നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപൂർവ്വം ചിലരിലൊരാൾ.....!!


രണ്ടു വർഷമാകുന്നു ഞാനീ മലയോര
ഗ്രാമത്തിലെത്തിയിട്ട്.പലപ്പോഴും ഞാൻ ചിന്തി
ക്കാറുണ്ട് ,ജനിച്ചു വളർന്ന നാടിനേക്കാളൊരു
ആത്മബന്ധം അന്നം തരുന്ന ഈ നാടിനോട്
എനിക്കുണ്ടെന്ന്.
ഇനിയും നൻമ കൈമോശം വന്നിട്ടില്ലാത്ത
ഒരുപാടു മനുഷ്യരിവിടെയുണ്ട്.ബാലേട്ടന്റെ ചായ
ക്കടയിലെ നാടൻപശുവിൻ പാൽ കൊണ്ടെടുക്കു
ന്ന നല്ല രുചിയുള്ള ചായയിലാണ് എന്റെ പ്രഭാതം
തുടങ്ങുന്നത്.ബഷീർക്കയുടെ ബാർബർ ഷോപ്പും,
അഗസ്തി ചേട്ടന്റെ പലചരക്കു കടയും,മനോജി
ന്റെ മൊബൈൽ റീച്ചാർജ്ജ് കടയുമൊക്കെയാണ്
ഈ ഗ്രാമത്തിലെ പ്രധാന കച്ചവട സ്ഥാപനങ്ങൾ.
''നഗരം ഗ്രാമത്തിനെ ബലാൽക്കാരം
ചെയ്യാനൊരുങ്ങുന്ന''എന്നൊരു പ്രയോഗം എവി
ടെയോ വായിച്ചതോർമ്മയുണ്ട്.പക്ഷെ ഇവിടെ
ബലാൽക്കാരം പോയിട്ട് ഒന്നു തൊട്ടു നോക്കാൻ
പോലും താൽപ്പര്യമില്ല നഗരത്തിന് എന്നാണ്
എനിക്കു തോന്നുന്നത്.ഞാനിവിടെ എത്തിയതിന്
ശേഷം ആകെ വന്നൊരു പുതിയ കട മനോജിന്റേ
താണ്.
എന്നും കാണുന്ന കുറേ പരിചിത മുഖങ്ങൾ.
ലോട്ടറി വിൽക്കുന്ന മറിയ ചേടത്തി.മീൻകാരൻ
കരുണേട്ടൻ.ഞാൻ ചായ കുടിക്കാൻ പോകു
മ്പോൾ അവിടെ കാണാറുള്ള ജോസഫേട്ടനും,
ദാമോദരേട്ടനും.ദാമോദരേട്ടനെ പറ്റി പറയുമ്പോൾ
ഒരു കാര്യം പറയാതെ വയ്യാ...!!ആ നാട്ടിൽ ഒരു
കല്ല്യാണത്തിന്റെ ആലോചനയുമായി ആരെയെ
ങ്കിലും പറ്റി അന്വേഷിക്കാൻ വന്നാൽ മിക്കവാറും
കറങ്ങിത്തിരിഞ്ഞ് ചായക്കടയിൽ വെറുതെ
സൊറപറഞ്ഞിരിക്കുന്ന ദാമോദരേട്ടന്റെ അരികി
ലെത്തും.
ദോഷം പറയരുതല്ലോ പുള്ളി ആരെയും
കുറ്റം പറയില്ല.ആകെ പറയുന്ന കാര്യം '' നിങ്ങൾ
ആലോചിച്ചു വന്നയാൾ കുഴപ്പമൊന്നുമില്ല,
എങ്കിലും .....ഒന്നു ആലോചിച്ചിട്ട് മതിയേ....''!!
മൂപ്പരുടെ ആ ഒരു പറച്ചിൽ കൊണ്ട് മുടങ്ങി
പോയ ഒരുപാടു കല്ല്യാണങ്ങൾ ആ നാട്ടിലുണ്ട്
എന്നത് പരസ്യമായ ഒരു രഹസ്യമാണ്.
ഇവിടെ വന്നു കുറച്ചു നാളുകൾക്കുള്ളിൽ
ഞാൻ ശ്രദ്ധിച്ച ഒരാളാണ് കുട്ടൻ.അങ്ങാടിയിലെ
ആൽത്തറയിൽ നേരം വെളുക്കുമ്പോൾ മുതൽ
ഇരുട്ടു വീഴുന്നതു വരെ അയാളെ ഞാൻ കാണാറുണ്ട്.വിദൂരതയിലെ ഏതോ ഒരു ബിന്ദു
വിലേക്ക് മിഴികൾ പായിച്ചങ്ങനെ ഇരിക്കുന്നത്.
തലക്കു സ്ഥിരതയില്ലെന്ന് ആളെ കണ്ടാൽ
പറയില്ല.സുമുഖനായൊരു ചെറുപ്പക്കാരൻ.
ബാലേട്ടനിൽ നിന്നുമാണ് കുട്ടനെപറ്റി
യുള്ള വിവരങ്ങൾ ഞാനറിഞ്ഞത്.നാടിനെ
ഇളക്കി മറിച്ച ഒരു പ്രണയകഥയിലെ ദുരന്ത
നായകൻ.ഞാൻ ഇവിടെ എത്തുന്നതിനു
മൂന്നു വർഷം മുൻപാണ് ആ സംഭവം നടക്കു
ന്നത്.
ആ നാട്ടിലെ പ്രമുഖനായ ശ്രീധരൻ നായരുടെ
മകളാണ് ദേവി.കുട്ടനും ദേവിയും സമ പ്രായ
ക്കാരാണ്.ഒരേ കോളേജിലായിരുന്നു പഠനം.
കുട്ടനു സ്വന്തമെന്നു പറയാൻ അമ്മ മാത്രമേയുള്ളു.ദേവിയുടെ വീട്ടിലും ആ നാട്ടിലെ
മറ്റു ചില വീടുകളിലും അടുക്കള ജോലി ചെയ്താണ് അവർ കുട്ടനെ വളർത്തിയതും
പഠിപ്പിച്ചതും.
പി.ജി.ക്ക് ഒരുമിച്ചു പഠിക്കുമ്പോഴാണ്
അവരുടെ പ്രണയം തീവ്രമായത്.ആ ബന്ധത്തിനു മുൻകൈയ്യെടുത്തതും ദേവി തന്നെയാണത്രേ.
ഒരുപാടൊഴിഞ്ഞു മാറിയ കുട്ടൻ ഒടുവിൽ ദേവി
യുടെ ആത്മാർത്ഥ സ്നേഹത്തിനു മുൻപിൽ
കീഴടങ്ങി.പഠിത്തം കഴിഞ്ഞ് കുട്ടൻ ജോലിക്കുള്ള
അന്വേഷണമാരംഭിച്ചു.ദേവിയുടെ അച്ഛന്റെ
സമ്മതത്തോടെ ആ കല്ല്യാണം നടക്കില്ലായെന്ന്
കുട്ടനറിയാമായിരുന്നു.
അവരുടെ ബന്ധമറിഞ്ഞ ശ്രീധരൻ നായർ
കുട്ടനെ ആളെ വിട്ടു ഭീഷണിപ്പെടുത്തി.അപ്പോഴും
ദേവി അവനു ധൈര്യം പകർന്നു.കുട്ടൻ വിളിച്ചാൽ
എവിടേക്കു വേണമെങ്കിലും ഇറങ്ങി ചെല്ലാമെന്ന്
അവൾ ഉറപ്പു കൊടുത്തിരുന്നു.അങ്ങിനെ ഒരു
ജോലി സമ്പാദിച്ച് ദേവിയുമൊത്തൊരു ജീവിതം
ആഗ്രഹിച്ചു വന്ന കുട്ടനു കേൾക്കേണ്ടി വന്നത്
ദേവിയുടെ കല്ല്യാണക്കാര്യമായിരുന്നു.
കുട്ടനത് താങ്ങാവുന്നതിലും അപ്പുറമായി
രുന്നു.അവളുടെ സമ്മതത്തോടെയാവില്ല
എന്ന വിശ്വാസത്തിൽ ചെന്ന കുട്ടന് ദേവിയുടെ
മാറ്റം കണ്ടപ്പോൾ ഉൾക്കൊള്ളാനായില്ല''എന്താ
കുട്ടായിത്..?പഠിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ
പല തമാശകളും കാണിക്കില്ലേ?എന്നു കരുതി
എന്റെ വീട്ടിലെ വേലക്കാരിയുടെ മകനെ എനിക്ക്
കെട്ടാനാകുമോ?ആ ചോദ്യം കേട്ട് അവളുടെ
ചുറ്റും കൂടി നിന്ന കൂട്ടുകാരികൾ ഉച്ചത്തിൽ
ചിരിച്ചു.മറുത്തൊരക്ഷരം പറയാതെ കുട്ടൻ
തിരികേ പോന്നു.
പക്ഷെ കാര്യങ്ങൾ അവിടം കൊണ്ടവസാനി
ച്ചില്ല.ദേവിയുടെ കല്ല്യാണം കുട്ടൻ മുടക്കുമെന്ന
പേടി കൊണ്ടാവണം ശ്രീധരൻ നായർ അന്നു
രാത്രി അവനെ ആളേ വിട്ടു മർദ്ധിച്ചവശനാക്കി.
ആ സംഭവത്തിനു ശേഷം കുട്ടനെ കുറേ നാള
ത്തേക്കു ഈ നാട്ടുകാർ ആരും കണ്ടിട്ടില്ല.ഏക
മകനേ കാണാതെ അവന്റെയമ്മ ഈ ലോകത്തു
നിന്നും യാത്രയായി.അപ്പോഴും കുട്ടൻ ഇവിടേക്കു
വന്നില്ല.എവിടെയാണെന്നു വെച്ചാണ് അറിയി
ക്കുക.
ഞാനീ നാട്ടിൽ എത്തുന്നതിനു കുറച്ചു
നാൾ മുൻപാണ് കുട്ടൻ വീണ്ടും നാട്ടിലെത്തു
ന്നത്.വിശേഷങ്ങൾ ചോദിച്ചവരോടൊന്നും
അവൻ മിണ്ടിയില്ല.പിന്നീട് ആരോ പറഞ്ഞ
റിഞ്ഞു ടൗണിലെ മാനസിക രോഗാശുപത്രിയിൽ
ചികിത്സയിലായിരുന്നെന്ന്.ദേവി കല്ല്യാണം കഴിഞ്ഞ് ടൗണിൽ ഭർത്താവുമൊത്ത് സുഖമായി ജീവിക്കുന്നത്രേ.ഒരു പെൺകുഞ്ഞുമുണ്ട്.ഇട
ക്കൊക്കെ ഇവിടെ വരാറുണ്ടെന്ന് ബാലേട്ടൻ
പറഞ്ഞെങ്കിലും ആളിനെ ഞാൻ കണ്ടിട്ടില്ല
ഇതു വരെ.
*************
ഇന്നും പതിവു പോലെ ജോലി കഴിഞ്ഞ്
വൈകിട്ട് ബാലേട്ടന്റെ കടയിൽ നിന്നും ചായ
കുടിച്ച് താമസ സ്ഥലത്തേക്കു പോകാനൊരുങ്ങു
മ്പോഴാണ് ''മേരി മാത''ബസ്സ് ആൽത്തറയെ
ചുറ്റി കിതച്ചു വന്നു നിന്നത്.അതിൽ നിന്നും ഒരു
പെൺകുട്ടിയുടെ കൈ പിടിച്ചിറങ്ങിയ യുവതിയേ
നോക്കി ബാലേട്ടൻ പറഞ്ഞു.
''എടാ അതാ നീ കാണാണമെന്നു പറഞ്ഞില്ലേ ദേവിയേ അതവരാണ്''.ഞാൻ സാകൂതം അവരെ നോക്കി.
സുന്ദരിയായൊരു യുവതി.അവരെ പോലെതന്നെ
ഒരു കൗതുകമുള്ളൊരു പെൺകുട്ടിയും.പക്ഷെ
അവർ കാരണം തകർന്ന ഒരു ജീവിതത്തെ പറ്റി
ഓർത്തപ്പോൾ വെറുപ്പാണ് ആ സ്ത്രീയോട് തോന്നിയത്‌.ലോകം കാൽകീഴിലാണെന്ന ഭാവത്തിൽ
നടന്നു നീങ്ങുകയാണവർ.എന്റെ മിഴികൾ ആൽ
ത്തറയിലേക്കു പാഞ്ഞു.കുട്ടനവിടെയുണ്ട്,കാല
ത്തിന്റെ അക്ഷരതെറ്റു പോലെ....!!ഏതോ ദിശ
യിൽ മിഴികൾ നട്ട്.
ആൽത്തറയെ കടന്നു വേണം ദേവിക്കും
മകൾക്കും മുൻപോട്ടു പോകാൻ.അവർ കുട്ടനെ
ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ നോക്കു
ന്നുണ്ടായിരുന്നു.പക്ഷെ അവൾ പരിസരം നോക്കാതെ നടന്നു
നീങ്ങുകയായിരുന്നു.ദേവിയുടെ കൈ
പിടിച്ചു നടന്ന കുട്ടി കൗതുകമുണർത്തുന്ന
എന്തെങ്കിലും കാഴ്ച്ച കണ്ടിട്ടാകണം,റോഡിനെ
തിർ വശത്തേക്ക് അപ്രതീക്ഷിതമായി ഓടി.ആ
സമയം തന്നെയാണ് ദൂരെ നിന്നും അതി വേഗ
തയിൽ ഒരു ജീപ്പ് പാഞ്ഞു വന്നത്.ഞാൻ കരുതി
കുട്ടിയെ ജീപ്പ് തട്ടി തെറിപ്പിക്കുമെന്ന്,പക്ഷെ
സംഭവിച്ചതു മറ്റൊന്നാണ്.
ആൽത്തറയിൽ നിന്നും ചാടിയിറങ്ങിയ
കുട്ടൻ ആ കുഞ്ഞിനേയും കൊണ്ട് റോഡിനപ്പു
റത്തേക്കു മറിഞ്ഞു വീണു.അവന്റെ ശരീരത്തി
ലുരസ്സിയാണ് ജീപ്പവിടെ നിന്നത്.കണ്ടു നിന്നവ
രെല്ലാം പകച്ചു പോയ നിമിഷം.ദേവിയുടെ കരച്ചി
ൽ മുഴങ്ങിയവിടെ.പക്ഷെ കുഞ്ഞിനൊന്നും പറ്റി
യില്ല.കരഞ്ഞു കൊണ്ട് ദേവിയുടെ ചാരത്തേക്കു
കുഞ്ഞോടി ചെന്നു.ദേഹത്തെ പൊടി തട്ടി കൊണ്ട്
കുട്ടൻ അവിടെ നിന്നും എഴുന്നേറ്റ് നടന്നു നീങ്ങി.
ആ കാഴ്ച്ച നോക്കി നിന്ന ദേവിയുടെ കണ്ണുകളിൽ
പ്രതിഫലിച്ച ഭാവം ഏതെന്നു എനിക്കു വ്യക്തമാ
യില്ല.
കൈ കൊണ്ട് കണ്ണു തുടച്ച് നടന്നു നീങ്ങുന്ന
കുട്ടനെ കണ്ടപ്പോൾ എനിക്കു തോന്നിയത്,ഈ
ലോകത്തേക്കാൾ വിശാലമായ മനസ്സിനുടമാ
യാണ് കുട്ടനെന്ന്.അപൂർവ്വം ചിലരിൽ ഒരാൾ..!!

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot