നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഡാ, ഇന്ന് ഞായറാഴ്ചയല്ലേ.....

''ഡാ, ഇന്ന് ഞായറാഴ്ചയല്ലേ മ്മക്ക് രണ്ടെണ്ണം വീശിയാലോ..?''
ഈ ചോദ്യം കേൾക്കുന്നതിനു മുന്നേ ബീവറേജിലേക്ക് പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്യാറുള്ള അവന്റെ അന്നത്തെ ഡയലോഗ് കേട്ട് ഞാൻ വാ പൊളിച്ചു നിന്ന് പോയി..😨
''ഞാൻ വെള്ളമടി നിർത്തി..!! വെറുതെയിങ്ങനെ കുടിക്കുന്നു, ചളബളാ വർത്താനം പറയുന്നു എന്നല്ലാതെ അതോണ്ടൊക്കെ എന്താണ് കാര്യള്ളത്. പോരാത്തേന് മ്മടെ ശരീരോം എടങ്ങേറാവുന്നു.."
ഇതിപ്പോ അവനാണോ എനിക്കാണോ വട്ടായതെന്നു ആലോചിച്ചു നിക്കുമ്പോളേക്കും, അമ്പലത്തിൽ പോണെന്നും പറഞ്ഞ് ഓൻ നടന്നങ്ങുപോയി.
അങ്ങനിപ്പോ ഓനെ കൂട്ടാതെ കുടിച്ചിട്ട് എന്റെ മാത്രം കരള് വാട്ടണ്ട എന്ന് കരുതി അന്നത്തെ സേവ ഒഴിവാക്കി.. ഒന്നൂല്ലേലും ഓനെന്റെ ചങ്ക് ബ്രോയല്ലേ..😜
ഇന്ന് നല്ല കുട്ടി ആയോണ്ട് അമ്പലത്തിലേക്ക് പോയേക്കാംന്ന് ഞാനും കരുതി ബൈക്കെടുത്തു വിട്ടു.
അമ്പലത്തിന്റെ നടയ്ക്കൽ വണ്ടി നിർത്തുമ്പോത്തന്നെ കണ്ടു, നെറ്റി നിറയെ ചോപ്പും കറപ്പും മഞ്ഞയും വാരിപ്പൂശി പുറത്തേക്കിറങ്ങിവരുന്ന മ്മടെ ആൽമാർത്ത ചെങ്ങായീനെ..😘
സത്യം പറഞ്ഞാൽ ഓന്റെ ചങ്ങായി ആയതിൽ മ്മക്കൊരഭിമാനമൊക്കെ തോന്നിപ്പോയി. അജ്ജാതി ലുക്കാർന്നു പഹയന് 😍
കുളിക്കാതെ ചെന്ന എന്നെ,
"ഇറങ്ങിപ്പോടാ നാറീ"എന്ന് ഭഗവാനെക്കൊണ്ട് വിളിപ്പിക്കണ്ട എന്ന് കരുതി മ്മള് അമ്പലത്തിൽ കേറാനൊന്നും പോയില്ല. അത് മാത്രല്ല 'കിളി'കളുടെ കളകളാരവവും അന്ന് ക്ഷേത്രത്തിൽ വളരെ കുറവായിരുന്നു. 😷
"വണ്ടി ഞാനെടുക്കാടാ, കേട്ട്യോൾടെവീട് വഴി കറങ്ങീട്ടു പോരാം നമുക്ക് "
ഞാനെന്തേലും പറയും മുൻപേ ഓൻ താക്കോല് വാങ്ങി വണ്ടി സ്റ്റാർട്ടാക്കി..
നേരെ ഓന്റെ ഭാര്യവീട്ടിലേക്കുള്ള റോഡിലേക്ക്.. മ്മടെ ചെങ്ങായീന്റെ സന്തോഷാണല്ലോ മ്മടേം സന്തോഷം. ഓന്റെ കെട്ട്യോൾടെ ഊളചായ കുടിക്കേണ്ടി വരും എന്നുള്ള ഒറ്റ വെഷമേ ഉള്ള്..😑
അങ്ങനെ ഞങ്ങള് രണ്ടും ഒരമ്മ പെറ്റ അളിയന്മാരെപോലെ സ്നേഹത്തോടെയങ്ങു പോയി. ചെട്ട്യാരുടെ പീട്യ കഴിഞ്ഞ് രണ്ടാമത്തെ വളവും തിരിഞ്ഞു നേരെ ചെന്ന് കേറിയത് പോലീസ് ജീപ്പിന്റെ മുന്നിൽ. തൊട്ടു തൊട്ടില്ല എന്ന ഗ്യാപ്പിൽ ഓൻ ആഞ്ഞുചവുട്ടി നിർത്തിയോണ്ട് മ്മള് രണ്ടും ജീപ്പിന്റെ അടീൽപോയില്ല.
"എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നതു ?"
ജീപ്പിന്റെ പുറകീന്നു ചാടിയിറങ്ങിയ എമാന്മാരിൽ ഒരാൾ ചോദിച്ചു.
"അതുപിന്നെ... പെട്ടന്ന് ശ്രദ്ധിച്ചില്ല സാറെ.."
"ആ..ഏതായാലും ഇറങ്ങീല്ലേ ..ഒന്നൂതീട്ടു പൊക്കോ രണ്ടാളും"
ഊത്തുമെഷീനുമായി അടുത്ത ഏമാനും ഇറങ്ങിക്കഴിഞ്ഞു അപ്പോളെക്ക്..
രാവിലെ അമ്പലത്തിൽ പോകാനുള്ള നല്ല വഴി കാണിച്ചുതന്ന മ്മടെ ചങ്ക് ചെങ്ങായിക്ക് ആ ഒരു നിമിഷം ഞാൻ മനസുകൊണ്ട് നന്ദി പറഞ്ഞു..😘
ഏമാൻ മെഷിൻ നീട്ടും മുൻപേ ചാടിക്കേറി ഊതി ആദ്യം തന്നെ മ്മള് മാതൃകയായി..
തിരിഞ്ഞു ഓനോട്‌ താക്കോലും വാങ്ങി വണ്ടി സ്റ്റാർട്ടാക്കുമ്പോ കേട്ടു കർണ്ണമനോഹരമായ "ബീപ്പ്..ബീപ്പ്.."
എന്ന ഒച്ച.. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ചന്ദനക്കുറികളും സിൽക്കിന്റെ മുണ്ടും ജുബ്ബയും ഇട്ട പളുങ്കുപോലത്തെ മ്മടെ ചങ്ങായീന്റെ വായിലാണ് മെഷിൻ.
.............
എൽ.ഐ.സി യിൽ അടക്കാൻ അമ്മ തന്ന ആയിരത്തഞ്ഞൂറ് ഉറുപ്പിയ പുളിങ്കുരു പോലെ എണ്ണിക്കൊടുത്ത് സ്റ്റേഷനിൽ നിന്നും അവനെയും ഇറക്കി വരുമ്പത്തന്നെ, എനിക്കറിയാവുന്ന സരസ്വതിയൊക്കെ ഓന്റെ മേൽ ഞാൻ പ്രയോഗിച്ചു.😬
നിഷ്ക്കളങ്കതയുടെ മൂർത്തീഭാവം മുഖത്തണിഞ്ഞു കൊണ്ട് ഓൻ പറഞ്ഞു.
"നിന്നെപറ്റിച്ചതിൽ ഉള്ള വിഷമം ആണെന്നറിയാം..ന്നാലും ക്ഷമിക്കെടാ.. പറ്റിപ്പോയി.. 😑"
കളവു പണ്ടേ ഇഷ്ടല്ലാത്തതുകൊണ്ട് അപ്പൊത്തന്നെ മ്മള് ഓനോട് സത്യം പറഞ്ഞു.
"അതല്ലെടാ @@@&&$ മോനേ..
ഇത്രേം മണമില്ലാത്ത സാധനൊക്കെ നമ്മുടെ ബീവറേജിൽ കിട്ടാനുണ്ടെന്ന് ഇതുവരെയായി ഇയ്യെന്നോട് പറഞ്ഞോ..?
കൊന്നാലും അത് ഞാൻ ക്ഷമിക്കൂലടാ പന്നീ.."😣
ഒരു മലയാളി എന്ന നിലയിൽ ആ ഒരു കാര്യത്തിന് മാത്രം ഇന്നും ഞാൻ ഓനോട്‌ ക്ഷമിച്ചിട്ടില്ല..😒
--അ,ശുഭം--
NB : എവിടുന്ന്, എപ്പോ, എങ്ങനെ, ആര് എന്നൊന്നും ചോയ്ച്ച് ആരും വരരുത്.
ഈ കഥേം, കഥാപാത്രോം, എഴുതിയ പെന്നും, പെൻസിലും, മൊബൈലും എന്തിനേറെ ഇതെഴുതിയ ഞാനും തികച്ചും സാങ്കല്പികം മാത്രം. 😷
-- ആനന്ദ് കൊളോളം --

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot