നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മമ്മ

Old, Grandma, Grandmother, Senior, People, Elderly
°°°°°°°°°°
ഇറ്റുവീഴുന്ന മഴത്തുള്ളികൾ ആർത്തു പെയ്യാൻ മടിക്കുന്ന പോലെ
തിണ്ണയിൽ അമ്മമ്മയുടെ മടിയിൽ തലവെച്ച് കിടക്കുബോൾ മനസ്സ് ശാന്തമായിരുന്നു
വാർദ്ധക്യത്തിൻ്റെ ചുളിവുകൾ വീണ കൈകൾ കൊണ്ട് പതിയെ തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു
വിറയാർന്ന കൈകൾ കൊണ്ട് ചിലപ്പോൾ കണ്ണുനീർ തുടയ്ക്കുന്നുണ്ടാവും
മരിച്ചു പോയ മക്കളെയോർത്ത്
ഇടയ്ക്ക് അമ്മ വന്നപ്പോൾ അമ്മയോട്
ആവലാതിയോടെ ചോദിച്ചു
"എൻ്റെ മോളെ ആരും ചോദിക്കുന്നില്ലേ എന്ന് "
അമ്മ ചിരിച്ചു കൊണ്ട് പറയും അവൾക്ക് ആലോചനകൾ വരുന്നുണ്ടെന്ന്
അപ്പോൾ പെട്ടെന്ന് മംഗലം വേണമെന്നാവും
പറയുന്നത്
ഇതൊക്കെ സ്ഥിരം ചോദ്യങ്ങളാണ് മറവിയുടെ മടിത്തട്ടിൽ നിന്ന് ചില നേരത്ത് ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങൾ
എത്ര പറഞ്ഞാലും പിന്നെയും ഈ ചോദ്യങ്ങൾ ആവർത്തിക്കും
എനിക്കൊരു പ്രണയമുണ്ടെന്ന് പറഞ്ഞു മനസ്സിലാക്കാൻ
കഴിയില്ലായിരുന്നു
അഥവാ പ്രണയം എന്തെന്ന് മനസ്സിലാക്കാൻ പോലും അമ്മമ്മയ്ക്കറിയില്ല
പത്താം വയസ്സിൽ കല്യാണം കഴിഞ്ഞു
ഭർത്താവിന്റെ കൂടെ ജീവിതം ആരംഭിച്ച
ഒരു കുട്ടിയായിരുന്നു അവർ
വയസറിയിക്കും മുൻപ് കുടുംബിനി ആയി
പിന്നീട് പതിമൂന്ന് മക്കളിൽ നാല് മക്കൾ കൗമാരത്തിലും ,ബാല്യത്തിലുമായി മരിച്ചു
ശേഷിച്ച ഏട്ട് മക്കളും ,മരുമക്കളും അവരുടെ മക്കളും അങ്ങനെ വലിയൊരു കൂട്ടുകുടുംബത്തിൻ്റെ സാരഥിയായി മക്കൾക്കും, ഭർത്താവിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ
ഓരോ വിവാഹവും ആഘോഷമായിരുന്നു
ഓരോ ജനനവും ആഘോഷമായിരുന്നു
പക്ഷേ മാനസികമായി അമ്മമ്മയെ ഏറ്റവും തളർത്തിയത് ഏറ്റവും ഇളയ മകൻറെ മരണമായിരുന്നു
മറവിയും ,ചിലപ്പോൾ കണ്ണീരും
തനിയെ സംസാരിക്കലും
മൂന്നു മാസം തികയും മുൻപ് അടുത്ത മകനും മരിച്ചു
ആ കണ്ണുകൾ ഇന്നും തോർന്നതില്ല
പതിനാറ് വർഷം മുൻപ് പുഴയിൽ നിന്ന് കിട്ടിയ
മൂത്ത മകൻെറ വേർപാടും അവരുടെ ഓർമ്മകളിൽ എത്തപ്പെട്ടിരുന്നു
മറക്കേണ്ടത് കൃത്യമായി അവരുടെ ഓർമ്മയിലെത്തിയിരുന്നു
പത്തു മക്കൾ ഉണ്ടായിരുന്നാലും
അതിലൊരെണ്ണം മൺമറഞ്ഞു പോയാലും ആ ഒരാൾക്ക് വേണ്ടി എന്നും ഒരമ്മയുടെ
കണ്ണുനീർ തോരാതെ നിൽക്കും
അതാണ്‌ മാതൃ സ്നേഹം
ഇന്ന് മക്കളെ കൊല്ലുന്ന അമ്മമാർ അവരെയൊക്കെ കണ്ട് പഠിക്കണം
മണ്ണിനോടും,കാട്ടുമൃഗങ്ങളോടും പൊരുതി
എത്ര മക്കളെയും ചിറകിൻ കീഴിൽ സംരക്ഷിക്കാൻ അവർക്ക് കഴിയും
രണ്ടു മക്കളുണ്ടെൻകിൽ ശല്യം എന്ന് പറയുന്ന അമ്മമാർക്കിടയിൽ അവർ വേറിട്ടു നിൽക്കുന്നു.
ഞാൻ ഉറങ്ങുകയായിരുന്നു
അമ്മമ്മയുടെ മടിത്തട്ടിൽ
മാതൃസ്നേഹം ആവോളം നുകർന്ന്
..................
രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot