മലയാള സ്വരാക്ഷരങ്ങളെ ക്രമമായി ഒരു കവിതയിൽ കൊണ്ടുവരാൻ ഒരു ശ്രമം. കൂട്ടുകാരെ കുറവുകൾ തീർച്ചയായും ചൂണ്ടിക്കാട്ടണേ
*അ *
അനിയനെ വെക്കന്നു തന്നിട്ടു വേഗം
അമ്മയോ വിദൂരതയെ പുൽകിയല്ലോ
അച്ഛനുമനിയനുമൊത്തുള്ള യാത്രയിൽ
അച്ഛനോ പാതി വഴിയോർമ്മയായി
അത്തലേറിടും തുടർയാത്രയിൽ
അത്താണില്ലാതെ തെരുവിൻ മക്കളായ്.
അനിയനെ വെക്കന്നു തന്നിട്ടു വേഗം
അമ്മയോ വിദൂരതയെ പുൽകിയല്ലോ
അച്ഛനുമനിയനുമൊത്തുള്ള യാത്രയിൽ
അച്ഛനോ പാതി വഴിയോർമ്മയായി
അത്തലേറിടും തുടർയാത്രയിൽ
അത്താണില്ലാതെ തെരുവിൻ മക്കളായ്.
*ആ *
ആമോദമൊക്കെയും പോയ് മറഞ്ഞു
ആശകൾ കരിനിഴൽ ചിത്രം വരച്ചു.
ആരോരുമില്ലാത്ത തെണ്ടികൾ മാത്രമായ് -
ആതെരുവിന്നോരത്തു കിടന്നുറങ്ങി.
ആരുണ്ടൊരിത്തിരി കരുണയേകാൻ
ആരോരുമില്ലാത്ത ഞങ്ങൾക്കു വേണ്ടി .
ആമോദമൊക്കെയും പോയ് മറഞ്ഞു
ആശകൾ കരിനിഴൽ ചിത്രം വരച്ചു.
ആരോരുമില്ലാത്ത തെണ്ടികൾ മാത്രമായ് -
ആതെരുവിന്നോരത്തു കിടന്നുറങ്ങി.
ആരുണ്ടൊരിത്തിരി കരുണയേകാൻ
ആരോരുമില്ലാത്ത ഞങ്ങൾക്കു വേണ്ടി .
* ഇ*
ഇരന്നു പകലോ പശിയടക്കി
ഇരവിൽപശിയേറ്റു തളർന്നുറങ്ങി
ഇടയ്ക്കിടെ നിറയും ഭീതിദ കാഴ്ചയിൽ
ഇരവിലുറക്കത്തിൽ ഞെട്ടിയുണർന്നു.
ഇരുന്നും കിടന്നും നേരം വെളുപ്പിച്ചു 0
ഇണ്ടലോടെ ജീവിതം മുന്നോട്ട് നീങ്ങവെ
ഇരന്നു പകലോ പശിയടക്കി
ഇരവിൽപശിയേറ്റു തളർന്നുറങ്ങി
ഇടയ്ക്കിടെ നിറയും ഭീതിദ കാഴ്ചയിൽ
ഇരവിലുറക്കത്തിൽ ഞെട്ടിയുണർന്നു.
ഇരുന്നും കിടന്നും നേരം വെളുപ്പിച്ചു 0
ഇണ്ടലോടെ ജീവിതം മുന്നോട്ട് നീങ്ങവെ
*ഈ *
ഈ ഗഗന വിശാലതയ്ക്കു കീഴെ
ഈധരണിക്കു ഭാരമായ് ജീവിതം പോറ്റേ
ഈർച്ചവാളുപോലെ ഹൃദയം പിളരിലും
ഈച്ചയാർക്കും മലിനമാം ഭക്ഷണം
ഈ രണ്ടു പേരും തുല്യമായ് ഭക്ഷിച്ച്
ഈ മട്ടിലന്യോന്യം കൂട്ടായ്തുടർന്നു
ഈ ഗഗന വിശാലതയ്ക്കു കീഴെ
ഈധരണിക്കു ഭാരമായ് ജീവിതം പോറ്റേ
ഈർച്ചവാളുപോലെ ഹൃദയം പിളരിലും
ഈച്ചയാർക്കും മലിനമാം ഭക്ഷണം
ഈ രണ്ടു പേരും തുല്യമായ് ഭക്ഷിച്ച്
ഈ മട്ടിലന്യോന്യം കൂട്ടായ്തുടർന്നു
* ഉ*
ഉച്ചവെയിലേറ്റേറെനടന്നു ;സായാഹ്നം-
ഉടലിൽ ശീതളക്കുളിരു പകർന്നീടവേ
ഉത്സാഹികളായെത്തിയൊരു ടി.വി ഷോപ്പിൻ മുന്നിൽ
ഉന്മത്തമാകും ദൃശ്യവിരുന്നിൽ കൺനട്ട്
ഉത്സുകരായ് ചില്ലുജാലകച്ചാരെ നിൽക്കേ
ഉൾച്ചൂടാലെരിയുമീയകതാരിൽ
ഉപരതിയായിടുമീ കാഴ്‌ചകൾ മോഹനം.
ഉച്ചവെയിലേറ്റേറെനടന്നു ;സായാഹ്നം-
ഉടലിൽ ശീതളക്കുളിരു പകർന്നീടവേ
ഉത്സാഹികളായെത്തിയൊരു ടി.വി ഷോപ്പിൻ മുന്നിൽ
ഉന്മത്തമാകും ദൃശ്യവിരുന്നിൽ കൺനട്ട്
ഉത്സുകരായ് ചില്ലുജാലകച്ചാരെ നിൽക്കേ
ഉൾച്ചൂടാലെരിയുമീയകതാരിൽ
ഉപരതിയായിടുമീ കാഴ്‌ചകൾ മോഹനം.
* ഊ *
ഊർവ്വരമാകുമീ മനസ്സിലമൃതമായ്
ഊയലാടും കാഴ്ചയിൽ മയങ്ങിനിന്നീടവേ
ഊളകൾ നിങ്ങൾ കടന്നു പോയീsണമെന്നു ചീറി -
ഊക്കോടെയുള്ളിൽ നിന്നെത്തിയ മാന്യൻ്റെ
ഊക്കാർന്ന തള്ളലിൽ തെറിച്ച വീണെങ്കിലും
ഊർജ്ജം വീണ്ടെടുത്തു മണ്ടിയെന്നനിയനൊത്ത്.
ഊർവ്വരമാകുമീ മനസ്സിലമൃതമായ്
ഊയലാടും കാഴ്ചയിൽ മയങ്ങിനിന്നീടവേ
ഊളകൾ നിങ്ങൾ കടന്നു പോയീsണമെന്നു ചീറി -
ഊക്കോടെയുള്ളിൽ നിന്നെത്തിയ മാന്യൻ്റെ
ഊക്കാർന്ന തള്ളലിൽ തെറിച്ച വീണെങ്കിലും
ഊർജ്ജം വീണ്ടെടുത്തു മണ്ടിയെന്നനിയനൊത്ത്.
* ഋ *
ഋണികനവനുടെ ആട്ടേറ്റു ഞങ്ങൾ
ഋതിയരായങ്ങനെ മുന്നോട്ട് നീങ്ങവേ
ഋച്ഛരയായവൾ ഞങ്ങളെ മാടി വിളിച്ചു.
ഋതിയമോടെ പശിമുട്ടേ ഭക്ഷണമേകി.
ഋണികനവനുടെ ആട്ടേറ്റു ഞങ്ങൾ
ഋതിയരായങ്ങനെ മുന്നോട്ട് നീങ്ങവേ
ഋച്ഛരയായവൾ ഞങ്ങളെ മാടി വിളിച്ചു.
ഋതിയമോടെ പശിമുട്ടേ ഭക്ഷണമേകി.
* എ *
എത്രമേൽപാപപങ്കിലമെങ്കിലും
എത്രമേൽ കാരുണ്യമീ മനസ്സിനുള്ളിൽ
എത്രപേർ തിരിച്ചറിയുന്നീ നൻമ
എത്രമേൽ ആക്ഷേപമേറ്റിടാനല്ലോ തിടുക്കം
.
* ഏ*
ഏതാണ്ടീയമ്മയെ പോലല്ലോ
എഴകളാമീ ഞങ്ങൾ തൻ ജീവിതം
ഏങ്കോണിപ്പുകളേറെയുണ്ടെങ്കിലും ഞങ്ങളിൽ
ഏകഭാവമായ് വർത്തിപ്പൂ നൻമ
എത്രമേൽപാപപങ്കിലമെങ്കിലും
എത്രമേൽ കാരുണ്യമീ മനസ്സിനുള്ളിൽ
എത്രപേർ തിരിച്ചറിയുന്നീ നൻമ
എത്രമേൽ ആക്ഷേപമേറ്റിടാനല്ലോ തിടുക്കം
.
* ഏ*
ഏതാണ്ടീയമ്മയെ പോലല്ലോ
എഴകളാമീ ഞങ്ങൾ തൻ ജീവിതം
ഏങ്കോണിപ്പുകളേറെയുണ്ടെങ്കിലും ഞങ്ങളിൽ
ഏകഭാവമായ് വർത്തിപ്പൂ നൻമ
* ഐ *
ഐച്ഛികത്തോടുള്ള ജീവിതമല്ലെങ്കിലും
ഐഹികത്തോടിരിക്കുന്ന നേരമത്രയും
ഐനസമൊന്നും തൊട്ടു തീണ്ടാതെ
ഐര ജീവിത മറുകര താണ്ടണം
ഐച്ഛികത്തോടുള്ള ജീവിതമല്ലെങ്കിലും
ഐഹികത്തോടിരിക്കുന്ന നേരമത്രയും
ഐനസമൊന്നും തൊട്ടു തീണ്ടാതെ
ഐര ജീവിത മറുകര താണ്ടണം
* ഒ*
ഒട്ടു നേരം പശിയടങ്ങിയങ്ങിരിക്കേ
ഒട്ടു നേരമാവാത്സല്യമേറ്റിരിക്കെ
ഒട്ടേറെ ചിന്തകളെന്നിലേറിപ്പോയ്
ഒട്ടലൊക്കെ മെല്ലെ കടന്നു പോയ്.
ഒട്ടു നേരം പശിയടങ്ങിയങ്ങിരിക്കേ
ഒട്ടു നേരമാവാത്സല്യമേറ്റിരിക്കെ
ഒട്ടേറെ ചിന്തകളെന്നിലേറിപ്പോയ്
ഒട്ടലൊക്കെ മെല്ലെ കടന്നു പോയ്.
* ഓ*
ഓദനംവാത്സല്യമോടേകിയ
ഓജസ്വീ മുഖയാമമ്മയോട്
ഓതിവിടഞങ്ങളിരുവരും
ഓദനംവാത്സല്യമോടേകിയ
ഓജസ്വീ മുഖയാമമ്മയോട്
ഓതിവിടഞങ്ങളിരുവരും
* ഔ *
ഔ ജസ്യം ചിലർക്കു ശോഭയേറ്റിടും
ഔദാര്യമോ ഏഴയ്ക്കു ഭൂഷണം
ഔന്നത്യമേറിടണമീ ജീവിതയാത്രയിൽ
ഔദ്ധത്യമില്ലാതെ നമ്മളേവരും
ഔ ജസ്യം ചിലർക്കു ശോഭയേറ്റിടും
ഔദാര്യമോ ഏഴയ്ക്കു ഭൂഷണം
ഔന്നത്യമേറിടണമീ ജീവിതയാത്രയിൽ
ഔദ്ധത്യമില്ലാതെ നമ്മളേവരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക