ഒരൊന്നൊന്നര ബാപ്പാ | Vinod Dhamodaran Menon
വരനുവേണ്ട യോഗ്യതകൾ
"മോളേ ...നിന്റെ പഠിപ്പൊക്കെ കഴിയാറായ സ്ഥിതിക്ക് ..അച്ഛൻ നിനക്ക് വേണ്ടി മാറ്ററിമോണിയൽ സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്യട്ടെ ..."
"ശെരി ഓക്കേ ..പക്ഷെ എനിക്ക് ചില ഡിമാൻഡ്സ് ഒക്കെയുണ്ട് ..അതായതു എന്റെ വരന് അത്യാവശ്യം വേണ്ട യോഗ്യതകൾ "
"എന്തൊക്കെയാണാവോ ഡിമാന്റുകൾ അച്ഛൻ കേള്ക്കട്ടെ "
"അയാൾക്ക് ഒരു ആറരടി പൊക്കം വേണം "
"പക്ഷെ മോളെ അതുനിനക്കു മാച്ച് ആവുമോ ..നീ അഞ്ചടി അല്ലേയുള്ളു "
"എന്നാ പോട്ടെ ...ഒരു ആറടിയിൽ ഒതുക്കാം "
"പിന്നെ ...ചെക്കൻ നല്ല വെളുത്തിട്ടായിരിക്കണം ...സിക്സ് പാക്കോക്കെ വേണം ..കാണാൻ ഹൃതിക്‌റോഷനെപോലെ "
"അത്രയ്ക്ക് വേണോ ..."
"കുറഞ്ഞത് ടോവിനോനെ പോലെയെങ്കിലും വേണം "
"എന്റെ ഭഗവതി ...."
"തീർന്നില്ല...ഇനിയുമുണ്ട് "
"അറിയാം ...തുടരൂ "
"മാസ്റ്റർ ഡിഗ്രി ഉണ്ടായിരിക്കണം ...പി എച് ഡി ആയാൽ നല്ലതു ...അയാൾ ലണ്ടനിലോ യൂസ്ഇലോ ജോലിയുള്ള ആളായിരിക്കണം ...പ്രായത്തിൽ എന്നെക്കാൾ ഒന്നോ രണ്ടോ വയസു കൂടുതൽ മാക്സിമം ...ഒരേ പ്രയോ ..എന്നെക്കാൾ കുറവോ ആണെങ്കിൽ നല്ലതു ..."
"തീർന്നോ "
"പിന്നെ അയാൾ ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കരുത് ...അത് നിർബന്ധ...പിന്നെ ...."
ലിസ്റ്റു നീണ്ട് നീണ്ട് പോയി ...
"ഭാഗീരതി ...എടി "
മകളുടെ നിബന്ധനകൾ കേട്ട് തലകറങ്ങിവീണു താതൻ 🤕🤢
"മോളെ അച്ഛൻ പറയുന്നത് ഒന്ന് കേൾക്കൂ ...ഇതിപ്പോ വർഷം മൂന്നുകഴിഞ്ഞു ...ഇതുവരെ നിന്റെ ഡിമാൻഡ്‌സ് എല്ലാം മീറ്റ് ചെയുന്ന ഒരു ചെറുക്കനെകണ്ടുപിടിക്കാൻ ആയിട്ടില്ല...അതുകൊണ്ടു ആ ലിസ്റ്റ് ചെറുതായിട്ടൊന്നു വെട്ടിച്ചുരുക്കണം "
"ഞാനിവിടെ കെട്ടുപ്രായം കഴിഞ്ഞു നിന്ന് പോയാലും എന്റെ ഡിമാൻഡ്‌സിൽ ഒരു മാറ്റോം അച്ഛൻ പ്രതീക്ഷിക്കേണ്ട "
വീണ്ടും സമയം മുന്നോട്ടു പാഞ്ഞു ...അവൾക്കു പ്രായവും കൂടിവന്നു ...ഇപ്പോൾ വരുന്നത് രണ്ടാംകെട്ടുകാരുടെ ആലോചനകളാണു കൂടുതലും
ഒരു ദിവസം ...
"ഇതെന്താ മോളെ ആ ഓട്ടോക്കാരന് വണ്ടിക്കൂലി കൊടുത്തില്ലേ ...അയാൾ എന്താ പോവാത്തെ "
"അച്ഛാ എന്നോട് ക്ഷമിക്കണം ...ഇനിമുതൽ രാജൻ ചേട്ടൻ ഇവിടെയാണ് താമസിക്കുക ..."
"എന്ത് "
"എത്രനാളാ ഞാൻ കാത്തിരിക്യാ ...എന്റെ ഡിമാൻഡ്‌സ് അനുസരിച്ചുള്ള ഒരു പയ്യനെ പോലും അച്ഛന് നാളിതു വരെയായി കണ്ടെത്താൻ സാധിച്ചില്ലല്ലോ ..അതുകൊണ്ടു ഞാൻ ...രാജൻ ചേട്ടനുമായി അടുപ്പത്തിലായി ...ഇന്നുരാവിലെ രജിസ്റ്റർ വിവാഹം കഴിഞ്ഞു ...അച്ഛൻ അനുഗ്രഹിക്കണം "
നവവരനും വധുവും അച്ഛന്റെ കാൽക്കൽ വീണു ...തന്റെ മരുമകനെ അയാൾ ശെരിക്കുമോന്നു നോക്കി ....ഉയരം നന്നേകുറവു ...എണ്ണ കറുപ്പ് നിറം ...നല്ലപോലെതടിച്ചു വയറു ചാടിയ രൂപം ...ഉദ്ദേശം അവളെക്കാൾ പത്തുവയസു കൂടുതൽ വരും ..പത്താം ക്ലാസ് ഗുസ്തിയായിരിക്കും ...
അങ്ങിനെ അവളുടെ ഡിമാന്റുകളുടെ നീണ്ട നിര യാഥാർഥ്യവുമായി തട്ടിച്ചു നോക്കി പിതാവ് ...
"ഓ അവസാനം നിനക്ക് എല്ലാം തികഞ്ഞ ചെക്കനെ തന്നെ കിട്ടിയല്ലോ ...എനിക്കാശ്വാസമായി "
മനസ്സിൽ വന്ന പൊട്ടിച്ചിരി അടക്കാൻ അയാൾക്കായില്ല ...
ഹ ഹ ...ഹ ഹ ...ഹ ഹ
മകൾക്കു പറ്റിയ ചെക്കനെ തേടിത്തുടങ്ങിയ നാൾമുതൽ ...ഇതുവരെ വിശ്രമമോ മന ശാന്തിയോ എന്താണെന്ന് അയാൾ അറിഞ്ഞിരുന്നില്ല ...എന്തേലും ആവട്ടെ ...അവളുടെ മംഗല്യം കഴിഞ്ഞല്ലോ ...അയാൾ സമാദാനിച്ചു
മരുമകനെ കാണുമ്പോഴൊക്കെ പണ്ട് മകൾ പറഞ്ഞ ഡിമാൻഡ്‌സിന്റെ ലിസ്റ്റ് അച്ഛൻ ആലോചിച്ചെടുക്കും ...പിന്നെ ചിരി നിർത്തണമെങ്കിൽ ഒരര മണിക്കൂർ കഴിയും ....😛😝😝😜🤣😄
"അച്ഛാ രാജേട്ടനെ കാണുബോള് എന്തിനാ ചിരിക്കൂന്നേ ...അദ്ദേഹത്തിന് ആതിഷ്ട്ടമല്ല ..."
മകൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു അച്ഛന് തോന്നി ...ചിരിയടക്കി നിർത്താൻ ശ്രമിച്ചു ...
അന്ന് രാത്രി അത്താഴം കഴിക്കുമ്പോൾ ഒരു ശബ്ദം അച്ഛന്റെ ശ്രദ്ധയിൽപെട്ടു ...
"ഞ്ഞപ് ഞ്ഞപ് ഞ്ഞപ് "
അത് മരുമകൻ ഭക്ഷണം നല്ലപോലെ ആസ്വദിച്ചു ചവച്ചിറക്കുന്നതിന്റെ ആയിരുന്നു ...
"പിന്നെ അയാൾ ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കരുത് ...അത് നിർബന്ധ"
മകൾ പണ്ട് പറഞ്ഞ നിബന്ധന അയാളുടെ മനസ്സിൽ മിന്നിമാഞ്ഞു ...
പിന്നെ തൃശൂർ പൂരത്തിന്റെ അമിട്ടുകൾക്കു തീപിടിച്ച പോലെ അച്ഛൻ 😄😆😅🤣😂🤪😝😜....
നന്ദിയോടെ
Vinod Dhamodaran Menon, Muriyad
ചേച്ചിയെ പ്രണയിച്ച പുരുഷൻ - PART 2
സുഷമേ ...അപ്പൊ ഇത്രനാൾ നീ എന്നെ "
"ഞാൻ എന്തുചെയ്‌തെന്ന് ...നന്ദേട്ടാ ..നിങ്ങൾക്കൊരു നിരാശകാമുകന്റെ പരിവേഷം ഒട്ടും തന്നെ ചേരുകയിലാട്ടോ ..."
അപ്രതീക്ഷിത പ്രഹരത്തിന്ടെ ആഘാദം താങ്ങാനാവാതെ അയാൾ അവിടെനിന്നും ഇറങ്ങി പോവാനൊരുങ്ങി ...
"ഏയ് പോവാണോ ..നിൽക്കൂ ..എന്റെ ആളെ പരിചയപ്പെടൂ ...ഇതാണ് ഞാൻ സ്നേഹിക്കുന്ന പുരുഷൻ ..ഡോക്ടർ ആസിഫ് എം ബി ബി എസ്, എം ഡി, എം എസ് ..ന്യൂറോ സർജനാ "
നന്ദൻ ഒന്നും തന്നെ ഉരിയാടാതെ അവിടെനിന്നും ഇറങ്ങിപ്പോയി
സുഷമയല്ലാതെ മറ്റൊരു പെണ്ണിനേയും അയാൾ ഇതുവരെ മോഹോച്ചിട്ടില്ലായിരുന്നു ...താൻ വിവാഹം ചെയ്യാൻ പോകുന്ന പെണ്ണ് , തന്ടെ പ്രണയം , തന്ടെ സ്വപ്നം , തന്ടെ ജീവിതം അങ്ങിനെ എല്ലാമെല്ലാമായിരുന്നു അയാൾക്കു സുഷമ ...
ഒരു പൈങ്കിളി പ്രണയകഥയിലെ നായകനല്ലായിരുന്നു നന്ദൻ ...താലിചാർത്തിയിട്ടില്ലെങ്കിലും ഒരു ഉത്തമനായ ഭർത്താവിനെ പോലെ അവളെ എന്നും സംരക്ഷിച്ചു സഹായിച്ചു സന്തോഷവതിയായി കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു അയാൾ ...ഇന്ന് അയാൾ ചതിക്കപ്പെട്ടിരിക്കുന്നു ..അതിന്ടെ ഭാരം താങ്ങാനാവാതെ അലഞ്ഞുതിരിഞ്ഞു നടന്നയാൾ ...
വര്ഷങ്ങളോളം താൻ മനസ്സിലിട്ടു ലാളിച്ച തന്ടെ പ്രിയ സ്വപ്നം ..കൺമുമ്പിൽ ഒരു ചില്ലുകൊട്ടാരം പോലെ തകർന്നടിയുന്നത് കണ്ടുനിൽകാനുള്ള ശേഷി അയാള്കുണ്ടായിരുന്നില്ല...
"നന്ദാ മതിയാകു ...നീ ഒരുപാട് കുടിച്ചിരിക്കുന്നു ...എന്ത് പറ്റി ..എന്നോട് പറയൂ "
"എന്നെ നിർബന്ധിക്കരുത് സാറേ ..എന്റെ വിഷമം എന്റെ ഈ നെഞ്ചിൽ തന്നെ ഇരിക്കട്ടെ ..."
"നന്ദാ നീ ഡിപ്പാർട്ടുമെന്റിൽ ജോയിൻ ചെയ്ത അന്നുമുതൽ നിന്നെ എനിക്കറിയാം ...ഞങ്ങൾ ഒക്കെ വളരെ നിർബന്ധിച്ചാലേ നീ കുടിക്കാറുള്ളു അതും ഒന്നോ രണ്ടോ സിപ് മാത്രം ...ഇന്നിതാ നീ സ്വയം രണ്ടു ഫുൾ ബോട്ടിൽ തീർത്തിരിക്കുന്നു ...പറയു നന്ദാ തന്നെ എനിക്ക് എങ്ങിനെ സഹായിക്കാനാവും ..പറയൂ "
"എനിക്കൊരു ട്രാൻസ്ഫർ മേടിച്ചു തരാൻ പറ്റുമോ ..എത്രേം വേഗം "
"ട്രാൻസ്‌ഫെറോ ..."
"അതെ ...പ്ളീസ് ഹെല്പ് "
"എല്ലാവരും ഈ സ്ഥലത്തേക്ക് ട്രാൻസ്ഫർ മേടിക്കുമ്പോ ..താൻ .."
"അതെ ..ഇവിടെനിന്നും കുറച്ചു കാലത്തേക്ക് എനിക്ക് മാറി നിൽക്കണം ...ഒരു തരത്തിൽ ഒരൊളിച്ചോട്ടം ..അമ്മയെ നോക്കാൻ അനുജനുണ്ട് ..ഏതെങ്കിലും കാട്ടുമുക്കായാലും മതി "
"ശെരി നോക്കട്ടെ, ഒരപേക്ഷ എഴുതി തരൂ "
രാഷ്ട്രീയ സ്വാധീനവും മേലുദ്യോഗസ്ഥരുടെ ഇടപെടലും മൂലം ...നന്ദന് രണ്ടാഴ്ചക്കുള്ളിൽ ഒരു ട്രാൻസ്ഫർ ശെരിയായി ...അയാൾ അത് സസന്തോഷം സ്വീകരിച്ചു പെറ്റമ്മയോടും ജനിച്ച മണ്ണിനോടും യാത്രപറഞ്ഞു പുതിയ സ്ഥലത്തേക്ക് പുറപ്പെട്ടു ..അപ്പോഴും ലക്ഷ്മികുട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്ന് ഉത്ക്കണ്ഠപ്പെട്ടിരുന്നു അയാളുടെ ഉള്ള്.
മനസിന്റെ അവസ്ഥക്ക് സമാന്തരമായ, മുടിഞ്ഞു മാറാല പിടിച്ചു കിടക്കുന്ന ഒരു പഴഞ്ചൻ വീട് വാടകക്കെടുത്തു താമസിച്ചയാൾ ..
പുതുജീവനം തേടിവന്നവനെ അവന്ടെ ഭൂതകാല സ്മരണകൾ വേട്ടയാടി ..മദ്യത്തിന്റെ ലഹരിയിൽ മുങ്ങി അയാൾ ഓർമകളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു ...
"വയ്യ എനിക്ക് വയ്യ അവളെ മറന്നു ജീവിക്കാൻ എനിക്ക് വയ്യ ..എന്റെ മനസിന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെടുന്നു ..എവിടെ മദ്യം ..."
"അരുതു നന്ദേട്ടാ അരുതു "
"ഹേ ലക്ഷ്മികുട്ടിയോ ...ഇവിടെ എങ്ങിനെ വന്നു ..ഇവിടുത്തെ അഡ്രസ് ഞാൻ ആർക്കും കൊടുത്തിട്ടില്ലല്ലോ ...അതും ഈ പാതിരാത്രിക്ക് ..നിന്ടെ അസുഖം ഭേദായോ "
"അതെ ലക്ഷ്മിക്കുട്ടി തന്നെ ...നന്ദേട്ടനോട് ചേച്ചി ചെയ്ത കൊടുംപാതകം ഞാൻ അറിഞ്ഞിരിക്കുന്നു ...മാപ്പർഹിക്കാത്ത തെറ്റാണു ...അതറിഞ്ഞ നിമിഷം മുതൽ ഒരുപാട് വേദനിച്ചവളാണ് ഞാൻ ..പക്ഷെ അതിനേക്കാൾ ദുഖിപ്പിക്കുന്നു നന്ദേട്ടൻടെ ഈ അവസ്ഥ കണ്ടിട്ട് ...എന്തിനാണ് ഇങ്ങിനെ സ്വയം നശിച്ചു ഇല്ലാതാവുന്നെ "
"ലക്ഷ്മിക്കുട്ടി അത് ഞാൻ "
"കോളേജ് ചെയര്മാനായിരിക്കുമ്പോ നിങ്ങൾ നടത്തിയിട്ടുള്ള തീപ്പൊരി പ്രസംഗം കേട്ട് കോരിത്തരിച്ചിട്ടുള്ളവളാണ് ഞാൻ ...ആ മനുഷ്യൻ ഇന്നിതാ മദ്യത്തിന്റെ ലഹരിക്കടിമ ..ജോലിക്കു കൃത്യമായി പോയിട്ട് നാളെത്രയായി വല്ല നിശ്ചയമുണ്ടോ ...മറ്റുള്ളവരെ ഉത്തേജിപ്പിച്ചു വല്യ ലക്ഷ്യങ്ങൾക്കുവേണ്ടി തെയ്യാറെടുപ്പിച്ചിരുന്ന നാടിന്റെയും വീടിന്റെയും കണ്ണിലുണ്ണിയായിരുന്ന ..നന്ദേട്ടനാണോ ഇത് "
"കുട്ടി ശവത്തിൽ കുത്തരുത് "
"കുത്തും ഇനിയും കുത്തും ...ഈ ശവതുല്യമായ പുരുഷൻ ഉണർന്നെഴുനേൽക്കുന്നവരെ ...നന്ദേട്ടാ വെറും ഒരുപിടി ചാരമായി മാറേണ്ട ഒരു സ്ത്രീ ഉടലിനെ പ്രാപിക്കാൻ പറ്റാത്തത് കൊണ്ട് സ്വയം നശിച്ചു തീരാനുള്ളതാണോ നിങ്ങളുടെ ഈ ജന്മം ...ഇങ്ങിനെ അധപതിക്കുമ്പോൾ സ്വന്തം അമ്മയെ കുറിച്ചോർത്തോ ...ഏട്ടനെ മാതൃകയാക്കി ജീവിക്കുന്ന ഒരുപറ്റം കുട്ടികളെ കുറിച്ചോർത്തോ ...മൺമറഞ്ഞ അച്ഛന്റെ സ്വപ്നങ്ങളെ കുറിച്ചോർത്തോ ...കാരണവന്മാർ പാടുപെട്ടു കെട്ടിപ്പൊക്കിയ വീട്ടുപേരിനെ കുറിച്ചോർത്തോ ..."
"ഇല്ല "
"വെരി ഗുഡ് ...ഒരു കാര്യംകൂടി കേട്ടോളു ...അവൾ ഏട്ടനെ ഉപേക്ഷിച്ചത് പണവും സ്ഥാനവും നോക്കിയാണ് ..വെറുമൊരു ഗുമസ്തനായ ഏട്ടന്റെ ഭാര്യയായി അവൾക്കു ജീവിക്കേണ്ട എന്ന് ...അതവൾക്കു നാണക്കേടാണെന്ന് ..."
"ഹ്മ്മ് "
"അവൾ വെല്ലുവിളിച്ചിരിക്കുന്നത് ഏട്ടന്റെ കഴിവുകളെയാണ് ...ഉണരൂ ..ക്ഷത്രീയ വീര്യം ഉള്ളിൽ നിറച്ചു അടരാടൂ ..."
"എനിക്ക് മനസിലായില്ല "
"എങ്ങിനെയാ മനസിലാക്യാ ഉള്ളിൽ നിറയെ കള്ളല്ലേ ...വരൂ ഇങ്ങോട്ടു വരൂ "
"ഏയ് എന്നെ പിടിച്ചുവലിക്കല്ലേ "
അവളുടെ കരങ്ങളുടെ ശക്തികണ്ടു നായകൻ അത്ഭുദപ്പെട്ടു
"ഹോ ..ആ ഓപ്പറേഷനുശേഷം കുട്ടിക്ക് നല്ല ആരോഗ്യണല്ലോ .."
"ഇങ്ങിട്ടു വര്യാ "
"എന്തായീകാണിക്കണേ ..."
അടുക്കള കിണറിലെ തുടി കട കട ശബ്ദമുണ്ടാക്കി രസിച്ചു ...കിണറ്റിലെ നല്ല തണുത്ത വെള്ളം അയാളുടെ ശിരസിലൂടെ ധാരയായി ഒഴിച്ചു
"ഹോ ഈ കിണറ്റിലെ വെള്ളത്തിന് ഇത്രേം തണുപ്പുണ്ടായോരുന്നോ ...ഹോ ഹോ ...കുളിരുന്നു ലക്ഷ്‌മിയെ ..."
"ദിപ്പോ തോർത്തി തരാം "
നീണ്ടു മെലിഞ്ഞ കൈകൾ കൊണ്ട് തല തോർത്തി കൊടുക്കുമ്പോൾ അവളുടെ കൈയില്ലെ കുപ്പിവളകൾ കൂട്ടിമുട്ടി ചിലച്ചു ..അത് നഷ്ട്ട ജീവിതത്തിൽ നിന്നും പുതുജീവനത്തിലേക്കുള്ള ആദ്യപടിയിലെ പശ്ചാത്തല സംഗീതമായി മാറി
"ഇപ്പൊ എങ്ങിനെ ഉണ്ട് ...മദ്യത്തിന്റെ കെട്ടു വിട്ടില്ലേ "
"ശെരിക്കും ...ഒരു വലിയ ഉറക്കത്തിൽനിന്ന് ഉണർന്നെഴുനേറ്റ പോലെ ..താങ്ക് യു കുട്ടി ..."
"ഇപ്പോൾ ശരീരം മാത്രേ ഉണർന്നിട്ടുള്ളൂ ...മനസുംകൂടി ഉണരണം ...നന്ദേട്ടൻടെ കഴിവുകൾ ഉപയോഗിക്കണം ..എന്നിട്ടു ഉന്നതങ്ങളിലേക്ക് കുതിക്കണം ..."
"ശെരിയാണ് ...കുറച്ചു നാൾ ഞാൻ എന്നെ തന്നെ മറന്നു ..എന്നോട് ക്ഷമിക്കൂ ലക്ഷ്മിക്കുട്ടി ...ഇനി ഞാൻ ശെരിക്കും ജോലിക്കു പൊയ്ക്കൊള്ളാം ...ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതി ക്ലിയർ ആയാൽ ഹെഡ് ക്ലെർക് ആകാൻ കഴിയും ..പിന്നെ സെക്ഷൻ ഓഫീസർ...അങ്ങിനെ ഓഫീസിൽ സൂപ്രണ്ട് വരെയാകാം "
"ഹ ഹ ...നന്ദേട്ടാ ഓപ്പറേഷൻ കഴിഞ്ഞു കമ്പ്ലീറ്റ് റസ്റ്റ് പറഞ്ഞിരിക്കുന്ന ഈ ഞാൻ ആരുമറിയാതെ മതിൽ ചാടി ഇത്രേം ദൂരം താണ്ടി വന്നത് ..ഏട്ടനെ ഒരു ഓഫീസ് സൂപ്രണ്ടായി കാണാനല്ല ..."
"പിന്നെ "
"അതുക്കും മേലെ ...ഏതൊരുവനും കേട്ടാൽ തന്നെ ഭയ ഭക്തി ബഹുമാനം തോന്നുന്ന ഒരു പൊസിഷൻ ..ഏതൊരു പണക്കാരനെയും ചോദ്യം ചെയ്യാനാധികാരമുള്ള ഒരു പവർഫുൾ പൊസിഷൻ ..അതെ ഐ പി എസ് ...ഏട്ടന്റെ നീണ്ടുനീർന്ന ഈ ശരീരത്തിനും മുഖത്തെ ഗാംഭീര്യത്തിനും ശബ്ദത്തിലെ തീപൊരിക്കും ..അതിനുപരി കളങ്കം വരാത്ത ധര്മിക ബോധത്തിനും ഉത്തമം ..ഈ പൊസിഷൻ ആണ് നന്ദേട്ടാ .."
"കേൾക്കുമ്പോ തന്നെ രോമാഞ്ചംതോനുന്നു ...എന്നെ ഇത്രക്കടുത്തു മനസിലാക്കിയ ഒരു സ്ത്രീ വേറെയുണ്ടാവില്ല ...നീ, ഞാൻ പ്രണയിച്ച പെണ്ണിന്റെ അനുജത്തി അല്ലായിരുനെങ്കിൽ ...ഒരു പക്ഷെ "
"ഒരു പക്ഷെ, പറയൂ നന്ദേട്ടാ ..പറയൂ "
"ഞാൻ നിന്നെ വിവാഹം ചെയ്തേനെ "
"ഹോ എത്ര നാളായി കേൾക്കാൻ കൊതിച്ചതാണ് ഈ വാക്കുകൾ ...എന്റെ ചേച്ചി നിങ്ങളുടെ വിശ്വസ്തയായിരുനെങ്കിൽ ..ഈ കാണിച്ച സങ്കോചത്തിന് അർത്ഥമുണ്ട് ..അവൾ ഏട്ടനെ എപ്പോഴേ ഉപേക്ഷിച്ചു പോയിരിക്കുന്നു ..ആ നിലയിൽ ഏട്ടൻ എന്നെ പരിണയിക്കുന്നതിൽ യാതൊരു തെറ്റുമില്ല ..പക്ഷെ ഈ ജന്മത്തു അതിനുള്ള ഭാഗ്യം എനിക്കുണ്ടാകും എന്ന് തോന്നുന്നില്ല .."
"ലക്ഷ്മികുട്ടി "
"രോമാവൃതമായ ഈ മാറിലെ ചൂടേറ്റു ഒരു വേള ഞാൻ ഒന്നു മയങ്ങിക്കോട്ടെ ...വിരോധമില്ലെങ്കിൽ , ഇനി ചിലപ്പോൾ ഒരിക്കലും കഴിഞ്ഞില്ലെങ്കിലോ ..."
"സുഷമയുടെ വർണ്ണപകിട്ടിൽ ..നിന്ടെ ആത്മാർത്ഥ സ്നേഹം ഞാൻ അറിയാതെ പോയി കുട്ടി ..വരൂ ...എന്റെയീ ഉടൽ നിനക്കവകാശപെട്ടതാണ് ..വരൂ പ്രിയേ "
"നന്ദേട്ടാ"
"ലക്ഷ്മികുട്ടി "
ഇരു ശരീരവും കെട്ടിപുണർന്നൂ ....കെട്ടിയുരുമ്മി കിടക്കുന്ന സ്ത്രീരൂപം തന്നിലെ പുരുഷന്റെ വികാരം ആളികത്തിക്കുന്നതായി നന്ദന് തോന്നി ...കൈകൾ കടിഞ്ഞാൺ വിട്ടു വസ്ത്രത്തിനിടയിലൂടെ അവളുടെ പൂമേനി തഴുകി ...ഇതുവരെ അറിയാത്ത സുഖത്തിൽ അവൾ മയങ്ങിക്കിടന്നു ..പക്ഷെ പെട്ടെന്ന് തന്നെ സ്വന്തം മനസിന്റെ നിയന്ത്രണം അവൾ വീണ്ടെടുത്തു ...
"നന്ദേട്ടാ അരുതു ...ഈ ജീവിതത്തിൽ എനിക്ക് ഭാഗ്യമുണ്ടെ ഈ കൈകൊണ്ടു നാലാളറിയേ ഒരു മിന്നുകെട്ടു ..ആ അസുലഭ നിമിഷം തൊട്ടു എല്ലാം എന്റെ നന്ദേട്ടനായി സമർപ്പിക്കും ഞാൻ ..അത് വരെ ..പാടില്ല "
"എന്നോട് ക്ഷമിക്കൂ ..."
"സാരല്യാ ..എനിക്കീ മാറിൽ തലവച്ചുറങ്ങിയാമതി ..എത്ര നാളായി ഒന്ന് ശെരിക്കും കണ്ണടച്ചിട്ടു ..എന്റെ നിദ്രക്ഇനി ഭംഗം വരുത്തല്ലേ നന്ദേട്ടാ ..."
അവളെ മാറോടുചേർത്തുറങ്ങി നന്ദൻ ..
"കൗസല്യ സുപ്രജാ "...
അടുത്തേതോ അമ്പലത്തിൽ സുപ്രഭാത കീർത്തനം മുഴങ്ങി
നന്ദൻ ഞെട്ടിയുണർന്നു നായികയെ തിരഞ്ഞു ...പക്ഷെ കണ്ടില്ല ...
"അപ്പൊ ഞാൻ കണ്ടത് സ്വപ്നമായിരുന്നൊ ..."
പെട്ടെന്നാണ് അലമാരിയിലെ കണ്ണാടിയിൽ ചുവന്ന നിറത്തിൽ എന്തോ കുറിച്ചിരിക്കുന്നത് കണ്ടത് ..
"ഇനി നന്ദേട്ടനെ എനിക്ക് നന്ദകുമാർ ഐ പി എസ് ആയി കണ്ടാൽ മതി ...അത് നേടാനായില്ലെങ്കിൽ ഞാൻ മരിച്ചു എന്നറിഞ്ഞാലും വന്ന് കാണരുത് ...പൊറുക്കില്ല ഞാൻ ...ഇതെഴുതി വച്ചിരിക്കുന്നത് എന്റെ ശരീരത്തിലെ രക്തംകൊണ്ടാണ് ...ഇതാവട്ടെ ഏട്ടന്റെ ജീവിതത്തിലെ നിത്യ പ്രചോദനം ...ഇനി കാണാൻ പറ്റുമോ എന്നറിയില്ല ...അതുകൊണ്ടു ...പറയുന്നു ഒരിക്കൽ കൂടി ...എനിക്കിഷ്ടമാണ് നന്ദേട്ടനെ ഒരുപാട് ...എന്നെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു ...എന്ന് സ്വന്തം ലക്ഷ്മികുട്ടി "
തുടരും ....
Thanks for your patience 🥰
Vinod Dhamodaran Menon
ചേച്ചിയെ പ്രണയിച്ച പുരുഷൻ - PART 1
"ദാ മോളെ ട്ടൂർഇന് ചോദിച്ച മൂവായിരം രൂപ "
"അപ്പൊ വഴിചിലവിനുള്ള പണം ..ഐ മീൻ പോക്കറ്റ് മണിയായി "
"നീ ചോദിച്ചത് മൂവായിരം രൂപയല്ലേ "
"അയ്യോ അച്ഛാ ..അത് കോളേജിൽ അടക്കാനുള്ള തുകയാ ..ട്ടൂർ പോകുമ്പോ എന്തെങ്കിലുമൊക്കെ മേടിക്കാൻ കൈയ്യിൽ കുറച്ചെങ്കിലും കാശു വേണ്ടേ ...എന്റെ കൂട്ടുകാരികളൊക്കെ ആയിരം രൂപയോളമാ പോക്കറ്റ് മണിയായി കൊണ്ടുവരുന്നത് .."
"ആയിരം രൂപയോ ..നീയെന്താ പറേണെ മോളെ .. ഈ കാശുപോലും എത്ര കഷ്ട്ടപെട്ട ഈയച്ഛൻ ഉണ്ടാക്കിയെ എന്ന് നിനക്കറിയോ ..."
"ചേച്ചി ...നമ്മുടെ അച്ഛൻ ..ഒരു കൊച്ചമ്പലത്തിലെ കഴകക്കാരനാ ..അല്ലാതെ നിങ്ങടെ കൂട്ടുകാരികളുടെ അച്ചന്മാരെപോലെ പോലെ ബിസിനസ്സ്കാരനല്ല ..ഇങ്ങിനെ ദൂർത്തടിക്കാൻ "
"എടി ..നീ ഈകാര്യത്തിൽ ഇടപെടേണ്ട "
"ലക്ഷ്മിക്കുട്ടി പറഞ്ഞത് ശെരിയല്ലെ മോളെ .. ഈയച്ഛന്റെ പ്രാരബ്ധങ്ങളെ കുറിച്ച് നിനക്കറിയില്ലാന്നുണ്ടോ ..ഇരുന്നൂറ് രൂപ കൂടി അച്ഛൻ തരാം ..ബാക്കിയുള്ളത് ലക്ഷ്മികുട്ടിക് മരുന്ന് വാങ്ങിക്കാൻ മാറ്റിവച്ചിട്ടുള്ളതാണ് ..."
"അല്ലെങ്കിലും എന്റെ എല്ലാ മോഹോം ഈ നിത്യരോഗി കാരണ തട്ടിത്തെറിക്കപെടണേ ...അങ്ങു ചത്തുപൊയ്കൂടെ നശൂലെ "
"സുഷമേ "
"ആ കാശെടുത്തു കൊടത്തേക്കു അച്ഛാ ...ചേച്ചിക്ക് സന്തോഷാവട്ടെ ...അല്ലെങ്കിലും എന്നും മരുന്നുകഴിച്ചിട്ടും ഒരു ഗുണോന്നുല്യാലോ ..."
"എന്താ ഇവിടൊരു ബഹളം "
"ഇതാര് നന്ദനോ ..വരൂ കേറിയിരിക്കൂ ..ഈ സുഷമ വെറുതെ ഓരോന്ന് പറഞ്ഞു... "
"അതൊന്നുമല്ല നന്ദേട്ടാ ...എനിക്ക് നാളെ ഒരു കോളേജ് ട്ടൂർ ഉണ്ട് ...കാശു ഇതുവരെ തികഞ്ഞിട്ടില്ല ..."
"അത്രേയുള്ളോ ...എന്നോടൊന്നു സൂചിപ്പിക്കായിരുന്നില്ലേ ..എത്രയാ വേണ്ടേ "
"ഒരു നാലായിരം കിട്ടിയിരുന്നെങ്കി "
"ദാ അയ്യായിരമുണ്ട് ...എണ്ണിനോക്കു "
"വൗ ...യു ആർ സൊ സ്വീറ്റ് ..താങ്ക് യു നന്ദേട്ടാ "
ആഹ്ലാദത്തിമർപ്പിൽ അവൾ സ്വയം മറന്നു നന്ദന്റെ കവിളിൽ ഉമ്മവച്ചു ...മറ്റുള്ളവരുടെ മുമ്പിൽ വച്ചുള്ള സ്നേഹപ്രകടനം നന്ദന്റെ മുഖത്തെ ജാള്യതകൊണ്ട് താഴ്ത്തി.
"ഈ ചേച്ചിക്ക് സ്ഥലകാല ബോധമില്ലേ .." അനുജത്തി പിറുപിറുത്തു.
"നന്ദാ നീയാണ് ഈ പെണ്ണിനെ ഇങ്ങിനെ വഷളാകുന്നെ, ഇപ്പോൾ തന്നെ നീ എത്രതുകയാ ഈ പെണ്ണിന് വേണ്ടി ചിലവഴിക്കുന്നേ ..എനിക്കിതൊക്കെ തിരിച്ചു തരാൻ.... "
"അതൊക്കെ പോട്ടെ എന്റെ അമ്മാവാ ..അവൾ കോളേജിൽ പോയി അടിച്ചുപൊളിക്കട്ടെ ..ഒന്നിനും ഒരു കുറവുണ്ടാകരുതു ...റെഡിയായി വരൂ ഞാൻ ചേച്ചിയേം അനിയത്തിയേയും കോളേജിൽ കൊണ്ടുവിടാം "
ഇരുപേരും ദ്രിതിപെട്ടു ഒരുങ്ങിവന്നു.
"എന്റെ നന്ദേട്ടാ നിങ്ങൾകീ പഴഞ്ചൻ വണ്ടിയൊന്നു മാറ്റിക്കൂടെ ..ഇപ്പൊ സർക്കാർ ജോലിയൊക്കെ ആയില്ലേ "
"അതെന്തിനാ ഇത്രേം നല്ലവണ്ടി മാറ്റണേ ...നല്ല സുഖ ഈ അംബാസിഡർ കാറിൽ യാത്രചെയ്യാൻ ..ഓൾഡ് ഈസ് ഗോൾഡ് എന്ന ...ഈ ചേച്ചി പലപൊട്ടത്തരോം വിളിച്ചു പറയും ..അതുകേട്ടു ഈ വണ്ടിയൊന്നും മാറ്റാൻ നിൽക്കേണ്ട ചേട്ടാ "
"അത് നീയല്ല തീരുമാനിക്യ ...ഈ പാട്ടവണ്ടിയിൽ കോളേജിൽ പോയിറങ്ങിയാൽ എന്റെ ഫ്രണ്ട്‌സ് എന്നെ കളിയാക്കും ..ആ വളവിൽ നിർത്തിക്കോളൂ ..ഞാൻ ഇറങ്ങിക്കോളാം "
"സുഷമേ എന്തിനാണ് ഇത്ര ദേഷ്യം ...ഈ വണ്ടിക്കു ഏകദേശം എഴുപതു വർഷത്തെ പഴക്കമുണ്ട് സമ്മതിച്ചു ..പക്ഷെ ഇത് എന്റെ അച്ചാച്ചൻ വാങ്ങിയതാ ...ഇത് വീടിന്ടെ ഐശ്വര്യവും പ്രൗഡിയുടെ ലക്ഷണവുമാണെന്നാണ് അച്ഛൻ പറയാറുള്ളത് ..പുതിയ വണ്ടി വാങ്ങിക്കാം പക്ഷെ ഇതുപേക്ഷിക്കാൻ മാത്രം പറയരുത് ..."
"വേണ്ട ഇതും കെട്ടിപിടിച്ചിരുന്നോ ...പുതിയ വണ്ടി വാങ്ങി വാ അപ്പൊ ഞാൻ കേറാം ...ഹ്മ്മ് "
കുപിതയായ സുന്ദരി കോളജിനു ഏകദേശം ഒരു ഫർലോങ് മുമ്പേ ഇറങ്ങി നടന്നു
"ലക്ഷിമിക്കുട്ടിക്കും ചേച്ചിയുടെ കൂടെ ഇറങ്ങി പോണോ ..."
"എന്തിനു എനിക്ക് പിരാന്തോന്നൂല്യ ...എന്നെ കോളേജ് ഗെയ്റ്റിൽ വിട്ടാമതി ..."
"ഓക്കേ "
പഴയ ശകടം മന്ദം മന്ദം മുന്നോട്ടു പോയി.
"നന്ദേട്ടന് വിഷമമായോ"
"എന്തിനു അവൾ ഒരു പൊട്ടിപെണ്ണല്ലേ ...മനസിലൊന്നും വക്കില്ല ..തോന്നുന്നതൊക്കെ വിളിച്ചു പറയും ...അത്രേയുള്ളു ..."
"എന്നാലും ചേട്ടൻ ഇത്ര താണ് കൊടക്കണോണ്ട ..ചേച്ചി തലേ കേറണേ ..."
"വിട്ടുകള പാവം "
"എന്നും കാവിൽ കുളിച്ചു തൊഴാൻ നന്ദേട്ടൻ വരുന്നത് ചേച്ചിയെ കാണാനല്ലെ ...എനിക്കറിയാം ..ആ ആലിന്റെ ചുവട്ടിൽ നിന്ന് ചേച്ചിയെ ഇമവെട്ടാതെ നോക്കി നില്കുന്നത് എത്ര വട്ടം കണ്ടിരിക്കണു ഞാൻ ...നന്ദേട്ടന് ചേച്ചിയെ അത്രക്കിഷ്ട്ടാല്ലേ ..ചേച്ചി ഭാഗ്യവതിയാ "
"അതെ ഒരുപ്പാട് ഇഷ്ട്ട എനിക്ക് അവളെ..ചെറുപ്പം മുതലേയുള്ള മോഹ..ഹ്മ്മ്.. അതിരിക്കട്ടെ..പഠിക്കാൻ ഇത്രേം കഴിവുള്ള ലക്ഷ്മികുട്ടീം ഭാഗ്യവതിയല്ലേ ...പേരുപോലെ തന്നെ മഹാലക്ഷ്മി വിളയാടുന്നീ മുഖത്ത് എന്തിനാണ് ഇപ്പോൾ ഒരു വ്യാകുലത "
"ഹ ഹ..അല്ലേലും നിത്യരോഗിയായ എന്നെ സാന്ത്വനിപ്പിക്കാൻ ഏട്ടന് നല്ല കഴിവാ .."
"മരുന്നൊക്കെ "
"എല്ലാം മുറതെറ്റിക്കാതെ തന്നെ നടക്കുന്നു ...പാവം അച്ഛൻ മാലകെട്ടിയുണ്ടാകുന്ന തുട്ടെല്ലാം ചിലവാകുന്നത് ആ വഴിക്കാ "
"എല്ലാം ശെരിയാവും , ഭഗവാന് ചാർത്താൻ എന്നും മാലകെട്ടുന്ന ആ കൈകൾകൂപ്പി പ്രാർത്ഥിച്ചാൽ ഭേദാവാത്ത വ്യഥികളുണ്ടോ ഈ ഭൂമുഖത്തു "
"എനിക്ക് പ്രതീക്ഷയൊന്നൂല്യ ...ആട്ടെ ...എം എ കു ഫസ്റ്റ് റാങ്കിൽ പാസായ ആളല്ലേ ..വാട്ടർ അതോറിറ്റിയുടെ ഗുമസ്തനായി ഒതുങ്ങികൂടാനാണോ പ്ലാൻ "
"അത്, കൂടെ കൃഷിയും പിന്നെ കുറച്ചു രാഷ്ട്രീയ പ്രവർത്തനവും ...ഞാൻ അതിൽ സംതൃപ്തൻ "
"ഒരു ജോലിയും മോശമല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാനും ..പക്ഷെ ഏട്ടന്റെ കഴിവിനെ തട്ടിച്ചു നോക്കിയപ്പോ ...ഇനിയും ഉയരത്തിലെത്തണം എന്ന് തോന്നി അതാ പറഞ്ഞെ ...എന്ന ഞാൻ പോട്ടെ ..ക്‌ളാസ്സിനു വൈകി ..."
"അപ്പൊ ശെരി ലക്ഷ്മിക്കുട്ടി ..."
കോളേജ് കവാടത്തിന്റെ മുന്നിൽ നിന്നും പുറപ്പെടാൻ ശകടം അമാന്തിച്ചു ...ബോണറ്റ് തുറന്നു എന്തൊക്കെയോ തട്ടീം മുട്ടീം നോക്കി യന്ത്രത്തിന്റെ ചക്രം വീണ്ടും ചലിപ്പിക്കാൻ ശ്രമിച്ചു പുരുഷൻ ...അതുകണ്ടു രസിച്ചു കളിയാക്കി നിന്നു ക്ലാസ്സിൽകേറാതെ കറങ്ങിനടക്കുന്ന ഒരുപറ്റം മഹാന്മാർ .
ക്‌ളാസ്സിലേക്ക് എത്താൻ വൈകും എന്ന ചിന്ത ലക്ഷ്മി കുട്ടിയെ ദ്രുതഗതിയിൽ നടക്കാൻ പ്രേരിപിച്ചു ...ശരീരത്തിന്റെ ഊഷ്മാവ് ഉയർന്നു ..ശ്വാസോച്ഛാസത്തിന്ടെ ഗതിവേഗം വർദ്ധിച്ചു ... കൂടിയ അളവിൽ രക്തം ഹൃദയധമനികളിൽ ഒഴുകി .
"അയ്യോ അമ്മെ "
ബോധം നഷ്ട്ടപെട്ടു അവൾ നിലംപതിച്ചു .
നിലവിളി കേട്ട് ഓടി എത്തിയവരിൽ ആരോ സുഷമയെയും നന്ദനെയും വിവരമറിയിച്ചു ...പാഞ്ഞെത്തിയ നന്ദൻ അവളെ എടുത്തു കാറിലേക്കോടി ..മടിപിടിച്ചു കിടന്ന എൻജിൻ സാഹചര്യത്തിനൊത്തുയർന്നു ഓടിത്തുടങ്ങി ..ശകടം മുന്നോട്ടു പായുമ്പോഴും സുഷമയ്ക്ക് വേണ്ടി അയാളുടെ കണ്ണുകൾ തിരഞ്ഞു ...പക്ഷെ കണ്ടില്ല
"സുഷമേ നിന്ടെ സഹോദരിയെ അല്ലെ ഇവിടെ കുഴഞ്ഞുവീണു ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുന്നത് ..ഈ സാഹചര്യത്തിൽ നമുക്ക് ട്ടൂർ ക്യാൻസൽ ചെയ്താലോ ..."
"അയ്യോ മാഡം അതവൾക്കു പതിവായിട്ടുള്ളതാ ...ഒരിഞ്ചക്ഷൻ വച്ചാൽ ശെരിയായിക്കോളും ...അതിനുവേണ്ടി ട്ടൂർ ഒന്നും കാന്സല് ചെയ്യേണ്ട കാര്യമൊന്നുമില്ല "
"നല്ല ചേച്ചി ...മാഡം നമുക്കൊന്ന് ആ ഹോസ്പിറ്റലിൽ പോയി നോക്കിയിട്ടു വരാം ..എന്നിട്ടു തീരുമാനിക്കാം "
സ്‌റ്റുഡസിന്റെ നിർബന്ധത്തിനു വഴങ്ങി സുഷമയെ കൊണ്ട് ടീച്ചർമാർ ഹോസ്പിറ്റലിൽ എത്തി ..
"നന്ദേട്ടാ എങ്ങിനെയുണ്ട് ലക്ഷ്മിക്ക് ..."
"ഇപ്പൊ കുഴപ്പമൊന്നുമില്ല ...പോയി കണ്ടിട്ട് വരൂ ...പിന്നെ അവളെ ഇവിടെ കൊണ്ടുവരും നേരം ഞാൻ നിന്നേം പ്രതീക്ഷിച്ചു ...എന്താ വൈക്യേ .."
"അതുപിന്നെ ഞാൻ അറിഞ്ഞു താഴോട്ട് വരുമ്പോഴേക്കും നന്ദേട്ടൻ അവളെ കൊണ്ട് പോയിരുന്നു ...ഞാനാ എല്ലാവരോടും ട്ടൂർ പോകുന്നത് വൈകി മതിയെന്ന് പറഞ്ഞു ഇവിടം വരെ കൊണ്ടുവന്നത് ..."
"ഹ്മ്മ് ഗുഡ് ..."
അപ്പോഴേക്കും അച്ഛൻ വാര്യർ സ്ഥലത്തെത്തിയിരുന്നു
"നന്ദാ നിന്നോടെങ്ങിനെ നന്ദി പറയണമെന്ന് എനിക്കറിയില്ല ...നീ ഇന്നവിടെ ഇല്ലായിരുന്നെങ്കി ..ചിലപ്പോൾ ..."
"അവൾ എന്റെയും അനുജത്തിയല്ലേ അമ്മാവാ ..."
"നീ എന്റെ മരുമകനായി വരുന്നതില്പരം ഒരു സൗഭാഗ്യം ഈ വൃദ്ധനിനി ഉണ്ടാകാനില്ല്യ .." വികാരാധീനനായി വാര്യര് പറഞ്ഞു ..
"സുഷമേ നീ വേണം ഹോസ്പിറ്റലിൽ നിൽക്കാൻ ..വേറെ ആരാ ഉള്ളെ നമുക്ക് ...ട്ടൂർ അടുത്തവട്ടം പോയാൽ പോരെ " അച്ഛൻ വാര്യർ കല്പിച്ചു
"അമ്മാവൻ പറഞ്ഞത് ശെരിയാ സുഷമേ ...അപ്പൊ ഞാൻ വൈകുന്നേരം വരാം ..ഇന്ന് ഹാഫ് ഡേ ലീവാ പറഞ്ഞേക്കുന്നെ "
മറികടക്കാൻ പറ്റാത്ത സാഹചര്യത്തിന്റെ സമ്മർദ്ദത്തിന് മുമ്പിൽ അവൾക്കു കീഴടങ്ങേണ്ടി വന്നു ... തനിക്കു നിരാശ സമ്മാനിച്ച രോഗിയെ ഒരായിരം പ്രാവശ്യം മനസ്സിൽ പ്രാക്കികൊണ്ടു നടന്നു സുഷമ ..
ലക്ഷ്മിയുടെ കേസിൽ ഒരു എക്സ്പർട്ട് ഒപ്പീനിയന് തേടുവാൻ പുതുതായി ജോയിൻ ചെയ്ത ന്യൂറോ സർജൻ ഡോക്ടർ ആസിഫിന്റെ അടുത്തേക്ക് റെഫർ ചെയ്യപ്പെട്ടു ...
"ആഹാ ..ലക്ഷ്മിക്കുട്ടി സിന്ദരിയാണല്ലോ ...ഒന്നും ഭയപ്പെടാനില്ലാട്ടോ ..ഈ ഡോക്ടർ ആസിഫ് ഉള്ളപ്പോ ഒരു സുന്ദരികുട്ടികൾക്കും ഒന്നിനെ കുറിച്ചും ടെൻഷൻ അടിക്കേണ്ടതില്ല .."
അവളുടെ മൃദുവായ കവിൾ തഴുകി ഡോക്ടർ ശൃംഗാര രസത്തോടെ പറഞ്ഞു ...
"അതെന്താ സുന്ദരികളായ രോഗികളെ മാത്രേ ഡോക്ടർ സാറ് ചികിത്സിക്കൂ "
ഡോക്ടറുടെ കൈ മുഖത്തുനിന്നും തട്ടിമാറ്റി കൊണ്ട് ലക്ഷ്മി ചോദിച്ചു
"ആളു വിചാരിച്ചേക്കാളും മിടുക്കിയാണല്ലോ സിസ്റ്ററെ...കുട്ടിയുടെ കൂടെ ആരാ ഉള്ളെ ...അവരെ വിളിക്കൂ"
"വൗ അനുജത്തിയേക്കാൾ സിന്ദരിയാണല്ലോ ചേച്ചി ..എന്താ പേര് "
"സുഷമ "
"നൈസ് നെയിം ...എന്ത് ചെയുന്നു "
"ഞാൻ ഫൈനൽ ഇയർ എം എ കു പഠിക്കുന്നു "
"ഫന്റാസ്റ്റിക് ...ദാ പതിവ് ഗുളികകൾക്കു പുറമെ ഈ ട്ടോണിക് കൂടി ഒരു മാസത്തേക്ക് കൊടുക്കണം ..അത് കഴിഞ്ഞു എന്നെ വന്നോന്നു കാണൂ ..എമർജൻസി ഏന്തെങ്കിലും വന്നാൽ എന്റെ ഈ മൊബൈൽ നമ്പറിൽ വിളിച്ചാൽ മതി ..."
"താങ്ക് യു ഡോക്ടർ "
"യു ർ ആൽവേസ് വെൽക്കം ..ബൈ ദി ബൈ ..ഞാൻ ആർക്കും എന്റെ പേർസണൽ മൊബൈൽ നമ്പർ കൊടക്കാറില്ല ..പക്ഷെ തന്നെ കണ്ടപ്പോ എന്തോ എനിക്കറിയില്ല ...ഐ ഡോണ്ട് നോ .."
അനുജത്തിയെ കൊണ്ട് ഡോക്ടറുടെ അടുത്ത് നിന്നും മടങ്ങുബോ ..സുഷമയുടെ കവിൾ ചൊന്നു തുടുത്തിരുന്നു ..കണ്ണുകൾ വിടർന്നിരുന്നു .
"ഹോ ഇങ്ങിനെയും ഉണ്ടാവോ ഡോക്ടർമാർ എത്ര സ്വീറ്റാ ...ഡോക്ടർ ആസിഫ് അഹമ്മദ് എംബിബിസ് എംഡി എംഎസ് ..ഇത്രേം ഡിഗ്രികൾ ഇത്ര ചെറുപ്പത്തിൽ ...കാണാനും ചുള്ളൻ ..അങ്ങിനൊരാൾ എന്നോട് ഇത്രക്ക് റൊമാന്റിക്കായി പെരുമാറിയതെന്തു കൊണ്ടായിരിക്കും "
"അയാൾ നാലൊരു ഞരമ്പ് രോഗിയായതു കൊണ്ട് ...എന്നോടും ഒലിപ്പിക്കുന്നുണ്ടായിരുന്നു "
"ഒന്ന് പോടി ..അത് നീ കുശുമ്പോണ്ടു പറയണതല്ലേ ...അദ്ദേഹത്തിന് വട്ടല്ലേ നിന്നെപോലുള്ള ഒരു രോഗിയോടു റൊമാൻസിക്കാൻ ...."
"ശെരിയാ ഞാൻ ഒരു രോഗി തന്നെ ..പക്ഷെ കാള വാലുപൊക്കുന്നത് എന്തിനെന്നു എനിക്ക് കൃത്യമായറിയാം ..."
"നിന്ടെ നാക്കിനോട് തർക്കിക്കാൻ ഞാനില്ലേ "
കള്ളകണ്ണോടെ തന്നെ നോക്കികൊണ്ടിരുന്ന ഡോക്ടറുടെ മുഖം അവളുടെ മനസിനെ പിടിച്ചുലച്ചു ..
"നന്ദേട്ടാ , എനിക്കൊരു മൊബൈൽ വാങ്ങി തരുവോ സ്മാർട്ട്ഫോൺ ..കൂട്ടുകാരികളുടെ കൈയ്യിൽ ഐഫോണൊക്കെയാ ..." അച്ഛനോട് പറഞ്ഞാൽ കരില്ല്യ എന്നറിഞ്ഞ അവൾ തന്ടെ നന്ദേട്ടനോട് ആഗ്രഹം അറിയിച്ചു ...
ദിവസങ്ങൾ ഞൊടിയിടയിൽ ഓടിമറിഞ്ഞു കൊണ്ടിരുന്നു ...
"ദാ നിനക്കുള്ള പിറന്നാൾ സമ്മാനം ..."
"ഇതെന്താ സാരിയോ .."
"അതെ ..ഞാൻ ഒരുപാട് കടകളിൽ കേറി തിരഞ്ഞിട്ടു മേടിച്ചതാ ..അവസാനം എന്റെ മനസിലുള്ള ഈ വർണ പട്ടു കിട്ടി ...നിനക്കിതു നല്ല ചേലായിരിക്കും സുഷമേ .."
"പക്ഷെ ഞാൻ പ്രതീക്ഷിച്ചതു ഇതായിരുന്നില്ല ..സാരി എനിക്കത്ര ഇഷ്ടമല്ലെന്നു നന്ദേട്ടനറിയില്ലേ "
"നിനക്കിതു നല്ല മാച്ച് ആവും ...ഇതിനു പറ്റിയ ബ്ലൗസ് നിനക്കുണ്ടല്ലോ ..ഒന്ന് ഇട്ടിട്ടു വരാമോ ..നിന്നെ ഈ സാരിയിൽ കാണാനുള്ള കൊതികൊണ്ട ..."
"ഹ്മ്മ് ...സത്യം പറയാലോ ..എനിക്കിതിഷ്ടപ്പെട്ടില്ല നന്ദേട്ടാ ..എന്റെ ആഗ്രഹം ഞാൻ പറഞ്ഞിരുന്നു ..എന്നിട്ടും അതുനടത്തിത്തരാതെ .."
"നിന്ടെ വല്ല അഗ്രഹോം ഇതുവരെ ഞാൻ നടത്തിത്തരാതിരുന്നിട്ടുണ്ടോ ..മൊബൈൽ ഫോണും ഞാൻ വാങ്ങിച്ചിട്ടുണ്ട്..."
" വൗ നോക്കട്ടെ "
"ദാ "
കവർ പൊട്ടിച്ചതും അവളുടെ തുടുത്ത മുഖം വാടി ...
"സാംസങ് ഗാലക്സി..ഹ്മ്മ് ഞാൻ പ്രതീക്ഷിച്ചതു ഐഫോൺ ആയിരിക്കുമെന്ന "
"അത്രക് വിലപിടിപ്പുള്ളതൊന്നു വാങ്ങാൻ കെൽപ്പിലാതെ അല്ല ..പക്ഷെ അതുകുറച്ചു ആർഭാടമാവും അതുകൊണ്ടാ.. ...ആ സാരി ഉടുത്തൊന്നു കണ്ടിരുന്നെങ്കി എനിക്ക് പോവാമായിരുന്നു ..."
"ഐ ആം സൊ സോറി ഏട്ടാ ...ഈ സാരി ചിലപ്പോ ലക്ഷ്മിക്ക് നല്ലപോലെ ചേരും.. എനിക്ക് ചേരില്ല ...ലക്ഷ്മി എടി ലക്ഷ്മി "
"ഇങ്ങു താ ആ സാരി ..ഞാൻ എന്റെ പ്രണയിനിക്ക് വേണ്ടിയാണ് ഈ സാരി വാങ്ങിയത് ..അല്ലാതെ പ്രണയിനിയുടെ അനുജത്തിക് വേണ്ടിയല്ല " കോപത്തോടെ നായകൻ നടന്നു നീങ്ങി ...
വാതിലിന്റെ പിന്നിൽ നിന്നും എല്ലാം കേൾക്കുന്നുണ്ടായിരുന്നു ലക്ഷ്മിക്കുട്ടി ..."ഹോ എന്തൊരു അഹന്തയാണ് ഈ ചേച്ചിക്ക് ...ആ സാരി ഉണ്ടുകാനുള്ള ഭാഗ്യം ഇല്ലാതെപോയല്ലോ ഈയുള്ളവൾക്കു " അവളുടെ മനസു തുടിച്ചു ...
അതികം വൈകാതെ ...ഡോക്ടർ ആസിഫുമായി സുഷമ മൊബൈലിൽ ചാറ്റിങ് തുടങ്ങി ...ആദ്യമൊക്കെ ലക്ഷ്മിയുടെ രോഗാവസ്ഥയെ കുറിച്ചായിരുന്നു സംഭാഷണം പതിയെ പതിയെ അത് പ്രേമ സല്ലാപമായി മാറി ...
"ചേച്ചി ഈ ചെയ്യുന്നതൊക്കെ ശെരിയാണെന്നു തോന്നണുണ്ടോ ...ചേച്ചിയെ മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന ആ പാവത്തെ വഞ്ചിച് ...ഛെ ..ചേച്ചിക്ക് നാണമില്ലേ "
"എന്നെ സ്വപ്നം കാണാൻ ഞാൻ ആരെയും ചട്ടമൊന്നും കെട്ടിയിട്ടില്ല ..പിന്നെ ആർക്കും വാക്കും കൊടുത്തിട്ടില്ല ...എന്റെ ജീവിതം എങ്ങിനെ മുന്നോട്ടു പോണമെന്നു ഞാൻ തീരുമാനിക്കും ...അത് ചോദിക്കാൻ നീയാരെടി ...നിനക്കത്ര ദണ്ണമാണെങ്കിൽ നീ സ്വീകരിച്ചോ അയാളെ "
"നന്ദേട്ടനെ ഞാൻ സ്വീകരിച്ചേനെ ഒരായിരം വട്ടം ..പക്ഷെ എന്റെ ഈ ദുർബല ശരീരം അതുകൊണ്ടു മാത്രം .."
"അയ്യോ പാവം "
"ഇത്ര നാള് ആ പാവത്തിനെ മോഹിപ്പിച്ചു നേടേണ്ടതെലാം നേടിയെടുത്തിട്ടു ഇപ്പൊ അയാൾ വെറുമൊരു കരുവേപ്പില മാത്രം അല്ലെ ...സത്യത്തിന്റെ പാതയിൽ മാത്രം സഞ്ചരിക്കുന്ന അച്ഛന്റെ രക്തത്തിൽ ജനിച്ച നിങ്ങൾക്കു , എങ്ങിനെ സാധിക്കുന്നു ഇത്ര അധഃപതിക്കാൻ "
"ഹ ഹ ..ഈ കലിയുഗത്തിൽ ആരും അതികമൊന്നും സത്യവാനോ സത്യവതിയോ ആകാതിരിക്കുന്നതാണ് നല്ലതു പെണ്ണെ ...മതം വേറെയാണെങ്കിലും ആസിഫ് പണക്കാരനാണ് ..ചെറുപ്പമാണ് പിന്നെ സുന്ദരനും ....കേവലം ഒരു ഗുമസ്തന്റെ ഭാര്യയായി കഴിഞ്ഞു എന്റെ സ്വപ്നങ്ങൾ കുഴിച്ചുമൂടാൻ എനിക്ക് വയ്യ "
"നന്ദേട്ടനും സൗന്ദര്യമുണ്ട് ..സർക്കാർ ജോലിയുണ്ട് ..സ്വഭാവത്തിൽ പത്തരമാറ്റ് ...ചിലപ്പോൾ പണത്തിലും സ്ഥാനവലുപ്പത്തിലും ആ ഡോക്ടറുടെ അത്ര വരില്ല്യായിരിക്കാം ..ഹ്മ്മ് ..അപ്പൊ പണവും സ്ഥാനവും ..അതിന്ടെ ഏറ്റക്കുറച്ചിൽ അതാണല്ലേ നന്ദേട്ടനെ ഉപേക്ഷിക്കാനും ആസിഫിനെ സ്വീകരിക്കാനുമുള്ള നിന്ടെ തീരുമാനത്തിന്റെ അടിസ്ഥാനം .."
"ആമാണ്ടി .. അതുതാൻ ഇന്ത ഡിസിഷനുക്കു ആധാരം "
"അപ്പോൾ ആസിഫിനെക്കാൾ പണവും പദവിയുമുള്ള ഏതെങ്കിലും ഒരു പുരുഷനെ കണ്ടുമുട്ടിയാൽ നീ അയാളുടെ കൂടെ പോകുമല്ലേ ..ഇത്തരം സ്ത്രീകളെ വേറൊരു പേരിട്ട സമൂഹം വിളിക്യാ "
"എടി " കുപിതയായി സുഷമ ശബ്ദമുയർത്തി .
"ഒരു കണക്കിന് നന്ദേട്ടൻ ഭാഗ്യവാനാണ് ...നിന്നെ പോലെ നേരും നെറിയും ഇല്ലാത്ത ഒരുവളെ തലയിൽ ചുമക്കേണ്ടി വന്നില്ലലോ "
"എന്തുപറഞെടി അധികപ്രസങ്ങി "
കോപാധിക്യത്തിൽ സുഷമയുടെ കരതലം ഉയർന്നു താന്നു ലക്ഷ്മിയുടെ കവിളിൽ പതിഞ്ഞു ...അവളുടെ തല ഭിത്തിയിലിടിച്ചു മോഹാലസ്യപ്പെട്ടു വീണു...ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തു
"മിസ്റ്റർ വാര്യർ ...ലക്ഷ്മിക്ക് എന്താണ് ശെരിക്കും പറ്റിയത് " ആകാംഷയോടെ ഡോക്ടർ ചോദിച്ചു.
"അവൾ പതിവുപോലെ ബോധം കെട്ടുവീണു എന്ന മൂത്ത മകൾ പറഞ്ഞത് "
"ഓ ഐ സി ...എന്തായാലും തലയിൽ ബ്ലഡ് ക്ളോട്ടുണ്ട് ..ഓപ്പറേഷൻ വേണ്ടിവരും ..ബിപി നോർമൽ ആയിട്ടുവേണം ചെയ്യാൻ ...സ്വതവേ ശരീരം ദുർബലമായതുകൊണ്ടു റിസൾട്ട് ഒന്നും കൃത്യമായി പറയാൻ പറ്റില്ല ...എല്ലാം ദൈവത്തിന്റെ കൈയ്യിൽ .."
വിവരമറിഞ്ഞു നന്ദൻ ഓടിയെത്തി ...
"അമ്മാവാ ..."
"മോനെ നന്ദാ ...എന്റെ മോള് "
"അവൾക്കൊന്നും സംഭവിക്കില്ല ...ധൈര്യമായിരിക്കൂ ..നമ്മൾ വേണ്ടേ എല്ലാവരെയും ആശ്വസിപ്പിക്കാൻ..സുഷമയെവിടെ ..."
"ബില് കൗണ്ടറിൽ പോയിരിക്കുന്നു ...പാവം അതിന്ടെ കണ്ണീരിതുവരെ തോർന്നിട്ടില്ല "
തന്ടെ പെണ്ണിനെ കണ്ടു സ്വാന്ത്വനിപ്പിക്കാൻ അയാൾ വെമ്പി
"നന്ദേട്ടാ ... നമ്മുടെ ലക്ഷ്മികുട്ടി " മുതലക്കണ്ണീർ ഒഴുക്കി അവൾ പറഞ്ഞു
"ഏയ് ..ഇത്ര ഇമോഷണൽ ആയാലോ ..അവൾക്കൊന്നും സംഭവിക്കില്ല ..ഡോണ്ട് വറി "
"നന്ദേട്ടനോട് ഒരു കാര്യം പറയണമെന്ന് വച്ചിട്ട് കുറച്ചു നാളായി" ..കണ്ണീർ തുടച്ചിട്ട് അവൾ പറഞ്ഞു ...
"പറഞ്ഞോളൂ "
"ഈ സമയത്തു പറെണതു ശെരിയല്ല എന്നറിയാം ..പക്ഷെ ഇതെന്റെ ലൈഫിന്റെ കാര്യ ..എന്റെ വിവാഹത്തെ കുറിച്ച് "
"സുഷമേ ആദ്യം ലക്ഷ്മികുട്ടിക് ഭേദമാവട്ടെ ..എന്നിട്ടു ഞാൻ അമ്മയെ കൂട്ടി വരാം വാര്യത്തെക്കു ..അമ്മാവനുമായി സംസാരിക്കാൻ "
"ഹ ഹ ...അപ്പൊ ലക്ഷ്മി പറഞ്ഞത് നേരാണല്ലേ ...നന്ദേട്ടൻ എന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു അല്ലെ "
"അത് ലക്ഷ്മി പറഞ്ഞു തരേണ്ട കാര്യമുണ്ടോ ...അതൊക്കെ എപ്പോഴേ പറഞ്ഞോറപ്പിച്ചതല്ലേ .." ആശ്ചര്യത്തോടെ അയാൾ ചോദിച്ചു ...
"ആ എനിക്കറിയില്ല ...നമ്മൾ തമ്മിൽ എപ്പോഴെങ്കിലും അങ്ങിനെ ഒരു സംസാരം ഉണ്ടായിട്ടുണ്ടോ ...നന്ദേട്ടാ ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരൻ അല്ലെങ്കിൽ സുഹൃത്ത്, വഴികാട്ടി എന്നിങ്ങിനെയുള്ള നിലയിലാണ് കണ്ടിട്ടുള്ളത് ...ഞാൻ വേറൊരു പുരുഷനുമായി പ്രണയത്തിലാണ് ...ഏട്ടനൊന്നു അച്ഛനോട് സംസാരിച്ചു ഞങ്ങളുടെ വിവാഹം നടത്തിത്തരണം ..എന്നെക്കാൾ നല്ലൊരു പെണ്ണിനെ ഏട്ടന് കിട്ടും ...തീർച്ച "
"സുഷമേ ...അപ്പൊ ഇത്രനാൾ നീ എന്നെ "
തുടരും ...
Thanks for reading ...
Vinod Dhamodaran Menon
Read All Parts :-