെ നിലവിളി കേട്ട് ഓടി കൂടിയവർ നായയെ അടിച്ചോടിച്ചു. അപ്പൊഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു . ഓടികൂടിയവർ താങ്ങിയെടുത്ത് അടുത്തുള്ള ഹോസ്പിറ്റലിൽ ആക്കി . വിവരമറിഞ്ഞ് അവളുടെ വീട്ടിൽ നിന്നും ആളുകളുo എത്ത . ഗർഭിണി ആയതിനാൽ അതിനു ദോഷകരമാകുന്ന ചികിൽസ പറ്റില്ല . എല്ലാം കൊണ്ടും നന്നേ പാടു പെട്ടു .
തരുൺ ലീവ് എഴുതി കൊടുത്ത് ഏതു നേരവും അവൾക്ക് കാവലായി . ആദ്യമൊക്കെ ഭാഗ്യമെന്ന് പറഞ്ഞ ബന്ധുക്കളിൽ പലരുടെയും നെറ്റിയിൽ ചുളിവു വീണു , കാലക്കേടാണത്രെ പട്ടി കടിച്ചാൽ . കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം തികഞ്ഞിട്ടില്ല . അവനും കാണില്ലേ ആഗ്രഹങ്ങൾ അങ്ങനെ പല ഭാഗത്തും പറച്ചിലുകൾ . എന്നാൽ ഇതൊന്നും അവരുടെ പ്രണയത്തെ ലവലേശം ഇളക്കിയില്ല കൂടിയതല്ലാതെ .
ഏഴാം മാസമെത്തി എല്ലാ ചടങ്ങുകളോടെയുo അവളെ അവർ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. ദിനങ്ങളും ആഴ്ചകളു മാസങ്ങളും കഴിഞ്ഞു കാത്തു കാത്തിരുന്ന ആ തങ്ക കുടം ജനിച്ചു പൂർണ്ണ ആരോഗ്യവാനായി തന്നെ .
പിന്നെയും ആഘോഷത്തിന്റെ നാളുകൾ ഉടലെടുത്തു . തരുണും ചിന്നുവും കാത്തിരുന്നു .തങ്ങൾക്ക് നഷ്ടപ്പെട്ട ദിനങ്ങൾ വീണ്ടെടുക്കാൻ . മൂന്നു മാസങ്ങൾക്ക് ശേഷം കുഞ്ഞുമായി അവൾ തരുണിന്റെ വീട്ടിൽ മടങ്ങിയെത്തി .
പ്രസവശേഷം അവൾക്ക് മിക്ക ദിവസങ്ങളിലും ഉണ്ട് നടുവേദന . വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന പല സത്രീകളിലും ഉണ്ട് നടുവേദന . അങ്ങനെ യാണ് ആദ്യമൊക്കെ കരുതിയത് . മരുന്നുകൾ പലത് ഉപയോഗിച്ചിട്ടും ഒരു കുറവും ഉണ്ടായില്ല . ഡോക്ടർ വിശദമായ എല്ലാ പരിശോധനക്കം വിധേയമാക്കി . അവളുടെ ശരീരത്തിൽ രക്തം കുറയുന്നതായി കണ്ടെത്തി . രക്തം കൂടുന്ന തിനു വേണ്ടി പലതു ചെയ്തിട്ടു ഭലം ചെയ്തില്ല . :വിധിയുടെ ക്രൂരമായ ദ്രംഷ്ഠകൾ അവരെ നോക്കി വികൃതമായി ചിരിച്ചു. എല്ലാ പരിശോധനകൾക്കവ സാനം ഞെട്ടലോടെ അവർക്ക് അംഗീകരിക്കേണ്ടി വന്നു അവളെ രക്താർബുതം കാർന്നു തിന്നു തുടങ്ങിയിരിക്കുന്നു .
മരവിച്ച മനസ്സോടെ എല്ലാവരും അവളെ ഉറ്റു നോക്കി . ഒരിക്കൽ പോലും തരുൺ അവളുടെ മുന്നിൽ തളർന്നില്ല . അവളെ കൂടുതൽ കൂടുതൽ ചേർത്തു പിടിച്ചു .അവളുടെ ചുടുകണ്ണിർ അവന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു .
പലപ്പോഴു അവൾ അവനെ നിർബന്ധിച്ചു തന്നെ ഉപേക്ഷിക്കാൻ . തങ്ങളുടെ മകനിൽ പോലും അവകാശം ഉന്നയിക്കില്ലന്നും . അവൻ അതൊക്കെ തമാശ പോലെ മാത്രം കേട്ടു . കാലക്രമേണ മുട്ടറ്റം വരയുള്ള അവളുടെ കാർകൂന്തൽ നഷ്ടമായി തുടങ്ങി . മുഖത്തിന്റെ തിളക്കം മങ്ങി . കൺതടങ്ങളിൽ കറുപ്പു നിറം ബാധിച്ചു തുടങ്ങി . പൊന്നോമനക്കുo ഒരു തുള്ളി അമ്മിഞ്ഞപാൽ കൊടുക്കാൻ കഴിയാതെ ഉമിത്തീയിലെന്നവണ്ണം അവളും നീറി .
വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്നു വർഷo തികയാറായി .ഇപ്പോഴും അവൾ രോഗ വിമുക്തയല്ല . വിരളിൽ എണ്ണാവുന്ന ദിവസങ്ങളൽ മാത്രമാണ് എല്ലാ അർത്ഥ ത്തിലും അവർ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത് . അതിലൊന്നും ഒരിക്കലും അവൻ അസ്വസ്ഥനായില്ല . കൂടുതൽ കൂടുതൽ അവളിലെ നന്മ തിരിച്ചറിയുകയായിരുന്നു അവൻ . പിഞ്ചു കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാതെ കഴുകൻ കണ്ണുകളോടെ ആർത്തിയോടെ നോക്കുന്ന ഈ കാലഘട്ടത്തിൽ പെണ്ണിന്റെ ശരീരത്തിനല്ല മനസ്സിനാണ് ഭംഗി കൂടുതൽ എന്ന് തിരിച്ചറിഞ്ഞ യഥാർത്ഥ പുരുഷൻ .
ഇതിനിടയിൽ അവളെ തേടി ഒരു ചെറിയ വലിയ സന്തോഷമെത്തി . എപ്പോഴോ എഴുതിയ ഒരു ടെസ്റ്റ്‌ ജയിച്ചു ഗവൺമെന്റ് ജോലിക്ക് ഉത്തരവ് വന്നിരിക്കുന്നു . ഇനിയും ഇനിയും സന്തോഷങ്ങൾ ആ പടി കടന്ന് അവരെ തേടിയെത്തട്ടെ , ഒരു പാട് ഒരുപാട് കാലം ആ പൊന്നോമനക്കൊപ്പo ജീവിക്കാൻ ആയുസ്സം ആരോഗ്യവും നൽകി ജഗദീശ്വരൻ കനിഞ്ഞനുഗ്രഹിക്കട്ടെ . ശുഭപ്രതീക്ഷകൾ.....
ദിവ്യ മധു

കല്ലുകൊണ്ടൊരു പെണ്ണ്

Image may contain: 1 person, selfie, closeup and indoor

ഗൗരീ, ഗൗരീ.,,..... ഒന്നു നിക്കൂ കുട്ടീ എന്തു വേഗതയാ ഇത് ശരം വിട്ടതു പോലെ , പെൺകുട്ട്യോൾ ഇങ്ങനെ നടക്കാൻ പാടുണ്ടോ ? ഗൗരി തിരിഞ്ഞു നോക്കി , അച്ഛമ്മയാണ് കുറച്ചായി പറേണു അടുത്തുള്ള കാവിൽ പോകണമെന്ന്. അങ്ങനെ പോയി വരുന്ന വരവാണ് . എന്റെ അച്ഛമ്മേ ഒന്നു വേഗം നടക്കൂ എനിക്ക് പിടിപ്പത് പണിയുണ്ട് ചെന്നിട്ട്.
പടിപ്പുര കടന്നു ചെന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ കോലായിൽ അച്ഛൻ പിറുപിറുത്തിരിക്കbന്നത് . ഗൗരി വേഷം മാറാൻ പോലും നിൽക്കാതെ അടുക്കളയിൽ കയറി കട്ടൻ തിളപ്പിച്ച് അച്ഛനു നൽകി. ഒറ്റ വലിക്ക് അതു കുടിച്ച് കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്ന് ആരോടെന്നില്ലാതെ എന്തെല്ലാമോ പറഞ്ഞ് തലയിൽ ചൊറിഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി.
ഗൗരി ജനാലയ്ക്കുള്ളി ലൂടെ ആ കാഴ്ച കാണുന്നുണ്ടായിരുന്നു . ഒരിക്കൽ പോലും അച്ഛനെ ഇങ്ങനെ കണ്ടിട്ടില്ല . ചുക്കിചുളിഞ്ഞ് മുഷിഞ്ഞ ഷർട്ടും മുണ്ടും ആണ് വേഷം . പാറിപ്പറന്നു കിടക്കുന്ന മുടിയിലും താടിയിലും നരവീണിരിക്കുന്നു . കറുത്തു കരുവാളിച്ച മുഖം കണ്ണിലിപ്പോഴും കുറ്റബോധവും നിരാശയും . തൊട്ടടുത്തുള്ള മദ്യശാലയിലേക്കുള്ള പോക്കാണ് , നേരം ഇരുട്ടുമ്പോൾ ആരെങ്കിലും താങ്ങി ഈ ഉമ്മറത്ത് കൊണ്ടാകും .
ഗൗരീ ..... എവിടെയാ കുട്ടി നിനക്കു പോകണ്ടെ ? അച്ഛമ്മയുടെ ശബ്ദം കേട്ട് അവൾ മുറി വിട്ടിറങ്ങി . ഉണ്ണിക്കുട്ടന്റെ അടുത്തെത്തി . ഉണ്ണികുട്ടൻ അരയ്ക്കു കീഴെ തളർന്നു കിടപ്പാണ് . ഗൗരിയാണ് അവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് . അച്ഛൻ പോയി അല്ലേ ചേച്ചീ അവൻ ചോദിച്ചു . ഉമ് .... അവൾ ഒന്നു മൂളി . അവനാവശ്യമായതൊക്കെയും ചെയ്ത് കൊടുത്ത് അവൾ മുറി വിട്ടിറങ്ങി .
ധൃതിയിൽ ജോലികൾ ചെയ്തു തീർത്ത് അവൾ പോകാൻ തയ്യാറെടbത്തു . എല്ലാം മുത്തശ്ശിയെ പറഞ്ഞെേല്പ്പിച്ചു . സ്കൂൾ ടീച്ചറാണ് ഗൗരി . യാത്രാമദ്ധ്യെ അവൾ കണ്ടു മദ്യശാലക്കു മുന്നിൽ നിൽക്കുന്ന അച്ഛനെ .
മൂന്ന് വർഷമേ ആയിട്ടൊള്ളൂ ഈ വീടിന്റെ അവസ്ഥ ഇങ്ങനെയാക്കാൻ . ഉണ്ണിക്കുട്ടനും അച്ഛനും അമ്മയും അച്ഛമ്മയും എന്തൊരു സന്തോഷമായിരുന്നു അന്നൊക്കെ , ഈശ്വരൻമാർക്ക് പോലും ഇഷ്ടായില്ല എന്നു തോന്നുന്നു . ബാങ്കിൽ സീനിയർ മാനേജർ ആയിരുന്ന അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്ന അമ്മ , പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഉണ്ണി . കായക കലകളിലും മുന്നിൽ . ഗൗരി സിവിൽ സർവ്വീസിനു തയ്യാറെടുക്കുകയായിരുന്നു . പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത് .
മാതൃകാ ദമ്പതികൾ . അച്ഛനെയും അമ്മയെയും ഒരിക്കൽ പോലും പിണങ്ങി കണ്ടിട്ടില്ല . ഇണപ്രാവുകളെ പോലെ എപ്പോഴും . ഒരു ദിവസം സ്കൂൾ വിട്ട് അമ്മ എത്തിയത് ഒരു സന്തോഷ വാർത്തയുമായാണ് . പ്രിൻസിപ്പൽ ആകാനുള്ള പ്രമോഷൻ പേപ്പർ വർക്ക് ഒക്കെയും കഴിഞ്ഞിരിക്കുന്നു. ഇനിപ്പോ ഓർഡർ കൂടെ വന്നാൽ മതി.
സന്തോഷങ്ങൾ പലപ്പോഴും ഉത്സവ ആഘോഷങ്ങളായിരുന്നു. രാത്രിയുള്ള ഡ്രൈവ് അച്ഛന് ഏറെ പ്രിയ കരവും. ആരാത്രിയും എല്ലാവരും ചേർന്ന് പുറപ്പെട്ടു: പതിവുപോലെ കാറിനുള്ളിൽ ചിരിയും തമാശയും പാട്ടും ആ കെ ഒരു ബഹള മായിരുന്നു '. വളരെ പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്. ലക്ഷ്യം തെറ്റി വന്ന ഒരു ലോറി സെക്കന്റുകൾ കൊണ്ട് ഞങ്ങളുടെ വാഹനത്തെ കശക്കിയെറിഞ്ഞു.
ഓടി കൂടിയവരിൽ ആരെല്ലാമോ ചേർന്ന് തങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചു . അപകട സ്ഥലത്തുവച്ചു തന്നെ അമ്മയെ ഞങ്ങൾക്ക് നഷ്ടമായി. അച്ഛനും താനും മാത്രം ചില്ലറ പരിക്കുകളോടെ രക്ഷപെട്ടു. ഉണ്ണി കുട്ടനെ ഒരു പാട് സർജറികൾക്ക് ശേഷം തിരികെ കിട്ടിയത് ഇങ്ങനെയുo ' . തന്റെ അശ്രദ്ധ മൂലം ആണ് ഇങ്ങനെ സംഭവിച്ചതെന്ന കുറ്റബോധം അതാണ് അച്ഛനെ ഈ നിലയിൽ എത്തിച്ചത്. ആദ്യമൊന്നും മുറിവിട്ടിറങ്ങാതിരുന്ന അച്ഛൻ പിന്നീടെപ്പോഴോ മദ്യത്തിൽ മങ്ങുകയായിരുന്നു . അമ്മയുടെ ജോലി മകളെന്ന നിലയിൽ തനിക്കും കിട്ടി.
ഒരിക്കൽ പോലും ഗൗരി ഒന്നിലും പതറിയില്ല '. അച്ഛനോട് പരാതി പറഞ്ഞില്ല. ഉണ്ണികുട്ടന്റെ മുന്നിൽ സങ്കടം കാട്ടിയില്ല . അച്ഛമ്മയോട് കലഹിച്ചില്ല . ജീവന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്നു കരുതിയ മുറച്ചെറുക്കൻ കയ്യൊഴിഞ്ഞപ്പോഴും പരിതപിച്ചില്ല . അവളുടെ ഉള്ളിൽ ചില തീരുമാനങ്ങളുണ്ട് ' . ഉറച്ച ചുവട് വെപ്പുകളുണ്ട് മുന്നോട്ട്. ആ ലക്ഷ്യത്തിലെത്തുന്ന ഒരു നാൾ വന്നു ചേരും , എല്ലാം പൂർവ്വ സ്ഥിതിയിലാകും. ആ പ്രതിക്ഷകളാണ് അവളുടെ ജീവ വായു.
പതിവുപോലെ ഉമ്മറത്തു സസ്യാ ദീപം തെളിയിച്ച് അവൾ കാത്തിരുന്നു. ആരെല്ലാമോ താങ്ങി പിടിച്ചു കൊണ്ടു വരാറുള്ള അച്ഛനെ .
ദിവ്യാ മധു

അരുണിന്റെ സ്വന്തം

Image may contain: 1 person, selfie, closeup and indoor
അന്നൊരു ഞായറാഴ്ച ആയിരുന്നു .നേരം കുറെ പുലർന്നിട്ടും അരുൺ നല്ല ഉറക്കത്തിൽ തന്നെ .പെട്ടന്ന് എന്തോ ശ ബ്ദം കേട്ടാണ് അവൻ ഞെട്ടി ഉണർന്നത് .കൂട്ടത്തിൽ ഒരു നിലവിളിയും .അവൻ ചാടി എഴുന്നേറ്റു .മുറിയിൽ ഒന്ന് കണ്ണോടിച്ചു .ഇല്ല അവൾ മുറിയിൽ ഇല്ല .മുറിയിൽ നിന്നും ഇറങ്ങി അവൻ അടുക്കള ലക്ഷ്യമാക്കി ഓടി .അവൾ അവിടെയുണ്ടാകും .കണക്കുകൂട്ടൽ തെറ്റിയില്ല, അവൻ കണ്ടു പത്രങ്ങൾ മറിഞ്ഞു കിടക്കുന്നു തന്റെ ജീവനായവൾ ബോധമറ്റു നിലത്തും .ഒറ്റക്കുതിപ്പിന് വാതുക്കൽ നിന്നും അവൻ അവളുടെ അടുത്തെത്തി .പൂർണ്ണ ഗർഭിണിയാണവൾ.ഗായത്രി അതാണവളുടെ പേര് .അങ്ങനൊക്കെയോ താങ്ങിയെടുത്തു അവൻ അവളെ പുറത്തേക് കൊണ്ടുവന്നു .വേഷം മാറാൻ നിന്നില്ല കാറിൽ അവളെയും കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു .
സ്ട്രക്ടറിൽ കിടത്തി അവളെ ലേബർ റൂമിലേക്ക് കടത്തിയപ്പോഴേക്കും അവൻ തേങ്ങിപ്പോയി .അരുൺ അറിഞ്ഞു തന്റെ ഡ്രസ്സ് മുഴുവനും രക്തമയം ആണെന്ന് .എന്തുചെയ്യണമെന്നറിയാത്ത പകച്ചു നിന്നുപോയി അവൻ .
തിടുക്കപ്പെട്ടു ഡോക്ടർ തങ്കം ലേബർ റൂമിനുള്ളിലേക്ക് പോയി .കുറച്ച സമയം കഴിഞ്ഞപ്പോൾ സിസ്റ്റർ മാറിയ വന്നു പറഞ്ഞു അരുൺ കുറെ അധികം ബ്ലഡ് ആവശ്യമായി വരും .പെട്ടന്ന് റെഡി ആക്കണമെന്ന്.സിസ്റ്റർ ക്കു അരുണിനെയും ഗായത്രിയെയും അടുത്ത് പരിജയം ഉണ്ട്.അരുൺ അകെ മരവിച്ച അവസ്ഥായിലാണ് .കയ്യും കാലും ഓടുന്നില്ല .മൊബൈൽ അടുത്ത് ആദ്യം കണ്ട നമ്പർ ഒക്കെയും വിളിച്ചു .ഇരുകൈകളിലേക്കും ഭാരം താങ്ങി വച്ച് അടുത്ത് കണ്ട ബഞ്ചിലേക്കവൻ ചാരിയിരുന്നു .
**************************
നാലഞ്ച് വര്ഷം പിന്നിലേക്കായി ഒരു യാത്ര. കലാലയ ജീവിതത്തി ന്റെ എല്ലാ ആനന്ദവും നുകർന്നാണ് ദിവസങ്ങൾ അരുണും കൂട്ടുകാരും തള്ളി നീക്കുന്നത് .ഡിഗ്രി രണ്ടാം വർഷമാണ് .അരുൺ ഗോവിന്ദൻ വക്കീലിന്റെയും ലക്ഷ്മി അമ്മയുടെയും ഏക മകനാണ് .സുന്ദരൻ സുമുഖൻ. എല്ലാവർക്കും പ്രിയപ്പെട്ടവൻ .വലുപ്പച്ചെറുപ്പം ഇല്ലാത്ത ഒരുപറ്റം കൂട്ടുകാർ അപ്പോഴും ഉണ്ടാവും അവനു ചുറ്റും .
കോളേജ് കലോത്സവം ആണ് .കുറച്ച നേരം സ്റ്റേജിൽ പരിപാടികൾ കണ്ടിരുന്ന ശേഷം അവനും കൂട്ടുകാരും പുറത്തേക്കിറങ്ങി .പുറത്തു നല്ല തണൽ മരങ്ങളുണ്ട്.അവിടെ പോയി ഇരുന്നു. അടുത്തതായി ലളിതഗാന മത്സരമാണ് .മൈക്കിലൂടെ വിളിച്ചു പറയുന്നതു കേൾക്കാം .
ഒഴുകിവരുന്ന സംഗീതം .ശ്രുതിയും ലയവും ഒന്നിച്ചലിഞ്ഞു ചേർന്നു വരുന്ന ആ ശബ്ദം അവനെ സ്റ്റേജിലേക്ക് ആകർഷിച്ചു .അവൻ ചെന്നപ്പോഴേക്കും ഗായത്രി സ്റ്റേജ് വിട്ടിരുന്നു .അടുത്തിരുന്നവരോടായി അവൻ തിരക്കി "ഇപ്പൊ പാടിയ കുട്ടി ഏതാണ്",: ദേ പോകുന്നു ഒന്നാം വര്ഷം ആണ്.ഒരു മിന്നായം പോലെ അവൻ കണ്ടു അവളെ .അടുത്ത ദിവസം കോളേജ് അവധിയാണ് .അവന്റെ ഉള്ളിലിപ്പോഴും ആ പാട്ടിന്റെ താളം അലയടിച്ചുകൊണ്ടേയിരുന്നു.
തിങ്കളാഴ്ച കോളേജ് തുറക്കുന്ന ദിവസം പതിവുപോലെ അരുൺ കോളേജിൽ എത്തി.കൂട്ടുകാരുമായി സൊറ പറഞ്ഞിരുന്നെകിലും അവന്റെ കണ്ണുകൾ ആ നിഴലിനെ പരതിക്കൊണ്ട് ഇരുന്നു .ക്ലാസിൽ ഇരുന്നെങ്കിലും പ്രൊഫസർ പറഞ്ഞതൊന്നും ഉള്ളിലേക്കു
കയറുന്നില്ല .
അരുൺ ആകെ അസ്വസ്ഥനായിരുന്നു .അവന്റെ മാറ്റം കൂട്ടുകാരും അറിയുന്നുണ്ട് .ഒരുവൻ ഇതിനെപറ്റി ചോദിക്കുകയും ചെയ്തു .അരുൺ അവനോട് തന്നെ ചോദിച്ചു തനിക്കെന്തു പറ്റി.ഒരിക്കൽപോലും കാണാത്ത ഒരുവളെ തേടി എന്തിനു വ്യാകുലപ്പെടണം .ഉത്തരങ്ങൾ പലതും ഉടലെടുത്തെങ്കിലും തൃപ്തനായില്ല അവൻ .കാണണം വെറുതെയെങ്കിലും ഒന്ന് കാണണം .അവൻ ഉറപ്പിച്ചു .അവനു കാത്തിരിപ്പിനു വിരാമം ഇട്ടു ഒരു കൂട്ടം പെൺകുട്ടികൾ ഇടനാഴികളിലൂടെ കടന്നു വരുന്നത് കണ്ടു.എല്ലാവരേം ദൂരത്തു നിന്നവൻ നോക്കി .അതേയ് ഇവരിൽ അവളുണ്ട് .ഇടതൂർന്ന ചുരുണ്ട മുടി പാറി നടക്കാതെ ഒതുക്കി മെടഞ്ഞിട്ടുണ്ട്. കരിമഷി എഴുതിയ നീണ്ട കണ്ണുകൾ ചെന്താമര വിരിഞ്ഞ പോലെ ശോഭയുള്ള വദനം .വേഷം പാവാടയും ബ്ലൗസും ആണ് .നിമിഷനേരം നിർവികാരനായി അവൻ അവളെ നോക്കി നിന്നു.ഗായത്രി ,അച്ഛനും അമ്മയും ഒരപകടത്തിൽ നഷ്ടമായവൾ .ഇപ്പൊൾ അമ്മാവനൊപ്പമാണ് .അമ്മായി കുത്തുവാക്കുകൾ പറയുമെങ്കിലും അമ്മാവൻ അവളെ പഠിപ്പിക്കാനായി കോളേജ് അയച്ചു .തന്റെ സാഹചര്യം അറിഞ്ഞു തന്നെയാണ് അവളും ജീവിക്കുന്നത് .എങ്ങനെയും ഡിഗ്രി പഠനം പൂർത്തിയാക്കണം .ചെറുതെങ്കിലും ഒരു ജോലി ഒപ്പിക്കണം ..അതായിരുന്നു ലക്‌ഷ്യം .
അരുൺ ഗായത്രിയെ പല ദിവസങ്ങളിലും കണ്ടു.അവൾ ഇതൊന്നും അറിഞ്ഞതുമില്ല .ഗായത്രിയെക്കുറിച്ച പലരിൽ നിന്നായി വിവരങ്ങൾ ചോദിച്ചറിഞ്ഞു .ഒരുദിവസം ലൈബ്രറി യിൽ വച്ച്
യാദൃശ്ചികമായി അവർ തമ്മിൽ കണ്ടു."ഗായത്രി" അവൻ പിന്നിൽ നിന്ന് വിളിച്ചു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി ,ആരാണ് എന്ന ഭാവത്തിൽ ,.ഞാൻ അരുൺ ,എനിക് കുട്ടിയെ അറിയാം പട്ടു കേട്ടിരുന്നു നന്നായിട്ടോ .അതിൽ അവൾക്കു അതിശയോക്തി ഒന്നും തോന്നിയില്ല .ദിവസേന കേൾക്കുണ്ട് പരുപാടി കഴിഞ്ഞ ശേഷം .പുഞ്ചിരിച്ചു കൊണ്ട് ഒരു താങ്ക്സ് പറഞു അവൾ പോയി.അവസാന വർഷ പരീക്ഷയ്ക്കു ഏറെ സമയം ഇല്ല .അരുണിന് ഉള്ളിൽ മുഴുവൻ ഗായത്രി ആണ് .ഓരോ ദിനവും പുലരുന്നത് അവൾക്കുവേണ്ടി മാത്രം .അവൻ അവളെ പ്രണയിച്ചു തുടഗിയിരിക്കുന്നു ,അവൾ പോലുമറിയാതെ .എങ്ങനെ അറിയിക്കും അവളെ .തന്നെ കുറിച്ചു അവളെന്ത് കരുതും.ഇതിനിടയിൽ കുറെ ഏറെ തവണ അവർ പരസ്പരം കണ്ടിരുന്നു .ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ കടന്നു പോകും .വേണ്ട ഇപ്പോ ഒന്നും പറയണ്ട.പരീക്ഷ കഴിയട്ടെ അതാവും നല്ലതു .അവളുടെ കാര്യം വീട്ടിൽ പറഞ്ഞാലും സമ്മതിക്കില്ല .അപ്പൊ അതിനൊരു മാർഗം ആദ്യം തന്നെ കാണേണ്ടിയിരിക്കുന്നു .എക്സാം കഴിഞ്ഞു.അരുണും കൂട്ടുകാരും കലാലയത്തോട് വിട പറഞ്ഞു .പലരും പല വഴിക് പിരിഞ്ഞു .അരുൺ ബാങ്ക് കോച്ചിങ്ങ് നു ചേർന്ന് .ഗായത്രി പഠനത്തിൽ മുഴുകി .ഇനി ഒരു വര്ഷം കൂടെ ഉണ്ടേ .ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.അരുണിന് ബാങ്ക് ഇൽ ജോലി ആയി .വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുന്നു .ഗായത്രിയും പഠനം കഴിഞ്ഞു ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി തേടി .അരുൺ ഓരോ ദിവസവും ഗായത്രിയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നുണ്ട് .ഒരു വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്ന അവളുടെ മുന്നിൽ അവൻ എവിടെനിന്നോ പ്രത്യക്ഷനായി .അത്ഭുതത്തോടു ഗായത്രി അവനെ നോക്കി .ഓർമ്മയുണ്ടോ കള്ളച്ചിരിയോടെ അവൻ ചോദിച്ചു .മ്മ്മ്മ്.,അവൾ മൂളി.(ഇങ്ങനൊരു വരവ് അവൾ വളരെ മുൻപേ പ്രദീക്ഷിച്ചതാണ് .കോളേജിന്റെ ഇടനാഴികളിൽ കൂട്ടുകാരുടെ അടക്കം പറച്ചിൽ അവളുടെ കാതുകളിലും എത്തിയിരുന്നു.അവനറിയാതെ എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്‌.)കാര്യം പറച്ചിലിനൊടുക്കം വീട്ടിലെ വിവാഹാലോചനയെ കുറിച്ചു പറഞ്ഞു രണ്ടാളും.കുറച്ചൊന്നു മൗനമായ് നിന്നശേഷം മുഖവുര കൂടാതെ അവൻ ചോദിച്ചു .ഞാൻ വീട്ടിൽ വന്നു ചോദിക്കട്ടെ തന്നെ എനിക്ക് തരുമോന്നു ..,പെട്ടന്ന് ഉമിനീര് വറ്റിയതുപോലെ തോന്നി അവൾക്കു .അരുൺ അന്ന് തന്നെ വീട്ടിൽ കാര്യം അവതരിപ്പിച്ചു .കുറച്ചു മുന്നേ ആയിരുന്നെങ്കിൽ സമ്മതം കിട്ടില്ലാരുന്നു . ഇപ്പോൾ അതല്ല അവസ്ഥ .അച്ഛൻ കിടപ്പിലാണ് .പെട്ടന്ന് വന്നൊരു തളർച്ച ..അത് ഒരുപാട് മാറ്റിയിട്ടുണ്ട് അച്ഛനെ.'അമ്മ തനിക്കൊപ്പമാണ് എപ്പോഴും.
നല്ലൊരു ദിവസം നോക്കിവീട്ടി ൽ സമ്മതം വാങ്ങി പെണ്ണ് ചോദിക്കാൻ പുറപ്പെട്ടു . കാര്യം അവതരിപ്പിച്ചു .അമ്മായി തുറന്നടിച്ചു പറഞ്ഞു .ആർഭാടമായി കെട്ടുനടത്താനൊന്നും കഴിയില്ല .പണ്ടങ്ങളും ഉണ്ടാവില്ല .പിന്നെ അവളുടെ അമ്മയുടെ കുറച്ചു വസ്തു ഉണ്ട്.അതവൾക്കുള്ളതാണ്.അത്രമാത്രം .അരുൺ പെട്ടന്ന് പറഞ്ഞു ഒന്നും വേണ്ട ഏതെങ്കിലും അമ്പലത്തിൽ വച്ചൊരു മലയിടീൽ അതുമതി .എല്ലാം കേട്ടു അവളും തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു .ഒരായിരം പൂത്തിരിവെട്ടം ഒരുമിച്ചു തെളിഞ്ഞു അവളുടെ കണ്ണുകളിൽ .ആർഭാടങ്ങൾ ഒന്നുമില്ലാതെ അടുത്തുള്ള അമ്പലത്തിൽ വച്ച് അരുൺ ഗായത്രിക്കു താലി ചാർത്തി .ഒരിക്കൽ പോലും ഉള്ളിലെ സ്നേഹം പരസ്പരം പങ്കുവക്കാത്തവർ .വലതുകാൽ വച്ച് അവൾ അവന്റെ ജീവിതത്തിലേക്കു കയറി .ആളും ആരവങ്ങളും ഒന്നൊഴിയാൻ രണ്ടു പേരും കാത്തിരുന്നു.അരുണിന്റെ 'അമ്മ കൊടുത്ത പാൽ ഗ്ലാസ്സുമായി അവൾ നാണത്താൽ കുനിഞ്ഞ മുഖവുമായി മുറിയിലേക്കു കയറി .ഇതുവരെ കൈമാറാത്ത പ്രണയം ആവോളം പറഞ്ഞു രണ്ടു പേരും .സന്തോഷവും ആഹ്ലാദവും നിറഞ്ഞ ദിവസങ്ങൾ .വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ എല്ലാവർക്കും പ്രിയങ്കരിയായി .അരുണിന് ട്രാൻസ്ഫർ ആണ്‌.കേട്ടപ്പോ മുതൽ കരച്ചിലാണ് അവൾ .സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കുകളൊക്കെയും വിഫലമായി .കുറച്ചു സുഹൃത്തുക്കൾ ഉണ്ട് അവിടെ .അവരോട് പറഞ്ഞു വാടകക്ക് ഒരു വീട് ശരിയാക്കി ,അടുത്ത ദിവസം തന്നെ രണ്ടാളും ഒരുമിച്ചു പുറപ്പെട്ടു .അവിടെയെത്തി എല്ലാം ഒന്ന് ശരിയായ ശേഷം ആണ് അവൾ ആ രഹസ്യം അവന്റെ കാതുകളിൽ മന്ത്രിച്ചതു.പറഞ്ഞു കഴിഞ്ഞതും നാണം കൊണ്ടവൾ മുഖം പൊത്തി.അവളുടെ ഉദരത്തിൽ ഒരു കുഞ്ഞു ജീവന്റെ തുടിപ്പ്.സന്തോഷം തിരമാല കണക്കെ അവൻ പുറത്തു കാട്ടിയില്ല ."ന്നിട്ടാണോ ഇത്ര ദൂരം യാത്ര ചെയ്തത് " നേരത്തെ പറയരുന്നില്ലേ .അവളുടെ മുഖം വാടി അറിഞ്ഞിരുന്നെങ്കിൽ 'അമ്മ വിടില്ല എന്നെ എനിക്കത്‌ അറിയാം . ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല അവനു. ചിരിച്ചുകൊണ്ടാവാൻ അവളെ നെഞ്ചോട് ചേർത്തു.
അടുത്തുള്ളഏറ്റവും നല്ല ഹോസ്പിറ്റൽ തന്നെ ട്രീറ്റ് മെന്റും തുടങ്ങി .വയ്യാത്തതിന്റെയോ സഹായത്തിനാരും ഇല്ലാത്തതിന്റെയോ പരിഭവം ഒന്നും പറഞ്ഞിരുന്നില്ല അവൾ .രാവിലെ തന്നെ കുളിച്ചു അവനു കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കിവെക്കും .വൈകിട്ട് വരുന്നത് വരെ അവിടെയുള്ള പൂക്കളോടും അണ്ണാറക്കണ്ണനോടും വർത്താനം പറഞ്ഞിരിക്കും .ഇടക്കൊക്കെ അവളുടെ മധുരഗീതം അവിടെ നിറയാറുണ്ട്.മാസങ്ങൾ കടന്നു പോയതറിഞ്ഞില്ല അവള്കിതാണ് മാസം .കഴിഞ്ഞ ദിവസമാണ് 'അമ്മ വിളിച്ചു നാളെ അരുണിന്റെ പിറന്നാളാണെന്നു ഓർമിപ്പിച്ചത് .അപ്പൊ മുതൽ തുടങ്ങിയതാണ് ഓരോ ജോലി.ഉറങ്ങും മുൻപേ പറഞ്ഞിരുന്നു നാളെ ഒരു പായസം ഉണ്ടാകണമെന്ന് .വേണ്ടാന്ന് അപ്പോഴേ പറഞ്ഞതാണ് ഇപ്പോ നല്ല അവശതയുണ്ട്.'അമ്മ ഹോസ്പിറ്റൽ അഡ്മിറ്റ് ആകുമ്പോ വരുമെന്നാണ് പറഞ്ഞത് .
***************************
അരുൺ , അരുൺ,, ഇരുന്നുറങ്ങിയോ മറിയ സിസ്റ്റർ ആണ് . അവൻ പെട്ടന്ന് ചാടി എഴുനേറ്റു .ഗായത്രി അവിടെ എനിക്കവളെ ഒന്നു കാണണം .ആഹാ ,ഗായത്രി മാത്രം മതിയോ കുഞ്ഞിനെ കാണണ്ടേ .അവന്റെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു .ചെന്നോളു അമ്മയും മോനും സുഖമായിരിക്കുന്നു .അവൻ മനസ്സിലോർത്തു അവളാഗ്രഹിച്ചതു തന്നെ പോലെ ഒരു മോനെയാണ് .വളരെ വേഗം നടന്നു അവൻ അവർക്കരുകിലെത്തി .തന്റെ കുഞ്ഞു .അവളിപ്പോഴും മയക്കത്തിലാണ് .കുഞ്ഞിനെ കുനിഞ്ഞു കയ്യിൽ കോരിയെടുത്തു മാറോട് ചേർത്തു.അവളുടെ അടുത്തായി ഇരുന്നു .കുറച് നേരം അവളെത്തന്നെ നോക്കിയിരുന്നു .പതുകെ വിളിച്ചു ""മോളേ"",,,,ഗായത്രി..പാടുപെട്ടവൾ കണ്ണുതുറന്നു അവനെ നോക്കി .അവൾ കണ്ടു അവന്റെ കയ്യിലെ പൊന്നോമനയെ .കണ്ണുകൾ നിറഞ്ഞു അവൾക്കു .അവന്റെ അധരങ്ങൾ അവളുടെ നെറുകയിൽ അമർന്നു.,,..
ദിവ്യ മധു

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo