നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സന്തോഷത്തിന്റെ നൂൽപ്പാലം ......

സന്തോഷത്തിന്റെ നൂൽപ്പാലം ......
സെൽവൻ .
അതായിരുന്നു അയാളുടെ പേര് '
പ്രായം 52 ,
ശാരീരികമായി അവശൻ , മുൻപെ പ്പോഴോ നഗരത്തിലേക്ക് ചേക്കേറിയ പൊന്നുച്ചാമിയെന്ന തമിഴ് നാടോടി യുടെ മകൻ
കടപ്പുറത്ത് സമയം പോക്കാൻ വരുന്നവർക്ക് കടല വിൽക്കുക എന്നതാണ്
അയാളുടെ ജീവിത മാർഗ്ഗം
അത് ജീവിതമാണോ എന്നയാൾക്ക് അറിയില്ല .
ജീവിതമാണെന്ന് അയാൾക്ക് ഇതുവരെ തോന്നിയിട്ടില്ല.
ഒരു പക്ഷെ മറ്റുള്ളവർക്ക് അത് ജീവിതമായിരിക്കും
അയാൾ അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യാറില്ല .
ചില സമയം അയാൾ ജയിക്കുന്നതായി അയാൾക്കു തോന്നും അയാളിൽ സന്തോഷമുള്ള ദിവസങ്ങൾ ഭാര്യക്ക് മാത്രം തിരിച്ചറിയാവുന്നവയാണ്.
മകൾക്ക് എൻജീനിയറിംഗിന് അഡ്മിഷൻ കിട്ടിയപ്പോഴാണ് അയാൾക്ക് അത് അവസാനമായി തോന്നിയത്.
ഭാര്യയും മകളും അയാളുടെ അമ്മയുമടങ്ങുന്നതാണയാളുടെ ലോകം .
കടൽക്കരയിൽ ഉല്ലസിക്കാൻ വരുന്നവർക്ക് നിലക്കടല വിറ്റ് ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാൻ നടത്തുന്ന ശ്രമിക്കുന്ന തികച്ചും സാധാരണക്കാരൻ
എൻ ജീനീയറിങ്ങിന് പഠിക്കുന്ന തന്റെ മകളിലായിരുന്നു അയാളുടെ പ്രതീക്ഷ മുഴുവൻ.
മകളെ അവളുടെ ഇഷ്ടപ്രകാരം പഠിക്കാൻ കോളേജിൽ ചേർത്തപ്പോഴും അയാൾ കളിയിൽ ജയിച്ചതായി സ്വപ്നം കണ്ടു.
പക്ഷെ , ഈയിടെയായി അയാൾക്ക് തനിക്ക് എന്തോ നഷ്ടപ്പെടുവാൻ പോകുന്നു എന്ന തോന്നലാണ് ............ .
ഇന്നും പതിവുപോലെ രാവിലെ ചാലയിൽ സേട്ടു വിന്റെ കടയിൽ നിന്നും അഞ്ചു കിലോ പച്ച നിലക്കടല വാങ്ങി , അവിടെ വച്ച് നാലഞ്ച് എണ്ണം എടുത്ത് വായിലിട്ട് ചവച്ചു നോക്കി തൃപ്തിപ്പെട്ടു.
എന്നും അങ്ങിനെയാണ് , തന്റെ കയ്യിൽ നിന്നും കടല വാങ്ങിത്തിന്നുന്നവരുടെ വയറിന് മാത്രമല്ല മനസ്സിനും സന്തോഷമുണ്ടാവണം എന്ന് അയാൾക്ക് നിർബന്ധമുണ്ട് .
വീട്ടിലെത്തിയ ശേഷം അയാളും ഭാര്യയും ചേർന്ന് അയൽവക്കത്തുനിന്നും വാങ്ങിയ പഴയ പത്രക്കടലാസുകൾ കടല പൊതിയാൻ കുമ്പിൾ കോട്ടാൻ പറ്റിയ വലിപ്പത്തിൽ കീറിയടുക്കി തന്റെ ഉന്തുവണ്ടിയിൽ തയ്യാറാക്കി വച്ചു.
ശെൽ വി അയാളുടെ മുഖത്തേക്ക് പലപ്പോഴും നോക്കി ,എന്തോ ഒരു വിഷമം അവിടെ തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി .
സുബണ്ണാ ,
എന്തു പറ്റി ഇന്നലേ മുതൽ ഇത്രക്ക് ഗൗരവം എന്താ കാര്യം ,,
ഒന്നുമില്ലെടീ ..
പിന്നെ ?
നമ്മുടെ മോള് ,,
അവളെ പഠിപ്പിക്കണ്ടായിരുന്നു. അല്ലേ .
എന്താണ്ണാ എന്തു പറ്റി .. ഏയ് ഒന്നുമില്ല .
അവളുടെ നോട്ടം അയാൾ അവഗണിച്ചു' .
അത് എന്നും അങ്ങിനെയായിരുന്നു.
സ്വന്തം അമ്മയോട് പോലും അയാൾ തുറന്ന് സംസാരിക്കുന്നത് അവൾ കണ്ടിട്ടില്ല .
സ്റ്റൗവിൽ വച്ചിരിക്കുന്ന ചീനി ചട്ടിയിൽ കുറച്ചു മണലും കടലയുമായി അയാളുടെ കൈ എപ്പോഴും ചലനത്തിലായിരിക്കും . ഇടയ്ക്കിടെ ചട്ടിയിൽ ചട്ടുകം കൊണ്ട് രണ്ട് തട്ട് ,അത് ബീച്ചിലൂടെ വെറുതേ അങ്ങോട്ടുമിങ്ങോട്ടും അലസമായി നടക്കുന്ന ആൾക്കാരെ ഇവിടെയിതാ ചൂടു കടല തയ്യാറായിരിക്കുന്നു എന്ന് കാണിക്കുന്ന പരസ്യമായിരുന്നു.
പക്ഷേ ബീച്ചിലെ വൈദ്യുത വിളക്കുകളിലെ പ്രകാശം തെളിയുന്നതിനു മുൻപ്
കടലാഴങ്ങളിലേക്ക് താഴ്ന്നിറങ്ങി പോകുന്ന സൂര്യഭഗവാനെപ്പോലെ തന്നെ പ്രതീക്ഷകളും താഴോട്ട് ഇരുട്ടിലേക്ക് ഇറങ്ങി പോകുന്നതായി അയാൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.
അതിന്റെ കാരണം കണ്ടു പിടിക്കാൻ അയാൾക്ക് കഴിയുന്നില്ല.
ഒരു പക്ഷേ , അസ്തമയ സൂര്യന്റെ ഇറങ്ങി പോക്കിന് ശേഷം തന്റെ
സഞ്ചിയിൽ വീഴുന്ന നാണയങ്ങളുടെ എണ്ണത്തിലുള്ള കുറവായിരിക്കാം അയാളെ
ഇങ്ങനെ പുറകോട്ട് വലിക്കുന്നത്.
വിശാലമായ ബീച്ചിന്റെ പല ഭാഗത്തായി തന്റെ മകളുടെ പ്രായത്തിലും മുതിർന്നതുമായ പെൺകുട്ടികൾ , വിവിധങ്ങളായ വേഷങ്ങൾ ധരിച്ച ആ പെൺകുട്ടികൾ മിക്കവരും ഒറ്റക്കായിരുന്നില്ല .
കുട്ടികളുടെ കൂടെയുള്ളത് സഹോദരനാവണേ എന്ന് അയാളുടെ മനസ്സ് വെറുതേ മോഹിച്ചു.
ജീൻസും ടോപ്പും ധരിച്ച പെൺകുട്ടികളെ കാണുമ്പോൾ അയാളുടെ ഹൃദയമിടിപ്പിൽ വ്യത്യാസം വരുന്നു.
തന്റെ മകളുടെ പ്രായമുള്ള പെൺകുട്ടികളെ കാണുമ്പോൾ അയാളുടെ കൈകൾ നിശ്ചലമാകും , അവർ ഇംഗ്ലീഷ് വല്ലതും പറയുന്നുണ്ടോ , അവർ മൊബൈലിൽ മുഖം പൂഴ്ത്തി പരിസരം മറന്ന് ചിന്തിക്കുന്നുണ്ടോ ? ഇത്തരം ചിന്തകളിൽ അയാളുടെ മനസ്സ് മുങ്ങിപ്പോകും
നേരം സന്ധ്യയോടടുക്കുന്നു.
ബീച്ചിലെ തിരക്ക് കൂടുതലാണ് , വളയും മാലയും കൊണ്ട് നടന്ന് വിൽക്കുന്ന മുരുകനും പൊട്ടുകളും കൺമഷിയും ചാന്തും വിൽക്കുന്ന സുമിതയക്കയും ബലൂണുകളുമായി ഓടി ' നടക്കുന്ന കുട്ടികളും സന്തോഷത്തിലാണ് .
പക്ഷെ അയാളുടെ മനസ്സിൽ തീരത്തേക്കാൾ വലിയ തിരകൾ ഇളകുന്നുണ്ട് .മുഖം വല്ലാതെ മ്ളാനമായിട്ടുണ്ട് ,
സ്ഥിരമായി കടല വാങ്ങുന്ന വുദ്ധ ദമ്പതികൾ ആ മുഖം കണ്ട് പരിഭവപ്പെട്ടു.
കടല പൊതിയുന്ന കൈകളിൽ ഒരു വിറയൽ അനുഭവപ്പെടുന്നുണ്ട് ..
അപ്പാ ......
എന്നുള്ള വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി .
അവിടെ ജീൻസും ടോപ്പുമിട്ട മാലതി .
അവൾ ഓടി വന്ന് അയാളുടെ കൈയ്യിൽ നിന്ന് കടല വറുത്തു കൊണ്ടിരുന്ന ചട്ടുകം വാങ്ങി
ചീനിച്ചിട്ടിയിൽ രണ്ടു തട്ട് ,
കടല കടലേയ് .......
ആ വിളി കേട്ട ആൾക്കാർ അവർക്കു ചുറ്റും കൂടി .
അയാളുടെ മനസ്സിൽ ഒരു കനത്ത തിരയെളക്കം അത് നേരത്തേയുണ്ടായതിന്റെ എതിർ വശത്തേക്കായിരുന്നു.
അയാൾ തിരിഞ്ഞ് നോക്കുമ്പോൾ സെൽവി ചിരിക്കുകയായിരുന്നു.

Gopal A

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot