Showing posts with label ReshmaBibin. Show all posts
Showing posts with label ReshmaBibin. Show all posts

ആണുങ്ങൾ..

Image may contain: 2 people, indoor and closeup.. 

ആണുങ്ങൾ... അമ്മയെയും ഭാര്യയേയും കൂടെ പിറന്ന പെങ്ങന്മാരെയുമൊക്കെ വാനോളം പുകഴ്ത്തുമ്പോൾ നമ്മൾ അറിയാതെ പോകുന്ന അപൂർവം ചില ആണ് ജന്മങ്ങളുണ്ട്. അമ്മയെയും പെങ്ങളെയും മക്കളെയും ഒക്കെ തിരിച്ചറിയാൻ ഈശ്വരൻ കഴിവും മനഃസാക്ഷിയും കൊടുത്തവൻ. അത് നിങ്ങടെ അച്ഛനാവാം അനിയനാവാം ഏട്ടനാവാം മക്കളുമാവാം. കേവലം കാമവും ക്രോധവും മാത്രമാണ് ഒരാണിന് മുതൽ കൂടെന്നു കരുതുന്നവർക്ക് തെറ്റി. അവന്റെ അമ്മ തേങ്ങുമ്പോൾ അവന്റെ ഉള്ളും തെങ്ങുന്നുണ്ട്. അത് അവൻ അവന്റെ അമ്മയുടെ ഉദരത്തിൽ മൊട്ടിട്ടുതുടങ്ങിയപ്പോൾ മുതൽ അങ്ങനെയാണ്. പക്ഷെ അവനത് പുറത്തു കാണിക്കാൻ പറ്റില്ലാലോ. അതെ അവൻ ഒരു ആണല്ലേ... പേറ്റുനോവെട്ടവന്റെ പെണ്ണ് പിടയുമ്പോൾ ചങ്കിലെ പിടച്ചിൽ ആരും കാണാതിരിക്കാൻ പാടുപെട്ടവന്... ഭാര്യയുടെ ഉള്ളിൽ അവന്റെ ബീജം മൊട്ടിട്ടപ്പോൾ അന്നുമുതൽ ആ കുരുന്നിനെ അവൻ നെഞ്ചിൽ താങ്ങി തുടങ്ങി. കാത്തിരുന്ന ഉണ്ണി അമ്മ എന്ന് ആദ്യം വിളിച്ചപ്പോൾ അച്ഛാ എന്ന് വിളി എന്നോ കേട്ടുറങ്ങിയവനായിരുന്നു അവൻ. കണ്ണിനും കണ്ണായാ കുഞ്ഞുപെങ്ങൾ l സുമംഗലിയായ് പടിയിറങ്ങിയപ്പോ ആരും കാണാതെ സങ്കട കടൽ ഉള്ളിലൊളിപ്പിച്ചവൻ അവൻ.. ജന്മം നൽകി പോറ്റിയ അച്ഛനേം അമ്മയെയും കാലം തിരികെ വിളിച്ചപ്പോൾ കണ്ണീർ വീണു ചിത കെടാതിരിക്കാൻ ചിത്കുമുകളിൽ സ്ഥാനം മാറി മങ്കലമുടച്ചവനായിരുന്നു അവൻ.. ഉപ്പില്ല മുളകില്ല വളയില്ല പൊട്ടില്ല എന്നൊക്കെ  അവന്റെ പൊട്ടിപ്പെണ്ണ് പരിഭവം പറയുമ്പോൾ എല്ലാം തരുമെന്നവൻ കള്ളവും സത്യവും ഒരുപോലെ പറഞ്ഞു. ഒടുവിൽ കയ്യിലെ വളകൾ പൊട്ടി കഴുത്തിലെ താലിയും അറ്റുവീണു നെറ്റിയിലെ കുംകുമചോപ്പും മാഞ്ഞവൾ പൂമുഖത്തു ചലനമറ്റു പരിഭവങ്ങൾ പറയാനില്ലാതെ കിടക്കുമ്പോൾ അവളുടെ വിയർപ്പുപെട്ടിയ സാരി കെട്ടിപ്പടിച്ചു വിങ്ങി അവന്റെ ഹൃദയം നിലച്ചതാരും കേട്ടില്ല.. കണ്ടതുമില്ല... എന്താ ചെയ്യാൻ ആണായി പിറന്നു പോയില്ലേ.... കരയരുത്... തളരരുത് .. പെണ്ണിനോളം മഹത്വമില്ല ആണിന് എന്ന് പറയുമ്പോഴും പ്രസ്താവിക്കുമ്പോഴും ഓർക്കുക.. ആണിനും മഹത്വമുണ്ട്... പെണ്ണിനെ പോലെ വില മതിക്കാനാകാത്ത... ബഹുമാനിക്കുക... സ്നേഹിക്കുക...
രേഷ്മ ബിബിൻ

അമ്മയും ഞാനും

Image may contain: 2 people, including Reshma Bibin, people smiling, child, closeup and indoor
.....
അച്ഛൻ എന്ത് കണ്ടിട്ടാ അമ്മയെ കല്യാണം കഴിച്ചേ?
അച്ഛന്റെ നേർകാ ചോദ്യം തൊടുത്തു വിടുമ്പോൾ
വേദനിച്ചത് അച്ഛനാണെന്നു തോന്നും മുഖഭാവം കാണുമ്പോൾ..
അമ്മയാവട്ടെ പതിവ് ചിരിയും ചിരിച്ചു അതാ പാത്രം കഴുകുന്നു.
കഴിക്കുന്നത് പകുതിക്കു വെച്ച് ദേഷ്യത്തിൽ എഴുന്നേറ്റപ്പോൾ ആണ് ആശ്വാസം തരുന്ന ആ കാര്യം അമ്മ പറഞ്ഞത്.
"നീ പേടിക്കണ്ട സിദ്ധു.. PTA മീറ്റിംഗിന് ഞാൻ വരില്ല. അച്ഛൻ തന്നെയാ വരട്ടെ"
അമ്മയും അമ്മയുടെ ചിന്താഗതികളും ഒരുപോലെ പഴഞ്ചൻ ആയിരുന്നു. എന്നെ അത്ഭുതപെടുത്തിയത് അച്ഛന്റെ രീതികളായിരുന്നു. ഉയർന്ന ജോലിയുണ്ടായിട്ടും വിദ്യാഭ്യാ സമുണ്ടായിട്ടും അച്ഛനതൊക്കെ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നു എന്നുള്ളതാണ് .
വൈകുന്നേരം വീടെത്തിയപ്പോൾ പതിവ് തെറ്റിച് അമ്മ അവിടെ ഇല്ലായിരുന്നു. അച്ഛൻ നേരത്തെ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു.
കുളിയും ചായകുടിയും കഴിഞ്ഞ് പഠിക്കാനിരുന്നപ്പോഴാണ് അച്ഛൻ വന്നത്.
എനിക്ക് നിന്നോടോണോന്നു സംസാരിക്കണം.. വാ.. നമുക്കൊന്നു നടക്കാം..
ആ നടത്തം ചെന്നവസാനിച്ചത് തൊടിയിലെ കുളത്തിന് കരയിലായിരുന്നു.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങിയത് അച്ഛനായിരുന്നു.
സിദ്ധു...
നിനക്കമ്മയെ കുറിച്ച് എന്തൊക്കെ അറിയാം?
അച്ഛനെന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ?
ഒന്നുമില്ല.. നീ പറ..
നിനക്ക് പറയാൻ കൂടുതലൊന്നും ഉണ്ടാവില്ലെന്ന് അച്ഛനറിയാം.. കാരണം നീ അമ്മയെ ഇതു വരെ അറിഞ്ഞിട്ടില്ല...
പിന്നീട് അച്ഛൻ പറഞ്ഞു തുടങ്ങുകയായിരുന്നു അമ്മയെ പറ്റി..
നിന്റെ അമ്മയെ ഞാൻ കല്യാണം കഴിച്ചു കൂടെ കൂട്ടുന്നത് അവളുടെ ഇരുപതാമത്തെ വയസിലാണ്. നീ പറഞ്ഞത് പോലെ വലിയ ഭംഗിയോ പഠിപ്പോ ഒന്നുമില്ലായിരുന്നു.. എങ്കിലും എന്തോ ഒരു പ്രത്യേകത നിന്റെ അമ്മക്കുണ്ടായിരുന്നു. അന്ന് മുതൽ നിന്റെ അമ്മയെ ഞാൻ അടുത്തറിയുകയായിരുന്നു.. അവളെക്കാൾ ഭംഗിയുള്ള ഒരു മനസുണ്ടെന്നും..
ഈ കഴിഞ്ഞ മുപ്പത്തി അഞ്ചു വർഷത്തെ ജീവിതത്തിൽ അവൾക്കു സൗന്ദര്യം കുറഞ്ഞുപോയെന്നു തോന്നിയത് നീ ജനിക്കുന്നതിനു മുൻപുള്ള അഞ്ചു വര്ഷങ്ങളിലായിരുന്നു. അത് ഞങ്ങളുടെ ജീവിതത്തിലേക്ക് നീ വരാൻ വൈകിപോയത് കൊണ്ടായിരുന്നു..
നീ ജനിക്കാൻ വൈകി പോയതിന്റെ പേരിൽ ഒരുപാട് സഹിച്ചിട്ടുണ്ണ്ട് നിന്റെ അമ്മ.
ഓരോരുത്തരുടെയും കുറ്റം പറച്ചിലുകൾ, സഹതാപ വാക്കുകൾ, അടക്കം പറച്ചിലുകൾ.. അങ്ങനെ പലതും..
ഇതു വരെ കാണാത്ത അച്ഛനായിരുന്നു അപ്പോൾ എന്റെ മുന്നിൽ നിന്ന് സംസാരിക്കുന്നതെന്ന് തോന്നിപോയി... പക്ഷെ അച്ഛന് പറയാൻ പിന്നെയും ഉണ്ടായിരുന്നു.
"എന്തിനു പറയുന്നു കുഞ്ഞു ജനിക്കാത്ത വിഷമം കൊണ്ട് വേറെ കല്യാണം കഴിക്കാൻ വരെ നിന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്"
അങ്ങനെ ഒരുപാട് കരഞ്ഞു പ്രാർഥിച്ചത് കൊണ്ടാവാം ദൈവം പിന്നെ നിന്നെ തന്നത്. പക്ഷെ അവിടെയും നിന്റെ അമ്മക്ക് വേദന നിറഞ്ഞ പരീക്ഷണങ്ങൾ ആയിരുന്നു.
നിന്റെ ജീവൻ അവളുടെ ജീവൻ എടുക്കും എന്നറിഞ്ഞിട്ടും നിന്നെ പ്രസവിച്ചു. പ്രാണ വേദനയിലും നിന്നെ കണ്ടിട്ട് മരിച്ചാലും വേണ്ടിയിരുന്നില്ല എന്നാ നിന്റെ അമ്മ പറഞ്ഞത്.പക്ഷെ അവിടെയും ദൈവം നമുക്ക് തുണയായി.. ഒരു പോറൽ പോലുമില്ലതെ എനിക്ക് നിങ്ങൾ രണ്ടാളെയും കിട്ടി.
മറ്റൊരു കുഞ്ഞു വന്നാൽ നിന്റെ മേലുള്ള ശ്രദ്ധ കുറഞ്ഞലോ കരുതി ഇനിയൊരു കുഞ്ഞു വേണ്ട എന്ന് തീരുമാനിച്ചതാ നിന്റെ അമ്മ.. നിനക്ക് ഞങ്ങൾ തരുന്ന സ്നേഹം കുറയുമോ എന്ന് ഭയന്നു !
എല്ലാം ശ്വാസം അടക്കി കേൾക്കാൻ മാത്രെ എനിക്ക് കഴിഞ്ഞുള്ളു.
നീ രാവിലെ ഉണരുന്നത മുതൽ രാത്രി ഉറങ്ങുന്നത് വരെ ചെയ്യുന്ന ഓരോ കാര്യത്തിലും ഒളിഞ്ഞും തെളിഞ്ഞും നിന്റെ അമ്മയുടെ സ്വാധീനം ഉണ്ട്.അത് നിന്റെ കാര്യത്തിൽ മാത്രമല്ല എന്റെയും..
അവളിലെങ്കിൽ ഞാനും നീയും ഇല്ല മോനെ...
എനിക്കൊരു പക്ഷെ നിന്റെ അമ്മക്ക് പകരം വേറെ ഭാര്യയെ കിട്ടും.. പക്ഷെ അത് നിനക്ക് ഒരിക്കലും നിന്റെ അമ്മക്കു പകരമാവില്ല. കാരണം അത് നിന്റെ അമ്മയാണ്.. നിന്നെ നൊന്തു പ്രസവിച്ച അമ്മ..
ഇത്രയും പറഞ്ഞു തീർന്നപ്പോൾ ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.
തിരികെ വീട്ടിലേക്കു നടക്കുമ്പോൾ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.
വീട്ടിൽ ചെന്ന് കയറിയപ്പോൾ കണ്ടത് എന്റെ മുറി അടിച്ചു വാരി വൃത്തിയാകുന്ന അമ്മയെ ആണ്. എന്നെ കണ്ടതും പെട്ടെന്ന് തന്നെ മുറി വിട്ടു പുറത്തിറങ്ങി.
പിറ്റേന്ന് സ്കൂളിൽ ഇരിക്കുമ്പോൾ മനസ് നിറയെ അമ്മയുടെ മുഖമായിരുന്നു. ഉച്ചക്ക് ഉണ്ണാൻ ഇരിക്കുമ്പോൾ ആണ് അർജുൻ പറഞ്ഞത്.. "നീ ഭാഗ്യവാൻ ആണെടാ.. എന്താ രുചി നിന്റെ അമ്മയുടെ കറി കെന്നു "
അന്ന് ആദ്യമായി അവയുടെ രുചി അറിഞ്ഞു ഞാൻ ചോറുണ്ടു.
വൈകുന്നേരം വീട്ടിൽ ചെന്ന് പാടെ പോയത് അടുക്കളയിലേക്കായിരുന്നു.
അമ്മേ.. ചായ
എന്ന് പറഞ്ഞതുംഅത് കേട്ടു ഞെട്ടി അമ്മയുടെ കയ്യിലെ ഗ്ലാസ്‌ വീണു പൊട്ടിയതും ഒരുമിച്ചാ യിരുന്നു .ഞെട്ടൽ മാറാതെ വിറകുന്ന കൈകളിൽ ചായയുമായി അമ്മ എന്റെ അടുത്ത വന്നു. പുഞ്ചിരിയോടെ ആ മുഖത്ത് നോക്കിയപ്പോൾ വേഗം പിന്തിരിഞ്ഞു നടന്നകന്നു പോകുന്ന അമ്മയെ ആണ് കണ്ടത്.
എന്നെ വിഷമിപ്പിക്കാൻ വയ്യാത്തത് കൊണ്ടാവും.. പതിയെ എഴുന്നേറ്റു ചായ ഗ്ലാസും കൊണ്ട് അടുക്കളയിൽ ചെന്നു. തിരിച്ചു പോരാൻ നേരം അമ്മയോടായി പറഞ്ഞു...
"നാളെയാണ് എന്റെ വയലിൻ മത്സരം.. അമ്മ വരണം എന്റെ കൂടെ "
തിരിഞ്ഞു നോക്കാതെ ഒരൊറ്റ ഓട്ടം ആയിരുന്നു ഞാൻ പിന്നെ..
കുറെ നേരം കഴിഞ്ഞിട്ടും അമ്മയുടെ ശബ്ദം ഒന്നും കേട്ടില്ല.. മുറിയിൽ ചെന്നപ്പോൾ കണ്ടത് നാളെ എന്നോടൊപ്പം വരാൻ അലമാരയിൽ നിന്നും ഓരോ സാരിയും എടുത്തു വെച്ച് ഭംഗി നോക്കുന്ന അമ്മയെ ആണ്..
അപ്പോൾ എനിക്ക് തോന്നി.. ഈ ലോകത്തിൽ വെച്ച് ഏറ്റവും സൗന്ദര്യം എന്റെ അമ്മകാണേന്ന..
ഇതൊക്കെ കണ്ടിട്ടും കാണാത്ത പോലെ ഇരിക്കുന്നുണ്ടായിരുന്നു അച്ഛൻ ഒരു ചിരിയോടെ പൂമുഖതിണ്ണയിൽ..
"അതെ എന്റെ അമ്മയാണ് ഞാൻ കണ്ട ഏറ്റവും വലിയ സൗന്ദര്യം ഉള്ള സ്ത്രീ "
രേഷ്മ ബിബിൻ.

ഞാനും.. അവളും

...Image may contain: 3 people, including Reshma Bibin
സമയം നോക്കിയപ്പോൾ 9മണി. എനിക്കു വിശ്വാസികാനായില്ല. ചുരുങ്ങിയത് ഒരു10 മിസ്ഡ് കാൾ എങ്കിലും വരണ്ട സമയം കഴിഞ്ഞിരുകുന്നു. രണ്ടു ദിവസത്തെ അമിത ജോലിഭാരം മനസ്സിനെയും ശരീരത്തെയും നന്നായി തളർത്തിയിരുന്നു.അതുകൊണ്ടാണ് മീറ്റിംഗ് ഉണ്ടെന്നു അവളോട് കള്ളം പറഞ്ഞു ഒരു സിനിമക്കു പോയത്.
ഒറ്റക്കുള്ള സിനിമയും ഫോണെൽ അധിക സമയം ചെലവഴിക്കുന്നതും അവൾക് ഇഷ്ടമില്ലാത്ത രണ്ടു കാര്യങ്ങളായിരുന്നു.
സന്ധ്യാദീപം വെക്കാത്ത തുളസിത്തറ യും,പൂമുഖത്തെ ഇരുട്ടും വീട്ടിൽ അവളില്ല എന്നു വിളിച്ചോതുന്ന തെളിവുകളായിരുന്നു.
ചിലപ്പോൾ വൈകുന്നേരം ഒന്നു വീട്ടിൽ പോകുമെന്ന് പറഞ്ഞിരുന്ന കാര്യം ഇപ്പോഴാണ് ഓർത്തത്.
നേരെ ചെന്നു നോക്കിയത് ഫോൺ ന്റെ ചാർജർ യഥാ സ്ഥാനതുണ്ടോ എന്നതായിരുന്നു. പതിവ് തെറ്റിച്ച് അതാവിടതന്നെ ഉണ്ടായിരുന്നു.വസ്ത്രം മാറി നേരെ ചെന്നത് അടുകളായിലെകയിരുന്നു. അടുക്കളയും അവളുടെ അസാന്നിധ്യം മൂലം നിശ്ശബ്ദമായിരുന്നു.
രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ പിന്നാമ്പുറത് അവൾ തുണിയലകുന്ന ശബ്ദം കേട്ടിരുന്നു. അതിനിടയിൽ ഓടി വന്നാണ് വീട്ടിൽ പോകു സൂചിപ്പിക്കുന്നത്. ഞാൻ "പോയി വാ"എന്ന കനത്തിലൊരു മറുപടിയും കൊടുത്തിരുന്നു. പതിവിനു വിപരീതമായിരുന്നു അടുക്കളയിലെ കാഴ്ചകൾ...
അരികലത്തിലെ വെള്ളം തിളച്ചു വറ്റി യിരുന്നു. രാവിലത്തെ ദോശ നനഞ്ഞോട്ടി പ്ലേറ്റിൽ തന്നെ ഉണ്ടായിരുനന്നു.ദേഷ്യം കൊണ്ടെന്റെ സകല നിയന്ത്രണവും വിട്ടുപോയി. വരട്ടെ.. എന്നിടാവാം ബാക്കി..
ഞാനെന്ന ഭർത്താവിന്റെ ദേഷ്യവും വാശിയും അവളെ ഒന്നു വിളിക്കാൻ അനുവദിച്ചില്ല.
പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു. അവളോടുള്ള വാശി ആദ്യം അലക്കി തീർക്കാം എന്നു കരുതിയാണ് അലകുകല്ലിനെ ലക്ഷ്യമാക്കി നടന്നത്.
അവിടെ ഇന്നലെ പെയ്‌ത മഴയിൽ നനഞ്ഞു കുതിർന്നു കിടപ്പുണ്ടായിരുന്നു എന്റെ നല്ല പാതി.
രേവതി...........
എത്ര വിളിച്ചിട്ടും അവളുുണർന്നില്ല.ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീണിരുന്നു അവൾ.. ഇന്നലെ പെയ്‌ത ചാറ്റൽ മഴ അവളുടെ സീമന്തരേഖ യിലെ സിന്ദൂരചോപ്പു മാച്ചിരുന്നു.
പിന്നീടുള്ള നാളുകൾ ജീവനുണ്ടായിട്ടും ജീവച്ഛവം പോലെ ഞാൻ എണ്ണി തീർക്കുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കണ്ടു..അലകുകല്ലിന്റെ പൊത്തിൽ അവൾ ചുരുട്ടി വെച്ചിരുന്ന ഒരു കൂട്ടം സിനിമ ടിക്കറ്റുകൾ.. ഒരു ഭ്രാന്തനെ പോലെ ഞാനാലറി വിളിച്ചു.
ഇന്നിവിടെ കുറച്ചുദിവസങ്ങൾ മുൻപ്‌വരെ ഞങ്ങളുടേതായിരുന്ന ഞങ്ങളുടെ കിടപ്പു മുറിയിൽ ഞാൻ മാത്രം.
പതിയെ എഴുന്നേറ്റു അവളുറങ്ങുന്ന മൂവാണ്ടൻ ചോട്ടിൽ പോയി നിന്നു.. അപ്പോൾ എനിക്കു കേൾക്കാമായിരുന്നു ഇന്നലെ വരെ അരോചകമായി തോന്നിയിരുന്ന അവളുടെ സംസാരങ്ങൾ.. അവ ഇവയൊക്കെയായിരുന്നു...
" ഏട്ടാ ആ ഫോൺ ഒന്നെടുത്തു വെക്കു.. നമുക്കെന്തെങ്കിലും സംസാരിക്കാം."
"നിങ്ങൾക്കെന്നെയാണോ അതോ നിങ്ങടെ ഫോൺ ആണോ കൂടുതൽ ഇഷ്ടം?
പണ്ടത്തെ പോലെ ഇപ്പോഴും എന്നോട് കള്ളം പറഞ്ഞു നിങ്ങൾ സിനിമക്കു പോവറുുണ്ടോ?
ഞാൻ മരിച്ചാൽ നിങ്ങൾ വേറേ കല്യാണം കഴിക്കുമോ?
അങ്ങനെ നൂറായിരം ചോദ്യങ്ങൾ.. സംശയങ്ങൾ...
എന്റെ കാതിൽ മുഴങ്ങി.തിരികെ മുറിയിലെത്തിയ ഞാൻ അന്നാദ്യമായി ഫോൺ കയ്യിലെടുക്കാതെ കിടന്നു.. അരികെ കിടക്കാൻ അവള് ഇനി വരില്ലെന്നറിയമെങ്കിലും കുറച്ചു സ്ഥലം അവൾക് വേണ്ടി എന്റെ കിടകയിലും ഇടം നെഞ്ചിലും ഒഴിച്ചിട്ടു..
മേശപുരത്തിക്കുന്ന ഫോൺ അന്നാദ്യമായി എന്നെ നോക്കി സഹതപിക്കുന്ന പോലെ തോന്നി..
എന്റെ ചുണ്ടുകൾ അപ്പോൾ മന്ത്രിക്കുന്നുണ്ടായിരുന്നു..ജീവനായിരുന്നു നി.. പക്ഷെ അറിഞ്ഞില്ല പരസ്പരം നമ്മൾ...
ഞാൻ കാണാതെ നി എന്നെ കാണുന്നുണ്ടെങ്കിൽ... പറയാൻ ഒന്നു മാത്രം...
മാപ്... ഇനിയുള്ള കാലം ജീവിതമേ മുന്നിലുള്ളൂ.. അതിൽ എനിക്കു ജീവനുണ്ടാവില്ല..
രേഷ്മ ബിബിൻ

അമ്മ

Image may contain: 2 people
അമ്മ മരിച്ചു രണ്ടാം ദിവസമാണ് ഞാനെന്ന പത്താം ക്ലാസ്സുകാരി മുറി വിട്ടു പുറത്തിറങ്ങിയത്. 
വീട്ടിൽ അച്ഛനും അനിയനും മാത്രം. 
നേരെ ചെന്നത് അടുക്കളയിലേക്കായിരുന്നു. അടുക്കളയും അപ്പോൾ നിശബ്ദതമായിരുന്നു. 
ഉപ്പില്ല എരിവില്ല മധുരമില്ല എന്നൊക്കെ പറയുന്നതല്ലാതെ അമ്മയെ ഒന്ന് പ്രശംസിപ്പിക്കാനോ ആശ്വസിപ്പിക്കാനോ ഞങ്ങൾ മുതിർന്നിരുന്നില്ല.
 ഞങ്ങൾക്ക് വേണ്ടി അവസാനത്തെ അത്താഴവും ഒരുക്കി വെച്ചിട്ടായിരുന്നു അമ്മ പോയത്. 
തൊണ്ടയിൽ നിന്നെറങ്ങാതെ നിന്നു ആ ചോറിനും കറികും പതിവിലും രുചിയുള്ള പോലെ തോന്നി. 
അച്ഛനറിയാതെ എനിക്കും അനിയനും തന്നിരുന്ന ചില്ലറ തുട്ടുകൾ കടുക് പാത്രത്തിൽ അപ്പോഴും അമ്മയുടെ വിയോഗമറിയാതെ തണുത്തു മരവിച്ചു കിടപ്പുണ്ടായിരുന്നു. ഇസ്തിരി ഇടാത്ത ഷിർട്ടുമിട്ടു അച്ഛൻ അന്നാദ്യമായി പുറത്തേക്കിറങ്ങി. 
ആവി പറക്കുന്ന പൊടിയരിക്കഞ്ഞി കുടിച്ചിരുന്ന അച്ഛൻ അന്നാദ്യമായി തണുത്ത പൊടിയരിക്കഞ്ഞി തൊണ്ടയിൽ നിന്നെറങ്ങാതെ പാടുപെടുന്നത് ഞാൻ കണ്ടു. കഴുകാനിട്ടിരുന്ന രണ്ടു മൂന്നു മാക്സികൾക്കിടയിലും എന്റെയും ഞങ്ങളുടെ യൂണിഫോമുകൾ അഴയിൽ പാറിപറക്കുന്നുണ്ടായിരുന്നു. 
ഇടാൻ ഇനി അമ്മ വരില്ലെന്നറിയാമെങ്കിലും മാക്സി നല്ല പോലെ കഴുകി ഉണക്കാനിട്ടു. തല്ലാനും ഇടിക്കാനും മാത്രം എന്റെ അടുത്തേക് വന്നിരുന്ന അനിയൻ അന്നാദ്യമായി എന്നെ കെട്ടിപിടിച്ചു കരഞ്ഞു. 
ഉപ്പു കുറഞ്ഞതും കൂടിയതും മധുരം കൂടിയതും കുറഞ്ഞതുമായ കറികളും ചായയുമൊക്കെ പിന്നീട് പലപ്പോഴും അടുക്കളയിൽ തിളച്ചു മരിച്ചെങ്കിലും അവക്കൊന്നിനും ഞങ്ങടെ അമ്മയുടെ മണവും സ്വാദുമില്ലായിരുന്നു.
രേഷ്മ ബിബിൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo