* പാപ്പനും പാപ്പിയും *
വിറയാർന്ന കൈകളിൽ നിന്ന് മണ്ണ് കുഴിയിലേക്കിടുമ്പോൾ കറിയാച്ചൻ്റെ ഉടൽ വല്ലാതെ വെട്ടി വിറച്ചു.ഇരു തോളുകളും പിടിച്ചു നിന്ന സൂസിയിലുംജോയപ്പനിലും അതിൻ്റെ അനുരണനങ്ങൾ ഉണ്ടായി. തുള്ളിത്തുളുമ്പുന്ന കണ്ണുകളെ മറക്കാനെന്നവണ്ണം വെട്ടിത്തിരിഞ്ഞ് വേച്ച് പോകുന്നതിനിടയിൽ അയാൾ പറഞ്ഞു. " മക്കള് പൊയ്ക്കോ.... ഞാനിമ്മിണി കഴിഞ്ഞങ്ങെത്തിയേക്കാം ".
സൂസിയും ജോയപ്പനും കണ്ണോട്കൺനോക്കി. അമ്മച്ചിയുടെ മരണം അപ്പനെ വല്ലാതെ തളർത്തിയിരിക്കുന്നു. 60 വയസ്സ് പിന്നിട്ടിട്ടും പ്രണയിനികളായെന്നും കഴിഞ്ഞവരിലൊരാളെയാണല്ലോ ദൈവം മടക്കി വിളിച്ചത്. സ്വല്പംമാറി പണിതിട്ടിരിക്കുന്ന സിമൻ്റെ് ബഞ്ചു ലാക്കാക്കി വേച്ചു പോകുന്ന അപ്പനേയും സന്തതസഹചാരി 'പട്ടി ബില്ലുവിനെയും സൂസിവേദനയോടെ നോക്കി.പ്രായമേറെയായിട്ടും പ്രണയം കൈമോശം വരാതെ കാത്തവരിൽ ഒരാളെയാണല്ലോ മറ്റയാൾക്ക് നഷ്ടപ്പെട്ടത്.ആവേദനഊഹിക്കാവുന്നതിലുമപ്പുറമാണ്. അപ്പനെ തനിച്ചിരിക്കാൻവിട്ട് സൂസിയും ജോയപ്പനും സിമിത്തേരിക്കു പുറത്തു കടന്നു.
കാറിൽ കേറി ഡ്രൈവിങ് സീറ്റിലമർന്നിട്ടും വിഷണ്ണനായിരിക്കുന്ന ജോയപ്പൻ്റെ തോളിൽ കണ്ണീരൊതുക്കി സൂസി മെല്ലെ കൈകളമർത്തി. ങും ..! ചെറുമൂളലോടെ അയാൾ വണ്ടി മുന്നോട്ടെടുത്തു. തന്നെ കെട്ടിയനാൾ മുതൽ സ്വന്തം അപ്പനേയും അമ്മയേക്കാളും അവരെ സ്നേഹിച്ചിരുന്നയാളല്ലേ . ജോയപ്പനെന്നു വെച്ചാ അവർക്കും ജീവനായിരുന്നുവെന്ന് സൂസി തെല്ലസൂയയോടെ ഓർത്തു. ജോയപ്പൻ്റെപാപ്പനും പാപ്പീയെന്നുമുള്ള ഓമനിച്ചുള്ള വിളി അവരേറെ ഇഷ്ടപ്പെട്ടിരുന്നു. ആൾ വല്ലാതെ അപ്പ്സെറ്റാണ്. വാക്കുകൾ വേർപെട്ടു നിന്ന രണ്ടു മിനിറ്റത്തെ ഓട്ടത്തിനു ശേഷം വണ്ടി കിളിക്കൂട്ടിലെത്തി. നിശബ്ദതയുടെ മേലങ്കിയിലേക്ക് വീടപ്പോൾ ചുരുണ്ടിരുന്നു.
ഒറ്റയ്ക്കും തെറ്റയ്ക്കും നിൽക്കുന്ന ആളുകളെ ഉപചാര വാക്കുകളോ തിപറഞ്ഞയക്കുന്നതിരക്കിലേക്ക്ജോയപ്പൻവ്യാപൃതനായി. സൂസി അകത്തു കേറിവേഷം മാറി; മെല്ലെ കട്ടിലിനെ പ്രാപിച്ചു. നികത്താനാവാത്തതെന്തെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ മരണവുമെന്ന് സൂസിക്കു തോന്നി.
പണ്ട് നാടിനെയിളക്കി മറിച്ച പ്രണയകലാപത്തിനു ശേഷം ഈ മലയോര ഗ്രാമത്തിലേക്കു ചെക്കേറിയവരാണ് തൻ്റെ മാതാപിതാക്കൾ.ഗോപിനാഥക്കൈമൾ ആണ് അന്നമ്മയുടെ കറിയാച്ചനായ് രൂപാന്തരം പ്രാപിച്ചതെന്നറിയുന്നവർ ഇന്ന് ചുരുക്കം.
ഒരുപാട് കുട്ടികളുള്ളയിടം എന്ന സ്വപ്നത്തിൻ്റെ ആദ്യഭാഗമെന്ന നിലയ്ക്കാണ് ,അപ്പൻ വീടിന് കിളിക്കൂട് എന്ന് പേരിട്ടത്.
ആദ്യ പ്രസവത്തിലെ കോപ്ലിക്കേഷനുകൾ കണ്ട് ഭയപ്പെട്ട് അമ്മച്ചിയുടെ ജീവനെ മുൻനിർത്തി അപ്പൻ ആ മോഹ0 ഉപേക്ഷിക്കുകയാണുണ്ടായത്.പലപ്പോഴും തനിക്ക് ഒറ്റക്കുട്ടിയുടെ വ്യഥ പേറേണ്ടി വന്നതും അതുകൊണ്ടായിരുന്നല്ലോ.പക്ഷേ സ്വതസിദ്ധമായ നർമ്മത്തോടെ അപ്പൻ പറഞ്ഞിരുന്നത് .., "ഒരു പാട് പേരായാൽ തമ്മിതല്ലിചാവും... നീ മാത്രമാണേ ഉലക്കക്കടിച്ചാണേലും നേരയാക്കാല്ലാ.. " എന്നാണ്.
ഒരുപാട് കുട്ടികളുള്ളയിടം എന്ന സ്വപ്നത്തിൻ്റെ ആദ്യഭാഗമെന്ന നിലയ്ക്കാണ് ,അപ്പൻ വീടിന് കിളിക്കൂട് എന്ന് പേരിട്ടത്.
ആദ്യ പ്രസവത്തിലെ കോപ്ലിക്കേഷനുകൾ കണ്ട് ഭയപ്പെട്ട് അമ്മച്ചിയുടെ ജീവനെ മുൻനിർത്തി അപ്പൻ ആ മോഹ0 ഉപേക്ഷിക്കുകയാണുണ്ടായത്.പലപ്പോഴും തനിക്ക് ഒറ്റക്കുട്ടിയുടെ വ്യഥ പേറേണ്ടി വന്നതും അതുകൊണ്ടായിരുന്നല്ലോ.പക്ഷേ സ്വതസിദ്ധമായ നർമ്മത്തോടെ അപ്പൻ പറഞ്ഞിരുന്നത് .., "ഒരു പാട് പേരായാൽ തമ്മിതല്ലിചാവും... നീ മാത്രമാണേ ഉലക്കക്കടിച്ചാണേലും നേരയാക്കാല്ലാ.. " എന്നാണ്.
പ്രായമേറെ ചെന്നിട്ടും രാവിലെയുള്ള പളളിപ്പോക്ക് ഇരുവരും ഒരുമിച്ചു തന്നെയായിരുന്നു. പിന്നെ അത്യാവശ്യം പറമ്പിലെ കൃഷിപ്പണികൾ ചെയ്യുന്നതും ഒരുമിച്ചു തന്നെ. അങ്ങനെ ഇരിപ്പിലും നടപ്പിലും ഊണിലും ഉറക്കത്തിലും ...,പരസ്പരംകളിവാക്കുകൾ ചൊല്ലി ഇണപിരിയാക്കുരുവികളെപ്പോലെയാണ് അവർ കഴിഞ്ഞിരുന്നത്. ഈ പ്രായത്തിലും ഇങ്ങനെ പ്രണയിനികളാവാൻ കഴിയുന്നുവെന്നത് നാട്ടുകാരെപ്പോലെ തന്നെയും അത്ഭുതപ്പെടുത്തിട്ടുണ്ട്.
ഇതേ സമയം ആളുകളെയൊക്കെ പറഞ്ഞു വിട്ട് എരിയുന്ന സിഗററ്റിനൊപ്പം ചിന്തകളെ താലോലിച്ചുകൊണ്ട് ഉമ്മറത്ത് ചാരുകസേരയിൽ ജോയപ്പനുമുണ്ടായിരുന്നു. ഈ വീട്ടിൽ വന്നതിൽ ശേഷമാണ് പ്രണയമെന്തെന്ന് താൻ തിരിച്ചറിഞ്ഞത്. ഒരിക്കൽ എന്തോ സൗന്ദര്യപ്പിണക്കത്തിൽ വീട്ടിലേക്കു പോന്ന സൂസിയെ തിരികെ വിളിക്കാൻ താൻ ചെല്ലുമ്പോൾ അപ്പൻ: "എടാ ജോയപ്പാ.. ഇവളെന്തേലും കൊസ്രാക്കൊള്ളിയൊപ്പിക്കുമ്പോ ചെകിളത്ത് ഒന്ന് പൊട്ടിച്ചേച്ച് ദാ ഇങ്ങനെ ചേർത്തു പിടിച്ച് ഒന്നു ചുംബിച്ചേര് ...! പിന്നെയിവൾ ആട്ടിൻകുട്ടിയായിക്കൊള്ളും."... , എന്ന് പറഞ്ഞ് അടുത്തു നിന്ന അന്നമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. അമ്മച്ചി ചെറുകുറുകലോടെ അപ്പൻ്റെ നെഞ്ചിലഭയം തേടുമ്പോൾ ആത്മാവിലന്തർലീനമായ പ്രണയത്തിൻ്റെ അപാര സൗന്ദര്യം എന്തെന്ന് താൻ തിരിച്ചറിയുകയായിരുന്നു. ഇങ്ങനെയോരോന്ന് അയവിറക്കിയിരിക്കേ ജോയപ്പൻ അറിയാതെ നിദ്രയിലേക്കാണ്ടു പോയി.
മുറ്റത്ത്ബില്ലുവിൻ്റെകുരകേട്ടാണയാൾപിന്നീട്എഴുന്നേറ്റത്.കോട്ടുവായോടെ വാച്ചിൽ നോക്കി.. ഓ...! മൂന്നര... അപ്പൻ ..? ബില്ലു ഉമ്മറത്തു നിന്ന് ഗെയ്റ്റിലോട്ടും തിരിച്ചും ദീനമായ എന്തോ സ്വരം പുറപ്പെടുവിച്ച് ഓടിക്കൊണ്ടിരുന്നു. എടി സൂസിയെയ് എന്നു വിളിക്കാനായും മുൻപ് സൂസി ഉമ്മറത്തെത്തിയിരുന്നു. ബില്ലു അപ്പോഴും എന്തോ പറയുവാൻ ശ്രമിച്ചു കൊണ്ട് മുറ്റത്തു വട്ടം ചുറ്റണ കണ്ടതും സൂസിക്കെന്തോ പന്തികേടു മണത്തു." അച്ചായോ വണ്ടിയെടുക്ക് .അപ്പനെ നോക്കി വരാം... നേരമേറെയായല്ലാ...?
അവർ വണ്ടിയെടുത്ത് സിമിത്തേരിയിലേക്ക് പാഞ്ഞു.. ബില്ലു അതി ധ്രുതം അവർക്കു മുന്നേ ഓടുന്നുണ്ടായിരുന്നു.
അവർ വണ്ടിയെടുത്ത് സിമിത്തേരിയിലേക്ക് പാഞ്ഞു.. ബില്ലു അതി ധ്രുതം അവർക്കു മുന്നേ ഓടുന്നുണ്ടായിരുന്നു.
വല്ലാത്തൊരാന്തലോടെയാണ് അവർ സിമിത്തേരിക്കുള്ളിലേക്ക് കടന്നത്.സിമിത്തേരിയിൽ ചെന്നതും സൂസി കാണുന്നത് അമ്മച്ചിയുടെ കുഴിമാടത്തിൽ തലയ്ക്കലെ കുരിശിനെ കെട്ടിപ്പിടിച്ചു കിsക്കുന്ന അപ്പനെയാണ്. ബില്ലുവപ്പോഴും എന്തോ മണത്തു കൊണ്ട് കുഴിമാടത്തെ വലം വെയ്ക്കുന്നുണ്ടായിരുന്നു. അപ്പച്ചാ... എന്നു വിളിച്ച് ഓടിയടുത്തെത്തി വാരിപ്പുണർന്നതും വല്ലാത്തൊരു തണുപ്പ് തന്നിലേക്ക് സംക്രമിച്ചതറിഞ്ഞ് ഒരു പൊട്ടിയിടറലോടെഅവൾജോയപ്പൻ്റെനെഞ്ചിലേക്കുവീണു.ജോയപ്പൻഅവളെനെഞ്ചോട്ചേർത്ത്ഇരുകരങ്ങളാലുംഅവളുടെമുഖംമെല്ലെയുയർത്തിമൂർദ്ധാവിൽ തൻ്റെചുണ്ടുകളമർത്തി.
അറിയാതൊരു കാറ്റ് സുഖകരമായ് വീശി. അടുത്തു നിന്ന പൂമരത്തിൽ നിന്ന്പൂക്കൾ ഒന്നൊന്നായി പൊഴിഞ്ഞു വീണു.
ആത്മാവിൽ തുളുമ്പുന്ന കവിത പോലെ പ്രണയം പൂത്തുലഞ്ഞ ആ നിമിഷം പാപ്പനും പാപ്പിയും സന്തോഷത്തോടെ ആകാശത്തിനും വിദൂരതയിലേക്ക് പറന്നകന്നു.., ഭൂമിയിൽ തങ്ങളുടെ പ്രണയ ശേഷവും പ്രണയത്തിൻ്റെ ഒരിറ്റ് വെളിച്ചം പകർന്നു നൽകാനായതിൻ്റെ സംതൃപ്തിയും പേറി .......
* ----------------- *
സാബു അരൂർ
ആത്മാവിൽ തുളുമ്പുന്ന കവിത പോലെ പ്രണയം പൂത്തുലഞ്ഞ ആ നിമിഷം പാപ്പനും പാപ്പിയും സന്തോഷത്തോടെ ആകാശത്തിനും വിദൂരതയിലേക്ക് പറന്നകന്നു.., ഭൂമിയിൽ തങ്ങളുടെ പ്രണയ ശേഷവും പ്രണയത്തിൻ്റെ ഒരിറ്റ് വെളിച്ചം പകർന്നു നൽകാനായതിൻ്റെ സംതൃപ്തിയും പേറി .......
* ----------------- *
സാബു അരൂർ