ബർത്ത്ഡേ

Image may contain: 1 person, eyeglasses, beard, closeup and outdoor

ഇന്നലെയെൻ്റെ
പിറന്നാളായിരുന്നു.
ആരോടും പറഞ്ഞില്ല
ആഘോഷം നടന്നതുമില്ല.
ആണ്ടുകൾക്ക് മുൻപ്
ഇതുപോലൊരു നാളിൽ
പേറ്റുനോവറിഞ്ഞിരിക്കും
ഒരുപാടുമ്മമാർ.
എന്നെ പോലെ
അന്നാദ്യമായി
ഭൂലോകം കണ്ടിരിക്കും
ഒരുപാട് കുഞ്ഞുങ്ങൾ.
ഞങ്ങളെല്ലാം
ഒരേ വയസ്സുകാരായ
ഒരുപാട് ദേശക്കാരായിരുന്നു.
എന്നിട്ടൊരുനാൾ
പട്ടിണിയുടെ
നാട്ടിൽ പിറന്ന
എൻ്റെ തുണക്കാരൻ
വിശന്നു മരിച്ചു.
കലാപത്തിനിടയിൽ
അറബ് നാട്ടിലെ
എൻ്റെ സമക്കാരൻ
വെന്തുമരിച്ചു.
പലായനത്തിനിടയിൽ
പ്രാണനെ കരകയറ്റാനാവാതെ
എൻ്റെ കൂടെ പിറന്നവൻ
മുങ്ങി മരിച്ചു.
അങ്ങനെയങ്ങനെ
ഒരേ ബർത്ത് ഡേ ക്കാർ
ഒരുപാട് പേർ
ഇന്നലെ പിറന്നാളില്ലാതെ
മണ്ണിലേക്ക്
മനസ്സിലേക്ക്
കുടിയേറിപ്പാർത്തിരിക്കുന്നു.
ആയുസിൻ്റെ പുസ്തകത്തിൽ
ഞാൻ വീണ്ടും
ഹാജർ പറയുമ്പോഴും
അവരെല്ലാം
അവധിയാണെന്നും.
ഞങ്ങൾ
ഒന്നിച്ചുകണ്ട
ഈ ലോകം കാണാൻ
അവരെല്ലാം
ഒരിക്കൽകൂടി
തിരിച്ചു വരും.
അന്നാണ്
എൻ്റെ പിറന്നാളാഘോഷം
അല്ല
ഞങ്ങളുടെ പിറന്നാളാഘോഷം
പെരുന്നാളാഘോഷം.

ഫെയർവെൽ..

Image may contain: 1 person, eyeglasses and selfie

തമ്മിൽപ്പിരിഞ്ഞു പോവുമ്പോൾ നിലാവെടു -
ത്തന്നത്തെ രാത്രിയെനിക്കു തന്നീടണം
നിന്നിലേക്കെന്നും തുറന്നിട്ട കണ്ണുകൾ
പിന്നെത്തുറക്കാൻ കഴിയാതsയ്ക്കണം
നേർത്ത കാലൊച്ചകൾ കേൾക്കാതിരിക്കുവാൻ
കൂർത്ത മൗനത്തിനാൽ കേൾവിഛേദിക്കണം
വാക്കുകൾ തീപ്പെട്ട രാക്കിനാപ്പാതിയിൽ
നാക്കിലിറ്റിക്കണം ശ്യാമഗംഗാജലം..
അത്രമേൽ ശാന്തമായന്തരാത്മാവിൽ നി-
ന്നറ്റു വീഴേണം നമുക്കന്യരാവണം..
ആദ്യമായ് നമ്മളിൽ നിന്നും പുറപ്പെട്ട്
വന്നിടത്തോളം തനിച്ചു നടക്കണം..
പൂക്കൾക്കു ഗന്ധവും തേനുമില്ലാത്തൊരി -
പ്പാഴ് വസന്തത്തിൽ മറവിയായ് പൂക്കണം..
ശ്രീനിവാസൻ തൂണേരി

വീണ്ടും ഒരു കണ്ണൂര്‍ശൈലി

Image may contain: 1 person, selfie, closeup and indoor

വടക്കത്തി മരുമോളും തെക്കത്തി അമ്മായിയമ്മയും....ഃ
''അമ്മേ.....മുയിപ്പത്ത് ഒരു ചാക്കിന്‍റ കെട്ടല്ലായിററ് ആരോയൊരാള് മിററത്തേക്ക് വെരുന്നണ്ട്....''
രണ്ടുദിവസംമുമ്പെ കണ്ണൂരിലെ ഒരു നാട്ടിന്‍മ്പുറത്തുനിന്നും കല്ല്യാണം കഴിച്ചുകൊണ്ടുവന്നിരിക്കുന്ന മരുമകള്‍ അങ്ങനെ പറഞ്ഞുകൊണ്ടു അടുക്കളയിലേക്കുവന്നപ്പോള്‍ ഏറണാകുളത്തുകാരിയായ അമ്മായിയമ്മ ഒന്നും മനസിലാകാതെ അന്തംവിട്ടു കുന്തം വിഴുങ്ങിയതുപോലെ മരുമകളുടെ മുഖത്തേക്കു തുറിച്ചുനോക്കി.
ചാക്കുകെട്ടുമായി ആരോ വരുന്നുണ്ടെന്നാണ് പറഞ്ഞതെന്ന് ഏകദേശം ഊഹിച്ചെങ്കിലും.....
പക്ഷെ .....''മുയിപ്പത്ത് ,മിററം ''......
അതെന്താണെന്നു മനസിലായതേയില്ല.....!
''മുയിപ്പത്തോ ....മിററത്തോ....!..''
കണ്ണുമിഴിച്ചുകൊണ്ടു ചോദിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല.
''ങാ .....മുയിപ്പത്തെന്നു പറഞ്ഞാല് ദാ......ഈട ചൊമലില്.....
നമ്മളാട്യല്ലം ഈന് മുയിപ്പെന്നാന്ന് പറയല്.....''
അവള്‍ ചുമല്‍ തൊട്ടുകാണിച്ചപ്പോള്‍ ......
''ഓ കടയിലെ വേണുവിനോട് ഇരുപത്തിയഞ്ചുകിലോ അരികൊടുത്തുവിടുവാന്‍ അച്ഛന്‍ പറഞ്ഞിരുന്നു അവിടത്തെ പയ്യനാകും...... ''
അമ്മായിയമ്മ മനസിലായെന്ന അര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ടു പുറത്തേക്കുനടന്നു.
''അമ്മേ.....അന്നു നമ്മളെ മംഗലത്തിന്‍റ തലേന്നും പിറേറന്നും ഓഡിറേറാറിയത്തില്‍ ചെര്‍മ്മിക്കാന്ണ്ടായ ആ തൊണ്ടന്‍ നമ്മളെ ബന്ധാന്നോ......
ഒരു ഡയറിയെല്ലാം തൊക്കിളില്‍വെച്ചുനടക്കുന്ന കുറിവെലിച്ച നരച്ച മുടിയെല്ലൂല്ലെ വെളുത്തതൊണ്ടന്‍.....''
അമ്മ അകത്തേക്കു തിരിച്ചുവന്നയുടനെയുളള മരുമകളുടെ ചോദ്യം കേട്ടപ്പോള്‍ അവര്‍ പകച്ചപോയി....!
കല്ല്യാണത്തിനു ഓഡിറേറാറിയത്തിലുണ്ടായ ആരെയോ കുറിച്ചാണ് ചോദിക്കുന്നതെന്നു മനസിലായെങ്കിലും.....
''ചെര്‍മ്മിക്കാന്‍,തൊക്കിള്‍,തൊണ്ടന്‍'' ഇതൊന്നും പിടികിട്ടിയില്ല......!
''ചെര്‍മ്മിക്കാനോ.....തൊക്കിളോ....തൊണ്ടനോ.....അങ്ങനെയൊക്കെ പറഞ്ഞാലെന്താണുമോളെ......''
അന്യഗ്രഹജീവിയെ നോക്കുന്നതുപോലെ മരുമകളെ നോക്കിക്കൊണ്ടാണ് അവര്‍ ചോദിച്ചത്......
അതുകേട്ടതും മരുമകളൊന്നു ചമ്മി.
''കല്ല്യാണത്തിനു എല്ലായിടത്തും പാഞ്ഞു നടന്നുകൊണ്ടു കാര്യംനോക്കിയ ഒരു വയസനില്ലെ ഒാറയാന്ന് ഞാന്‍ ചോയിച്ചത്.....''
അതുകേട്ടതും അമ്മായിയമ്മ ഉറക്കെ ചിരിച്ചുപോയി.
''എങ്കില്‍ അങ്ങനെചോദിക്കണ്ടെ......
കക്ഷത്തില്‍ ഡയറിയുംവച്ചു നടന്നിരുന്ന പ്രായമായ ആളെക്കുറിച്ചാണോ മോള് ചോദിച്ചത്......
അതാണ് നമ്മുടെ കരയോഗം പ്രസിഡണ്ട് കുമാരന്‍നായര്‍.....
കരപ്രമാണിയും നാട്ടുപ്രമാണിയുമൊക്കെയാണ് അദ്ദേഹം.....
നിങ്ങളുടെ നാട്ടില്‍ കരയോഗവും പ്രസിഡണ്ടുമൊന്നുമില്ലെ....''
അമ്മായിയമ്മ വിശദീകരിച്ചുകൊടുത്തുകൊണ്ടു അത്ഭുതത്തോടെ ചോദിച്ചു.
''നമ്മളെട്ക്യന്നും ഇങ്ങനില്ലപ്പാ.....
ആട ബ്രാഞ്ച്സെക്രട്ടറിയും യൂനിററ് സെക്രട്ടറിയും ചെല സലത്ത് മണ്ഡലം പ്രസിലണ്ടല്ലാന്ന് മംഗലത്തിന് ചെര്‍മ്മിക്കാന്ണ്ടാകല്.....
എല്ലം പാര്‍ട്ടിക്കാരായിരിക്കും.....''
അവള്‍ തന്‍റ നാട്ടിലെ കല്ല്യാണരീതി പറഞ്ഞുകൊടുത്തുകൊണ്ടു അമ്മായിയമ്മയെ നോക്കി ചിരിച്ചു.
''അല്ല അപ്പോ ഓറ വീടേട്യാ.....''
അതിനുശേഷമുളള ചോദ്യം കേട്ടപ്പോള്‍ അമ്മായിയമ്മ വീണ്ടും കണ്‍ഫ്യൂഷ്യനായി.....!
''ഓറോ.....അതാരാണ്.....''
''അമ്മയിപ്പോള്‍ പറഞ്ഞ കരയോാഗം പ്രസിഡണ്ടിന്‍റ......''
അവളുടെ വിശദീകരണംകേട്ടപ്പോള്‍ അവര്‍ക്കു വീണ്ടും ചിരിവന്നു.
''അതു ഇതിനടുത്താണ് എന്തേ....''
''വെര്‍തേ ചോയിച്ചതാ.....''
അവളും ചിരിച്ചു.
''കല്ല്യാണദിവസം മോളുടെകൂടെതന്നെ നടന്നിരുന്ന ആ നീലസാരിയുടുത്ത പെങ്കൊച്ച് ഏതാണ്.....''
പെട്ടെന്നെന്തോ ഓര്‍ത്തതുപോലെയാണ് അമ്മായിയമ്മ ചോദിച്ചത്.
''അതാന്ന് എന്‍റ മച്ചിനിച്ചി......''
''മച്ചിനിച്ചിയോ ...''അതെന്തുപണ്ഡാരമാണ്.....! അമ്മായിയമ്മയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ലെന്നുമാത്രമല്ല മച്ചിനിച്ചിയെന്നു ഉച്ചരിക്കുവാന്‍ ശ്രമിച്ചുനോക്കിയപ്പോള്‍ നാക്ക് വഴങ്ങുന്നുപോലുമില്ല......!
''അങ്ങനെ പറഞ്ഞാലെന്താ മോളെ......''
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു.
''എന്‍റ അമ്മാവന്‍റമോള്......''
അവളുടെ മറുപടികേട്ടപ്പോഴാണ് സംഗതി പിടികിട്ടിയത്.
''ആ കൊച്ചിനു ജോലിയുണ്ടോ......''
അമ്മായിയമ്മ വീണ്ടും തിരക്കി.
''ങാ.....ഓക്കും ജോലീണ്ട് ഓള പുരുവനും ജോലീണ്ട്......''
അഭിമാനത്തോടെയുളള ഇത്തവണത്തെ അവളുടെ മറുപടികേട്ടപ്പോള്‍ ''പുരുവന്‍''എന്താണെന്നോത്തുകൊണ്ടു അമ്മായിയമ്മയുടെ കണ്ണുകള്‍രണ്ടും ബള്‍ബുകള്‍പോലെ പുറത്തേക്കു തളളിപ്പോയി.
''എന്നുപറഞ്ഞാല്‍ .......''
അമ്മാായിയമ്മ അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയശേഷം ചോദ്യഭാവത്തില്‍ അവളുടെ മുഖത്തേക്കുനോക്കി.
''ഓള ഭര്‍ത്താവിനും ജോലീണ്ട്ന്ന്......''
ചിരിച്ചുകൊണ്ടു തിരുത്തിക്കൊടുത്തശേഷമാണ് അവള്‍ ചോദിച്ചത്.
''ഞാന്‍ പറീന്നതൊന്നും അമ്മക്ക് തിരീന്നില്ല അല്ലെ.......
പക്ഷേങ്കില് അമ്മ പറീന്നതെല്ലം എനക്ക് നല്ലോണം തിരീന്ന്ണ്ട്.........''
അവള്‍ പറഞ്ഞതെന്താണെന്നു മനസിലായില്ലെങ്കിലും പാവം അമ്മായിയമ്മ തലകുലുക്കി സമ്മതിച്ചു.......!
ാളെ .....ഞാനൊന്നു കടയില്‍പ്പോയിട്ടുവരട്ടെ കുഞ്ഞെഴുന്നേററാല്‍ നീയാ ഗുളികയെടുത്തു കെടുത്തേക്കണേ......''
കടയിലേക്കുപോകുവാനൊരുങ്ങുന്നതിനിടയില്‍ അകത്തു പനിപിടിച്ചു ഉറങ്ങുകയായിരുന്ന മകളുടെ മൂന്നുവയസുകാരനായ മകനു മരുന്നുകൊടുക്കേണ്ടകാര്യം അമ്മായിയമ്മയവളെ ഓര്‍മ്മപ്പെടുത്തി.
''മരുന്നേട്യല്ലേ.....''
അകത്തുനിന്നും അവളുടെ ചോദ്യംകേട്ടു.
''അവന്‍റ കിടക്കയുടെ താഴെയുണ്ടാവും അവിടെ നോക്കിക്കോ.....''
''ഓട്ത്തൂ ......''
അകത്തുനിന്നും അവളുടെ ശബ്ദം കേട്ടപ്പോള്‍ ഒന്നും മനസിലാകാത്തതുകൊണ്ടു അമ്മായിയമ്മ ആകാശത്തേക്കുനോക്കി.
''അമ്മേയമ്മേ......
അമ്മയോട്ത്തൂ പോയോ.....
.കുഞ്ഞീന്‍റ മരുന്നീട്യേടീം കാണുന്നില്ലല്ലാ.....''
എന്നു പിറുപിറുത്തുകൊണ്ടു അവള്‍ പുറത്തേക്കുവന്നപ്പോഴാണ് ''ഓട്ത്തൂ ''എവിടെയാണെന്നാണ് അര്‍ത്ഥമെന്ന് അമ്മയ്ക്കു മനസിലായത്......!
''അമ്മേ ഇവനെപ്പൂം ഇടത്തന്നെയാന്നോ നിക്ക്ന്നത് കുഞ്ഞളില്ല വീടാന്നെങ്കില് നല്ല രസായിരിക്കും......
എപ്പൂം ഒച്ചീം ബഹളൂണ്ടാകും........''
മരുന്നെടുത്തുകൊടുക്കുവാന്‍ അവളുടെ പിന്നാലെ അകത്തേക്കു കയറുമ്പോഴാണ് അമ്മയോടു അവളുടെ ചോദ്യം.
''അവന്‍റ അമ്മ ജോലികഴിഞ്ഞു വരുന്നതുവരെ അവനെപ്പോഴും ഇവിടെയുണ്ടാകും പോരെ,.....''
അവര്‍ മറുപടികൊടുത്തു.
''പിളേളറ എനക്കു ഭയങ്കരിഷ്ടാന്ന് എന്‍റേട്ടന്‍റ ഒരുവയസായ ചെറുതിന് എന്നെ കണ്ടാല്‍ നിക്കപ്പൊറുതിയിണ്ടാവൂല എടുക്കാന്‍വേണ്ടി കൈയ്യെടുത്തു മറിഞ്ഞുകൊണ്ടു 'കാളാന്‍' തുടങ്ങും......!
അന്നേരം എടുത്തിറേറപ്പിന്ന കാളലോടുകാളലായിരിക്കും........''
പറഞ്ഞു കഴിയുമ്പോഴേക്കും അവരെയോര്‍ത്തിട്ടാകണം അവളുടെ തൊണ്ടയിറടി...
കണ്ണുകള്‍ നനഞ്ഞു.......
വലതുകൈകൊണ്ടു കണ്ണീരൊപ്പി അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കുമ്പോഴേക്കും അവര്‍ നിക്കപ്പൊറുതിയുടെയും കാളലിന്‍റയും കാളലോടു കാളലിന്‍റയും അര്‍ത്ഥം തിരയുകയായിരുന്നു......!
''കുഞ്ഞുകരയുന്ന കാര്യമാണോ മോള് പറഞ്ഞത്......''
അവര്‍ക്കു ചോദിക്കാതിരിക്കുവാന്‍ പററിയില്ല.
അതിനവള്‍ അതെയെന്നര്‍ത്ഥത്തില്‍ തലയാട്ടിയപ്പോള്‍ ചിരിക്കാതിരിക്കുവാന്‍ പാടുപെട്ടു ......!
മരുന്നുകളെടുത്തുകൊടുത്തുകൊണ്ടു പടിയിറങ്ങിറങ്ങുമ്പോള്‍ പിറകില്‍നിന്നും വീണ്ടും അവളുടെ ശബ്ദം കേട്ടു......
''അമ്മേ ഈട്യേട്യാ പീട്യാ......?
അതുശരിക്കും മനസിലാക്കിയപ്പോഴാണ് അവള്‍ കുറെ അക്ഷരങ്ങള്‍ ഒഴിവാക്കിയാണ് സംസാരിക്കുന്നതെന്നു അവര്‍ക്കു മനസിലായത്......!
''ഇതിനടുത്താണ് അരമണിക്കൂറിനുളളില്‍ ഞാന്‍ തിരിച്ചുവരും......''
അങ്ങനെ പറഞ്ഞശേഷം ഊറി്ചിരിച്ചുകൊണ്ടവര്‍ പടിയിറങ്ങി.
'' എന്തിനാ കുട്ടാ......ബെര്‍തെ ബൈരം കൊടുക്കുന്നത്.........
ഇതു മ്പേകം ബിത്ങ്ങിയാല് ആന്‍റി പീടിയേപോയിററ് മുട്ടായിവാങ്ങിതരും ആന്‍റീന്‍റ മോനല്ലെ മ്പേം ബിത്ങ്ങ്.....''
അകത്തുനിന്നും കുഞ്ഞിനോടു മരുമകള്‍ അങ്ങനെ പറയുന്നതുകേട്ടുകൊണ്ടാണ് അമ്മായിയമ്മ വീട്ടിലേക്കു തിരിച്ചുകയറിയത്......!
അവര്‍ക്കൊന്നും മനസിലായില്ല........!
''എന്താ പ്രശ്നം .......''
വറാന്തയിലേക്കു കയറുന്നതിനിടയില്‍ അവര്‍ ആകാംക്ഷയോടെ തിരക്കി.
''ഓ......അമ്മ വന്നോ......
അമ്മേ കുഞ്ഞി മരുന്നൊന്നും കുടിക്കുന്നില്ല.....
ഞാന്‍ കൊടുത്ത ഗുളികീം കൈയ്യിപ്പിടിച്ചുകൊണ്ടോന്‍ പ്ത്ക്കി പ്പ്ത്ക്കി ബൈരംകൊടുക്കോന്ന്........''
അതുകേട്ടപ്പോള്‍ സംഭവമെന്താണെന്നറിയാതെ ഭയന്നുപോയി.......!
''എന്‍റീശ്വരന്‍മാരെ........''
അങ്ങനെ വിളിച്ചുകൊണ്ടവര്‍ അകത്തേക്കു ഓടിക്കയറിയപ്പോള്‍ കണ്ടകാഴ്ച......!
ഗുളികയും കൈയ്യില്‍ പിടിച്ചുകൊണ്ടു കുഞ്ഞുവിതുമ്പുന്നു......!
ഗ്ലാസില്‍ വെളളവുമായി തലയിലും മുഖത്തും സ്നേഹത്തോടെ തലോടിക്കൊണ്ടു അടുത്തുനില്‍ക്കുന്ന മരുമകള്‍ ''വിത്ങ്ങിക്കോ വിത്ങ്ങിക്കോ യെന്നു പറഞ്ഞുകൊണ്ടു സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു.......!
അങ്ങനെ ലൈവ് ഷോ കണ്ടപ്പോഴാണ് .....ബ്ത്ങ്ങലിന്‍റയും ബൈരംകൊടുക്കലിന്‍റയും പ്ത്ക്കലിന്‍റയും അര്‍ത്ഥം അവര്‍ക്കു പിടികിട്ടിയത്......!
''മോനെ ഗുളിക വേഗം വിഴുങ്ങിയാട്ടെ......''
അങ്ങനെ പറഞ്ഞുകൊണ്ടവര്‍ അവളുടെ കൈയ്യില്‍ നിന്നും വെളളം നിറച്ച ഗ്ലാസ് വാങ്ങുമ്പോഴേക്കും കുഞ്ഞു ഗുളിക വിഴുങ്ങികഴിഞ്ഞിരുന്നു......!
''എന്‍റേട്ടന്‍റ മൂത്തമോനും ഇങ്ങനെയാന്ന് പനിവന്നാ മരുന്നുകുടിക്കാന്‍ മടിയാന്ന്......
അന്നേരം നമ്മ അച്ഛനെ വിളിക്കും അച്ഛനപ്പേ ഒച്ചത്തി കൂറെറടുക്കും ....
അച്ഛാച്ചന ഓന് പേടിയായതുകൊണ്ടു അതോടെ വേഗം കയിച്ചോളും....!''
അതുകണ്ടപ്പോഴാണ് മരുമകള്‍ പറഞ്ഞത്.
''കൂറെറടുക്കലോ......അതെന്താ.....!.''
അമ്മായിയമ്മയ്ക്ക് ഒന്നും മനസിലായില്ല.
''ങാ......കൂറെറടുക്കലെന്നാല്‍ കലമ്പല്.....''
അവള്‍ വിശദീകരിച്ചു.
''കലമ്പലോാ.....!''
അവര്‍ക്കു വീണ്ടും സംശയം.
''ങാ.....വയക്കുപറയല്‍......''
അതോടെ അമ്മ കാര്യം ഊഹിച്ചെടുത്തു.....!
''അമ്മേയമ്മേ പൈപ്പില് വെളളം വന്നു വെളളത്തിന്‍റ പാനിയേട്യായില്ലെ.......''
മുററം തൂത്തുവാരുന്നതിനിടയില്‍ പുറത്തുനിന്നും മരുമകളുടെ ചോദ്യം കേട്ടപ്പോള്‍ അവര്‍ക്കൊന്നും മനസിലായില്ല.....!
പൈപ്പില്‍ വെളളം വന്നു എന്നു പറഞ്ഞശേഷം പാനിയേട്യാ ഇല്ലെ എന്നു ചോദിച്ചാലെന്താണു പറയുക........!
''ഈട്യല്ലാരും പാനി ഉക്കത്തുവച്ചിററാന്ന് വെളളം കൊണ്ടുവരുന്നത് നമ്മളാട്യാന്നെങ്കില് ഒന്നുക്കില് തലേലുവെക്കും അല്ലെങ്കില്‍ കൈയ്യില് ഞേററും .....''
പിറകെയവളുടെ ആത്മഗതം കേട്ടപ്പോഴാണ് വെളളം കൊണ്ടുവരുവാനുളള കുടത്തിനാണ് അവള്‍ പാനിയെന്നു പറഞ്ഞതെന്നു മനസിലായത്.......!
പക്ഷേ ''ഞേററല്‍....'' അതെന്താണെന്നു പിടികിട്ടിയില്ല......!
"വെള്ളം നിനക്കു ഒറ്റയ്ക്കുകൊണ്ടുവരാനാകുമോ...."
അമ്മായിയമ്മ അവളോട്‌ ചോദിച്ചു.
"ങാ...ഇതുഞാൻ പാനിയിൽ ഞെറ്റിക്കൊണ്ടരാം അമ്മേ...."
പറഞ്ഞുകൊണ്ടവൾ രണ്ടുകൈകളിലും രണ്ടുകുടം വെള്ളവും തൂക്കിയെടുത്തു വരുന്നത് കണ്ടപ്പോഴാണ്''ഞേററല്‍"ലിന്റെ അർത്ഥം മനസിലായത്....!."
"നമ്മുടെ മോന് വല്ല തമിഴത്തിയെയോ തെലുങ്കത്തിയെയോ വിവാഹം ചെയ്തു കൊടുത്തിരുന്നെങ്കിൽ ഇതിനേക്കാൾ ഭേദമായിരുന്നു.....
ഇവൾ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല......"
രാത്രിയിൽ അമ്മായിയമ്മ അമ്മയിയപ്പനോട് പരിഭവം പറഞ്ഞു.
"അവരുടെ ഭാഷ അങ്ങനെയാണ് തിരിയുന്നവർക്ക് തിരിയും തിരിയാത്തവർ നട്ടം തിരിയും......
എന്നാലും അവൾ അമ്മേയെന്നും അച്ഛനെന്നും വിളിക്കുന്നത് കേൾക്കുവാൻ ഒരു സുഖമില്ലേ നമുക്ക് അതുമതി.....
അതുപോലെ അവരുടെ ഭാഷാപോലെ അവളുടെ മനസ്സും നിഷ്കളങ്കമാണ് .....
നമ്മുടെ മോനെ ജീവിതകാലം മുഴുവൻ അവൾ സ്നേഹിക്കും നമുക്ക് അതല്ലേ വേണ്ടത്...."
പറഞ്ഞശേഷം അമ്മയെ നോക്കിച്ചിരിച്ചപ്പോൾ അമ്മയും ചിരിച്ചു

പ്രേതമുറിയിലെ കഥനങ്ങൾ

Image may contain: 1 person

ജനിപ്പിച്ചത് ആരെന്നും, ജന്മം തന്നത് ആരെന്നും അറിയാതെ അനാഥനായി ജനിച്ചത് ഭാഗ്യമായി 'അയാൾക്ക് 'തോന്നി.

ജീവിച്ചിരിക്കുമ്പോഴാണ് ഓരോ അനാഥനും ആ വിളിയിൽ ചൂളിപ്പോകുന്നത്. മരിച്ചു കഴിഞ്ഞാൽ കുഴിയിലേക്ക് എടുക്കും വരെ എല്ലാവരും 'ബോഡി' ആണ്.. വഴിയിൽ കിടന്നു മരിച്ചവനായതുകൊണ്ട് ബന്ധുക്കളാരെങ്കിലും വരുമെന്ന ചിന്തയാൽ, ചടങ്ങിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഉദ്യോഗസ്ഥർ
പക്ഷെ ' അയാൾ'ക്കല്ലേ സത്യം അറിയൂ. അനാഥനാണെന്ന സത്യം. ഏതായാലും 'ഫോർമാലിറ്റീസ്' കഴിയുംവരെയുള്ള ഈ കാത്തിരിപ്പ് മഹാബോറാണ്.
ജീവിച്ചിരിക്കുമ്പോൾതന്നെ ചോദിക്കാനും പറയാനും ഇല്ലാത്തവൻ സ്വതന്ത്രൻ....! മരിച്ചു കഴിഞ്ഞവനാകട്ടെ അതിനെക്കാൾ സ്വാതന്ത്ര്യമുള്ളവൻ.എവിടെയും,എപ്പോഴും പോകാനും, എന്തും കാണാനും സ്വതന്ത്ര്യമുള്ളപ്പോൾ കാഴ്ചകൾകണ്ട് ഇറങ്ങിനടക്കാം.
ആ നടത്തത്തിനിടയിലാണ് 'അയാൾ' ആ സംസാരം കേട്ടത്.
എന്റെ ഡോക്ടറെ..., ഒരു കുഞ്ഞികാലു കാണാൻ ഭാഗ്യമില്ലെങ്കിൽ പിന്നെന്തിനാ ഞങ്ങളുടെ ജീവിതത്തിനൊരർത്ഥം.. ?തൊട്ടടുത്തുള്ള ഗൈനക്കോളജിസ്റ്റിന്റെ മുറിയിൽ നിന്നും ഉള്ള സംസാരമാണ്.
ഏയ്.. നിങ്ങൾ വിഷമിക്കാതിരിക്കു. ഇന്ന് ആധുനിക ചികിത്സകൾ എന്തെല്ലാം ഉണ്ട്. തീർച്ചയായും നിങ്ങൾക്ക് അതിനു ഒരു യോഗം ഉണ്ടാകും. ഗൈനക്കോളജിസ്റ്റിന്റെ മറുപടി കേട്ടപ്പോൾ പുറത്തു നിന്നും 'അയാൾ' ഒന്നു അമർത്തി മൂളി.
തൊട്ടടുത്തു കുട്ടികളുടെ സ്പെഷ്യലിസ്റ്റിന്റെ മുറിയാണ്. അവിടെ സുന്ദരിയായ ഒരു ഭാര്യയും ഭർത്താവും. അവർ ഒരു കൊച്ചു കുഞ്ഞിനെ മേശപ്പുറത്തു ഡോക്ടറുടെ മുന്നിൽ ഇരുത്തി പറയുന്നു; സാറേ ഇവനാണ് ഇനി ഞങ്ങളുടെ എല്ലാം. അതുകൊണ്ട് ഒരു ചെറിയ ജലദോഷം പോലും ഇവന് പിടിപെട്ടാൽ ഞങ്ങൾ ആകെ അപ്സെറ്റാകും. അതുകൊണ്ടാണ് ഉടനെ ഇങ്ങോട്ടേക്കു ഓടി വന്നത്.
" എല്ലാം..."
ആ സ്ത്രീയുടെ വാക്ക് ഒന്നുകൂടി ആവർത്തിച്ചുകൊണ്ട് 'അയാൾ 'പിന്നെയും മുന്നോട്ടു നീങ്ങിയപ്പോൾ വാർഡിൽ നിന്നും അലറി കരച്ചിൽ..
എന്റെ... അച്ഛാ.. ഞാൻ കാരണമല്ലേ.. അച്ഛൻ ഞങ്ങളെ വിട്ടുപോയത്... മകൾക്കു വേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാകാതെ ജപ്തി നോട്ടീസ് വന്നപ്പോൾ വിഷം കഴിച്ചു ആത്മഹത്യക്കു ശ്രമിച്ച മനുഷ്യനാണ്. അല്പം മുൻപ് അയാൾ മരണപ്പെട്ടു.
ആർത്തലച്ചു കരയുന്ന അയാളുടെ മകളെ മറ്റുള്ളവർ ദയനീയമായി നോക്കി. കാഴ്ചകൾ കണ്ടു നടന്നു 'അയാൾ ' വീണ്ടും താൻ കിടന്നിടത്തു തന്നെ തിരിച്ചെത്തി.
അവിടെ തന്നെ കാത്തു നിന്ന 'ബോഡി 'യോട് പറഞ്ഞു.
സമയമായിട്ടില്ല, ഫോർമാലിറ്റീസുണ്ട്.
പിന്നെയാൾ തന്റെയടുത്തു കിടക്കുന്ന ബോഡിയോട് ചോദിച്ചു;
മൂന്നു ദിവസമായിട്ടും നീയെന്താ ഇങ്ങനെ ഇതിനുള്ളിൽ മരവിച്ചിരിക്കുന്നതു.. ? മണ്ണോടു ചേരാൻ നിനക്കിനിയും എത്ര നാൾ വേണം. ?
'അയാളു'ടെ ആ ചോദ്യം കേട്ടപ്പോൾ അടുത്തുകിടന്ന രണ്ടാമന്റെയാത്മാവ്, അവന്റെ പെട്ടിയിലെ 'ബോഡി'യിലേക്ക് ഒന്നുകൂടി ചുരുങ്ങി.
കാറും, ബംഗ്ളാവും, കോടികളുടെ സ്വത്തും. ലോകം മുഴുവൻ ഇടയ്ക്കിടെ ടൂർ. അവസാനം വാർധക്യത്തിൽ മക്കൾക്കൊപ്പം യാത്ര ചെയ്യാൻ വയ്യാണ്ടായപ്പോൾ മക്കൾ തന്നെ അവരെ നാട്ടിലെ വൃദ്ധ മന്ദിരത്തിലാക്കി...
ആ മക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോൾ. മരിച്ചിട്ടും മണ്ണാകാനാവാതെ... തണുത്തുറഞ്ഞ പെട്ടിയിൽ.
കൂട്ടത്തിൽ പുറത്തു നിന്നവരിൽ നിന്നും ആരോ പറയുന്നത് കേട്ടു. 'അനാഥനാണെന്നു വച്ചാൽ നാട്ടുകാർ ആരെങ്കിലും കുഴിച്ചിട്ടോളുമായിരുന്നു ,
ഇതിപ്പോൾ മക്കൾ ഉണ്ടല്ലോ... വിദേശത്ത്. അവർ നാട്ടിലെത്താതെ എങ്ങനെയാ അടക്കം ചെയ്യുക '
"മക്കളുണ്ടല്ലോ... " ആ സംസാരം കേട്ട് 'അയാൾ' ഒന്നു കുലുങ്ങിച്ചിരിച്ചു. അനാഥനായതിൽ അഭിമാനം തോന്നിയ നിമിഷം...!
പിന്നെ 'അയാളു'ടെ ചോദ്യം തന്റെ യിടതുവശത്തായി കിടന്ന 'ബോഡി'യോടായിരുന്നു. 'താൻ ആരെക്കാത്തിരിക്കുകയാ?'
മക്കളെയായിരിക്കും.
'അല്ല '
പിന്നെങ്ങനാ താനിവിടെയെത്തിയത്?
ബോഡി കണ്ടാൽ അകാലത്തിലുള്ളതാണെന്ന് മനസ്സിലായി.
മൂന്നാമൻ പറഞ്ഞുതുടങ്ങി. ഗൾഫുകാരനായിരുന്നു. സ്റ്റാറ്റസ് നിലനിർത്താൻ കടംവാങ്ങിയൊരു വീടുവച്ചു. സാമാന്യം വലുത് . പണിയെടുത്ത് കടം വീട്ടാമായിരുന്നു. ഓർത്തിരിക്കാതെ സ്വദേശിവത്ക്കരണം വന്നപ്പോൾ പിടിച്ചുനില്കാനായില്ല. കടമെങ്ങനെ വീട്ടുമെന്ന ആദിയാൽ ഒരു നെഞ്ചുവേദന. അവിടെതീർന്നു.
നാളെ മകളുടെ വിവാഹം. പോകുന്നതിനുമുമ്പ് എല്ലാവരേയും ഒരു നോക്കു കാണാൻകൊതിച്ചിരുന്നു .ബോഡിയായ ഈ അവസ്ഥയിൽ എന്നെയവിടെ കൊണ്ടു പോകാനും പറ്റില്ലത്രെ...!
ഈ പ്രാവശ്യം ' അയാൾ ' ചിരിച്ചില്ല. പകരം ആ ആത്മാവ് ഒരു പാട്ട് പാടി... "
"മക്കളെന്തിനു മന്നിൽ...
അനാഥ ജന്മമല്ലോ സുഖം...!
സമ്പാദ്യമെന്തിനു വേറെ,
മണ്ണിലേക്കു മടങ്ങുന്നിതെല്ലാരും
ഒഴിഞ്ഞ കൈകളാലല്ലേ..."
പിന്നെ അയാൾ, ആ ആത്മാവ് അനാഥന്റെ ശവമടക്ക് കാത്തു കിടക്കുന്ന സ്വന്തം ബോഡിയിലേക്കു മടങ്ങി...
- ബിന്ദു സുന്ദർ -

ഇന്റർവ്യൂ

Image may contain: 1 person, beard and closeup
••••••••••••••••••••••••••••••••••••
“ഒന്ന് വേഗം കഴിച്ചൊന്നെണീക്കാൻ നോക്കെന്റെ സുമേഷേ… ഈ അലാക്കിന്റെ മൊബൈലിൽ കുത്തി കളിച്ചിട്ട്‌ തന്ന്യാ നീ ഒന്നും ഒരു ഗതിയും പിടിക്കാത്തെ.”
അമ്മയുടെ ശബ്ദം ഉയർന്നപ്പോളാണു തല ഉയർത്തി നോക്കിയത്‌.
ഒരു കൈയ്യിൽ എന്റെ ജീൻസ്‌ പാന്റും മറുകൈയ്യിൽ രണ്ട്‌ ഷേർട്ടുകളുമായി അമ്മ മുന്നിൽ നിൽക്കുന്നു.
“എത്ര നേരായി ഞാൻ ചോദിക്കണൂ. ഇതിലേത്‌ ഷേർട്ടാ നാളേക്ക്‌ ഇസ്ത്തിരി ഇട്ട്‌ വെക്കണ്ടേന്ന്”
ശ്രദ്ധിക്കാതെ ടി വി യിലേക്ക്‌ നോക്കിയത്‌ കണ്ട അമ്മക്ക്‌ ദേഷ്യം ഇരട്ടിച്ചു.
“ഒന്നുകിൽ മൊബൈൽ അല്ലെങ്കിൽ ടി.വി. എന്നാലും ഇങ്ങനൊന്നിനെ ആണല്ലോ ഈശ്വരാ…
മുഴുമിപ്പിക്കുന്നതിനു മുന്നെ ഞാൻ പറഞ്ഞു.
“ഏതേലും ഇസ്തിരി ഇട്ടൊ അമ്മേ, അതിലൊന്നും വലിയ കാര്യമില്ല. എത്ര തെണ്ടി നടന്നു,ഇനി ഇതിലാ കിട്ടാൻ പോണെ.”?
“ഈ ചിന്ത കൊണ്ടന്ന്യാ ഒന്നും ശരിയാകാത്തെ. ആദ്യം ആ ചിന്ത നീ കളയ്‌”
അതും പറഞ്ഞ്‌ അമ്മ അകത്തേക്ക്‌ കയറി പോയി.
നിരാശയാണു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. ആയുധമില്ലാതെ യുദ്ധക്കളത്തിൽ നിൽക്കുന്ന യോദ്ധാവാക്കുന്നു നിരാശ ചിലപ്പോൾ മനുഷ്യനെ..
എത്ര വാതിലുകൾക്ക്‌ മുന്നിൽ കാത്തു നിന്നു. എത്ര ചെരുപ്പിന്റെ വാറുകൾ മുറിഞ്ഞു. എത്ര കാശ്‌ വണ്ടിക്ക്‌ മുടക്കി. എത്ര വട്ടം കൂട്ടുകാർക്ക്‌ ചായ വാങ്ങി കൊടുത്തു. ഒക്കെയും നഷ്ടങ്ങളുടെ എഴുതപ്പെടാത്ത കണക്കുകളിൽ അവശേഷിക്കുന്നു.
ആലോചന മൂർച്ചിച്ചപ്പോൾ ചോറും കറിയും കൈക്കുള്ളിൽ പിടഞ്ഞു.പിടച്ചൽ മാറിയതിനെ കുടഞ്ഞെറിഞ്ഞ്‌ പോയി കൈ കഴുകി വന്ന് വാർത്ത കാണാം എന്നുള്ള ചിന്തയിൽ ടി വിക്ക്‌ മുന്നിൽ ഇരുന്നതേ ഉള്ളൂ. പാത്രവും അകത്ത്‌ വച്ച അമ്മ വന്ന് ടി.വി ഓഫാക്കി ഒരുഗ്രശാസന.
“ പോയുറങ്ങാൻ നോക്ക്‌ കാലത്ത്‌ എണീക്കേണ്ടതാ” വയസ്സ്‌ മുപ്പത്‌ കഴിഞ്ഞു . ഇപ്പൊളും ഇള്ളകൊച്ചാന്നാ വിചാരം”
ഇനിയും എന്തെങ്കിലും പറഞ്ഞാൽ ഒന്നുകിൽ അമ്മയുടെ ചെവിക്ക്‌ പിടുത്തമൊ അല്ലെങ്കിൽ അടുക്കളയിലെ മൂലയിലെ ഓലമടലോ എടുക്കും ന്ന് കണ്ടപ്പോ മെല്ലെ അകത്ത് കയറി കിടന്നു.
ഫോൺ ബെല്ലടിക്കുമ്പോ തന്നെ മനസ്സിലായി അച്ഛനാവും.
“എങ്ങനേലും അവനൊന്ന് കര കേറി കണ്ടിട്ട്‌ ഇതൊക്കെ നിർത്തി നാട്ടിൽ വന്ന് നിൽക്കാരുന്നു” എന്നത്‌ തന്നെയാവാം ഇന്നും അച്ഛന്റെ ആത്മഗതം എന്നത്‌ “നിങ്ങളും പ്രാർത്ഥിക്ക്‌ നാളെ ശരിയാവട്ടെ” കൈയ്യിൽ രാത്രി കുടിക്കാനുള്ള വെള്ളം ജഗ്ഗിൽ കൊണ്ട്‌ വന്ന് മേശമേൽ വെക്കുമ്പോ കേട്ട അമ്മയുടെ മറുപടിയിൽ നിന്നും ഊഹിക്കാമായിരുന്നു. ഒരു വിളി കേൾക്കാതെ കണ്ണടച്ച്‌ കിടന്നപ്പൊ അമ്മ പറഞ്ഞു. “അവനുറങ്ങി നാളെ വിളിച്ചാൽ സംസാരിക്കാം”.
പലരുടെയും ഒരു പാട്‌ ആഗ്രഹങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ആൺമക്കൾ…
ചിന്തകളെവിടെ ഒക്കെയോ കടിഞ്ഞാണില്ലാതെ അലഞ്ഞു. എപ്പൊഴോ ഉറങ്ങി…
കാലത്ത്‌ ശക്തമായ തട്ട്‌ കൈയിൽ കിട്ടിയപ്പോളാണുണർന്നത്‌. കുളിച്ച്‌ നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട്‌ കൈയ്യിൽ ചായ കപ്പുമായി അമ്മ. കണ്ടാലേ അറിയാം കാലത്തെ അമ്പലദർശ്ശനമൊക്കെ കഴിഞ്ഞുള്ള നിൽപാണെന്ന്. ഒന്നും പറയാൻ പോയില്ല. ചായയും വാങ്ങി കുടിച്ച്‌ നേരെ കുളിമുറിയിൽ പോയി പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ്‌ വരുമ്പോളേക്കും ആവി പറക്കുന്ന പുട്ടും കറിയും ഊൺ മേശമേൽ നിരന്നിരുന്നു.
ഡ്രസ്സും മാറി മുടിയും ചീകി വന്ന് ഊൺമേശക്കരികിലെ കസേരമേൽ ഇരിക്കുമ്പോളേക്കും നെറ്റിയിൽ ചന്ദനം തൊട്ട്‌ തന്ന് അമ്മ പറഞ്ഞു. “നീയും കൂടി പ്രാർത്ഥിക്കണം ഇതെങ്കിലും ശരിയായി കിട്ടാൻ”. അത്തരം ചിന്തകളൊന്നും അയലത്ത്‌ കൂടെ പോയിട്ടില്ലാന്നറിയുന്നത്‌ കൊണ്ടാണു അമ്മ നിർബന്ധിക്കുന്നേന്നറിയാവുന്നത്‌ കൊണ്ട്‌ വെറുതെ തലയാട്ടി.
മുറ്റത്ത്‌ നിന്ന് ഓട്ടോയുടെ ഹോണടി ശബ്ദം കേട്ടതും വേഗം രണ്ട് പേരും ഇറങ്ങി വാതിലടച്ചിറങ്ങി. ഓട്ടോയിൽ കയറുമ്പോൾ അമ്മ ഒന്ന് കൂടി ഓർമ്മിപ്പിച്ചു. “ബയോഡാറ്റയും പേപ്പറുകളും ഒക്കെ എടുത്തില്ലേ”? കൈയ്യിലെ ഫയൽ കാട്ടി ഉണ്ടെന്ന് തലയാട്ടി കാണിച്ചു.
ഓട്ടോ ബസ്സ്സ്റ്റാന്റിൽ എത്തിയ ഉടനെ ആദ്യം കണ്ട പയ്യന്നൂർ ബസ്സിൽ കയറി. രണ്ട്‌ പേരും ഒരു സീറ്റിൽ തന്നെ ഇരുന്നു. പോകുന്ന വഴികളിലെ അമ്പലങ്ങളിലും കാവുകളിലും ഒക്കെ അമ്മ കൈ നെറ്റിയിൽ തൊട്ട്‌ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഒരു വേള ഞാനും ഓർത്തു പോയി ഇതെങ്കിലും ശരിയായെങ്കിൽ എന്ന്.
ബസ്സിറങ്ങി അവിടുന്ന് മറ്റൊരു ഓട്ടോയിൽ കയറി ഇറങ്ങാനുള്ള സ്ഥലം പറഞ്ഞപ്പൊളേ ഡ്രൈവർക്ക്‌ മനസ്സിലായി. “ഇന്റർവ്യൂവിനാണല്ലേ?” എന്നിട്ടെന്നെ ഒരു പുച്ഛത്തിലുള്ള നോട്ടവും. അമ്മ കാണാത്തത്‌ ഭാഗ്യം ഇല്ലെങ്കിൽ അയാൾക്ക്‌ വയർ നിറഞ്ഞേനെ എന്ന് കരുതി വേഗം തലയാട്ടി വണ്ടിയിൽ കയറി ഇരുന്നു.
ഒരു പത്ത്‌ മിനുട്ട്‌ ദൂരം. ഗേറ്റിനുള്ളിലേക്ക്‌ വണ്ടി കടത്തി വിട്ടില്ല. വണ്ടിയിൽ നിന്നിറങ്ങുമ്പൊളേ കണ്ടു ഗ്രൗണ്ട്‌ നിറയെ ആളുകൾ. ഒരു ഭാഗത്ത്‌ വലിയ ഒരു ലൈൻ, അതിന്റെ ഇപ്പുറത്ത്‌ കൂടെ വന്നവർ കൂട്ടം കൂട്ടമായി നിൽക്കുന്നു. നൂറു കണക്കിനാളുകൾക്ക്‌ പിന്നിൽ എന്നെയും നിർത്തി അമ്മ അപ്പുറത്തേക്ക്‌ മാറി നിന്നു. പരിചയമുള്ള ആരെങ്കിലും ഉണ്ടോന്ന് നോക്കുമ്പോൾ ഒരു നൂറു മീറ്റർ അപ്പുറത്ത്‌ ഒരു പരിചിത മുഖം കണ്ടു. ഡിഗ്രിക്ക്‌ ഒന്നിച്ച്‌ പഠിച്ച മീനാക്ഷിയുടെ ചേട്ടൻ സുശീലൻ. ഒന്നേ നോക്കിയുള്ളൂ വെറുപ്പോടെ മുഖം തിരിച്ചു.
എന്റെ മീനുവിനെ എന്നിൽ നിന്നകറ്റിയ കാലമാടൻ. നാലു വർഷത്തെ നിഷ്കളങ്ക പ്രണയം. ഒന്ന് തൊട്ട്‌ പോലും പോറലേൽപിക്കാതെ ഞാൻ ആറ്റു നോറ്റ്‌ നോക്കി വളർത്തിയ തന്റെ പ്രണയവും പ്രണയിനിയും. പണിയില്ലാത്ത ഒറ്റ കാരണം കൊണ്ട്‌ നാറുന്ന അരി വിൽക്കുന്ന റേഷൻ കടക്കാരൻ ദാമോദരനെ കൊണ്ട്‌ പെങ്ങളെ കെട്ടിച്ച നാറി “നീ സുശീലനല്ലെടാ ദുശീലനാ ദുശീലൻ…
“എന്താടോ താൻ നിന്ന് പിറുപിറുക്കുന്നേ? തന്റെ കണ്ണു കണ്ടൂടേടൊ മുന്നോട്ട്‌ കേറി നിക്കെടൊ, പകൽ നിന്ന് കിനാവു കാണുകാ, അതിനു മാത്രം ഒന്നും ശരിയായില്ലാലൊ”
ഒരു കൂട്ടചിരിക്കിട ഇട നൽകിയ കഴുത്തിൽ വളണ്ടിയർ ബാഡ്ജ്‌
അണിഞ്ഞ ചേട്ടനെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചപ്പോൾ അയാൾ അടുത്ത്‌ വന്ന് ഒരു പ്രായശ്ചിത്തം പോലെ ചോദിച്ചു
“പേപ്പറൊക്കെ കൊണ്ടു വന്നില്ലേ?
“ഉവ്വ്‌ കൊണ്ട് വന്നിട്ടുണ്ട്‌.”
“എക്സിപ്പീരിയൻസ്‌ സർട്ടിഫിക്കറ്റൊ?”
ഇതിനെന്ത്‌ എക്സ്പീരിയൻസ്‌ സർട്ടിഫിക്കറ്റാ ചേട്ടാ”
"അല്ലെടോ ഇപ്പോൾ ചെയ്യുന്ന ജോലിയുടെ വല്ല ഡീറ്റയിൽസും ഉണ്ടോന്നാ.. ഹും എവിടുന്ന് വരുന്നെടാ" എന്ന ഭാവത്തിൽ ചേട്ടൻ മുന്നോട്ടേക്ക്‌ നീങ്ങിയപ്പൊ ഞാൻ വീണ്ടും മുന്നിലേക്കും പിന്നിലേക്കും നോക്കി. ആയിരങ്ങൾ കണ്ണിൽ പ്രതീക്ഷയുടെ പ്രകാശവും പേറി കാത്തിരിക്കുന്നു. ഒരു വിളിക്ക്‌ വേണ്ടി, ഒരു സമ്മതത്തിനു വേണ്ടി.
പിന്നിൽ നിരക്ക്‌ നീളം കൂടാൻ തുടങ്ങി. സൂര്യൻ തലക്ക്‌ മുകളിലേക്ക്‌ സർവ്വശക്തിയും ഉപയോഗിച്ച്‌ ആക്രമണം തുടങ്ങി. പലരെയും പോലെ തോൽക്കില്ലെന്ന് ഉള്ളിൽ പറഞ്ഞ്‌ ഞാനും പിന്തിരിയാതെ മുന്നിലേക്ക്‌ മന്ദം മന്ദം നീങ്ങാൻ തുടങ്ങി. ഇടക്ക്‌ അമ്മ വെള്ളവുമായി വന്ന്
“ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും”
എന്ന് ആശ്വസിപ്പിച്ച്‌ കൊണ്ടിരുന്നു. പലരും ചെറുചിരിയോടെയും ചിലർ നിരാശയോടെയും ചിലർ വിധിയെ പഴിച്ചും ചിലർ ഉത്തരം ഇഷ്ടമാകാത്ത ചോദ്യങ്ങളെ പഴിച്ചും തിരിച്ച്‌ പോകുന്നുണ്ടായിരുന്നു.
പെട്ടെന്നാണു ഞങ്ങൾ പത്തമ്പത്‌ പേർക്ക്‌ മുന്നിൽ ആ വലിയ ഗേറ്റ്‌ നിർദ്ദാക്ഷിണ്യം അടഞ്ഞത്‌. ആകെ ബഹളമായി. ഉന്തും തള്ളുമായി. ഞാൻ സുശീലനെ നോക്കി അവൻ ഗേറ്റിനുള്ളിൽ കടന്നിട്ടുണ്ട്‌ എന്നത്‌ എന്റെ ദേഷ്യവും ഇരട്ടിച്ചു. ആളുകൾ കൈയ്യിൽ കിട്ടിയത്‌ വലിച്ച്‌ ഉള്ളിലേക്ക്‌ എറിയാൻ തുടങ്ങി. ഞാനും മൂന്ന് നാലു കല്ലുകൾ സുശീലനെ ലക്ഷ്യമാക്കി എറിഞ്ഞു. അവൻ മാറിയത്‌ കൊണ്ട്‌ മറ്റാരാൾക്ക്‌ കൊണ്ട്‌ നെറ്റി പൊട്ടി ചോര വന്നു. അൽപസമയം കൊണ്ട്‌ തന്നെ സ്ഥലം സംഘർഷാവസ്ഥയിലായി. പെട്ടെന്ന് രണ്ട്‌ മൂന്ന് വാഹനങ്ങളിൽ വന്ന പോലീസ്‌ സംഭവസ്ഥലത്തെ നിയന്ത്രണം ഏറ്റെടുത്തു. പോലീസും ആളുകളും വാക്കേറ്റമായി. പോലീസ്‌ അവരെ അനുനയിപ്പിച്ചു. ശാന്തരായിരിക്കാനും ഇതിന്റെ ഉത്തരവാദപ്പെട്ടവർ കാര്യങ്ങൾ വിശദീകരിക്കും എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ശാന്തരായി.
കുറച്ച്‌ കഴിഞ്ഞ്‌ ഒരാൾ മൈക്കുമായി ഗേറ്റിനു മുന്നിൽ വന്ന് അവിടെ കൂടി നിന്നവരോട്‌ സംസാരിച്ചു.
പ്രിയമുള്ളവരെ ഈ കൂടിക്കാഴ്ച ഞങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ പുരുഷ അപേക്ഷകർ വന്നതിനാലും അതിനു മാത്രം സ്ത്രീ അപേക്ഷകർ പങ്കെടുക്കാത്തതിനാലും ഈ കൂടിക്കാഴ്ച അടുത്ത ദിവസവും തുടരുന്നതായിരിക്കും. ആരും നിരാശരാകരുത്‌ ഈ ചുടുവെയിലിൽ നിന്ന നിങ്ങളെ തന്നെ ആദ്യം പരിഗണിക്കാൻ ആവശ്യമായ കാര്യങ്ങൾ ഞങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്‌. ആ കൂടികാഴ്ചയുടെ ദിവസം നിങ്ങളെ ആദ്യം അറിയിക്കുന്നതാണു. ദയവ്‌ ചെയ്ത്‌ എല്ലാവരും പിരിഞ്ഞ്‌ പോകണം."
അയാൾ മതിയാക്കി മൈക്കുമായി പോയിട്ടും ശബ്ദമുയർത്തി ബഹളം വെച്ചവരെ പോലീസിന്റെ ലാത്തി തുരത്തിയോടിച്ചു. അമ്മയുടെ കൈയ്യിൽ പിടിച്ചതിനാൽ ആ ലാത്തി എന്നെ തൊട്ടില്ല.
ആളും ബഹളവും പൊടിയും അടങ്ങി പോകാനൊരുങ്ങുന്ന ഞങ്ങൾക്ക്‌ മുന്നിലൂടെ രണ്ട്‌ നവമിഥുനങ്ങൾ കൈയ്യും കോർത്ത് പിടിച്ച്‌ നടന്നു വന്നു.
വരന്റെ മുഖം കണ്ട്‌ കണ്ണിലേക്ക്‌ ഇരച്ചു കയറിയ രക്തം അവന്റെ കൈയ്യിൽ കോർത്ത്‌ പിടിച്ച വധുവിനെ കണ്ടതോട്‌ കൂടി നീരാവിയായി..
അവളുടെ മുഖത്തേക്ക്‌ നോക്കിയ അമ്മ പറഞ്ഞു.
"ഇതിലും നല്ലത്‌ നീ ഇങ്ങനെ തന്നെ നിൽക്കുന്നതാ.. നിന്റെ അച്ഛൻ ഗൾഫിൽ കിടന്ന് മരിച്ചാലും വേണ്ടില്ല ഇമ്മാതിരി ഒന്നിനെ ഞാൻ എന്റെ വീട്ടിൽ കേറ്റില്ല".
അതും പറഞ്ഞ്‌ എന്റെ വലത്‌ കൈയ്യും പിടിച്ച്‌ വലിച്ച്‌ ദൂരെ നിന്ന് വരുന്ന ഓട്ടോക്ക്‌ കൈ നീട്ടി അങ്ങോട്ടേക്ക്‌ ഓടി തുടങ്ങിയിരുന്നു എന്റെ അമ്മ...
✍️ഷാജി എരുവട്ടി..

തിരികെ 5

Image may contain: 1 person, selfie

https://www.nallezhuth.com/search/label/Thirike
സന്ധ്യയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അരവിന്ദ് തിരിഞ്ഞു നോക്കുമ്പോഴേക്കും അഞ്ജന യാതൊരു സഹായവുമില്ലാതെ നിലംതൊടാതെ വായുവിൽ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
അഞ്ചു മോളെ....
അരവിന്ദ് നിലവിളിച്ചു. പക്ഷേ അവളിൽ നിറഞ്ഞുനിന്നിരുന്നത് ഒരുതരം രൗദ്രഭാവം ആയിരുന്നു. അതിഘോമായ കാറ്റ് ആഞ്ഞടിച്ചു തുടങ്ങി. അതിനകമ്പടിയെന്നോണം ഭയങ്കരമായ ശബ്ദത്തിൽ ആകാശം പിളർക്കുമാറുച്ചത്തിൽ ഒരു വെള്ളിടി വെട്ടി. ആ മിന്നൽ പിണരിന്റെ ശക്തിയിൽ അവിടെയുണ്ടായിരുന്ന ഒരു പന ഒരു വലിയ തീപ്പന്തമായി മാറി നിന്നു കത്തി. കത്തി ജ്വലിച്ചു കൊണ്ട് നിന്നിരുന്ന സൂര്യ പ്രകാശത്തെ കാർമേഘങ്ങൾ തടഞ്ഞു നിർത്തി. അവിടമാകെ പൈശാചികമായ ഒരു തരം ഇരുട്ട് പരന്നു.
അവളുടെ മുടിയിഴകൾ വീശിയടിക്കുന്ന കാറ്റിൽ പാറിപ്പറന്നു ആകെ വികൃതമായി തീർന്നു. അവളുടെ കണ്ണുകൾക്കു ചുറ്റും കറുപ്പ് നിറം പടർന്നു പിടിച്ചിരുന്നു.
പെടുന്നനെ വീശിയടിച്ചു കൊണ്ടിരുന്ന ആ കാറ്റ് ഒരു ചുഴലി ആയി രൂപാന്തരപ്പെട്ടു. ആ കാറ്റ് ഉയർത്തിയെടുത്ത പൊടിപടലങ്ങളും കരിയിലകളും കൽ ചീളുകളും അവർ മൂവരുടെയും കാഴ്ചയെ മറച്ചു കളഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം ശുഭം. ആ ചുഴലി അഞ്ജനയും കൊണ്ട് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.
അഞ്ചു , അഞ്ചുമോളെ.... സന്ധ്യ കരഞ്ഞ് നിലവിളിച്ചു.
അവളെ ആശ്വസിപ്പിക്കാൻ അരവിന്ദിനായില്ല.
അരവിന്ദ് ഡേയ്‌സിയോടായി പറഞ്ഞു.
" നിങ്ങൾ, നിങ്ങൾ നേരിട്ട് കണ്ടില്ലേ എല്ലാം. നിങ്ങളുടെ മകൾ അവൾ എങ്ങും പോയിട്ടില്ല. അവൾ ഇവിടെ തന്നെയുണ്ട്. പക്ഷെ എന്റെ മകൾ അവൾ എന്ത് തെറ്റ്‌ ചെയ്തിട്ടാ അവളെ ഇങ്ങനെ ശിക്ഷിക്കുന്നത്. "
അരവിന്ദ് പറഞ്ഞു നിർത്തിയപ്പോഴേക്കും സന്ധ്യ അരവിന്ദിന്റെ തോളിൽ പിടിച്ചു വിതുമ്പി നിന്നു.
" സാർ നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും. ഇനി സമയം ഒട്ടും കളയരുത്. അവളെവിടെ കാണുമെന്ന് എനിക്കറിയാം. നിങ്ങൾ വണ്ടിയെടുക്കൂ റോസ് ഗാർഡൻ ബംഗ്ലാവിലേക്ക്."
കാറിനകത്തിരുന്ന് ഡെയ്‌സി എന്തെക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. പക്ഷെ അവരുടെ വാക്കുകൾക്കൊന്നും വ്യക്തത ഇല്ലായിരുന്നു. അവൾക്കേറ്റവുമിഷ്ടം ചുവന്ന പനിനീർപൂക്കളാണെന്നവർ ഇടക്കിടക്ക് പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ പക്ഷെ അരവിന്ദിനും സന്ധ്യക്കും അതൊന്നും ശ്രദ്ധിക്കാനുള്ള മനസികാവസ്ഥയായിരുന്നില്ല.
അവർ മൂവരും സഞ്ചരിച്ചിരുന്ന കാർ റോസ് ഗാർഡൻ ബംഗ്ലാവിന്റെ ഗേറ്റിനു മുൻപിലെത്തി നിന്നു. പതിവിനു വിപരീതമായി ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. അരവിന്ദ് കാറിൽനിന്നിറങ്ങി ഗേറ്റ് തള്ളി തുറക്കാനായി കൈയുയർത്തി. പക്ഷേ അയാൾ ഗെയ്റ്റിന്റെ കമ്പിയഴികളിൽ സ്പർശിച്ചതും വലിയൊരലർച്ചയോടെ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.
" അരവിന്ദ് "എന്ന നിലവിളിയോടെ കൂടി സന്ധ്യാ കാറിന് പുറത്തേക്ക് ഇറങ്ങി. അരവിന്ദന് സമീപത്തേക്ക് ഓടിയെത്തി അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
പക്ഷേ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.അവൾ കാറിനു പുറത്തേക്കിറങ്ങി ഗേറ്റിനു സമീപത്തേക്ക് നടന്നു അദ്ഭുതമാംവണ്ണം അവൾക്കു മുൻപിൽ ഗേറ്റ് തുറന്നു വന്നു. അവൾ അകത്തേക്ക് കടന്നതും ഗേറ്റ് അതിശക്തമായി വലിയൊരു ശബ്ദത്തോടെ അടക്കപ്പെട്ടു.
അരവിന്ദ് ഗേറ്റിന് അരികിലേക്ക് ഓടിയെത്തി. പക്ഷേ അത് തുറക്കുവാനുള്ള അവന്റെ എല്ലാ ശ്രമങ്ങളും വിഫലമായി. അവൻ തളർന്നു മണ്ണിൽ മുട്ടു കുത്തിയിരുന്നു. അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. ബംഗ്ലാവിന്റെ മുറ്റവും ആ താഴ്‌വരങ്ങളും ആകെ മാറിപ്പോയിരിക്കുന്നു. തരിശായി കിടന്ന ആ താഴ്വാരങ്ങൾ പച്ച പുതച്ചു കിടക്കുന്നു.അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന ചുവന്ന പനിനീർ പുഷ്പങ്ങൾ. അവൻ ഗേറ്റിന്റെ കമ്പിയിഴകൾക്കിടയിലൂടെ അകത്തേക്ക് നോക്കി. ബംഗ്ലാവിന്റെ മുറ്റമാകെ ചുവന്ന പനിനീർ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന ചെടികളാൽ നിറഞ്ഞിരിക്കുന്നു.
അവിടമാകെ നിമിഷനേരംകൊണ്ട് മാറിപ്പോയിരിക്കുന്നു. ഇരുട്ട് പടർന്നു പിടിച്ച അന്തരീക്ഷം പോലും
സായന്തന ചുവപ്പണിഞ്ഞ് മേഘാവൃത്താന്തമായി ഭൂമിയിലെ പനിനീർപ്പൂക്കളോട് മത്സരിക്കുന്നതായി തോന്നിപ്പോകും.
അവൾ , ഡെയ്സി ആ പനിനീർ ചെടികൾക്കിടയിലൂടെ മെല്ലെ നടന്നു. ഒരു പനിനീർപ്പൂവിന്റെ മുള്ള് പോലും അവളെ വേദനിപ്പിച്ചിരുന്നില്ല. നിലത്തുകൂടെ ഇഴയുകയായിരുന്ന അവളുടെ സാരിയുടെ മുന്താണി ഇഴകളിൽ ഒരു പോറൽപോലും ഏറ്റില്ല. അവളെ കണ്ട് മുള്ളുകൾക്ക് തോന്നിപോയിരിക്കുമോ ഇനിയും ഇവളെ വേദനിപ്പിക്കരുത് എന്ന് ? അറിയില്ല ?
" ഡെയ്‌സി നിങ്ങൾ അങ്ങോട്ട്‌ പോകരുത്. അത് നിങ്ങളുടെ ജീവനാപത്താണ്. പറയുന്നത് കേൾക്കൂ ".
പക്ഷെ അരവിന്ദിന്റെ ശബ്‌ദം അവൾ ചെവികൊണ്ടതേയില്ല. അവന്റെ ശബ്‌ദവും നിലവിളികളും കാറ്റിൽ അലയടിച്ചുയരുക മാത്രമാണ് ചെയ്തത്.
അവൾ നടന്നടുക്കുന്നത് ഒരു പ്രകാശവലയത്തിനടുത്തേക്കാണ്. അതിനൊത്ത നടുവിൽ ഒരു കൊച്ചു പെൺകുട്ടിയെ കാണാo. മാലാഖയെപ്പോലെ സുന്ദരിയാണവൾ. പക്ഷെ അവളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. കണ്ണീരിന്റെ ലവണാംശമുള്ള നനവ്. പക്ഷെ ആ നീർതുള്ളികൾക്കും ചുവപ്പ് നിറം തന്നെയായിരുന്നു.
ഭയത്തോടുകൂടി സന്ധ്യ അരവിന്ദന്റെ തോളോട് ചേർന്ന് നിന്നു. ആ കുട്ടി അത് അഞ്ജന അല്ലായിരുന്നു. അരവിന്ദ് ഓർത്തു കേസ് ഡയറിയിലെ ആ പഴയ മുഖം.
അലീന........
അവന്റെ വിറയാർന്ന ചുണ്ടുകൾ ഉരുവിട്ടു.
അവർ നോക്കി നിൽക്കെ അവളുടെ ഇരു കൈകളും പതിയെ ഇരുവശത്തേക്കും വിടർന്നു. ഡെയ്‌സി ഓടിച്ചെന്ന് അവളെ ആലിംഗനം ചെയ്തു. ആ പ്രകാശ വലയത്തിന് തീവ്രത കൂടിവരുന്നതായി അരവിന്ദിനും സന്ധ്യക്കും തോന്നി.
അടുത്ത മാത്രയിൽ തന്നെ അതൊരു കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത പ്രകാശമായി മാറി , അപ്രത്യക്ഷമായി തീർന്നു. പ്രകാശത്തിന്റെ തീവ്രതയിൽ കണ്ണുചിമ്മി പോയ അരവിന്ദും സന്ധ്യയും കണ്ണുതുറന്നപ്പോൾ ഒരു കറുത്ത പുകച്ചുരുൾ അന്തരീക്ഷത്തിൽ വലയം വലയംചെയുന്നതാണ് കണ്ടത്. പിന്നീടതും വായുവിൽ ലയിച്ചില്ലാതെയായി.
അരവിന്ദിന്റെ മുൻപിൽ വല്ലാത്തൊരു ശബ്ദത്തോടുകൂടി ഗേറ്റ് തുറന്ന് വന്നു. ഓടി അകത്തേക്ക് ചെന്ന അവർക്ക് പനിനീർ പുഷ്പങ്ങള്ളോ, പച്ചപ്പുൽ മൈതാനമോ കാണാൻ കഴിഞ്ഞില്ല. കരിയിലകൾ വീണ് വികൃതമാക്കിയ മുറ്റവും ഉണങ്ങി തുടങ്ങിയിരിക്കുന്ന ഏതാനും പുൽച്ചെടികളും മാത്രമാണ് കാണാൻ കഴിഞ്ഞത്. എല്ലാം പഴയതുപോലെ.
" അഞ്ചു മോള് ", സന്ധ്യ ചൂണ്ടി കാണിച്ചു.
അരവിന്ദ് നോക്കുമ്പോൾ റോസ് ഗാർഡൻ ബംഗ്ലാവിന്റെ ഉമ്മറപ്പടിയിൽ ഒരു മയക്കത്തിലായിരുന്നു അവൾ. അരവിന്ദ് ഓടിപ്പോയി അവിടെ താങ്ങിയെടുത്തു. അപ്പോഴും അവളുടെ വലതു കൈയിൽ ഒരു ചുവന്ന പനിനീർപ്പൂവ് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.
ശുഭം
ആദ്യ ഭാഗങ്ങൾ

കുറ്റവാളി



**********
നഗരാതിർത്തിയിൽ നിന്നുമാണ് അവർ അവനെ പിടിച്ചത്. അവനവിടെ ഏതൊക്കെയോ രാഷ്ട്രീയ പാർട്ടികളുടെ കഴിഞ്ഞു പോയ സമ്മേളനങ്ങളുടെ ബാക്കി പത്രമായ ഫ്ലെക്സിൽ തന്റെ മെലിഞ്ഞ ശരീരം ഒളിപ്പിച്ചു, അടുക്കി വെച്ച നോട്ടീസുകളിൽ തലയുടെ ഭാരമിറക്കി വെച്ചു, തനിയെ കിടന്നു പുതിയ ഗൂഡാലോചനകൾ മെനയുകയായിരുന്നു..
എന്നത്തേയും പോലെ ഇത്തവണയും പ്രതിയെ പിടിച്ചത് സുരക്ഷ ക്യാമറ തന്നെയാണ്. പോലീസുകാരും നാട്ടുകാരും വലിയൊരു ജാഥയായി വന്നു. ചിലർ ആക്രോശിച്ചു.. ചിലർ മുഷ്ഠി ചുരുട്ടി ഇടിച്ചു.. ചിലർ അവന്റെ വസ്ത്രം വലിച്ചു കീറി.
പൊതുജന മധ്യത്തിലൂടെ കൈകൾ കൂട്ടി കെട്ടി അവർ അവനെ നടത്തിച്ചു.. ചെരുപ്പിടാതെ നടന്നു ശീലിച്ച കാലുകൾ പൊട്ടി ചോര ഒലിച്ചു.. കാട് പോലെ വളർന്ന മുടിയിൽ നിന്നും വിയർപ്പും ചോരയും ഒഴുകിയിറങ്ങി.
മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ അവന്റെ നേരെ തുറന്നു. അവർ അവനെ ചൂടുള്ള വാർത്തകളാക്കി ജനങ്ങൾക്ക്‌ ഭക്ഷിക്കാൻ കൊടുത്തു. അവർ അത് കണ്ടു കൊണ്ട് തിന്നു.. കുടിച്ചു.. സംതൃപ്തരായി ഉറങ്ങി..
കോടതി വളപ്പിൽ ആളുകൾ തിങ്ങി കൂടി. പോലീസുകാർ ലാത്തി വീശി. മഴ പെയ്തും തോർന്നും നിന്നു. വീടുകളിൽ സെറ്റിയിൽ ചാരി കിടന്നു ചിലർ ടി വി ഓണാക്കി നോക്കിയിരുന്നു. ഇന്നാണ് വിധി.
സമൂഹ മാധ്യമങ്ങളിൽ ഷെയറുകൾ കൊഴുത്തു. കൂടുതൽ ലൈക്കനായി ചിലർ ഡിക്ഷനറികൾ തുറന്നു. വ്യത്യസ്തത വേണം. ചിലർ ലൈവിൽ വന്നു. സംഭവസ്ഥലത്തു നിന്നും സെൽഫികൾ ഗ്രൂപ്പിൽ നിന്നും ഗ്രൂപ്പുകളിലേക്ക് പടർന്നു.
ന്യായാധിപൻ മൌനമായി ഇരിക്കുന്നു. മുൻപിൽ നീതി ദേവത എന്നത്തേയും പോലെ കണ്ണുകൾ അടച്ചു കെട്ടി ഇരുട്ടാക്കി. വാദങ്ങൾ നിരന്നു . അവൻ കുറ്റവാളിയായി.. അവർ അവനെ വെറുപ്പോടെ.. പുച്ഛത്തോടെ നോക്കി.. അവന്റെ വെളിച്ചം കെട്ട കണ്ണുകളിൽ ഇരുൾ മറ കെട്ടി.
അവൻ എല്ലാവരെയും ആശ്ചര്യത്തോടെ നോക്കി. അവന്റെ തളർന്ന കണ്ണുകൾ അത്ഭുതത്തോടെ ചുറ്റും നോക്കി.. പരന്ന നെഞ്ചിൽ അവിടവിടെ കറുത്തിരുണ്ട പാടുകൾ.
ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരുന്നപ്പോൾ അവൻ ധിക്കാരിയായി. പൊട്ടിയ ചുണ്ടിൽ വിടർന്ന പുഞ്ചിരി അവനെ അഹങ്കാരിയും അഹംഭാവിയുമാക്കി. കറതീർന്ന കുറ്റവാളിയാക്കി..
കുറ്റപത്രം ഇങ്ങനെ പറഞ്ഞു. ഇവൻ മോഷ്ടാവ്. ദേവാലയ ഭണ്ഡാരങ്ങൾ കുത്തി തുറക്കുന്നവൻ. വിശ്വാസികളുടെ പണം അപഹരിക്കുന്നവൻ.. ദൈവത്തിന്റെ പണം കവർന്നവൻ. വെള്ള കുപ്പായം ചിരിച്ചു. വെള്ളമുണ്ടും നേര്യതും ധരിച്ചവർ ശരി വെച്ചു. അമ്പലമണികൾ തല വെട്ടിച്ചതും പള്ളി കുരിശു ചെരിഞ്ഞതും ആരും അറിഞ്ഞില്ല.
നീതിപീഠം വീണ്ടും ചോദിച്ചു.
അവൻ വാ തുറന്നു.
" കാറും ബംഗ്ളാവും വാങ്ങിയില്ല. സ്ഥലങ്ങൾ വാങ്ങിയില്ല. നല്ല വസ്ത്രമോ മൊബൈൽ ഫോണോ വാങ്ങിയില്ല. തെരുവിൽ വിശന്നു കരയുന്നവർക്കു ഭക്ഷണം വാങ്ങി കൊടുത്തു. അതിലൊരു പങ്കു ഞാനും കഴിച്ചു. തെരുവിലുറങ്ങി. തെറ്റായിരുന്നു. അത് ദൈവങ്ങൾക്ക് കിടന്നുറങ്ങാൻ വലിയ കെട്ടിടങ്ങൾ പണിയാനുള്ള പണമായിരുന്നു. ദൈവങ്ങൾക്ക് സഞ്ചരിക്കാൻ വില കൂടിയ വാഹനങ്ങളും വേണമായിരുന്നു. ഞാൻ കാരണം എല്ലാം മുടങ്ങി. എന്നെ ശിക്ഷിക്കൂ.. "
അവൻ തല കുനിച്ചു. കോടതി നിശബ്ദമായി. വീടുകൾ നിശബ്ദമായി. സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു തുടങ്ങി. ആരൊക്കയോ ചേർന്നു കേബിൾ ബന്ധങ്ങൾ വിച്ഛേദിച്ചു. മാധ്യമങ്ങൾ പുതിയ ചർച്ചകൾക്കായുള്ള വിഷയങ്ങളും നേതാക്കന്മാരെയും അന്വോഷിക്കാൻ തുടങ്ങി.
മഴ പെയ്തു. നീതിപീഠം പിരിഞ്ഞു. ന്യായാധിപൻ സി സി ടിവി ദൃക്ഷ്യങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ച് വിധിയെഴുതി. ദൈവങ്ങൾ നന്നായി ഭക്ഷണം കഴിച്ചു, എസി റൂമിൽ വിശ്രമത്തിനായി കിടന്നു. ഉറങ്ങി.
**********
എബിൻ മാത്യു കൂത്താട്ടുകുളം
29-05-2018

അമ്മക്കുറിപ്പുകൾ.

..Image may contain: 2 people, people smiling
നന്ദു.. ഇതൊക്ക വായിച്ചിട്ട് എനിക്കിപ്പോ തന്നെ സിദ്ധാർഥ് എന്ന ആ മനുഷ്യനെ കാണാൻ തോന്നുന്നു.. അമ്മ ഒരാളെ ഇത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നിനക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടോ??
ഈ എട്ട് വർഷത്തിനിടയിൽ നിന്നെക്കാൾ അധികം അമ്മ അടുത്തത് എന്നോടാണ്.. ഞാൻ എന്നും ചോദിക്കാറുണ്ടായിരുന്നു ഈ പെട്ടി ഒന്ന് തുറന്ന് കാണിക്കാൻ.. ഇതിൽ അമ്മ ഒരുപാട് ഇഷ്ടപ്പെടുന്ന, അമ്മയുടെ ജീവിതത്തിന്റെ ഭാഗമായ എന്തോ ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു പണ്ടേ...
പക്ഷേ ഇങ്ങനെ ഒന്നും ഞാൻ സ്വപ്നത്തിൽ കരുതിയില്ല..
ഈ ഡയറി ഇത് അമ്മയുടെ നമ്മൾ കാണാതെ പോയ ജീവിതം ആണ്.. അമ്മ ആഗ്രഹിച്ച ജീവിതം.. ഇതിലെ ഓരോ വരികളും . ഓരോ ദിവസങ്ങളും അമ്മ ആ മനുഷ്യനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ട് നന്ദു...
......................
മീരയുടെ വാ തോരാതെ ഉള്ള സംസാരമോ ചോദ്യങ്ങളോ നന്ദു കേൾക്കുന്നുണ്ടായിരുന്നില്ല.. അയാൾ അത്ഭുതത്തോടെ ആശ്ചര്യത്തോടെ തന്റെ അമ്മയുടെ ഡയറി വായിച്ചുകൊണ്ടേ ഇരുന്നു.. അതൊക്ക അയാൾക്ക് പുതിയ അറിവാണ് .. ഇതുവരെ താൻ കണ്ട അമ്മയേ അല്ല അയാൾ ആ വരികളിൽ കണ്ടത്... അമ്പതുകളിൽ ആണ് അമ്മ ഈ ഡയറി എഴുത്തു തുടങ്ങിയത് എന്നത് ഡയറിയിലെ വർഷം സൂചിപ്പിക്കുന്നുണ്ട്.. അതായത് അച്ഛന്റെ മരണ ശേഷം .. ഒറ്റയ്ക്കുള്ള ജീവിതത്തിനിടയിൽ..
അച്ഛൻ അമ്മയോട് വഴക്കിടുന്നതോ സ്നേഹത്തോടെ സംസാരിക്കുന്നതോ താൻ കണ്ടിട്ടില്ല എന്ന് അയാൾ ഓർത്തു... രണ്ടുപേരും പക്ഷേ തന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല.. എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു തന്നു.. മീരയുടെ കാര്യം പറഞ്ഞപ്പോലും രണ്ടാളും ഒരു തരത്തിൽ ഉള്ള എതിർപ്പും പ്രകടിപ്പിച്ചില്ല.. അച്ഛനും അമ്മയും പരസ്പരം സ്നേഹിച്ചിരുന്നില്ല എന്നും തനിക്കു വേണ്ടി ഒരു കൂരക്കുള്ളിൽ രണ്ടു പരിചയക്കാർ മാത്രം ആയി ജീവിക്കുകയായിരുന്നെന്നും ഇപ്പോൾ ഇതൊക്കെ വായിച്ചപ്പോൾ മാത്രമാണ് അയാൾക്ക് മനസ്സിലായത്.. തനിക്കുവേണ്ടി മാത്രം അവർ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിരുന്നു...
............
നന്ദു... നീ നോക്കൂ.. അമ്മയുടെ പെട്ടിയിലെ നാല് ഡയറികളിൽ ഒന്നിൽ സിദ്ധാർഥ് എന്ന വ്യക്തിയോടുള്ള പ്രണയം.. അയാളോടൊപ്പം ഉള്ള ഓരോ നിമിഷങ്ങൾ.. ഓർമ്മകൾ എല്ലാം അയാൾക്കുള്ള കുറിപ്പുകൾ ആയാണ് എഴുതിയിട്ടുള്ളത്.. അമ്മ അയാളോട് പറയാൻ ആഗ്രഹിച്ചത് എല്ലാം ഉണ്ടതിൽ..
ദാ.. ഇതിൽ അമ്മയുടെ അധ്യാപന ജീവിതവും കൂട്ടുകാരും.. അമ്മ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന വിദ്യാർത്ഥികളുടെ കാര്യവും ഒക്കെ ആണ്.. അമ്മ അവർക്കൊക്കെ എത്ര പ്രീയപ്പെട്ടവൾ ആയിരുന്നു എന്ന് ഈ കുറിപ്പുകളിൽ കാണാം നന്ദു...
ഇത് നോക്ക്.. ഇത് എനിക്കും നിനക്കും മാത്രമായി അമ്മ എഴുതിയതാണ്.. അച്ഛന്റെ മരണശേഷം അമ്മ ഒറ്റയ്ക്കിവിടെ താമസിക്കാൻ നിർബന്ധം പിടിച്ചതും ആഴ്ചാവസാനം നമ്മൾ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞതും ഒക്കെ അമ്മയ്ക്ക് മനസ്സ് തുറന്ന് ഇതൊക്ക എഴുതാൻ ഉള്ള സമയത്തിന് വേണ്ടി ആയിരുന്നിരിക്കാം..
നന്ദു.. നീ ആ ഡയറി വായിച്ചു കഴിഞ്ഞില്ലേ ഇതുവരെ ???
...........
ഡയറി കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങി കൊണ്ട് മീര ദേഷ്യപ്പെട്ടപ്പോൾ മാത്രമാണ് അയാൾ അമ്മ അച്ഛനെ കുറിച്ചും അവർക്കിടയിലെ ജീവിതത്തെ കുറിച്ചും എഴുതിയ ഡയറിയിലെ കുറിപ്പുകളിൽ നിന്നും മോചിതൻ ആയത്...
കോളേജ് അദ്ധ്യാപകരായ അമ്മയും അച്ഛനും ... സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞ ജീവിതം.. പഠനവും കൂട്ടുകാരും പിന്നെ മീരയും മാത്രം ആയിരുന്നു തന്റെ ജീവിതം.. അതിനിടക്ക് അച്ഛന്റെയും അമ്മയുടേയും ഇടയിലെ ചേർച്ചയില്ലായ്മയോ അകൽച്ചയോ ഒന്നും താൻ ശ്രദ്ധിച്ചിരുന്നില്ല.. അവർ തന്റെ മുൻപിൽ കാഴ്ചവെച്ച അഭിനയം തന്നെ അങ്ങനൊന്നും ചിന്തിക്കാൻ പോലും തോന്നിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം...
അച്ഛന് ഹേമ മിസ്സ് നോട് എന്തോ ഒരു അടുപ്പം ഉണ്ടായിരുന്നു എന്നത് കോളേജ് പഠനകാലത്തു സുഹൃത്തുക്കൾ ഒളിഞ്ഞും തെളിഞ്ഞും തന്നോട് പറഞ്ഞിരുന്നത് അയാൾ ഓർത്തു.. പക്ഷേ അതൊക്കെ വെറും ഗോസ്സിപ് ആയി മാത്രമേ താൻ കണ്ടിരുന്നുള്ളൂ.. ഇപ്പൊ അമ്മയുടെ ഈ കുറിപ്പുകൾ ആ കഥകൾ എത്ര ആഴം ഉള്ള സത്യങ്ങൾ ആയിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ... മൗനമായി അമ്മ സഹിച്ച വേദനയുടെ ആഴവും തനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്..
ഒരു മകൻ എന്ന നിലയിൽ താൻ എത്ര വലിയ പരാജയം ആയിരുന്നു എന്നതിൽ അയാൾക്ക് സ്വയം പുച്ഛം തോന്നി...
................
മീര കൊണ്ട് കൊടുത്ത ചായ കുടിച്ചു കൊണ്ട് അയാൾ അമ്മ സിദ്ധാർഥ് നു വേണ്ടി കുറിച്ച വരികളിലൂടെ വീണ്ടും മിഴികൾ ഓടിച്ചു... " എന്ത് നിഷ്കളങ്കമായ പ്രണയം അല്ലേ നന്ദു.. ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ആ കാലത്തെ ആളുകൾ പ്രണയിച്ച പോലെ പ്രണയിക്കാൻ സാധിക്കില്ല.. വിരൽ തുമ്പിൽ പോലും തൊട്ട് അശുദ്ധം ആക്കാത്ത പ്രണയം.."അയാളുടെ തോളിലേക്ക് മുഖം ചായ്ച്ചു മീര പറഞ്ഞു..
......
"സിദ്ധു... നീ ഇപ്പൊ എവിടെയാണ് എന്നോ എന്ത് ചെയ്യുന്നു എന്നോ.. എന്തിനേറെ നീ ഇപ്പൊ ഈ ഭൂമിയിൽ ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.. എങ്കിലും നമ്മുടെ പഴയ കാലത്തേക്ക് ഒന്ന് കൂടി മടങ്ങി പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ അതി തീവ്രമായി ആഗ്രഹിച്ചു പോകുന്നു.. നീയും ഞാനും അല്ലാതെ നമ്മൾ മാത്രം ഉള്ള ആ കാലം.. നീളൻ നീല പാവാടയും വെള്ള ഷർട്ടും ധരിച്ച് മുടി രണ്ടായി പിന്നി റിബ്ബൺ കെട്ടിയ ആ ഹൈ സ്കൂൾക്കാരി ആയി വീണ്ടും മാറാൻ കഴിഞ്ഞിരുന്നെങ്കിൽ..
പാടവരമ്പത്തും ഇടവഴികളിലും അമ്പലപറമ്പിലുമെല്ലാം മറ്റാരും അറിയാതെ കണ്ണുകൾ കൊണ്ട് നാം കൈമാറിയ പ്രണയം... ലൈബ്രറി ബുക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു കൈമാറിയ നമ്മുടെ സ്വപ്‌നങ്ങൾ.. സിദ്ധു... എനിക്ക് ആ കാലം വീണ്ടും അനുഭവിക്കാൻ തോന്നുന്നു..
അന്നൊരിക്കൽ തോട്ടെറമ്പിൽ വച്ച് നീ എനിക്ക് അണിയിച്ച ആമ്പൽ മൊട്ടു മാല നീ ഓർക്കുന്നുവോ? അത് നീ എനിക്ക് ചാർത്തിയ താലി പോലെ ഞാൻ ഇന്നും സൂക്ഷിക്കുന്നു.. ഏറെ പൊടിഞ്ഞുണങ്ങി തുടങ്ങി.. എങ്കിലും... അമ്പലത്തിന്റെ അരികിലെ ഇടവഴിയിൽ നീ എന്റെ മുടിയിൽ തിരുകിയ തുളസികതിരും, കൈയ്യിൽ വെച്ചു തന്ന ആലിലയിലെ ചന്ദനവും.. നീ വാങ്ങി തന്ന കുപ്പി വളകളും. നീ തന്ന മയിൽ പീലി കണ്ണും... നിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയും എന്തിനേറെ നീ എനിക്ക് തന്ന ചെറിയ സ്നേഹ സന്ദേശങ്ങളും അതിൽ നീ " നിന്റെ സ്വന്തം നിന്റെ മാത്രം സിദ്ധു.." എന്ന് എഴുതി നിന്റെ പേരിനടിയിൽ നീ കോറി ഇടാറുള്ള ഹൃദയ ചിഹ്നവും എന്റെ സമ്പാദ്യ പെട്ടിയിൽ ഇന്നും ഞാൻ നിധി പോലെ കാത്തു വെച്ചിട്ടുണ്ട്.. ഇനി ഒരിക്കലും നിന്നെ കാണുമെന്നൊ മിണ്ടാൻ കഴിയുമെന്നോ പോലും അറിയാതെ ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട് ഈ ഓർമ്മകൾ എല്ലാം...
..............
മീരാ... എത്രയെത്ര അമ്മമാർ ഇതുപോലെ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മക്കൾക്കും കുടുംബത്തിനും വേണ്ടി ത്യജിച്ചു നീറി നീറി ജീവിച്ചു മരിക്കുന്നുണ്ടാകും അല്ലേ.. നമ്മുടെ അമ്മയെ പോലെ??
മീര... ഞാൻ എന്റെ അമ്മയെ മനസ്സിലാക്കിയതിൽ.. സ്നേഹിച്ചതിൽ കൂടുതൽ നീ സ്നേഹിച്ചു.. അതാണ് അമ്മയുടെ ഈ വില മതിക്കാൻ ആവാത്ത സമ്പാദ്യം അമ്മ നിന്നെ ഏൽപ്പിച്ചത്.. അല്ലെങ്കിൽ അമ്മ നമ്മെ വിട്ട് പോകും മുൻപ് ഇത് നശിപ്പിച്ചു കളഞ്ഞേനെ.. അമ്മയ്ക്കറിയാം നിനക്കും എനിക്കും അമ്മയുടെ ഇഷ്ടങ്ങളെ മനസ്സിലാക്കാൻ സാധിക്കുമെന്ന്...
നന്ദു.. നമ്മുക്ക് പോണം.. അമ്മയുടെ നാട്ടിലേക്ക്.. ആ ഓർമകളിലേക്ക്.. പറ്റുമെങ്കിൽ സിദ്ധാർഥ് എന്ന അമ്മയുടെ സിദ്ധുവിനേയും കാണണം.. ഈ കുറിപ്പുകൾ അദ്ദേഹത്തിനെ ഏൽപ്പിക്കണം....
തന്റെ ആഗ്രഹം അവൾ വായിച്ചെടുത്തിൽ അയാൾ ഒരുപാട് സ്നേഹത്തോടെ അവളെ തന്നോട് ചേർത്തു പിടിച് നെറുകയിൽ ഒരു മുത്തം ചാർത്തി...
നിഷ സൈനു
29/05/18

മോശായി.

Image may contain: 1 person
നോമ്പുതുറക്കാൻ വേണ്ടി പള്ളിയിൽ പോയതായിരുന്നു. ഒരു പത്തിരുപത് മിനിറ്റ്.. കടയുടെ രണ്ട് ഷട്ടറും താഴ്ത്തിയിരുന്നു.
തിരിച്ചു വന്നപ്പോഴുണ്ട് ഒരുത്തൻ ഷട്ടറിനോട് ചേർന്ന് കിടന്നുറങ്ങുന്നു. ഫുൾ ടാങ്ക് ആണെന്ന് വേഗം മനസ്സിലായി.
എണീറ്റു പോകാൻ പലവട്ടം പറഞ്ഞെങ്കിലും അവനുണ്ടോ കേൾക്കുന്നു?. അവൻ അസ്സലായി ഉറങ്ങുക തന്നെയാ.
അൽപം വെള്ളമെടുത്ത് അവന്റെ മേൽ കുടഞ്ഞു നോക്കി.. ങൂ ഹും.. ഒരനക്കവുമില്ല തന്നെ...
ഇവനെയങ്ങനെ ഉറക്കിയാലും ശരിയാകില്ലല്ലോ. കട തുറക്കണ്ടെ..
അങ്ങനെ അതും ചെയ്യേണ്ടി വന്നു. ഒരു കോപ്പ നിറയെ വെള്ളമെടുത്ത് അവന്റെ മേലേക്കൊഴിച്ചു.
"ഛേയ്... ഛേയ് എന്താത്?
പെട്ടെന്ന് ഞെട്ടിയുണർന്ന് കൊണ്ട് അവൻ ചോദിക്കുകയാ..
"മഴ അകത്തോട്ടു പെയ്തതാടാ. എണീറ്റു പൊക്കോടാ..."
"മനുഷനെ ഒറങ്ങാനും സമ്മയ്ക്കൂലെ.. മോശായി മോശായി...
ഫുൾ ടാങ്കി അടിച്ചു വന്ന് കടയുടെ മുമ്പിൽ അലമ്പാക്കിയ അലവലാതിയാ പറയണെ മോശായി.. മോശായീന്ന്.... എന്താല്ലെ?
ഹുസൈൻ എം കെ.

ചോപ്പ് മസാലദോശ



"എനിക്ക് ചോപ്പ് മസാലദോശ വേണം "
"ചോപ്പോ ?"
"ആ ചോപ്പ് ..ചെമ്പരത്തിപ്പൂവിന്റെ നിറം റെഡ് "
ഒരു ചെമ്പരത്തിപ്പൂ എടുത്തു ചെവിയിൽ വെച്ച് ഓടിയാൽ കൊള്ളാമെന്നു ഇവളെ കല്യാണം കഴിച്ച അന്ന് മുതൽ തോന്നുന്നതാ . എന്റെ പടച്ചോനെ ! ഞാൻ എവിടെ ചെന്ന് അന്വേഷിക്കും ചോപ്പ് മസാലദോശ
ഗർഭിണി ആണെന്ന് അറിഞ്ഞപ്പോളാണവൾ ചോപ്പ് മസാലദോശ തിന്നാൻ പൂതി തോന്നുന്നു എന്ന് പറഞ്ഞു തുടങ്ങിയത് .ലോകത്തെല്ലായിടത്തും വെള്ള മസാലദോശ യല്ലേ ഉള്ളു ? ചോപ്പ് ഇനി വല്ല കളറും ചേർക്കുന്നതായിരിക്കുമോ ?
"എന്റെ അച്ഛൻ വാങ്ങിത്തന്നിട്ടുണ്ടല്ലോ ? " അവൾ
എല്ലാ ഭർത്താക്കന്മാരേയും തളർത്താൻ ഉള്ള ലോകത്തിലെ എല്ലാ ഭാര്യമാരുടെയും വജ്രായുധമാണത് അച്ഛൻ .
"എന്റെ അച്ഛൻ ആനയാണ് ,ചേനയാണ് , മാങ്ങാത്തൊലിയാണ് "
പ്രേമിച്ചു നടക്കുന്ന സമയത്തു എനിക്ക് അവളുടെ അച്ഛൻ ബാലൻ കെ നായരായിരുന്നു , ജോസ്പ്രകാശായിരുന്നു , എം എൻ നമ്പ്യാരായിരുന്നു .
ഇവൾക്കാണേൽ ഏതു നേരോം അച്ഛൻ
"എന്ന ചെന്ന് നിന്റെ അച്ഛനോട് പറയടീ "
"അതിനു നിങ്ങളുടെ കൂടെ ഇറങ്ങി പോന്നത് കൊണ്ട് അവരാരും എനിക്കിപ്പോ ഇല്ലല്ലോ "
പാവം കണ്ണ് നിറയുന്നു
"പോട്ടെ ഇക്കാ വാങ്ങിത്തരാം കേട്ടോ ഇന്ന് തീർച്ചയായും എവിടെയുന്ടെലും വാങ്ങി കൊണ്ടുവന്നിരിക്കും "
"എന്നാലേവരുമ്പോൾ ഐശ്വര്യ റായിയുടേം മമ്മൂട്ടിയുടേം പിന്നെ കുറെ പൂക്കളുടെ ഒക്കെ പടം വാങ്ങി വരുമോ ?"
"ഇതൊക്കെ എന്തിനാ?"
"നമ്മുടെ ഭിത്തിമേൽ ഒട്ടിക്കാനാ .ഗര്ഭിണിയായിരിക്കുമ്പോ സൗന്ദര്യമുള്ള ചിത്രങ്ങൾ കണ്ടാൽ ജനിക്കുന്ന കുഞ്ഞും സൗന്ദര്യമുള്ളതായിരിക്കും .ആണാണോ പെണ്ണാണോ എന്നറിയില്ലല്ലോ അതാ ഐശ്വര്യാറായിയും മമ്മൂട്ടിയും "
"ഈ പൊട്ടത്തരങ്ങളൊക്കെ നിന്നോടാര് പറഞെടി കഴുതകുട്ടി ..ഹോ "
"" പണ്ട് എന്റെ 'അമ്മ ഗർഭിണിയായിരിക്കുന്ന സമയത്തു എന്റെ അച്ഛൻ ഭിത്തിയിൽ ശ്രീദേവിയുടേം ശോഭനയുടേം ഒക്കെ പടങ്ങൾ ഒട്ടിച്ചിരുന്നാണ് എന്റെ 'അമ്മ പറഞ്ഞിട്ടുണ്ട് ..അതല്ലേ എനിക്കിത്ര ഭംഗി ? "
"എന്റെ ദൈവമേ ..എടി അത് നിന്റെ അച്ഛന് കാണാനായിരിക്കും അല്ലാണ്ട് എന്താ ..ഇത് ഒരു കാരണം പറഞ്ഞിനേയുള്ളു "
"ദേ മനുഷ്യാ ഒന്നങ്ങു തന്നാലുണ്ടല്ലോ .എന്റെ അച്ഛൻ ശ്രീരാമനാ നിങ്ങളെ പ്പോലെ ശ്രീകൃഷ്ണനല്ല .."
"എടി നീ വലിയ കൃഷ്ണ ഭക്തയല്ലേ പിന്നെന്താ ഒരു പുച്ഛം ! "
"ദേ എന്റെ ദൈവങ്ങളെ തൊട്ടു കളിക്കല്ലേ "
"ഇല്ല പൊന്നെ ഞാൻ പോവാ വൈകിട്ടു വരുമ്പോ മസാലദോശ വാങ്ങി വരാം"
ഞാൻ വെറുതെ പറഞ്ഞതാണ് .ഐശ്വര്യ റായിയെ മേടിക്കാം മസാലദോശയിൽ എനിക്ക് വലിയ പ്രതീക്ഷ ഇല്ല .
വൈകിട്ട് ബാക്കിയെല്ലാം വാങ്ങി വീട്ടിൽ വരുമ്പോൾ മുറ്റത്തൊരു പട
അവളുടെ അച്ഛൻ ,'അമ്മ ഏട്ടന്മാർ,
"ഗര്ഭിണിയാന്നു മറ്റുള്ളവർ പറഞ്ഞു വേണോ മോനെ അറിയാൻ എന്നൊരു ഡയലോഗും
"അവളിതെവിടെ പോയി ?
കാര്യമായിട്ട് വെട്ടി വിഴുങ്ങുന്ന മുപ്പത്തിയുടെ മുന്നിൽ
"മസാല ദോശ ചോപ്പ് മസാലദോശ "
"ദൈവമേ ഇത് ഇന്ത്യൻ കോഫീ ഹൊസ്സിലെ മസാലദോശ അല്ലെ ? ബീറ്റ്റൂട്ട് ഉള്ളിൽ വെച്ചത് ? ഇതിനാണോ ഇവള് ചോപ്പ് മസാലദോശ എന്ന് പറഞ്ഞു ഇക്കണ്ട നാളൊക്കെ ന്നെ ഓടിച്ചത്
"പൂതന ""ഭദ്രകാളി "
"ഞാൻ പറഞ്ഞില്ലേ എന്റെ അച്ഛൻ വാങ്ങിച്ചു തരുമെന്ന് .നിങ്ങളല്ലേ പറഞ്ഞത് എന്റെ അച്ഛനോട് ചോയ്ക്കാൻ ?"
ഞാൻ ചമ്മിയ ഒരു ചിരി പാസ്സാക്കി
"ഇത് ഞങ്ങളുടെ നാട്ടിൽ ഇന്ത്യൻ കോഫീ ഹൌസിൽ കിട്ടുന്നതാ . മോൾക്ക്‌ ഇത് വലിയ ഇഷ്ടമാണ് .
അവളുടെ അച്ഛൻ
"ഇവിടെയും ഉണ്ട് ഇന്ത്യൻ കോഫി ഹൌസ് പക്ഷെ മോള്ക്ക് മലയാളം പറയാൻ അറിഞ്ഞൂടാ "
ഞാൻ പറഞ്ഞിട്ടു പുറത്തേക്കു പോരുന്നു
"ചോപ്പ് മസാലദോശ തേങ്ങാക്കുല"
തോളിൽ ഒരു കൈ അവളുടെ അച്ഛൻ
"കുറച്ചു കുറുമ്പുണ്ട് എന്നാലും അവൾ പാവമാ "
ഞാൻ വല്ലാതായി .അതറിയാവുന്നതു കൊണ്ടല്ലേ എന്ത് പൊട്ടത്തരം പറഞ്ഞാലും ചെയ്താലും നെഞ്ചോടു ചേർത്ത് പിടിക്കുന്നത് എന്നയാളോട് ഞാൻ പറഞ്ഞില്ല .ഏതൊരാളെയും ബോധിപ്പിക്കാനും എനിക്കിഷ്ടമല്ല.

By: 

മറുനാടൻതൊഴിലാളി



ചെറുകഥ:-
----------------------------------------------------------------
"'റേപ്പ് അറ്റംപ്റ്റ് നടന്നിട്ടുണ്ടോ ?.ഡോക്ടർ എന്താണ് പറഞ്ഞത്?""
നളിനാക്ഷി ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ നന്ദൻ മാഷിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി..
ഇവർ നളിനാക്ഷി അല്ല വെറും 'യക്ഷി' യാ.. അസൂയയും കുശുമ്പും കൂടപ്പിറപ്പായുള്ള വെറും യക്ഷി...
കൂടെ പഠിപ്പിക്കുന്ന ഹേമലത ടീച്ചറുടെ മകൾ ആശുപത്രിയിലാണ്..എന്നാലും മകളോളം പോന്ന ഒരു കുഞ്ഞിനെ രാത്രി വരെ അന്വേഷിച്ചാണ് മെഡിക്കൽ കോളേജിൽ ഉണ്ടെന്നു കണ്ടെത്തിയത്...ഒരാപാത്തും വരുത്തല്ലേ ആ കുഞ്ഞിന് എന്നു പ്രാർത്ഥിക്കേണ്ടിടത്താണ് ഈ ചോദ്യം.ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ.മറുപടി പറയാൻ നിൽക്കാതെ മാഷ് കോൾ കട്ടു ചെയ്തു.
"പാവം ഹേമലത ടീച്ചർ! ."
ഗവ: ടീച്ചർ ആയി നാട്ടിൽ നിന്നും ഇങ്ങു അകലെയ്ക് വന്ന ടീച്ചറും കൃഷി ഓഫീസർ ഭർത്താവും പത്താം ക്ലാസുകാരി യാമി എന്ന അമിക്കുട്ടിയും സന്തോഷത്തോടെ കഴിയുമ്പോഴാണ് കഴിഞ്ഞവർഷം ടീച്ചറുടെ ഭർത്താവ് അറ്റാക്ക് വന്നു പെട്ടന്ന് മരണപ്പെടുന്നത്..ആ ദുഃഖത്തിൽ നിന്നും ഒന്നു ഉയർത്തെഴുന്നേൽക്കുമ്പോൾ ആണ് ഇതാ അടുത്ത പ്രഹരം..ദൈവത്തിന്റെ ഇങ്ങനെ ഉള്ള ചില നേരത്തെ പ്രവർത്തികൾ കാണുമ്പോൾ തന്നിൽ ഒരു നിരീശ്വരവാദി ജനിക്കുന്നതായി മാഷിന് തോന്നി..
ഹേമലത ടീച്ചർ കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും പ്രിൻസിപ്പാലിനും മറ്റു സ്റ്റാഫിനുമൊക്കെ പ്രിയങ്കരിയാണ്‌... തനിക്കു അവർ ഒരു സഹപ്രവർത്തക മാത്രമല്ല അതിനേക്കാൾ ഉപരി ഒരു സഹോദരി കൂടി ആണ്.എന്നാൽ നളിനാക്ഷി ടീച്ചേർക് മാത്രം ഹേമലത ടീച്ചറെ ഇഷ്ടമല്ല...അസൂയ..മൂത്ത അസൂയ. അല്ലാതെന്ത്?.ചില ജന്മങ്ങൾ അങ്ങിനെയാണ്..എല്ലാറ്റിലും മോശം വശങ്ങൾ മാത്രമേ തേടി പിടിക്കുകയുള്ളൂ ...
മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഹേമലത ടീച്ചറും അവരുടെ സഹോദരനും കുടുംബവും ഒക്കെ ഐസിയു വിനു പുറത്തു നിൽപ്പുണ്ടായിരുന്നു.സങ്കടത്തിന്റെ ഒരു മാറാല അവിടെ മൊത്തം വരിഞ്ഞു മുറുക്കിയിരിക്കുന്നു.ടീച്ചറുടെ സഹോദരനെ പരിചയമുള്ളതിനാൽ അവരോട് മാറി നിന്നു വിവരങ്ങൾ തിരക്കി...
."ഇന്നലെ വൈകിട്ട് ഒരു മറുനടൻതൊഴിലാളിയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.. കൂടുതൽ വിവരങ്ങൾ അറിയാൻ അവനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോൾക് ഇപ്പോഴും ബോധം വീണിറ്റില്ല.. അപസ്മാരം വന്നത് കൂടാതെ ബ്ലഡ് പ്രെഷെർ നന്നേ താണു പോയി... റികവർ ചെയ്യുന്നുന്നുണ്ട്..""
തീവ്രപരിചരണ വിഭാഗത്തിന്റെ ചില്ലു വാതിൽ തുറക്കുകയും അടക്കുകയും ചെയ്യപ്പെടുന്നുണ്ട്..ഓരോ തവണ തുറക്കുമ്പോഴും ഹേമലത ടീച്ചർ വാതിക്കൽ ചെന്നു മകളുടെ സുഖവിവരം അന്വേഷിക്കുന്നുണ്ട്..
ടീച്ചറുടെ മുഖത്തു നോക്കാൻ വയ്യ..അത്രയ്ക് വാടിയിട്ടുണ്ട്..
അത്രക്കുണ്ടായിരുന്നു ഇന്നു രാവിലെ മുതലുള്ള ആവലാതി..
ടീച്ചറുടെ വീടിന്റ എതിർവശം മറുനാടൻ തൊഴിലാളികൾ താമസത്തിന് വന്നതിൽ പിന്നെ ടീച്ചേർക് പേടി ആയിരുന്നു ...
അടുത്തെങ്ങും വേറെ വീടുകൾ ഇല്ലാതിരുന്നതും ടീച്ചറുടെ ഭീതിക് ഒന്നൂടെ ആക്കം കൂട്ടി...സ്കൂൾ അടച്ചതിനാൽ മകളെ തനിച്ചാക്കി കോഴ്സ് നു വരുമ്പോൾ ടീച്ചറിലേ അമ്മ ഒരുപാട് ഭയപെട്ടിരുന്നു..
ഇന്നും അവളെ തനിച്ച് ആക്കിയാണ് വന്നത്..ഇന്റർവെല്ലിന് മകളെ വിളിച്ചപ്പോഴും ഉച്ചയൂണിന്റെ സമയം വിളിച്ചപ്പോഴും കിട്ടാതെ വന്നപ്പോൾ അടുത്തനിമിഷം ടീച്ചർ ഒന്നും നോക്കാതെ ബാഗും എടുത്തു പോയതാണ്..
""നന്ദൻ മാഷേ മോളെ കാണുന്നില്ല..ടെറസ്സിൽ വാതിൽ തുറന്നിട്ടുണ്ട്.ഫോൺ ഇവിടുണ്ട്..ടിവി ഓണയിരുന്നു. എനിക്കെന്തോ ഭയമാകുന്നു. പേടിച്ചപോലെ എന്തോ സംഭവിച്ചിരിക്കുന്നു എന്നു മനസു പറയുന്നു.""
മകളെ കാണാനില്ല എന്ന ടീച്ചറുടെ തേങ്ങി കരച്ചിൽ ഫോണിലൂടെ കേട്ടയുടനെ നന്ദൻ മാഷ് ഒരു നിമിഷം സ്തബ്ധനായി നിന്നുപോയി..ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം നന്ദൻ മാഷ് തന്റെ ഭാര്യയെ വിളിച്ചു ടീച്ചറുടെ വീട്ടിൽ എത്തിച്ചേരാൻ പറഞ്ഞു.. അപ്പോഴേക്കും കുറച്ചകലെ താമസിക്കുന്നവരും കടക്കാരും അവിടെ എത്തിചേർന്നിരുന്നു.. വീടും പരിസരവും ഒക്കെ നോക്കിയ കടക്കാരൻ ഗോപിച്ചേട്ടൻ ആണ് പിറകിലെ പൂഴിയിൽ രകത്തിന്റെ പാട് ആദ്യം ശ്രദിച്ചത്..അപകടം മണത്ത ഉടൻ മാഷ് തന്നെ പോലീസിൽ വിളിച്ചു പരാതി നൽകി..
നന്ദൻ മാഷ് ഭാര്യയെ ടീച്ചർക്ക് കൂട്ടിരുത്തി പുറത്തു കുട്ടിയെ അന്വേഷിയ്ക്കാൻ ഇറങ്ങി..സന്ധ്യ ആയപ്പോഴേക്കും ടീച്ചറുടെ സഹോദരനും കുടുംബവും എത്തി..അതോടെ മാഷും ഭാര്യയും വീട്ടിലേക്കു തിരിച്ചു..രാത്രി എട്ടു മണി ആയപ്പോഴേക്കും ടീച്ചറുടെ സഹോദരന്റെ വിളി വന്നു.. പോലീസ് അറിയിച്ചത് മാഷിനെ അറിയിച്ചു..
കുട്ടിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.. എതിർവശം താമസിക്കുന്ന മറുനാടൻ തൊഴിലാളികളിൽ ഒരാൾ അന്ന് ജോലിക്കു പോയില്ലെന്നും വൈകുന്നേരം മറ്റുള്ളവർ വന്നപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല എന്നും ഫോൺ അവിടെ ഉണ്ടെന്നും മനസിലാക്കിയ പോലീസ് അയാളെ തിരഞ്ഞുപിടിച്ചു കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ടീച്ചറും സഹോദരനും അപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് പോകുകയാണെന്നും പറഞ്ഞു..
കുട്ടി ജീവനോടെ ഉണ്ടെന്നുഅറിഞ്ഞപ്പോൾ തന്നെ ഒരു ചെറിയ സമാധാനം ആയിരുന്നു..ഉടൻ തന്നെ മാഷും മെഡിക്കൽ കോളേജിലേക് പുറപ്പെടുകയായിരുന്നു...
അരമുക്കാൽ മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിനുമുന്നിൽ നിന്ന ശേഷം എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം എന്നു സഹോദരനെ പറഞ്ഞു ടീച്ചറെ ഒന്നു അശ്വസിപ്പിച ശേഷം നന്ദൻ മാഷ് മെല്ലെ അവിടുന്നു ഇറങ്ങി..ബസിൽ കയറി ഒന്നു തല ചായ്ക്കണമെന്നു ആഗ്രഹിചെങ്കിലും നോക്കിയപ്പോൾ ഒരുവക സീറ്റ് എല്ലാം ഫുൾ ആണ്.ഒന്നുനിവർന്നു ഇരുന്നു ശ്വാസം വിടണം, അത്രക്കായിരുന്നല്ലോ ഉച്ച മുതൽക്കുള്ള ടെൻഷൻ..ഒരു സീറ്റ് ഒഴിഞ്ഞു കിടന്നിടത്തെക്കു നടന്നതും അവിടെ ഒരു മറുനാടൻതൊഴിലാളി....ഐ സി യു വിൽ കിടക്കുന്ന ടീച്ചറുടെ മകളെ ഓർത്തപ്പോൾ അവനോടു ഒരു വെറുപ്പ് തോന്നി.. അടുത്തിരിക്കുമ്പോൾ അവൻ ചിരിച്ചെങ്കിലും താൻ പുച്ഛത്തോടെ തല വെട്ടിച്ചു കളഞ്ഞതോർത്ത നന്ദൻ മാഷിനു ആത്മസംതൃപ്തി തോന്നി..
ഫോൺ എടുത്തു വാട്സ്ആപ് നോക്കിയപ്പോൾ പുതിയൊരു ഗ്രൂപ്പ്..ഹേമലത ടീച്ചർ ഒഴികെ സ്കൂൾ സ്റ്റാഫ് എല്ലാവരും ഉണ്ട്..അഡ്മിൻ നമ്മുടെ നളിനാക്ഷി ടീച്ചർ ആണ്..അവർക്ക് അപ്ഡേറ്റുകൾ അറിയാൻ അവർ ഉണ്ടാക്കിയ ഗ്രൂപ്പ്......
ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ ആ ഗ്രൂപ്പിൽ ഒത്തിരി ചർച്ചകൾ നടന്നിട്ടുണ്ട്‌ .
""മറുനടൻതൊഴിലാളി കസ്റ്റഡിയിൽ ആണത്രേ."'
""പാവം ടീച്ചർ"'
""കുട്ടിക് ബോധം വന്നില്ല അപസ്മാരം വരാറുള്ള കുട്ടിയല്ലേ..ഇന്നും വന്നുവെന്നാ അറിഞ്ഞത്""
"റേപ്പ് നടത്താൻ നോക്കുമ്പോൾ പേടിച്ചിട്ടുണ്ടാകും..അതാകും വീണ്ടും അപസ്മാരം വന്നേ.."
""നാളത്തെ ഗോവിന്ദ ചാമി..അല്ലെങ്കിൽ ആമിർ ഇസ്സുൽ ...""
""നാളത്തെ പത്രങ്ങൾക് ആഘോഷിക്കനുള്ള വാർത്ത ആയി..പാവം ഹേമലത ടീച്ചർ""
"എന്തിനാ..ഇവനെ ഒക്കെ സർക്കാർ ചെലവിൽ ജയിൽ നിന്നും തീറ്റിപോറ്റാനാണോ??..""
""അവനെ ഒക്കെ വെടിവെച്ചു കൊല്ലുകയാനുവേണ്ടത്..""
ഇങ്ങനെ പോകുന്നു ചാറ്റ്..സഹതാപിച്ചും അരിശം പൂണ്ടും ഇമോജികളും നിറഞ്ഞു നിൽക്കുണ്ട്...ഗ്രൂപ്പ് അല്ല കോപ്പ്..എന്നും പറഞ്ഞു കൊണ്ട് നന്ദൻ മാഷ് അരിശത്തോടെ ഗ്രൂപ്പിൽ നിന്നും ലെഫ്റ് ആയി..
എങ്കിലും മാഷിനും വല്ലാത്ത ഒരു ആധി എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു..എത്ര കടിഞ്ഞാണിട്ടു തളയ്ക്കാൻ നോക്കിയാലും ദിശ തെറ്റി ചിന്തിക്കുന്ന മനസ്സ്,അത് എപ്പോഴും ഒരു ആത്മനൊമ്പരമാണ്..
വീട്ടിലെത്തി ഭാര്യയോട് വിവരങ്ങൾ പറഞ്ഞു ..അത്താഴം കഴിച്ചു പുറത്തിരിക്കവെ ആണ് ഹേമലത ടീച്ചറുടെ സഹോദരൻ വിളിക്കുന്നത്..അവരുടെ കൂടെ നാളെ രാവിലെ സ്റ്റേഷൻ വരെ ചെല്ലാൻ..താൻ വരാം എന്നു മറുപടി കോടുത്തു ..വേറെ ബന്ധുക്കൾ എത്തിച്ചേർന്നിട്ടില്ലാത്തതിനാൽ ആവും തന്നെ വിളിച്ചത്..പോരാത്തതിന് ഈ നാട്ടുകാരൻ ആണല്ലോ...അതിന്റെ പരിചയം കൂടി കണക്കിൽ എടുക്കുന്നുണ്ടാവും..അതോ സഹോദരൻ ആയി ടീചർ കാണുമ്പോലെ അയാൾക്കും തോന്നികാണുമോ??
പുറത്തെ തിണ്ണയിൽ കളിച്ചു കൊണ്ടിരിക്കുന്ന തന്റെ അഞ്ചു വയസ്സുകാരിയെ നോക്കിയപ്പോൾ നന്ദൻ മാഷിന് ഭയം തോന്നി..ഈ കുഞ്ഞിക്കുരുന്നിനെ ഈ നശിച്ച ലോകത്തിൽ ഏത് മറവിലാണ് ഒളിപ്പിക്കേണ്ടത് ഈശ്വരാ എന്നു വിളിച്ചു നെടുവീർപ്പിട്ടു കൊണ്ട് അവളെ കോരി എടുത്തു അകത്തു പോയി വാതിൽ കുറ്റിയിട്ടു..
പിറ്റേന്ന് കാലത്തെ നന്ദൻ മാഷ് തന്റെ സുഹൃത്ത് എംഎൽഎ രാജേഷിനെയും കൂടെ കൂട്ടി സ്റ്റേഷനിൽ പോകാൻ..പെട്ടന്നു കാര്യങ്ങൾ നടക്കാനും കേസിന്റെ ബലത്തിനും അത് നല്ലതാണെന്നു മാഷിന് തോന്നി..ഇന്നലെയും കേസിനു രഹസ്യസ്വഭാവം വന്നത് തന്നെ രാജേഷ് ഇടപെട്ടത് കൊണ്ടായിരുന്നു..അല്ലെങ്കിൽ ഇത്രയും സമയത്തിനുള്ളിൽ പത്രങ്ങളും ചാനലുകാരും അവരുടെ ഭാവനകൾ പുറത്തെടുത്തേനെ..
അവിടെ ഹേമലത ടീച്ചറും സഹോദരനും അവർക്ക് മുന്നേ എത്തിച്ചേർന്നിരുന്നു... ഇന്നലത്തെ ഭയം മാറി ടീച്ചറുടെ മുഖത്തു അല്പം പ്രകാശം പരന്നതായി നന്ദൻ മാഷിന് തോന്നി..
ടീച്ചരുടെ സഹോദരൻ മാഷിനെയും എംഎൽഎ രാജേഷിനെയും മാറ്റി നിർത്തി പറഞ്ഞു..
""മോൾക് ഇന്നലെ രാത്രി ബോധം വീണു.. നടന്നത് അവൾ ചെറുതായി ഓർത്തെടുത്തു..ടെറസ്സിൽ നിന്നും ഉണങ്ങിയ തുണി എടുക്കുമ്പോൾ കാലു തെന്നി താഴെ വീണു..പൂഴിയിൽ ആയതിനാൽ ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നുള്ളു.. എതിർവശമുള്ള വീട്ടിൽ നിന്ന് ആ മറുനടൻതൊഴിലാളി ഇതുകണ്ട് ഓടി വന്നു ഹോസ്പിറ്റലിൽ എത്തിച്ചു. ..അവിടെ കേഷുവാലിറ്റിയിൽ കയറിയതും കുറച്ചു കഴിഞ്ഞയുടൻ ഫിറ്റ്സ് വന്നത്രെ...പിന്നെ ഒന്നും മോൾക് ഓർമയില്ല...ഭാഗ്യത്തിന് പേടിച്ചപ്പോലെ ഒന്നും സംഭവിച്ചില്ല.. എസ് ഐ യോട് കേസ് ഒഴിവാക്കാൻ പറയണം..""
മൂന്നുപേരും ടീച്ചറും അകത്തുകയറി..മൂലയിൽ ഒരു ബെഞ്ചിൽ മറുനാടൻതൊഴിലാളി കൂനി ഇരിപ്പുണ്ട്..കണ്ടാൽ അറിയാം എല്ലവരും നന്നായി കൈകാര്യം ചെയ്ത ലക്ഷണമുണ്ട്.
എസ് ഐ അതിന്റെ ബാക്കി പറഞ്ഞു..
"ബിപി കണ്ട്രോൾ ആവാത്തതിനാൽ ഹോസ്പിറ്റൽ കാര് മെഡിക്കൽ കോളേജിൽ റെഫർ ചെയ്തു.ഇവൻ തന്നെ കുട്ടിയെ ആംബുലൻസിന്റെ ഒപ്പം മെഡിക്കൽ കോളേജിൽ എത്തിച്ചു ..അവിടെ നിന്നും കുട്ടിയെ അവിടെ എത്തിച്ചിട്ടു നിങ്ങളോട് വിവരം പറയാൻ വീട്ടിൽ വരും വഴിയാണ് ഞങ്ങൾ ഇവനെ കസ്റ്റഡിയിൽ എടുക്കുന്നത്....ഏതായാലും നിങ്ങൾ വന്നിട്ടു കേസ് ഇല്ല എന്നു ഒപ്പിട്ടു തന്നിട്ട് ഇവനെ വിടമെന്നു കരുതി..""
ഹേമലത ടീച്ചർ നേരെ അവന്റെ അടുത്തേക്ക് നടന്നു..അവന്റെ മുഖം പിടിച്ചു ഉയർത്തി..
അവൻ ടീച്ചറെ നോക്കിയത്തും അടികൊണ്ടു ക്ഷീണിച്ച കൈകൾ കൂപി കലങ്ങിയ കണ്ണോടെ പറഞ്ഞു
मेरा भी एक छोटी बहन है जो गांव में रहती है। उसी की मुस्कुराहट देखने केलिए मैं यहा काम करने आया हूँ।
(""എന്റെ ഗ്രാമത്തിലും ഇതുപോലൊരു കുഞ്ഞു അനുജത്തി എനിക്കും ഉണ്ട്..അവളുടെ പുഞ്ചിരി കാണാനാണ് ഞാൻ ഇവിടെ വന്നു ജോലി ചെയ്യുന്നത്"")
.അവൻ അതു പറഞ്ഞതും ഹേമലത ടീച്ചർ അവനെ ചേർത്തണച്ചു..
""ഇന്നു മുതൽ ഇവിടെയും നിനക്കു ഒരു അമ്മയും അനുജത്തിയും ഉണ്ടായിരിക്കും എന്നും.""
അത് പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞ വാത്സല്യം കൊണ്ടും തികഞ്ഞ നന്ദി കൊണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായൊരുന്നു..
കൂടെ നിന്ന നന്ദൻ മാഷിനും അറിയതെ കണ്ണും നിറഞ്ഞു പോയി..
"ഇല്ല ഇ ലോകത്തിൽ നന്മകൾ അവസാനിച്ചിട്ടില്ല..,".
നന്ദൻ മാഷ് മനസിൽ ഉരുവിട്ട് കൊണ്ടേ നിന്നു..
......
ശുഭം...
....
ഭവിത വത്സലൻ ..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo