നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നാണ് എനിക്ക് കല്യാണ പ്രായമാകുന്നത്..

അമ്മയ്‌ക്കൊരു മരുമകളെ കൊണ്ടുവരട്ടെന്നു ഞാനമ്മയോട് ചോദിച്ചപ്പോ അമ്മപറഞ്ഞു..
നിനക്ക് പ്രായമാകുമ്പോൾ ഞാൻ പറയാമെന്നായിരുന്നു അമ്മയുടെ മറുപടി..
ഇതുകേട്ട് എന്റെ ഹൃദയമൊന്നു തകർന്നു ദൈവമേ എന്നാണ് എനിക്ക് കല്യാണ പ്രായമാകുന്നത്..
ഇനിയും വൈകിയാൽ അമ്മുവിനെ ആരെങ്കിലും കെട്ടികൊണ്ടുപോകും..
അതിനുമുൻപ് അമ്മയോട് എല്ലാം തുറന്നുപറയണം. അമ്മയുടെ പ്രതികരണം എങ്ങനെയാകുമെന്നറിയില്ലാ..
അമ്മയുടെ സ്വപ്നവും പ്രതീക്ഷയുമൊക്കെ ഞാനാണ്.
ആ ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞാൽ അമ്മ എന്തുവിചാരിക്കും..
പടച്ചോനെ എനിക്കൊരു വഴികാണിച്ചു തരണേ..
ആ സമയത്താണ് ദൈവത്തെപോലെ അളിയന്റെയും പെങ്ങളുടെയും കടന്നുവരവ്..
പടച്ചോൻ എന്റെ വിളിക്കെട്ടെന്നു തോന്നുന്നു. അളിയനെ പിടിച്ചാൽ ചിലപ്പോ കാര്യം നടക്കും..
എന്തായാലും വൈകിട്ട് ഒരു ഫുള്ള് വാങ്ങണം ആ ഫുള്ളിന്റെ കൂടെ ഈ കാര്യവും പറഞ്ഞുനോക്കാം..
വൈകുനേരമായപ്പോ ഞാനൊരു ഫുള്ളും വാങ്ങി അരയിൽ വെച്ചിട്ട് വീട്ടിലേക്കു കയറിച്ചെന്നു..
എന്നെ കണ്ടപാടെ പെങ്ങൾ ചോദിച്ചു..'എന്താടാ രണ്ടാളുടെയും പരിപാടി..'
ഞാനവളോട് പറഞ്ഞു..'ഒരു പരിപാടിയും ഇല്ലെടി..'
'ഇല്ലാതിരുന്ന രണ്ടാൾക്കും കൊള്ളാം.'
പെങ്ങളാണത്രെ പെങ്ങൾ അളിയനെയൊന്നു സ്നേഹിക്കാനും സമ്മതിക്കില്ല..
ഇതൊക്കെ കണ്ടും കേട്ടും അളിയൻ അപ്പുറത്തിരുന്നു കണ്ണിറുക്കി കാണിച്ചു..
അല്ലെങ്കിലും അളിയൻ കണ്ണിറുക്കി കാണിച്ച ഞാനല്ലേ കാണാനുള്ള.
ഭാഗ്യത്തിന് എങ്ങനെയൊക്കെയോ അവളുടെ മുന്നിന്ന് രക്ഷപ്പെട്ടു. ഗ്ലാസും വെള്ളവുമെടുത്തു നേരെ പറമ്പിലേക്കുവിട്ടു..
അവിടെച്ചെന്ന് കുപ്പിയും ഗ്ലാസും താഴെവെച്ചിട്ട് ഓരോന്നു ഒഴിച്ചു അടിത്തുടങ്ങി..
അങ്ങനെ ഒന്നായി രണ്ടായി മൂന്നായി കുപ്പിയാണെങ്കിൽ കാലിയുമായി..
സാഹചര്യം ഒത്തുവന്നപ്പോ ഞാൻ അളിയാനോട് കാര്യം പറഞ്ഞു..
അളിയനെന്നെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..'ന്റെ അളിയനുവേണ്ടി ഞാനെന്തും ചെയ്യും..'
ശോ അളിയാനാണോ ഈ പറയുന്നത് അതോ അളിയന്റെ വയറ്റിൽ കിടക്കുന്ന ഈ സാധനമാണോ പറയുന്നത്..
ന്തായാലും ഹാപ്പിയായി ഇനി അളിയൻ നോക്കിക്കോളും അമ്മയോട് പറയുന്നകാര്യം..
അങ്ങനെ കലാപരിപാടികൾ കഴിഞ്ഞ് അളിയനെയും കൂട്ടി നേരെ അടുക്കളയിലേക്കു നടന്നു..
അവിടെ ചെന്നിരുന്നപ്പോ അമ്മയും പെങ്ങളും ചോറും കറിയും കൊണ്ടുവന്നു മുന്നിൽവെച്ചു..
എന്നിട്ടൊരു ചോദ്യവും..'രണ്ടാളും വെള്ളത്തിലായിരുന്നല്ലേ..'
ഒന്നും മിണ്ടിയില്ല മിണ്ടിയാൽ ചിലപ്പോ പണിപാളും..
അതുകൊണ്ടു മിണ്ടാതിരുന്നു ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു..
അതിനിടയ്ക്ക് അമ്മ അളിയനോട് പറയുന്നതുകേട്ടു അത്യാവശ്യമായി നാളെ ഒരു സ്ഥലംവരെ പോകാനുണ്ടെന്നു...
അളിയൻ വന്നപ്പോഴെ വിചാരിച്ചതാ എന്തോ കാര്യമുണ്ടെന്ന്..
അമ്മ എന്നോടൊന്നും പറഞ്ഞതും ഇല്ല ഞാനൊന്നും കേട്ടതും ഇല്ല..
എന്താണാവോ പ്ലാൻ..
എന്തെങ്കിലും ആയിക്കോട്ടെ..
അളിയൻ എന്റെ കാര്യം അമ്മയോട് പറയുമെന്നു വിചാരിച്ച് ഞാൻ കാത്തിരുന്നു..
പക്ഷെ അളിയൻ എന്നെ പറ്റിച്ചു കളഞ്ഞു. അമ്മയോടൊന്നും പറഞ്ഞില്ല..
അളിയാ വെച്ചിട്ടുണ്ട് പണി ആരും കേൾക്കാതെ ഞാൻ മനസ്സിൽ പറഞ്ഞു.
പിറ്റേ ദിവസം രാവിലെ മൂന്നുപേരും നല്ല ഗ്ലാമറായി എങ്ങോട്ടോ പോകാനുള്ള പരിപാടിയാ..
ഞാൻ ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നുമില്ല. എന്നെയാണെങ്കിൽ വിളിക്കുന്നുമില്ല..
അത്രവലിയ ജാടയാണെങ്കിൽ എന്നോടൊന്നും പറയേണ്ടാ എന്നാ രീതിയിൽ ഞാനാവിടെയിരുന്നു അല്ലപിന്നെ..
മൂന്നുപേരും റെഡിയായി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ നേരത്ത് അമ്മയെന്നെ വിളിച്ചു..
ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോ അമ്മപറഞ്ഞു...
'പുറത്തുപോകുന്നുണ്ടെങ്കിൽ വീട് പൂട്ടിയിട്ടു പോകണം പിന്നെ പട്ടിയ്ക്കു ചോറുകൊടുക്കാൻ മറക്കേണ്ടാ..'
ഇതിനാണോ അമ്മയെന്നെ വിളിച്ചത്..
ഇതുകേട്ട് അളിയനും പെങ്ങളും എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ചിരിക്കാൻ മാത്രം എന്താ ഉണ്ടായതു കലിപ്പിൽ ഞാനവരെയൊന്നു നോക്കി.
അവർ പോയപ്പോൾ ഞാനകത്തേക്ക് നടന്നു..
ആ സമയത്ത് എന്റെ മനസ്സിലൂടെ എന്തൊക്കെയോ ചോദ്യങ്ങൾ കടന്നുപോയി..
അവർ എങ്ങോട്ടാണ് പോയത്..
എന്താ എന്നെവിളിക്കാതെ പോയത്..
അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു ഗൗരവം കണ്ടപ്പോ എന്തോ വല്ലാത്തൊരു വിഷമം തോന്നി..
അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ ഫോണിലെക്കൊരു കാൾ വന്നത്..
നോക്കിയപ്പോ അമ്മുവാണ്..ഞാൻ ഫോണെടുത്തപ്പോ അവളെന്നോട് പറഞ്ഞു..'ധനു നീ എന്നോട് ക്ഷമിക്കണം..'
ക്ഷമിക്കാനോ എന്തിന്.'
ഇടറിയ ശബ്ദത്തിൽ അവളെന്നോട് പറഞ്ഞു..'എനിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ഞാനതിന് സമ്മതം മൂളി..'
അവളതു പറഞ്ഞതും കൈയിലിരിക്കുന്ന ഫോണെടുതെറിഞ്ഞതും ഒരേ സമയത്തായിരുന്നു.
അത്രയ്ക്ക് വിഷമവും സങ്കടവും വന്നെനിക്ക് ആ സമയത്ത്..
പിന്നെ ഒന്നും നോക്കിയില്ല നേരെ വെച്ചുപിടിപ്പിച്ചു ചന്ദ്രേട്ടന്റെ ഷാപ്പിലേക്ക്..
ബോധം പോകുന്നവരെ ഞാൻ കുടിച്ചു. കൈയിലെ കാശ് തീർന്നപ്പോൾ പതുക്കെ വീട്ടിലേക്കു നടന്നു..
ഉള്ളിലെ വിഷമം മുഴുവൻ പാടിത്തീർത്തുകൊണ്ടാണ് എന്റെ നടത്തം..
"ഊറെ തെറിഞ്ചു കിട്ടെ ഉലകം പുരിഞ്ചു കിട്ടെ കണ്മണി എൻ കൺമണി..'
അങ്ങനെ പാടി പാടി വീടിനുമുന്നിൽ എത്തിയപ്പോഴാണ് അമ്മയും അളിയനും ഉമ്മറ തിണ്ണയിലിരിക്കുന്നത് കണ്ടത്...
ശോ അപ്പോഴാണ് ഓർത്തത് വീട് പൂട്ടി താക്കോൽ എന്റെ കൈയിലാണെന്ന്..
പടച്ചോനെ പണിപാളി ഇനി അമ്മയുടെ വായിന്നു എന്തൊക്കെ കേൾക്കോ എന്തോ..
ഞാൻ പതുക്കെ അവരുടെ അടുത്തേക്ക് നടന്നു കാലുകൾ ഞാൻ പറയുന്നത് അനുസരിക്കുന്നില്ല...
അങ്ങോട്ടും ഇങ്ങോട്ടും തെന്നിപോയിക്കൊണ്ടിരിക്കുന്നു.
അമ്മ എന്നെകണ്ടതുംദേഷ്യത്തോടെ ചോദിച്ചു താക്കോൽ എവിടെ..
ഞാൻ പോക്കറ്റിൽ നിന്നും താക്കോലെടുത്തു അമ്മയുടെ കൈയിൽകൊടുത്തത് മാത്രമേ എനിക്കോർമായുള്ളൂ..
ദേ കിടക്കുന്നു താഴെ.
ബോധം വന്നപ്പോ കണ്ടത് മുന്നിൽ നിൽക്കുന്ന അമ്മയെയാണ്..
കൈയിൽ മുറ്റമടിക്കുന്ന കുറ്റിച്ചൂലുമുണ്ട് ഞാൻ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു..
പടക്കോ പടക്കോ ന്ന് നാലെണ്ണം കിട്ടി..
വേദനിച്ചെങ്കിലും ഞാനമ്മയെ നോക്കി ചിരിച്ചു..
ആ ചിരി കണ്ടപ്പോ അടുത്ത് നിൽക്കുന്ന പെങ്ങൾക്കു ദേഷ്യംവന്നു..
അവളുടെ വക വേറെയും അകെ മൊത്തം ഒരു തൃശൂർ പൂരം നടന്നപോലെ..
അങ്ങനെ അടിയും ബഹളവും കഴിഞ്ഞ് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു..
എന്നിട്ടു അമ്മയെ ചേർത്തുപിടിച്ച് ഒരു സോറി പറഞ്ഞപ്പോൾ അമ്മയെന്നോട് പറഞ്ഞു..
'നിനക്കുവേണ്ടി ഞാനൊരു പെണ്ണുകാണാൻ പോയതായിരുന്നു. ഇനി ആ കുട്ടിയുടെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നില്ല ഞാനതു വേണ്ടെന്നു പറയാൻ പോകുക..
ഇതുകേട്ട് ഞാനമ്മയോട് ചോദിച്ചു..
'പെണ്ണുകാണാനോ..?
അപ്പോഴാണ് അമ്മ പറഞ്ഞത്..
'മേശപ്പുറത്തു ആ കുട്ടിയുടെ ഫോട്ടോയിരിക്കുന്നുണ്ട് നീ പോയി നോക്ക്.
അത്ര നല്ല കുട്ടിയ്ക്ക് നിന്നെപോലൊരു കള്ളുകുടിയനെ കെട്ടിച്ചുതന്നാൽ ശരിയാവില്ല.'
ഞാൻ വേഗം ഹാളിലേക്ക് നടന്ന് മേശപുറത്തിരിക്കുന്ന ഫോട്ടോയെടുത്തു നോക്കിയപ്പോൾ..
ഞാനൊന്നു ഞെട്ടി അത് അമ്മുവിന്റെ ഫോട്ടോയായിരുന്നു..
ഞാൻ വേഗം അമ്മയുടെ അടുത്തേക്കോടി എന്നിട്ടു അമ്മയോട് പറഞ്ഞു..
'അമ്മേ ഞാനിനി കള്ളുകുടിക്കില്ല അമ്മയെന്നോട് ക്ഷമിയ്ക്ക്..'
എന്തൊക്കെ പറഞ്ഞിട്ടും അമ്മയ്‌ക്കൊരു കരുണ തോന്നുന്നില്ലല്ലോ..
ഇനി അമ്മുവിന്റെ വീട്ടിലേക്കു അമ്മ വിളിച്ചു വല്ലതും പറയോ..
പടച്ചോനെ അങ്ങനെയൊന്നും സംഭവിക്കല്ലേ പടച്ചോനെയൊന്നു വിളിച്ചുപോയി..
എന്റെ ഒച്ചയും ബഹളവും കേട്ട് അളിയനും പെങ്ങളും അടുക്കളയിലേക്കു ഓടിവന്നു..
അളിയനെയും പെങ്ങളെയും കണ്ടപ്പോ അമ്മയുടെ മുഖത്തൊരു ചിരി..
അപ്പോഴാണ് മനസ്സിലായത് ഇതൊക്കെ അമ്മയുടെ പ്ലാനിങ്ങായിരുന്നുവെന്ന്..
അതിനു കൂട്ടുനിന്നത് ന്റെ കുരുത്തംകെട്ടാ പെങ്ങളും അളിയനും..
ഫോണിലൂടെ അഭിനയിച്ചത് ന്റെ പ്രിയതമയും..
ഇവരുടെ പണിയിൽ പെട്ടുപോയതും തല്ലുകൊണ്ടതും ഈ പാവം ഞാൻ മാത്രം..
[എഴുതി ടച്ച് വിട്ടുപോയി...തെറ്റുകൾ ക്ഷമിക്കുക എല്ലാവരുടെയും സഹകരണം ഉപദേശവും പ്രതീക്ഷിക്കുന്നു..]
സ്നേഹത്തോടെ ധനു ധനു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot