ഒരു കരിക്കട്ടകൊണ്ടുതന്നെയാണ്
അവളും വരച്ചുതുടങ്ങിയത് ,
നീളംകുറഞ്ഞ സ്വർണ്ണമുടികൾക്കു
നിറംകൊടുക്കാനൊരു
കളർപെൻസിൽകിട്ടുന്നതുവരെ . .
അവളും വരച്ചുതുടങ്ങിയത് ,
നീളംകുറഞ്ഞ സ്വർണ്ണമുടികൾക്കു
നിറംകൊടുക്കാനൊരു
കളർപെൻസിൽകിട്ടുന്നതുവരെ . .
വെളുത്ത ആകാശവും ,
കുന്നിൻചെരുവിലെവീട്ടുമുറ്റത്തെ ചാഞ്ഞുനിന്നതെങ്ങും
അവളുടെ മുഖത്തിനു
പാശ്ചാതലമായി
സ്വയംവരഞ്ഞു നിന്നതാണ് . .
കുന്നിൻചെരുവിലെവീട്ടുമുറ്റത്തെ ചാഞ്ഞുനിന്നതെങ്ങും
അവളുടെ മുഖത്തിനു
പാശ്ചാതലമായി
സ്വയംവരഞ്ഞു നിന്നതാണ് . .
വിടർന്ന കണ്ണുകളെയും,
സ്വപ്നങ്ങളുടെനിറങ്ങളെയും,
ഓർക്കാറത്തു തൂവിപ്പോയ മഞ്ചാടിക്കുരുക്കളെയും വരയ്ക്കാൻ തുടങ്ങിയപ്പോഴാണ് നിറങ്ങൾ തികയാതെവന്നത് . .
സ്വപ്നങ്ങളുടെനിറങ്ങളെയും,
ഓർക്കാറത്തു തൂവിപ്പോയ മഞ്ചാടിക്കുരുക്കളെയും വരയ്ക്കാൻ തുടങ്ങിയപ്പോഴാണ് നിറങ്ങൾ തികയാതെവന്നത് . .
മയിൽപീലിക്കണ്ണുകളിൽ
രാജകുമാന് കൊടുക്കാനുള്ള നിറങ്ങളോർത്തിരിക്കെയാണ് ;
"പെണ്ണിന്റെ മറവി കൂടിപ്പോകുന്നുണ്ട്"
എന്നു അമ്മഒരു മറവിക്കാരിയെ വരച്ചിട്ടതു . .
രാജകുമാന് കൊടുക്കാനുള്ള നിറങ്ങളോർത്തിരിക്കെയാണ് ;
"പെണ്ണിന്റെ മറവി കൂടിപ്പോകുന്നുണ്ട്"
എന്നു അമ്മഒരു മറവിക്കാരിയെ വരച്ചിട്ടതു . .
പക്ഷേ അവൾ വീണ്ടും അവളെതന്നെ വരച്ചുകൊണ്ടിരുന്നു .
അച്ഛന്‍ കൂട്ടികൊണ്ടുവന്നവരുടെ നോട്ടത്തിന്റെ ഏങ്കോണിപ്പിൽ വിരൽതെറ്റിയാണ് ചിത്രത്തലവളുടെ കണ്ണുകള്‍ക്കുതാഴെ ഒരുതുള്ളി
ഇറ്റിവീണതു .
അച്ഛന്‍ കൂട്ടികൊണ്ടുവന്നവരുടെ നോട്ടത്തിന്റെ ഏങ്കോണിപ്പിൽ വിരൽതെറ്റിയാണ് ചിത്രത്തലവളുടെ കണ്ണുകള്‍ക്കുതാഴെ ഒരുതുള്ളി
ഇറ്റിവീണതു .
മായ്ക്കാൻകഴിയുന്നതിനുമുമ്പേ പടർന്നുപോയ നിറമില്ലാത്ത ഒരുതുള്ളി മഷികൊണ്ട്
മണ്ഡപം വലംവെയ്ക്കുന്ന
ചിത്രംവരയ്കേണ്ടതില്ലായിരുന്നു
എന്നവൾക്കു തോന്നിയിരിക്കണം . .
മണ്ഡപം വലംവെയ്ക്കുന്ന
ചിത്രംവരയ്കേണ്ടതില്ലായിരുന്നു
എന്നവൾക്കു തോന്നിയിരിക്കണം . .
അതുകൊണ്ടാവാം
കരിക്കട്ടകൊണ്ട് വരച്ചുതുടങ്ങിയവൾ
ഇന്നു ചെറിയൊരു മൺകലത്തിലടച്ച ചാരംകൊണ്ട്
ഒരു കടൽ വരയ്ക്കുന്നത് . . . . .
കരിക്കട്ടകൊണ്ട് വരച്ചുതുടങ്ങിയവൾ
ഇന്നു ചെറിയൊരു മൺകലത്തിലടച്ച ചാരംകൊണ്ട്
ഒരു കടൽ വരയ്ക്കുന്നത് . . . . .
--------------------മൂസ എരവത്ത്

