Slider

പൊൻശലാകകൾ

0

Image may contain: 1 person

ഞാൻ റിയ. ..........കല്യാണം കഴിഞ്ഞു ഭർത്താവും അമ്മയുമൊത്തു താമസം. ജോലിയില്ലാത്തതുകൊണ്ടു ദിവാസ്വപ്നം കാണലാണ് ജോലി.രാവിലെ ഉണർന്നു കുളി കഴിഞ്ഞു വരുമ്പോഴേക്ക് അമ്മായിയമ്മ അടുക്കള ജോലിയൊക്കെ തീർത്തു അമ്പലത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടാവും.അത്ഭുതപ്പെടേണ്ട. അമ്മായിഅമ്മ തന്നെ. പേടിയായിരുന്നു ആദ്യം. പക്ഷെ എന്റെ സ്വന്തം അമ്മപോലും എന്നെ ഇത്ര സ്നേഹിച്ചിട്ടില്ല.
...................
ഹര്യേട്ടൻ ഓഫീസിൽ പോയി; അമ്മ അടുത്തുള്ള അമ്പലത്തിൽ സപ്താഹം കൂടാനും. തനിച്ചിരിക്കുമ്പോൾ വീടിനു പിന്നിലുള്ള കൊച്ചരുവിയിലേക്കു നോക്കി സ്വപ്നം കാണലല്ലാതെ എന്ത് ചെയ്യാൻ. ............
മൂളിപ്പാട്ടും പാടി പതഞ്ഞൊഴുകുന്ന കൊച്ചരുവി. .........
കൊക്കുരുമ്മി നീന്തിപ്പോകുന്ന താറാക്കൂട്ടങ്ങൾ 
ഇടയ്ക്കിടെ വെള്ളത്തിനടിയിലേക്കു തല പൂഴ്ത്തുന്നത് 
കാണാൻ രസമുണ്ട്. തലയില്ലാതെ ഒഴുകുന്ന താറാവ്. കുറച്ചു കഴിഞ്ഞു തലയുയർത്തുമ്പോൾ കാണാം കൊക്കിനുള്ളിൽ മീൻ..... ആർക്കും കൊടുക്കാതെ ഒറ്റ വിഴുങ്ങലാണ് പിന്നീട്. തൊട്ടുരുമ്മിയൊഴുകി നീങ്ങുന്ന ഇണയ്ക്ക് ഒരു പങ്കുപോലും കൊടുക്കുന്നില്ല എന്ന് തമാശയ്ക്കു ഞാൻ ഓർത്തു. 
.............ഹര്യേട്ടനെപ്പോലെ. ആദ്യകാലത്തു ഹര്യേട്ടനും ഇങ്ങനെയായിരുന്നു.... ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ "തനിക്കു വേണോ" എന്നുപോലും ചോദിക്കാതെ കഴിച്ചുകളയും. 
"നന്നായിട്ടുണ്ടോ" എന്ന് ഞാൻ ചോദിക്കുമ്പോഴാണ്
" ഓ താൻ ടേസ്റ്റ് ചെയ്തില്ലായിരുന്നോ. നല്ല രസം തോന്നിയതുകൊണ്ട് ഞാൻ മുഴുവൻ തട്ടി."
"വിവാഹം കഴിഞ്ഞ നാളുകളിലാണ് കേട്ടോ".
ഇപ്പോൾ എന്ത് കിട്ടിയാലും എനിക്കുകൂടി തന്നിട്ടേ കഴിക്കാൻ കൂട്ടാക്കു. ......
."ഒറ്റ മോനായതു കൊണ്ട് "പങ്കുവച്ചു ശീലമില്ല. അതാ. ഇനി എല്ലാം പഠിച്ചെടുക്കണം". ഹരിയേട്ടൻ ചമ്മലോടെയാണ് പറഞ്ഞത്.
. " സാരമില്ല". ഞാൻ സമാധാനിപ്പിച്ചു." ..
.കല്യാണം കഴിഞ്ഞു പോരുമ്പോൾ ഹര്യേട്ടന്റെ അമ്മ പറഞ്ഞിരുന്നു. . അവന് ദുഃശീലങ്ങൾ ഒന്നുമില്ല. അച്ഛയുടെയും അമ്മച്ചിയുടെയും കൂടെ കൊച്ചുകുട്ടിയായ്‌ നടന്നതുകൊണ്ട് ഒരുപാടു കാര്യങ്ങൾ മോള് വേണം അവന് പറഞ്ഞു കൊടുക്കാൻ. അവന് സ്നേഹിക്കാൻ മാത്രേ അറിയൂ. മറ്റുള്ളവർ അതൊരു ബലഹീനതയായി കണക്കാക്കി അവനെ പറ്റിക്കാറുണ്ട്.ഇനി എല്ലാം മോള് നോക്കി നടത്തുക. ഞാൻ അത്രയേ പറയുന്നുള്ളു.
അമ്മ പറഞ്ഞ കാര്യം ഞാൻ ഹര്യേട്ടനോട് പറഞ്ഞപ്പോൾ 
''അമ്മ പിശുക്കിയാണെന്നറിയില്ലേ. കിട്ടുന്നതൊക്കെ ഞാൻ കൂട്ടുകാർക്കു വാരിക്കോരി കൊടുക്കയാണെന്ന അമ്മ പറയുന്നത്. താൻ അതൊന്നും കാര്യമാക്കേണ്ട " എന്ന് പറയുകയും ചെയ്തു. 
ഒറ്റയ്ക്ക് വളർന്നതായതുകൊണ്ട് ആദ്യ നാളുകളിൽ ഒരുപാട് സങ്കടപ്പെടുമായിരുന്നു ഞാൻ. ഹര്യേട്ടന്റെ അമ്മ ഓരോന്നോരോന്നു പറഞ്ഞു തന്നു തന്ന്'മുൻകോപക്കാരിയായിരുന്ന താനിപ്പോൾ ക്ഷമാശീലമുള്ള നല്ല കുടുംബിനി ആയിരിക്കുന്നു. ഹര്യേട്ടന്റമ്മ എന്നും എനിക്ക് സ്വന്തം അമ്മയായിരുന്നു. 
................................ഇന്ന് ഹര്യേട്ടൻ ഒരുപാട് മാറിയിരിക്കുന്നു. ..............രാത്രി അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട വിഭവങ്ങൾ ഉണ്ടാക്കി അർദ്ധരാത്രിവരെ ഉറങ്ങാതെ നോക്കിയിരിക്കുന്ന എന്നോട് അമ്മ പറയും.
" അവൻ കൂട്ടുകാരോടൊത്തു ഭക്ഷണമൊക്കെ കഴിച്ചിട്ടേ മിക്കവാറും വരൂ" മോള് കഴിച്ചു കിടന്നോളു"
................ രാത്രി 2 മണിക്കാവും മിക്കവാറും വരവ്. ഒരിക്കൽപോലും മദ്യപിച്ചിട്ടില്ല എങ്കിലും വൈകിയുള്ള വരവ് എങ്ങിനെ മാറ്റിയെടുക്കും എന്നോർത്ത് ഞാൻ വിഷമിച്ചു. അമ്മ തന്നെ അതും സോൾവ് ചെയ്തു. ഒരുദിവസം വൈകിയെത്തിയപ്പോൾ 'അമ്മ ഹര്യേട്ടനോട് പതുക്കെ പറയുന്നത് ഞാൻ കേട്ടു." ആ കൊച്ചു എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് നീ ചോദിച്ചോ?"
അദ്ദേഹം അത്ഭുതഭാവത്തിൽ "അതെന്തേ" "അമ്മയ്‌ക്കൊപ്പം കഴിച്ചുകാണും എന്നാ ഞാൻ ഓർത്തത്"
. ഹര്യേട്ടൻ ഒരുനിമിഷം എന്തോ ആലോചിച്ചു നിൽക്കുന്നത് ഇരുട്ടിൽ നിന്ന ഞാൻ കണ്ടു. ഒന്നും അറിയാത്തപോലെ കണ്ണുമടച്ചു കിടപ്പായി ഞാൻ. 
കയറിവന്നു തന്നെ കുലുക്കി വിളിച്ചു. അപ്പോൾ ഉണർന്നതുപോലെ ഞാൻ എഴുന്നേറ്റു. ഒന്നും ചോദിക്കാൻ പോയില്ല. ആ പാതിരാത്രി എന്റെയൊപ്പം ഭക്ഷണം കഴിച്ചു; ആവശ്യമില്ലെങ്കിലും. പിന്നീടൊരിക്കലും ഹര്യേട്ടൻ വൈകിവരാറേയില്ല. അമ്മ എന്നും പറഞ്ഞുതരും. അല്പം ക്ഷമയോടെ നേരിട്ടാൽ ഏതു കൊലകൊമ്പൻ ഭർത്താവിനെയും വരച്ച വരയിൽ നിർത്താം. ഇടയ്ക്കു ഹര്യേട്ടൻ അമ്മയോട് ചോദിക്കുന്നത് കേൾക്കാം. 'അമ്മ എന്റെ സ്വന്തം അമ്മയോ, അതോ അമ്മായിയമ്മയോ എന്ന്"
. അമ്മ കണ്ണിറുക്കി ചിരിക്കും. "ഞാൻ അവളുടെ മാത്രം അമ്മയാ"
എന്ന്. പറഞ്ഞ്... 
എന്റെ കൂട്ടുകാരികൾ ഫോണിലൂടെ എന്നും അമ്മായിയമ്മയുടെ കുറ്റങ്ങൾ നിരത്തുമ്പോൾ ഞാൻ ചോദിക്കാറുണ്ട് ..
"നിങ്ങൾ ഇതുവരെ അവരോടു മനസ്സ് തുറന്നൊന്നു സംസാരിച്ചിട്ടുണ്ടോ?"നിങ്ങള്ക്ക് നിങ്ങളുടെ ഭർത്താവിനെ ഇഷ്ടമാണോ. അദ്ദേഹത്തെ പൊന്നുപോലെ വളർത്തി പഠിപ്പിച്ചു..മിടുക്കനാക്കി..ഒരു പെങ്കൊച്ചിന്റെ കയ്യിലേൽപിച്ച ആ അമ്മയെ എന്തുകൊണ്ട് ഇഷ്ടമില്ല? ശരിയായിരിക്കാം... ഇന്നലെവരെ തന്റെ പിന്നിൽനിന്ന് മാറാതെ നടന്ന മോൻ മറ്റൊരുത്തിയുടെ വാലായി പോകുന്നത് കാണുമ്പോൾ ചില വിവരമില്ലാത്ത അമ്മായിയമ്മമാർ 
അല്പം പിണങ്ങുമായിരിക്കാം. സ്നേഹം കൊണ്ട് അവരെ കീഴ്പ്പെടുത്തുക. എന്റെ 'അമ്മ എനിക്ക് തന്ന ഉപദേശം അതായിരുന്നു.
"പിന്നെ..എനിക്ക് സംസാരിക്കാൻ എന്റെ അമ്മയുണ്ട്ഞാൻ അവരോടു എന്ത് പറയാൻ."
" പണ്ട് കാലത്തേ അമ്മായിയമ്മയല്ല ഇന്നത്തേത്"
എന്നൊക്കെ പറയുമ്പോൾ ...എനിക്ക് വട്ടാണെന്ന് പറഞ്ഞു അവർ ചിരിക്കും. 
കൂടുതലും വിവാഹബന്ധങ്ങൾ തകരുന്നത് ..പരസ്പരം മനസ്സിലാക്കാത്തതുകൊണ്ടാണെന്നു റിയ ഓർത്തു. .....
ഓ അമ്മയുടെ വിളി കേൾക്കുന്നുണ്ട്. ഞാൻ എഴുന്നേറ്റു...
അല്ലെങ്കിൽ 'അമ്മ അന്വേഷിച്ചു വരും....
............^................................^..........................^.........
നാളെ ഞായറാഴ്ചയാണല്ലോ എന്നോർത്ത് ടീവിയിൽ സിനിമയും കണ്ടിരുന്ന്
ഉറങ്ങിയപ്പോൾ ഒരുപാടു വൈകി. രാവിലെ ഉണർന്ന് കുളിച്ചൊരുങ്ങി 
താഴെയെത്തിയപ്പോൾ അമ്മയെവിടെയോ യാത്രയ്‌ക്കൊരുങ്ങി നിൽക്കുന്നു.
" മോളുണർന്നോ? ഞാനൊന്നു തറവാട്ടിൽ പോയി വരാം. അമ്മയ്ക്കിത്തിരി അസുഖം കൂടുതലാ. ചിലപ്പോൾ 2 ദിവസം നിൽക്കേണ്ടിവരും. കാളുവമ്മ 
സഹായത്തിനു വരും. രണ്ടുപേരുംകൂടി വീടുവരെ പോകുന്നെങ്കിൽ പോയി വാ. 
"ഹര്യേട്ടൻ എഴുന്നേറ്റില്ല. ഞാൻ വിളിക്കാം ".
" ഒഴിവുദിവസമല്ലേ അവനുറങ്ങിക്കോട്ടെ. 
പറഞ്ഞാൽ മതി"
. ..പുഴ കടന്നാലേ അമ്മയുടെ വീട്ടിലേക്കുള്ള ബസ് കിട്ടു. പുഴയിൽ വാസുവേട്ടന്റെ വഞ്ചി കിടക്കുന്നിടം വരെ ഞാനും കൂടി അമ്മയോടൊപ്പം നടന്നു. 
വഞ്ചി അകലുംവരെ 'അമ്മ കൈവീശി. ..........
ഒരുപാട്‌ദിവസമായി വീട്ടിൽ പോയിട്ട്. ഹര്യേട്ടനെ ഉണർത്താം...
വിളിക്കാതെതന്നെ ഹര്യേട്ടൻ വന്നു. അമ്മ പോയകാര്യം പറഞ്ഞപ്പോഴാണ് ഏട്ടൻ പറഞ്ഞത് " ഇന്ന് നമുക്കൊരു ഫങ്ക്ഷന് അറ്റൻഡ് ചെയ്യാനുണ്ട് . 
ഒരുങ്ങിക്കോളു. ബ്രേക്‌ഫാസ്റ് കഴിഞ്ഞു ഞങ്ങൾ പുറപ്പെട്ടു. ഏട്ടന്റെഓഫീസിലെഒരുസഹപ്രവർത്തകന്റെ കുട്ടിയുടെ പിറന്നാൾ വലിയ ഹോട്ടലിൽ ആയിരുന്നു 
അറേഞ്ച് ചെയ്തിരുന്നത്. ഓഫീസിലുള്ള എല്ലാവരും ചേർന്ന് നല്ലൊരു സമ്മാനമൊക്കെ
വാങ്ങിയിരുന്നു. അവിടെനിന്നു തിരിയെപോരുമ്പോൾ ഞാൻ ഏട്ടനോട് പറഞ്ഞു.
" നമുക്ക് ഒന്ന് അമ്മമ്മയെപോയി കണ്ടിട്ട് പോന്നാലോ? ഇന്നിനി വേണോ? 
ഹര്യേട്ടൻ മടിച്ചു. പക്ഷെ എനിക്കെന്തോ ഒന്ന് പോയാലോ എന്ന് തോന്നി. 
ബൈക്കിന്റെ ശബ്ദം കേട്ടാവണം അകത്തുനിന്നു ആരൊക്കെയോ പുറത്തേക്കു 
വന്നു. "നമ്മുടെ ഹരിയും ഭാര്യയുമാ". വീടിനുള്ളിൽ നിറയെ ആളുകളാണ്. 
" അമ്മമ്മയ്ക്കെന്തെങ്കിലും?.....പോവാനുള്ള സമയമായീന്നാ തോന്നുന്നേ. 
ഞങ്ങൾ വേഗം അകത്തേക്കോടി. കയ്യിൽ കൊച്ചു കപ്പിൽ നിന്ന് 'അമ്മ 
അമ്മമ്മയുടെ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുക്കയാണ്. ഹര്യേട്ടനും
വേഗം സ്പൂണിൽ അൽപ്പം വെള്ളം ആ വായിലേക്ക് ഒഴിച്ച് കൊടുത്തു. 
ഒരുനിമിഷം ആ കണ്ണൊന്നു തുറന്നടഞ്ഞു. അമ്മ എന്നെ കെട്ടിപ്പിടിച്ചു. 
തിരിച്ചുപോരുമ്പോൾ മനസ്സിലെന്തോ വലിയ സമാധാനം തോന്നി. 
ഹര്യേട്ടനെ ആ അമ്മമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു എപ്പോഴുംപറയുമായിരുന്നു. 
" ഇന്ന് നമുക്ക് സിനിമയ്ക്ക് പോവാമെന്നു ഹര്യേട്ടൻ 
പറഞ്ഞിട്ടും സമ്മതിക്കാതെ അവിടെ പോകാൻ തോന്നിയതിനും 
അവസാനമായി ഒരിറ്റു വെള്ളം കൊടുക്കാൻ ഹര്യേട്ടന് കഴിഞ്ഞതിനും ദൈവത്തോട് നന്ദി പറഞ്ഞു......
ബൈക്കിൽ അദ്ദേഹത്തോട് തൊട്ടിരിക്കുമ്പോൾ മനസ്സിലെവിടെയോ.....ഒരു തരി വെട്ടം മിന്നി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo