Showing posts with label Dhanu. Show all posts
Showing posts with label Dhanu. Show all posts

ജോലി

Image may contain: 1 person, outdoor
മെഡിക്കൽ കോളേജിലെ ഫാർമസിക്കു മുന്നിൽ വരിനിൽക്കുമ്പോഴാണ് ഒരു സിസ്റ്റർ വന്നിട്ട് എന്നോടുചോദിച്ചത് മോൻ ഇവിടെ ജോലി ചെയ്യണോ എന്ന്.
അല്ലെന്ന് പറഞ്ഞ്. ആ സിസ്റ്ററോട് എന്താ അങ്ങനെ ചോദിച്ചേ എന്നുചോദിച്ചപ്പോ. ആ സിസ്റ്റർ പറഞ്ഞു മോൻ കുറേപേരെ വീൽചെയറിൽ ഇരുത്തി വാർഡിൽ കൊണ്ടുപോകുന്നതും മരുന്ന് വാങ്ങികൊടുക്കുന്നതും ഒക്കെ കാണാറുണ്ട്..അതുകൊണ്ടു ചോദിച്ചതാണ്.
അതുകേട്ട് ഞാനൊരു ചിരിയോടെ ആ സിസ്റ്ററോട് പറഞ്ഞു എന്റെ അച്ഛൻ ഇവിടെ ഡയാലിസിസ് ചെയ്യുന്നുണ്ട് നാലുമണിക്കൂർ വെറുതെ കിട്ടുന്ന സമയം ആരെയെങ്കിലും ഹെൽപ്പ് ചെയ്യുന്നത് ഒരു നല്ലകാര്യമല്ലേ സിസ്റ്റർ..
അതുകേട്ട് ആ സിസ്റ്റർ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് നടന്നകന്നു..
അല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ പലപ്പോഴും വലിയൊരു മാറ്റം സൃഷ്ടിക്കാൻ കഴിയുന്നൊരു സ്ഥലം എന്നുപറയുന്നത് ആശുപത്രികളാണ്..
അവിടെ ആർക്കും അഹങ്കാരിക്കാൻ കഴിയില്ല അവിടെ ജാതിയോ മതമോ ഇല്ല ആർക്കും ആരോടും വാശിയോ ദേഷ്യമോ ഇല്ല അവിടെ എല്ലാവരും ഒന്നാണ്..
ഒരാളെ സഹായിക്കുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല അനുഭവിച്ച് തന്നെ അറിയണം.
ഒരിക്കൽ ഒരു ചേട്ടനെ വീൽചെയറിൽ ഇരുത്തി ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ആ ചേട്ടൻ എന്നോട് ചോദിച്ചു...
നിയിങ്ങനെ എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ നിന്നെ തിരിച്ചു ആരെങ്കിലും സഹായിക്കുമോ.
അതിന് ഞാനാ ചേട്ടനോട് പറഞ്ഞൊരു മറുപടി ഇത്രയേ ഉള്ളു ..ദൈവം നമുക്ക് രണ്ടു കൈകൾ തന്നിട്ടുള്ളത് നമ്മുടെ ആവശ്യങ്ങൾ മാത്രം നിറവേറ്റാൻ അല്ല
മറ്റുള്ളവരെ സഹായിക്കാൻ കൂടിയാണ്..
അതുകേട്ട് ആ ചേട്ടൻ നി നന്നായി ഡയലോഗ് അടിക്കുന്നുണ്ടെന്നു പറഞ്ഞു ചിരിക്കുകയാണ് ചെയ്തത്..
**********
പിന്നീട് ഒരിക്കൽ ഒരു ഓണം സമയത്തു അച്ഛന് അസുഖം കൂടി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുമ്പോൾ സംഭവിച്ച ഒരു മധുര കഥയാണ്.
ഓണം ആഘോഷിക്കാൻ പറ്റാത്ത വിഷമം മനസ്സിൽ ഉണ്ടെങ്കിലും എല്ലാവരോടും ഹാപ്പി ഓണം വിഷ് ചെയ്ത് നടന്ന ദിവസം..
ഉച്ചയ്ക്ക് അച്ഛനും അമ്മയ്ക്കും ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോൾ 'അമ്മ അന്തംവിട്ടു എന്നോട് ചോദിച്ചു..
ഉണ്ണി ഇതുകണ്ടോ എന്നുപറഞ്ഞ് ടേബിളിലേക്ക് കൈചൂണ്ടി കാണിച്ചു ഞാൻ നോക്കിയപ്പോ നാലഞ്ചു പത്രങ്ങൾ അതിൽ നിറയെ പായസം..
ഇതൊക്കെ ആര് തന്നതാണെന്നു ചോദിച്ചപ്പോ അമ്മയ്ക്ക് യാതൊരു പിടിയും ഇല്ലായിരുന്നു..
മോൻ വന്ന പറഞ്ഞ മതി എന്നുപറഞ്ഞിട്ടു അവർ പോയി
അത്ര മാത്രമേ അമ്മയോട് അവർ പറഞ്ഞുള്ളു.
അവർക്ക് എന്റെ പേരോ എനിക്ക് അവരുടെ പേരോ അറിയില്ലായിരുന്നു ഒന്നറിയാം ഞാനവരെ സഹായിച്ചിട്ടുണ്ട്.
പിന്നീട് ഞാനവരെ കാണുന്നത് പാത്രം വാങ്ങാൻ വന്നപ്പോഴാണ്..
അപ്പോഴാണ് മനസ്സിലായത് പായസം മാത്രമേ ഫ്രീ ഉള്ളു പാത്രമില്ലെന്നു..
പലപ്പോഴായി ഞാനവരെ സഹായിച്ചിട്ടുണ്ടായിരുന്നു അതിന്റെ സ്നേഹമാണ് ഈ ഓണ പായസം.. ഇങ്ങനെ വയറും മനസ്സും നിറഞ്ഞൊരു ഓണം ആദ്യമായിട്ടായിരുന്നു...
*****
"അസുഖം ബാധിച്ചു കിടക്കുമ്പോൾ ചിലർ എന്നോട് പറഞ്ഞ ചില വാക്കുകൾ മായാതെ ഓർമയിൽ ഉണ്ട്..
"പണവും പദവിയും വേറെ എന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലെങ്കിൽ ഇതൊക്കെ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല .."
"ഇത്രയൊക്കെ വേദനയും വിഷമവും സഹിച്ചുകൊണ്ടു കിടക്കുന്നത് മരിക്കാനുള്ള പേടികൊണ്ടല്ല വേണ്ടപ്പെട്ടവരെ പിരിയാൻ കഴിയാത്തതുകൊണ്ടാണ്.."
"എനിക്ക് ഭാര്യയുണ്ട് മകനുണ്ട് ഒരുപാട് ബന്തുകളും കൂട്ടുകാരും ഉണ്ട് പക്ഷെ ഈ അവസ്ഥയിൽ എന്റെ കൂടെയുള്ളത് പ്രയായമായ എന്റെ അമ്മ മാത്രമാണ്.."
"എല്ലാത്തിനോടും അവൾക്ക് പേടിയാണ് പക്ഷെ എന്റെ ജീവനുവേണ്ടി നെട്ടോട്ടമോടി അവളാ പേടിയെത്തന്നെ വലിച്ചെറിഞ്ഞു..എനിക്ക് വേണ്ടി."
പലരുടെയും ജീവിതം കരുത്തുറ്റതാവുന്നത് വലിയൊരു വീഴ്ച്ചയിലൂടെയാണ്..
അതുചിലപ്പോ പ്രിയപ്പെട്ടവരുടെ വേർപാടിൽ നിന്നുള്ള അനുഭവങ്ങളിലൂടെയും ആവാം...
ധനു ധനു..

അവൾ

Image may contain: 1 person, outdoor
പെണ്ണുകാണാൻ പോയി മടുത്തപ്പോഴാണ് ഞാനമ്മയോട് പറഞ്ഞത് എന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ടുപിച്ചോളാം എന്ന്..
ഉള്ള നാട് മുഴുവൻ പെണ്ണുകാണാൻ നടന്നിട്ടും ഒരുപെണ്ണിനും എന്നെ ഇഷ്ടായില്ല എന്നല്ലാട്ടോ പറഞ്ഞ് വരുന്നത്..
എന്റെ ജോലി ആർക്കും ഇഷ്ടായില്ല എന്നതാണ് പ്രധാന കാരണം ഞാനൊരു അസൽ കൂലിപ്പണികാരൻ ആയതുകൊണ്ടാണ്..
നല്ലപോലെ പണിയെടുത്തു കുടുംബം നോക്കുന്നുണ്ട് സന്തോഷത്തോടെ മുന്നോട്ടു പോകുന്നുണ്ട്...
പിന്നെ ഇപ്പോഴത്തെ പെൺപിള്ളേർക്ക് വലിയ ജോലിക്കാരെ മാത്രം മതി. അങ്ങനെ പറഞ്ഞാൽ ശരിയാവില്ല അവരുടെ വീട്ടുകാർക്ക് മതി എന്നുപറയുന്നതാകും ശരി...
പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ മുഖത്തേക്ക് നോക്കി ഒരു ചിരിയും ചിരിച്ച് ചായയും കുടിച്ചു ഇറങ്ങി പോരുമ്പോൾ മനസ്സിൽ നിറയെ ബ്രോക്കർ തെണ്ടിയെ തെറിവിളിക്കാനുള്ള ഒരുക്കങ്ങളായിരിക്കും...
അല്ലെങ്കിലും അങ്ങേരെ പറഞ്ഞിട്ട് എന്തുകാര്യം അവിടെ പോകുമ്പോഴല്ലേ കാര്യം മനസ്സിലാകുന്നത്.
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി ഉറങ്ങാൻ കിടന്നതെ ഓർമയുള്ളൂ കണ്ണുതുറന്നപ്പോ നേരം വെളുത്തിരുന്നു.
വേഗം ചാടി എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോ അമ്മയുടെ വക ഒരു ചോദ്യം..
നി ഇന്നലെ പറഞ്ഞത് കാര്യയിട്ടാണോ എന്ന്.അതെ എന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മയുടെ മുഖത്തു ഒരു പെൺകുട്ടിയെ കിട്ടിയ മതിയായിരുന്നു എന്ന ഭാവമായിരുന്നു..
അതുകണ്ടപ്പോ പണിയ്ക്കു പോണോ പെണ്ണ് അന്വേഷിച്ചു പോണോ എന്നുചിന്തിച്ചു പോയി അമ്മയുടെ ആഗ്രഹം എന്തായാലും സാധിച്ചുകൊടുക്കണം..
അങ്ങനെ ഈ ലോകം മുഴുവൻ വലയിട്ടു നോക്കിയിട്ടും ലൈൻ ഇല്ലാത്ത ഒരു പെണ്ണിനേം എനിക്ക് കണ്ടെത്താൻ ആയില്ല...
ബസ്സ് സ്റ്റോപ്പിൽ ചെന്നാൽ മുത്തും ചക്കരെയും ചാറ്റിങ്ങും ചീറ്റിങ്ങും ഒരാളും മുഖത്തേക്ക് നോക്കുന്നില്ല..
ചുറ്റും എന്തു നടക്കുന്നു എന്നുപോലും അറിയാതെ എല്ലാവരും തിരക്കിലാണ് അതുകണ്ടപ്പോ ആ ശ്രേമം അവസാനിപ്പിച്ചു വീട്ടിലേക്ക് നടന്നു...
അല്ലെങ്കിലും എനിക്കുള്ളത് എവിടെയായാലും എന്നെ തേടിവരുമല്ലോ അങ്ങനെ തന്നെ സംഭവിച്ചു...
പതിവുപോലെ ജോലികഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ബസ്സ് സ്റ്റോപ്പിൽവെച്ചു ഞാനൊരു പെൺകുട്ടിയെ കണ്ടു...
നേരം ഇരുട്ടി തുടങ്ങിരുന്നു പേടിച്ചു വിറച്ചാണ് അവളാവിടെ നിന്നിരുന്നത് സ്ഥലം അത്ര നല്ലതല്ലാത്തതുകൊണ്ടു ഞാനാ ബസ്സ് സ്റ്റോപ്പിലേക്ക് ചെന്നു..
അവിടെച്ചെന്നു ആ കുട്ടിയോട് കാര്യം തിരക്കാൻ ശ്രേമിച്ചപ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുകയാണ് അവൾ ചെയ്തത്..
പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല അവൾ ആരെയോ കാത്തുനിൽക്കുകയാണ്..
എന്തായാലും ഞാനവിടെ നിൽക്കുന്നത് അവൾക്കൊരു ദൈര്യമായിരിക്കും കണ്ടിട്ട് ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നു തോന്നും..
ഒരു നോട്ടം പോലും അവളിൽ നിന്നും പ്രതീക്ഷിക്കാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി..
അതുകൊണ്ടു അവൾപോലും അറിയാതെ അവൾക്കൊരു കാവൽകാരനായി ഞാൻ നിന്നു...
കുറച്ചുനേരം കഴിഞ്ഞപ്പോൾ മോളെ എന്നുവിളിച്ചുകൊണ്ടു ഒരാൾ ബൈക്കിൽ വന്നിറങ്ങി അതവളുടെ അച്ഛനായിരുന്നു..
പക്ഷെ ആ ശബ്‌ദം മുൻപ് എവിടെയോ കേട്ടതുപോലെ തോന്നി..ഹെൽമെറ്റ്‌ ധരിച്ചതുകൊണ്ടു മുഖം കാണാൻ കഴിഞ്ഞില്ല..
അവൾ ബൈക്കിൽ കയറിയപ്പോൾ ഞാൻ ചോദിച്ചു ചന്ദ്രേട്ടൻ അല്ലെ ഇത്.. അതുകേട്ടപാടെ ബൈക്ക് ഓഫ് ചെയ്ത് ഹെൽമെറ്റ് അഴിച്ചു അങ്ങേരു ആള് ചന്ദ്രേട്ടൻ തന്നെ...
എന്നെ കണ്ടതും പെട്ടെന്ന് ആളെ മനസ്സിലായില്ലെന്ന് പറഞ്ഞ് ചന്ദ്രേട്ടൻ അടുത്തേക്ക് വന്നു..
എന്നിട്ട് ചോദിച്ചു നിയെന്താ മോനെ ഇവിടെ എന്ന്..
ഒന്നുമില്ല ചന്ദ്രേട്ടാ പണികഴിഞ്ഞ് വരുമ്പോൾ ദേ ഈ കുട്ടി ബസ്സ് സ്റ്റോപ്പിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടു നമ്മടെ സ്ഥലം എങ്ങനെയാണെന്ന് ചന്ദ്രേട്ടന് അറിയാലോ..
ശരിയാ..ഇന്ന് പണികഴിഞ്ഞ് വരുമ്പോൾ കുറച്ചു സമയമായി മോളെ വിളിക്കാൻ വരാൻ വൈകി..
ഇതൊക്കെ കേട്ട് രണ്ടാളുടെയും മുഖത്തേക്ക് മാറി മാറി നോക്കുകയാണ് അവൾ. അതുകണ്ട് അവളുടെ അച്ഛൻ എന്നെ അവൾക്ക് പരിചയപ്പെടുത്തി കൂടെ ജോലി ചെയ്യുന്ന പയ്യനാണെന്നു പറഞ്ഞ്..
അങ്ങനെ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു അവർ അവിടുന്ന് വീട്ടിലേക്ക് യാത്രയായി .ഞാനും വീട്ടിലേക്ക് നടന്നു. പിന്നീട് വീണ്ടും ഞാനവളെ കാണാൻ ഇടയായി അപ്പോഴൊക്കെ ഒരു ചിരി മാത്രമായിരുന്നു...അവളിൽ നിന്നും എനിക്ക് കാണാൻ കഴിഞ്ഞത്..
വലിയ സുന്ദരിയൊന്നും അല്ലെങ്കിലും നല്ലൊരു കുട്ടിയായിരുന്നു അവൾ അച്ഛനെയും അമ്മയെയും പൊന്നുപോലെ സ്നേഹിക്കുന്ന ഒരു മോൾ..
ചന്ദ്രേട്ടന്റെ വാക്കുകളിൽ നിന്നു തന്നെ അവളെ മനസ്സിലാക്കാം .അന്ന് ആദ്യമായിട്ടാണ് അവളെ കണ്ടത്‌...
അന്നുതൊട്ടു മനസ്സു പറയുന്നുണ്ടായിരുന്നു ഇവൾ നിനക്കായി പിറന്നവൾ ആണോ എന്ന് ഈ ചോദ്യം ഞാൻ എന്നോടുത്തന്നെ പലതവണ ചോദിച്ചു..
അവസാനം എനിക്കൊരു ഉത്തരം കിട്ടി അവൾ എനിക്കുവേണ്ടി പിറന്നവളാണെന്നു ..
പിന്നെ ഒന്നും നോക്കിയില്ല അമ്മയ്ക്കൊരു മരുമോളെ കിട്ടിയെന്നു പറഞ്ഞ് അമ്മയെയും കൂട്ടി നേരെ അവളുടെ വീട്ടിലേക്ക് ചെന്നു..
അവർക്ക് ഇഷ്ടമാകുമോ എന്നറിയില്ല പക്ഷെ ഇഷ്ടങ്ങൾ പറയാനുള്ളതല്ലേ അതുകൊണ്ടു ഞങ്ങളാ വീട്ടിലേക്ക് അവരുടെ അനുവാദത്തോടെ തന്നെ കയറിച്ചെന്നു..
പെണ്ണിനെ കണ്ടതും അമ്മയെന്നോട് പതിയെ ചോദിച്ചു ശരിക്കും നി ഈ കുട്ടിയെ തന്നെയാണോ ഇഷ്ടപ്പെട്ടത്..എന്ന്
അതെ അമ്മേ എല്ലാവരും സൗന്ദര്യത്തിന്റെ പുറകെപോയപ്പോ ഞാൻ നല്ല മനസ്സിന്റെ പുറകെയാണ് പോയത്..
ഞാൻ അവളെ തന്നെയാണ് ഇഷ്ടപ്പെട്ടത്..
എന്റെ ഇഷ്ടം അമ്മയുടെയും ഇഷ്ടമായതുകൊണ്ടു എല്ലാം പറഞ്ഞുറപ്പിച്ചു.
അവൾക്കും എന്നെ ഇഷ്ടമായി എന്നു അവളുടെ പുഞ്ചിരിയിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു..തിരിച്ചുപോകും നേരം ഞാനവളോട് തമാശയായി ചോദിച്ചു..
ഈ കൂലിപ്പണിക്കാരനെ ഇഷ്ടപ്പെടാൻ കാരണം എന്താണെന്ന് അതിന് അവളെന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു..
എന്റെ അച്ഛനും ഒരു കൂലിപ്പണിക്കാരാനാണ് ഏട്ടാ ആ കൂലിപ്പണിയിൽ നിന്നാണ് ഞാനും വളർന്ന് വന്നത്..
എന്തുപണിയെടുത്തിട്ടാണെങ്കിലും ഏട്ടൻ എന്നെ നോക്കുമെന്നു എനിക്കറിയാം..
എന്നുപറഞ്ഞവൾ പുഞ്ചിരിച്ചപ്പോൾ ..
ആ വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നു പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ..മനസ്സ് പറയുന്നുണ്ടായിരുന്നു എന്തുപണിയെടുത്തിട്ടാണെങ്കിലും കെട്ടിയ പെണ്ണിനേയും കുടുംബത്തെയും പോറ്റാൻ കഴിയുന്നവനാണ് ആൺകുട്ടി എന്ന്..
(ചുമ്മാ എഴുതിയതാണ് കുറച്ചായി എഴുതിയിട്ട്..തെറ്റുകൾ ക്ഷമിക്കുക)
ധനു ധനു

ഉണ്ണിയപ്പം

Image may contain: 3 people, people smiling, selfie and closeup

ഒരു പെണ്ണിനെ വളയ്ക്കാൻ അമ്മയോട് ഐഡിയ ചോദിച്ച ആദ്യത്തെ മകൻ നിയാണെന്ന് അമ്മപറഞ്ഞപ്പോ.. ഞാൻ അമ്മയെ ചേർത്തുപിടിച്ച് പറഞ്ഞു..
ന്റെ അമ്മേ അമ്മയ്‌ക്കൊരു മരുമകളെ ഞാൻ കണ്ടുപിടിച്ചെന്ന്..ഇതുകേട്ട് അമ്മയെന്റെ ചെവിയിൽ പിടിച്ചിട്ട് പറഞ്ഞു..
ന്റെ മരുമോളെ ഞാൻ കണ്ടുപിടിച്ചോളാം എന്ന്..പിന്നെ ഞാനൊന്നും മിണ്ടായില്ല.
പിണക്കം നടിച്ച് വീട്ടിൽ നിന്ന് ഇറങ്ങുമ്പോ..
അമ്മയെന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു..ന്റെ മോൻ പിണങ്ങി പോകു ആണോ എന്ന്..
ഒന്നും മിണ്ടാതെ അമ്മയെ നോക്കിയിട്ട് തിരിഞ്ഞു നടക്കുമ്പോ അമ്മ ഉറക്കെ പറയുന്നുണ്ടായിരുന്നു..
മോനെ നിനക്കിഷ്ടപ്പെട്ട ഉണ്ണിയപ്പം ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നു..അതുകേട്ട് എന്റെ കാലുകൾ പിന്നിലേക്ക് വലിഞ്ഞെങ്കിലും തിരിഞ്ഞുനോക്കാതെ ഞാൻ നടന്നു..
കാരണം അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന് മുന്നിൽ..എനിക്കും എന്റെ പിണക്കത്തിനുംഅധികനേരം പിടിച്ച് നിൽക്കാനാവില്ലലോ..
അതുകൊണ്ട് ഒന്നൂടെ വേഗത്തിൽ ഞാൻ നടന്നു..അതുകണ്ടപ്പോ അമ്മയെന്നെ ഉറക്കെ വിളിച്ചിട്ട് പറഞ്ഞു..മോനെ ഓൾ ദി ബെസ്റ്റ് എന്ന്.
അതുകേട്ടപ്പോ ഗെയ്റ്റ് വരെ എത്തിയ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്ത്.. അനുഗ്രഹവും വാങ്ങി..
ഒരു ചിരിയും ചിരിച്ച് അമ്മയോട് ഐ ലവ് യും പറഞ്ഞ് പോകാൻ നിൽക്കുമ്പോൾ അമ്മയെന്നോട് പറഞ്ഞു..
'മോനെ ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിലേക്ക് നോക്കി ആത്മാർഥമായി തന്നെ പറയണം ഇഷ്ടമാണെന്ന്..
ആ ഇഷ്ടം അവൾക്ക് ഉറപ്പായും മനസ്സിലാക്കാൻ കഴിയും.കാരണം ഒരു പെണ്ണിനിഷ്ടം അവളുടെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന ഒരു ആണിനെയാണ്..'
പെട്ടെന്ന് ഞാനൊരു ഞെട്ടലോടെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോ..അമ്മ പറഞ്ഞു..ഞെട്ടേണ്ടാ ഇതൊക്കെ നിന്റെ അച്ഛനിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണെന്നു...
എന്തായാലും സൂപ്പർ അമ്മയുടെ ആ മനോഹരമായ വാക്കുകളും കേട്ട്...ഞാൻ നേരെ ചെന്നത് ഇഷ്ടം തോന്നിയവളോട് ഇഷ്ടം തുറന്നു പറയാനായിരുന്നു..
ഇനി പറഞ്ഞാൽ തന്നെ അവളുടെ പ്രതികരണം എങ്ങനെയാകുമെന്നും അറിയില്ല..
ഇനിയെന്തു തന്നെയായാലും കുഴപ്പമില്ല വരുന്നത് വരുന്നപോലെ കാണാമെന്ന് വിചാരിച്ചിട്ടാണ്..
അവൾ വരുന്ന വഴിയരികിൽ ഞാൻ കാത്തുനിന്നത്...
ആ നിൽക്കുന്ന സമയത്ത് അവളോട് പറയാനുള്ളതൊക്കെ ഞാൻ മനസ്സിൽ കുത്തിക്കുറിച്ചുകൊണ്ടിരുന്നു..കൂട്ടത്തിൽ അമ്മപറഞ്ഞ വാക്കുകളും.
ആദ്യമായിട്ട് ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയുമ്പോ സംസാരിക്കാൻ പറ്റാതെ തപ്പിതടഞ്ഞു വീഴേണ്ടല്ലോ..
പറയാനുള്ളതൊക്കെ സെറ്റാക്കി അവിടെ നിൽക്കുമ്പോഴാണ് അവളുടെ കടന്നുവരവ്..
അന്നവൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്ന് എനിക്ക് തോന്നി..
അതുപിന്നെ സ്നേഹിക്കുന്നപെണ്ണിനെ കാണുമ്പോൾ എല്ല കാമുകന്മാർക്കും അങ്ങനെയല്ലേ തോന്നു..
ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു വല്ലാത്തൊരു ഫീലിങ്ങ്സ് പ്രണയം അങ്ങനെയാണല്ലോ.
പറയാൻ കൊതിക്കുമ്പോ ഇഷ്ടപ്പെടുമോ നഷ്ടപ്പെടുമോ എന്നൊരു തോന്നാലുണ്ടാകും..
എനിക്കും അങ്ങനെയൊരു തോന്നാലുണ്ടായി പക്ഷെ പറയാതെ പോയാൽ അതൊരു തീരാ നഷ്ടമാകും..
പറയാതെ പോകുന്ന ഓരോ പ്രണയവും നഷ്ടത്തിലാണല്ലോ അവസാനിച്ചിരിക്കുന്നത്..
അതുകൊണ്ടു എനിക്കവളെ നഷ്ടപ്പെടുത്താനാവില്ല ഞാനെന്റെ എല്ലാ ധൈര്യവും പുറത്തെടുത്ത് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു..
ദേ ഇങ്ങനെ...
'നിന്നെ ഒരുവട്ടം കണ്ടപ്പോ പലവട്ടം കാണാൻ മോഹം പലവട്ടം കണ്ടപ്പോ എന്നുമെന്നും കാണാൻ മോഹമാണ്..
നിന്നെയെനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ആ ഇഷ്ടം എത്രയെന്ന് ചോദിച്ചാൽ എന്റെ അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ അത്രയും വരും..'
ഇതുകേട്ടപ്പോ അവളുടെ മുഖത്തൊരു ചിരി പടരുന്നുണ്ടായിരുന്നു.
എങ്ങനെ ചിരിക്കാതിരിക്കും എല്ലാവരും ആകാശത്തോളം ഇഷ്ടമാണ്.പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഇഷ്ടമാണ് എന്നൊക്കെ പറയുമ്പോ..
ഞമ്മള് ഉണ്ണിയപ്പത്തിന്റെ അത്ര ഇഷ്ടമാണെന്നെ പറഞ്ഞുള്ളു...ആ സമയത്ത് അതായിരുന്നു വായിൽ വന്നത്..
കാരണം ഒരുനിമിഷം അമ്മയെ ഞാൻ ഓർത്തുപോയി..
ഇതൊക്കെകേട്ട് അവളൊന്നും മിണ്ടാതെ ജാഡയിൽ നടന്നപ്പോ..
ഞാനുറക്കെ അവളോട് പറഞ്ഞു..ആ ഉണ്ടകണ്ണും വെച്ച് പേടിപ്പിക്കാതെ ഒന്ന് ചിരിച്ചുടെ എന്ന്..
ഇതുകേട്ട് അവളെന്നെ തിരിഞ്ഞുനോക്കിയിട്ടു പറഞ്ഞു..പോടാ മരപട്ടി എന്ന്..
അതുകേട്ടപ്പോ എനിക്കൊരുപാട് സന്തോഷം തോന്നി..
കാരണം ചീത്തകേൾക്കാതെയും പുറകെ നടക്കാതെയും ശല്യം ചെയ്യാതെയും വെറുപ്പിക്കാതെയും വേദനിപ്പിക്കാതെയും ഏതൊരു പ്രണയവും വിജയിച്ചിട്ടില്ല..
അതുകൊണ്ട് അവളുടെ ഓരോ ചീത്തവിളിയും എനിക്കൊരോ പ്രതീക്ഷകളാണ്...
സ്നേഹിക്കുമെന്ന പ്രതീക്ഷ...
സ്നേഹത്തോടെ....
ധനു ധനു...

ചിരി

Image may contain: 1 person, smiling, eyeglasses

ഞാനവളെ ആദ്യമായി കാണുന്നത് വീടിനടുത്തുള്ളൊരു ബസ് സ്റ്റോപ്പിൽ വെച്ചാണ്...
അവളെ കണ്ടപാടെ ന്റെ മനസ്സ് പറഞ്ഞു..ദൈവമേ ഇത്രയും നാൾ ഇവളെവിടെയായിരുന്നു ന്റെ കണ്ണിൽ പെടാതെ പോയല്ലോ..
ഇപ്പോഴെങ്കിലും കാണിച്ചു തന്നല്ലോ...ഒരു പുഷ്പപഞ്ജലി കഴിപ്പിക്കാവേ..
ആദ്യ കാഴ്ചയിൽ എന്റെ ഹൃദയം കവർന്നവളെ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്നായി പിന്നീട...
അതിനുവേണ്ടി ശ്രേമിക്കണം പോരാടണം...
ആ പോരാട്ടത്തിന്റെ തുടക്കമായിരുന്നു ഇന്നുരാവിലെ വീട്ടിൽ കണ്ട എന്റെ പ്രവർത്തികൾ..
എല്ലാവരെയും അമ്പരപ്പെടുത്തുന്നതായിരുന്നു കാരണം..
എന്നും എട്ടുമണിവരെ കിടന്നുറങ്ങുന്ന ഞാൻ രാവിലെ ആറുമണിക്ക് എഴുന്നേൽക്കുന്നത് കണ്ടിട്ട് ആദ്യം ഞെട്ടിയത് അമ്മയാണ്..
പതിവില്ലാതെ നേരത്തെ കുളിമുറിയിൽ കേറിയ എന്നെകണ്ടിട്ടാവണം അച്ഛന്റെ മുഖത്തൊരു അത്ഭുതച്ചിരി വിടർന്നത്..
ആ ചിരിയോടെ തന്നെ അച്ഛൻ അമ്മയോട് പറയുണ്ടായിരുന്നു....ഇന്ന് മഴവരാൻ ചാൻസ് ഉണ്ടെന്ന്...
അതെനിക്കിട്ടു താങ്ങിയതാണെങ്കിലും കേട്ടപ്പോ ചിരിയാണ് വന്നത്..
അങ്ങനെ കുളികഴിഞ്ഞു ഹാളിലെ കണ്ണാടിയ്ക്കു മുന്നിൽ ചെന്നുനിന്നപ്പോ..
പെങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു..'ഡാ ചെക്കാ നിനക്ക് വല്ല ലൈനും സെറ്റായോ.. 'എന്ന്..'
അതുകേട്ട് നൈസ് ഒരു ചിരിയോടെ ഞാനാവളോട് പറഞ്ഞു..സെറ്റായില്ല സെറ്റാക്കണമെന്ന്..
അവളൊരു ചിരിയോടെ പറഞ്ഞു ....നിന്റെ ഇന്നത്തെ കാട്ടിക്കൂട്ടൽ കണ്ടപ്പോ തോന്നി നിയാരെയോ പ്രണയിക്കുന്നുടെന്നു..
ന്തായാലും ന്റെ ഏട്ടന്റെ പ്രണയം പൂവണിയട്ടെ എന്നുംപറഞ്ഞ് അവൾ അമ്മയുടെ അടുത്തേക്ക് പോയി..
ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ..പിന്നെ എത്ര പിണങ്ങിയാലും തല്ലുകൂടിയാലും ന്റെ പെങ്ങൾ എനിക്ക് കട്ട സപ്പോർട്ടാണ് അതെന്റെ ഭാഗ്യമാണ്...
എന്തെങ്കിലും പ്രശ്നം വരുമ്പോ അവളെയെടുത്തു അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിർത്താലോ ബാക്കി അവൾ നോക്കിക്കോളും..
അതാണ് ആകെയൊരു ആശ്വാസം.
അതൊക്കെ പോട്ടെ ബസ് സ്റ്റോപ്പിൽ പോകാൻ സമയമയി..
വേഗം ഉള്ള പൗഡറും വാരിതേച്ച് വീട്ടിൽ നിന്നിറങ്ങുമ്പോ പേഴ്‌സിൽ ആകെയുണ്ടായിരുന്നത് കീറിപ്പറിഞ്ഞ പത്തുരൂപയായിരുന്നു..
അതിന് ഒരു റോസാപ്പൂവ് പോലും കിട്ടില്ല..ഇനി അമ്മയുടെ അനുഗ്രഹം വാങ്ങിയാലെ വല്ലതും നടക്കു..
പിന്നെ ഒന്നും നോക്കിയില്ല നേരെ അമ്മയുടെ അടുത്തേക്ക് ഓടി അവിടെ ചെന്ന് അമ്മയുടെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു..അമ്മെയെന്നെ അനുഗ്രഹിക്കണമെന്ന്..
അങ്ങനെ അമ്മയെന്നെ അനുഗ്രഹിച്ചപ്പോ കൈയിലൊരു അൻപത് രൂപ കിട്ടി...
അതുംകൊണ്ട് നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു..അവൾ വരുന്നതിന് മുൻപ് തന്നെ ഞാനവിടെ എത്തി..
പിന്നെ ആകെയുള്ളൊരു സമാധാനം പ്രണയിക്കാൻ പണം വേണ്ട സമയം ഉണ്ടായാൽ മതി...
അങ്ങനെ കട്ടപോസ്റ്റായി ബസ് സ്റ്റോപ്പിൽ നിൽക്കേണ്ടി വന്നെങ്കിലും വൈകാതെ തന്നെ അവളെത്തി..
അവളെ കാണുമ്പോഴൊക്കെ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു അവളെന്റെയാണെന്നു..
പക്ഷെ അവളെ മനസ്സിലാക്കാതെ എങ്ങനെ പ്രണയിക്കും..
ഒരുപക്ഷെ പരസ്പരം മനസ്സിലാക്കാതെ പ്രണയിച്ചാൽ അതിന്റെ അവസാനം വെറും. നഷ്ടത്തിലായിരിക്കും അവസാനിക്കുന്നത്..
അതുകൊണ്ട് അവളെക്കുറിച്ച് കൂടുതൽ അടുത്തറിയണമെന്നു തോന്നി...
അങ്ങനെ പതിവായുള്ള കണ്ടുമുട്ടലും ബസ് സ്റ്റോപ്പും ഞങ്ങൾക്കിടയിൽ ചെറിയൊരു പുഞ്ചിരി ഉണ്ടാക്കി.
ആ പുഞ്ചിരിയിലൂടെ പതിയെ ഞാനാവളിലേക്ക് അടുത്തുതുടങ്ങി..
ആ അടുപ്പം ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദമായി മാറി..പക്ഷെ എന്റെ മനസ്സിലെ പ്രണയം മാത്രം അവളോട് തുറന്നുപറയാൻ കഴിഞ്ഞില്ല..
അല്ലെങ്കിലും ഈ പ്രണയം അങ്ങനെയാ പെട്ടെന്നൊന്നും തുറന്നുപറയാൻ കഴിയില്ലലോ..
ഒരുപക്ഷെ പറയാതെ പോയാൽ അതെന്നും തീരാ നഷ്ടമായിരിക്കും...
എനിക്കവളെ നഷ്ടപ്പെടുത്താനാവില്ല എന്റെ പ്രണയം ഞാനവളോട് തുറന്നു പറയാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ എന്നും കാണാറുള്ള അതെ ബസ് സ്റ്റോപ്പിൽ വെച്ച് ഞാനവളോട്
ഇഷ്ടമാണെന്ന് പറഞ്ഞപ്പോ..
അതിനുമറുപടിയായി അവളെന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു..
"എന്റെ ലോകം എന്റെ കുടുംബമാണ് ആ കുടുംബത്തിന്റെ സന്തോഷമാണ് എന്റെ സന്തോഷം..
അതിനിടയിൽ എന്റെ മനസ്സിൽ പ്രണയത്തിന് സ്ഥാനമില്ല...പിന്നെ ഇതിന്റെ പേരിൽ നിങ്ങൾ ഒരിക്കലുംവേദനിച്ചു നടക്കരുത്..
നിങ്ങൾക്ക് എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടും..'
ഇതും പറഞ്ഞുകൊണ്ട് അവളവിടെന്നു നടന്നകന്നപ്പോ ഇമചിമ്മാതെ ഞാനവളെ നോക്കി നിൽക്കുകയാണ് ചെയ്തത്...
അപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു അവളെയൊരിക്കലും നഷ്ടപ്പെടുത്തരുതെന്ന്..
കാരണം സ്വന്തം കുടുംബത്തെ ഇത്രയധികം സ്നേഹിക്കുന്ന ഒരുപെൺകുട്ടിയെ ജീവിതത്തിൽ കിട്ടിയാൽ ജീവിതവും കുടുംബവും സ്നേഹത്താൽ സ്വർഗ്ഗമായി മാറും..
ഇങ്ങനെയൊരു പെൺകുട്ടിയെ ഞാനെങ്ങനെ നഷ്ടപ്പെടുത്തും..ഒരിക്കലുമില്ല അവളെ ഞാൻ കെട്ടും..
അതിനുള്ള തയ്യാറെടുപ്പ് ഞാൻ തുടങ്ങിക്കഴിഞ്ഞു..നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ....
ധനു ധനു..

എന്റെ ഹൃദയമായിരുന്നു


Image may contain: 1 person, smiling, eyeglasses

അവളെന്നെ വേണ്ടെന്ന് പറഞ്ഞപ്പോ തകർന്ന് വീണത് എന്റെ ഹൃദയമായിരുന്നു..
ആ ഹൃദയവും വാരിക്കൂട്ടി വീട്ടിലേക്ക് നടക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ പൊട്ടി കരയുകയായിരുന്നു ഞാൻ...
എങ്ങനെ കരയാതിരിക്കും അഞ്ചുവർഷം ആത്മാർഥമായി സ്നേഹിച്ചവൾ അഞ്ചുമിനിറ്റുകൊണ്ടല്ലേ വേണ്ടെന്ന് പറഞ്ഞത്...
കലങ്ങിയ കണ്ണുമായി വീട്ടിലേക്ക് നടക്കുമ്പോ കഴിഞ്ഞുപോയ അഞ്ചുവർഷം മനസ്സിലേക്ക് ഓടിവന്നു..
ഒരുമിച്ചുള്ള നടത്തവും സ്വപ്നങ്ങളും സമ്മാനങ്ങളും പ്രണയാലേഖനങ്ങളും..
ഓണത്തിനും വിഷുവിനും ഞാനവൾക്ക് സമ്മാനിച്ച ചുരിദാറുകളും.വെള്ളികൊലുസും..കുപ്പിവളകളും ചാന്ത് പൊട്ടും കണ്മഷിയും..
അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് സമ്മാനങ്ങൾ ഞാനവൾക്ക് സമ്മാനിച്ചിട്ടുണ്ട്..
ഇതിനൊക്കെ പകരമായി അവളെനിക്ക് സമ്മാനിച്ചതോ ഒരു ചിലവുമില്ലാത്ത ഉമ്മകളും..
ഓർത്തപ്പോ ഉള്ളിന്റെ ഉള്ളിൽ അവളോടുള്ള ദേഷ്യം ഇരട്ടിയായി കൂടികൊണ്ടിരുന്നു...
അങ്ങനെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി വീട്ടിൽ എത്തിയപ്പോ ഞാൻ ആദ്യം ചെന്നത് അടുക്കളയിലേക്കായിരുന്നു..
വിശന്നിട്ടോ വെള്ളംകുടിക്കാനോ അല്ല പേഴ്‌സിലിരിക്കുന്ന അവളുടെ ഫോട്ടോ കത്തിച്ചുകളയാൻ...
അങ്ങനെയെങ്കിലും അവളോടുള്ള ദേഷ്യം തീർക്കാമെന്നു വിചാരിച്ചു
പക്ഷെ മനസ്സ് അനുവധിച്ചിച്ചില്ല..
അതുകൊണ്ട് നാലാക്കി മടക്കി അടുക്കള ജനാലയിലൂടെ പുത്തേക്ക് ഇട്ടു..
അതുചെന്ന് പെട്ടതോ മുട്ടമടിക്കുന്ന അമ്മയുടെ മുന്നിലും പിന്നെ പറയേണ്ടല്ലോ..
ചോദ്യങ്ങളായി ഉത്തരങ്ങളായി അമ്മയാണെങ്കിൽ കലിപ്പിലുമായി..
പക്ഷെ പതിയെ ഞാൻ അമ്മയോട് എല്ലാം തുറന്നുപറഞ്ഞപ്പോ അമ്മയൊരു ചിരിയോടെ പറഞ്ഞു..പോകുന്നവർ പൊയ്ക്കോട്ടേ ന്റെ മോൻ വിഷമിക്കേണ്ടാ എന്ന്..
അമ്മയെന്നെ സമാധാനിപ്പിച്ചപ്പോ പെങ്ങളെന്നെ കളിയാക്കുകയാണ് ചെയ്തത്..
അതും അഞ്ചുവർഷത്തെ പ്രണയം ആവിയായി പോയോ എന്ന് പറഞ്ഞ്.
ഇതുകേട്ട് അവളോടൊന്നും മിണ്ടാതെ റൂമിലേക്ക് നടന്നപ്പോ അവളെന്നെ പുറകിൽ നിന്ന് വിളിച്ചിട്ട് പറഞ്ഞു...
'ഡാ ചെക്കാ നീ വിഷമിക്കേണ്ടാ എന്റെ കൂട്ടുകാരിയെ ഞാൻ സെറ്റാക്കി തരാമെന്ന്.."
ആ നിമിഷം എനിക്കവളോട് ബഹുമാനം തോന്നുകയായാണ് ചെയ്തത്..
അതുകൊണ്ടാണ് ഞാനവളോട് പറഞ്ഞത് ആയിഷയെ സെറ്റാക്കിയ മതിയെന്ന്..
എന്റെ പറച്ചിൽ കെട്ടിട്ടാണോ ആയിഷയെ ഓർത്തിട്ടാണോ എന്നറിയില്ല അവളുടെ ഉണ്ടകണ്ണ് പുറത്തേക്ക് വന്നിട്ടുണ്ട്..
അതുകണ്ടപ്പോ ഞാനാവിടെന്ന് സ്ഥലം വിട്ടു റൂമിലേക്ക്. അവിടെച്ചെന്ന് ഞാനെന്റെ ഫോണെടുത്ത് ഇങ്ങനെയൊരു സ്റ്റാറ്റസ് ഇട്ടു..
"തേക്കാം പക്ഷെ തോൽപ്പിക്കാനാവില്ല."
ഈ സ്റ്റാറ്റസ് കണ്ടതും ന്റെ ചങ്ങായിമാരുടെ റിപ്ലൈ വന്നുതുടങ്ങി..
ഓൾ പോയ പോട്ടെ മുത്തേ നമുക്ക് പൊളിക്കാം..."
അതുകഴിഞ്ഞ് അടുത്ത ചങ്കിന്റെ മെസ്സേജ്..തേപ്പ് കിട്ടിയ എന്റെ മച്ചാനുവേണ്ടി ഇന്നെന്റെ വക പൊറോട്ടയും ചിക്കനും..നീ വാടാ മുത്തേ നമുക്ക് പൊളിക്കാം."
ചങ്ങായി നീ വിഷമിക്കേണ്ടാ നാളെ മുതൽ നമ്മൾ ഒരുമിച്ച് വിമല കോളേജിന്റെ മുന്നിൽ കാത്തുനിൽക്കും അവളെക്കാൾ നല്ലൊരു കുട്ടിയെ സെറ്റാക്കാം..'
ഇതുപോലെ വരി വരിയായി ചങ്കുകളുടെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു..
എല്ലാത്തിനും റിപ്ലൈ കൊടുത്തുകഴിഞ്ഞപ്പോഴേക്കും ഞാൻ ഹാപ്പിയായി..
എങ്ങനെ ഹാപ്പി ആവാതിരിക്കും ചങ്കുകളുടെ സമാധാനിപ്പിക്കൽ അങ്ങനെയല്ലേ ആരാണെങ്കിലും ചിരിച്ച് പോകും..
സത്യമാണ് എത്രയൊക്കെ വിഷമം ഉണ്ടെങ്കിലും കൂട്ടുകാർ കൂടെയുണ്ടെങ്കിൽ എല്ല വിഷമവും മറന്ന് ഒരുനിമിഷമെങ്കിലും നമ്മൾ ചിരിച്ചുപോകും...
അല്ലെങ്കിലും ഇവരൊക്കെ കൂടെയുണ്ടാകുമ്പോ ഞാനെന്തിനാ വിഷമിക്കുന്നത് അതും എന്നെ വേണ്ടതാവൾക്കുവേണ്ടി...
ഒരാൾക്കുവേണ്ടി കരയുന്നതിനെക്കാൾ നല്ലതല്ലേ നമ്മളെ സ്നേഹിക്കുന്നവർക്കുവേണ്ടി ചിരിക്കുന്നത്...
അങ്ങനെ ഞാൻ വീണ്ടും ഒരു സ്റ്റാറ്റസ് ഇട്ടു..
"ഹൃദയം തർക്കുന്ന കാമുകിയെക്കൾ എനിക്കിഷ്ടം ചോദിച്ചാൽ ഹൃദയം പറിച്ചുതരുന്ന ചങ്ങാതിമാരെയാണ്..
അത് ആരുടെ ഹൃദയമാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല കാരണം അത് അവന്മാരോട് തന്നെ ചോദിക്കണം...
ചുമ്മാ...
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ ...
(എഴുതി ടച്ച് വിട്ടുപോയതുകൊണ്ടും നല്ലൊരു ഫോൺ ഇല്ലാത്തതുകൊണ്ടും തെറ്റുകൾ ഒരുപാട് ഉണ്ടാകും ക്ഷമിക്കണേ ചങ്ങായിസ്...)
സ്നേഹത്തോടെ... #ധനു ധനു..#

അമ്മു

Image may contain: 1 person, outdoor

അമ്മയോട് പിണങ്ങി ടെറസ്സിന്റെ മുകളിൽ പോയിക്കിരിക്കുമ്പോഴാണ്.
എന്നെ തിരഞ്ഞുകൊണ്ടു അമ്മ മുകളിലേക്കു കയറിവന്നത്..
അമ്മയെ കണ്ടപ്പോ ഞാനൊന്നും മിണ്ടാതെ സൈഡിലേക്ക് മുഖംതിരിച്ചിരുന്നു...
അതുകണ്ടപ്പോ അമ്മയൊന്നു ചിരിച്ചിട്ട് എന്റെ അടുത്തേക്ക് വന്നിരുന്നു..
എന്നിട്ട് എന്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു...'എന്റെ മോന് അമ്മയോടുള്ള പിണക്കം മാറിയില്ലേ'.
'എങ്ങനെ മാറാനാണ് അതുപോലെയല്ലേ അമ്മയെന്നെ തല്ലിയത്...'
'അത് പിന്നെ നീ കുരുത്തക്കേട് കാണിച്ചിട്ടല്ലേ..
അമ്മ ഒന്നും പറയേണ്ട അമ്മയ്‌ക്കെന്നോട് ഒരു സ്നേഹവുമില്ല...
അതുകൊണ്ടല്ലേ അടുത്തവീട്ടിലെ അമ്മുവിന് ലവ് ലെറ്റർ കൊടുത്തപ്പോ അമ്മയെന്നെ പൊതിരെ തല്ലിയത്...
ഇതുകേട്ട് അമ്മയൊരു ചിരിയോടെ പറഞ്ഞു..'ഇനി നീ അവൾക്ക് ലവ് ലെറ്റർ കൊടുത്തെന്നറിഞ്ഞാൽ നിന്നെ തല്ലുകയല്ല ചെയ്യുന്നത്
കൊല്ലും..'
ഇതും പറഞ്ഞുകൊണ്ട് അമ്മ താഴേക്ക് ഇറങ്ങിപോകുന്നതിനിടയിൽ ചിക്കൻകറിയുടെ കാര്യവും പറഞ്ഞിരുന്നു...
കഴിക്കാൻ കൊതിയുണ്ടെങ്കിലും അമ്മയോടുള്ള വാശികാരണം ഈ വീട്ടീന്ന് പച്ചവെള്ളം കൂടിക്കില്ലെന്നു ഞാനമ്മയോട് ഡയലോഗ് അടിക്കുകയും ചെയ്തു...
അമ്മയാണെങ്കിൽ ആയിക്കോട്ടെ എന്നരീതിയിൽ താഴേക്ക് പോകുകയും ചെയ്തു..
ഞാനാണെങ്കിൽ അടിയുടെ പാടും എണ്ണി അമ്മുവിനെയും ഓർത്ത് അവിടെയിരുന്നു..
കുറച്ചുകഴിഞ്ഞപ്പോ വയറ്റിൽ നിന്ന് എന്തൊക്കെയോ ശബ്‌ദം വരുന്നുണ്ട്..ദൈവമേ വിശക്കാൻ തുടങ്ങി..
ഇനി താഴേക്ക് പോയാൽ ശരിയാവില്ല അഭിമാനത്തിന്റെ പ്രശ്നമാണ്...
അതുകൊണ്ടു വിശപ്പും അടക്കിപ്പിടിച്ചു ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ടെറസ്സിന്റെ മുകളിലൂടെ...
എന്റെ നടത്തം കണ്ടിട്ടാണ് അപ്പുറത്തെ വീട്ടിലെ മാധവേട്ടൻ അയാളുടെ ടെറസ്സിൽ നിന്നുകൊണ്ട് കൂവിവിളിച്ചിട്ട് പറഞ്ഞത്..
ധനുവോ നിനക്ക് കിട്ടിയ അടിയുടെ ശബ്‌ദം പാലക്കാട് ടൗൺ വരെ കേൾക്കാമെന്ന്....
ഇതുകേട്ടപ്പോ തരിച്ചുവന്നെങ്കിലും ഞാനൊന്നു ചിരിച്ചിട്ടു മനസ്സിൽ പറഞ്ഞു...ഈ പന്നിയുടെ തലയിൽ തേങ്ങ വീഴണേ എന്ന്..
അല്ലാതെ എന്തുപറയാൻ.അയാളുടെയൊരു അവിഞ്ഞ തമാശ.അടികൊണ്ടത് എനിക്കല്ലേ..
അങ്ങനെ തലങ്ങും വിലങ്ങും നടന്നുമതിയായപ്പോ പതുക്കെ ഞാൻ താഴേക്ക് ഇറങ്ങി...
ഉമ്മറവാതിൽ അടക്കാത്തതുകൊണ്ടു എല്ലാവരും ഉറങ്ങിയോ എന്ന് സെർച്ച് ചെയ്തശേഷം ഞാൻ പതുക്കെ അകത്തേക്ക് കടന്നു..
എന്നിട്ട് മെല്ലെ ശബ്ദതമുണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു അവിടെച്ചെന്നപ്പോ അടുക്കളവാതിൽ തുറന്നുകിടക്കുന്നു...
അമ്മ മറന്നതാകും എന്തായാലും ഞാൻ രക്ഷപ്പെട്ടു എങ്ങനെയൊക്കെ ലൈറ്റ് ഇടാതെ ചോറും പത്രം കണ്ടുപിടിച്ച് തീറ്റ തുടങ്ങി...
അങ്ങനെ കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി ചുമയ്ക്കാൻ തുടങ്ങിയപ്പോ..
വെള്ളാമെടുക്കാനുള്ള തിരക്കിൽ ഏതൊക്കെയോ പത്രങ്ങൾ തട്ടി താഴെയിട്ടു.
അതിന്റെ ശബ്‌ദംകേട്ടതും ഹാളിലും അടുക്കളയിലും ലൈറ്റ് മിന്നി..
അതോടെ എന്റെ ചുമയും നിന്നു ഞാൻ തിരഞ്ഞുനോക്കുമ്പോൾ ദേ നിൽക്കുന്നു മൂന്നുപേരും..
അവരെ കണ്ടതും ഞാനല്ല എന്റെ കൈകളാണെന്ന രീതിയിൽ ഞാൻ അമ്മയെനോക്കിയപ്പോ...
അമ്മയൊരു ചിരിയോടെ പറഞ്ഞു.. എനിക്കറിയാം ന്റെ മോൻ ഈ വഴിയ്ക്ക് വരുമെന്ന് അതുകൊണ്ടാ ഞാൻ അടുക്കളവാതിൽ തുറന്നിട്ടത്...
ഇതുകേട്ട് ചെറിയൊരു ചമ്മളോടെ ഞാനമ്മയുടെ അടുത്തേക്ക് ചെന്നപ്പോ.
അടുത്തുനിന്നുകൊണ്ടു പെങ്ങൾ പറഞ്ഞു. നിനക്ക് നാണമില്ലെടാ ചെക്കാ ഇങ്ങനെ കട്ടുതിന്നാൻ..
ഇല്ലെന്ന് പറഞ്ഞ് അമ്മയെ ചേർത്ത് പിടിച്ച് അമ്മയുടെ കൈയിന്നു ചോറുവാങ്ങി കഴിക്കുമ്പോ അമ്മയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു...
അല്ലെങ്കിലും സ്വന്തം മക്കളുടെ വയറുനിറഞ്ഞാലെ അമ്മമാർക്ക് ഉറക്കം വരു എന്നുപറയുന്നത് എത്ര ശരിയാണ്....
ധനു ധനു....

പഴയൊരു ഫോട്ടോ

Image may contain: 1 person, eyeglasses and selfie

ഞാനവളുടെ പഴയൊരു ഫോട്ടോയും അടിച്ചുമാറ്റി അതും നോക്കിയിരിക്കുകയായിരുന്നു.
അപ്പോഴാണ് പിന്നിൽ നിന്നൊരു വിളികേട്ടത്.."ഡാ കള്ളാ ആരുടെ ഫോട്ടോയാ നീ നോക്കിയിരുന്നത്..
പടച്ചോനെ ആ കാന്താരി കണ്ടെന്നാ തോന്നുന്നേ ഞാൻ വേഗം ആ ഫോട്ടോയെടുത്തു പോക്കറ്റിലിട്ടു അല്ലെങ്കിൽ അവളെനിക്കു നല്ല പണി വാങ്ങിച്ചു തരും..
എന്റെയല്ലേ പെങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും..
അവളെന്റെ വെപ്രാളം കണ്ടിട്ട് വീണ്ടും ചോദിച്ചു ആ ഫോട്ടോയിൽ ഉള്ളത് ആരാണെന്നു.
ഞാൻ പറഞ്ഞു അത് നമ്മടെ നയൻതാരയാണെന്ന്.
അപ്പോ അവളു പറയാ നയൻതാരയുടെ ഫോട്ടോ നിയെന്തിനാ മറച്ചുപിടിക്കുന്നത്.
ഞാനും കാണട്ടെ..
ഇതുകേട്ട് ഞാനവളോട് പറഞ്ഞു "നിനക്ക് കാണാൻ പറ്റാത്ത ഫോട്ടോയാണ്..!
"നീയെനിക്ക് ഫോട്ടോ കാണിച്ചു തരുന്നോ അതോ ഞാൻ അമ്മയെ വിളിക്കണോ.."
പെങ്ങളുടെ ഭീഷിണിയ്ക്കു ഭയന്ന് ഞാനാ ഫോട്ടോ അവൾക്കു കാണിച്ചു കൊടുത്തു..
അവൾ ആ ഫോട്ടോ നോക്കിയിട്ടു പറഞ്ഞു."ഡാ ഇത് അമ്മു ചേച്ചിയല്ലേ.."
ഞാനൊരു പരുങ്ങലോടെ അവളെനോക്കിയൊന്നു മൂളി..
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. "ഡാ കള്ളാ ഇതാണോ നയൻതാര.."
ഞാനൊരു നൈസ് ചിരി ചിരിച്ചിട്ടു പറഞ്ഞു.."അതെ..!
"മ് കൊള്ളാം ഞാനിതു അമ്മയോട് പറയട്ടെ.."
പടച്ചോനെ ഈ കാന്താരി എനിക്ക് വീണ്ടും പണിതരുമോ..
ഇനിയവളുടെ വായടക്കാൻ ഒരു വഴിയേ ഉള്ളു..
ഐസ്ക്രീം..
ഞാനവൾക്കു ഡെയിലി ഓരോ ഐസ്ക്രീം വിധം ഓഫർ ചെയ്തു.
അവളാണെങ്കിൽ അത് ശരിക്കും മുതലെടുത്തു എന്ത് ചെയ്യാനാ പെങ്ങളായി പോയില്ലേ ക്ഷമിച്ചല്ലേ പറ്റു..
ഇല്ലെങ്കിൽ അമ്മുവിന്റെ കാര്യം വീട്ടിൽ പറയുമെന്ന ന്റെ പുന്നാരപെങ്ങളുടെ ഭീഷിണി..
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
എന്റെ പെങ്ങളാണെങ്കിൽ ഐസ്ക്രീം മാറ്റി ബിരിയാണിയിലേക്ക് മാറി..
ഞാനാണെങ്കിൽ ഒരു മാറ്റവുമില്ലാതെ അമ്മുവിന്റെ ഫോട്ടോയും നോക്കി സ്വപ്‌നങ്ങൾ കണ്ടിരുന്നു..
ഒരുദിവസം രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അമ്മയെന്നോട് ചോദിച്ചു.
മോനെ ഭാസ്കരേട്ടന്റെ മോളെ നീ അറിയുമോ എന്ന്.
ഞാനൊന്നും അറിയാത്ത ഭാവത്തിൽ അമ്മയോട് പറഞ്ഞു ഇല്ലെന്നു..
ഇതുകേട്ട് അമ്മ അകത്തേക്ക് പോയി ഒരു ഫോട്ടോയും കൊണ്ട് തിരിച്ചുവന്നു..
എന്നിട്ട് ആ ഫോട്ടോ എന്നെ കാണിച്ചിട്ട് ചോദിച്ചു ഇതാരാ മോനെ എന്ന്.
ഞാനാകെ ഞെട്ടിപോയി അമ്മുവിന്റെ ഫോട്ടോ എങ്ങനെയാ അമ്മയ്ക്ക് കിട്ടിയത്.
ഞാനെന്റെ പെങ്ങളെയൊന്നു നോക്കി അവളുടെ മുഖത്തൊരു ചിരി..
അപ്പോ എനിക്ക് മനസ്സിലായി ഐസ്ക്രീം വാങ്ങികൊടുത്തിട്ടും അവളെന്നെ ചതിച്ചെന്നു..
അപ്പോഴാണ് അമ്മയുടെ അടുത്ത ചോദ്യം ഇതാരുടെ മോളാ ധനു.
ഞാനൊരു ചമ്മലോടെ അമ്മയോട് പറഞ്ഞു. ഭാസ്കരേട്ടന്റെ മോളാ അമ്മേ..
അമ്മയൊരു ചിരിയോടെ പറഞ്ഞു."നീയല്ലേ മോനെ ഭാസ്കരേട്ടന്റെ മോളെ അറിയില്ലെന്ന് പറഞ്ഞത്.."
"അമ്മേ അതുപിന്നെ..!
ഞാൻ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അമ്മയെന്നോട് പറഞ്ഞു. "കൂടുതലൊന്നും എന്റെ മോൻ നിന്നു പരുങ്ങേണ്ടാ. അമ്മുവിനെ ഞാനെന്റെ മരുമകളായി കൊണ്ടുവരാൻ തീരുമാനിച്ചു."
ഇതുകേട്ട് എന്റെ മനസ്സിൽ ഒരായിരം ലഡു ഒരുമിച്ചു പൊട്ടി.
ഇതിനൊക്കെ കാരണം എന്റെ പുന്നാരപെങ്ങളാട്ടോ..
ഒന്നുമറിയാത്തപോലെ അവളിരുന്നു ഭക്ഷണം കഴിക്കുകയാണ് ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു എന്നിട്ടു ഒരു കഷ്ണം മിനെടുത്തു അവളുടെ കിണ്ണത്തിലേക്ക് ഇട്ടു എന്നിട്ടു ചോദിച്ചു.
"മാളു ഇതൊക്കെ നീ എപ്പോഴാ അമ്മയോട് പറഞ്ഞത്.!
"അത് ഞാനാ ഫോട്ടോ കണ്ടപ്പോ തന്നെ അമ്മയോട് എല്ലാം പറഞ്ഞു.
പിന്നെ നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്നുവിചാരിച്ചു..
നീ പുരനിറഞ്ഞു നില്ക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലലോ കൊരങ്ങാ..
അതുകൊണ്ടു ഞാൻ അമ്മയോട് പറഞ്ഞു..
നിനക്ക് മാത്രമല്ലട്ടോ കൊരങ്ങാ സർപ്രൈസ് കൊടുക്കാൻ അറിയുന്നത് എനിക്കും അറിയാം."
ഇതുകേട്ട് ഞാനവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..താങ്ക്സ് ഉണ്ട് ന്റെ പുന്നാരപെങ്ങളെ ..
സ്നേഹത്തോടെ ധനു..

പെങ്ങൾ

Image may contain: 3 people, people sitting
പെങ്ങളെ പ്രസവത്തിനുവേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോ കുടുങ്ങിപോയത് ഞാനായിരുന്നു..
സംഭവം എന്താണെന്നുവെച്ചാൽ മാങ്ങ വേണമെന്ന് പറഞ്ഞാൽ മരത്തിൽ കയറണം...
കരിക്ക് വേണമെന്ന് പറഞ്ഞാൽ തേങ്ങിൽ കയറണം..
പറ്റില്ലെന്ന് പറഞ്ഞാലോ അമ്മയുടെ വക ഡയലോഗ് വേറെയും..
ഗർഭിണികളായിരിക്കുമ്പോ അവരുടെ ആഗ്രഹങ്ങളൊന്നും ബാക്കിവെക്കാൻ പാടില്ലത്രേ...
അതുകൊണ്ടു അവരുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കണം..
അല്ലെങ്കിൽ അത് കുഞ്ഞിന് ദോഷം ചെയ്യുമെന്ന് അമ്മ പറയാറുണ്ട്...
അതുകൊണ്ടു ന്റെ പെങ്ങൾക്കും മരുമോനും വേണ്ടി..
ഇത്തിരി മടിയോടെയാണെങ്കിലും ഞാനാ തേങ്ങിലും മാവിലും വലിഞ്ഞുകേറും..
അതുകാണുമ്പോ അവളെന്നെ നോക്കി ചിരിച്ചിട്ടു പറയും.. ഡാ കൊരങ്ങാ നല്ല മാങ്ങ നോക്കി പറിച്ചിട്ടാ മതിയെന്ന്..
പോരാത്തതിന് അടുത്തവീട്ടിലെ കുട്ടികളെ വിളിച്ച് മരത്തിലിരിക്കുന്ന എന്നെകാണിച്ചിട്ട് പറയും.
ദേ മരത്തിൽ കൊരങ്ങാൻ ഇരിക്കുന്നുണ്ടെന്നു...
ആ പിള്ളേരാണെങ്കിൽ എന്നെ മരത്തിൽ കണ്ടതിൽ പിന്നെ കൊരങ്ങാ കൊരങ്ങാ എന്നാ വിളിക്കുന്നന്ത്..
ഇങ്ങനെയുള്ള കുരുത്തക്കേടും കുറുമ്പും കാണിച്ചിട്ട് അവളെന്നെ നോക്കി ചിരിക്കും.
ആ സമയത്തു അവളുടെ മുഖത്തു കാണുന്ന കുറുമ്പും കുസൃതിയും നിറഞ്ഞൊരു ചിരിയുണ്ടല്ലോ...
അതൊന്നു കാണേണ്ടതു തന്നെയാണ് അത്രയ്ക്കും സന്തോഷത്തോടെയാണ് അവളുടെ ചിരി..
ആ ചിരി കാണുമ്പോഴൊക്കെ ഞാനവളോട് പറയുമായിരുന്നു..ന്റെ മരുമോൻ വരട്ടെ നിനക്കുള്ള പണിതരാമെന്ന്..
പിന്നീടുള്ള ഓരോ ദിവസവും ഞാനവന്റെ വരവിനായി കാത്തിരുന്നു..
അവൻറെ കൂടെ കളിക്കാനും അവനെ ചുമലിലേറ്റി നടക്കാനും..
പൂരത്തിനും വേലയ്ക്കും അവന്റെ കൈപിടിച്ച് നടക്കാനും
പൂരപറമ്പിൽ വെച്ച് സുന്ദരികുട്ടികളെ കാണുമ്പോ അവനെ ചേർത്തുപിടിച്ചു ഉറക്കെ ഐ ലവ് യു പറയാനും...
അതുകേട്ടു ആ പെൺകുട്ടികൾ തിരിഞ്ഞു നോക്കുമ്പോൾ അവരെ കളിയാക്കി ചിരിക്കാനും..
അതുപോലെ അടുത്തവീട്ടിലെ അമ്മുവിന് ലവ് ലെറ്റർ കൊടുക്കാനും
അവനെന്റെ കൂടെ വേണം..
അവന്റെ വരവൊരു ആഘോഷമാക്കാൻ ഞങ്ങൾ കാത്തിരുന്നു...
ആ ആഘോഷം ഒരു നവംബർ മാസത്തിൽ ഞങ്ങളെ തേടിവന്നു...
ഒരുപാടു സന്തോഷത്തോടെ...
ആ സന്തോഷം എല്ലാവരെക്കാളും നന്നായി ഞാനായിരുന്നു ആഘോഷിച്ചത്...
അന്ന് ആശുപത്രിയിൽ വെച്ച് അമ്മയെ ചേർത്തുപിടിച്ച് ഞാൻ ഉറക്കെ പറഞ്ഞു ഞാനും ഒരു മാമനായി എന്ന്...
അതുപറഞ്ഞപ്പോൾ എല്ലാവരും ഒരു ഞെട്ടലോടെ എന്നെനോക്കി നിൽക്കുണ്ടായിരുന്നു...
അവരുടെ നോട്ടം കണ്ടപ്പോ തോന്നി..ഇവരെന്താ ഇങ്ങനെ നോക്കുന്നത് ഞാനൊരു മാമനായി എന്നല്ലേ പറഞ്ഞത്..
വേറെ വല്ലതുമാണോ പറഞ്ഞത്..
ഞാനെല്ലാവരെയും മാറി മാറി നോക്കി..
അതുകണ്ടിട്ടാണ് പെങ്ങൾ എന്നെനോക്കി കണ്ണിറുക്കി കാണിച്ചത് അപ്പോഴാണ് എനിക്ക് മനസ്സിലായത്...
ഞാൻ ചേർത്തുപിടിച്ചത് അമ്മയെ ആയിരുന്നില്ല അമ്മയുടെ അടുത്ത് നിൽക്കുന്ന സിസ്റ്ററെ ആയിരുന്നെന്ന്..
പിന്നീട് അവിടെ നടന്നതെല്ലാം പറയണോ...
വേണ്ട പറഞ്ഞാൽ എല്ലാരും ചിരിക്കും...
രചന...ധനു ധനു

ചുമ്മാ ഒരു രസത്തിന്

എനിക്ക് കല്യാണപ്രായമായപ്പോൾ അമ്മയെന്നോട് പറഞ്ഞു. നീയൊരു കല്യാണം കഴിക്കണമെന്ന്..
കല്യാണമെന്നു കേട്ടപ്പോ തന്നെ എനിക്ക് തലകറങ്ങുന്ന പോലെ തോന്നി..
വേറൊന്നും കൊണ്ടല്ലാ കല്യാണംകഴിഞ്ഞ എട്ടന്മാരുടെ കഥകളൊക്കെ കേട്ടപ്പോ സങ്കടം തോന്നി..
കൂട്ടുകാരുടെ കൂടെ കറങ്ങാൻ സമ്മതിക്കില്ല നേരത്തിനു വീട്ടിൽ എത്തിയില്ലെങ്കിൽ അപ്പോ തുടങ്ങും എവിടെയാണെന്ന് ചോദിച്ചുള്ള വിളി.
രണ്ടു പെഗ്ഗ് അടിച്ച് അറിയാതെ വീട്ടിലേക്കു കയറിയാൽ അപ്പോ കണ്ടുപിടിക്കും പോലീസുകാരെക്കാൾ വേഗത്തിൽ..
പിന്നെ എന്തിനുകൂടിച്ചു ഏതിനുകൂടിച്ചു എന്നുള്ള ചോദ്യവും കരച്ചിലും പിഴിച്ചിലും..
ആകെമൊത്തം അവാർഡ് സിനിമ കാണുന്നപോലെയായിരിക്കും വീട്..
ഇതൊക്കെ ഓർത്തു വിഷമിച്ചു നിൽക്കുമ്പോഴാണ് അമ്മയുടെ അടുത്ത ആഗ്രഹം പറഞ്ഞത്..
കെട്ടികൊണ്ടുവരുന്ന പെൺകുട്ടി നാട്ടുംപുറത്തുകാരിയാവണം നാടാൻപെണ്കുട്ടിയായിരിക്കണമെന്നും.
ഇതിപ്പോ വാഴവെട്ടുന്നവന്റെ തലയിൽ ഇടി തി വീണപോലെയായല്ലോ ദൈവമേ..
ഞാനമ്മയോട് പറഞ്ഞു. ഞാനെവിടെ പോയി കണ്ടുപിടിക്കാനാ അമ്മേ അമ്മ പറയുന്നപോലെയുള്ള കുട്ടിയെ.
ഇനി അഥവാ ആരെയെങ്കിലും കണ്ടുപിടിച്ചാൽ തന്നെ അവൾക്കെന്നെ ഇഷ്ടാവോ..'
ഇതുകേട്ട് അമ്മയൊരു ചിരിയോടെ പറഞ്ഞു..'ന്റെ മോൻ നാളെ രാവിലെ അമ്പലത്തിലേക്കൊന്നും പോയിട്ട് വാ അപ്പോ എല്ലാം ശരിയാകും..'
എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ അമ്മപറഞ്ഞതല്ലേ അമ്പലത്തിൽ പോകാമെന്നു വിചാരിച്ചു..
പിറ്റേദിവസം രാവിലെ അമ്മയെയും കൂട്ടി നേരെ അമ്പലത്തിലേക്ക് വിട്ടു...
അവിടെച്ചെന്നപ്പോ ഞാനൊന്നു ഞെട്ടി എന്റെ ഞെട്ടൽ കണ്ടിട്ടാവണം അമ്മയുടെ മുഖത്തൊരു ചിരി പടർന്നത്..
അപ്പോഴാണ് ഞാനോർത്തത് അമ്മയിന്നലെ പറഞ്ഞകാര്യം. അമ്പലത്തിൽ പോയാൽ എല്ലാം ശരിയാകുമെന്നു..
അമ്മയാള് കൊള്ളാലോ ദേ നിൽക്കുന്നു അമ്പലനടയിൽ കുറെ നാടൻ കുട്ടികൾ..
പട്ടുപാവാടയും ദാവണിയും സാരിയുമൊക്കെയുടുത്തു നല്ല ലക്ഷണമൊത്ത കുട്ടികൾ..
ഇവരെയൊക്കെ അങ്ങ് കെട്ടിയാലോ എന്ന് ഞാനമ്മയോട് പതുക്കെ ചോദിച്ചു..
അപ്പോ അമ്മ പതുക്കെ എന്നോടുപറഞ്ഞു..:കെട്ടുന്നതൊക്കെ കൊള്ളാം അവരുടെ വീട്ടുകാരുടെ കൈയിന്നു തല്ലുകിട്ടാതെ നോക്കിക്കോ..'
ഇതുകേട്ട് ഞാനമ്മയെ നോക്കിച്ചിരിച്ചു അമ്മ എന്നെനോക്കിയും..
അങ്ങനെ അമ്പലത്തിൽ നിന്നും തൊഴുത്തിറങ്ങി വീട്ടിലേക്കു തിരിച്ചുപോകുമ്പോൾ ഞാനമ്മയോട് പറഞ്ഞു.'അമ്മയെന്നോട് അമ്പലത്തിൽ പോകാൻ പറഞ്ഞതെന്തിനാണെന്നു എനിക്കിപ്പൊ മനസ്സിലായെന്നു..'
അമ്മ ചിരിച്ചുകൊണ്ടുപറഞ്ഞു..'ഡാ ധനുവോ ഇന്നത്തെകാലത്തൊരു നാടൻ പെൺകുട്ടിയെ കാണണമെങ്കിൽ അമ്പലത്തിൽ തന്നെ പോകണം..
ശരിയാണ് അമ്മപറഞ്ഞത് ഒരു നാടൻ പെൺകുട്ടിയെ കാണണമെങ്കിൽ അമ്പലത്തിൽ തന്നെ പോകണം..
അതുമാത്രമല്ല എത്രയൊക്കെ മോഡലായി നടന്നാലും അമ്പലത്തിൽ വരുമ്പോൾ ഏതൊരു പെൺകുട്ടിയും ആൺകുട്ടിയും നമ്മുടെ കേരളതനിമയോടെ മാത്രമേ അമ്പലത്തിലേക്ക് കയറു...
സത്യമാണ്...
പിന്നെ അമ്മപറഞ്ഞപോലെ ഞാനമ്മയുടെ ആഗ്രഹം അങ്ങോട്ട് നടത്തികൊടുത്തു..
അതെ അമ്പലത്തിൽ നിന്നും എനിക്കുവേണ്ടി പിറന്നവളെ ഞാൻ കണ്ടുപിടിച്ചു...
എന്റെ ജീവിതത്തിലേക്ക് ഞാനവളെ കൈപിടിച്ചു കൊണ്ടുവന്നു എന്റെ അമ്മയുടെ മകളായി മരുമകളായി..
ഇങ്ങനെ പറയാനൊക്കെ നല്ല രസമുണ്ട് കല്യാണം കഴിഞ്ഞതോടെ
കറക്കം നിന്നു..
നേരം തെറ്റിവന്നാൽ ചോറും കിട്ടില്ല..
കള്ളുകുടിച്ചുവന്ന അവളിപ്പോ കാളിയുമാകും..
അതുകൊണ്ടു ഞാനിപ്പോ എല്ലാം നിർത്തി...
ഇപ്പോ എല്ലാവരും പറയുന്നത് കല്യാണം കഴിഞ്ഞപ്പോ ഞാൻ നന്നായി എന്നാ..
അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ കല്യാണം കഴിച്ചിട്ടു നിങ്ങൾ നന്നായോ..
ഇല്ലല്ലേ..
ചുമ്മാ ഒരു രസത്തിന് എഴുതിയതാ..
സ്നേഹത്തോടെ : ധനു ധനു

ഹൃദയത്തിന്റെ ഒരു കോണിൽ

അവളെന്റെ നെഞ്ചോടു ചേർന്നു നിന്നിട്ട് ചോദിച്ചു..'നിന്റെ ഹൃദയം തുടിക്കുന്നത് ആർക്കുവേണ്ടിയാണെന്ന്..
എന്തായാലും നിനക്കുവേണ്ടി മാത്രമല്ലെന്ന് ഞാനവളോട് പറഞ്ഞു..
അല്ലാതെ എന്തുപറയാൻ ഒരു പെണ്ണിനെ സ്നേഹിച്ചാൽ അവൾ ചോദിക്കുന്നത് ഹൃദയമാണെങ്കിലും പറിച്ചുകൊടുക്കണമെന്നുണ്ടോ..
അകെയുള്ളൊരു ഹൃദയമാണ് ആ ഹൃദയത്തിൽ എന്നെ സ്നേഹിക്കുന്നവരും ഞാൻ സ്നേഹിക്കുന്നവരും ഉണ്ട്..
ആ ഹൃദയം ഒരാൾക്കുവേണ്ടി മാത്രം തുടിക്കുന്നതല്ല ഒരുപാടുപേർക്കുവേണ്ടി തുടിക്കുന്നതാണ്..
അച്ഛൻ ,അമ്മ , പെങ്ങൾ ,കൂട്ടുകാർ അങ്ങനെ ഒരുപാടുപേർക്കുവേണ്ടി..
ഇതുകേട്ട് അവളെന്നെ ഒന്നൂടെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..'എന്റെ ഹൃദയം തുടിക്കുന്നത് നിനക്കുവേണ്ടി മാത്രമാണെന്ന്...
സത്യത്തിൽ അവളിങ്ങനെ പറഞ്ഞപ്പോ എനിക്ക് ദേഷ്യമാണ് വന്നത്..
കാരണം അവൾക്കു തുടിക്കുന്നൊരു ഹൃദയംകൊടുത്തവരെ അവൾ മറന്നുപയോ..
ഞാനവളുടെ ജീവിതത്തിലേക്ക് വരുന്നതിനു മുമ്പ് അവളുടെ ഹൃദയത്തിലുണ്ടായിരുന്നവരെ അവൾ മറന്നുപോയോ..
അല്ലെങ്കിലും പ്രണയിക്കുമ്പോൾ പറയുന്ന മനോഹരമായ നുണകളിലൊന്നാണ്.. നിനക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നതെന്ന്...
ഒരുപക്ഷെ ഞാനെങ്ങാനും തട്ടിപോയാൽ അതോടെ തീരും പ്രണയം..
എന്തായാലും ഞാനവളോട് പറഞ്ഞു.'എനിക്കുവേണ്ടി മാത്രം തുടിക്കുന്നൊരു ഹൃദയമല്ലാ നിനക്കുവേണ്ടത്..
എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ കഴിയൊന്നൊരു ഹൃദയമാണ് നിനക്കുവേണ്ടത്..
ആ ഹൃദയത്തിന്റെ ഒരു കോണിൽ ഞാനും ഉണ്ടായാൽ മതി..
പിന്നീടൊരിക്കലും അവളെന്നോട് ഹൃദയത്തിന്റെ കാര്യം ചോദിച്ചിട്ടില്ല.
അഥവാ ഇനി ചോദിച്ചാൽ ചെമ്പരത്തി പൂവ് പറിച്ചുകൊടുക്കാനാണ് എന്റെ പ്ലാൻ...
ഒരാളെ കൊണ്ടുനടക്കുന്ന ഹൃദയമല്ലാ നമുക്കുള്ളത് ഒരുപാടുപേരെ കൊണ്ടുനടക്കുന്ന ഹൃദയമാണ് നമുക്കുള്ളത്...
ആ ഹൃദയത്തെ സുരക്ഷിതമായി കൊണ്ടുനടക്കാം...
സ്നേഹത്തോടെ ...ധനു...

വിഷു

വീട്ടുകാർ എതിർത്തപ്പോൾ ഞാൻ അമ്മുവിനെയും വിളിച്ചിറക്കി വീട്ടിലേക്കു പോന്നു..
വരുന്ന വഴിയ്ക്ക് അമ്പലത്തിൽ കേറി ഞാനവളുടെ കഴുത്തിൽ താലികെട്ടുകയും ചെയ്തു..
അന്നുമുതൽ അവളെന്റെ ജീവനായി ജീവിതവുമായി. ഞാൻ ശരിക്കും ജീവിതമെന്താണെന്നു അറിഞ്ഞുതുടങ്ങിയത് അവളെന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ്..
ഇണക്കവും പിണക്കവും പരിഭവവും പരാതിയുമൊക്കെയായി ജീവിതം മുന്നോട്ടുപോകുമ്പോഴും..
അവളുടെ കണ്ണുനിറയുന്നത് പലപ്പോഴായി ഞാൻ കണ്ടിട്ടുണ്ട്..
അതിനു കാരണം ചോദിക്കുമ്പോഴൊക്കെ അവൾ എന്നോട് പറയുമായിരുന്നു..
അവളുടെ അച്ഛന്റെയും അമ്മയുടെയും എട്ടന്റെയും കഥകൾ..
അവരെയൊക്കെ വേദനിപ്പിച്ചു എന്നോടൊപ്പം ഇറങ്ങിവരുമ്പോഴും അവളുടെ മുഖത്ത് അവരോടുള്ള കുറ്റബോധമായിരുന്നു..
ഇത്രയും കാലം വളർത്തി വലുതാക്കി ഒരുപാടു സ്നേഹിച്ചും കൊഞ്ചിച്ചും കൊണ്ടുനടന്നവരെ വേദനിപ്പിച്ചെന്ന കുറ്റബോധം..
ആ കുറ്റബോധം എനിക്കുമുണ്ടായിരുന്നു പക്ഷെ സ്നേഹിച്ചപെണ്ണിനെ മറ്റൊരുതന് വിട്ടുകൊടുക്കാൻ എനിക്കാവില്ല..
എനിക്കെന്നല്ല ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾക്കും അതിന് സാധിക്കില്ല.
അവളുടെ കൂടെ ജീവിക്കണം അവളുടെ എല്ലാം എല്ലാമായി ജീവിക്കണം..
അത്ര മാത്രമാണ് ഞാനപ്പോ ചിന്തിച്ചതും പ്രവർത്തിച്ചതും..
അതുകൊണ്ടു എനിക്ക് അവളെ സ്വന്തമാക്കാൻ കഴിഞ്ഞു..
ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം മാത്രമാണുള്ളത്..
ആ സന്തോഷം എന്നും ഞങ്ങളുടെ ജീവിതത്തിലുണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ഞങ്ങളിപ്പോ.
ഈ വിഷുദിനത്തിൽ ഞാനവൾക്കൊരു സർപ്രൈസ് കൊടുക്കുന്നുണ്ട്...
ആ സർപ്രൈസ് അവളെയൊരുപാട് സന്തോഷിപ്പിക്കും.
ഈ വിഷുകണിയോടൊപ്പം ഞാനാ സർപ്രൈസും അവൾക്ക് സമ്മാനിക്കും.
അന്ന് രാത്രി അവളറിയാതെ ഞാനെല്ലാ പ്ലാനിങ്ങും ചെയ്തുവെച്ചു എന്നിട്ടാണ് ഉറങ്ങാൻ കിടന്നത്...
പിറ്റേ ദിവസം രാവിലെ ഞാൻ നേരത്തെ എണീറ്റ് അവളെ വിളിച്ചുണർത്തി കണ്ണുകെട്ടിയിട്ടു ഞാനവളോട് പറഞ്ഞു മിണ്ടാതെ കൂടെവരാൻ..
ഞാൻ പതുക്കെ അവളെയുംകൂട്ടി കാറിനടുത്തേക്കു നടന്നു എന്നിട്ടവളെ കാറിൽപിടിച്ചിരുത്തി...
എന്നിട്ട് നേരെ അങ്ങോട്ടു വിട്ടു അപ്പോഴും ഞാൻ അവളുടെ കണ്ണിലെ കെട്ട് അഴിക്കാൻ സമ്മതിച്ചില്ല..
അങ്ങനെ കുറച്ചുനേരത്തെ യാത്രയ്ക്കുശേഷം ഞാനാ സ്ഥലത്തെത്തി..
എന്റെ പ്രിയതമയ്ക്കു ഞാൻ കണിയൊരുക്കിയ സ്ഥലം അവൾക്കു ഏറ്റവുംകൂടുതൽ സന്തോഷം നൽകുന്നൊരു സ്ഥലം..
ഞാനവളെ കാറിന്റെ പുത്തേക്കു നിർത്തിയിട്ടു കാറിന്റെ ഡിക്കി തുറന്നു കുറെപടക്കങ്ങൾ എടുത്ത് കത്തിച്ചിട്ടു..
അതിന്റെ ശബ്‌ദം കേട്ട് അവളൊരു ഞെട്ടലോടെ കണ്ണിലെ കെട്ടഴിച്ചു നോക്കുമ്പോൾ കാണുന്നത് അവളുടെ വീടായിരുന്നു...
ആ വീടിന്റെ ഉമ്മറത്തേക്കു പടകത്തിന്റെ ശബ്‌ദം കേട്ട് അവളുടെ അച്ഛനും അമ്മയും ഏട്ടനും വന്നുനിൽക്കുന്നുണ്ടായിരുന്നു...
അന്നവൾ കണികണ്ടത്.. അവരെയായിരുന്നു..
അതിന്റെ സന്തോഷത്താൽ അവളുടെ കണ്ണുനിറയുന്നത് എനിക്ക് കാണാമായിരുന്നു...
ഞാനവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു...'അകലെ നിന്നെങ്കിലും അവർ നിന്നെ അനുഗ്രഹിക്കും..
നമ്മളെത്ര വലിയ തെറ്റുചെയ്താലും നമ്മളോട് ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നവർ ഉണ്ടെങ്കിൽ അത് നമ്മുടെ മാതാപിതാക്കളായിരിക്കും...
അവരുടെ പിണക്കത്തിന് അതികം ആയുസ്സുണ്ടാകില്ല അതാണ് സത്യം..
അതുപോട്ടെ ഞങ്ങളാണെന്നു മനസ്സിലാക്കിയ അളിയൻ വീടിന്റെ മുറ്റത്തിറങ്ങി നിന്നു ചീത്തവിളിക്കാൻ തുടങ്ങി..
ഇനിയും അവിടെനിന്നാൽ പണിപാളുമെന്നു മനസ്സിലാക്കിയ ഞങ്ങൾ ഡിക്കിയിലിരിക്കുന്ന അവാസനത്തെ പടക്കമെടുത്തു അളിയന്റെ അടുത്തേക്ക് കത്തിച്ചിട്ടിട്ടു ...
അവിടെ നിന്ന് സ്ഥലംവിട്ടു അടുത്ത വിഷുവിനു അവരോടൊപ്പം ആഘോഷിക്കാമെന്ന പ്രതീക്ഷയോടെ..
S(ശുഭം)
രചന : ധനു ധനു

എന്നാണ് എനിക്ക് കല്യാണ പ്രായമാകുന്നത്..

അമ്മയ്‌ക്കൊരു മരുമകളെ കൊണ്ടുവരട്ടെന്നു ഞാനമ്മയോട് ചോദിച്ചപ്പോ അമ്മപറഞ്ഞു..
നിനക്ക് പ്രായമാകുമ്പോൾ ഞാൻ പറയാമെന്നായിരുന്നു അമ്മയുടെ മറുപടി..
ഇതുകേട്ട് എന്റെ ഹൃദയമൊന്നു തകർന്നു ദൈവമേ എന്നാണ് എനിക്ക് കല്യാണ പ്രായമാകുന്നത്..
ഇനിയും വൈകിയാൽ അമ്മുവിനെ ആരെങ്കിലും കെട്ടികൊണ്ടുപോകും..
അതിനുമുൻപ് അമ്മയോട് എല്ലാം തുറന്നുപറയണം. അമ്മയുടെ പ്രതികരണം എങ്ങനെയാകുമെന്നറിയില്ലാ..
അമ്മയുടെ സ്വപ്നവും പ്രതീക്ഷയുമൊക്കെ ഞാനാണ്.
ആ ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞാൽ അമ്മ എന്തുവിചാരിക്കും..
പടച്ചോനെ എനിക്കൊരു വഴികാണിച്ചു തരണേ..
ആ സമയത്താണ് ദൈവത്തെപോലെ അളിയന്റെയും പെങ്ങളുടെയും കടന്നുവരവ്..
പടച്ചോൻ എന്റെ വിളിക്കെട്ടെന്നു തോന്നുന്നു. അളിയനെ പിടിച്ചാൽ ചിലപ്പോ കാര്യം നടക്കും..
എന്തായാലും വൈകിട്ട് ഒരു ഫുള്ള് വാങ്ങണം ആ ഫുള്ളിന്റെ കൂടെ ഈ കാര്യവും പറഞ്ഞുനോക്കാം..
വൈകുനേരമായപ്പോ ഞാനൊരു ഫുള്ളും വാങ്ങി അരയിൽ വെച്ചിട്ട് വീട്ടിലേക്കു കയറിച്ചെന്നു..
എന്നെ കണ്ടപാടെ പെങ്ങൾ ചോദിച്ചു..'എന്താടാ രണ്ടാളുടെയും പരിപാടി..'
ഞാനവളോട് പറഞ്ഞു..'ഒരു പരിപാടിയും ഇല്ലെടി..'
'ഇല്ലാതിരുന്ന രണ്ടാൾക്കും കൊള്ളാം.'
പെങ്ങളാണത്രെ പെങ്ങൾ അളിയനെയൊന്നു സ്നേഹിക്കാനും സമ്മതിക്കില്ല..
ഇതൊക്കെ കണ്ടും കേട്ടും അളിയൻ അപ്പുറത്തിരുന്നു കണ്ണിറുക്കി കാണിച്ചു..
അല്ലെങ്കിലും അളിയൻ കണ്ണിറുക്കി കാണിച്ച ഞാനല്ലേ കാണാനുള്ള.
ഭാഗ്യത്തിന് എങ്ങനെയൊക്കെയോ അവളുടെ മുന്നിന്ന് രക്ഷപ്പെട്ടു. ഗ്ലാസും വെള്ളവുമെടുത്തു നേരെ പറമ്പിലേക്കുവിട്ടു..
അവിടെച്ചെന്ന് കുപ്പിയും ഗ്ലാസും താഴെവെച്ചിട്ട് ഓരോന്നു ഒഴിച്ചു അടിത്തുടങ്ങി..
അങ്ങനെ ഒന്നായി രണ്ടായി മൂന്നായി കുപ്പിയാണെങ്കിൽ കാലിയുമായി..
സാഹചര്യം ഒത്തുവന്നപ്പോ ഞാൻ അളിയാനോട് കാര്യം പറഞ്ഞു..
അളിയനെന്നെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..'ന്റെ അളിയനുവേണ്ടി ഞാനെന്തും ചെയ്യും..'
ശോ അളിയാനാണോ ഈ പറയുന്നത് അതോ അളിയന്റെ വയറ്റിൽ കിടക്കുന്ന ഈ സാധനമാണോ പറയുന്നത്..
ന്തായാലും ഹാപ്പിയായി ഇനി അളിയൻ നോക്കിക്കോളും അമ്മയോട് പറയുന്നകാര്യം..
അങ്ങനെ കലാപരിപാടികൾ കഴിഞ്ഞ് അളിയനെയും കൂട്ടി നേരെ അടുക്കളയിലേക്കു നടന്നു..
അവിടെ ചെന്നിരുന്നപ്പോ അമ്മയും പെങ്ങളും ചോറും കറിയും കൊണ്ടുവന്നു മുന്നിൽവെച്ചു..
എന്നിട്ടൊരു ചോദ്യവും..'രണ്ടാളും വെള്ളത്തിലായിരുന്നല്ലേ..'
ഒന്നും മിണ്ടിയില്ല മിണ്ടിയാൽ ചിലപ്പോ പണിപാളും..
അതുകൊണ്ടു മിണ്ടാതിരുന്നു ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു..
അതിനിടയ്ക്ക് അമ്മ അളിയനോട് പറയുന്നതുകേട്ടു അത്യാവശ്യമായി നാളെ ഒരു സ്ഥലംവരെ പോകാനുണ്ടെന്നു...
അളിയൻ വന്നപ്പോഴെ വിചാരിച്ചതാ എന്തോ കാര്യമുണ്ടെന്ന്..
അമ്മ എന്നോടൊന്നും പറഞ്ഞതും ഇല്ല ഞാനൊന്നും കേട്ടതും ഇല്ല..
എന്താണാവോ പ്ലാൻ..
എന്തെങ്കിലും ആയിക്കോട്ടെ..
അളിയൻ എന്റെ കാര്യം അമ്മയോട് പറയുമെന്നു വിചാരിച്ച് ഞാൻ കാത്തിരുന്നു..
പക്ഷെ അളിയൻ എന്നെ പറ്റിച്ചു കളഞ്ഞു. അമ്മയോടൊന്നും പറഞ്ഞില്ല..
അളിയാ വെച്ചിട്ടുണ്ട് പണി ആരും കേൾക്കാതെ ഞാൻ മനസ്സിൽ പറഞ്ഞു.
പിറ്റേ ദിവസം രാവിലെ മൂന്നുപേരും നല്ല ഗ്ലാമറായി എങ്ങോട്ടോ പോകാനുള്ള പരിപാടിയാ..
ഞാൻ ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നുമില്ല. എന്നെയാണെങ്കിൽ വിളിക്കുന്നുമില്ല..
അത്രവലിയ ജാടയാണെങ്കിൽ എന്നോടൊന്നും പറയേണ്ടാ എന്നാ രീതിയിൽ ഞാനാവിടെയിരുന്നു അല്ലപിന്നെ..
മൂന്നുപേരും റെഡിയായി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ നേരത്ത് അമ്മയെന്നെ വിളിച്ചു..
ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോ അമ്മപറഞ്ഞു...
'പുറത്തുപോകുന്നുണ്ടെങ്കിൽ വീട് പൂട്ടിയിട്ടു പോകണം പിന്നെ പട്ടിയ്ക്കു ചോറുകൊടുക്കാൻ മറക്കേണ്ടാ..'
ഇതിനാണോ അമ്മയെന്നെ വിളിച്ചത്..
ഇതുകേട്ട് അളിയനും പെങ്ങളും എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ചിരിക്കാൻ മാത്രം എന്താ ഉണ്ടായതു കലിപ്പിൽ ഞാനവരെയൊന്നു നോക്കി.
അവർ പോയപ്പോൾ ഞാനകത്തേക്ക് നടന്നു..
ആ സമയത്ത് എന്റെ മനസ്സിലൂടെ എന്തൊക്കെയോ ചോദ്യങ്ങൾ കടന്നുപോയി..
അവർ എങ്ങോട്ടാണ് പോയത്..
എന്താ എന്നെവിളിക്കാതെ പോയത്..
അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു ഗൗരവം കണ്ടപ്പോ എന്തോ വല്ലാത്തൊരു വിഷമം തോന്നി..
അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ ഫോണിലെക്കൊരു കാൾ വന്നത്..
നോക്കിയപ്പോ അമ്മുവാണ്..ഞാൻ ഫോണെടുത്തപ്പോ അവളെന്നോട് പറഞ്ഞു..'ധനു നീ എന്നോട് ക്ഷമിക്കണം..'
ക്ഷമിക്കാനോ എന്തിന്.'
ഇടറിയ ശബ്ദത്തിൽ അവളെന്നോട് പറഞ്ഞു..'എനിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ഞാനതിന് സമ്മതം മൂളി..'
അവളതു പറഞ്ഞതും കൈയിലിരിക്കുന്ന ഫോണെടുതെറിഞ്ഞതും ഒരേ സമയത്തായിരുന്നു.
അത്രയ്ക്ക് വിഷമവും സങ്കടവും വന്നെനിക്ക് ആ സമയത്ത്..
പിന്നെ ഒന്നും നോക്കിയില്ല നേരെ വെച്ചുപിടിപ്പിച്ചു ചന്ദ്രേട്ടന്റെ ഷാപ്പിലേക്ക്..
ബോധം പോകുന്നവരെ ഞാൻ കുടിച്ചു. കൈയിലെ കാശ് തീർന്നപ്പോൾ പതുക്കെ വീട്ടിലേക്കു നടന്നു..
ഉള്ളിലെ വിഷമം മുഴുവൻ പാടിത്തീർത്തുകൊണ്ടാണ് എന്റെ നടത്തം..
"ഊറെ തെറിഞ്ചു കിട്ടെ ഉലകം പുരിഞ്ചു കിട്ടെ കണ്മണി എൻ കൺമണി..'
അങ്ങനെ പാടി പാടി വീടിനുമുന്നിൽ എത്തിയപ്പോഴാണ് അമ്മയും അളിയനും ഉമ്മറ തിണ്ണയിലിരിക്കുന്നത് കണ്ടത്...
ശോ അപ്പോഴാണ് ഓർത്തത് വീട് പൂട്ടി താക്കോൽ എന്റെ കൈയിലാണെന്ന്..
പടച്ചോനെ പണിപാളി ഇനി അമ്മയുടെ വായിന്നു എന്തൊക്കെ കേൾക്കോ എന്തോ..
ഞാൻ പതുക്കെ അവരുടെ അടുത്തേക്ക് നടന്നു കാലുകൾ ഞാൻ പറയുന്നത് അനുസരിക്കുന്നില്ല...
അങ്ങോട്ടും ഇങ്ങോട്ടും തെന്നിപോയിക്കൊണ്ടിരിക്കുന്നു.
അമ്മ എന്നെകണ്ടതുംദേഷ്യത്തോടെ ചോദിച്ചു താക്കോൽ എവിടെ..
ഞാൻ പോക്കറ്റിൽ നിന്നും താക്കോലെടുത്തു അമ്മയുടെ കൈയിൽകൊടുത്തത് മാത്രമേ എനിക്കോർമായുള്ളൂ..
ദേ കിടക്കുന്നു താഴെ.
ബോധം വന്നപ്പോ കണ്ടത് മുന്നിൽ നിൽക്കുന്ന അമ്മയെയാണ്..
കൈയിൽ മുറ്റമടിക്കുന്ന കുറ്റിച്ചൂലുമുണ്ട് ഞാൻ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു..
പടക്കോ പടക്കോ ന്ന് നാലെണ്ണം കിട്ടി..
വേദനിച്ചെങ്കിലും ഞാനമ്മയെ നോക്കി ചിരിച്ചു..
ആ ചിരി കണ്ടപ്പോ അടുത്ത് നിൽക്കുന്ന പെങ്ങൾക്കു ദേഷ്യംവന്നു..
അവളുടെ വക വേറെയും അകെ മൊത്തം ഒരു തൃശൂർ പൂരം നടന്നപോലെ..
അങ്ങനെ അടിയും ബഹളവും കഴിഞ്ഞ് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു..
എന്നിട്ടു അമ്മയെ ചേർത്തുപിടിച്ച് ഒരു സോറി പറഞ്ഞപ്പോൾ അമ്മയെന്നോട് പറഞ്ഞു..
'നിനക്കുവേണ്ടി ഞാനൊരു പെണ്ണുകാണാൻ പോയതായിരുന്നു. ഇനി ആ കുട്ടിയുടെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നില്ല ഞാനതു വേണ്ടെന്നു പറയാൻ പോകുക..
ഇതുകേട്ട് ഞാനമ്മയോട് ചോദിച്ചു..
'പെണ്ണുകാണാനോ..?
അപ്പോഴാണ് അമ്മ പറഞ്ഞത്..
'മേശപ്പുറത്തു ആ കുട്ടിയുടെ ഫോട്ടോയിരിക്കുന്നുണ്ട് നീ പോയി നോക്ക്.
അത്ര നല്ല കുട്ടിയ്ക്ക് നിന്നെപോലൊരു കള്ളുകുടിയനെ കെട്ടിച്ചുതന്നാൽ ശരിയാവില്ല.'
ഞാൻ വേഗം ഹാളിലേക്ക് നടന്ന് മേശപുറത്തിരിക്കുന്ന ഫോട്ടോയെടുത്തു നോക്കിയപ്പോൾ..
ഞാനൊന്നു ഞെട്ടി അത് അമ്മുവിന്റെ ഫോട്ടോയായിരുന്നു..
ഞാൻ വേഗം അമ്മയുടെ അടുത്തേക്കോടി എന്നിട്ടു അമ്മയോട് പറഞ്ഞു..
'അമ്മേ ഞാനിനി കള്ളുകുടിക്കില്ല അമ്മയെന്നോട് ക്ഷമിയ്ക്ക്..'
എന്തൊക്കെ പറഞ്ഞിട്ടും അമ്മയ്‌ക്കൊരു കരുണ തോന്നുന്നില്ലല്ലോ..
ഇനി അമ്മുവിന്റെ വീട്ടിലേക്കു അമ്മ വിളിച്ചു വല്ലതും പറയോ..
പടച്ചോനെ അങ്ങനെയൊന്നും സംഭവിക്കല്ലേ പടച്ചോനെയൊന്നു വിളിച്ചുപോയി..
എന്റെ ഒച്ചയും ബഹളവും കേട്ട് അളിയനും പെങ്ങളും അടുക്കളയിലേക്കു ഓടിവന്നു..
അളിയനെയും പെങ്ങളെയും കണ്ടപ്പോ അമ്മയുടെ മുഖത്തൊരു ചിരി..
അപ്പോഴാണ് മനസ്സിലായത് ഇതൊക്കെ അമ്മയുടെ പ്ലാനിങ്ങായിരുന്നുവെന്ന്..
അതിനു കൂട്ടുനിന്നത് ന്റെ കുരുത്തംകെട്ടാ പെങ്ങളും അളിയനും..
ഫോണിലൂടെ അഭിനയിച്ചത് ന്റെ പ്രിയതമയും..
ഇവരുടെ പണിയിൽ പെട്ടുപോയതും തല്ലുകൊണ്ടതും ഈ പാവം ഞാൻ മാത്രം..
[എഴുതി ടച്ച് വിട്ടുപോയി...തെറ്റുകൾ ക്ഷമിക്കുക എല്ലാവരുടെയും സഹകരണം ഉപദേശവും പ്രതീക്ഷിക്കുന്നു..]
സ്നേഹത്തോടെ ധനു ധനു...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo