നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദുരവസ്ഥ

ദുരവസ്ഥ
-----------------
ഇരുട്ട് നിറഞ്ഞ മുറിയുടെ പൊളിഞ്ഞു കീറിയ ആ പഴഞ്ചൻ ചുമരും ചാരിഅവളിരുന്നു. വല്ലാത്ത ഒരു നിശബ്ദത ആ മുറിയിൽ തളം കെട്ടി നിന്നു. മുറിയുടെപിൻഭാഗത്തായി ചെറിയ ഒരു ജനലുണ്ട്. അതിലൂടെ ഒരു കൂട്ടം ആളുകൾ നടന്നുപോകുന്നുണ്ടായിരുന്നു.
അവർ അറബിയിൽ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. മുഖംമറച്ചു ആണ് അവർ നടക്കുന്നത്.
ഈ ജനൽ കഴിഞ്ഞാൽ ഒരു ചെറിയ വരാന്തയും അതിന്റെഅപ്പുറം പുറം ലോകവുമാണ്. മരുഭൂമി. കത്തുന്ന ചൂടുള്ള മരുഭൂമി. പണ്ട്അച്ഛനോട് മരുഭൂമി കാണണം എന്ന് പറഞ്ഞു കരഞ്ഞത് അവൾ വെറുതെ ഓർത്തു.
.
കള്ളിച്ചെടികളും ഒട്ടകങ്ങളും യഥേഷ്ടം ഉള്ള മരുഭൂമി.
ഇന്നിപ്പോൾ താനീ മരുഭൂമിയുടെ നടുവിൽ. ശരീരവും മനസ്സും നിറയെ വേദനയുമായി.കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ അവളുടെ കയ്യിൽ പതിച്ചു.ശരീരത്തിൽജലാംശം ഉണ്ട്എന്ന്
അവൾക്ക് അപ്പോഴാണ് മനസ്സിലായത്. തന്റെ മോൾ. ഒരുഉൾക്കിടിലത്തോടെ അവൾ ഓർത്തു.
അവൾക്ക്ഒന്നും സംഭവിക്കാതിരുന്നാമതിയായിരുന്നു.കുട്ടികളെ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റി എന്നാണ് മുഖം
മറച്ച ഒരാൾ പറഞ്ഞത്. അവൾ വല്ലതും കഴിച്ചിട്ടുണ്ടാവോ? അവൾകരയുന്നുണ്ടാകുമോ?
വെറും നിലത്തു കാലു നീട്ടിയിരുന്നു അവൾ നഞ്ചുരുകികരഞ്ഞു.
.
മനസ്സ് പായുകയാണ്പുറകോട്ട്. ഉള്ളിൽ കുളിരു പെയ്തിരുന്ന ആ ഓർമ്മകളെഅവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
.
"ഇന്ന് നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്" മതിലിനു വെളിയിൽ നിന്നും ഒരു പൂവ്നീട്ടി അവൻ പറഞ്ഞു. നാണം കൊണ്ട് അവളുടെ മുഖം തുടുത്തു. "നീ വേഗം പോ..അച്ഛൻ വരാൻ സമയമായി" അവൾ ചുറ്റും നോക്കികൊണ്ട്‌ പറഞ്ഞു.
"നിക്ക് ഡീ . ഒരു രണ്ടു മിനിറ്റ് കൂടെ. കുറച്ചു ദിവസം കൂടെ കഴിഞ്ഞാ ഞാൻപോയാൽ പിന്നെ നിന്നെ കാണുന്നത് എന്നാ?" തെല്ലൊരു സങ്കടത്താൽ മുഖംകുനിച്ചു അവൻ ചോദിച്ചു.
ശരിയാണ്. അവൻ അടുത്ത ആഴ്ച ഗൾഫിലേക്ക് പോവുകയാണ്. പിന്നെ ഇനി രണ്ടു വർഷംകഴിഞ്ഞേ വരൂ.അത് വരെ താൻ എങ്ങനെ...
"നീ പോയാലും എന്നെ എന്നും വിളിക്കണം. ഞാൻ കാത്തിരിക്കും" കണ്ണിൽ നിന്നുംഉരുണ്ടു വീണ കണ്ണീർ അവളുടെ കവിളിനെ നനച്ചു.
"ഇങ്ങനെ കരയാതെ പെണ്ണെ. ഞാൻ ജയിലിലേക്ക് ഒന്നും അല്ലല്ലോ. ഗൾഫിലേക്കല്ലേ.ജോലിയിൽ കയറിയാൽ ഉടനെ നമ്മുടെ കാര്യം വീട്ടിൽ പറയും. അടുത്ത വരവിനുകല്യാണം. എല്ലാം ഞാൻ ഉറപ്പിച്ചിട്ടുണ്ട് .
എല്ലാം നടക്കും നീകരയാതിരിക്ക്"
"ആരാ അത്" അടുക്കള ഭാഗത്തു നിന്നും അമ്മയുടെ ശബ്ദം കേട്ട അവൾ ഞെട്ടിതിരിഞ്ഞു."നീ പൊക്കോ 'അമ്മ വരുന്നുണ്ട്" അവൾ പറഞ്ഞു.
മതിലിനു പുറത്തേക്ക്നീട്ടിയ കൈയിൽ ഒരുമ്മ കൊടുത്തു അവൻ ഓടിപ്പോയി.
"ഒറ്റക്കിരുന്നു സ്വപ്നം കാണുന്നോടീ" എന്ന ശബ്ദം കേട്ടാണവൾ ഞെട്ടിഎണീറ്റത്.
തോക്കിന്റെ തുമ്പ് അവളുടെ തലയിൽ മുട്ടിച്ചു കൊണ്ട് മുഖം മറച്ചഒരാൾ നിൽക്കുന്നുഅവരുടെ കൂട്ടത്തിൽ ഉള്ള ഒരു മലയാളി ആണ്ആരാണ് എന്ന് മനസ്സിലായില്ല . എല്ലാവരും ഒരേ പോലെ ആണ് വേഷം.
.
"ഇരുന്നു സ്വപ്നം കാണാതെ വേണമെങ്കിൽ ഇത് വെട്ടി വിഴുങ്ങാൻ നോക്ക്" ഒരുപ്ളേറ്റിൽ രണ്ടു റൊട്ടിയും കുറച്ചു ഇറച്ചിക്കറിയും അവളുടെ മുന്നിലേക്ക്തള്ളി നീക്കിക്കൊടുത്തു അയാൾ ആ മുറിയിൽ നിന്നും പോയി. ആർത്തിയോടെ ആപ്ലേറ്റ് അവൾ കയ്യിലെടുത്തു.
തന്റെ മോൾ.. അവൾ എന്തെങ്കിലും കഴിച്ചുകാണുമോ?
അവളെപ്പോലെ വേറെയും കുട്ടികൾ ഉണ്ട് എന്നല്ലേ അവർ പറഞ്ഞത്.കൊടുത്തു കാണും.
തീവ്രവാദികൾക്കും ഉണ്ടാകുമായിരിക്കും കുഞ്ഞുങ്ങളോട്ഒരുകരുണ ഉണ്ടാകില്ലേ ?
സ്വയം സമാധാനിക്കാന്‍ ശ്രമിച്ചവള്‍ മുന്നിലേക്ക്‌ തട്ടി എറിഞ്ഞ ഭക്ഷണം ആര്‍ത്തിയോടെ നോക്കി.
.നിറഞ്ഞു വരുന്ന കണ്ണുകളെ ഒരു കൈ കൊണ്ട് തുടച്ചു അവൾ, എന്തോ പരിചയമില്ലാത്ത ഒരു മണമുള്ള ഒരു കറിയും ആ റൊട്ടിയും കഴിക്കാൻ ഇരുന്നു.ഇവിടെ എത്തിപെട്ടതിന് ശേഷം ആദ്യമായാണ് കഴിക്കാന്‍ വല്ലതും കിട്ടുന്നത്.
വിശപ്പിന്റെആഴം അനുഭവിച്ചറിഞ്ഞ നാളുകള്‍. വിശപ്പിന്റെ വിളി കാരണം ആ റൊട്ടിയുടെയോ
കറിയുടെയോ രുചിയെ പറ്റി അവൾക്ക് തെല്ലും അലോസരപ്പെടുത്തിയില്ല
ആദ്യത്തെ റോട്ടികഷ്ണം മുക്കി വായില്‍ വച്ചപ്പോള്‍ അവള്‍ക്കു വീണ്ടും മോളെഓര്‍മ്മവന്നു.
തന്റെ മകള്‍ എവിടെ ആയിരിക്കും ഇപ്പോ? വല്ലതും കഴിച്ചുകാണുമോ ?.
അമ്മയെ കാണാതെ കരയുന്ന പിഞ്ചുമുഖം ഓര്‍ത്തപ്പോള്‍വായിലെക്കിറക്കിയ റൊട്ടി ടെസ്റ്റ്‌ അറിയാതെ നെഞ്ചില്‍ തടഞ്ഞു.
ഓരോറൊട്ടികഷ്ണവും. ഇറക്കുമ്പോഴും
മോളുടെ വിശന്നുകരയുന്ന മുഖം മനസ്സിൽതെളിഞ്ഞു.
അത് കണ്ണീരായി വായിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
വിശപ്പിന്റെകാഠിന്യം മാറിയപ്പോള്‍ അവള്‍ പിന്നെയും പഴയ ഓര്‍മ്മകളിലേക്ക് മടങ്ങി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി എ സി നഴ്സിംഗ് പഠിക്കുമ്പോള്‍ ആണ്അവനെ പരിജയപെടുന്നത്.ആ പരിജയം ഒരു പ്രണയത്തില്‍ എത്താന്‍ അധികം കാലതാമസം ഉണ്ടായിരുന്നില്ല.
പഠിച്ചു ഇറങ്ങുമ്പോഴേക്കും പരസ്പരം പിരിയാന്‍ ആകാത്തവിധംആ ബന്ധം വളര്‍ന്നു കഴിഞ്ഞിരുന്നു.
രണ്ടു മതസ്ഥർ ആയിരുന്നത്കൊണ്ട് ഈ ബന്ധം
ഒരിക്കലും വീട്ടുകാര്‍ ആംഗികരിക്കില്ലെന്നു അവര്‍ക്ക്ഉറപ്പുണ്ടായിരുന്നു.
പഠിച്ചിറങ്ങി ജോലിക്കു ശ്രമിക്കുമ്പോഴാണ്. വിദേശത്തുഒരു സുഹൃത്തു വഴി അവനു ജോലിഓഫര്‍ കിട്ടുന്നത്. അന്ന് യാത്രപറഞ്ഞു പോയഅവന്‍ പിന്നെ രണ്ടു വര്‍ഷത്തെ സങ്കടങ്ങള്‍ക്കും അവസാന വിരഹത്തിനും ശേഷം അവന്‍അവധിക്ക്നാട്ടിലേക്കു വരുന്നത്.
അധികം വയ്കാതെ വീട്ടില്‍ വന്നു പെണ്ണ്
ചോദിച്ചു. മതവും ജാതിയും അവരുടെ വീട്ടുകാരെ ഒരു രീതിയിലുംഅടുപ്പിച്ചില്ല.
ഒടുവിൽ വീട്ടുകാരുടെ അറിവോ, സമ്മതമോ, ആശിര്‍വാദമോഇല്ലാതെ അവർ വിവാഹം രെജിസ്റ്റർ ചെയ്തു.
ഒരു കുഞ്ഞു വാടക വീട്ടിൽ അവർഅവരുടെ സ്വപ്നം നെയ്തു തുടങ്ങി. അധികം വൈകാതെ തന്നെ അവനു വിദേശത്തെക്ക്‌മടങ്ങിപ്പോകേണ്ടി വന്നു.
രണ്ടുമാസത്തെ അവധി കഴിഞ്ഞു തിരിച്ചു ഗള്‍ഫില്‍പോകുമ്പോള്‍ അവന്റെ സ്നേഹസമ്മാനം അവളുടെ ഉദരത്തില്‍ പിറവി എടുത്തിരുന്നു.
സന്തോഷങ്ങളുടെ ഒരു വർഷം. അതിനിടക്കാണ് അവരുടെ സന്തോഷം ഇരട്ടി ആക്കാന്‍ഒരു കുഞ്ഞു സുന്ദരി അവരുടെ ലോകത്തേക്ക് വന്നത്.നീലകണ്ണുള്ള മാലാഖപോലെഒരു കുഞ്ഞുമോള്‍. കുഞ്ഞുവാവയും അവളും വിരഹവും എല്ലാം കൂടെ അവനെ പ്രാന്തനാക്കിയപ്പോള്‍ ആണ് അവളേം മോളെയും തന്റെ അടുത്തേക്ക് കൊണ്ടുവരാന്‍ അവന്‍ തീരുമാനിച്ചത്.
അവളുടെ ഒന്നാംപിറനാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് നാല് ഫാമിലി ഒരുമിച്ചു ഒരുടൂര്‍ അവർ പ്ലാന്‍ ചെയ്തത്. പകൽ മുഴുവൻ നീണ്ടു നിന്ന ആഘോഷങ്ങൾക്കും,സന്തോഷങ്ങൾക്കുമൊടുവിൽ
താമസസ്ഥലത്തേക്ക് തിരിച്ചുള്ള യാത്രക്കിടയില്‍
ക്ഷീണം കൊണ്ട്അവളുടെ കണ്ണടഞ്ഞുപോയി
പെട്ടന്ന് എന്തോ ഭയാനകശബ്ദംകേട്ടാണ്
അവൾ ഞെട്ടി ഉണര്‍ന്നത്. കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ കുറെവണ്ടികള്‍ നിർത്തിയിട്ടിരിക്കുന്നു.
.അതിൽ നിന്ന് കറുത്തകൊട്ട് ഇട്ട കുറെരൂപങ്ങള്‍ മുന്നിലേക്ക്‌ വന്നതും, തന്റെ തലയിൽ തോക്കിന്റെ പിൻഭാഗം കൊണ്ട്ശക്തമായി അടിക്കുന്നത് വരെ അവൾക്ക് ഓർമ്മയുള്ളു. കുഞ്ഞുമോൾ അപ്പൊൾ തന്റെ മടിയില്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു .
കണ്ണ് തുറക്കുമ്പോള്‍ ഇരുളില്‍ ഒരു മുറിക്കുള്ളില്‍ കിടക്കുകയായിരുന്നു.
കൂടെ ഉണ്ടായിരുന്നവര്‍എവിടെ?
തന്റെ ഭർത്താവ്, മോള്‍, കൂടെ ഉണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾഅവരെവിടെ?
ഒരാളുടെയും ഒരു വിവരവുമില്ല. അവള്‍ ആ ഇരുട്ടുമുറിയില്‍ അലറി വിളിച്ചുകരഞ്ഞു .
എവിടെയാണെന്നോ എന്തോ ഒന്നും മനസ്സിലാവാതെ
പിടഞ്ഞെഴുന്നേറ്റ് പൂട്ടി ഇട്ടിരിക്കുന്ന വാതിലില്‍ ഇടിച്ചു അലറി കരഞ്ഞപ്പോള്‍
പുറത്ത് തോക്കും പിടിച്ചു ചുറ്റി കറങ്ങിയ രണ്ടുപേര്‍പൊളിഞ്ഞു തൂങ്ങിയ ആ ജനലിന്റെ
അടുത്തേക്ക് വന്നു. കണ്ണുകളില്‍ തീപൊരി പാറുന്ന പോലെ തുറിച്ചു നോക്കിക്കൊണ്ടു അവര്‍ ചോദിച്ചു "നീ എഴുന്നേറ്റോ സുന്ദരി?
ഉറക്കം ഒക്കെ സുഖമായിരുന്നോ?" മുറി ഇംഗ്ലീഷിൽ ആണ് ചോദ്യം.
അതൊന്നും ശ്രദ്ധിക്കാതെ അവള്‍ അവരോടു ചോദിച്ചു "എന്റെ ഭർത്താവ് എവിടെ?എന്റെ കുഞ്ഞെവിടെ? എന്റെ കൂടെ ഉള്ളവര്‍ എവിടെ?എനിക്കവരെ കാണണം വാതില്‍ തുറക്ക്, പ്ലീസ്.
" അവര്‍ രണ്ടുപേര്‍ പരസ്പരം എന്തോ അടക്കം പറഞ്ഞു ഒരാള്‍പുറത്തേക്കു പോയി.മറ്റേ ആള്‍ അവളെ തന്നെ നോക്കി വാതിലിനടുത്തേക്ക് വന്നു .
ജനല്‍കമ്പി പിടിച്ചിരിക്കുന്ന അവളുടെ കയില്‍ മുറുകെ പിടിച്ചു. ഷോക്കടിച്ചത് പോലെ അവള്‍ കൈവലിക്കാന്‍ ശ്രമിച്ചു എങ്കിലും അവന്റെ ബലിഷ്ടമായ കൈയിൽ നിന്നും തന്റെ കൈ പിൻവലിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
സുന്ദരി, സ്വപ്നസുന്ദരി എന്നും പറഞ്ഞുകൊണ്ട് മറ്റേ കൈ വാതിലിനു ഉള്ളിലെക്കിട്ടപ്പോഴേക്കും ആരോ നടന്നു വരുന്ന ശബ്ദം കേട്ട് അവന്‍ പെട്ടെന്ന് അതിൽ നിന്നും പിന്മാറി.
മുഖം മൂടി ധരിച്ച ആജാനുബാഹു ആയ ഒരുത്തനും പിന്നാലെ വേറെ കുറെ പേരും കൂടെ അങ്ങോട്ട്‌ വന്നു ഒരുത്തന്‍ മുന്നോട്ടു വന്നു .
വാതില്‍ തുറന്നു. അവരെകണ്ടതും അവള്‍ പിന്നെയും അവളുടെ ചോദ്യം ആവര്‍ത്തിച്ചു. "എന്റെ ഭർത്താവുംമോളും എവിടെ?
അവർക്കെന്തു സംഭവിച്ചു? എനിക്ക് കാണണം അവരെ". കറുത്തതുണികൊണ്ട് മൂടിയ മുഖത്ത് നിന്നുംഅവൾക്ക് അവരുടെ മുഖഭാവമൊന്നും മനസിസിലായില്ല.
പക്ഷെ ആ ക്രൂരത കത്തുന്ന ആ കണ്ണുകൾ അവളിൽ കുറച്ചൊരു ഭയംഉണ്ടാക്കി.
ഒട്ടൊരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അയാൾ സംസാരിച്ചു.
തുടങ്ങി. "നോക്ക്, നിനക്ക് അവരെ കാണാം. പക്ഷെ നീ ഞങ്ങള്‍ പറ യുന്നത്‌ അനുസരിക്കണം. പറയുന്നതനുസരിക്കാമെങ്കിൽ അവർക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല.ഞാൻ അവരെ
ഇവിടെയെത്തിക്കും. അല്ലെങ്കില്‍ ആരെയും നീ ജീവനോടെ കാണില്ല. എന്താ സമ്മതം ആണോ?"
ചങ്ക് തകരുന്ന ചോദ്യം കേട്ട് അവൾ ഞെട്ടിത്തരിച്ചു നിന്നു. അയാൾ തുടർന്നു.
"നിന്നെ കീഴ്പെടുത്താന്‍ എനിക്ക്ഒരു സെക്കന്റ്‌ പോലും വേണ്ട പെണ്ണെ ,പക്ഷെ നിന്നെപ്പോലെയുള്ള സുന്ദരികള്‍സ്വയം വഴങ്ങുമ്പോഴാണ് അവരുടെ സൌന്ദര്യം കൂടുന്നത്. അതാണ്‌ ഞങ്ങള്‍ക്ക്ഇഷ്ടവും
.നീ നന്നായിട്ട് ഒന്ന് ആലോചിക്ക്.
" വൃത്തികെട്ട മുഴങ്ങുന്നവന്യമായ ഒരു ചിരിയോടെ അയാൾ പറഞ്ഞു നിർത്തി.
"ആലോചിക്കാന്‍ ഒന്നും ഇല്ലെടാ പട്ടികളെ, ചാവേണ്ടി വന്നാലും നിങ്ങളുടെ ഉദ്ദേശം നടക്കില്ല." അവൾ ചീറി.
പറഞ്ഞവസാനിക്കുന്നതിനു മുന്നേ തന്നെ അയാളുടെ കയ്യിലെ തോക്കിന്റെ പത്തി അവളുടെ ദേഹത്ത് വീണു. തെരുവ് പട്ടിയെ തല്ലുന്നപോലെ ചുറ്റും നിന്ന് അവര്‍എല്ലാവരും കൂടെ അവളെ മര്‍ദ്ദിച്ചു. തലയില്‍ നിന്നും ,ചുണ്ടില്‍ നിന്നുംചോര ചീറ്റി ഒഴുകാൻ തുടങ്ങി.വേദന കൊണ്ട് പുളഞ്ഞു അവള്‍ തറയിലേക്കു ചുരുണ്ടുകൂടി.
ഒരിറ്റ് വെള്ളം പോലും ഇവള്‍ക്ക് കൊടുത്ത് പോകരുത് എന്നആജ്ഞയോടെ അവര്‍
തിരിച്ചുപോയി.
ചോരയൊഴുകുന്ന നിലയിൽ എത്രനേരം കിടന്നു എന്ന് അവൾക്ക് അറിയില്ല.പച്ചവെള്ളം പോലും കൊടുക്കാതെ ഓരോ ദിവസവും കൊല്ലാതെ കൊന്ന് അവളെ വശത്താക്കാന്‍ അവർ ആവുന്നതും നോക്കി.എങ്കിലും, പ്രാണന്‍ പോയാലും മാനംകളയില്ലെന്ന നിലപാടില്‍ അവള്‍ ഉറച്ചു നിന്നു.
ശരീരം നുറുങ്ങുന്ന വേദനക്കിടയിലും, തന്റെ പ്രിയപ്പെട്ടവരെ കാണാത്ത വേദനയാണ് അവളെ കൂടുതൽ തളർത്തിയത്.
മർദ്ദിച്ചെങ്കിലും, അവളുടെ സമ്മതമില്ലാതെ അവളെ പ്രാപിക്കില്ല എന്ന വാക്കിൽ അവർ ഉറച്ചു നിന്നു. അതാണത്രേ അവരുടെ നിലപാട്.
"വിശപ്പ് മാറിയപ്പോൾ നീ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി അല്ലെ?" എന്ന അട്ടഹാസം കേട്ടാണ് അവള്‍ ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്.
വാതില്‍തുറന്നു ആ കാട്ടാളന്മാര്‍
ഉള്ളിലേക്ക് കടന്നു. അവരെ കണ്ടതും അവള്‍ പിടഞ്ഞെഴുനേറ്റു.
ഒരൊറ്റ ചോദ്യമേ അവൾക്കുണ്ടായിരുന്നുള്ളൂ. "എന്റെമോളെവിടെ?
ഞാനൊന്ന് കണ്ടു കൊതി തീർന്നില്ല. ദൈവത്തെയോർത്ത് അവളെ ഒന്ന്കാണിക്കൂ .
അവള്‍ക്കെന്തു പറ്റി? എന്നെ അവരെ കാണിക്ക്". നേതാവിന്റെജുബ്ബയില്‍ പിടിച്ചു വലിച്ച
അലമുറയിട്ട അവളെ അയാള്‍ തട്ടി തെറുപ്പിച്ചു.
ദൂരേക്ക് തെറിച്ചു വീണ അവളെ നോക്കി ഒരു അലര്‍ച്ചയോടെ അയാൾ മുരണ്ടു.
.
"നിനക്ക് കാണാണോ നിന്റെ മോളെ? കാണണോ?" അവൾ കഴിച്ചു വെച്ച പ്ലേറ്റിലേക്ക്ചൂണ്ടി അയാൾ പറഞ്ഞു. "അതില്‍ സൂക്ഷിച്ചു നോക്ക്. അതില്‍ നിനക്ക് നിന്റെ മോളെ കാണാം
.നീ കടിച്ചുതുപ്പിയ എല്ലിന്‍ കഷ്ണത്തില്‍ നോക്ക്. അത്നിന്റെ മോളുടെ കൈയ്യോ ,കാലോ ആകാം.
നീ ഉമ്മവച്ചു തുടുപ്പിച്ച നിന്റെമോള്‍ടെ മേനിയാണ് നീ ഇപ്പോൾ തിന്നത്. കുറെ ദിവസത്തിനു ശേഷം നീ ആര്‍ത്തിയോടെ ഭക്ഷിച്ചതു, നിന്റെ മോള്‍ടെ പിഞ്ചുശരീരം ആണെടി"
അതുംപറഞ്ഞു അവര്‍ അട്ടഹസിച്ചു.ചിരിച്ചു.
ആ വാക്കുകൾ കേട്ട് സ്തബ്ധയായി പോയ അവൾക്ക് തല കറങ്ങുന്നപോലെ തോന്നി.അവള്‍ പിടഞ്ഞു എഴുനേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒരു തളര്‍ച്ചയോടെ അവള്‍ തറയിലേക്കു തന്നെ വീണുപോയി.
"നിനക്ക് വിശ്വാസം ആയില്ലേ? ദാ..നോക്ക് ,.
ഇതാരുടെ ആണെന്ന്" ഞെട്ടിമുഖo ഉയര്‍ത്തിയപ്പോള്‍ അവള്‍ കണ്ടു. ആദ്യത്തെ പിറന്നാളിന്‌ താൻ വാങ്ങിയഒരുപാട് ഓമനിച്ചു താൻ അവളെ ഉടുപ്പിച്ചപിങ്ക് കളര്‍ ഉടുപ്പ്. അത് മുഴുവന്‍ കീറി പറിഞ്ഞിരിക്കുന്നു. മുഴുവന്‍ ചോരയില്‍ മുക്കി എടുത്തപോലെ.അതവളുടെ മുഖത്തെക്ക്. വലിച്ചെറിഞ്ഞുഅയാള്‍ പറഞ്ഞു.
"സൂക്ഷിച്ചു നോക്ക് നീ മകളുടെ തന്നെ ആണോന്ന് ഇനി നിനക്കറിയണ്ടേ ഞങ്ങള്‍ അവളെ എങ്ങനെയാ വെട്ടിനുറുക്കി നിനക്ക് കറി ആക്കിയത്എന്ന്?
ആദ്യം നീല കണ്ണില്‍ നിന്നും ഒരു കത്തി കൊണ്ട് താഴോട്ടു കഴുത്ത് വരെ വരച്ചു" പിന്നെ കഴുത്തില്‍ കൊണ്ട് ഒറ്റ വര . തീര്‍ന്നു നിന്റെ മോള്. പിന്നെ ആ ചെറിയ തല അങ്ങ് അറുത്ത്അറവു മാടിനെ തൂക്കി നിര്‍ത്തുന്ന പോലെ കാലില്‍ കെട്ടി തൂക്കി നിര്‍ത്തി
കുറെ നേരം.എല്ലാവർക്കുംകണ്ടാസ്വദിക്കാന്‍ വേണ്ടി
പിന്നെ കൊച്ചുകൈകാലുകള്‍കല്ലില്‍ വച്ച് കൊത്തിനുറുക്കി കറി ആക്കി അതാണ്‌ ഇന്നു
നിന്നെ കൊണ്ട് തീറ്റിച്ചത്.
പറഞ്ഞത് അനുസരിക്കാത്തതിന് നിനക്കുള്ള അവസാനത്തെ ശിക്ഷ."
"ഡാ" എന്ന് ആക്രോശിച്ചു പാഞ്ഞു വന്ന അവളുടെ തലയ്ക്കു നോക്കി അയാള്‍തോക്കിന്റെ പത്തി ആഞ്ഞു വീശി."ഞങ്ങളെ അനുസരിക്കാത്ത നീ ഇനി ജീവിക്കണ്ടാ.ചാകണം നീയും.
നിന്റെ പ്രിയപ്പെട്ടവരെപ്പോലെ"
നാലു പുറവും നിന്ന് ആ കാട്ടാളന്മാര്‍ അവളെ മൃഗീയമായിഉപദ്രവിച്ചു. ജീവന്റെ പിടച്ചിലും ശ്വാസംകിട്ടാതെ ഉള്ളഅവളുടെ വെപ്രാളവും കണ്ട് അവര്‍ ചുറ്റിനും നിന്ന്നിര്‍ത്താതെ ചിരിച്ച്കൊണ്ടിരുന്നു. കണ്ണടയുമ്പോഴും അവൾ
കാണുന്നുണ്ടായിരുന്നു പുഞ്ചിരിച്ചു കുഞ്ഞിക്കൈ നീട്ടി ഓടി വരുന്ന തന്റെ പിഞ്ചോമനയെ.
NB: അടുത്തിടെ ക്രൂരന്മാരായ ചെന്നായകളുടെ പിടിയില്‍ അകപ്പെട്ട് നെഞ്ചില്‍ ഏറ്റിയ
സ്വന്തം മോളെ കറി വച്ച് തീറ്റിച്ച ,ലോകത്തിലെ ഏറ്റവും ഹതഭാഗ്യയായ ഒരു
അമ്മക്ക് മുന്നില്‍ കണ്ണീരോടെ...
(based on a true story )
JAYASREESASIKUMAR.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot