...അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം....
---------------------------------
"പൊന്നൂസേ.."അവളവൻെറ മാറിലേക്ക് ചേർന്ന്കിടന്നു."".. നമ്മളിനിയെന്നാ വീട്ടിൽപോകുക"
...."നാളെ മുംബൈയിൽ പോകും.അവിടെയെൻെറ കൂട്ടുകാരൻ ജോലി തരപ്പെടുത്തിയിട്ടുണ്ട്.ഇവിടെ പ്രശ്നങ്ങൾ തീരുമ്പോ വരൂം.അപ്പോ നമ്മുടെ കൈയ്യിലൊരു കുഞ്ഞു ഷഹ്നയുണ്ടാവും."എന്താ വേണ്ടേ".
അവളുടെ താടിപിടിച്ചുയർത്തി.അവൻെറ കണ്ണുകളിൽ തിരയടിക്കുന്ന സ്നേഹം അവൾ കണ്ടു.നാണിച്ചവൾ നെഞ്ചിലേക്ക് മുഖംപൂഴ്ത്തി.അകത്തേക്ക് കയറിയ കാററ് കണ്ണുപൊത്തി.....
അനങ്ങാൻ പററുന്നില്ല..ഇരുട്ടാണ് ചുററും.ആരൊക്കെയോ കൈചൂണ്ടുന്നു.""രാജ്യദ്രോഹി""..മുഖംമൂടുന്നു.കഴുത്തിലേക്ക് കയർവീണു.ഹൃദയമിടിപ്പ് ഉച്ചത്തിലായ്..പെട്ടെന്നവൾ ഞെട്ടിയുണർന്നു.വിയർത്തുകുളിച്ചിരിക്കുന്നു..പൊന്നു എവിടെ??""അവളിവിടുണ്ട്.." ആരോ ഫോണിൽ സംസാരിക്കുന്നു."""ഒന്നുമറിഞ്ഞിട്ടില.നാളെ ഞാൻ റെയിൽവേ സ്റ്റേഷനിൽ അവളെ നിർത്തിയിട്ട് എയർപോർട്ടിൽ പോകുന്നു.അവിടന്ന് മുംബൈ പിന്നെ അഫ്ഗാനിലേക്കും.. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോ അവൾ ""ഭും""".. കൂടെ ആയിരങ്ങളും...ഹ..ഹ."""അവൻ ക്രൂരമായി ചിരിച്ചു.
അവൾ നിന്ന നില്പിൽ ചിതറി.തൻെറ മെഹ്ഫിൽ..ഒരു ഐ.സ് ചാരൻ..അവളുടെ ഉളളുവിറച്ചു കൊണ്ടിരുന്നു.
ബാത്ത്റൂമിൽ നിന്നിറങ്ങിയ അവനൊന്നു ഞെട്ടി.അവൾ..."" ഉറങ്ങിയ്യില്ലേ..".മറുപടിയില്ല.
""നീയെന്നെ ചതിക്കയായിരുന്നല്ലേ..""അവൻെറ ഷർട്ടിൽ കുത്തിപ്പിടിച്ച് അവളലറി.അവൻ കൈതട്ടി മാറ്റി .""അതേടീ..നിനക്ക് മുൻപേ എത്രയോ പേർ.ലൗ ജിഹാദ്.എനിക്കതിന് കാശും കിട്ടി.അവരൊക്കെയിപ്പോ പൊന്നാനിയിലെ മതപാഠശാലയിലുണ്ടാവും.""
പിന്നെ നിൻെറ സൗന്ദര്യം കണ്ടിട്ടാന്നു വിചാരിച്ചോ??നാളെ ആഗസ്റ്റ് 15..ഇത് നടന്നാലെൻെറ അക്കൗണ്ടിൽ ലക്ഷങ്ങളാ വീഴുക..ഹാ..ഹാ"""
""'"ഇല്ല..ഞാൻ ജീവനോടിരിക്കുമ്പോ സമ്മതിക്കില്ല.""''
""""പറഞ്ഞതനുസരിച്ചില്ലേൽ നിൻെറ വീട്ടുകാർ ജീവനോടുണ്ടാകില്ല.കിടന്നുറങ്ങ്.രാവിലെ പോകേണ്ടതാ.""""ലൈറ്റ് ഓഫ് ചെയ്തു.
അവൾ നിശ്ശബ്ദയായി.പിന്നെ മുഖംപൊത്തിക്കരഞ്ഞു.ചെവിയിൽ പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം..മാംസം വെന്ത മണം.നടുക്കത്തൊടെ മുഖമുയർത്തി...""ഇല്ല!!! സ്വാതന്ത്ര്യസമര സേനാനിയായ ഉപ്പൂപ്പയുടെ ചെറുമകളാണ് താൻ.ജീവൻ പോയാലും രാജ്യത്തിനു വേണ്ടി പോരാടും..
ഇതെല്ലാരേം അറിയിക്കണം.ഫോണെവിടെ..ബാഗുപോലുമില്ല.ഡോറും പുറത്ത്നിന്ന് കുറ്റിയിട്ടിരിക്കുന്നു.എല്ലാം മുൻകൂട്ടി തീരുമാനിച്ചിരിക്കുന്നു.മേശമേൽ ചാർജർ മാത്രം.
എല്ലാം നഷ്ട്ടപ്പെട്ടു.ഒന്നും ചെയ്യാനില്ല.ബെഡ്ഡിൻമേലിരുന്നു..അവൻ കൂർക്കംവലിക്കുന്നുണ്ട്.അവൾ പെട്ടെന്നെന്തോ ചിന്തിച്ചുറപ്പിച്ചെഴുന്നേറ്റു.ചാർജറെടുത്ത് നൊടിയിടയിൽ അവൻെറ കഴുത്തിൽ കുരുക്കി ക്രാസിക്കിടയിലൂടെ പുറകോട്ട് വലിച്ചു.പിടയുന്നുണ്ടവൻ..തൻെറ പൊന്നു.കൈയയഞ്ഞു.ഇല്ല..ഇവൻ ജീവിക്കേണ്ടവനല്ല.ചലനം നിലച്ചിട്ടും പിടിവിട്ടില്ല......
ക്ളോക്കിൽ 12 അടിച്ചു.എഴുപത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിതു പോലെ അർദ്ധരാത്രിയിലായിരുന്നു.എന്നിട്ടും ഇപ്പോഴും മതതീവ്രവാദികളുടെയും രാഷ്ട്രീയ മേലാളൻമാരുടെയും കൈയ്യിൽ കിടന്നുപിടയുകയാണ്.
ഉപ്പയില്ലാതെ തന്നെ വളർത്താൻ ഉമ്മ എത്ര കഷ്ട്ടപ്പെട്ടു.വയസ്സുകാലത്ത് താൻ സംരക്ഷിക്കുമെന്ന് സ്വപ്നം കണ്ടുകാണും.തനിക്ക് ജീവിക്കണം.അവളെഴുന്നേറ്റു.ബെഡ്ഡിലവൻെറ ശവശരീരം.നടുങ്ങിനിന്നു.നാളെ പോലീസെത്തും.അന്വേഷണം.താനും ഐ.സ്.ചാരയായ് മുദ്രകുത്തപ്പടും.ഉമ്മയും ഉപ്പൂപ്പയും ആത്മഹത്യ ചെയ്യും.
ഒന്നും വേണ്ട.തന്നോട് കൂടെ എല്ലാം തീരട്ടെ..വീട്ടുകാരെ ചതിച്ച് ദിവസങ്ങൾ മാത്രം പരിചയമുളളവരുടെ കൂടെ പോകുന്ന എല്ലാ പെൺകുട്ടികൾക്കും പാഠമാകട്ടെ തൻറെ ജീവിതം.പതിയെ ഷാളെടുത്ത് കുരുക്കുണ്ടാക്കി.....പുറത്ത് നഗരം അപ്പോൾ പുതിയൊരു സ്വാതന്ത്ര്യ ദിനത്തിലേക്ക് കണ്ണുചിമ്മാൻ തുടങ്ങുകയായിരുന്നു...
Swapna R



