പ്ലസ് ടു വിന് പഠിക്കുന്ന കാലം , ക്ലാസിൽ 25 ആൺകുട്ടികളും 25 പെൺകുട്ടികളും . ഞങ്ങൾടെ കൂട്ടത്തിൻ അധികം ആരോടും സംസാരിക്കാത്ത ഒരു പാവം കുട്ടി ഉണ്ടാരുന്നു . മായ ( പേര് സാങ്കൽപികം ), ഇടതുർന്ന മുടിയിൽ തുളസിക്കതിർ ചൂടി നെറ്റിയിൽ ചന്ദനക്കുറി തൊട്ട് എന്നും അവൾ ക്ലാസിൽ വരുന്നത് , പാടും ന്യത്തം ചെയ്യും നന്നായി പഠിക്കും , എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു .
ഒരുപാട് ആൺകുട്ടികൾ അവൾക്ക് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ചെന്നിട്ടും അവൾ ആരേയും കണ്ടതായി നടിച്ചില്ല . പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് അവൾ ഒരു ക്രിസ്ത്യൻ പയ്യനുമായി പ്രണയത്തിലാണെന്ന് .
പ്ലസ് ടു കഴിഞ്ഞ് ഞങ്ങൾ പല വഴിക്ക് പിരിഞ്ഞു. അവൾ അടുത്തുള്ള ഒരു കോളേജിൽ ഡിഗ്രിക്കും ഞാൻ ഐ റ്റി ഐ യിൽ സിവിൽ ഡിപ്ലോമ കും ചേർന്നു . സെക്കൻഡ് ഇയറിൽ പഠിക്കുമ്പോഴാണ് കേൾക്കുന്നത് അവൾ ആ പയ്യന്റെ ഒപ്പം ഒളിച്ചോടി എന്ന് .
അവൾ ആ കുടുംബത്തിലെ മൂത്ത മകൾ ആയിരുന്നു അവൾക്ക് താഴെ നാലു പെൺകുട്ടികൾ ,അച്ഛൻ ഗൾഫിൽ .
അവൾ ആ കുടുംബത്തിലെ മൂത്ത മകൾ ആയിരുന്നു അവൾക്ക് താഴെ നാലു പെൺകുട്ടികൾ ,അച്ഛൻ ഗൾഫിൽ .
അവനാകട്ടേ ഏക മകൻ നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബം: അവൾ പോയതോടെ അവളുടെ കുടുംബം ആകെ തകർന്നു . അച്ഛൻ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോന്നു . അവരെ സ്വീകരിക്കാൻ അവളുടെ വീട്ടുകാർ തയ്യാറായില്ല . ഏക മകനായതുകൊണ്ടാകാം ചെക്കന്റെ വീട്ടുകാർ അവരെ സ്വീകരിച്ചു .
പിന്നീട് ഒരു വർഷത്തിനു ശേഷം ഒരിക്കൽ യാദൃച്ഛികമായി ഞാൻ അവളെ കണ്ടു . വഴിയരികിൽ ഭർത്താവിനെയും കാത്തു നിൽക്കുകയായിരുന്നു അവൾ . സന്തോഷവതിയായിരുന്നു എന്റെ വിവാഹ മാണെന്ന് അറിഞ്ഞപ്പോൾ കുടുംബ ജീവിതത്തെ പറ്റി അവൾ ഒരു പാട് സംസാരിച്ചു , ഭർത്താവ് കൂടെയുണ്ടെങ്കിൽ മറ്റൊന്നും നമുക്ക് വേണ്ട , എന്നവൾ അഭിമാനത്തോടെ പറഞ്ഞു . പിന്നെ താൻ ഒരു അമ്മയാകാൻ പോകുന്നു എന്നു തെല്ലു നാണത്തോടെയും . സംസാരിച്ചു നിൽക്കെ അവളുടെ ഭർത്താവ് വന്നു . എന്നോട് യാത്ര പറഞ്ഞ് അവർ പോയി;
പിന്നീട് 2 മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ ഒരു സഹപാഠിയെ ഒരു shop ൽ വെച്ചു കാണാനിടയായി . വിശേഷങ്ങൾ ചോദിക്കുന്നതിനിടെ മായയുടെ കാര്യം ആരാഞ്ഞു. അപ്പോഴാണ് അവളാ നടുക്കുന്ന സത്യം പറഞ്ഞത് . അവളുടെ ഭർത്താവ് ആത്മഹത്യ ചെയ്തു പോലും . വീട്ടിൽ അവന്റെ അച്ഛനുമായുണ്ടായ വാക്കുതർക്കമാണ് അവനെ ആത്മഹത്യയിൽ കൊണ്ട് എത്തിച്ചത് , അവളുടെ കാര്യമാണ് കഷ്ടം , ഈ ആഘാതത്തിൽ അവൾക്ക് കുഞ്ഞിനെയും നഷ്ടപ്പെട്ടു , അവൾ തീർത്തും അനാഥത്വത്തിലേക്ക് ,,,
പിന്നീട് അറിയാൻ കഴിഞ്ഞു അവന്റെ വീട്ടുകാർ അവളുടെ സംരക്ഷണം ഏറ്റെടുത്തെന്ന്. ഇപ്പോ എവിടെ എന്നോ എന്തെന്നോ അറിയില്ല . ഒരു നേർത്ത നൊമ്പരമായി അവൾ ഞങ്ങൾക്ക് ഉള്ളിൽ ഇന്നു മുണ്ട്
പ്രിയ കൂട്ടുകാരീ , മണലാരണ്യത്തിൽ നിനക്കും അനുജത്തിമാർക്കും വേണ്ടി കഷ്ടപെട്ട പിതാവിനെ നീ ഓർത്തില്ല , ഭർത്താവ് അടുത്തില്ലാതെ 5 പെൺകുട്ടികളെ തനിച്ചു സംരക്ഷിച്ച മാതാവിനെ നീ ഓർത്തില്ല ,നീ പോയാൽ അതിനു ശേഷമുള്ള നിന്റെ അനുജത്തിമാരുടെ ഭാവി നീ ഓർത്തില്ല . എന്നിട്ടു നീ നേടിയതോ എല്ലാം നഷ്ടപ്പെട്ട് ഒരു അന്യ വീട്ടിൽ അഗതിയെ പോലെ ഒരു ജീവിതം .
പ്രണയത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രിയ സുഹൃത്തുക്കളോടായ് ,,,,
നാളെ എന്തെന്ന് പ്രവചിക്കാൻ നമുക്കാവില്ല എങ്കിലും എന്തു വന്നാലും നേരിടാനും സംരക്ഷിക്കാനും മാതാപിതാക്കളെക്കാൾ വലിയൊരു ആശ്രയവുമില്ല ..
പ്രണയത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രിയ സുഹൃത്തുക്കളോടായ് ,,,,
നാളെ എന്തെന്ന് പ്രവചിക്കാൻ നമുക്കാവില്ല എങ്കിലും എന്തു വന്നാലും നേരിടാനും സംരക്ഷിക്കാനും മാതാപിതാക്കളെക്കാൾ വലിയൊരു ആശ്രയവുമില്ല ..
ലിജിയ ഷാനവാസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക