നീ I Kavitha I Babu Thuyyam
പെണ്ണ്.
കളഭം.
പുണ്യ,മോക്ഷങ്ങൾ പരിമളംതൂവുന്ന
പൂങ്കാവനമാണെൻ ഗുരുവായൂരമ്പലം.
സുഗന്ധപുണ്യത്തിൻ്റെ തീർത്ഥംനുകർന്നു ഞാൻ
നിൽക്കുന്നു നിൻ്റെ തിരുനടയിൽ.
നിൻമാറിൽ ചാർത്തിയ തുളസി ഗന്ധം.
താമരപ്പൂവിനോ നറുസുഗന്ധം
ചന്ദനമണമേറും ചുറ്റമ്പലം
കളഭച്ചാർത്തു കഴിഞ്ഞുവെല്ലോ
നെയ്ത്തിരികത്തുമാ നിലവിളക്കും.
നെയ്മണമുള്ളോരു നൈവേദ്യവും
എല്ലാംമറന്നു ഞാൻ ലയിച്ചുനിൽക്കുമ്പോൾ
വെണ്ണമണക്കുന്നു കണ്ണാ
നീയടുത്തുണ്ടല്ലോ കണ്ണാ
നീയടുക്കുന്തോറും അകലുന്നതെന്നുടെ
കലിയുഗകാലത്തിൻ കർമ്മദോഷം.
ഞാനോടിയെത്തുമ്പോൾ
അകലല്ലെ കണ്ണാ നീ
മായകൾ കാട്ടി മയക്കീടല്ലേ
നിന്നടുത്തെത്തി തൊഴുതുനിന്നാൽ
കണ്ണനോടെല്ലാം പറഞ്ഞുതീർന്നാൽ
തീരുമെൻ വ്യഥയെല്ലാമന്നുമിന്നും
ബാബു തുയ്യം.
27/10/20.
പ്രായം (കവിത)
മനസ്സുംവയസ്സും തമ്മിലെന്താണ്.?
ഒരുമിച്ച് യാത്രതുടങ്ങിയ ഇവരിലാരാണ് ഇടയ്ക്ക് മടിച്ചുനിന്നത്.?
പ്രായംതോന്നാത്ത ശരീരങ്ങളിൽ
എത്ര വയസ്സുകളാണ്
ചിലരിൽ ഒളിഞ്ഞിരിക്കുന്നത്.
പ്രായമേറെയായ ശരീരങ്ങളിൽ
എത്രയോ മനസ്സുകളാണ്,
പ്രായമംഗീകരിക്കാതെ
കുസൃതിയോടെ ചിരിക്കുന്നത്.
ചിലപ്പോൾ ഓർമ്മകൾക്കു മധുരമേറുന്നിടത്തെ
ഏതെങ്കിലുമൊരു പടവിൽ
മനസ്സ് മടിച്ചുനിന്നിരിയ്ക്കാം.
യൗവനത്തെ ചേർത്തുനിർത്തി
എല്ലാറ്റിനേയും പ്രണയിച്ച് ചെറുപ്പമാക്കി
കൗതുകത്തോടെ കണ്ണടച്ചു നിന്നിരിയ്ക്കാം.
ചിന്തകൾക്കൊപ്പമെത്താൻ കഴിയാത്ത
ശരീരത്തിനാണ് ഏറെ വിഷമം.
എടുക്കാനായി പരതുമ്പോൾ
കൈതട്ടി വീണുടഞ്ഞുപോകുന്ന
ജീവിതങ്ങളാണ് പലപ്പോഴും
പ്രായമാവാത്ത മനസ്സിൻ്റെ കൂട്.
Babu Thuyyam.
11/09/20.
ഓർമ്മക്കൂട്ട്

കോരിയെടുത്ത മീൻ കുഞ്ഞുങ്ങൾക്കിപ്പോഴും ജീവനുണ്ട്.
തനിച്ചു നിന്നടുത്തെത്തുമ്പോൾ
ഒന്നും പറയാനാവാതെ തരിച്ചുനിന്നതും,
തലയുയർത്താതെ നീ നടന്നു മറഞ്ഞതെല്ലാം ഓർക്കുമ്പോൾ
ഇന്നത്തെ കുട്ടികളോട് അസൂയ തോന്നുന്നു.
ഇരുവഴികളായി ദൂരേക്ക് അകറ്റിയപ്പോൾ
നഷ്ടസ്വപ്നത്തിന് ലാവയുടെ ചൂടും തിളക്കവുമായിരുന്നു.
സ്വസ്ഥം.

ഉറപ്പിച്ചു നിർത്തണം മനസ്സിനെ.
ഏറെയായി മോഹിപ്പിക്കുന്നു.
നിശബ്ദതയിൽ
അകം തിരയാനൊരു വ്യഗ്രത മുളപൊട്ടുന്നു.
സഹജീവികളോട് സല്ലപിക്കാൻ
കഴിയുന്ന, നരജന്മത്തിന്റെ
രണ്ടാം വരവിനായ് തപം ചെയ്യണം.
സംസാരിക്കുന്ന വൃക്ഷങ്ങളും,
മലിനമാവാത്ത ഭൂമിയും
സ്വപ്നം മാത്രമാവുമ്പോൾ.
ചെരുപ്പ്.

കഴിയുന്നൊരു വിഭ്രമത്തിനിടയിലാണ്
ആദ്യമായി ചെരുപ്പ് മറന്നത്.
മണ്ണിട്ടു മൂടിയിരിക്കാം.
തനിച്ചാക്കി പോന്നതും
ചേർന്നുനിന്നവയെ ആയിരിക്കാം.
ഏറ്റവും നല്ല കഥയും കവിതയും.
മറക്കാനാവാത്തൊരു കവചം ഉണ്ടാക്കണം.
ബന്ധങ്ങളെയും മറന്നു വെച്ച്,
ഒതുക്കുകല്ലുകളിറങ്ങി പ്രകൃതിയിലേക്ക് വഴിമാറിനടക്കണം.
ഒരുപാട് ചിന്തിക്കാനും പറയാനുമുണ്ടാവും.
കോടതി.

അവരുടെ ആയുസ്സുകാർന്നിരിക്കുന്നു.
അതുകൊണ്ട് തന്നെ ഭാവഭേദങ്ങളൊന്നും കാണാൻ കഴിയില്ല.
വാദികളും പ്രതികളും മാറുന്നതിനനുസ്സരിച്ച്
പരസ്പരം എന്തോപറഞ്ഞ് അവർ ഐക്യത്തോടെ പെരുമാറുന്നുണ്ട്.
മുഖങ്ങളിവിടെ കാണാം
നിരപരാധികളാണവർ.
കേസ്സുകളിലേക്ക് വലിച്ചിഴക്കപ്പെട്ടവർ
വിധിവരുംവരെ അവരങ്ങനെയാവും.
കുറ്റം ചെയ്തവരെപ്പോഴും അങ്ങനെയാണ്
ഇരകൾക്കു മാത്രമാണ് ആവലാതികൾ.
സത്യാന്വേഷണപരീക്ഷണങ്ങൾ കാണാൻ
ഇവിടെയും ചുവരിലിരിക്കുന്നുണ്ട്
രാഷ്ട്രപിതാവ്.
നിലാവ്.

നിലാവിനോട് ഉറങ്ങരുതെന്നു പറയാം.
പകരം മഴവില്ലു തീർക്കാൻ പറയാം.
മായത്ത അടയാളങ്ങൾ.

വിശ്വാസത്തിന്റെ ക്ലാവു പിടിച്ച് മറഞ്ഞിരിക്കുന്നവ.
അടുത്തചോദ്യംതേടി പടികടന്നു പോയിട്ടുണ്ടാവും.
എനിക്കൊന്ന് വിജയിക്കാനാവുക.
എന്തിനാണ് ഞങ്ങളെ കൊന്നത്..?
ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ.
ലയനം

ഡമരുനാദം അറിയാതെ വേഗത പ്രാപിച്ച്
പ്രപഞ്ചങ്ങളെ വിറകൊള്ളിക്കുന്നുണ്ട്.
അവയർപ്പണം ചെയ്യുന്ന പ്രണയാർദ്രമനസിനെ കണ്ടില്ലെന്നു നടിക്കാനാവുന്നില്ല.
സദാനോവിച്ചുകൊണ്ടേയിരിക്കുകയാണ്.
മനസനുവദിക്കാതെ ഈ ഒളിച്ചോട്ടം.
നീ എന്നിൽ പൂക്കേണ്ടവളാണെന്നറിഞ്ഞ്
അന്തരാത്മാവ് തേടുന്നുണ്ടൊരു പാതി.
പൂർണ്ണതയെ കുടഞ്ഞെറിഞ്ഞും.
ഗുഹാന്തരങ്ങളിൽ സ്വസ്ഥത തേടുമ്പോഴും.
തുടിക്കുന്ന ഉള്ളത്തെയമർത്താൻ
ജപമണികൾ പോലും ..
വേട്ടയാടുന്നു.
മനം ഒരുങ്ങികഴിഞ്ഞിരിക്കുന്നു
അകവും പുറവും.

പുറം ലോകത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നത്.
അകം വാശി പിടിക്കുന്നത്.
അകമാകട്ടെ തീരുമാനങ്ങൾ എടുക്കുന്നതും.
അകം കാണിക്കാതെ നമ്മളെ ആശ്ചര്യപ്പെടുത്തിയത്.
ചേരി വരേയ്ക്കും നീണ്ടു പോകുന്നുണ്ട്
പുറവും അകവും ഒന്നാണെന്നും പറഞ്ഞ്.
വന്യമായ നിർവൃതിയുടെ ശീൽക്കാരങ്ങളിൽ
ഉള്ള് കീറിയ വേദനയുടെ അടക്കാൻ കഴിയാത്ത ചില നിലവിളികൾ ലയിക്കാറുണ്ട്.
ബലിഷ്ഠമായ കൈകൾക്കിടയിലൂടെ
കണ്ണീരായി ഒലിച്ചിറങ്ങാറുണ്ട്.
പണ്ട് സിദ്ധാർത്ഥൻ കൊട്ടാരമുപേക്ഷിച്ചത്.
പുറം കാഴ്ച്ചകളുടെ മായയിൽ തളച്ചിടുന്നു.
ജീവിതത്തിലെ മധുരമറിഞ്ഞവർ.
ദുഃഖമുണ്ടാവാറില്ല.
സായം.

മർമ്മമറിഞ്ഞ പഴങ്കഥകൾ പറയാം.
മാന്ത്രിക രഹസ്യത്തിന്റെ താക്കോൽ കൈമാറാം.
പ്രണയകഥാ രചനയിൽ തൂവൽ തഴുകിയുണർത്തുന്ന രതിയുടെ
മായകാഴ്ചകളിൽ നിന്റെ കണ്ണുചിമ്മിക്കാം.
കനലുപോലെ ജ്വലിപ്പിച്ച് ആ ചാരത്തിൽ
ആശ്ലേഷിച്ച് നഗ്നരായുറങ്ങന്നതിന്റെ
ആത്മ നിർവൃതിയിലലിയാം.
ബീജം.

അടിമത്തം മാറാപ്പെടുത്തണിഞ്ഞ
ചില നികൃഷ്ടജന്മങ്ങൾ.
ഇരുട്ടാവുമ്പോൾ കൂടണയാൻ
വെപ്രാളത്തോടെ ചില സ്ത്രീ ജന്മങ്ങൾ
എല്ലാ ദിക്കിലും കാണാം.
മടുപ്പ്.

ഒത്തൊരുമയോടെ കൈകൾ ഉയരാതായിരിക്കുന്നു.
ചിതലുകൾ

സ്വയംഹത്യയല്ലാത്തൊരു മരണം കൊതിച്ചു പോകാത്തവർ ആരാണ്.
ദേഹി മുക്തമാവുമ്പോൾ പരമാനന്ദം കിട്ടുമെങ്കിൽ അതിനെത്ര തപംചെയ്താണ് ഞാനാ പരമസത്യത്തിന്റെ പൊരുളറിയുക.
ക്രൗര്യങ്ങളിൽ നിന്ന്
കൂട്ടിലടക്കയ്ക്കപ്പെട്ട
പരിഹാസങ്ങളിൽ നിന്ന്
മനസറിയാത്ത
കുറ്റാരോപണങ്ങളിൽ നിന്ന്
ഇടക്കൊക്കെ ഓടിഒളിക്കണം.
സാഗരസംഗമം.

മുദ്രകൾ ചാർത്താൻ
പറന്നുയരാൻ വെമ്പുന്നൊരു
യൗവനകാലമുണ്ട് നമുക്കെല്ലാം.
സർവ്വ ഐശ്വര്യങ്ങളോടെ വാഴാൻ
പ്രാർത്ഥിക്കുന്നൊരു മനസ്സുമായി
സീമന്തരേഖയിലെ സിന്ദൂരം
കരുതലോടെ കാക്കുന്നൊരു പ്രണയം.
ഉള്ളുരുകി തീർക്കുന്ന ജീവിതം.
ജീവനോളം വില കൽപ്പിക്കുന്ന നാട്യശാസ്ത്രമുദ്രകൾ തെറ്റിക്കാനനുവദിക്കാത്ത ധിക്കാരി.
പറന്നുയരാനാകാതെ കാലുകെട്ടിയിട്ട ചരടുകൾ.
ശിലപോലെയാക്കി സ്തംഭിച്ചുനിർത്തുന്ന
അവിചാരിതമായ തിരിച്ചുവരവുകൾ.
കണ്ണീരോടെ വിട നൽകി തനിച്ചാകുന്നവർ.
കീഴടക്കാനാവാത്ത ഉയരങ്ങൾ ഇന്നും ബാക്കിയാണ്.
പുഴയോട് പറയാനുള്ളത്.

കഴിഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.
നീ ദാഹം മാറ്റിയിരുന്ന നിന്റെ മക്കളെക്കുറിച്ചാണ്.
നാട്ടിൽ പ്രമാണിമാരായവരെക്കുറിച്ചാണ്.
കഴിഞ്ഞ കാലങ്ങളെക്കുറിച്ചാണ്.
നിന്റെ നാശം കാത്തിരിക്കുകയായിരുന്നു.
മയങ്ങി മതിമറന്നൊഴുകുമ്പോൾ
പുഴ ഒരു സംസ്ക്കാരമാണെന്നു പോലും
നീ മറന്നു പോയി.
പാലായനം ചെയ്തിരിക്കുന്നു.
ഒഴുകാത്തതൊന്നും പുഴയാവില്ല.
ഈസ്റ്റർ

അപമാനത്തിന്റെ ആണിത്തുളകൾക്കോ
അവമതിപ്പിന്റെ ചാട്ടവാറടികൾക്കോ
എന്നെയൊന്നും സ്പർശ്ശിക്കാനാവില്ല.
സ്നേഹത്തിന്റെ,
കാരുണ്യത്തിന്റെ,
കനലുകൾ കെടാതെ
നെഞ്ചിനുള്ളിൽ സൂക്ഷിച്ച്
ഉയർത്തെഴുന്നേൽക്കുമ്പോൾ
നിങ്ങളുടെ മുഖം ഭയത്താൽ മരവിക്കും.
ഒളിപ്പിക്കാൻ വെപ്രാളപ്പെടുന്ന നിങ്ങളോട് കാരുണ്യത്തോടെ ഞാൻ പറയും.
