Showing posts with label AjithaJohn. Show all posts
Showing posts with label AjithaJohn. Show all posts

ജീവന്റെ മൂല്യം

എഴുതിയത് : അജിത ജോൺ
കാർത്തിക് കണ്ണൊന്നുചിമ്മി തുറന്നപ്പോൾ കൺപോളയിലൂടെ നേർത്ത വെളിച്ചം കടന്നു ചെന്നു....ഞാനിതെവിടയാണ്......അവൻ കണ്ണൊന്നു നന്നായി വെട്ടിത്തുറന്നു.....അതാ തൊട്ടുമുബിൽ കുറയെ വെള്ള വസ്ത്രധാരികളായ ഡോക്ടേഴ്സും നേഴ്സുന്മാരും ....അവരിൽ പലരും കാർത്തിക്കിന്റെ മിഴിതുറന്നപ്പോൾ കെെകൾ കൂപ്പി ദെെവത്തിനോട് നന്ദി പറയുന്നതായി കണ്ടു ....അതിലൊരു സിസ്റ്റ്ർ പോയി ICUവിന്റെ് വാതിൽപതുക്കെ തുറന്നു....മോനെ കാണാനുള്ള തിടുക്കം കാരണം കാർത്തിക്കിന്റെ അച്ഛനും അമ്മയും വാതിൽ തുറക്കേണ്ട താമസം ....പാഞ്ഞു ചെന്നു മകനരികിലേക്ക്....
ഗർഭിണിയായിരിക്കുബോൾ മുതൽ ജനനം വരെ ആ കുഞ്ഞുമുഖം കാണാൻ കാത്തിരിക്കുന്നതുപോലെ ....മരണത്തിലേക്കു ദെെവം വിളിക്കാതെ കടന്നുചെല്ലാൻ തുനിഞ്ഞപ്പോൾ തിരിച്ചു കിട്ടിയ എല്ലാമെല്ലാമായ പോന്നോമനയുടെ മുഖം കാണാനുള്ള വ്ഗ്രതയോടെ, പിടയ്ക്കുന്ന ഹൃദയവുമായി മുബിലെത്തി അച്ഛനും അമ്മയും ....
എന്തിനാ മോനെ ഇങ്ങനെ ചെയ്തത്...നീ ചോദിക്കുന്ന ആഗ്രങ്ങൾ ഞങ്ങൾ സാധിച്ചുതരാതിരിക്കോ .....നീയെന്നും ഞങ്ങളുടെ പൊന്നോമനയല്ലേ....മകന്റെ കിടപ്പുകണ്ട് സങ്കടം സഹിക്കാൻ വയ്യാതെ അമ്മ പറഞ്ഞു.....
അമ്മയെ ഒന്നു ആശ്വസിപ്പിക്കാൻ വേണ്ടി നാവു ചലിപ്പിക്കാൻ തുടങ്ങി ....പക്ഷേ കഴിയുന്നില്ല....കെെകാലുകൾ കോച്ചിപ്പിടിക്കുന്നതുപോലെ .....അച്ചന്റെ്യും അമ്മയുടെയും കെെകളിൽ ഒന്നു ചേർത്തു പിടിക്കാൻ കഴിഞ്ഞെങ്കിൽ ....കാർത്തിക് പലവട്ടം ശ്രമിച്ചുനോക്കി പക്ഷേ കഴിയുന്നില്ല......
ദെെവമെ എന്തായിത് ....നാവുകളെങ്കിലും ഒന്നു ചലിപ്പിക്കാൻ കഴിഞ്ഞെങ്കിൽ , അമ്മയുടെ മടിയിൽ തലചായ്ച്ച് ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന് അവൻ അതിയായി ആഗ്രഹിച്ചു .....കണ്ണിനെ ഉറക്കം മാടിവിളിക്കുന്നതുപോലെ ....കണ്ണുകൾ അടക്കുബോഴും ....ആ രണ്ടു മിഴികളും നനഞ്ഞിറങ്ങുന്നതായി കണ്ടു......
ഉറക്കത്തിനിടയ്ക്ക് ...അവന്റെ് മനസ്സിലൂടെ അന്നത്തെ ആ ദിവസം മിന്നിമറഞ്ഞുപോയി
അച്ചനോട് ഒരു ലാപ്പ് ടോപ്പ് വാങ്ങിക്കുന്ന കാര്യം പറഞ്ഞിരുന്നു ...അച്ചൻ സമ്മതവും മൂളിയിരുന്നു ....കുറച്ചു ദിവസങ്ങൾക്കുശേഷം ആ ദിവസം വന്നെത്തി ....ഇന്നാണ് ലാപ്പ് ടോപ്പ് വാങ്ങിത്തരാന്നു പറഞ്ഞ ദിവസം...അവൻ പ്രതീക്ഷയോടെ അച്ചൻ്റെ് അരികിലേയ്ക്ക് കടന്നുചെന്നു....അച്ചാ ഇന്നല്ലേ ലാപ്പ് ടോപ്പ് വാങ്ങിത്തരാന്നു പറഞ്ഞത്.....
മോനെ കാർത്തീ ഞാനോർക്കുന്നുണ്ട് ....പക്ഷേ പണം കുറച്ചുകൂടി ശരിയാവാനുണ്ട് ...രണ്ടു മൂന്ന് ദിവസം കൂടി ക്ഷമിക്ക് മോനെ .....
ഇല്ലാ.....ഞാനിന്നു കോളേജിൽ ചെല്ലുബോൾ ലാപ് ടോപ്പുമായി ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട് .....എനിക്ക് ഇന്ന് തന്നെ വേണം ...
മോനെ നിനക്ക് 21 വയസ്സായില്ലേ , അതിൻ്റെ് പക്വത കാണിക്കണ്ടെ, കുഞ്ഞുകുട്ടികളെപോലെ വാശിക്കാണിക്കല്ലേ.....
അച്ചാ ... എന്തു പറഞ്ഞാലും ശരി ....എനിക്ക് ഇന്നു തന്നെ വേണം ....
ഇല്ലാ ഇന്നു പറ്റില്ല കാർത്തീ...
ഇന്നു പറ്റിയില്ലെങ്കിൽ വേണ്ട ഞാൻ കാണിച്ചു തരാം ....അവൻ ബെെക്കുമെടുത്ത് അച്ചനോടും അമ്മയോടുമുള്ള ദേഷ്യത്തോടെ അതിലുപരിയായി കുട്ടൂകാരുടെ മുബിൽ ഷെെൻ ചെയ്യാൻ കഴിയാത്തിലുള്ള നിരാശയോടെ ....ഇല്ല മരിക്കണം എന്റെ ആഗ്രഹം സാധിച്ചുതരാത്ത ...അച്ഛനും അമ്മയ്ക്കും ഞാൻ കൊടുക്കുന്ന സമ്മാനമാകട്ടെ എന്റെ മരണം ....ഇരച്ചു വന്ന പാണ്ടിലോറിയിലോട്ടു ഇടിച്ചു കയറ്റി അടങ്ങാത്ത പകയോടെ .....
പെട്ടന്ന്.....മുഖത്തേക്ക് ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികൾ എവിടെനിന്നും ആണെന്നറിയാൻ കണ്ണൊന്നു തുറന്നു .....തൊട്ടു മുമ്പിൽ അമ്മ ....തന്നെയും നോക്കിയിരിക്കുന്നു ....കാർത്തിയുടെ നിറഞ്ഞ മിഴികൾ കണ്ടിട്ടാവണം ...അമ്മ....
എന്തിനാ മോനെ വേദനിക്കുന്നത് ....എല്ലാ വേദനയ്ക്കുമൊപ്പം ഇനിയും ഒാരോന്ന് ആലോചിച്ച് വേദനകൾ കൂട്ടണോ.....സമാധാനമായിരിക്ക് എല്ലാം ശരിയാവും .....
എനിക്കും നടക്കണം ....അന്ന് അച്ചൻ്റെയും അമ്മയുടെയും കെെകളിൽ തൂങ്ങി.....അനിയത്തിയോട് തല്ലുകൂടീ ....കൂട്ടുകാരുമൊത്ത് ചിരിച്ചു കളിച്ച് ......കാല വർഷത്തിൽ പെയ്തിറങ്ങുന്ന മഴയിലൂടെ തുള്ളിച്ചാടി നടന്നതുപോലെ നടക്കാൻ കഴിഞ്ഞെങ്കിൽ .....ഇതെല്ലാം അമ്മയോട് ഒന്നു പറയണമെന്നുണ്ട് .....പക്ഷേ നാവുകൾ പോലും ചലിക്കുന്നില്ലാ.....അച്ഛനും അമ്മയ്ക്കും ഇങ്ങനെ ചലിക്കാതെ കിടക്കുന്ന ....വേദന കൾ മാത്രം നൽകുന്ന മകനായിത്തീരുമോ.....എന്റെ ജീവിതം ഇങ്ങനെ ഇരുളടഞ്ഞുതീരുമോ.....അന്നു ഞാൻ കണ്ണുതുറന്നപ്പോൾ എന്റെ ആരുമല്ലാത്തവർപോലും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .....എന്റെ ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷിക്കുന്നു......അപ്പോൾ എന്റെ വീട്ടുകാർ എത്രയധികം വേദനിക്കുന്നുണ്ടാവും ....ഞാനെന്താ അതു തിരിച്ചറിയാതെ പോയത് ......ജീവനെന്താ ഒരു വിലയും കൽപ്പിക്കാതെയിരുന്നത് .....ഞാനും എന്നെപ്പോലെ ചെയ്യുന്നവരും എന്തു വിഡ്ഡികളാണ്.""വിലകൽപ്പിക്കാനാവത്തതല്ലേ ജീവൻ ....""
ദെെവം തന്ന ജീവൻ തിരിച്ചെടുക്കാൻ ദെെവത്തിനു മാത്രമല്ലേ അധികാരമുള്ളൂ.....അതു തിരിച്ചറിയാൻ വെെകിപ്പോയി .....ജീവന്റെ മൂല്യം തിരിച്ചറിയാൻ ഈ മരണക്കിടക്ക വരെ എത്തേണ്ടതായി വന്നല്ലോ .....നിറഞ്ഞു വന്ന മിഴികൾ അവൻ ഇറുക്കെയടച്ചു....ചെയ്തുപോയ പാപത്തെ ക്കുറിച്ച് പശ്ചാതപിച്ചുകോണ്ട്.....

"" ദെെവം വിളിക്കാതെ മരണം ചോദിച്ചു വാങ്ങാൻ ശ്രമിക്കുന്നവർ ഒന്നോർക്കുക ഈ ജീവന്റെ മൂല്യം എത്രയാണെന്ന്....."""""
"""""All is Well""""""

സ്നേഹ സാന്ദ്രം (ചെറുകഥ)

എഴുതിയത് : അജിത ജോൺ
പപ്പയോട് യാത്ര പറഞ്ഞ് ഹോസ്റ്റലിന്റെ് വാതിൽ കടന്നതും സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..
3 വർഷങ്ങൾക്കുശേഷം പപ്പ ഗൾഫിൽ നിന്നും വന്നിരിക്കുന്നു . ഞങ്ങൾക്ക് നൽകുവാനായി കുന്നോളം സ്നേഹവുമായിട്ട് .... പക്ഷേ ഈ ഒരു മാസം എത്ര പെട്ടന്നാ കടന്നുപോയത് ... നാളെ പപ്പ തിരിച്ചുപോവും.... ചെയ്തു തീർത്തിട്ടും പിന്നെയും പിന്നെയും കുമിഞ്ഞു കൂടുന്ന നൂറായിരം ബാധ്യതയുമായി ...എന്നാലും എത്ര ദൂരത്തായിരുന്നാലും പപ്പയുടെ ആ സ്നേഹത്തിന്റെ് മാറ്റിനെ വെല്ലാൻ മറ്റൊന്നിനെക്കൊണ്ടുമാവില്ല ...
നാളെ എനിക്ക് nursing 3rd year Exam ഉണ്ട് ; അതുക്കൊണ്ട് മാത്രമാണ് ഇത്രയും നേരത്തെ ഹോസ്റ്റലിലേക്ക് മടങ്ങി വരേണ്ടി വന്നത്. അല്ലെങ്കിൽ പപ്പയെ യാത്രയാക്കിയിട്ടു മാത്രമേ ഞാൻ വരുമായിരുന്നുള്ളൂ ... എന്നാലും കുഴപ്പമില്ല പപ്പ മടങ്ങിപ്പോകുബോൾ മമ്മിയുടെ മുഖത്ത് കാണുന്ന സങ്കടവും , അനിയന്റെ് ഉച്ചത്തിലുള്ള കരച്ചിലും കാണാതിരിക്കാമല്ലോ ..അതു കൂടി കാണുബോൾ എന്റെ നെഞ്ച് പൊട്ടി പോകുന്നതുപോലെ തോന്നും .. സാന്ദ്ര പപ്പ നിന്നിടത്തേക്ക് തിരിഞ്ഞൊന്നു നോക്കി , അതെ എന്റെ പപ്പ എന്നയും നോക്കി അതെ നിൽപ്പ് നിൽക്കുന്നു ...
പപ്പക്ക് എന്നെയും അനിയനെയും അടുത്ത് ചേർത്തിരുത്തി കഥകൾ പറഞ്ഞു തരണമെന്നും ഞങ്ങളെ ഒത്തിരിയധികം ലാളിക്കണമെന്നുണ്ട് ... പക്ഷേ പറഞ്ഞ ദിവസം തന്നെ ജോലിയിലേക്ക് പ്രവേശിച്ചില്ലെങ്കിൽ കുടുംബം വഴിയാധാരമാവും അതുക്കൊണ്ട് മാത്രമാണ് പിന്നെയും ഒരു മടങ്ങിപ്പോക്ക് പപ്പ ആഗ്രഹിക്കുന്നത് ...
എനിക്കിപ്പോൾ വയസ്സ് 20 തികഞ്ഞു ... ഈ വർഷത്തിനിടയിൽ പപ്പയും മമ്മിയും ഒരിക്കൽ പോലും പിണങ്ങി ഞാൻ കണ്ടിട്ടില്ല ... നാട്ടിലോട്ടു വരുബോൾ മനസ്സ് നിറയെ സന്തോഷമാണെങ്കിൽ ... തിരിച്ചു പോക്കിന്റെ് ദിനങ്ങൾ അടുത്തു വരുന്തോറും മനസ്സിൽ തീക്കനൽ കോരിയിടുന്ന പ്രതീതിയാണെന്ന് പപ്പ പലപ്പോഴും പറയാറുണ്ട് ....
സാന്ദ്ര കണ്ണുകൾ തുടച്ച് വീണ്ടും നടന്നു .. ഇനിയൊരു തിരിഞ്ഞു നോട്ടം സാധ്യമല്ല .... എന്റെ പപ്പയുടെ കണ്ണു കളിലെ ചുവപ്പ് നിറം എന്നിലും ബാധിച്ചു തുടങ്ങിയിരിക്കുന്നു ... ഒരു പക്ഷേ എന്റെ ഈ ഈറനണിങഞ്ഞ കണ്ണുകൾ കാണുബോൾ പപ്പക്ക് സഹിക്കാനാവില്ല . ഇനി പപ്പയോടുള്ള കിളിക്കൊഞ്ചൽ ഫോണിലൂടെ മാത്രം... അവൾ പപ്പയെക്കുറിച്ചോർത്ത് ഹോസ്റ്റലിന്റെ് നടവഴിയിലൂടെ നടന്നു ... അപ്പോഴാണ് ആ കാഴ്ച്ച അവളുടെ കണ്ണുകളിൽ ഉടക്കിയത് .. ഒരു കാഴ്ച്ച വസ്തുവിനെ കണ്ടപോലെ എന്നെയും പപ്പയെയും നോക്കി ചുമരിനോട് ചേർന്ന് എന്റെ പ്രിയ കൂട്ടുകാരി സ്നേഹ നിൽക്കുന്നു ...
സ്നേഹ..... ഇവളെന്റെ് പ്രിയ കൂട്ടുകാരിയാണെങ്കിലും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയാണിവൾ ... എപ്പോഴും നിറഞ്ഞ കണ്ണുകളും വാടിയ മുഖവുമായിരിക്കും ... അവളുടെ മനസ്സിനെ ആഴത്തിൽ എന്തൊക്കെയോ മുറിപ്പെടുത്തുന്നുണ്ട് ... പക്ഷെ എത്ര ചോദിച്ചിട്ടും ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല ...
സാന്ദ്ര സ്നേഹയുടെ അരികിലേക്കായ് നടന്നു ചെന്നു ... പിന്നെ അവളുടെ കെെകളിൽ പിടിച്ചുക്കൊണ്ട് റൂമിനെ ലക്ഷ്യം വച്ചു നടന്നു ....
സാന്ദ്ര നീ എത്ര ഭാഗ്യവതിയാണെടീ .....
സ്നേഹയുടെ നാവിൽ നിന്നും ഉതിർന്നു വീണ ആ വാക്ക് കേട്ട് സാന്ദ്ര തല ചെരിച്ചൊന്ന് അവളെ നോക്കി ....
അതെ സ്നേഹ യുടെ കണ്ണുകൾ നിറയുന്നുണ്ട് .... പലപ്പോഴും അവളുടെ പപ്പയെക്കുറിച്ച് ഞാൻ ചോദിച്ചിട്ടുണ്ട് ... പക്ഷേ എന്റെ് ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.... ഇന്ന് അതിനുള്ള ഉത്തരം കണ്ടത്തണം .... എന്റെ കൂട്ടുകാരിയുടെ വേദനകളെ ഒരു ശതമാനമെങ്കിലും കുറയ്ക്കണം ... രണ്ടും കൽപ്പിച്ച് സാന്ദ്ര സ്നേഹയുടെ മിഴികളിലേക്കായ് നോട്ടമിട്ടുക്കൊണ്ട് ചോദിച്ചു ....
നീയെന്താ സ്നേഹ നിന്റെ വിഷമങ്ങൾ പലതും എന്നിൽ നിന്നും മറച്ച് വയ്ക്കുന്നത് .. നിന്റെ ദുഃഖങ്ങളെ കുറച്ചെങ്കിലും എന്നോട് പങ്ക് വയ്ക്കുവാണെങ്കിൽ , നിന്റെ മനസ്സിന്റെ ഭാരം അല്പമെങ്കിലും കുറയില്ലേ ... നീയെന്താ പപ്പയെക്കുറിച്ചൊന്നും എന്നോട് പറയാത്തത് ....
സാന്ദ്ര, എനിക്ക് നിന്നോട് എല്ലാം തുറന്നു പറയണമെന്നുണ്ട് .. പക്ഷേ കഴിയാറില്ല .... ഞാനെന്റെ് പപ്പയെക്കുറിച്ച് എന്തു പറയാനാ ... വാക്കുകൾ ക്കൊണ്ട് പറഞ്ഞു തീർക്കാൻ മാതിരി ഒന്നുമില്ലെനിക്ക് ........
നിങ്ങളെയെല്ലാവരെയും വിട്ടകന്നുപോകാൻ ഇഷ്ടമില്ലാഞ്ഞിട്ടുപോലും മക്കൾക്കും ഭാര്യക്കും വേണ്ടി ദൂരത്തുപോയി ജോലി ചെയ്യുകയും കിട്ടുന്ന സമയങ്ങളിൽ മുടക്കം കൂടാതെ ഫോൺ വിളിക്കുകയും ,കാത്തിരുന്ന് കാത്തിരുന്ന് ലീവ് കിട്ടു ബോൾ ഭാര്യയെയും മക്കളെയും കാണാൻ ഒാടി വരുന്ന സ്നേഹ നിധിയായ പപ്പയില്ലേ നിനക്ക് .... പക്ഷെ എനിക്കും എന്റെ കൂടപ്പിറപ്പുകൾക്കും സ്നേഹ നിധിയായ പപ്പയില്ല ..... ഞങ്ങളുടെ പപ്പയിൽ നിന്നും സ്നേഹത്തോടെയുള്ള ഒരു വാക്കോ ,ഒരു തലോടലോ ഒന്നും തന്നെ ഞങ്ങളിതുവരെ അറിഞ്ഞിട്ടില്ല ... പപ്പ ഉണ്ടോ എന്നു ചോദിക്കുബോൾ , ആ ചോദ്യത്തിൽ നിന്നും എങ്ങനെ ഒാടിയോളിക്കുമെന്ന് പോലും ഞങ്ങൾക്കറിയില്ല ...
ഇതെല്ലാം കേട്ട് സാന്ദ ഒന്നും മനസ്സിലാവാതെ സ്നേഹയെ തറപ്പിച്ചു നോക്കി നിന്നു ... നീയെന്തൊക്കെയാ ഈ പറയുന്നത് എന്താണെന്നു വച്ചാൽ തെളിയിച്ചു പറയ് ..
എന്റെ പപ്പയുടെയും മമ്മിയുടെയും പ്രണയ വിവാഹമായിരുന്നു പറയാം .. ആദ്യം കണ്ടുമുട്ടിയപ്പോഴും പരസ്പരം സ്നേഹിച്ചു തുടങ്ങിയപ്പോഴും സ്നേഹ സബന്നനായ മനുഷ്യൻ അതായിരുന്നു ഞങ്ങളുടെ പപ്പ ... പക്ഷേ ആ പ്രണയം വിവാഹത്തിൽ കലാശിച്ചപ്പോൾ ആണ് തിരിച്ചറിയുന്നത് ... ആ സ്നേഹ സബന്നതക്ക് പിന്നിൽ മുഖമൂടിയണിഞ്ഞ ചെന്നായ യുടെ മുഖമുണ്ടെന്ന് ....
മമ്മി എല്ലാം സഹിച്ചും പൊറുത്തും വർഷങ്ങൾ തള്ളിനീക്കി .... താലി ചാർത്തിയ പുരുഷനുണ്ടായിട്ടും സ്നേഹമെന്ന വാക്ക് ഉച്ചരിക്കാൻ മറന്നു പോയ നിമിഷത്തിലാണ് ഞാനും ചേച്ചിയും അനിയത്തിയും ജനിച്ചത് .... പപ്പയുടെ സ്നേഹം ഒരു അംശം പോലും ഞങ്ങൾ അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കിലും , മമ്മി യുടെ സ്നേഹം ഏറ്റവുമധികം അനുഭവിച്ചറിഞ്ഞതും , ഒരു മാതൃ സ്നേഹത്തിന്റെ് വേദന കളും ,ആ നെഞ്ചിൽ തളം കെട്ടിക്കിക്കുന്ന നീറ്റലുകളും തിരിച്ചറിഞ്ഞിട്ടുള്ളതും ഞങ്ങളായിരിക്കും .....
എല്ലാ ദിവസവും രാത്രി കാലങ്ങളിൽ പപ്പ കുടിച്ചു കയറി വരും .... പിന്നെ ആ രാത്രി മുഴുവനും അന്ധകാരമായിരിക്കും .... മമ്മിയെ അസഭ്യം പറഞ്ഞും ഞങ്ങളെയെല്ലാവരെയും ഉപദ്രവിച്ചും ആനന്ദം കണ്ടെത്തും .... ദിവസങ്ങളോളമല്ല വർഷങ്ങളോളം ഞങ്ങളനുഭവിച്ചു ആ ദുരിത യാധന ... ജീവിതം മടുത്തപ്പോൾ ഈ ജീവിതമങ്ങ് അവസാനപ്പിച്ചാലോയെന്ന് പലവട്ടം മമ്മി ഞങ്ങളോട് ചോദിച്ചതാ ... പക്ഷേ ജീവിക്കാനുള്ള ഞങ്ങളുടെ കൊതിയും അനിയത്തിയുടെ മുഖവും കണ്ടിട്ടാണ് പലപ്പോഴും അതിൽ നിന്നൊക്കെ മമ്മി പിൻമാറിയത് ....
ദിവസങ്ങൾ പിന്നിടുന്തോറും പപ്പയുടെ സ്വഭാവം വളരെ ക്രൂരമായി വന്നു തുടങ്ങി ...രാവിലെ മനസ്സമാധാത്തിന്റെ് അന്തരീക്ഷം വന്ന് എത്തിനോക്കിയിട്ടു പോകുമെങ്കിലും രാത്രി എല്ലാം തകിടം മറിയും ...രാവിലെ പപ്പ ജോലിക്കു പോകുന്നതുക്കൊണ്ട് മാത്രമാണ് ആ നിമിഷം സമാധാനം ലഭിക്കുന്നത് .... ഈ സൂര്യൻ മൺമറഞ്ഞ് ഇരുട്ടെന്ന അന്ധകാരം പ്രവേശിക്കാതെയിരുന്നെങ്കിൽ , ഒരു ദിവസമെങ്കിൽ ഒരു ദിവസം സമാധാനത്തോടെയിരിക്കാമായിരുന്നെന്ന് ഞാനെത്ര വട്ടം ചിന്തിച്ചിരിക്കുന്നു ....
ഒരു മിഠായിയോ ... നല്ല ഉടുപ്പുകളോ ഒന്നും തന്നില്ലെങ്കിലും വേണ്ടാ ,... ഒരു വട്ടമെങ്കിലും സ്നേഹത്തോടെ തലോടിയിരുന്നെങ്കിൽ , മമ്മിയോടൊന്ന് സ്നേഹത്തോടെ സംസാരിച്ചിരുന്നെങ്കിൽ , അതു മാത്രം മതിയാവും ഞങ്ങളുടെ പപ്പയെ ജീവനു തുല്യം സ്നേഹിക്കാൻ .. പക്ഷേ ഇതുവരെ ഒരിറ്റു സ്നേഹം പോലും ഞങ്ങൾക്ക് തന്നിട്ടില്ല ....
ചുരുളഴിയാത്ത രഹസ്യ ങ്ങളുടെ കലവറ തനിക്ക് മുബിലേക്കായ് തുറന്നു കാട്ടുന്ന സ്നേഹയെ സാന്ദ്ര പകപ്പോടെ നോക്കി ...
അതെ ഞാനെത്ര ഭാഗ്യവതിയാ ... എന്റെ പപ്പ ഞങ്ങൾക്കായ് സ്നേഹം കൊണ്ട് തുലാഭാരം കെട്ടുന്നു ...ഒരോ ദിവസം തുലാഭാരത്തിന് തൂക്കം കൂടുന്നതല്ലാതെ കുറയുന്നില്ല ... സാന്ദ്ര മനസ്സുക്കൊണ്ട് സ്നേഹ നിധിയായ പപ്പയെ വണങ്ങി.....
സാന്ദ്ര നിനക്കറിയോ ... ഒരു ദിവസം രാത്രി പപ്പ കുടിച്ചു വന്നിട്ട് അനിയത്തിയെ ചവിട്ടിത്തെറിപ്പിച്ചു ... അന്ന് എന്റെ അനിയത്തി വേദനക്കൊണ്ട് പുളഞ്ഞ രംഗം എന്റെ കണ്ണിൽ ഇപ്പോഴുമുണ്ട് .... ആർക്കെങ്കിലും തോന്നോടീ ആ ഇളം പ്രായത്തിൽ അതിനെ വേദനിപ്പിക്കാൻ ... അന്നു രാത്രി വേദനക്കൊണ്ട് തളർന്നൊടിഞ്ഞു തൂങ്ങിയ അനിയത്തിയെയും ഞങ്ങളെയും കൊണ്ട് മമ്മി എവിടെ പോകാനാ ... പപ്പയുടെയും മമ്മിയുടെയും പ്രണയ വിവാഹമായിരുന്നതുക്കൊണ്ട് വീട്ടുകാരുമായി അകൽച്ചയിലാണ് ... കുറച്ചെങ്കിലും ആശ്വാസം എന്നു പറയാൻ അകന്ന ബന്ധത്തിലുള്ള അങ്കിൾ മാത്രമാണ് .... പക്ഷേ ആ പാതി രാത്രി അവിടേക്ക് എങ്ങനെ പോകാനാ .... മമ്മി ഞങ്ങളെ മൂന്നെണ്ണത്തിനെയും വലിച്ചുക്കൊണ്ട് അടുത്തുള്ള വാഴത്തോട്ടത്തിൽ ഒരു സുരക്ഷിത താവളം കണ്ടെത്തി .... അപ്പോഴും അനിയത്തിയുടെ ഏങ്ങിയുള്ള കരച്ചിൽ നിലച്ചിരുന്നില്ല ...
പിറ്റേന്ന് രാവിലെ വാഴത്തോപ്പിൽ നിന്നും ഞങ്ങളെയും കുഞ്ഞനിയത്തിയെയും വാരിയെടുത്ത് മമ്മി നടന്നടുത്തു വീട്ടിലേക്ക് ...... വീട്ടിൽ ചെല്ലുബോൾ വാതിൽ തുറന്ന് കിടക്കുന്നുണ്ട് .... പേടിയോടെയാണ് വീടിന്റെ അകത്തളത്തിലേക്ക് കയറിയത് .... എന്നാൽ അവിടെ പപ്പയോ .... പപ്പയുടെ ഡ്രസ്സും ഒന്നും തന്നെയില്ലായിരുന്നു ..... മമ്മി അങ്കലാപ്പോടെ അവിടെയാകെ അന്വക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല ... പിന്നെയാണറിയുന്നത് പപ്പയുടെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകയോടൊപ്പം ഒളിച്ചോടിയെന്ന് ....
ആരൊക്കെ ഉണ്ടേലും ഇല്ലേലും ജീവിച്ചല്ലേ തീരു .... അതുക്കൊണ്ട് കുഞ്ഞനിയത്തിയെ അങ്കിളിന്റെ് വീട്ടിലും , എന്നെയും ചേച്ചിയെയും അടുത്തുള്ള ഒാർഫനേജിലുമാക്കിയിട്ട് അടുത്തുള്ള വീട്ടുകാരോടൊപ്പം മമ്മി ഇംഗ്ലണ്ടിലോട്ട് പറന്നു .... വലിയ പത്രാസ് കൂടിയ ജോലിയൊന്നുമല്ല.... ആ വീട്ടിലെ അടുക്കള എന്ന അങ്കത്തട്ടിലെ ഒരു വേലക്കാരിയായിട്ട് .... ഞങ്ങളെ പിരിഞ്ഞുപോകാൻ ആഗ്രഹമുണ്ടായിട്ടല്ല ... പക്ഷേ പിരിഞ്ഞല്ലേ തീരൂ .... ഞങ്ങൾ ആരുടെയും മുബിൽ കെെ നീട്ടാതിരിക്കാനായി ... ഞങ്ങളെ സ്നേഹിച്ചു തീരത്തെ കുറയേറെ സ്നേഹവും ഒളിപ്പിച്ചു വച്ചുക്കൊണ്ട് ദൂരത്തേക്കായ് പോയ് .... മമ്മി പോയിട്ട് ഇപ്പോൾ വർഷം 6 തികയുന്നു .... ഇതിനിടയിൽ മമ്മി ഒരു പ്രാവിശ്യം വന്നിട്ടുപോയി ചേച്ചിയുടെ വിവാഹം നടത്താൻ ...അങ്ങനെ ഞങ്ങൾക്ക് സ്നേഹ നിധിയായ ഒരു ചേട്ടനെയും കിട്ടി ... കുഞ്ഞനിയത്തി ഇപ്പോൾ ചേച്ചിയുടെ അടുത്താണ് ....ചേച്ചി വിളിക്കുബോഴൊക്കെ പറയും നമ്മുടെ അനുമോൾ ഇപ്പോഴും ഉറക്കത്തിൽ കിടന്ന് ഞെട്ടിത്തെറിക്കുകയാണെന്ന് ... അന്ന് പപ്പ ചവിട്ടിയ ചവിട്ടില്ലേ ആ പേടി ഇപ്പോഴും മാറിയിട്ടില്ല അവളിൽ നിന്നും .... സംസാരത്തിനിടക്ക് സ്നേഹ കണ്ണുകളെ തുടച്ചുക്കൊണ്ടേയിരുന്നു .....
സാന്ദ്ര നീ പറഞ്ഞതു ശരിയാണ് ... നിന്നോട് എന്റെ സങ്കടം പങ്ക് വച്ചപ്പോൾ ഒരു സമാധാനം .... സ്നേഹ സാന്ദ്രയുടെ കെെകളെ മുറുകെപ്പിടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .... എന്നാലും ഒരു സംശയം ...
സ്നേഹേ നീ പിന്നീടൊരിക്കലും പപ്പയെ കണ്ടിട്ടില്ലേ .....
സ്നേഹ ഇല്ലെന്നർത്ഥത്തിൽ ചുമലൊന്നാട്ടി ...
സാന്ദ്രാ . .. ഈ വെള്ളിയാഴ്ച്ച മമ്മി നാട്ടിലെത്തും ... നാളത്തെ എക്സാം കഴിഞ്ഞ് ഞാൻ വീട്ടിലോട്ട് പോവും , , വേഗം തന്നെ അന്നത്തെ ദിവസവും പിറ്റേ ദിവസവും കടന്നുപോയി .... രാവിലെത്തന്നെ സാന്ദ്ര യോട് യാത്ര പറഞ്ഞ് അവളിറങ്ങി ....
മൂന്ന് വർഷങ്ങൾക്ക് ശേഷം മമ്മി വരുന്നു ഞങ്ങളുടെ അരികിലേക്ക് ... വീടിനെ ലക്ഷ്യം വച്ച് നടക്കുബോൾ അവളുടെ ചിന്ത മുഴുവനും മമ്മിയെക്കുറിച്ച് മാത്രമായിരുന്നു ......
തന്നോട് യാത്ര പറഞ്ഞിറങ്ങിയ സ്നേഹയെ നോക്കി സാന്ദ്ര നിമിഷങ്ങളോളം അവിടെത്തന്നെ നിന്നു ..
പപ്പയും മമ്മിയും മക്കളുമടങ്ങുന്ന കുടുംബം ആ സന്തോഷം വേറൊന്നു തന്നെയാണ് ....ആരെയും അളക്കാൻ കഴിയില്ലന്നു പറയുന്നത് എത്രയോ ശരിയാണ് .... അവളുടെ മൂകമായ ഇരുപ്പും ഒന്നും തുറന്നു പറയാത്തതും എന്നെ വേറെന്തൊക്കെയോ ചിന്തിപ്പിച്ചിട്ടുണ്ട് ..... പക്ഷേ എന്റെ ചിന്തകൾക്ക് എത്രയോ വിപരീതമാണ് അവളുടെ നാവിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ....
അങ്ങനെ ദിവസങ്ങൾ വളരെ വേഗത്തിൽ തന്നെ കടന്നുപോയിക്കൊണ്ടിരുന്നു .... ഇന്ന് സ്നേഹ പോയിട്ട് ആഴ്ച്ച മൂന്ന് തികയുന്നു ... എത്ര ദിവസമായി അവളുമായി ഒന്ന് സംസാരിച്ചിട്ട് .. സാന്ദ്ര ഫോണെടുത്ത് സ്നേഹയെ വിളിക്കാൻ തുനിഞ്ഞതും അവളെത്തേടി സ്നേഹയുടെ കോളെത്തി ....
സാന്ദ്ര വേഗം കോൾ അറ്റൻഡ് ചെയ്ത് കാതിലോടമർത്തി ..
സാന്ദ്ര നാളെ നീയൊന്നു വീട്ടിലോട്ട് വരണം ... വളരെ അത്യാവശ്യമാണ് .. ഇത്രയും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു ...
കുറച്ച് നേരം മാത്രമേ സംസാരിച്ചുള്ളുവെങ്കിലും സ്നേഹയുടെ സംസാരത്തിൽ സന്തോഷം തളം കെട്ടിക്കിടക്കുന്നതുപോലെ തോന്നി ... എന്തായാലും നാളെത്തന്നെ പോകണം ... നാളെ ഞായറാഴ്ച്ച ആയതുക്കൊണ്ട് കുഴപ്പമില്ല .. അല്ലെങ്കിൽ പിന്നെ ഹോസ്റ്റലിൽ നിന്നും ക്ലാസിൽ നിന്നും ലീവെടുത്ത് പോകാൻ ബുദ്ധിമുട്ടാകും .....

പിറ്റേ ദിവസം തന്നെ സാന്ദ്ര സ്നേഹയുടെ വീട്ടിലേക്ക് തിരിച്ചു ... വീടിന്റെ ഗെയിറ്റിൽ എത്തിയപ്പോഴേക്കും സ്നേഹ അവളുടെ അടുത്തേക്കായ് ഒാടി വന്ന് വീട്ടിലേക്ക് ക്ഷണിച്ചു .... അവളുടെയൊപ്പം നടക്കുന്നതിനൊപ്പം സാന്ദ്ര അവളെ അടിമുടിയൊന്ന് വീക്ഷിച്ചു ... ഈ മൂന്ന് വർഷത്തിനിടയ്ക്ക് കാണാത്ത സന്തോഷവും പ്രസന്നതയും ഇവളുടെ മുഖത്ത് ഇപ്പോഴുമുണ്ട് അതെന്തായിരിക്കും .....
സ്നേഹേ ... നീയിന്ന് നല്ല സന്തോഷത്തിലാണല്ലോ എന്താ കാര്യം ....
നീയ് വായോ സാന്ദ്ര അതൊക്കെയുണ്ട് ... അവൾ ഹാൾ കടന്ന് മമ്മിയുടെ റൂമിനെ ലക്ഷ്യം വച്ച് നടന്നു ... പിന്നാലെ സാന്ദ്രയും അവളോടൊപ്പം നടന്നു ... മമ്മിയുടെ മുറിയുടെ വാതിൽക്കലെത്തിയപ്പോൾ അവൾ ചുമരിന് മറവിലേക്കായ് നിന്നുക്കൊണ്ട് മുറിയിലേക്കായ് കെെകൾ ചൂണ്ടി ... സന്ദ്രാ ആ ചൂണ്ടുവിരലിനുനേരെയായി നോക്കി ... ഒരു മനുഷ്യൻ കട്ടിലിൽ ചുരുണ്ടു കൂടിക്കിടക്കുന്നുണ്ട് ... അയ്യാളോട് ഒട്ടിച്ചേർന്ന് മമ്മിയും ഇരിക്കുന്നുണ്ട് ... അയ്യാളുടെ കെെകൾ മമ്മി യുടെ കെെകളെ വരിഞ്ഞു മുറുക്കിയിരിക്കുന്നതായി കണ്ടു .....
സാന്ദ്ര ഇതാരാണെന്ന ചോദ്യരൂപേണെ സ്നേഹയെ നോക്കി ... പിന്നെ ഈ വ്യക്തി ആരാണെന്ന് സ്നേഹയോടായി തിരക്കി ...
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞങ്ങളുടെ പപ്പയെക്കുറിച്ച് ....അതാണ് ഞങ്ങളുടെ പപ്പ ...
നീയെന്താ ഈ പറയുന്നത് ... അപ്പോൾ അന്ന് പപ്പയോടൊപ്പം ഒളിച്ചോടിയ പെണ്ണോ .. നിങ്ങൾ എങ്ങനെ പപ്പയെ കണ്ടെത്തി ....
അന്നത്തെ ആ പെണ്ണ് പപ്പയുടെ കെെയ്യിലുണ്ടായിരുന്ന സബാദ്യമൊക്കെ സ്വന്തമാക്കിക്കഴിഞ്ഞപ്പോൾ പപ്പയെ നടുറോഡിലേക്ക് വലിച്ചെറിഞ്ഞു ... പിന്നെ കണ്ടുമുട്ടിയത് .... ഞാനന്ന് നിന്നോട് യാത്ര പറഞ്ഞിട്ട് വന്നില്ലേ ... ആ ദിവസം ബസ്സ് സ്റ്റോപ്പിൽ ഒരു പിച്ചക്കാരനായി മറ്റുള്ളവരുടെ മുൻപിൽ കെെനീട്ടി നിൽക്കുന്നു ... ശരിയായൊന്നു നിവർന്നു നിൽക്കാൻ കഴിയാതെ ഒട്ടിയ വയറുമായി ....
ഞങ്ങളെ സ്നേഹിച്ചിട്ടില്ലെങ്കിലും , സ്നേഹത്തോടെ ഒരു നോട്ടം പോലും തന്നിട്ടില്ലെങ്കിലും ഞങ്ങളുടെ പപ്പയല്ലേ .... ഈ ഭൂമിയിലേക്ക് വരാനായി ജന്മം തന്ന ആളല്ലേ .. എത്ര ഉപദ്രവിച്ചാലും ആ കിടപ്പ് കണ്ടില്ലെന്നു നടിക്കാനായില്ല .... പിന്നെ മമ്മി ഇപ്പോഴും പരിശുദ്ധമായിക്കൊണ്ട് നടക്കുന്ന താലിയുടെ മഹത്ത്വം.... അതുക്കൊണ്ട് തള്ളിക്കളയാനായില്ല കൊണ്ടു വന്നു ഞങ്ങളുടെ പപ്പയെ .... ഇന്നിപ്പോൾ ഈ കുറഞ്ഞ ദിവസംക്കൊണ്ട് പപ്പ ഞങ്ങളെ സ്നേഹിച്ചു കൊല്ലുകയാണ് ... പപ്പയുടെ സ്നേഹം ഞങ്ങളും ആവോളം അനുഭവിക്കുന്നുണ്ട് ....
ഒരു മടങ്ങിപ്പോക്കിനുവേണ്ടിയാണ് മമ്മി വന്നത് ... പക്ഷേ ഇനി മമ്മി മടങ്ങിപ്പോകുന്നില്ല .... ഇനിയുള്ള ജീവിതം പപ്പയോടും ഞങ്ങളോടൊപ്പം ഒരു സ്നേഹ സാന്ദ്രമായ ജീവിതം നയിക്കണം എന്ന തീ വരുമാന ത്തിലാണ് മമ്മി ....
കഴിഞ്ഞു പോയത് ഒരു ഇരുളടഞ്ഞ അദ്ധ്യായമാണ്‌ ... ഇനിയൊരു പുതിയ ജീവിതം ഞങ്ങളെല്ലാവരും അതാഗ്രഹിക്കുന്നു ....
പെട്ടെന്ന് ഫോണടിക്കുന്ന ശബ്ദം കേട്ടുക്കൊണ്ടാണ് സാന്ദ്ര അളിൽ നിന്നും ശ്രദ്ധ തിരിച്ചത് .... അവൾ ഫോണെടുത്ത് ഡിസ്പ്ലേയിലേക്കായ് നോക്കി .... ഡിസ്പ്ലേയിലായ് പപ്പയുടെ മുഖം തെളിഞ്ഞു കിടക്കുന്നു ... സാന്ദ്ര ഒരു കൊച്ചുകുട്ടിയെപ്പോലെ പപ്പയോട് സംസാരിച്ചു തുടങ്ങി .... ഗൾഫിലോട്ട് പോയിട്ട് കുറച്ചു ദിവസങ്ങളായിട്ടുള്ളു.... എന്നാലും പപ്പ വിളിക്കുബോൾ എന്തൊക്കെയോ സംസാരിക്കും ...എന്തൊക്കെയെന്നു പറഞ്ഞാൽ പറഞ്ഞതു തന്നെയായിരിക്കും പറഞ്ഞുക്കൊണ്ടിരിക്കുന്നത് ....എന്നാലും എന്റെ് സംസാരം കേൾക്കാനുള്ള കൊതിക്കൊണ്ടാവാം പപ്പ ക്ഷമയോടെ എല്ലാം കേട്ടുക്കൊണ്ടിരിക്കും .... അതെ ഞാനെത്ര ഭാഗ്യവതിയാണ് .... ലോകത്തിലേക്ക് ഏറ്റവും വിലയുള്ള നിധി എനിക്ക് സ്വന്തമായുണ്ട് എന്റെ് പപ്പയും മമ്മിയും ....
എത്രയോ പേർ മാതാപിതാക്കളുടെ ലാളനക്കുവേണ്ടി കൊതിക്കുന്നു ... അവർ ഒരുമിച്ചു നിൽക്കാൻ ആഗ്രഹിക്കുന്നു .... അവരെല്ലാവരും ഒരുമയോടെ ജീവിച്ചിരുന്നെങ്കിൽ എന്റെ കൂട്ടുകാരിയെപ്പോലെ ആരും മൂകമായി നടക്കാൻ ഇടവരില്ലായിരുന്നു .... മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ പതറില്ലായിരുന്നു .......
"""" മക്കളുടെ സംരക്ഷണവും ധെെര്യവുമാണ് മാതാപിതാക്കൾ .... അവരോടൊപ്പം ചേർന്നു നിൽക്കുബോൾ ആരിൽ നിന്നും കിട്ടാത്ത സംരക്ഷണ മാണ് ലഭിക്കുന്നത് ...
നാളെയുടെ നല്ല ഫലങ്ങളാണ് മക്കൾ .... ഈ ഫലങ്ങൾ നല്ലതായിത്തീരുവാൻ മാതാപിതാക്കളുടെ ശ്രദ്ധയും കരുതലും വേണം ... എന്നാൽ മാത്രമേ എന്റെ മക്കൾ എനിക്കെന്നും അഭിമാനമാണെന്ന് നാലു പേരുടെ മുബിൽ തല ഉയർത്തി പറയാൻ കഴിയൂ .... "
""All is well ""

ഈറൻ നിലാവ് - ഭാഗം : ഒന്ന്


എഴുതിയത് : അജിത ജോൺ
സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലെ കല്ലറക്ക് മുമ്പിൽ തലതാഴ്ത്തിരിക്കുബോൾ അവന്റെ മനസ്സൊന്നു തേങ്ങി , മാർബിളിൽ കൊത്തി വച്ചിരിക്കുന്ന പേരിലേക്ക് അവൻ മുഖമുയർത്തിയൊന്നു നോക്കി ..
സെയ്റ എലിസബത്ത് ...
ജനനം 7-4 -1991
മരണം 7-4-2011
എപ്പോഴോ എനിക്ക് പ്രിയപ്പെട്ടവളായി തീർന്നവൾ , ഈ ലോകം എന്താണെന്ന് എന്നെ പഠിപ്പിച്ചവൾ , സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ആഴം മനസ്സിലാക്കി തന്നവൾ , എന്തിനേറെ പറയുന്നു അവളെനിക്ക് എന്നും താങ്ങും തണലും എല്ലാം തന്നെയായിരുന്നു ...
എന്തോ ഒരു മുൻ ജന്മ ബന്ധം പോലെയായിരുന്നു കണ്ടു മുട്ടിയതും , പരസ്പരം പ്രണയിച്ചതും ,...
അവളോടൊപ്പമുള്ള ഒരോ നിമിഷവും എനിക്കേറെ പ്രിയപ്പട്ടതായിരുന്നു ..
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതും , ആ സ്വപ്നങ്ങളെല്ലാം യാഥാർത്ഥമാക്കി തന്നതും അവൾ മാത്രമായിരുന്നു ,എന്റെ ജീവിതത്തിൽ ഒരു നവവസന്തമായ് വന്ന് പ്രണയിച്ചു കൊതി തീരത്തെ വിട പറഞ്ഞു പോയ എന്റെ സെയ്റ ...
മാർബിളിൽ കൊത്തി വച്ചിരിക്കുന്ന പേരിനു മുകളിലിരിക്കുന്ന ഫോട്ടോയിലേക്ക് അവനൊന്നു നോക്കി , പുഞ്ചിരിച്ചുക്കൊണ്ട് അവൾ ഇപ്പോഴും എന്നെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന പോലെ , അവൾ ഈ ലോകത്ത് ഇല്ലെന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല ...
അവളുടെ ചിരിയായിരുന്നു എനിക്കേറെ പ്രിയം , പിന്നെ ഇടയ്ക്കിടക്ക് സ്നേഹത്തോടെ മോനൂസെയെന്നുള്ള വിളിയും , ദേഷ്യം വരുമ്പോൾ പല്ലിറുമ്മിക്കൊണ്ട് എബി ! ചെക്കാ ... , അടി കൊള്ളൂട്ടോ എന്നു പറയുന്നതും ഞാനേറെ ആസ്വദിച്ചിട്ടുണ്ട് ...
ഇഷ്ടായിരുന്നു എന്റെ സെയ്റയെ എനിക്ക് , ഇരുളടഞ്ഞ വഴിത്താരകളിൽ എന്നും പ്രകാശ കിരണങ്ങൾ തൂകിക്കൊണ്ട് , എന്റെ തോളോട് തോൾ ചേർന്നവൾ ഉണ്ടായിരുന്നു ...
ഞങ്ങളുടെ വിവാഹം അവളുടെ ജന്മദിനത്തിന്റെ അന്ന് വേണമെന്ന ആഗ്രഹം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ ...
5 വർഷങ്ങൾക്കുമുമ്പ് ,
ഞങ്ങൾ അവളുടെ 20 -നാം ജന്മദിനത്തിന്റെ അന്ന് പരസ്പരം ഒന്നിക്കാൻ തീരുമാനിച്ചു ...
പക്ഷേ വിധി എന്ന ഒന്നുണ്ടല്ലോ ? അതെന്റെ് പ്രിയപ്പെട്ടവളെ തട്ടിയെടുത്തത് എതിരെ വന്ന ലോറിയുടെ രൂപത്തിലായിരുന്നു , ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അവളെന്റെ് ജീവിതത്തിൽ നിന്നും ഒരു വാക്ക് പോലും മൊഴിയാതെ കടന്നു പോയി ..
വിവാഹ വസ്ത്രത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന അവളുടെ രൂപം എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട് ..
വെള്ള ഗൗണണിഞ്ഞ് ഒരു രാജകുമാരിയെ പോലെ എന്റെ ജീവിതത്തിലേക്ക് കെെപിടിച്ചു കയറ്റണമെന്നത് എന്റെ സ്വപ്നമായിരുന്നു , പക്ഷേ ഇന്നെല്ലാം വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്നു ...
ഞാനെന്റെ ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടതെന്നു കരുതിയ എന്റെ സെയ്റ അവൾ ഇന്നെന്നരികിലില്ല ...
ഒരു പക്ഷേ അങ്ങകലെ ഇരുന്ന് , അവളെന്നെ നോക്കി കാണുന്നുണ്ടാവും ,എബി കണ്ണുകൾ മുറുക്കെ അടച്ച് കുറയെ നേരം അങ്ങനെ തന്നെയിരുന്നു , വിധി തട്ടിപ്പറച്ചു കൊണ്ടുപോയ സെയ്റ എന്ന രൂപം ഒരു തിരമാല പോലെ അവനിലേക്കാഞ്ഞടിച്ചുക്കൊണ്ടിരുന്നു ...
മൊബെെലിന്റെ റിംങ്ങ് ശബ്ദം കേട്ടാണ് അവൻ കണ്ണുകൾ തുറന്നത് , ഡിസ്പ്ലേയിൽ ഷാരോൺ എന്ന പേരും , പിന്നെ നിറഞ്ഞു തുളുമ്പി പ്രകാശമായി നിൽക്കുന്ന തന്റെ ഭാര്യയുടെ ചിത്രത്തിലേക്കും അവൻ മിഴി കൾ പായിച്ചു ....
തുടരും .....

ചെറുകഥ എഴുതിയത് : അജിത ജോൺ


അവൾ വെൻ്റിലേറ്ററിൽ കിടക്കുന്ന പപ്പയെ ഒന്നേ നോക്കിയൊള്ളൂ .. ഞാൻ കാരണം ആത്മഹത്യക്ക് ശ്രമിച്ച എന്റെ പപ്പ ....
ഞാൻ നിരപരാധിയാണെന്ന് പപ്പയോട് പറയുന്നുണ്ടെങ്കിലും പകുതി മരിച്ചു തുടങ്ങിയ പപ്പ എവിടെ കേൾക്കാൻ .... എന്റെ പപ്പയെ എനിക്ക് ഈ രീതിയിൽ കാണേണ്ട വന്നല്ലോ ... അവൾ കണ്ണുകൾ മുറുക്കെയടച്ചു ... പക്ഷേ കണ്ണുകളടക്കുബോഴോക്കെ ഇന്നലത്തെ ആ ദിവസമാണ് മുബിലോട്ട് വരുന്നത് ....
ഇന്നലെ വരെ ഞാനൊരു വെറും നാട്ടും പുറത്തുകാരി , പപ്പയുടെയും മമ്മിയുടെയും നിഴലിൽ കഴിയുന്ന നിഷ്കളങ്കയായ പെൺകുട്ടി .. പക്ഷേ ഇന്നോ ? ഒരുത്തൻ്റെ് കാമകേളികൾക്കു ഇരയായവൾ എന്നു മുദ്ര ചാർത്തപ്പെട്ടിരിക്കുന്നു ...
അയ്യാളെന്തിനെൻ്റെ് ജീവിതം തകർത്തു ... കുറച്ചു നേരത്തെ സംതൃപ്തിക്കുവേണ്ടി ഇല്ലാതായെൻ്റെ് ജീവിതമല്ലേ ... ഞാൻ പൊന്നുപോലെ സൂക്ഷിച്ച എന്റെ ശരീരത്തെ അവൻ ആവോളം നുകർന്നു ... ഞാൻ ആവർത്തിച്ചാവർത്തിച്ചു കരഞ്ഞു പറഞ്ഞതാ എൻ്റെ് ജീവിതം നശിപ്പിക്കല്ലെയെന്ന് പക്ഷെ ആ വാക്കുകൾ കാറ്റിൽ ലയിച്ചു പോയതല്ലാതെ ആരു കേൾക്കാൻ ....
ഇന്നലെ ഞാൻ പതിവിലും സന്തോഷവതിയായിരുന്നു ...
ആദ്യമാദ്യം അദ്ദേഹത്തിന്റെ് എഴുത്തിനോടായിരുന്നു പ്രണയം ... പിന്നെ എപ്പോഴോ എഴുതുന്ന ആളെയും ഞാൻ പ്രണയിച്ചു തുടങ്ങി ... കിഷോറേട്ടാ എന്നുള്ള വിളി ചുരുങ്ങി കിച്ചുവേട്ടാ എന്നായി ... ആദ്യമൊക്കെ വെറും ആരാധിക മാത്രമായ ഞാൻ കിച്ചേട്ടനെ അയ്യാളറിയാതെ പ്രണയിച്ചു തുടങ്ങി .... ഇന്നലെ ഞാൻ കേൾക്കാൻ കൊതിച്ചതെന്തോ അത് എന്നോട് എന്റെ കിച്ചേട്ടൻ പറഞ്ഞിരിക്കുന്നു ... എടീ പെണ്ണേ എനിക്ക് ആദ്യമേ തുടങ്ങി നിന്നെ ഇഷ്ടമായിരുന്നു പിന്നെ നിന്നോട് തുറന്നു പറയാനൊരു മടി അതുക്കൊണ്ട് മാത്രമാണ് പറയാൻ വെെകിയത് ... എന്നെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞപ്പോൾ എനിക്കും അത്ഭുതമായിരുന്നു ... ആ നേരത്ത് ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം അലയടിക്കുന്നത് ഞാൻ കണ്ടു ....
എന്തോ കിച്ചേട്ടനിൽ നിന്നും അകന്നു മാറാനേ തോന്നുന്നില്ല ... എന്നാലും കല്യാണത്തിനു മുൻപ് ഒരു സ്പർശനം പോലും ശരിയല്ല എന്നു തോന്നിയതുക്കൊണ്ട് വേഗം ഞാൻ അദ്ദേഹത്തിൽ നിന്നും അകന്നുമാറി ...
. കിച്ചേട്ടനോട് യാത്ര പറഞ്ഞിറങ്ങുബോൾ മനസ്സ് വല്ലാതെ വേദനിക്കുന്ന പോലെ തോന്നി .... നടന്നു നീങ്ങുന്ന എന്നെയും നോക്കി നിൽക്കുന്ന കിച്ചേട്ടനെ ഞാൻ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ....
പപ്പക്കും മമ്മിക്കും അറിയാം എനിക്ക് കിച്ചേട്ടനോടുള്ള ആരാധന .... ഞാനവരുടെ പൊന്നോമന മോളായതുക്കൊണ്ട് എന്റെ്യും കിച്ചേട്ടന്റെയും കാര്യത്തിേൽ യാതൊരു എതിർപ്പും കാണിക്കില്ല ...
ഇന്നലെ എന്റെ കിച്ചേട്ടനരികിൽ
നിന്നും മടങ്ങുബോഴായിരുന്നു എന്റെ ജീവിതം തന്നെ ഇല്ലാതെയായത് ....
ഒരു വലിയ വാഴത്തോട്ടവും പാടവരമ്പും കഴിഞ്ഞു വേണം വീട്ടിലോട്ടു പോകാൻ ....എല്ലാ ദിവസവും അതുവഴി പോകുബോൾ കൂട്ടുകാർ ആരെങ്കിലും കാണും പക്ഷേ ഇന്നലെ ഞാൻ തനിച്ചായിരുന്നു ..
. പപ്പ കൂട്ടിക്കൊണ്ടു പോവാൻ വരാന്നു പറഞ്ഞതാ ... പക്ഷേ ഞാൻ പപ്പയെ വിലക്കി ...
എനിക്ക് പേടിയില്ല , ഞാൻ വന്നോളാം പപ്പ ....
ഒരു പക്ഷെ എന്റെ പപ്പ കൂടെയുണ്ടായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് ഈ അവസ്ഥ ഉണ്ടാവുമായിരുന്നില്ല....
വാഴത്തോപ്പ് കടന്ന് കുറച്ചു ദൂരം നടന്നപ്പോൾ എന്നെ ആരോ പിന്തുടരുന്നതായി തോന്നി ....ചെറിയ പേടി തോന്നിയെങ്കിലും ധെെര്യം സംഭരിച്ച് ഞാൻ മുന്നോട്ട് നടന്നു ... പെട്ടന്നാണ് ബലിഷ്ടമായ രണ്ട് കെെകൾ എന്നെ മുറുക്കെ പിടിച്ചത് .... ഞാൻ കുതറിയോടാൻ ശ്രമിച്ചു .... പക്ഷേ ആ ആജാനുബാഹു ഞാൻ കുതറുന്നതിനനുസരിച്ച് എന്നെ അയ്യാളുടെ ശരീരത്തോട് അടുപ്പിച്ചു .... ഞാൻ നിലവിളിക്കാൻ തുടങ്ങിയപ്പോൾ വായിൽ തുണി തിരുകി കയറ്റി ....
എന്റെ് ജീവിതം നശിപ്പിക്കല്ലെയെന്നു കെെൾ കൂപ്പീ ഞാൻ കെഞ്ചി .... പക്ഷേ എന്റെ കണ്ണുകളിലെ യാചന അയ്യാൾക്കു ഹരമായി തോന്നി .... ഞാൻ സ്നേഹിച്ച കിച്ചുവേട്ടനായി മാത്രമുള്ള എന്നെ അയ്യാൾ അയ്യാളുടെ സംതൃപ്തിയടയുന്നതുവരെ ഭക്ഷിച്ചു ..... എല്ലാം കഴിഞ്ഞ് അയ്യാൾ മടങ്ങി പുച്ഛത്തോടെ ഒരു നോട്ടവും നോക്കി പുതിയ ഇരയെ തേടീ ......
ഇന്ന് ഞാൻ സമൂഹത്തിനു മുൻപിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു....
എനിക്കും ഉണ്ടായിരുന്നി്ല്ലേ സ്വപ്നങ്ങൾ .... വർഷങ്ങൾ ആയി നെഴ്തു കൂട്ടിയ വിലമതിക്കാനാവാത്ത സ്വപ്നങ്ങളെ ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞില്ലേ ആ മനുഷ്യൻ .....
അമ്മയും ,പെങ്ങളും ഒരു സ്ത്രീത്വത്തിന്റെ് മഹത്വവും തിരിച്ചറിയുന്ന ആൾ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുമോ ...
എന്നെ പിച്ചിച്ചീന്തുന്നതിനിടയിൽ ഞാൻ ചോദിക്കാൻ തുടങ്ങിയതാ നിനക്കുമില്ലേ അമ്മയും പെങ്ങളുമെന്ന് ... പക്ഷെ എല്ലാക്കൊണ്ടും അപ്പോൾ ഞാൻ ദുർബലയായിരുന്നു .... പ്രതികരിക്കാനാവാത്ത വിധം അയ്യാളെന്നെ തളർത്തിയിരുന്നു .....
ഇന്നലെക്കുറിച്ചോർത്തപ്പോൾ അവൾ വേഗം ഞെട്ടി കണ്ണു തുറന്ന് മരണക്കിടക്കയിൽ കിടക്കുന്ന പപ്പയെ നോക്കി ..... പിന്നെ കുറച്ചു മാറി തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ബന്ധുക്കളെ നോക്കി .... അത്രയും നാൾ സ്നേഹത്തോടെ മാത്രം നോക്കിയിരുന്നവർ എന്നെ ശത്രുവിനെ കാണുന്ന പോലെ നോക്കുന്നു .. കുറച്ചു പേർ എന്റെ അവസ്ഥയോർത്ത് പരിതപിക്കുന്നു .... അവരുടെ അരികിൽ നിന്നും കുറച്ചു ദൂരത്തേക്കായ് ഞാൻ നടന്നു .... എനിക്കെന്തോ ആരുടെയും നോട്ടങ്ങളെയും നേരിടാനാവുന്നില്ല ....
ഞാൻ നെയ്തെടുത്ത എന്റെ സ്വപ്നങ്ങൾ .... എല്ലാം തകർന്നു പോയില്ലേ .
എന്റെ കിച്ചേട്ടനോടൊപ്പം ഒരു ജീവിതം ...
കിച്ചേട്ടനെ സ്നേഹിച്ചു തുടങ്ങിയപ്പോൾ മുതൽ എന്റെ സ്വപ്നം ഞങ്ങളുടെ ജീവിതമായിരുന്നു ... ഞങ്ങൾക്കുണ്ടാവുന്ന കുഞ്ഞുങ്ങൾ അവരെ താരാട്ട് പാടിയുറക്കുന്ന ആ നിമിഷം പക്ഷേ അതെല്ലാം ഇരുണ്ട അദ്ധ്യായമായിത്തീർന്നിരിക്കുന്നു ... എത്ര പെട്ടന്നാ ഒരാളുടെ ജീവിതം മാറി മറയുന്നത് ...
എന്റെ ജീവിതം ആരുടെയോ കുറച്ചു നേരത്തെ സുഖത്തിനുവേണ്ടി തകർത്തു കളഞ്ഞില്ലേ .... ഇപ്പോൾ ഞാൻ ആരാ സമൂഹത്തിനു മുൻപിൽ ഒരു കോമാളി ... എനിക്ക് എല്ലാം മറന്നൊന്നു ജീവിക്കണമെന്നുണ്ട് .... പക്ഷേ എന്തോ എനിക്കതിനു കഴിയില്ല ..
ഞാൻ തെറ്റുകാരിയല്ലെങ്കിലും കുറച്ചു പേരുടെ മുബിലെങ്കിലും ഞാൻ തെറ്റുകാരിയായിമാറും ... കുറയെ പേരുടെ തുറിച്ചു നോട്ടം .... ഇനിയും ഞാൻ ജീവിച്ചിരുന്നാൽ കുറച്ചു പേരെങ്കിലും ഇനിയും എന്നെ കാമാസക്തിയോടെ നോക്കും .....
ഇനിയും ഞാനെന്തിനു ജീവിക്കണം ...ഈ നിമിഷം ആത്മഹത്യാക്കുറിപ്പ് എഴുതുബോൾ ഒന്നേ ചോദിക്കാനുള്ളൂ ... എന്റെ ജീവിതം നശിപ്പിച്ച ട്ട് അയ്യാൾ എന്തു നേടി .... ഇപ്പോൾ എന്റെ സ്വപ്നങ്ങൾ അർത്ഥമില്ലാതെയായിത്തീർന്നിരിക്കുന്നു .... എന്റെ പപ്പയും എന്നിൽ നിന്നും നഷ്ടമായി ക്കൊണ്ടിരിക്കുന്നു ....
എനിക്ക് ഇഷ്ടമാണ് എന്റെ കിച്ചേട്ടനെ ഇപ്പോഴും .... പക്ഷേ ഞാനിപ്പോൾ എന്റെ കിച്ചേട്ടനിൽ നിന്നും ഒത്തിരി ദൂരെയാണ് ....
കിച്ചേട്ടൻ കഥകൾക്ക് ജന്മം നൽകുന്നതുപോലെ നമ്മുടെ പ്രണയവും ഒരു കഥയായിത്തീർന്നിരിക്കുന്നു ... ഞാൻ എന്റെ കിച്ചേട്ടനിൽ നിന്നും ഒത്തിരി ദൂരത്തേക്കുപോകുകയാണ് .... എനിക്ക് മരണത്തെ ഭയമായിരുന്നു പക്ഷേ ഇപ്പോൾ എന്തോ എല്ലാറ്റിനും ഒരു ധെെര്യം ...
എനിക്കെന്തായാലും പപ്പയെക്കാലും മുൻപേ അവിടെയെത്തണം .... ഞാൻ പോയി കുറച്ചു നാളുകൾ കഴിയുബോൾ കിച്ചേട്ടൻ എന്നെ മറന്നു തുടങ്ങും .... പിന്നെ ബുക്കിന്റെ് താളുകളിൽ ഒരു ചെറുകഥയായി ഞാൻ രൂപപ്പെട്ടേക്കാം .... എന്നാലും ഞാൻ എന്റെ നടക്കാതെ പോയ സ്വപ്നങ്ങളെയും ചേർത്തു പിടിച്ചുക്കൊണ്ട് ഒരു മയിൽ പീലി കണക്ക് ഒതുങ്ങിയിരിക്കും .....
പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി ഞാൻ പോകുകയാണ് ... കാരണം ഈ ലോകത്തെ എനിക്ക് ഭയമാണ് ....
****************
സ്വന്തം സുഖത്തിനും സന്തോഷങ്ങൾക്കും വേണ്ടി ആരുടെയും ജീവിതം നശിപ്പിക്കാതിരിക്കുക .....
By: Ajitha John

സൗഹൃദ പൂക്കൾ


എഴുതിയത് : അജിത ജോൺ
ഹോം വർക്കുകളെല്ലാം കഴിഞ്ഞ് എല്ലാം അടക്കി വച്ച് , മമ്മി കൊണ്ടു വന്ന പാലും കുടിച്ച് കിടക്കാനായി തുടങ്ങിയപ്പോഴാണ് മമ്മിയും പപ്പയും പറയുന്നത് കേട്ടത് ...
നമ്മുടെ ജോണിന്റെയും ആലീസിന്റെ്യും മകൻ " ഇവാൻ " പാവമുണ്ടല്ലേ ആ കൊച്ചിന്റെ് കാര്യം .. അവനെ കാണുബോഴൊക്കെ എനിക്ക് നമ്മുടെ ""ഏദൻ "". മോനെയാണ് ഒാർമ്മ വരുന്നത് .. അവരു തമ്മിൽ ഒരേ വയസ്സല്ലേ , നമ്മൾ എന്തു പൊന്നു പോലെയാ നമ്മുടെ മോനെ നോക്കുന്നത് , എല്ലാം അവന്റെ കൺമുമ്പിൽ കെെയ്യെത്തും ദൂരത്ത് തന്നെ കിട്ടും പിന്നെ സ്നേഹിക്കാൻ നമ്മളും ...
കൊച്ചിനിപ്പോൾ പാലും കൊണ്ടു ചെന്നപ്പോൾ എനിക്ക് ഇവാനെയാണ് ഒാർമ്മ വന്നത് ... ആ നക്ഷത്ര തിളക്കമുള്ള കണ്ണുകൾ , നിഷ്കളങ്കമായ നോട്ടം , ഇടയ്ക്കാണെങ്കിലും അമ്മയേന്നുള്ള വിളി എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ഏട്ടാ .. നമുക്കവനെ ഇവിടേക്ക് കൊണ്ടു വന്നാലോ കൂടപ്പിറപ്പില്ലാത്ത ഏദൻ മോനൊരു കൂട്ടായിട്ട് ....
ഇത്രയും കേട്ടപ്പോഴേക്കും എന്റെ നെഞ്ച് പിടഞ്ഞു , ഞാൻ കാലിയാക്കി വച്ച പാലും ക്ലാസിലേക്കൊന്നു നോക്കി ..
എന്റെ പാലെ ...
ഒരു ക്ലാസ് പാല് കൊണ്ടു വന്ന് തന്ന എന്റെ മമ്മിയെ ഇങ്ങനെയൊക്കെ ചിന്തിപ്പിക്കണമായിരുന്നോ ? ഏദൻ ആ ദേഷ്യത്തോടെ തന്നെ കട്ടിലിൽ നിന്നും ചാടിയെണീറ്റ് പാലും ക്ലാസുമെടുത്ത് മമ്മിക്കരികിലേക്ക് നടന്നു , മനസ്സു നിറയെ ദേഷ്യാ , ആ ദേഷ്യത്തോടെ തന്നെയാണു നടന്നതും .. ചെന്ന വഴി എനിക്ക് നാളെ തുടങ്ങി പാല് വേണ്ടാന്നു പറഞ്ഞു ..
പപ്പയും , മമ്മിയും കാരണമറിയാതെ എന്നെ പകച്ചു നോക്കുന്നുണ്ട് , മുഖമൊന്നു കറുപ്പിച്ച് അവരെയൊരു കൂർത്ത നോട്ടം നോക്കിയിട്ടു ഞാൻ തിരിച്ചു നടന്നു ...
പിന്നെ "" ഇവാൻ "" നക്ഷത്ര തിളക്കമുള്ള കണ്ണുകളുടെ ഉടമ .. സത്യം പറയാലോ എനിക്കവനെ ഇഷ്ടമല്ലാ , ചിലപ്പോൾ ഈ കണ്ണുകൾ തന്നെയായിരിക്കും അതിനു കാരണം ,
എല്ലാവരെയും ആകർഷിക്കുന്ന ഈ കണ്ണുകൾ ഈ കാര്യത്തിലെനിക്ക് അസൂയയാണ് അവനോട് , പക്ഷേ ഒരു കാര്യത്തിൽ ഞാൻ ഹാപ്പിയാണ് ...
എന്നെ സ്നേഹിക്കാനും ലാളിക്കാനും ഊട്ടാനുമൊക്കെ എല്ലാവരുമുണ്ട് , അവനാരാ അനാഥൻ , അമ്മയും , അച്ചനുമെന്ന എന്ന പ്രതിഭാസത്തിന്റെ് സ്നേഹം നുകരാൻ കഴിയാത്തവൻ ..
മമ്മി പറഞ്ഞു കേട്ടിട്ടുണ്ട് ഇവനു ജന്മം കൊടുത്തതിനുശേഷമാണ് ഇവാന്റെ് മമ്മിക്ക് Breast ക്യാൻസർ വന്നതെന്ന് , ആ. മാറിൽ നിന്നും പാലിനു പകരം വന്നത് കൊഴുത്ത പഴുപ്പാണെന്നും കേട്ടിണ്ട് , അപ്പോൾ പിന്നെ ഞാൻ തന്നെയല്ലെ ഭാഗ്യവാൻ , എനിക്കെല്ലാ സൗഭാഗ്യങ്ങളുമില്ലേ .. അവന്റെ നക്ഷത്ര തിളക്കമുള്ള കണ്ണുകൾ എനിക്കില്ലെങ്കിലുമെന്താ ഞാൻ തന്നെയല്ലേ ഇവിടെ മുമ്പിൽ ...
പപ്പയും , മമ്മിയും ഇപ്പോഴും അവനെക്കുറിച്ചാണ് പറയുന്നത് , എനിക്കാണെങ്കിൽ ദേഷ്യാ അവനോട് ഉള്ളു നിറയെ ...
ഒരേ സ്കൂളിൽ , ഒരേ ക്ലാസിൽ , ഒരേ ബഞ്ചിലാ ഇരുന്നു പഠിക്കുന്നതെങ്കിലും എനിക്ക് അവനെ ഇഷ്ടമല്ല .. എന്നെ അവൻ പലപ്പോഴും സ്നേഹത്തോടെ നോക്കിയിട്ടുണ്ട് അപ്പോഴെല്ലാം ആ കണ്ണുകളിൽ ഉടക്കാതെ ഞാൻ മാറി നിന്നു , ഒരു പക്ഷേ ആ തിളക്കമുള്ള കണ്ണുകൾ എന്നിലേക്കും ആഴ്ന്നിറങ്ങിയാലോ ..
ഇവാന്റെ് പപ്പയും മരിച്ചു പോയി ,ഇപ്പോൾ അവൻ തനിച്ചാണ് ആ വീട്ടിൽ .. ഒരു 14. വയസ്സുക്കാരൻ തനിച്ചൊരു വീട്ടിൽ , പള്ളിയിലെ അച്ഛനും , സിസ്റ്റേഴ്സും അവനെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു നോക്കി , പക്ഷേ അവൻ വഴങ്ങിയില്ല .. ഒരു ചെറിയ കുട്ടിയെ തനിച്ച് ഒരു വീട്ടിൽ ആക്കുന്നതിൽ അവർക്കെല്ലാർക്കും സങ്കടമായിരുന്നു , പക്ഷേ അവന്റെ വാശി അവനെ തനിച്ചാക്കി , ഒരു പക്ഷേ അവൻ പറഞ്ഞ വാക്കുകളായിരിക്കും അവനെ അവർ തനിച്ചാക്കി പോയത് ...
"" ഞാനെന്റെ് പ്രിയപ്പെട്ടവരുടെ ഒാർമ്മയിൽ ഇവിടെ ജീവിച്ചാളാം ""
അതെ അവനിപ്പോൾ തനിച്ചാണ് ആ കുഞ്ഞു വീട്ടിൽ ആരോരുമില്ലാതെ , അതായിരിക്കുമോ എന്റെ പപ്പക്കും , മമ്മിക്കും അവനോടിത്രയും ഇഷ്ടം ..
വെറും സഹതാപം മാത്രമാണോ അതോ എന്നെ സ്നേഹിക്കുന്ന പോലെ അവനെയും സ്നേഹിക്കുന്നുണ്ടോ ..
ഇവാൻ പാവമാ എനിക്കതറിയാം , എന്നാലും എനിക്കവനെ ഇഷ്ടമല്ല , ഒരു പക്ഷേ എന്റെ പപ്പയുടെയും , മമ്മിയുടെയും സ്നേഹം അവനും കൂടി കൊടുത്താൽ എനിക്കത് സഹിക്കാനാവില്ല , ഈ സ്നേഹം എനിക്കുള്ളതാണ് അത് ആർക്കും പകുത്തു നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല , ഇഷ്ടപ്പെടുന്നില്ല ..
എന്തോ കിടന്നിട്ട് ഉറക്കം വരുന്നില്ല ...
നക്ഷത്ര തിളക്കമുള്ള കണ്ണുകളുള്ള ഉടമ ഇവാൻ , അവന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണ് .. ഞാനൊന്നു ഏണീറ്റ് ജനാലയുടെ വിരി മാറ്റി എന്റെ മിഴികൾ അവന്റെ വീടിനെ ലക്ഷ്യം വച്ചു , അവന്റെ മുറിയുടെ ഒരു ജനാലയുടെ പാതി വശം തുറന്നു കിടക്കുന്നുണ്ട് , അവൻ ചുമരിനടുത്തായി നിന്നുക്കൊണ്ട് ചുമരിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട് ...
ഈ ചെക്കനെന്താ വട്ടായോ , ഇനി അതിന്റെ കൂടി കുറവെയുള്ളൂ .. ഞാനവനെ നോക്കിക്കൊണ്ട് കുറച്ചു നേരം അങ്ങനെ തന്നെ നിന്നു , പിന്നെപ്പോഴോ വന്നു കിടന്നുറങ്ങിപ്പോയി ....
പിന്നെയും ദിവസങ്ങൾ അല്ലല്ലില്ലാതെ കടന്നു പോയി ...
മമ്മി എനിക്കുണ്ടാക്കുന്നതിന്റെ് പകുതി അവനും മാറ്റി വച്ചു , ഞാൻ മുഖം വീർപ്പിക്കുബോൾ പറയും നമ്മുടെ ഇവാൻ പാവല്ലേടാ മോനെയെന്നു ..
അവനാരുമില്ല , തനിച്ചൊരു വീട്ടിൽ , ഏകനായി , അവനെ കാണുബോൾ എനിക്ക് നിന്നെയാ ഒാർമ്മ വരുന്നത് .. ഒരു പക്ഷേ ഞങ്ങളില്ലാതെയായാൽ മോനെ നീയും തനിച്ചാവില്ലേടാ ...
മമ്മിയുടെ കണ്ണുകൾ അരുവി പോലെ നിറഞ്ഞൊഴുകുന്നുണ്ട് ..
ഈ മമ്മിയുടെ ഒരു കാര്യം നിങ്ങളിതെവിടെ പോകാനാ , ഒരിടത്തും പോവില്ല , ഞാനനുവദിക്കില്ലാ ...
എന്റെയും കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങി ,
എന്റെ പപ്പയും , മമ്മിയും എനിക്ക് പ്രിപ്പെട്ടവരാണ് , അതുക്കൊണ്ടാണ് ഞാൻ ഇവാനെ ഇഷ്ടപ്പെടാത്തത് , പപ്പക്കും , മമ്മിക്കും എന്നോടുള്ള ഇഷ്ടത്തിന്റെ് മാറ്റു കുറഞ്ഞാലോയെന്ന ചിന്ത , അതൊരു അനാവശ്യ ചിന്തയാണ് .. പക്ഷേ അറിയില്ല , ഈ പവിത്രമായ ,കളങ്കമില്ലാത്ത സ്നേഹം പകുത്തു നൽകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല ...
ഇപ്പോൾ മമ്മി കണ്ണുകളൊക്കെ തുടച്ച് ഒരു പാത്രത്തിലെന്തൊക്കെയോ ആയി വന്നിട്ടുണ്ട് , അതിലുള്ളത് ഇവാനാണെന്നറിയാം , ഞാനിപ്പോൾ അവന്റെ വീട്ടിലെ സ്ഥിരം സന്ദർശകനാണ് , പക്ഷേ എന്നിട്ടു പോലും അവനോട് മനസ്സ് തുറന്നു സംസാരിക്കാൻ പോലും എനിക്കാവുന്നില്ല .. ഒരു 14 വയസ്സുക്കാരൻ ഇത്രയും ക്രൂരനാവാമോ ? ഞാനെന്താ ഇങ്ങനെ ...
ഒാരോ വട്ടവും ചെല്ലുബോൾ അവനെന്നോടു സംസാരിക്കുന്നുണ്ട് , എന്റെ മുഖത്തു നോക്കി മനോഹരമായ പുഞ്ചിരി നൽകുന്നുണ്ട് , പക്ഷേ എന്റെ മുഖം എപ്പോഴും കടിഞ്ഞിൽ കുത്തിയതു പോലെയായിരിക്കും , കാരണം ഒരേ പല്ലവി തന്നെ അവനെ എനിക്കിഷ്ടമല്ല ...
മമ്മി തന്നയച്ച പാത്രവുമായി ഞാനവന്റെ വീട്ടിലേക്ക് ചെന്നു , എന്നാൽ അവനവിടെയില്ല, അവനെ കൂടുതലായി അന്വേക്ഷിക്കാനൊന്നും ഞാൻ നിന്നില്ല പാത്രം ടേബിളിൽ വച്ചിട്ട് പോകാൻ തുടങ്ങിയപ്പോഴാണ് അന്ന് ഇവാൻ ചുമരിലെന്താണാവോ ഇത്രയും കുത്തിക്കുറിച്ചതെന്ന് അറിയാനൊരാഗ്രഹം ..അതറിയാനുള്ള ആകാംഷയോടെ തന്നെ അവന്റെ മുറിയിലായ് ചെന്ന് ചുമരിലേക്കായ് നോട്ടമിട്ടു , അവിടേക്ക് നോക്കിയ ഞാൻ അന്തം വിട്ടു നിന്നുപോയി ...
I LOVE YOU pappa , mummy
Miss you ...
നിങ്ങളില്ലാത്ത ജീവിതം എനിക്ക് ദുഃസഖമാണ് , പക്ഷേ ഞാൻ ജീവിക്കും ...
Miss you pappa , mummy എന്നിങ്ങനെ മുറിയിലാകെ കുത്തിക്കുറിച്ചു വച്ചിരിക്കുന്നു , എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല ആ നിമിഷത്തെ എന്റെ അവസ്ഥ , എന്റെ കണ്ണുകളും നിറഞ്ഞൊഴുകി , എന്താ അതിന്റെ കാരണമെന്ന് എനിക്കറിയില്ല , ഞാൻ കണ്ണുകൾ തുടച്ച് തിരിച്ച് നടക്കാൻ തുടങ്ങിയതും ഇവാൻ എന്റെയരികിലേക്കായ് വന്നു ..
എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ടാവണം അവനെന്നോടു തിരക്കി ,
എന്താ ഏദൻ നിനക്കു പറ്റിയത് , എന്താ കണ്ണുകൾ ഈറനണിഞ്ഞതെന്ന് ... ആ നക്ഷത്ര തിളക്കമുള്ള കണ്ണുകൾ എന്നെ തുറിച്ചു നോക്കി , എല്ലാം നഷ്ടപ്പെട്ടതിന്റെയും , ആരോരുമില്ലാത്തതിന്റെയും ഒരു നോമ്പരം ആ കണ്ണുകളിലുണ്ട് എന്നാൽ പോലും നല്ല തിളക്കമാണ് , എന്തൊക്കെ വന്നാലും തോൽക്കില്ലയെന്നു കണ്ണുകൾ വിളിച്ചു പറയുന്നുണ്ട് ...
അവനെന്നോടു വീണ്ടും കാരണം തിരക്കി എന്താ ഏദൻ നിനക്ക് പറ്റിയതെന്ന് ...
ഏയ് ഒന്നൂല്ലാടാ ഇവാനെ എന്നു പറയുബോൾ എന്റെ് നെഞ്ചും പിടഞ്ഞിരുന്നു , ഒരു പക്ഷേ അവനോട് ആദ്യമായിട്ടായിരിക്കും ഇത്രയും താഴ്മയായി സംസാരിക്കുന്നത് ...
അവന്റെ മുഖത്ത് ഒന്നു നോക്കുക പോലും ചെയ്യാതെ ഞാൻ പടിയിറങ്ങി നടക്കുബോഴും ഉള്ളു നിറയെ സങ്കടായിരുന്നു , ഞാനെന്തൊരു സ്വാർത്ഥനാ , എനിക്കെല്ലാമുണ്ട് പക്ഷേ അവനോ? ഞാനെന്തിനാ അവനെ വെറുത്തത് ഒരു കരണവുമില്ലാതെ ...
ഞാൻ മുറിയിലേക്കായ് കയറി ചെല്ലുബോൾ അപ്പുറത്ത് മമ്മി പപ്പയോടു പറയുന്നതു കേട്ടു ..
ഏട്ടാ .. ഏദൻ മോൻ തുണി കഴുകുകയായിരുന്നു ഞാനതങ്ങ് ഇങ്ങോട്ട് വാങ്ങിയിട്ടു വന്നു ... അപ്പോൾ അവനെന്നോടു ചോദിക്കുകയാ ഒരു വട്ടം മമ്മിയെന്നൊാനു വിളിച്ചോട്ടെയെന്നു ...
ഇതു കൂടി കേട്ടപ്പോൾ എന്റെ് ഹൃദയ താളം കൂടി ...
ഇവാൻ , പാവം ഞാനവനെയൊന്നു മനസ്സിലാക്കാൻ ശ്രമിച്ചില്ലല്ലോ , അനാവശ്യമായി ഞാനെന്തിനാ അവനെ വെറുത്തത് , പ്രിയപ്പെട്ടതും കെെയ്യടക്കി വയ്ക്കുന്നതുമെല്ലാം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്നതേയുള്ളൂ ...
ഈ ചെറിയ പ്രായത്തിൽ തന്നെ ഞാനെന്തു സ്വാർത്ഥനായി പോയി .. പക്ഷേ ഈ സ്വാർത്ഥത ഇനിയങ്ങോട്ടില്ല ...
സ്നേഹം പവിത്രമാണ് , അത് മറ്റുള്ളവർക്കും കൊടുക്കേണ്ടവയാണ് ,
ഒരു പക്ഷേ ഞാനും ഇവനെ വെറുത്തിട്ടുണ്ടാവില്ല , അതുക്കൊണ്ടല്ലേ ഇത്രയും പെട്ടന്ന് ഇഷ്ടപ്പെടാൻ കാരണം , അതേ ഞാനും നക്ഷത്ര തിളക്കമുള്ള കണ്ണുകളുടെ ഉടമയെ ഇഷ്ടപ്പെടുന്നു , എന്റെ് ചങ്ങാതിയാക്കാൻ ആഗ്രഹിക്കുന്നു ...
ഇന്നു വർഷങ്ങൾ ഒരുപാട് പിന്നിട്ടു പോയിരിക്കുന്നു ... പപ്പയുടെയും , മമ്മിയുടെയും കല്ലറക്കു മുമ്പിൽ വന്നു നിന്നു പ്രാർത്ഥിക്കുബോൾ , കണ്ണുകൾ നിറഞ്ഞൊഴുകുബോൾ എന്റെ് കണ്ണീരൊപ്പാൻ എന്റെ് ഇവാൻ എന്നരികിലുണ്ട് എന്റെ് പ്രിയ സുഹൃത്തായി അതിലുപരി എന്റെ് കൂടെപ്പിറപ്പായിട്ട് ...
എന്റെ് വലതു കെെ അവന്റെ കെെയ്യിലുണ്ട് , എനിക്കെന്നും താങ്ങായി തണലായി ,
ഇന്നെനിക്ക് ഈ നക്ഷത്ര തിളക്കമുള്ള ഇവാൻ പ്രിയപ്പെട്ടതാണ് 

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo