നരച്ച ഇരുട്ടിൽ തീമഴ പെയ്യുന്നുണ്ടായിരുന്നു.ഒരിക്കലും തിരിച്ച് കിട്ടില്ലെന്നറിഞ്ഞ് ഞാനുഴറി.ഹൃദയം മരുഭൂമി പോലെ തരിശായ് കിടന്നു.കളളിമുൾച്ചെടികളിൽ രക്തം കിനിഞ്ഞു.
വരാനിരിക്കുന്ന ലോകാവസാനം ഞൊടിയിടയിൽ മുന്നിലെത്തി.പ്രളയത്തിനായ് ഞാൻ കാത്തു.നോഹയുടെ പെട്ടകത്തിലെന്ന പോലെ ഞാനൊളിപ്പിച്ചു വച്ചതൊക്കെ ഛിന്നഭിന്നമായ്.ഊഷരതയിലെനിക്ക് നിർവൃതി തോന്നി.
മൃതിയുടെ ഭയാനകതകളെന്നെ ആകുലപ്പെടുത്തിയില്ല.ഒരു കുരുക്കിലേക്കോ വിഷത്തുളളിയിലേക്കോ എനിക്ക് നിഷ്പ്രയാസം കുതിക്കാം.എനിക്കെന്നെ തന്നെ അടയാളപ്പെടുത്തണം.പ്രണയത്തിൻെ രക്തസാക്ഷിയായ്..ധീരയായ്..ശക്തയായ്...
എൻെറ ആത്മാവ് പ്രപഞ്ചത്തോട് സംവദിക്കും...ഓരോ പ്രണയത്തിനും വഞ്ചനയുടെ മുഖമുണ്ട്..അത് ഹൃദയത്തെ കോർത്ത് വലിക്കും..""""
എന്നത്തെയും പോലെ ഒരു ഭീരുവിൻെറ ആത്മഹത്യാകുറിപ്പ് ഞാൻ വായിച്ച് നിർത്തി.ജീവഛവങ്ങളായ ആ അച്ഛനുമമ്മയും കണ്ണീരില്ലാതെ നിശ്ചലരായ് ഇരിക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷത്തെ ദുഃഖത്തെ നേരിടാനാകാതെ അൽപ്പായുസ്സായ പ്രണയത്തിനു വേണ്ടി ഈയാംപാററയെപ്പോലെ അവൾ ജീവിതമുപേക്ഷിച്ചു.
ആർക്കു നേരെ വിരൽചൂണ്ടണം.??
യാതൊരു പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനാകാതെ കുട്ടികളെ വളർത്തുന്ന മാതാപിതാക്കൾക്ക് നേരെയോ ..മാതാപിതാക്കളുടെ സ്നേഹം മനസ്സില്ലാക്കാത്തവർക്കു നേരെയോ??? പ്രണയമെന്ന പേരിനു കളങ്കം വരുത്തുന്ന കമിതാക്കളോ??
ചിലപ്പോളാ വിരൽ എന്നിലേക്കു തന്നെ നീളാമെന്നതിനാൽ നിർത്തുന്നു....
പ്രണയം...ഇരകളെ സൃഷ്ട്ടിക്കാനോ ഭീരുക്കളെ സൃഷ്ട്ടിക്കാനോ ഉളളതല്ല...അത് നല്ല ജീവിതത്തിൻെറ തുടക്കമാണ്...
by: Swapna ranjith
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക