അനന്തവിഹായസ്സിലേക്ക്
മുദ്രകൾ ചാർത്താൻ
പറന്നുയരാൻ വെമ്പുന്നൊരു
യൗവനകാലമുണ്ട് നമുക്കെല്ലാം.
മുദ്രകൾ ചാർത്താൻ
പറന്നുയരാൻ വെമ്പുന്നൊരു
യൗവനകാലമുണ്ട് നമുക്കെല്ലാം.
ആത്മാവിന്റെ പാതിയെന്നും
സർവ്വ ഐശ്വര്യങ്ങളോടെ വാഴാൻ
പ്രാർത്ഥിക്കുന്നൊരു മനസ്സുമായി
സീമന്തരേഖയിലെ സിന്ദൂരം
കരുതലോടെ കാക്കുന്നൊരു പ്രണയം.
സർവ്വ ഐശ്വര്യങ്ങളോടെ വാഴാൻ
പ്രാർത്ഥിക്കുന്നൊരു മനസ്സുമായി
സീമന്തരേഖയിലെ സിന്ദൂരം
കരുതലോടെ കാക്കുന്നൊരു പ്രണയം.
കൈക്കുള്ളിൽ നിന്നു വഴുതിപ്പോയ മോഹങ്ങളെയോർത്ത്
ഉള്ളുരുകി തീർക്കുന്ന ജീവിതം.
ഉള്ളുരുകി തീർക്കുന്ന ജീവിതം.
നിർഭാഗ്യങ്ങളുടെ നൃത്തചുവടുകൾ ഇടറുമ്പോഴും
ജീവനോളം വില കൽപ്പിക്കുന്ന നാട്യശാസ്ത്രമുദ്രകൾ തെറ്റിക്കാനനുവദിക്കാത്ത ധിക്കാരി.
ജീവനോളം വില കൽപ്പിക്കുന്ന നാട്യശാസ്ത്രമുദ്രകൾ തെറ്റിക്കാനനുവദിക്കാത്ത ധിക്കാരി.
ജീവിതത്തിൽ വിധിയൊരുക്കി വെച്ചിട്ടുണ്ടാവും
പറന്നുയരാനാകാതെ കാലുകെട്ടിയിട്ട ചരടുകൾ.
പറന്നുയരാനാകാതെ കാലുകെട്ടിയിട്ട ചരടുകൾ.
സ്വാതന്ത്ര്യം കൊതിച്ച നിമിഷങ്ങളെയാകെ
ശിലപോലെയാക്കി സ്തംഭിച്ചുനിർത്തുന്ന
അവിചാരിതമായ തിരിച്ചുവരവുകൾ.
ശിലപോലെയാക്കി സ്തംഭിച്ചുനിർത്തുന്ന
അവിചാരിതമായ തിരിച്ചുവരവുകൾ.
നാദത്തിന്റെ നടനത്തിന്റെ ലയതാളങ്ങൾക്ക്
കണ്ണീരോടെ വിട നൽകി തനിച്ചാകുന്നവർ.
കണ്ണീരോടെ വിട നൽകി തനിച്ചാകുന്നവർ.
സ്വപ്നങ്ങളുള്ളവന്റെ സ്വപ്നകഥകൾക്ക്
കീഴടക്കാനാവാത്ത ഉയരങ്ങൾ ഇന്നും ബാക്കിയാണ്.
കീഴടക്കാനാവാത്ത ഉയരങ്ങൾ ഇന്നും ബാക്കിയാണ്.
സാഗരസംഗമം.(1983) എന്ന സിനിമ വീണ്ടും കണ്ടപ്പോൾ .
Babu Thuyyam.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക