"റൈഹാൻ ഖാൻ ക്വാദിരി" അതെ അതുതന്നെയാണു എന്റെ പേരു.പേരു കേട്ടയുടൻ
തന്നെ നെറ്റിചുളിയ്ക്കേണ്ട.റാത്തോഡ്,ബാനർജി അല്ലെങ്കിൽ മേനോൻ എന്നോ പേരിനു ശേഷം വന്നാൽ നിങ്ങൾക്കു പ്രശ്നമില്ലാ. ഇതു ഞാൻ കുറേ കണ്ടതാണു, അതുകൊണ്ടാണു
പഠനം കഴിഞ്ഞതും ദില്ലിയിൽ നിന്ന് തിരിച്ചു വന്നതും.നിങ്ങൾ ഊഹിച്ചത് ശരിയാണു ഞാൻ
വരുന്നത്... "മഞ്ഞിന്റെയും മരണത്തിന്റെയും താഴ്വരയിൽ" നിന്നുതന്നെയാണു.
തന്നെ നെറ്റിചുളിയ്ക്കേണ്ട.റാത്തോഡ്,ബാനർജി അല്ലെങ്കിൽ മേനോൻ എന്നോ പേരിനു ശേഷം വന്നാൽ നിങ്ങൾക്കു പ്രശ്നമില്ലാ. ഇതു ഞാൻ കുറേ കണ്ടതാണു, അതുകൊണ്ടാണു
പഠനം കഴിഞ്ഞതും ദില്ലിയിൽ നിന്ന് തിരിച്ചു വന്നതും.നിങ്ങൾ ഊഹിച്ചത് ശരിയാണു ഞാൻ
വരുന്നത്... "മഞ്ഞിന്റെയും മരണത്തിന്റെയും താഴ്വരയിൽ" നിന്നുതന്നെയാണു.
സുഹൃത്തേ ഞാൻ ഇപ്പോൾ ഒരു ഓർമ്മക്കുറിപ്പെഴുതാനുള്ള ശ്രമത്തിലാണു
താല്പര്യമുണ്ടെങ്കില് നിങ്ങളെ ഞാൻ എന്റെ "സ്നേഹത്തിന്റെ താഴ്വരയായ കശ്മീരിലേക്ക്"
കൊണ്ടുപോവാം...
താല്പര്യമുണ്ടെങ്കില് നിങ്ങളെ ഞാൻ എന്റെ "സ്നേഹത്തിന്റെ താഴ്വരയായ കശ്മീരിലേക്ക്"
കൊണ്ടുപോവാം...
ഇവിടെ തണുപ്പുകാലമാണു ഒരു കമ്പളമുണ്ടെങ്കിൽ കയ്യിൽ കരുതിക്കോള്ളൂ...
ശൈത്യകാലത്ത് ഈ താഴവരമുഴുവൻ ഒരു വെള്ളക്കമ്പളം കൊണ്ട് പുതപ്പിച്ച
പോലെയാവും
ശൈത്യകാലത്ത് ഈ താഴവരമുഴുവൻ ഒരു വെള്ളക്കമ്പളം കൊണ്ട് പുതപ്പിച്ച
പോലെയാവും
എന്നെ സ്നേഹിക്കാനും എനിക്കു സ്നേഹിക്കാനും രണ്ടു പേർ മാത്രമെയുള്ളൂ.ആദ്യം എന്റെ അമ്മീജാൻ...
അമ്മീജാൻ വേനൽക്കാലത്ത് ശേഖരിച്ച വിറകുകൾകൊണ്ട് ചൂടുകായുകയോ,എനിക്കുള്ള ഷാൾ
തുന്നിക്കൊണ്ടിരിക്കുകയോ ആയിരിക്കും..
തുന്നിക്കൊണ്ടിരിക്കുകയോ ആയിരിക്കും..
പിന്നെ അവളും എന്റെ ജുമാന...
ചെറുപ്പത്തിൽ അവൾക്കെന്നേക്കാൾ
ഉയരമുണ്ടായിരുന്നു.അവളാണു മരത്തിൽ കയറി എനിക്ക് ആപ്പിൾ ആദ്യമായി
പറിച്ചുതന്നത്.തടാകത്തിലൂടെ കൊതുമ്പുവള്ളം അവളാണു തുഴയാറ്,ചിലപ്പോൾ പാലിൽ
ആടകെട്ടുന്നത്പോലെ തടാകത്തിന്റെ മുകൾ ഭാഗം മാത്രം ഐസ്സുവന്നു മൂടും,അപ്പോളവൾ തുഴയെടുത്ത് പതുക്കെ അടിക്കും എന്നിട്ട് ഞങ്ങൾ വീണ്ടും തുഴഞ്ഞുപോവും.
നീലനിറത്തിലുള്ള ഇതളുകൾക്കിടയിൽ നിന്നും ചുവന്ന കുങ്കുമപ്പൂക്കൾ പറിച്ചെടുക്കുന്ന
വിദ്യയും പഠിപ്പിച്ചതവൾ തന്നെ.ചെമ്മരിയാടിന്റെ രോമം വെട്ടിയെടുക്കരുതെന്ന്
പറഞ്ഞുകരഞ്ഞ എന്നെ അത് വീണ്ടുംവരുമെന്നാശ്വസിപ്പിച്ചതും അവളാണു.
ഉയരമുണ്ടായിരുന്നു.അവളാണു മരത്തിൽ കയറി എനിക്ക് ആപ്പിൾ ആദ്യമായി
പറിച്ചുതന്നത്.തടാകത്തിലൂടെ കൊതുമ്പുവള്ളം അവളാണു തുഴയാറ്,ചിലപ്പോൾ പാലിൽ
ആടകെട്ടുന്നത്പോലെ തടാകത്തിന്റെ മുകൾ ഭാഗം മാത്രം ഐസ്സുവന്നു മൂടും,അപ്പോളവൾ തുഴയെടുത്ത് പതുക്കെ അടിക്കും എന്നിട്ട് ഞങ്ങൾ വീണ്ടും തുഴഞ്ഞുപോവും.
നീലനിറത്തിലുള്ള ഇതളുകൾക്കിടയിൽ നിന്നും ചുവന്ന കുങ്കുമപ്പൂക്കൾ പറിച്ചെടുക്കുന്ന
വിദ്യയും പഠിപ്പിച്ചതവൾ തന്നെ.ചെമ്മരിയാടിന്റെ രോമം വെട്ടിയെടുക്കരുതെന്ന്
പറഞ്ഞുകരഞ്ഞ എന്നെ അത് വീണ്ടുംവരുമെന്നാശ്വസിപ്പിച്ചതും അവളാണു.
എന്റെ വീട്ടിനടുത്തുതന്നെയാണു അവളുടെ വീടും.എന്റെ അബ്ബയും അവളുടെ അബ്ബയും ഒരുമിച്ചാണു ബാസാറിൽ പൂക്കട നടത്തിയിരുന്നത്.ഒരിക്കൽ അവരെക്കാണാൻ പോയ ഞങ്ങൾ
കണ്ടത് പൂക്കൾക്കൊപ്പം ചിതറിക്കിടക്കുന്ന മാംസക്കഷ്ണളാണു.
കണ്ടത് പൂക്കൾക്കൊപ്പം ചിതറിക്കിടക്കുന്ന മാംസക്കഷ്ണളാണു.
പുറത്തിപ്പോഴും മഞ്ഞുമഴ പെയ്തുകൊണ്ടിരിക്കുകയാണു,വീശിയടിക്കുന്ന കാറ്റും കൂട്ടിനുണ്ട്. പെട്ടെന്നാണു ആരോ വാതിലിൽ മുട്ടുന്നത് കേട്ടത്.ആ കൊടുംമഞ്ഞിലൊരാൾ എന്റെ
വാതിൽക്കൽ വന്നുകിടക്കുന്നു.
വാതിൽക്കൽ വന്നുകിടക്കുന്നു.
"പാനി..പാനി.."
അതുമാത്രമെ കേൾക്കുന്നുള്ളൂ.ഞാൻ
സൂക്ഷിച്ചുനോക്കി,തൊട്ടടുത്തുള്ള കുന്നിൻ ചെരുവിലെ ആട്ടിടയനാണു.വെള്ളം കുടിച്ച
ശേഷം അയാൾ സംസാരിച്ചു തുടങ്ങി...
സൂക്ഷിച്ചുനോക്കി,തൊട്ടടുത്തുള്ള കുന്നിൻ ചെരുവിലെ ആട്ടിടയനാണു.വെള്ളം കുടിച്ച
ശേഷം അയാൾ സംസാരിച്ചു തുടങ്ങി...
"സാബ്... എന്റെ മകളെയും മകനെയും
തീവ്രവാദികളാണെന്നും പറഞ്ഞു കാലത്ത് മിലിട്ടറി പിടിച്ചുകൊണ്ടുപോയി...കുറച്ച് മുമ്പ്
മകൾ തിരിച്ചു വന്നു...ചോരവാർന്ന ചുണ്ടുകളും... കഴുത്തിനു താഴെ നാലു പല്ലുകളുടെ
പാടും..."
തീവ്രവാദികളാണെന്നും പറഞ്ഞു കാലത്ത് മിലിട്ടറി പിടിച്ചുകൊണ്ടുപോയി...കുറച്ച് മുമ്പ്
മകൾ തിരിച്ചു വന്നു...ചോരവാർന്ന ചുണ്ടുകളും... കഴുത്തിനു താഴെ നാലു പല്ലുകളുടെ
പാടും..."
വാക്കുകൾ വിതുമ്പലിൽ തട്ടിനിന്നു...ഞാനയാളെ കെട്ടിപ്പിടിച്ചു… അയാളെന്നിലേക്കു തണുപ്പ് പകർന്നു...പക്ഷെ എന്റെ ചോര തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു …
വേണ്ട …എനിക്ക് കൂടുതലായൊന്നും കേൾക്കേണ്ട...ഇതാണു...ഒരായിരം വട്ടം വിശ്വസിക്കാൻ ശ്രമിച്ചാലും നിങ്ങൾ അതിനനുവദിക്കില്ലാ. ഇനിയും വരാത്ത മകനെത്തേടിയിറങ്ങിയതാണു ആ പാവം.
തിരിച്ചുപോവുമ്പോൾ മകൾ ജീവനോടെയുണ്ടാവുമെന്നതിനുറപ്പില്ലാ.ഇതാണോ ഭൂമിയിലെ
സ്വർഗ്ഗത്തിലെ ജീവിതം.അയാൾ വീണ്ടും മഞ്ഞിലേക്കു മറഞ്ഞു...
തിരിച്ചുപോവുമ്പോൾ മകൾ ജീവനോടെയുണ്ടാവുമെന്നതിനുറപ്പില്ലാ.ഇതാണോ ഭൂമിയിലെ
സ്വർഗ്ഗത്തിലെ ജീവിതം.അയാൾ വീണ്ടും മഞ്ഞിലേക്കു മറഞ്ഞു...
പെട്ടെന്നാണു ഞാനാക്കാഴ്ച്ച കണ്ടത്.
ജുമാനയേയും അവളുടെ അമ്മീജാനെയെയും
മിലിട്ടറി ജീപ്പിൽക്കയറ്റുന്നു.ഞാൻ പുറത്തേക്കോടി...പിന്നെ എനിക്കു മനസ്സിലായി...
എന്റെ വീടിനുനേർക്കാണു ജീപ്പുവരുന്നതെന്ന്.
ജുമാനയേയും അവളുടെ അമ്മീജാനെയെയും
മിലിട്ടറി ജീപ്പിൽക്കയറ്റുന്നു.ഞാൻ പുറത്തേക്കോടി...പിന്നെ എനിക്കു മനസ്സിലായി...
എന്റെ വീടിനുനേർക്കാണു ജീപ്പുവരുന്നതെന്ന്.
ജുമാനയുടെ വീടിനടുത്തുള്ള
തോൽഫാക്ടറിയിൽ തീവ്രവാദികൾ പതുങ്ങിയിരിപ്പുണ്ടെന്ന്. ആ ഓഫീസ്സർ ജുമാനയെ
എന്നെ ഏൽപ്പിച്ചു. ഞങ്ങൾക്കു കാവലിനായി ഒരു പട്ടാളക്കാരനെയും നിർത്തി.
തോൽഫാക്ടറിയിൽ തീവ്രവാദികൾ പതുങ്ങിയിരിപ്പുണ്ടെന്ന്. ആ ഓഫീസ്സർ ജുമാനയെ
എന്നെ ഏൽപ്പിച്ചു. ഞങ്ങൾക്കു കാവലിനായി ഒരു പട്ടാളക്കാരനെയും നിർത്തി.
ഞാനാ ഓഫീസ്സരെ സൂക്ഷിച്ചു നോക്കി...
ആറടിപ്പൊക്കം, വെളുത്ത നിറം, പൂച്ചക്കണ്ണുകൾ..നെറ്റിയിൽ
കറുത്ത പാടും...എനിക്കാശ്വാസമായി.
കറുത്ത പാടും...എനിക്കാശ്വാസമായി.
ഒന്നും മിണ്ടാതെ അയാൾ നടന്നകന്നു.
വെളുക്കുവ്വോളം വെടിയൊച്ചകൾ കേട്ടു.
കാലത്ത് കാവൽ നിന്ന പട്ടാളക്കാരൻ പറഞ്ഞു
"മൂന്ന് തീവ്രവാദികളും മേജർസ്സാബും മരിച്ചു..."
"ആരു..."
"ഇന്നലെ വന്ന അയ്യർ സാബ്..."
(അവസാനിച്ചു ).
N B;-ഇഷ്ടം കുറിച്ചില്ലേലും അനിഷ്ടം കുറിക്കാൻ മറക്കരുത്.....
By...ഷബീർ റഹ്‌മാൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക