Showing posts with label SreejaEzhome. Show all posts
Showing posts with label SreejaEzhome. Show all posts

ഏട്ടൻ

Image may contain: 1 person

ഉച്ചമയക്കത്തിനു ശേഷം മൊബൈൽ ഫോൺ എടുത്തു നോക്കിയ ദിനേശ് അതിൽ ഒരു MSg കണ്ടു.
ഏട്ടാ ഞാൻ ബുധനാഴ്ച എന്റെ വീട്ടിൽ വരും വന്നാൽ എനിക്കെന്റെ ഏട്ടനെ കാണണം:
കഴിഞ്ഞ തവണത്തെപ്പോലെ എന്നെ കാണാതെ മുങ്ങാനാണ് ഭാവമെങ്കിൽ ഈ ജന്മത്തിൽ ഞാൻ ഏട്ടനോട് മിണ്ടില്ല ....
ദൈവമേ .... ഈ കുട്ടിയോട് ഞാനെന്താ പറയുക?
അവളെ കാണാതെ പോയാൽ?
അവൾ പിന്നൊരിക്കലും മിണ്ടില്ല ...
കുട്ടിക്കാലം മുതൽ അവളുടെ സ്വഭാവം തനിക്കറിയാവുന്നതല്ലേiii
ദിൽ ന... അതാണ് അവളുടെ പേര്:
അവൾ തന്റെ അയൽപക്കത്തെകട്ടിയായിരുന്നു.''
അവധി ദിവസങ്ങളിൽ ഒരുമിച്ച കളിച്ചവർ..
ഒരിക്കൽ അവൾ എന്നോടു ചോദിച്ചു..
ദിനേശേട്ടാ.... ദിനേശേട്ടന് എന്റെ സ്വന്തം ഏട്ടനായിക്കൂടെ?
എനിക്ക് പാo ങ്ങൾ പറഞ്ഞു തരാനും സ്കൂളിൽ കൊണ്ടു പോകാൻ മൊക്കെ എ നിക്കൊരേട്ടനില്ലല്ലോ '
നിമ്മിയും ദീപയും ഷൈമയും ഖദീജയുമൊക്കെ അവരുടെ ഏട്ടനെക്കുറിച്ച് പറയാറുള്ള കാര്യം അവൾ പറഞ്ഞു...
അതിനു ശേഷം കരച്ചിലിന്റെ വക്കിലെത്തിയ അവളെ ആശ്വസിപ്പിച്ച് അവൾക്കവാക്കു കൊടുത്തു് ''
'ഇന്നു മുതൽ നീയെന്റെ കുഞ്ഞു പെങ്ങളായിരിക്കും'' ''
പതിനാലു ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു അപ്പോളവൾ.. '
അന്നു മുതൽ ദിനേശേട്ടാ എന്ന വിളി മാറ്റി... ഏട്ടാ ' എന്നാക്കി ..'
സത്യത്തിൽ അവളുടെ കുസൃതികളും വാശിയും ഒരനുജത്തിയില്ലാത്ത അവനും ആസ്വദിച്ചു ....
പിന്നീട് അവളെ സ്കൂളിൽ കൊണ്ടു വിട്ടിരുന്നതും പാഠങ്ങൾ പഠിപ്പിക്കുന്നതും അവനായിരുന്നു....
'അവളുടെ വാശിക്കും കുറുമ്പിനും മുന്നിൽ പലപ്പോഴും അവൻ കീഴടങ്ങിയിരുന്നു:
കോളേജിൽ പലപ്പോഴും കൊണ്ടു വിട്ടതും അവനായിരുന്നു:
വലുതായിട്ടും അവളുടെ കുട്ടിക്കളി മാറിയില്ലെന്ന വന്നു തോന്നിയിട്ടുണ്ട്:
നീ അവളെ കൊഞ്ചിച്ചു വഷളാക്കേണ്ട:
അവളുടെ അമ്മയുടെ വാക്കകൾ കേടപ്പോൾ
'ഞാനീ ഏട്ടറെ പെങ്ങളാണ് 'പിന്നെ ഞാനെങ്ങനാവ ഷ ളാകുന്നത്?
എന്ന പറഞ്ഞ് അവന്റെ അടുത്ത് ഒട്ടിച്ചേർന്നിരിക്കും...
അവൻ എ വിടെ പോയി വരുമ്പോഴും അവൾക്കായി എന്തെങ്കിലും കരുതിയിട്ടുണ്ടാകും...
ഇല്ലങ്കിൽ അവൾ മുഖം വീർപ്പിച്ചു നിൽക്കുമായിരുന്നു ...
അവൾകല്യാണം. കഴിഞ്ഞ് പോയപ്പോൾ കുറച്ചു ദിവസം താനാകെ ഒറ്റപ്പെടുത പോലെയായി:
'ഏട്ടാ അവളുടെ ശബ്ദ അവനെ ചിന്തയിൽ നിന്നുണർത്തി ::
'
'ബുധനാഴ്ച വരുമെmല്ലേ മെസേജ അയച്ചത് എന്നിട്ടെന്താനേരത്തേ എത്തിയത്?
അതിനുള്ള മറ്റു പടി തേങ്ങിക്കരച്ചിലായിരുന്ന '
'' - എന്താ മോളെ നിനക്കു പറ്റിയത്?''
അവൾ കരച്ചിൽ നിർത്തുന്ന ലക്ഷണമില്ല: '
പിന്നീട് അവളെ സൂക്ഷിച്ചു നോക്കിയപ്പോൾ മുഖത്ത് അടിയുടെ പാട്ടുകളും കഴുത്തിൽ പൊള്ളിയ പാടുകളും കണ്ടു... '
ഏട്ടാ ഞാൻ ഏട്ടനെ കാണാനാണ് വീട്ടിലേക്ക് എന്നു പറഞ്ഞ് ദിലീപേട്ടൻ എന്നും ഉപദ്രവമാണ്.... എനിക്കസഹിക്കാൻ കഴിയുന്നില്ല: ..
എന്നെ ഉപദ്രവിച്ചോട്ടെന്നാലും എന്റെ സ്വന്തം ഏട്ടനെ കുറിച്ചു പറഞ്ഞപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല....
അവൾ പൊട്ടിക്കരഞ്ഞു....
ഈ ഏട്ടൻ എന്റമ്മയുടെ മകനായി ക്കൂടെ?
ഏട്ടാ ഞാനിപ്പോൾ മരിച്ചാൽ ഏട്ടൻ അടുത്ത ജന്മത്തിലെങ്കിലും എന്റെ മ്മയുടെ മകനായി ജനിച്ചിരുന്നുവെങ്കിൽ.....
നീയെന്തൊക്കെയാകുട്ടി ഇന പറയുന്നത്?
നിനക്കൊന്നും സംഭവിക്കില്ല .... ഈ ഏട്ടനില്ലേക്കൂടെ?
എ ടീമൂധേവി നീ കാമുകനെ കാണാൻ വന്നതാണല്ലേ?'
നടക്കെട്ടീ'' ''ദിലീപ് അലറിക്കൊണ്ടുവരുന്നതു കണ്ടപ്പോൾ അവൾ കൈയിലുള്ള പൊതി അവിടെ വച്ചിട്ട് '
'ഇനി ഇത് ഏട്ടൻ സൂക്ഷിക്കണമെന്നു പറഞ്ഞ് ദാ ടി പോയി.
കുട്ടിക്കാലത്ത് എടുത്ത എന്റെയും അവളുടെയും ഫോട്ടോ ആയിരുന്നു അത് "
ഇത്രയും കാലം അവൾ നിധിപോലെ സൂക്ഷിച്ചു .....
അവളുടെ കരച്ചിൽ കണ്ട് എ ന്തും വരട്ടെയെന്ന് കരുതി പിന്നാലെ ഓടാൻ തുടങ്ങിയ അവൻ ഒരു കല്ലിൻ തട്ടിയ അവൻ വീണത് മറ്റൊരു കല്ലിലായിരുന്നു. കല്ലിൽ തട്ടിനെറ്റിയും കാലും മുറിഞ്ഞ അവൻ കുറച്ചു നേരം വേദനയിൽ അവിടെ യിരുന്ന...
പിന്നെമെല്ലെ എഴുന്നേറ്റ് അവളുടെ വീട് ലഷ്യ മാക്കി നടന്നു...'
പക്ഷെ അവൻ അല്ലം വൈകിപ്പോയിരുന്ന...അവളുടെ അമ്മയുടെ നിലവിളി യാ ണ്കേ അയാളെ അവിടെ സ്വീകരിച്ചത്അയാൾ വേച്ചുവേച്ചാണ് അവടേക്ക ചെന്നു നോക്കിയത്...
തന്റെടുത്തു നിന്നും ദിലീപിനെ പേടിച്ച്ഓടിപ്പോയ അവൾ' ദിലീപിനും തനിക്കും മുമ്പേ ഓടി റൂമിലെത്തി വാതിലടച്ചു കുറ്റിയിട്ടു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി സ്വയം മരണം ഏറ്റുവാങ്ങിയിരുന്നു:
ഈശ്വരാ അവളെ രക്ഷിക്കാൻ തന്നിക്കായില്ലല്ലോ ...
അയാൾ പൊട്ടിക്കരഞ്ഞു...
അവളുടെ ശരീരം ചിതയിലേക്കെടുക്കുമ്പോഴും
അവളുടെ ചോദ്യം അയാളുടെ കാതിൽ മുഴങ്ങി:
iഏട്ടാ ഞാൻ മരിച്ചാൽ ഈ ഏട്ടൻ അടുത്ത ജന്മത്തിലെങ്കിലും എന്റമ്മയുടെ മകനായി ജനിക്കുമോ?
തീർച്ചയായും കുട്ടി: ഈശ്വരൻ അനിനു നമ്മെ അനുഗ്രഹിക്കട്ടെ....
കാരണം നീ എനിക്കെ ന്നും കുഞ്ഞു പെങ്ങൾ മാത്രമായിരുന്ന...
അയാൾ സ്വയം പറഞ്ഞു: '

By: Sreeja Ezhome

ദേ കശുമാവിൽ കൊമ്പത്ത്

Image may contain: 1 person

കേരള ബാർ കൗൺസിൽ ഇലക്ഷനിൽ വോട്ടു ചെയ്യാമെന്ന പേരിൽ സ്വന്തം നാടായ ഏഴോത്ത് എത്തിയതായിരുന്നു ഞാൻ.
രണ്ടു ദിവസം സ്വന്തം നാട്ടിൽ വന്നു താമസിക്കാൻ കിട്ടുന്ന അവസരം ആരെങ്കിലും പ്രയോജനപ്പെടുത്താതിരിക്കുമോ?
ഇവിടെയെത്തി യ വിവരം ബന്ധുജനങ്ങളേയും നാട്ടുകാരേയും അറിയിച്ചിട്ടു തന്നെ കാര്യം എന്നോർത്തു ഫോണെടുത്തു. ഓരോരുത്തരേയും വിളിക്കാൻ ശ്രമിക്കവേ എന്റെ പെരുമ്പറ (ഫോൺ ) പണിമുടക്കി'
ഞാനാകെ സങ്കടത്തിലായി.എന്തു ചെയ്യും? എനിക്കാണെങ്കിൽ ഫോൺചെയ്യാനും മെസേജ് അയക്കാനുമല്ലാതെ ഫോൺ നന്നാക്കാൻ അറിയില്ലല്ലോ?
വിഷമിക്കേണ്ട നിങ്ങൾ ആങ്ങളയും പെങ്ങളും ചേർന്ന് നന്നാക്കിക്കോളു:
പണ്ട് എന്റെ റേഡിയോ നന്നാക്കിയപ്പോലെ....
കളിയാക്കി യുള്ള അഛന്റെ വാക്കുകൾ എന്നിൽ ദേഷ്യവും ചിരിയുമോക്കെ ഒന്നിച്ചുളവാക്കി :-
വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ സ്കൂൾ വിദ്യാത്ഥികളായിരുന്ന കാലം. ഇലക്ടോണിക്സാധനത്തിൽ പുതിയ പരീക്ഷണം നടത്തുന്നതിൽ എന്നും മുന്നിലായിരുന്നു ഞാനും എന്റെ അനുജനും
4 മക്കളുള്ള 'ഞങ്ങളുടെ അഛൻ ഒരിക്കൽ ഒരു റേഡിയോ വാങ്ങിച്ചു.
പിന്നെ അഛനെല്ലാം ആറേഡിയോ ആയിരുന്നു'' അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ നിങ്ങsച്ചന്റെ 5 മത്തെ കുട്ടിയാണത്...
രാവിലെ എഴുന്നേറ്റ ത്യ മുതൽ രാത്രി കിടക്കുന്നതു വരെ വീട്ടിലുള്ളപ്പോഴൊക്കെ റേഡിയോ ഇല്ലാതെ അഛനെ കാണാൻ പ്രയാസമായിരുന്നു' ക്രമേണ ഞങ്ങൾക്കും ആ സുന്ദരിപ്പെട്ടി ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
വൈദദ്യുതി എത്തിനോക്കാൻ മടിച്ച ഞങ്ങളുടെ വീട്ടിന്റെ വിനോദത്തിനുള്ള ഏക മാർഗ്ഗം ആ സുന്ദരി തന്നെയായിരുന്നു.
ഗോപന്റെയും വെന്മണി വിഷ്ണുവിറ്റെയും വാർത്ത കേൾക്കാത്ത ,രാമചന്ദ്രന്റെ കൗതുക വാർത്തയില്ലാത്ത 'ചലചിത്ര ഗാനങ്ങളും വയലും വീടും നാടകങ്ങളുമൊന്നുമില്ലാത്ത ഒരു ദിവസം ഞങ്ങൾക്കൊരിക്കലും ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു'
ഇന്നെല്ലാവരും അവരവരുടെ ഫോണിൽ തന്നെ ക്രിക്കറ്റ് മത്സരം നേരിൽ കാണുമ്പോൾ അന്ന് ഞങ്ങൾക്ക് കൂടുതലൊന്നും മനസിലായില്ലെങ്കിലും ആശ്രയം ഈ സുന്ദരിയുടെ മൂക് ക് പിടിച്ചു കിട്ടുന്ന കമന്റ് റിമാത്രമായിരുന്നു.
ഒരു ദിവസം വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ പണി കഴിഞ്ഞു വന്ന് റേഡിയോയും പിടിച്ച് സങ്കടത്തോടെ നിൽക്കുന്ന അഛന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി.
എന്തു പറ്റി അച്ചാ?
നമ്മുടെ റേഡിയോ പാടുന്നില്ല.
സ്വന്തം കുഞ്ഞു തീരെ വയ്യാതെ കിടക്കുന്ന ഒരു പിതാവിന്റെ നിസ്സഹായാവസ്ഥ ഞാനന്ന് എന്റ ഛനിലും കണ്ടു.
അഛൻ പോയി പേൾസ് തുറന്നു നോക്കിയതും സങ്കടത്തോടെ അടച്ചു വയ്ക്കുന്നതും കണ്ട് കാര്യം മനസിലാക്കി അകത്തേക്കുപോയ എൻറെ നിയൻ അവന്റെ ഭണ്ഡാരത്തിലുണ്ടായ നാണയങ്ങൾഎടുന്നു കൊണ്ടുവന്ന് എന്നെ ഏൽപിച്ചു 'ഏച്ചി ഇതു കൊണ്ട് നന്നാക്കാൻ പറയാം....
വേണ്ട മോനെ. ആ പൈസയൊന്നും പോര. ഞാൻ പറഞ്ഞതു കേട്ട് അവറെ മുഖം സങ്കടം കൊണ്ടു നിറഞ്ഞു: '
അന്നു രാത്രി ഞങ്ങളുടെ വീട് മരണവീടുപോലെയായിരുന്നു ....
പിറ്റേന്ന് മനസിലാ മനസ്സോടെ അഛൻ ജോലിക്കു പോകാനൊരുങ്ങി.
ഒന്നു കൂടെ തന്റെ റേഡിയോ എടുത്ത് ഇന്ന് കൂലി കിട്ടിയിട്ടു വേണം ഇതൊന്നു നന്നാക്കിയെടുക്കാൻ എന്ന പറഞ്ഞു.
അപ്പോ അരിയും സാധനങ്ങളും വാങ്ങിക്കേണ്ടേ? അമ്മയുടെ ചോദ്യം കേട്ട് പാവം അഛൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി...
കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അനിയനും കൂടി റേഡിയോ നന്നാക്കാൻ തീരുമാനിച്ചു.
വലിയ ഒരു മെക്കാനിക്കിനെപ്പോലെ ഒക്കെ അഴിച്ച് നോക്കുന്ന.... വീണ്ടും ഫിറ്റു ചെയ്യുന്നു: ഇങ്ങനെ കുറെ നേരത്തേ പരിശ്രമത്തിനൊടുവിൽ റേഡിയോ പാടാൻ തുടങ്ങി... നിഷ്കളങ്കരായ കുട്ടി കളുടെ പരിശ്രമം ദൈവത്തിനു ക്ഷ പി ടിച്ചെന്നു തോന്നി'
അപ്പോൾ
പതിനാലു ലോകവും കീഴടക്കിയ പോലെ ഞങ്ങൾ തുള്ളിച്ചാടി:
പക്ഷേ പിന്നീട് നോക്കിയപ്പോൾ രണ്ടു മൂന്നു സാധനം ഫിറ്റു ചെയ്യാൻ മറന്നിരിക്കുന്ന... ഈശ്വരാ....
സമയം പോയിക്കൊണ്ടിരുന്നു വൈകുന്നേരം അഛൻ പണികഴിഞ്ഞു വന്നു.
രാഘവേട്ട നോട് നാളത്തെ കൂലി കൂടി വാങ്ങിയിട്ടുണ്ടെന്നും റേഡിയോ നന്നാക്കാൻ പോകണ മെന്നും അമ്മയോട്പറയുന്നത് കേട്ടു ...
ഞങ്ങൾ റേഡിയോ നന്നാക്കിയ കാര്യം അമ്മ അഛനോടു പറയുന്നതു ഞങ്ങൾ കേട്ടു .രണ്ടു പേരും ഞങ്ങളെ കാണുന്നുണ്ടായിരുന്നില്ല.
അഛൻ അഭിമാനത്തോടെ റേഡിയോ പാടിക്കാൻ ശ്രമിക്കുന്നു '
ആശ്രമം പരാജയപ്പെട്ട അഛന്റെ കൈയിൽ ഞങ്ങൾ ഫിറ്റു ചെയ്യാൻ മറന്ന സാധനം കൂടി കിട്ടി എന്നു മനസിലാക്കിയ ഞങ്ങൾ അവിടെ നിന്നും രക്ഷപ്പെട്ടു.
പിന്നെ കുറേ നേരത്തേ അന്വേഷണങ്ങൾക്കൊടുവിൽ അവർ ഞങ്ങളെ കണ്ടെത്തിയത് തൊട്ടടുത്തുള്ള കശുമാവിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിലായിരുന്നു ....
ശ്രീജ ഏഴോം

നീയെത്ര ധന്യ...


നീയെത്ര ധന്യ...
നീണ്ട ഒരിടവേളക്കുശേഷമാണ് സുമേഷ് മലേഷ്യയിൽ നിന്നും നാട്ടിലെത്തുന്നത് ...
ഇത്തവണത്തെ തന്റെ വരവിന് ഒരു പ്രത്യേക ലക്ഷ്യം കൂടിയുണ്ട്.
താൻ ജോലി നേടി പോയ ശേഷം നാട്ടിൽ തനിച്ചായ താൻ റ അമ്മയെ തന്നോടൊപ്പം കൊണ്ടു പോകണം.
പേരക്കുട്ടികളോടൊപ്പം സന്തോഷത്തോടെ ഇനിയുള്ള കാലം അമ്മ കഴിയുന്നതു കാണണം:
താൻ പോലും ചിന്തിക്കാത്ത ഇക്കാര്യത്തെക്കുറിച്ച് ആദ്യമായി തന്നോടു സൂചിപ്പിച്ചത് സുനിതയാണ്.
- സുമേഷേട്ടാ നമുക്ക് അമ്മയെ കൂടെ ഇവിടേക്കു കൊണ്ടുവരാമായിരുന്നു.അമ്മ കൂടെയുണ്ടങ്കിൽ എനിക്കും ഒരു കൂട്ടാവുകയും മക്കൾക്കു കുറെ നല്ല ശീലങ്ങൾ പഠിക്കയും ചെയ്യാം "
അവരങ്ങനെയാണ്.ഒരിക്കലും ഒരമ്മായിയമ്മയും മരുമകളുമായിരുന്നില്ല മറിച്ച്അവർ അമ്മയും മകളും തന്നെയായിരുന്നു. ജോലിത്തിരക്കിനിടയിൽ ചിലപ്പോൾ തനിക്ക് അമ്മയെ വിളിക്കാൻ കഴിഞ്ഞില്ലെങ്കില്ല സുനിത എന്നും അമ്മയെ വിളിക്കു മാ യി രുന്നു...
അവരുടെ സ്നേഹം കണ്ട് പലപ്പോഴും തനിക്കു പോലും ചെറിയ അസുയ തോന്നിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് അമ്മ അയച്ച രാജേട്ടൻ കൃത്യ സമയത്ത് കാറുമായെത്തി.രാജേട്ട നോട്ടൊപ്പം വിശേഷങ്ങൾ പങ്ക വച്ച യാത്ര ചെയ്യുമ്പോഴും മനസ്വല്ലത്ത സന്തോഷത്തിലായിരുന്നു. തനിക്കവേണ്ടി മാത്രം ഒരു പാട് യാതനകൾ സഹിച്ച തന്റെ അമ്മയെ കൂടെ കൊണ്ടു പോകാൻ കഴിയുമെന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്ന്നു
സുനിതയുടെ വാക്കുകൾകടമെടുത്താൽ സുമേഷേട്ടനു വേണ്ടി യൗവനത്തിൽ കഷ്ടപ്പെട്ട അമ്മ ഇനി ഇത്തിരി വിശ്രമിക്കട്ടെ...
അമ്മയ്ക്കു സർപ്പൈസായിക്കോട്ടെ എന്നു കരുതി അമ്മയെ താൻ അക്കാര്യം അറിയിച്ചിരുന്ന തുമില്ല:
വീട്ടിലെത്തുമ്പോൾസമയം 2 മണി കഴിഞ്ഞിരിക്കുന്നു.അപ്പോൾഅവിടെ മകന്റെ വർഷങ്ങളായുള്ള വരവിനെ ആഘോഷിക്കയാണ് അമ്മ എന്ന മനസിലായി....
പായസത്തിന്റെയും കറികളുടെയും മണം മൂക്കിലേക്കു തുളച്ചു കയറി:
അതു കൊണ്ടു തന്നെ മറ്റൊന്നും ആലോചിക്കാതെനേരേ ഡൈനിംഗ് റൂമിലേക്ക് ചെന്നു.
കൈ കഴുകി ദക്ഷണം കഴിക്കാനിരുന്നു: അമ്മയുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുവോൾ അറിയാതെ മനസ് കുട്ടിക്കാലത്തിലേന് പോയി. ഒരു പക്ഷേ ഒരു പിടി ചോറിന് വേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്ന ആ കാലത്തെക്കിച്ച അമ്മയും ഓർത്തു കാണാം.. അതാവാം തങ്ങൾക്ക് കുറച്ചു നേരത്തേക്ക് പരസ്പരംഒന്നും 'മിണ്ടാൻ കഴിയാതിരുനത് ...
ഭക്ഷണം കഴിച്ചു കഴിഞ്ഞു.അമ്മയോട് കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു. അതിനിടയിൽ രാജേട്ടൻ തന്റെ സാധനങ്ങളൊക്കെ റൂമിൽ അടുക്കി വച്ചിട്ടുണ്ടായിരുന്നു .....
അടുക്കളയിൽ പാത്രത്തിന്റെ ശബ്ദം കേട്ടു .തന്റെ സംശയം മനസിലാക്കിയെന്നോണം അമ്മ പറഞ്ഞു. ഇവിടെ എനിക്കു കുട്ടിനൊരാളു- ണ്ടന്നു പറഞ്ഞില്ലേ അവരാണ്: നീ അറിയും അവരെ :
അതാരാണെന്നറിയാനായി താൻ അടുക്കളയിലേക്ക് ചെന്നു. അവരെ കണ്ട ഞാൻ സ്തംഭിച്ചു നിന്നു പോയി.അവർ തന്നെ കണ്ടില്ല.പെട്ടെന്നു തന്നെ താൻ അവിടെ നിന്നും പുറത്തിറങ്ങി...
കാരണം നമ്മുടെ വീട്ടിൽഅമ്മയെ സഹായിക്കുന്നത് ശാരദേടത്തിയോ? - തനിക്കൊരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരവസ്ഥയായിരുന്ന അത്:
ശാരദേടത്തിയെ അവിടെ കണ്ടപ്പോൾ മനസ്സ് അറിയാതെ തന്റെ കുട്ടിക്കാലത്തിലേക്ക് ഊളിയിട്ടു പോയക്കഴിഞ്ഞു.
അവിടെ
4-ാം വയസ്സിൽ അച്ചനെ നഷ്ടപ്പെട്ട തന്നെയും കൊണ്ട് തങ്ങളുടെ കൊച്ചു കൂരയിൽ തന്റെ അമ്മ കഴിഞ്ഞിരുന്ന കാലം....
അമ്മ തൊട്ടടുത്തുള്ള ശാരദേട്ടത്തി യുടെ വീട്ടുപണി ചെയ്തായിരുന്നു തന്നെ വളർത്തിയത്. മുറിഞ്ഞ കൈക്ക് ഉപ്പു തേക്കാത്ത ശാരദേട്ടത്തി യുടെ ആട്ടും തുപ്പും കേട്ട് കരഞ്ഞിരുന്നതന്റെ അമ്മയുടെ മുഖം ഇന്നും ഒരു ചിത്രം പോലെ മനസിൽ മായാതെകിടപ്പുണ്ട്. അവരുടെ വീട്ടിൽ നിന്നും വല്ലപ്പോഴും അമ്മകൊണ്ടുവരുന്ന പഴഞ്ചോറ് കഴിച്ചു വിശപ്പടക്കിയ ദിനങ്ങൾ തങ്ങൾക്കുണ്ടായിരുന്നു എന്നോർക്കുമ്പോൾ മനസിനൊരു നീറ്റൽ അനുഭവപ്പെടാറുണ്ട്.
നാട്ടിലെ പണക്കാരനായിരുന്നു ശാരദേട്ടത്തിയുടെ ഭർത്താവ് അബ്കാരി കോൺട്രാക്ടറും ബിസിനസ്സുകാരനുമായി "ന്ന ദാമോദരേട്ടൻ'
തങ്ങളുടെ നാട്ടിൽ ആദ്യമായി ഒരു കാർ വാങ്ങിച്ചത് അദ്ദേഹമായിരുന്നു.
ആകാർ ഒന്ന്നു തൊട്ടു നോക്കിയതിന് തനിക്കു കിട്ടി യ അടിയുടെ വേദന' സ്വന്തമായി വാങ്ങിയ കാർ ഓടിക്കു മ്പോഴു.. തനിക്ക് മാറിയിരുന്നില്ല.
തന്റെ സമപ്രായക്കാരനായിരുന്നുസന്ദീപും അവന്റെ. സഹോദരി സജി ന യു മാ യി രു ന്നു അവരുടെ മക്കൾ:
അവർ അവിടുത്തെ പ്രസിദ്ധമായ Eng.med ium സ്കൂളിലായിരുന്നു പഠിച്ചിരുന്നത് ...
എന്നും വൈകുന്നേരം സ്കൂൾ വിട്ടുകഴിഞ്ഞൽ അമ്മയെ സഹായിക്കാൻ അവിടേക്ക് ചെല്ലുമായിരുന്നതന്നെ വരവേറ്റത് സന്ദീപിന്റെ പരിഹാസ സ്വരങ്ങളായിരുന്നു: കീറി യതും പഴകിയതുമായ ഉടുപ്പുകൾ ധരിച്ചതിന്റെ പേരിൽ തന്നെ പരിഹസിച്ചിരുന്ന സന്ദീപിന്റെ വാക്കുകൾ ആദ്യമാദ്യം വേദനയുണ്ടാക്കിയിരുന്നു വെങ്കിലും പിന്നീടത് തനിക്ക് ശീലമായിപ്പോയി..
പലപ്പോഴും വൈകന്നേരങ്ങളിൽ അവരുടെ തന്നെ ഹോട്ടലുക ളിൽ നിന്ന് കൊണ്ടുവന്ന ഉള്ളി വടയും സുഖിയനും നെയ്റോസ്റ്റും മറ്റുംകൊണ്ടുവന്ന് അവർ കഴിക്കുമ്പോൾ വിശന്നവയറുമായി നോക്കി നിന്നതന്നെ നോക്കി "മക്കളെ അപ്പുറത്ത് ചെന്ന് കഴിക്ക് അല്ലെങ്കിൽ ഈ ചെക്കനെ കൊതി വരും: എ.ന്നു പറഞ്ഞിരുന്
ശാരദേട്ടത്തി യുടെ വാക്കുകൾ കേട്ട് കണ്ണനിറഞ്ഞു പോയതാൻ ഇക്കാര്യം അമ്മ അറിയാതിരിക്കാൻ നന്നേ പാടുപെടേണ്ടി വന്നിട്ടുണ്ട്‌.
എന്താ മോനെ നീ ആലോചിക്കുന്നത്?
അമ്മയുടെ ചോദ്യം തന്നെ സ്വപ്നലോകത്തു നിന്നുണർത്തി.
ഗാര ദേട്ടത്തിക്ക് എന്തു പറ്റി?
അവരുടെ കഥ സകടകരമാണ് മോനെ...
അമ്മ പറഞ്ഞു തുടങ്ങിയപ്പോൾ പണ്ട് പട്ടിണി കിടന്ന് ഉറക്കം വരാത്തതന്നെ ഉറക്കാൻ വേണ്ടി കഥ പറഞ്ഞു തന്നിരുന്ന അമ്മയുടെ .. മുഖം ഓർമ്മ വന്നു....
ദാമോദരേട്ടൻ സന്ദീപിനു പല ബിസിനസ്സു ഇട്ടു കൊടുത്തു... എന്നാൽ അവന്റെ ധൂർത്തും അനാവശ്യ കൂട്ടുകെട്ടുകളും കാരണം അതൊക്കെ നശിപ്പിച്ചു.
ഒടുവിൽ സുഹൃത്തുക്കളോടൊപ്പം ടൂറു പോയ അവന്റെ ചേതനയറ്റ ശരീര oകണ്ട് മാതാപിതാക്കൾ വിങ്ങിപ്പൊട്ടി..
മദ്യപിചച്ച്വണ്ടിയോടിച്ച അവൻ ഒരു ആക്സിഡന്റിൽപ്പെട്ടതാണ്:
ഒരന്യ മതക്കാരനെ സ്റ്റേഹിച്ച് സജിത ഒളിച്ചോടുകയും ചെയ്' തു.അപ്പോഴും സ്വർണ്ണവും പണവും എടുക്കുവാൻ അവളും മറന്നില്ല.
കൂനിൽ മേൽ കുരു എന്നപോലെ ദുരിതങ്ങൾ ഒന്നൊന്നായി പിൻതുടുകയായിരുന്ന
ദാമോദരേട്ടനെ. അദ്ദേഹത്തിന്റെ കള്ളുഷാപ്പിൽ നിന്നും വിഷം ചേർത്തകള്ളു കഴിച്ച അനേ കം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിനെറെ പേരിൽ ദാമോദരേട്ടൻ ജയിയിലായ തും:
പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന രണ്ടു ഹോട്ടലുകൾ അടച്ചു പൂട്ടുകയും ചെയ്തപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ശാരദേട്ടത്തിക്ക ഭാമോദരേട്ടനും നിന്നുപോയി.-.
ഒടുവിൽ ജയിൽ മോചിതനായ ദാമോദരേട്ടന് മരിച്ചവരുടെ ആശ്രിതരുടെ കേസ പറഞ്ഞു തീർക്കുന്നതിoന് തന്റെ സമ്പാദ്യത്തിന് റ ഏറിയ പങ്കും വിൽക്കേണ്ടി വന്നു..
മാനക്കേടു സഹിക്കാനാവതെ ആത്മഹത്യയ്ക്കു ശ്രമിച്ച ദാമോദരേട്ടനെ ദൈവം അവിടേയും കൈവിട്ടു... വിഷം കഴിച്ചു പാതി മരിച്ച ദാമോദരേട്ടൻ കുറച്ചു കാലം ആശുപത്രിയിലും പിന്നീട് ഒ റെക്കാലം വീട്ടിലും കിടന്ന് ഒടുവിൽ കഴിഞ്ഞ വർഷം അന്താശ്വാസം വലിച്ചു.
അദ്ദേഹത്തിന്റെ്‌ ചികിത്സയ്ക്കു വേണ്ടി കിടപ്പാടം പോലും >ഷ്ടപ്പെടേശാരദേട്ടത്തിയെ ഒടുവിൽ അമ്മ വീട്ടിൽ കൊണ്ടുവന്നു നിർത്തി സ്വന്തം ചേച്ചിയുടെ സ്ഥാനം നൽകുകയായിരുന്നു'
അപ്പോൾ അമ്മയുടെ കാൽ തൊട്ട് വന്ദിച്ചു മനസ്സുകൊണ്ടു പറഞ്ഞു അമ്മയെത്ര ധന്യ..
ഇത്രയും ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടും അവരെ സഹായിക്കാൻ ഈ അമ്മയ്ക്കേ കഴിയൂ...
ഇനിയെങ്കില്ല അമ്മ ഞങ്ങളുടെ കൂടെ വന്ന് താമസിക്ക് ...
ഞാൻ അമ്മയെ കൊണ്ടു പോകാൻ വന്നതാണ്. അമ്മയോട് പറഞ്ഞില്ലേന്നേയുള്ളൂ ...
വേണ്ടമോനെ ഈ നാട്ടുവിട്ട് ഞാൻ എങ്ങോട്ടുമില്ല.ഞാൻ വന്നാൽ ശാരദേട്ടത്തിക്ക് ആരുമുണ്ടാകുകയില്ല.'
അതു പറഞ്ഞപ്പോൾ അമ്മയുടെ കണ്ഠമിടറിയോ?
മോൻ ഇനി ഇത്തിരി നേരം പോയി കിടന്നോളൂ ....
യാത്ര ചെയ്തു വന്നതല്ലേ... അമ്മ കുറച്ചുകഴിഞ്ഞു വിളിക്കാം...
അതു പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മയെ നിർബന്ധച്ചിട്ടു കാര്യമില്ലെന്നു മനസിലായി...
തനിക്കൊപ്പം അമ്മയെ കാത്തിരിക്കുന്ന ഭാര്യയോടും മക്കളോടും എന്തു പറയുമെന്ന ചിന്തയിലായി '
തന്നെക്കാളും തന്റെ അമ്മയെ സ്റ്റേഹിച്ച അവൾക്ക് അമ്മയുടെ കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുമെന്നും മക്കളെ അവൾ പറഞ്ഞു മനസിലാക്കഞ്ഞു 'ചെയ്യുമെന്ന ആശ്വാസത്തോടെ കുറച്ചു നേരത്തേ വിശ്രമത്തിനായി അയാൾ ശയനമുറിയിലേക്ക് പ്രവേശിച്ചു.....

Sreeja

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo