Showing posts with label AbdulHakeem. Show all posts
Showing posts with label AbdulHakeem. Show all posts

പ്രണയാഗ്നി.


By AbdulHakeen
ഒരു പിയേഴ്സ് സോപ്പ് മുഴുവൻ തീരാറായിട്ടും അരുണക്ക് തൃപ്തി വന്നില്ല.
ഷവറിൽ നിന്നും വരുന്നത് പോരാഞ്ഞിട്ട് അവൾ ബക്കറ്റിൽ നിന്നും വെള്ളമെടുത്തു തലയിലൂടെ കോരി ഒഴിച്ചു.
പിന്നെയും പിന്നെയും ഷാമ്പൂ എടുത്ത് തലയിൽ തേച്ചു പിടിപ്പിച്ചു.
ഏകദേശം ഒരു ടാങ്ക് വെള്ളം തീർന്നപ്പോഴാണ് അവൾ കുളി നിർത്തിയത്.
രോമം വടിച്ചു കളഞ്ഞ കക്ഷം അവൾ വീണ്ടും മണത്തു നോക്കി. നല്ല സോപ്പ് മണം മാത്രം.
മുടി തുവർത്തി വലിയ ടവൽ ചുറ്റി അവൾ ബെഡ് റൂമിലേക്ക് നടന്നു.
ബെഡ്റൂമിലെ വലിയ നിലക്കണ്ണാടിയിലേക്കു അവൾ നോക്കി. ഒന്ന് രണ്ടു മുടികൾ നരച്ചിരിക്കുന്നു. കണ്ണുകൾക്ക് താഴെ നേരിയ കറുപ്പ് പടർന്നിരിക്കുന്നു.
നല്ല വെളുത്തു തുടുത്ത ശരീരം കുറച്ചു കൂടെ തടി വെച്ചിട്ടുണ്ട്. പിന്നെ വലിയ മാറിടം അല്പം ഇടിഞ്ഞിരിക്കുന്നു.
അരുണാ. നീ സുന്ദരിയാണ്.
അവൾ തന്നോട് തന്നെ ഒരു പത്തു നൂറു പ്രാവശ്യം പറഞ്ഞു.
ബെഡ് ഷീറ്റും തലയിണ കവറും മാറ്റി പുതിയത് ഇട്ടു. വലിയ ജഗ്ഗിൽ വെള്ളം നിറച്ചു റൂമിൽ കൊണ്ട് വെച്ചു.
ഇന്നലെ വാങ്ങിയ ബോഡി സ്പ്രേ അടിച്ചു.
ഏറ്റവും നല്ല സാരി തന്നെ ഞൊറിഞ്ഞു ഉടുത്തു.
വലിയ കരയുള്ള ചുവന്ന സാരിയിൽ അവൾ ഒരു ദേവതയെ പോലെ തിളങ്ങി.
കൊള്ളാം. അവൾക്കു തന്നോട് തന്നെ ഒരു മതിപ്പൊക്കെ തോന്നി.
തീർച്ചയായും വിനുവിന് തന്നെ ഇഷ്ടമാവും.
വിനുവിനെ ഓർക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ പ്രണയം വന്നു നിറയും.
അവന്റെ ആരെയും മയക്കുന്ന പുഞ്ചിരിയും പതിഞ്ഞ സംസാരവും ഉള്ളിന്റെ ഉള്ളിലേക്ക് തുളച്ചു കയറുന്ന വിഷാദം നിറഞ്ഞ നോട്ടവും.
എന്തിലാണ് താൻ വീണു പോയതെന്ന് അരുണക്ക് ഇനിയും മനസ്സിലായിട്ടില്ല.
ചിലപ്പോഴൊക്കെ അരുണക്ക് കുറ്റ ബോധം തോന്നും. തന്നെക്കാൾ പത്തു വയസ്സിനു ഇളപ്പമുള്ള ഒരാളെ പ്രണയിക്കുക എന്ന് വെച്ചാൽ.
അരുണ സർക്കാർ എംപ്ലോയിയാണ്.
അവൾക്കിപ്പോൾ മുപ്പത്തഞ്ചു വയസ്സ് തികഞ്ഞു.
എട്ടു വർഷം മുൻപ് അതായത് അരുണ നേഹയെ ഗർഭം ധരിച്ച സമയത്തു മരിച്ചു പോയതാണ് ഭർത്താവു സജി.
പിന്നീടാണ് അരുണക്ക് സർക്കാർ ജോലി കിട്ടിയത്.
നേഹ ഇപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.
കാലത്തു തന്നെ അവൾ മാമന്റെ കൂടെ ഗുരുവായൂരേക്കു പോയി.
അരുണയും നേഹയും ഒറ്റക്കാണ് ടൗണിൽ താമസം. നേഹയുടെ പഠിപ്പും പിന്നെ അരുണയുടെ ജോലിയും നോക്കി അവർ ഒരു ചെറിയ വീട് എടുത്ത് താമസിക്കുന്നു.
ആകെ ഓഫീസിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ.
ബസ്സിലാണെങ്കിൽ ചുറ്റി വളഞ്ഞു ഇരുപത് മിനുട്ട് പിടിക്കും.
ഏകദേശം ആറു മാസം മുൻപ് വരെ അരുണയുടെ ജീവിതം സാധാരണ രീതിയിൽ തന്നെ ആയിരുന്നു.
അപ്പോഴാണ് വിനു ഓഫീസിൽ ജോയിൻ ചെയ്തത്.
വിനുവിന് 25 വയസ്സ് മാത്രമേ ഉള്ളൂ.
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഓഫീസിലെ എല്ലാവരെയും അവൻ കയ്യിലെടുത്തു.
സ്റ്റെല്ല ആണ് അരുണയോട് വിനുവിനെ കുറിച്ചു ഒരു സംശയം പറഞ്ഞത്.
എല്ലാവരോടും നല്ല പോലെ സംസാരിക്കുന്ന വിനു അരുണയുടെ മുന്നിൽ എത്തുമ്പോൾ വല്ലാതെ നേർവസ് ആവുന്നു.
പിന്നെ അരുണയും അവനെ ശ്രദ്ധിക്കാൻ തുടങ്ങി.
അവനെ കാണുമ്പോൾ അവൾക്ക് സജിയെ ഓർമ വന്നു.
ആദ്യമായി സജിയെ കാണുമ്പോൾ അവനും അങ്ങനെയായിരുന്നു.
അരുണ ഇടക്കിടക്ക് അവനോടു സംസാരിക്കാൻ തുടങ്ങുമ്പോഴെക്കെ അവൻ മെല്ലെ ഒഴിഞ്ഞു മാറും.
അവനെ വിടണ്ട. നല്ല പയ്യനാണ്.
സ്റ്റെല്ല ഇടയ്ക്കിടെ അരുണയോടു പറയും.
അവൻ ഒരു നല്ല കാമുകൻ ആയിരിക്കും. അവന്റെ വിരിഞ്ഞ മാറും ഒതുങ്ങിയ അരക്കെട്ടും.
എന്നാ പിന്നെ സ്റ്റെല്ലക്ക് നോക്കിക്കൂടെ?
അരുണ ചൂടാവും.
നമുക്ക് യോഗമില്ല.
അതും പറഞ്ഞു സ്റ്റെല്ല ചിരിക്കും.
സ്റെല്ലക്ക് ഒരു അഞ്ചു ആറു കാമുകന്മാരുണ്ട്.
എല്ലാവരും ഇടയ്ക്കിടെ അവളെ കാണാൻ വരും.
വൈകുന്നേരങ്ങളിൽ അവൾ അവരുടെ കൂടെ സിനിമക്ക് പോവും.
മറ്റു ചിലപ്പോൾ.....
അത്തരം ദിവസങ്ങളിൽ പിറ്റേന്ന് സ്റ്റെല്ല വരുമ്പോൾ അവളുടെ കയ്യിൽ നിറയെ ചോക്കലേറ്റുകൾ കാണും.
ചോക്കലേറ്റ് സ്റ്റെല്ലയുടെ വീക്ക് നെസ് ആണ്.
ഒരു ദിവസം ചുവന്ന സാരിയുടുത്തു അരുണ ഓഫീസിൽ ചെല്ലുമ്പോൾ വിനു അവിടെ പുറത്തു നില്പുണ്ടായിരുന്നു.
ചുവന്ന സാരിയിൽ ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്. ഇഷ്ടായി. ഇപ്പൊ വരാം.
അരുണക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
എട്ടു വര്ഷങ്ങള്ക്കു ശേഷം ഒരാൾ ആദ്യമായി ആത്മാർഥമായി അവളെ പുകഴ്ത്തിയിരിക്കുന്നു.
പിന്നെ വിനു വന്നത് ഒരു ചെറിയ പൊതിയുമായിട്ടാണ്.
ആരും കാണാതെ അവൻ അത് അരുണയുടെ ടേബിളിൽ വെച്ചു.
ടേബിളിനു താഴെ വെച്ച് അരുണ അത് തുറന്നു നോക്കി.
നല്ല മുല്ല മൊട്ടിന്റെ വാസന അവിടെ നിറഞ്ഞു.
എട്ടു വർഷത്തിന് ശേഷം ആദ്യമായി അവൾ അന്ന് മുല്ലപ്പൂവണിഞ്ഞു.
തനിക്ക് മുല്ലപ്പൂ വളരെ ഇഷ്ടമാണെന്നു വിനുവിനോട് ആര് പറഞ്ഞു.
സജിയും ഇങ്ങനെ ആയിരുന്നു.
ചില രാത്രികളിൽ മുല്ലപ്പൂവുമായി വരും.
ഏതോ ഓർമകളിൽ അവൾ നെടു വീർപ്പിട്ടു.
ഉച്ചക്ക് എല്ലാരും ഊണ് കഴിക്കാൻ പോയപ്പോൾ വിനു അവളുടെ അടുത്തേക്ക് വന്നു.
ചേച്ചിയെ കാണാൻ നല്ല ഭംഗി തോന്നുന്നു.
അന്നാദ്യമായി അരുണയുടെ കവിൾ ചുവന്നു.
അവളുടെ മുഖത്ത് നാണം നൃത്തമാടി.
പിന്നെ എല്ലാ ദിവസവും വിനു മുല്ല പ്പൂ കൊണ്ട് വരും.
ആരും കാണാതെ ഫയലിനു ഇടയിൽ വെച്ച് അരുണക്ക് കൊടുക്കും.
ചിലപ്പോ നല്ല കടുമാങ്ങ അച്ചാർ.
പിന്നെ ചിലപ്പോൾ ശർക്കര ഉപ്പേരി.
ഇത് വരെ വിനു അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ല.
പക്ഷെ അവന്റെ കണ്ണുകളിലെ ഇഷ്ടം അവളുടെ മനസ്സ് തിരിച്ചറിഞ്ഞു.
എല്ലാ ദിവസവും അരുണ പോകുന്ന ബസ്സിന്‌ പിറകെ വിനു ബൈക്കുമായി വരും.
ഇടയ്ക്കിടെ മിന്നായം പോലെ ബസ്സിനെ ഓവർ ടേക്ക് ചെയ്തു പിന്നെ സ്ലോ ആക്കി അവളെ നോക്കി ചിരിക്കും.
പിന്നീട് പണിക്കരേട്ടന്റെ മോളുടെ കല്യാണത്തിന് തിരുവനന്തപുരത്തേക്കു പോയി തിരിച്ചു വരുമ്പോൾ ബസ്സിൽ അവർ ഒരു സീറ്റിൽ ആയിരുന്നു.
സംസാരിച്ചു ഇടക്ക് ഉറങ്ങിയ അരുണ ഉറക്കമുണരുമ്പോൾ വിനുവിന്റെ തോളിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു.
അന്ന് പണിപ്പെട്ടാണ് അവൾ വികാര പ്രക്ഷോഭങ്ങളെ നിയന്ത്രിച്ചു നിർത്തിയത്.
ഒരു പക്ഷെ വിനു അന്ന് ഒന്ന് ചുംബിച്ചിരുന്നുവെങ്കിൽ അവൾ എല്ലാം മറന്നു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തുമായിരുന്നു.
പ്രണയപനിയിൽ വിയർത്തു കുളിച്ചു അന്ന്.
ഇന്നലെ അരുണ കുറച്ചു പായസം ഓഫീസിൽ കൊണ്ട് പോയിരുന്നു.
വിനുവിന് ഒരു വലിയ ചോറ്റു പാത്രത്തിൽ അവൾ മാറ്റി വെച്ചത് കൂടെ സ്റ്റെല്ല എടുത്തു കുടിച്ചു.
വിനു വന്നപ്പോ അവൾ കൈ മലർത്തി കാട്ടി.
വെളുത്തു തുടുത്ത വിനുവിന്റെ മുഖം ചുവന്നു തുടുത്തു.
അരുണയുടെ മുഖത്തേക്ക് ഉറ്റു നോക്കിയ അവന്റെ മിഴികൾ നിറഞ്ഞു വന്നു.
ഒന്നും മിണ്ടാതെ അവൻ പുറത്തേക്കു പോയി.
അരുണ പിന്നാലെ ചെന്ന് നോക്കുമ്പോൾ അവൻ ഗോവണിയുടെ താഴെ നിന്ന് കരയുകയായിരുന്നു.
അരുണ അവന്റെ കൈ പിടിച്ചു.
അറിയാതെ അവൾ അവന്റെ കയ്യിൽ ചുംബിച്ചു.
എന്റെ വിനു നാളെ വീട്ടിലേക്കു വാ. എത്ര പായസം വേണേലും തരാം.
അത് കേട്ട് വിനുവിന്റെ കണ്ണുകൾ തിളങ്ങി.
പറ്റിക്കൊ?
ഇല്ല. വിനൂന് എന്ത് വേണേലും തരാം.
കുറ്റബോധം നിറഞ്ഞ ഹൃദയത്തോടെ അവൾ പറഞ്ഞു.
പിന്നെ അവൾ വേഗം തിരിഞ്ഞു നടന്നു.
അരുണക്ക് ആകെ പശ്ചാത്താപം തോന്നി.
എന്താണ് താൻ പറഞ്ഞത്. ഒരിക്കലും കളങ്കിത ആവില്ലെന്നുറപ്പിച്ച താൻ ഒരു വെറും പയ്യന്റെ മുന്നിൽ.
ഛെ.
കുറ്റബോധം വന്നു നിറയുന്ന അതെ നിമിഷം അവനോടുള്ള പ്രണയം ഒരു ഭാഗത്തൂടെ നിറഞ്ഞൊഴുകും.
ഏറ്റവും അവസാനം പ്രണയം കുറ്റബോധത്തെ അതി ജയിക്കും.
അരുണ മൊബൈൽ എടുത്തു നോക്കി.
പത്തു മണിയാവാൻ ഇനിയും അഞ്ചു മിനുട്ട് കൂടെയുണ്ട്.
അവൾ വേഗം മുല്ലപ്പൂ എടുത്ത് തലയിൽ ചൂടി.
അറിയാതെ അവളുടെ ദേഹം ചൂട് പിടിച്ചു.
വിനു വന്നാൽ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് ഒന്ന് പൊട്ടിക്കരയാൻ അവൾ വെമ്പി.
എട്ടു വർഷങ്ങൾക്ക് ശേഷം അവളുടെ ഉള്ളിലെ സ്ത്രീ എന്തിനൊക്കെയോ വേണ്ടി ദാഹിച്ചു.
അവൾ വഴിക്കണ്ണുമായി അവനെ കാത്തിരുന്നു. അവളുടെ വിലപ്പെട്ടതെല്ലാം അവനു സമർപ്പിക്കാൻ.
അവളുടെ അടി മനസ്സിലൂറിയ പാപ ബോധം അവളുടെ പ്രണയം മറി കടന്നു.
പെട്ടെന്ന് കാളിങ് ബെൽ അടിച്ചു.
മിടിക്കുന്ന ഹൃദയത്തോടെ അവൾ വാതിൽ തുറന്നു.
പുറത്തു വിനുവിന്റെ കൂടെ അവന്റെ 'അമ്മ കൂടെ ഉണ്ടായിരുന്നു.
അരുണയുടെ വികാരം ഒറ്റ നിമിഷം കൊണ്ട് ആവിയായി.
അമ്മെ. ഇതാ എന്റെ അരുണേച്ചി. ശരിക്കും സീമേച്ചിയെ പോലെ തന്നെ ഇല്ലേ?
'അമ്മ അവളെ തന്നെ നോക്കി.
അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ക്യാൻസർ വന്നു മരിച്ചു പോയ മകളുടെ തൽ സ്വരൂപം കാണുകയായിരുന്നു അവർ.
എന്തിനെന്നറിയാതെ അരുണയുടെ മിഴികളും നിറഞ്ഞു.
അവൾ വിനുവിനെ നോക്കി.
അവന്റെ മുഖത്തെ പ്രണയം അവൾക്കിപ്പോൾ കാണാൻ കഴിഞ്ഞില്ല.
പകരം പെങ്ങളോടുള്ള അഗാധമായ സ്നേഹമായിരുന്നു.
അവർക്കു പായസം കൊടുക്കുമ്പോൾ അവളുടെ ഉള്ളു കരയുകയായിരുന്നു.
വിനൂ മാപ്പ്.
അവൾ ഫോൺ എടുത്തു നേഹയെ വിളിച്ചു.
മോളെ വേഗം വാ. ഇവിടെ മാമൻ വന്നിട്ടുണ്ട്.
ആരാ. കുട്ടു മാമനാണോ?
അരുണയുടെ ഏറ്റവും ഇളയ അനുജനാണ് കുട്ടൻ.
അല്ല. അത് പോലുള്ള വേറൊരു മാമൻ.
അരുണയുടെ മനസ്സ് പൊയ്തൊഴിഞ്ഞ ആകാശം പോലെ മനോഹരമായി.
പ്രണയവും പാപ ബോധവും പോയി അവിടെ മുഴുവൻ സ്നേഹത്തിന്റെ ശാന്തി നിറഞ്ഞു.
ഹാളിൽ ഉറക്കെ വിനുവിന്റെയും അമ്മയുടെയും ചിരി കേൾക്കാമായിരുന്നു.....

അങ്കിൾ.



സ്കൂൾ വിട്ടു വരുമ്പോൾ അലീന വലിയ കൺഫ്യൂഷനിൽ ആയിരുന്നു.
അയ്ഷ തൊട്ടടുത്തു ഇരിക്കുന്നത് പോലും അവൾ മറന്നു പോയി.
ഓരോരുത്തരായി ഇറങ്ങി കൊണ്ടിരുന്നു. അവരുടെ സംസാരമൊന്നും അവൾ കേൾക്കുന്നുണ്ടോ എന്ന് സംശയമാണ്.
ഇനി അവർ രണ്ടു പേരും മാത്രം ബാക്കിയുള്ളു.
ഇറങ്ങുന്നില്ലേ ?.
സിസ്റ്ററിന്റെ ചോദ്യമാണ് അവരെ ഉണർത്തിയത്.
ഇത് വരെയേ സ്കൂൾ ബസ് ഉള്ളൂ.
ഇനി ഇവിടുന്നങ്ങോട്ട് നടക്കണം.
അയ്ഷയുടെ വീട് കഴിഞ്ഞു പോവുമ്പോൾ അലീനക്ക് എന്തോ ഒരു വല്ലായ്മ തോന്നി.
അയ്ഷയുടെ വീട് കഴിഞ്ഞു മൂന്നാമത്തെ വീടാണ് അലീനയുടെ റോസ് വില്ല.
അയ്ഷയും അലീനയും ടൌണിലെ പേര് കേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു.
ഒന്ന് മുതൽ അവർ ഒരുമിച്ചാണ്.
ഇപ്പൊ മൂന്നാം ക്ലാസ്സിൽ എത്തി നിൽക്കുന്നു.
ആയിഷുവിന്റെ ഉപ്പ ഡോക്ടർ ആണ്. ഉമ്മ ഹൌസ് വൈഫ്‌.
അലീനയുടെ പപ്പാ ലിജോ മാത്യു ആർമിയിലായിരുന്നു. കമാൻഡോ.
ഇപ്പൊ റിട്ടയർ ആയി ടൌണിൽ സെക്യൂരിറ്റി സ്ഥാപനം നടത്തുന്നു. കേരളമാകെ പത്ത് പതിനായിരം സ്റ്റാഫ്‌ ഉണ്ട്.
മമ്മ ജീന ടീച്ചർ ആണ്.
മമ്മ വരാൻ ഇനിയും ടൈം എടുക്കും.
നടക്കുമ്പോൾ അലീന മെല്ലെ പാളി നോക്കി.
തൊട്ടടുത്ത വീട്ടിലെ ജോയ് അങ്കിൾ വന്നിട്ടില്ല.
കാർ ഇല്ല. പക്ഷെ ആന്റിയുടെ സ്കൂട്ടർ കിടക്കുന്നുണ്ട്.
ആന്റി നേരത്തെ വന്നു കാണും.
അവളുടെ മനസ്സിൽ നേരിയ ഒരു തണുപ്പ് വീണു.
ആന്റിയെ അവൾക്കു ഇഷ്ടമില്ല.
അവർക്കു മക്കളില്ല.
ജോയിയെ ആണ് അലീനക്കിഷ്ടം.
അങ്കിൾ ആണ് ആദ്യം വരാറ്.
പിന്നെ നല്ല രസമാണ്.
മമ്മ വരുന്നത് വരെ ജോയ് അവളുടെ കൂടെ കളിച്ചു രസിക്കും.
അയാൾക്ക് ഒരു പാട് കളികൾ അറിയാം.
അറബി കഥകളും പഞ്ചതന്ത്ര കഥകളും ബൈബിൾ കഥകളും പിന്നെ ഒരു പാട് നാടോടി കഥകളും.
അയാൾ എപ്പോഴും അലീനക്ക് ചോക്ലേറ്റ് കൊടുക്കും.
എന്റെ മോളാണെന്നു എപ്പോഴും ചെവിയിൽ പറയും.
അങ്കിൾ നല്ല ക്ലീൻ ഷേവ് ആണ്.
ഉമ്മ വെക്കുമ്പോൾ പപ്പയുടെ പോലെ മീശ കുത്തില്ല.
ഞാൻ ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാണ് അങ്കിളിന്റെ ഭാവം. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മുതിർന്ന പെൺ കുട്ടിയാണെന്ന് അങ്കിൾ സമ്മതിച്ചു തരില്ല.
എത്ര വലുതായാലും നീ എനിക്ക് കൊച്ചു കുട്ടിയാണെന്ന് എപ്പോഴും പറയും.
അങ്കിളിനെ എപ്പോഴും പുഞ്ചിരിച്ചേ കാണാൻ കഴിയൂ.
പപ്പയെ പോലെ സിഗരറ്റ് മണക്കില്ല.
അങ്കിൾ കെട്ടിപിടിച്ചു ഉമ്മ വെക്കുമ്പോൾ നല്ല ചോക്കലേറ്റിന്റെ മണമാണ്.
ഉമ്മ വെക്കുന്നത് അലീനക്ക് ഇഷ്ടമില്ല.
പ്രത്യേകിച്ച് ചുണ്ടിൽ.
പക്ഷെ അങ്കിൾ പിണങ്ങും.
അയ്ഷ എപ്പോഴും പറയും. നമ്മളൊക്കെ വല്യ കുട്ടികളാണ്. ആരെയും തൊടാൻ സമ്മതിക്കരുത് എന്നൊക്കെ.
പക്ഷെ അവൾ ഒരു പൊട്ടി പെണ്ണാണ്.
ഒരു പൊട്ടി പെണ്ണിന് അങ്കിളിന്റത്ര വിവരമുണ്ടാവുമോ.
അങ്കിളിന്റെ കഥകൾ കേൾക്കാൻ അലീനക്ക് ഇഷ്ടമാണ്.
മടിയിലിരുത്തി മാത്രമേ അങ്കിൾ കഥ പറയൂ. അത് മാത്രമാണ് അവൾക്കു ഇഷ്ടമില്ലാത്തത്.
കഥ പറയുമ്പോൾ അങ്കിൾ ദേഹം മൊത്തം തടവും.
അങ്കിളിനൊന്നും ഒരു നാണവുമില്ല.
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മുതിർന്ന കുട്ടിയല്ലേ ഞാൻ. ക്‌ളാസ്സിലെ ഏറ്റവും വലിയ കുട്ടിയാണ് ഞാൻ.
അപ്പൊ എന്റെ ദേഹത്തൊക്കെ തടവാമോ?
ഇതൊക്കെ അച്ചന്മാർ ചെയ്യേണ്ടതാണെത്രെ. അങ്കിൾ പറയും.
പെൺകുട്ടികളുടെ ദേഹത്ത് സാത്താൻ കയറുമത്രേ ഇങ്ങനെ തടവിയില്ലെങ്കിൽ.
അങ്കിളിനു മാത്രമേ അലീനയോടു സ്നേഹമുള്ളു.
അല്ലേൽ പപ്പ ചെയ്യേണ്ടതാണ് ഇതെല്ലാം. ഒറ്റ മോളല്ലേ.
സാത്താൻ കയറി നശിച്ചോട്ടെ എന്ന് കരുതിയിട്ടല്ലേ. അതാ പപ്പക്ക് അലീനയോടു ഒട്ടും സ്നേഹമില്ല.
ആരോടും പറയരുതെന്ന് അങ്കിൾ പറഞ്ഞിട്ടുണ്ട്. പറഞ്ഞാൽ സാത്താൻ മമ്മയുടെ ദേഹത്ത് കയറുമത്രേ. അത് അലീനക്ക് മാത്രം ഇഷ്ടമില്ല.
സാത്താൻ വേണേൽ പപ്പയുടെ ദേഹത്ത് കേറിക്കോട്ടെ.
എന്നാലും മമ്മയെ തൊട്ടുള്ള കളി വേണ്ട.
അവൾക്കു പപ്പയെ മാത്രമേ ഇഷ്ടമില്ലാത്തതുള്ളു. മമ്മയെ ഇഷ്ടമാണ്.
മമ്മക്ക് നല്ല ജ്യൂസ്‌ ഒക്കെ ഉണ്ടാക്കാൻ അറിയാം.
ഈ മമ്മക്ക് അങ്കിളിനെ കെട്ടിയാൽ മതിയായിരുന്നു. അപ്പൊ എന്ത് രസമായിരിക്കും.
പപ്പക്ക് കഥകൾ ഒന്നും അറിയില്ല.
പിന്നെ ഒരത്ഭുതമുണ്ട്.
അങ്കിളിനു മന്ത്രവാദവും അറിയാം. മടിയിലിരുത്തി ദേഹത്ത് തടവി മന്ത്രം ചെല്ലുമ്പോൾ സാത്താൻ ഓടുന്നത് എങ്ങോട്ടെന്നറിയാമോ?
അങ്കിളിന്റെ മടിയിലേക്കു. എന്നിട്ട് മന്ത്രം ഇങ്ങനെ കൂടി കൂടി വരുമ്പോൾ സാത്താൻ ഇങ്ങനെ പിടഞ്ഞു പിടഞ്ഞു ചന്തിയിൽ ഒരു കുത്തുണ്ട്.
പുറത്തു പോവാൻ സമ്മതിക്കരുതെന്നു അങ്കിൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ചന്തി കൊണ്ട് അമർത്തി പിടിക്കണം പോലും.
പോയാൽ അത് മമ്മയുടെ ദേഹത്ത് കയറുമത്രേ.
ഇതൊക്കെ പപ്പക്കറിയാമോ?
അത് കൊണ്ട് അലീനക്ക് പപ്പയെ ഇഷ്ടമില്ല.
അത് മാത്രമല്ല.
പപ്പാ എപ്പോഴും ടി ഷർട്ട്‌ മാത്രമേ ധരിക്കൂ. കുറ്റി മുടിയും കുററി താടിയും. പിന്നെ സിനിമയിലെ വില്ലന്മാരെ പോലെ ആറടി ഉയരവും കട്ടി മീശയും കൂളിംഗ് ഗ്ലാസും മസിലും.
ബുള്ളറ്റിൽ മാത്രമേ ജോലിക്ക് പോവൂ.
കാർ ഉണ്ടേലും എടുക്കൂല.
അങ്കിൾ അങ്ങനല്ല.
അങ്കിൾ മടിയിലിരുത്തി കാർ ഓടിക്കുന്നത് പഠിപ്പിച്ചു തരും.
അങ്കിൾ വയറിലും നെഞ്ചിലുമൊക്കെ ഇക്കിളിയിടും. ഈ അങ്കിളിനു വണ്ടിയോടിക്കുമ്പോൾ ഒരു പേടിയുമില്ല.
ബുള്ളറ്റ് അലീനക്ക് ഇഷ്ടമില്ല. കാരണം അത് വില്ലന്മാരുടെ വണ്ടിയാണ്.
പപ്പാ രാത്രിയെ വരൂ. അപ്പോൾ അവൾ ഉറങ്ങിയത് പോലെ കിടക്കും.
അയാൾ വന്നു അവളുടെ മുടിയിൽ തടവി നെറ്റിയിൽ ഉമ്മ വെച്ചു തിരിച്ചു പോവും. മാൾബറോ സിഗരറ്റിന്റെ മണം രാവിലെ വരെ റൂമിൽ തങ്ങി നിൽക്കും.
പപ്പയുടെ മുഖത്ത് ഒരു മുറിവിന്റെ പാടുണ്ട്. പണ്ട് ആർമിയിൽ ജോലി ചെയ്യുമ്പോൾ പറ്റിയതാണ്.
പിന്നെ പപ്പക്ക് ഒരു ദുസ്വഭാവം ഉണ്ട്.
രാവിലെ നേരത്തെ എണീൽക്കും. ജോഗിംഗിന് പോവാൻ. അത് പ്രശ്നമില്ല. അപ്പൊ അലീനയെയും എണീൽപിക്കും. പക്ഷെ ഇന്നു വരെ അവൾ ജോഗിംഗിന് പോയിട്ടില്ല.
പപ്പക്ക് പോയാൽ പോരെ. അലീന കൊച്ചല്ലേ. ഇങ്ങനെ മഴയത്തു ഒക്കെ ഓടിക്കാമോ.
ഇതൊക്കെ കൊണ്ടാണ് അവൾ ഇത് വരെ പപ്പയെ സ്കൂളിൽ കൊണ്ട് പോവാത്തത്.
അലീനക്ക് പപ്പയില്ലേ എന്ന് വരെ സന്ധ്യ മാഡം ചോദിച്ചിട്ടുണ്ട്. ഇനി അടുത്ത തവണ അങ്കിളിനെ കൊണ്ട് പോണം.
ഇത് വരെ അങ്കിൾ വന്നിട്ടില്ല.
ഇന്നു പിടക്കുന്ന സാത്താനെ കൊല്ലണം എന്ന് അങ്കിൾ പറഞ്ഞിട്ടുണ്ട്.
സാത്താൻ അങ്കിളിന്റെ മടിയിൽ നിന്നു പോവുന്നില്ലത്രേ.
സാത്താൻ പണ്ട് ഒരു രാജകുമാരൻ ആയിരുന്നു. ഏതോ മുനി ശപിച്ചു സാത്താൻ ആയതാണത്രേ.
പാവം രാജകുമാരൻ.
രാജകുമാരനു തിരിച്ചു പോവണമെങ്കിൽ സാത്താനെ കൊന്നു രക്തം കുടിയേറിയ കുട്ടിയുടെ ദേഹത്ത് ഒഴിക്കണമത്രേ.
അതും മന്ത്രം ചൊല്ലി തന്നെ. അതിനു അലീനയോടു ആന്റി വിരുന്നു പോവുന്ന ദിവസം വന്നാൽ മതിയെന്ന് അങ്കിൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
രക്തം എടുക്കാൻ അലീന കുളിച്ചു ഡ്രസ്സ്‌ ഉടുക്കാതെ അങ്കിളിന്റെ മടിയിലിരുന്ന് ചന്തി കൊണ്ട് ഞെരിച്ചു കൊന്നു എടുക്കണമെത്രെ.
രക്തം വാർന്നാൽ സാത്താൻ ചുരുങ്ങി ചുരുങ്ങി പോവും.
സാത്താന്റെ രക്തത്തിനു വെളുത്ത നിറമാണത്രെ.
വെളുത്ത നിറം മാറി ചുവപ്പ് നിറമാകുന്നതു വരെ ഇത് ആവർത്തിക്കണം പോലും.
അങ്കിൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ മമ്മയുടെ ദേഹത്തേക്ക് സാത്താൻ കയറി കൂടും .
മുതിർന്ന സ്ത്രീകളെ സാത്താൻ കഴുത്തു ഞെക്കി കൊല്ലും.
ഇത് വല്ലതും പപ്പക്കറിയാമോ?
അയ്ഷയുടെ ദേഹത്തും സാത്താൻ ഉണ്ടത്രേ.
അലീനയുടെ സാത്താനെയും കൊന്നു തരാമെന്നു അങ്കിൾ സമ്മതിച്ചിട്ടുണ്ട്.
അവളോട്‌ പറയാൻ പറ്റില്ലത്രേ. പറഞ്ഞാൽ അവളുടെ സാത്താനും അലീനയുടെ മമ്മയുടെ ദേഹത്ത് കയറും.
ഈ സാത്താന്മാർക്കെല്ലാം കയറാൻ അലീനയുടെ മമ്മയെ മാത്രമേ കിട്ടിയുള്ളൂ.
അയ്ഷയുടെ സാത്താന് അവളുടെ ഉമ്മയുടെ ദേഹത്ത് കയറിക്കൂടെ ?
രാത്രി അലീനക്ക് ഉറക്കം വന്നതേയില്ല.
നേരിയ മയക്കത്തിൽ അവൾ ഒരു പേക്കിനാവ് കണ്ടു.
സാത്താൻ അവളെ കൊല്ലാൻ വരുകയാണ്. സാത്താൻ അടുത്തേക്ക് വരുമ്പോൾ ചോക്കലേറ്റിന്റെ മണം പരന്നൊഴുകി.
അരണ്ട വെളിച്ചത്തിൽ സാത്താന് അങ്കിളിന്റെ മുഖമായിരുന്നു.
കോമ്പല്ലുകൾ അവളുടെ കഴുത്തിൽ അമർന്നു.
പെട്ടെന്ന് ഞെട്ടി ഉണർന്നു അവൾ കഴുത്തു തടവി.
പിന്നെ അവൾക്കു ഉറങ്ങാനേ കഴിഞ്ഞില്ല.
സിന്ധു മാം ആണ് അലീനയുടെ ക്ലാസ്സ്‌ ടീച്ചർ.
ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് അലീന. അത് കൊണ്ട് തന്നെ അവളുടെ ഒരു നേരിയ ഭാവ മാറ്റം പോലും ടീച്ചർ ശ്രദ്ധിക്കാറുണ്ട്.
ടീച്ചറുടെ ചോദ്യങ്ങൾക്കൊന്നും അവളുടെ കയ്യിൽ ഉത്തരമില്ലായിരുന്നു.
ലഞ്ച് ബ്രേക്കിന് അലീനയെ തേടി ടീച്ചറുടെ കൂടെ സെലിൻ മാഡവും വന്നു.
സെലിൻ വളരെ നന്നായി കുട്ടികളെ കൈ കാര്യം ചെയ്യും. എറണാകുളം ജില്ലയിലെ ഒട്ടു മിക്ക സ്കൂളിലും കൗൺസിലിങ് കൊടുക്കുന്നത് അവരാണ്.
സെലിന്റെ വാക്കുകൾക്ക് മുന്നിൽ അറിയാതെ അലീന മനസ് തുറന്നു.
സെലിൻ അമ്പരന്നു പോയിരുന്നു.
അന്ന് ഉച്ചയ്ക്ക് ശേഷം അലീനക്ക് ക്ലാസ്സിൽ കയറേണ്ടി വന്നില്ല. രണ്ടു മണിക്കൂറിനുള്ളിൽ അലീനയുടെ സകല സംശയങ്ങളും അവർ മാറ്റി കൊടുത്തു.
അങ്കിൾ അല്ല ആരെയും ദേഹത്ത് തൊടാൻ സമ്മതിക്കരുതെന്നു അവൾ പഠിച്ചു കഴിഞ്ഞു.
അരുത് എന്ന് പറയാനുള്ള ആർജ്ജവമാണ് ഒരു പെൺകുട്ടിയുടെ സൗന്ദര്യം എന്ന് അവൾ തിരിച്ചറിഞ്ഞു.
പോലീസിൽ അറിയിക്കണ്ടേ ?
യെസ്. ബട്ട്‌ അതിനു മുൻപേ അവളുടെ പേരെന്റ്സിനെ അറിയിക്കണ്ടേ?
വിവരമറിഞ്ഞപ്പോൾ മമ്മ തളർന്നു പോയി.
ഫോൺ വന്നപ്പോൾ തന്നെ അവർ ഓടി വന്നു.
പേടിക്കണ്ട. ഇപ്പോ ഒന്നും സംഭവിച്ചിട്ടില്ല.ബട്ട്‌ സൂക്ഷിക്കണം.
കംപ്ലൈന്റ്റ്‌ കൊടുക്കണം.
സെലിൻ അലീനയുടെ കൈ പിടിച്ചു.
അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. മമ്മ അവളെ ചേർത്തു പിടിച്ചു.
അലീനയുടെ പപ്പയോടു എങ്ങനെ പറയുമെന്നായിരുന്നു മമ്മയുടെ ശങ്ക.
സ്നേഹം പ്രകടിപ്പിക്കാൻ കഴിയില്ലെന്നേയുള്ളു. ആളുടെ മനസ്സിൽ നിറയെ സ്നേഹമാണ്.
മുഖത്ത് ഗൗരവം ആണെങ്കിലും കുട്ടികളുടെ മനസ്സ് ആണ്. അത് നല്ല വണ്ണം മമ്മക്കറിയാം.
രാത്രി ഒരു പാട് വൈകിയാണ് ലിജോ വന്നത്.
അലീന ഉറങ്ങിയിരുന്നു.
കോൺസിലിങ്ങോടെ അവളുടെ സമാധാനം തിരിച്ചു കിട്ടി. ഇപ്പൊ ഉറക്കമില്ലാതായത് മമ്മക്കാണ്.
ആരെ വിശ്വസിക്കും എന്ന് മനസ്സിലാക്കാൻ കഴിയാത്തിടത്തോളം ഒരമ്മയുടെ മനസ്സ് വേദനിച്ചു കൊണ്ടേ ഇരിക്കും.
ലിജോയുടെ മുഖത്തേക്ക് നോക്കാൻ ജീനക്ക് കഴിഞ്ഞില്ല.
അവൾക്കു കരച്ചിൽ വന്നു തുടങ്ങിയിരുന്നു.
ലിജോയുടെ മാറിൽ മുഖം ചേർത്തു അവൾ പൊട്ടി കരഞ്ഞു.
കരയണ്ട. ആ പട്ടി ഇനി വരില്ല.
നടുക്കത്തോടെ ജീന മുഖമുയർത്തി.
ടീച്ചർ എന്നെയും വിളിച്ചിരുന്നു. കൂടുതൽ ഒന്നും ചോദിക്കരുത്.
ജീന കണ്ണ് തുടച്ചു.
അവൾക്കറിയാം ലിജോയെ.
ഒരിക്കൽ ഡൽഹിയിൽ കമാൻഡോ ആയി ജോലി ചെയ്യുമ്പോൾ പത്തു പന്ത്രണ്ടു അക്രമികളെ ഒറ്റയ്ക്ക് നേരിട്ട ആളാണ്. ഭയം എന്ന വാക്ക് ലിജോക്കറിയില്ല.
ലിജോ അലീനയുടെ റൂമിൽ ചെന്നപ്പോൾ അവൾ നല്ല മയക്കത്തിലായിരുന്നു.
ഉറക്കത്തിൽ അവൾ പപ്പയെ സ്വപ്നം കാണുകയായിരുന്നു. ജീവിതത്തിൽ ആദ്യമായി അവൾ പപ്പയെ സ്നേഹത്തോടെ ചുംബിച്ചു.
ലവ് യൂ പപ്പാ.
ലവ് യൂ ടൂ ഡിയർ.
അലീന ഉറക്കമുണർന്നപ്പോൾ ചുറ്റും സിഗററ്റിന്റ മണം ഉണ്ടായിരുന്നു.
പപ്പാ എപ്പോഴാ വന്നു പോയതെന്ന് അവൾക്കു മനസ്സിലായില്ല.
പുറത്തു വന്നപ്പോൾ പപ്പാ ജോഗിംഗിന് പോവാൻ റെഡി ആയിരുന്നു.
ആദ്യമായി അവൾക്കു പപ്പയുടെ കൂടെ ഓടണമെന്നു തോന്നി.
രാവിലത്തെ തണുത്ത കാറ്റിന് പുതു മഴയുടെ ഗന്ധമായിരുന്നു. രാത്രി എപ്പോഴോ പെയ്ത മഴയിൽ ഭൂമി നനഞ്ഞു കുതിർന്നു കിടന്നു.
അലീന അമ്പരപ്പോടെ പപ്പയെ കാണുകയായിരുന്നു. എത്ര ആൾക്കാരാണ് പപ്പയെ വിഷ് ചെയ്യുന്നത്.
ചെറുപ്പക്കാരെല്ലാം പപ്പയുടെ ബോഡി അസൂയയോടെ നോക്കുന്നു.
തിരിച്ചു വരുമ്പോൾ അങ്കിളിന്റെ ഗേറ്റിനു മുൻപിൽ പപ്പാ നിന്നു.
മോളറിഞ്ഞോ അങ്കിളിനെ ഇന്നലെ ഹോസ്‌പിറ്റലൈസ്‌ ചെയ്തു. ആരോ അടിച്ചു പഞ്ചറാക്കിയതാ.
അലീന ഒന്നും മിണ്ടിയില്ല. അവൾ അച്ഛനോട് ചേർന്നു നടന്നു.
ഒരാഴ്ച കഴിഞ്ഞു രാത്രി
പന്ത്രണ്ടു മണിക്ക് അയാൾ വരുമ്പോൾ അലീന ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു.
പപ്പയില്ലാതെ അവൾക്കു ചോറ് ഇറങ്ങാതായിരിക്കുന്നു.
ഇപ്പൊ പപ്പയും മോളും ഒന്നായി. ഞാൻ പുറത്തും.
ജീന കളി പറയും.
അലീന ചിരിക്കും.
രാവിലെ ഒരുമിച്ചാണ് ബ്രേക്ഫാസ്റ്.
ഇന്നു പപ്പ സ്കൂളിൽ വരണം.
എന്തിനാ
ഇന്നാണ് പേരെന്റ്സ് മീറ്റിംഗ്
അതിനു സ്കൂളിൽ മമ്മയല്ലേ പതിവ്
വേണ്ട. നാളെ പപ്പാ വന്നാൽ മതി.
നിർബന്ധിച്ചു വിളിച്ചാൽ നോക്കാം. അയാൾ ചിരിച്ചു.
പപ്പാ വരണം. പിന്നെ ബുള്ളറ്റിൽ വന്നാൽ മതി.
ഓക്കേ.
പിറ്റേന്ന് ഉച്ചക്ക് മീറ്റിംഗ് തുടങ്ങാൻ നേരം ലിജോ വന്നില്ല.
അലീന. വെർ ഈസ് യുവർ മോം.
ഓൺ ദി വേ മാഡം.
രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ പുറത്തു ബുള്ളറ്റിന്റെ ശബ്ദം അവൾ കേട്ടു.
വുഡ്ലാൻഡ് ലെതർ ഷൂസും ബ്ലൂ ജീൻസും റെഡ് ഡെനിം ടി ഷർട്ടും കൂളിംഗ് ഗ്ലാസും വെച്ചു ആറടി പൊക്കത്തിൽ ഉറച്ച കാലടികളോടെ ലിജോ കയറി വന്നപ്പോൾ ആണുങ്ങൾ അസൂയയോടെയും പെണ്ണുങ്ങൾ ആരാധനയോടെയും നോക്കി നിന്നു.
ക്ലാസ്സിലെ കുട്ടികൾ അത്ഭുതത്തോടെ അയാളെ നോക്കി.
അവരുടെ മനസ്സിലെ ഹീറോയുടെ അതെ രൂപമായിരുന്നു അയാൾക്ക്.
യുവർ ഡാഡി ഈസ് വെരി ഹാൻഡ്‌സം ലൈക്‌ ബോളിവുഡ് സ്റ്റാർസ്.
മീറ്റിംഗ് കഴിഞ്ഞു പോവാൻ നേരം സന്ധ്യ മാഡം അലീനയുടെ ചെവിയിൽ പറഞ്ഞു.
വൈകിട്ട് പപ്പയുടെ പിറകിൽ ചേർന്നിരുന്നു ബുള്ളറ്റിൽ ടൗണിലൂടെ പറക്കുമ്പോൾ അവൾ അറിയാതെ
കരച്ചിൽ വന്നു.
അന്ന് രാത്രി അവൾ ഒരു സ്വപ്നം കണ്ടു.
സാത്താൻ അവളുടെ പിന്നാലെ ഓടി വരുന്നു.
ഒന്നായി രണ്ടായി നൂറായ് ആയിരമായി അത് ഇങ്ങനെ കൂടി കൊണ്ടിരുന്നു.
പെട്ടെന്ന് പടച്ചട്ട ധരിച്ച ഒരു യോദ്ധാവ് കുതിര പുറത്തു പാഞ്ഞു വന്നു അവളെ പൊക്കി എടുത്തു കുതിച്ചു പാഞ്ഞു.
ആദ്യം വന്ന സാത്താന് അങ്കിളിന്റെ മുഖമായിരുന്നു.
ഒറ്റയടിക്ക് യോദ്ധാവ് അവന്റെ കഥ കഴിച്ചു.
അതോടെ ബാക്കി സാത്താന്മാർ ഭയന്നോടി.
അലീന യോദ്ധാവിനോട് ചേർന്നിരുന്നു.
അയാൾക്ക് മൽബൊറോ സിഗെരെറ്റിന്റെ ഗന്ധമായിരുന്നു.
രാവിലെ
പപ്പയുടെ കൂടെ നടക്കുമ്പോൾ അവൾ ചുറ്റിനും നോക്കി.
ഒരൊറ്റ സാത്താനെ പോലും കണ്ടില്ല.
അവൾ പപ്പയുടെ കയ്യിൽ അമർത്തി പിടിച്ചു.
ലവ് യൂ പപ്പാ.
അവളുടെ കുഞ്ഞു കണ്ണുകളിൽ ആയിരം നക്ഷത്രങ്ങൾ ഉദിച്ചു നിന്നു.
നേർത്ത മഞ്ഞു തുള്ളികൾ അവളുടെ മുഖത്ത് കുളിര് കോരിയിട്ടു.
വിണ്ണിലും മണ്ണിലും സ്നേഹവും സമാധാനവും വന്നു നിറഞ്ഞു.
ആ പപ്പയുടെ മനസ്സിലും........
ശുഭം....
ഹക്കീം മൊറയൂർ

ദുർഗാ കി മാ.



ഹക്കീം മൊറയൂർ.
പെണ്ണുങ്ങൾ പല തരമുണ്ട്. പല രീതിയിലും എന്നെ സ്വാധീനിച്ചവരുണ്ട്. വേദനിപ്പിച്ചവരുണ്ട്. തല്ലിയവരും തലോടിയവരും ഉണ്ട് .
അവരെയൊന്നുമല്ല
എന്നെ ഞെട്ടിച്ചു കളഞ്ഞ കുറെ സ്ത്രീകൾ ഉണ്ട്. അന്നെന്റെ ഉറക്കം കെടുത്തിയവർ .
ഇന്നും എന്നെ വേട്ടയാടുന്ന മുഖങ്ങളുടെ ഉടമകൾ . അവരിൽ രണ്ടു പേരെ കുറിച്ചാണ് ഇന്നെന്റെ നോവ്.
ഒരു ട്രയിൻ യാത്രയിലാണ് അവളെ ഞാൻ കാണുന്നത്.
താട പത്രിയിൽ ജോലി ചെയ്യുമ്പോൾ
പെട്ടെന്നു നാട്ടിലേക്ക് പോകേണ്ട ഒരാവശ്യം വന്നു. റിസർവ്വ് ചെയ്യാൻ കഴിയാത്തത് മൂലം ജനറൽ കംപാർട്ട്മെന്റിൽ കയറി.
തിക്കും തിരക്കും കൂട്ടി എങ്ങനെയൊക്കെയോ അകത്ത് കയറി പറ്റി.
മുംബെയിൽ നിന്നും കന്യാകുമാരിക്ക് പോവുന്ന ജയന്തി എകസ് പ്രസ് ആണ്. കാലു കുത്താൻ ഇടമില്ലെങ്കിലും ഒരു വിധം അഡ്‌ജസ്റ്റ് ചെയ്ത് നിന്നു. തെലുങ്കത്തികളുടെ തലയിൽ ചൂടിയ പൂക്കളുടെയും ആളുകളുടെ വിയർപ്പിന്റെയും മനം പുരട്ടുന്ന ഗന്ധത്തിനിടയിൽ എന്റെ ബോഡി സ്പ്രേയുടെ മണം മുങ്ങിപ്പോയി.
ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോ കംപാർട്ട്മെന്റിലെ ഒരു കല്യാണ പാർട്ടി ഇറങ്ങി. കിട്ടിയ ഗ്യാപ്പിൽ ഞാൻ ഒരു സീറ്റ് പിടിച്ചു.
അപ്പോഴാണ് ഞാനവരെ കണ്ടത്.
ദൈന്യതയുടെ ആൾരൂപം പോലെ ഒരു പെണ്ണ്. മെലിഞ്ഞ് കവിളൊട്ടി വിളറി വെളുത്ത ഒരു ഹിന്ദിക്കാരി. കൂർത്ത മുഖത്തിലെ മൂക്കുത്തി പോലും വിളറി വെളുത്തു പോയിരുന്നു.
അവരുടെ തൊട്ടടുത്ത് ഒരു പെൺകുട്ടി. പത്തു പതിനഞ്ചു വയസ്സു തോന്നിക്കുന്ന ഇരുനിറക്കാരി. തുറന്ന ജനലിനിടയിലൂടെ അവളുടെ കെട്ടഴിച്ചിട്ട മുടി പറന്നു നടക്കുന്നതു കാണാൻ നല്ല ഭംഗിയായിരുന്നു.
നേരം ഉച്ചയായി ക്കാണും. നല്ല വിശപ്പ്. ട്രയിനിൽ ഇപ്പോൾ വലിയ തിരക്കില്ല. എല്ലാവരും പൊതി ച്ചോറു കഴിക്കുന്ന തിരക്കിലാണ്.
എനിക്ക് വല്ലാത്ത വിശപ്പുണ്ടായിരുന്നു. രാവിലെ കഴിച്ച ദോശയൊക്കെ എപ്പൊഴേ ദഹിച്ചു പോയി. അടുത്ത സ്റ്റേഷനിൽ നിന്ന് ഒരു പൊതി ച്ചോറു വാങ്ങി തിരിഞ്ഞപ്പോഴാണു ആ പെൺകുട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്. പൊതിച്ചോറിലേക്കുള്ള അവളുടെ നോട്ടം കണ്ടപ്പോൾ ഞാനത് പുറകിലേക്ക് പിടിച്ചു.
പെട്ടെന്നവൾ നോട്ടം മാറ്റിക്കളഞ്ഞു. എനിക്ക് ഒരു ചെറിയ വല്ലായ്മ തോന്നാതിരുന്നില്ല. ചോറ് കഴിക്കാൻ എടുത്തപ്പോൾ അവൾ വീണ്ടും ഇടം കണ്ണിട്ട് നോക്കി.
അപ്പോഴാണ് അവർ ഒന്നും കഴിച്ചില്ലല്ലോ എന്ന് എനിക്ക് തോന്നിയത്.
ഖാനാ ഖായേംഗെ?
നഹീ ബായ് സാബ് . ശുക്രിയാ
ബോജ്പുരി കലർന്ന ഹിന്ദിയാണ്..
നിർബന്ധിച്ചപ്പോ അവളുടെ കണ്ണു നിറഞ്ഞു.
ചോറ് അവളുടെ കയിൽ കൊടുത്ത് രണ്ട് ചോറ് കൂടെ വാങ്ങി തിരിച്ചു വന്നപ്പോഴേക്കും അവൾ കഴിച്ചു തുടങ്ങിയിരുന്നു..
ചോറ് കഴിച്ചപ്പോൾ ആ സ്ത്രീയുടെ തളർച്ച ഇത്തിരി കൂടിയ പോലെ തോന്നി.
അവരുടെ കൺപീലികൾ നനഞ്ഞിരുന്നു. നന്ദി നിറഞ്ഞ മുഖവുമായി അവർ എന്നെ നോക്കി കുപ്പിയിൽ നിന്നും വെള്ളമെടുത്തു കുടിച്ചു.
എനിക്കും വേണം
ഞാൻ പറഞ്ഞു.
വേണ്ട. എച്ചിലാണ്
പ്രശ്നമില്ല. ഞാൻ കൈ നീട്ടിയപ്പോൾ മനസ്സില്ലാ മനസ്സോടെ വെള്ളക്കുപ്പി എന്റെ നേരെ നീട്ടി.
അവസാനം അവർ അവരുടെ കഥ പറഞ്ഞു.
ബീഹാറിലെ ഏതോ കുഗ്രാമത്തിൽ ജനിച്ചു വളർന്ന് മേൽജാതി ക്കാരനെ പ്രണയിച്ചതിന് ജാതി കോമരങ്ങൾ ചവച്ചു തുപ്പി പുറം കാലു കൊണ്ട് തട്ടി എറിഞ്ഞപ്പോൾ എത്തിപ്പെട്ടത് ബോംബ ചുവന്ന തെരുവിൽ.
കഴപ്പു തീർക്കാൻ വന്ന ആരോ സമ്മാനിച്ചതാണ് കൂടെയുള്ള മകൾ.
പേരു ദുർഗാ ദേവി.
വിട്ടു മാറാത്ത അസുഖം മാറാൻ പ്രാർത്ഥിക്കാൻ തിരുപ്പതിയിൽ പോവുന്നു.
പഴയ പോലെ കസ്റ്റമറെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിനാൽ ഇപ്പോ വരുമാനമില്ല. കയ്യിൽ പൈസയുമില്ല.
അപ്പോ അതാണ്. തികച്ചും അപരിചിതനായ എന്റെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കാൻ കാരണം.
ദുർഗ്ഗ എന്തു കൊണ്ടോ വലിയ അസ്വസ്ഥയായിരുന്നു. അമ്മയുടെ വിഴുപ്പ് ഒരു പക്ഷേ അവളെ അലോസരപ്പെടുത്തുന്നുണ്ടാവണം.
അപ്പോ ഇപ്പോ വരുമാനം?
എന്റെ ചോദ്യത്തിനു അവർ ഒന്നു പതറി. ദുർഗ്ഗ പെട്ടെന്ന് മുഖം കഴുകാനെന്ന മട്ടിൽ പുറത്തേക്ക് പോയി.
അവൾ ഒരു കടയിൽ ജോലിക്ക് പോവുന്നുണ്ട്.
അവർ പറഞ്ഞു.
പേടിയാണു മോനേ. എന്റെ അനുഭവം എന്റെ മോൾക്ക്‌ ഒരിക്കലും വരാതിരിക്കട്ടെ.
ഞാൻ ആകെ വല്ലാതായി.
അവരുടെ കൈയിൽ തൊട്ടപ്പോ പെട്ടെന്നവർ കൈ വലിച്ചു.
വേണ്ട മോനെ. എന്നെ തൊടണ്ട. ഡോക്ടർ പോലും എന്നെ തൊടാറില്ല.
ഒരു കാലത്ത് എന്നെ തിരക്കി ഒരു പാട് പേർ വന്നിരുന്നു.
ഇന്ന്...
അവർ വിതുമ്പി.
എന്താ അസുഖം.
അവർ ഒന്നും മിണ്ടിയില്ല
അസുഖം എന്താണെന്ന് എനിക്കു മനസ്സിലായിരുന്നു. അതു കൊണ്ടാവും അവർ തൊടണ്ടാ എന്നു പറഞ്ഞത്.
അവരുടെ അടുത്തിരുന്ന തെലുങ്കൻ ഭാര്യയുടെ ചെവിയിൽ എന്തോ പറഞ്ഞു. വെറുപ്പോടെ അവരെ നോക്കിയിട്ട് അവർ എണീറ്റു പോയി.
അയാൾക്ക് ഹിന്ദി അറിയാമായിരിക്കണം.
ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ആൾക്കാരുടെ മനോഭാവത്തിനു ഒരു മാറ്റവും വന്നിട്ടില്ല.
മോൾക്കറിയുമോ?
അറിയാം.
ട്രയിൻ തിരുപ്പതി എത്താറായി. അവർ മുഷിഞ്ഞ ബാഗ് എടുത്തു.
ദുർഗ്ഗ ഇനിയും വന്നിട്ടില്ല.
അവൾ വാതിലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. പുറം തിരിഞ്ഞു നിൽക്കുന്ന അവളൊരു ശിലാ വിഗ്രഹം പോലെ തോന്നിച്ചു.
ദുർഗ്ഗാ
ഞാൻ വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
ഞാൻ പഴ്സ് തുറന്ന് നൂറിന്റെ നാലഞ്ചു നോട്ടെടുത്തു അവളുടെ നേരെ നീട്ടി.
അവളുടെ മുഖം വിവർണമായി. അവൾ വാങ്ങിയില്ല.
അവളുടെ കൈ പിടിച്ച് നിർബന്ധ പൂർവം ഞാൻ അത് ഏൽപ്പിച്ചു.
നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ അതു വാങ്ങി.
ഒരു പാട് പേർ ഇറങ്ങാനും കയറാനുമുണ്ട്. ട്രയിൻ അൽപ്പ നേരം നിർത്തിയിടുകയും ചെയ്യും.
സീറ്റിൽ ബാഗ് വച്ച് അവരുടെ കൂടെ ഞാനും ഇറങ്ങി. ദോശക്കടയിൽ ദോശയും കാപ്പിയും റെഡിയായിരുന്നു.
ദോശ കഴിച്ച് യാത്ര പറഞ്ഞ് അവർ പോയപ്പോൾ എനിക്ക് എന്തോ വലിയ സന്തോഷം തോന്നി.
തിരിച്ചു വാതിൽ കയറിയതേ ഉള്ളു. അവൾ ഓടി കിതച്ച് വന്നു.
ഭയ്യാ......
കയ്യിലുണ്ടായിരുന്ന ചരട് അവളെന്റെ കയ്യിൽ കെട്ടി തന്നു.
ആദ്യമായിട്ടാണ് ജോലി ചെയ്യാതെ ഒരാൾ പൈസ തരുന്നത്.
ഏങ്ങലടിച്ചു കൊണ്ടവൾ പറഞ്ഞു.
അവൾ എന്റെ കണ്ണിലേക്ക് നോക്കി പിന്നെയും വിളിച്ചു
ഭയ്യാ ....
എന്താണു ജോലി എന്നു ഞാൻ ചോദിച്ചില്ല.
അവളുടെ ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരുന്നു.
അവളുടെ നോട്ടത്തോളം എന്നെ വേദനിപ്പിച്ച മറ്റൊരു നോട്ടവും ഇതു വരെ ഞാൻ കണ്ടിട്ടില്ല. അവളോളം ആരും എന്റെ ഹൃദയത്തെ കീറി മുറിച്ചിട്ടുമില്ല..

നിർഭയ...



By: Abdul Hakeem
രാത്രി പന്ത്രണ്ടു മണി ആയിട്ടും എനിക്ക് ഉറക്കം വന്നില്ല. ലൈറ്റ് ഓഫ്‌ ചെയ്ത് മൊബൈലിന്റെ നീല വെളിച്ചം നോക്കി കിടക്കുമ്പോൾ പെട്ടെന്നു ഫേസ്ബുക്കിൽ നിന്നും നോട്ടിഫിക്കേഷൻ വന്നു. ഞാൻ പെട്ടെന്ന് തന്നെ ഓപ്പൺ ചെയ്തു. മുപ്പത്തി അയ്യായിരം ലൈക്‌ കവിഞ്ഞു. 
ഇത്തിരി കൂടെ നന്നാക്കി എഴുതാമായിരുന്നു. നിർഭയയുടെ ഓർമ ദിവസം താനിട്ട പോസ്റ്റിനു കീഴെ എത്രായിരം കമന്റുകൾ. ആയിരക്കണക്കിന് ലൈക്സ്. തന്റെ ഹൃദയത്തിൽ നിന്നും പൊട്ടി ഒലിച്ച ലാവാ പ്രവാഹത്തിൽ വെന്തുരുകുകയാണ് ഓൺലൈൻ സമൂഹം. മറന്നു തുടങ്ങിയ മുറിവുകളിൽ കൂർത്ത കഠാര കുത്തി ഇറക്കുകയാണെന്നു താനെന്നു ദീപ പറഞ്ഞത് വെറുതെയല്ല. 
ഞാൻ വീണ്ടും എന്റെ പോസ്റ്റ്‌ വായിച്ച് തുടങ്ങി. ഇന്നു രാവിലെ ഇട്ടതു മുതൽ ഇത് നൂറാമത്തെ തവണയാണ്. കാക്കക്ക് തന്കുഞ്ഞു പൊൻകുഞ്ഞാണല്ലോ.
മറക്കാമോ നമുക്ക് നിർഭയയെ. ആരു മറന്നാലും എനിക്ക് മറക്കാൻ പറ്റുമോ?. ഡൽഹിയുടെ തെരുവുകളിൽ വേട്ട നായ്ക്കൾ കടിച്ചു കുടഞ്ഞ ആ മാൻപേടയെ. വാവിട്ടു കരഞ്ഞ ആ അമ്മയെ. കാമവെറിയന്മാരായ ആ ചെകുത്താന്മാരെ..
എന്റെ പരിമിതികൾ എനിക്കറിയാം. നിങ്ങളെ പോലെ ഞാനും നിസ്സഹായനാണ്. പക്ഷെ എന്റെ അവസാന ശ്വാസം വരെയും എന്റെ ഹൃദയം നിര്ഭയമാർക്ക് വേണ്ടി തുടിച്ച് കൊണ്ടേ ഇരിക്കും.എന്റെ കൈകൾ അവൾക്കു വേണ്ടി എഴുതി കൊണ്ടേ ഇരിക്കും. കാരണം ഞാനും ഒരു അമ്മ പെറ്റ മനുഷ്യനായി പിറന്നില്ലേ?
എന്റെ പോസ്റ്റുകൾ വായിച്ച് ഫോള്ളോവെഴ്സിന്റെ കരൾ പിളരണമെന്നു എനിക്ക് നിര്ബന്ധം ഉണ്ട്. കാരണം സമൂഹത്തിന്റെ നേരെയുള്ള എന്റെ ചാട്ടുളി പോലെയുള്ള ചോദ്യങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് ലക്ഷകണക്കിന് ഫോല്ലോവേർസിനെ തന്നത്. ഇനിയും മറ്റൊരു നിറഭയയും ഏത് നാട്ടിലും ഉണ്ടായിക്കൂടാ. ഏത് പെണ്ണിനും ഏത് പാതിരാത്രിയിലും അവളുടെ മാനം നഷ്ടപ്പെട്ടു കൂടാ.
പോസ്റ്റ്‌ വായിച്ചപ്പോൾ എനിക്ക് എന്നെ കുറിച്ച് തന്നെ തെല്ലു അഭിമാനം തോന്നാതിരുന്നില്ല. ആയിരക്കണക്കിന് ആൾക്കാരുടെ റോൾ മോഡലാണ് താനിന്നു. 
അല്പം തുറന്നിട്ട ജനാലയിലൂടെ നേർത്ത തണുത്ത കാറ്റു അടിച്ചു വീശി. ചാറ്റൽ മഴയുണ്ട്. പുതുമഴയുടെ നേർത്ത മാദക ഗന്ധം കാറ്റിനൊപ്പം റൂമിലേക്ക്‌ വരുന്നുണ്ടായിരുന്നു. 
പെട്ടെന്ന് കാളിങ് ബെല്ലടിച്ചു. 
മനു ആയിരിക്കും. എന്റെ റൂം പാർട്ണർ ആണ് മനു. അവൻ മെഡിക്കൽ റെപ് ആണ്. മാസത്തിൽ അഞ്ചോ പത്തോ ദിവസം. അതിൽ കൂടുതൽ അവന്റെ ശല്യം ഉണ്ടാവാറില്ല.
വാതിൽ തുറന്നപ്പോൾ ദീപ്തി. മഴയിൽ കുളിച്ചു കിതച്ചു അവൾ അകത്തേക്ക് കയറി.
നമ്മുടെ മനുവിന്റെ പെണ്ണാണ്‌ ദീപ്തി. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം. അതിനാൽ അവൾ ഇടയ്ക്കിടെ ഇവിടെ വന്ന്‌ താമസിക്കാറുണ്ട്. 
മനു എവിടെ ?
ഞാൻ ചോദിച്ചു. 
അവനെ ട്രെയിൻ കയറ്റി വിട്ടാ ഞാൻ വരുന്നേ.
അപ്പൊ ദീപ്തിയുടെ വണ്ടി?
അത് പഞ്ചർ ആയി ശ്യാം 
അപ്പൊ വണ്ടി എവിടാ 
റെയിൽവേ സ്റ്റേഷനിൽ.മനുവിനെ കയറ്റി വിട്ടു വണ്ടി എടുക്കുമ്പോഴാ പഞ്ചർ കാണുന്നെ. ഫോൺ നോക്കുമ്പോ അതും ചത്ത് കിടക്കുന്നു. 
അപ്പൊ ഓട്ടോ പിടിച്ചു പോന്നോ ദീപ്തി?
ഇല്ല ശ്യാം. ഓട്ടോക്കാരുടെ നോട്ടവും ഭാവവും ഒക്കെ കണ്ടാൽ ഈ അസമയത്ത് ഏതെങ്കിലും പെൺകുട്ടികൾ ഓട്ടോയിൽ കയറുമോ?
ആരുടെ എങ്കിലും ഫോൺ വാങ്ങി എനിക്ക് വിളിച്ചു കൂടായിരുന്നോ? ഞാൻ വരുമായിരുന്നല്ലോ.എന്നിട്ട്?
എന്നിട്ടെന്താ ? ഞാൻ റെയിൽവേ സ്റ്റേഷന്റെ പിറകു വശത്തൂടെ നേരെ ഇങ്ങോട്ട് വെച്ചു പിടിച്ചു.
എന്റെ ഈശ്വരാ. ഞാൻ നെഞ്ചത്ത് കൈ വെച്ചു പോയി. 
ദീപ്തി പോയി ഡ്രസ്സ്‌ മാറി വാ. ഈറൻ ആയി നിക്കാതെ.
ഞാൻ ആലോചിക്കുകയായിരുന്നു. ഈ അസമയത്ത് ദീപ്തിയെ പോലെ ഒരു പെണ്ണ്.ദൈവമേ നീ കാത്തു.
ശ്യാമിന്റെ മുഖമെന്താ കടന്നൽ കുത്തിയ പോലെ. 
ദീപ്തി ഈറൻ മാറിയുള്ള വരവാണ്. 
മനുവിന്റെ ഷർട്ടും മുണ്ടുമാണ് വേഷം.
ഒന്നുമില്ല ദീപ്തി. ഇപ്പൊ ശരിക്കും ഒരാൺകുട്ടി തന്നെ.
അല്ലേലും ഞാൻ ഒരാൺകുട്ടി തന്നാ 
എന്നാലും എന്റെ ദീപ്തി.നീ ഒറ്റയ്ക്ക് വന്നത് ശരിയായില്ല.
അതെന്താ ശ്യാം.ഇത് ഞാൻ ജനിച്ചു വളർന്ന നാടല്ലെ?
ദീപ്തി. കരിയിലകൾ ക്കിടയിലെ പാമ്പാണ് നഗരം. ഓരോ അടിയും സൂക്ഷിച്ചേ വെക്കാവു. 
ഈ നഗരത്തിൽ ശ്യാം ഉള്ളപ്പോഴോ?
ഞാൻ ഒന്നും മിണ്ടിയില്ല.
അല്ലേലും ദീപ്തി അങ്ങനാണ്. അവളോട്‌ പിടിച്ചു നിക്കാൻ ഇത്തിരി പാടാണ്.
പുറത്തു മഴ കനത്തു പെയ്യാൻ തുടങ്ങിയിരുന്നു. 
ദീപ്തി പോയി കിടന്നോ. നേരം കുറെ ആയി.
പെട്ടെന്ന് വലിയ ശബ്ദത്തോടെ ഒരു ഇടി വെട്ടി. കറന്റ്‌ പോയി.
നാശം.
ഇരുട്ടിൽ പുതുമഴയുടെ രൂക്ഷ ഗന്ധം എന്റെ മൂക്ക് തുളച്ചു. 
ശ്യാം. മെഴുകുതിരി ഉണ്ടോ.
ദീപ്തിയാണ്. 
ഇടയ്ക്കിടെ വന്ന മിന്നലിന്റെ വെളിച്ചത്തിൽ അവൾ തപ്പി പിടിച്ചു എന്റെ അടുത്തു വന്നു.
പുതുമണ്ണിന്റെ മണത്തിന്റെ ഒപ്പം അവളുടെ വിയർപ്പിന്റെ മണവും എന്റെ മൂക്കിലേക്ക് അടിച്ചു കയറി.
മിന്നലിന്റെ വെളിച്ചത്തിൽ അവളുടെ ഭംഗി ഇരട്ടിച്ചതു പോലെ എനിക്ക് തോന്നി.
പുതുമഴയുടെ ഗന്ധവും ഈറൻ കാറ്റും ഇണയുടെ വിയർപ്പിന്റെ മത്തു പിടിപ്പിക്കുന്ന മണവും.
ഇണ ചേരാൻ വെമ്പുന്ന കാട്ടു മൃഗം എന്റെ ഉള്ളിൽ ചുരമാന്തി.
കടുത്ത എതിർപ്പിനും നിലവിളിക്കും മേലെ അവളുടെ പൂവുടൽ ഞാൻ ഉഴുതു മറിച്ചു. എന്റെ പുരുഷത്വത്തെ തള്ളി മാറ്റാൻ കഴിയാതെ അവൾ പെരുമഴ പോലെ അലറി കരഞ്ഞു.
പുറത്തു മഴ ശമിച്ചിരുന്നു. മഴ പാറ്റകൾ വെളിച്ചം തേടി അലഞ്ഞു.
കറന്റ്‌ വരുമ്പോൾ അവൾ വെറും തറയിൽ ചോര ഒലിപ്പിച്ചു കിടക്കുകയായിരുന്നു.
വെളുത്തു തുടുത്ത ദേഹം മുഴുവൻ തോല് പൊളിച്ച മുയലിനെ പോലെ ചുവന്നു കിടന്നു.
വേച്ചു വേച്ചു എണീറ്റു അവൾ എന്നെ നോക്കി. ആ നോട്ടം എന്റെ ആത്മാവിനെ പോലും ദഹിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. 
മഴ വീണ്ടും പെയ്യാൻ തുടങ്ങി.
തിരിഞ്ഞ് നടക്കുന്ന അവളുടെ പിൻകാഴ്ച്ചയിൽ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ വേട്ട മൃഗം പിന്നെയും രക്തം തേടി അലഞ്ഞു.
ഒടുവിൽ 
പിറ്റേന്ന് രാവിലെ റെയിൽവേ സ്റ്റേഷന്റെ പിന്നിലെ പൊട്ടക്കുളത്തിൽ അവൾ മരിച്ചു കിടന്നു.
അന്ന് രാത്രി കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല. മനസ്സ് മുഴുവൻ ദീപ്തിയായിരുന്നു. 
പിറ്റേന്ന് രാവിലെ എന്റെ പുതിയ പോസ്റ്റിനു സപ്പോർട്ടേഴ്സിന്റെ ചാകരയായിരുന്നു. വിമർശകർ പോലും എന്റെ ഛര്ദിലിന്‌ താഴെ അക്ഷരങ്ങളെ വ്യഭിചരിച്ചു. 
എല്ലാവരുടെയും ഹൃദയം കൊളുത്തി വലിച്ച എന്റെ ആ പോസ്റ്റ്‌ അവസാനിക്കുന്നത് ഇങ്ങനെ ആയിരുന്നു.. 
അന്ന് നിർഭയ, ഇന്നു ദീപ്തി, നാളെ ഒരു പക്ഷെ....മാലാഖകൾ സൂക്ഷിക്കുക. കരിയിലകൾക്കുള്ളിലെ കരിമൂർഖനാണ്‌ നഗരം......... ശുഭം.

മൂന്നു ഹൂറികൾ..



By Abdul Hakeem.....
ഹൂറികൾ എന്നാൽ സ്വർഗീയ സുന്ദരികൾ എന്നാണർത്ഥം. സൗന്ദര്യം എന്നാൽ എന്താണെന്നു നമ്മളിൽ പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാക്കുന്ന ഒരു ഗമണ്ടൻ സബ്ജക്ട് ആയി തുടരുകയാണ് ഈ 4G യുഗത്തിലും.
അത് എന്തോ ആകട്ടെ ഞാൻ ഹൂറികൾ എന്നുദ്ദേശിച്ചത് ചില പച്ചയായ പെൺ ജീവിതങ്ങളെ കുറിച്ചാണ്. സമൂഹത്തിന്റെ ചവിട്ടും തുപ്പും ഏറ്റു വാങ്ങി കണ്ണീർ വറ്റിപ്പോയ ചില ജീവിതങ്ങളെ കുറിച്ചാണ്. അതിലുപരി എന്നെ കുറിച്ചാണ്.
നമ്മളെ ഒക്കെ അത്ഭുതപ്പെടുത്തുന്ന ചില ആളുകളുണ്ട്. അത് ഒരു പക്ഷെ വലിയ സ്ഥാനമാനങ്ങൾ ഉള്ളവരായിരിക്കില്ല. ചിലപ്പോൾ അവർ നമ്മളെ ചിന്തിപ്പിക്കും. ചിലപ്പോൾ കരയിപ്പിക്കും. മറ്റു ചിലപ്പോൾ ഹൃദയത്തിന്റെ അടിത്തട്ടിൽ മാറാത്ത മുറിവുകൾ സമ്മാനിക്കും. ഇനിയും ഉറങ്ങാത്ത മുറിവുകളിൽ ഓർമ്മകൾ മുള്ള് കുത്തി നേർത്ത ചോരപ്പാടുകൾ സമ്മാനിക്കും.
ഇത് എന്റെ ജീവിതത്തിൽ എന്നെ മനുഷ്യനാവാൻ പഠിപ്പിച്ച മൂന്നു പെണ്ണുങ്ങളുടെ കഥയാണ്.
പെണ്ണുടലെന്നാൽ ആണിന്റെ കാമം തീർക്കാനുള്ളത് മാത്രമെന്ന് കരുതിയ എന്നെ ഒരു മനുഷ്യനാക്കിയ മൂന്നു പെണ്ണുങ്ങൾ.
ഇവരാണെന്റെ ഹൂറികൾ...
1. കാട്ടു ചെമ്പകം.
ഞാൻ... എന്റെ പേര്... ഞാൻ ഞാനായി തന്നെ ഇരിക്കട്ടെ.
എന്നെ പ്രസവിച്ച അന്ന് തന്നെ എന്റെ ഉമ്മ മരിച്ചു. എന്റെ ഉമ്മയെ ഞാൻ കണ്ടിട്ടില്ല.
ഉമ്മയെ കൊന്നവൻ എന്ന ലേബൽ നെറ്റിയിൽ ഒട്ടിച്ചാണ് ഞാൻ വളർന്നത്‌ തന്നെ.
ഒരു വർഷം കഴിഞ്ഞപ്പോൾ ഉപ്പയും.
അതോടെ അമ്മാവൻ എന്നെ അവരുടെ വീട്ടിലേക്കു കൊണ്ട് പോയി.
അമ്മായിയുടെ കണ്ണിലെ കരടായിരുന്നു ഞാൻ. നിറമുള്ള ഒരു ഓർമ്മകൾ പോലും ഇല്ലാതെ എന്റെ ബാല്യം കൊഴിഞ്ഞു പോയി. തൊട്ടതിനും പിടിച്ചതിനുമൊക്കെ അമ്മായിക്ക് കൊട്ടാനുള്ള ഒരു ചെണ്ടയായിരുന്നു ഞാൻ.
ബാല്യത്തിലെ അനുഭവങ്ങൾ എന്നെ വിടാതെ പിന്തുടർന്ന് പോന്നു. പെണ്ണെന്ന വർഗത്തിനോടുള്ള എന്റെ പകയും കൂടി കൂടി വന്നു.
പ്ലസ്ടു കഴിഞ്ഞ അവധിക്കാലം. അമ്മായിയും മക്കളും വിരുന്നു പോയ പകലിലാണ് ആ കുട്ടി വീടിന്റെ മുൻപിൽ വന്നു നിന്നത്.
പാഴ് സാധനങ്ങൾ പെറുക്കാൻ വന്ന തമിഴ് പെൺകൊടി. ഒരു പതിനഞ്ചു പതിനാറു വയസ്സ് തോന്നും. ഇരുണ്ടതാണെങ്കിലും ഭംഗിയുള്ള മുഖം. ഒതുങ്ങിയ ശരീരം.
എന്താ..
ഞാൻ അവളെ നോക്കി.
പഴയ സാധനങ്ങൾ കൊടുക്കാനുണ്ടോ ?
തമിഴ് കലർന്ന മലയാളത്തിൽ പ്രത്യേക ഈണത്തിലാണ് ചോദ്യം.
എനിക്ക് ദേഷ്യമാണ് വന്നത്.
ഇവിടെ ഒന്നും ഇല്ല. പോടീ
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നപ്പോൾ അവളുടെ പിൻ കാഴ്ച്ചയിൽ എന്റെ കണ്ണുടക്കി.
ഹേയ്. ഇവിടെ വാ
പഴയ നോട്ടു പുസ്തകം എടുക്കുമോ
അവളുടെ കണ്ണിൽ പ്രതീക്ഷയുടെ ചെറിയ പൂത്തിരികൾ മിന്നി.
വേണമങ്കിൽ അകത്തു പോയി എടുത്തോ. അകത്തു ഉമ്മയുണ്ട്
തുറന്ന് കിടന്ന വാതിൽ ചൂണ്ടി ഞാൻ പറഞ്ഞു.
ചെറിയ സംശയം പോലുമില്ലാതെ അവൾ അകത്തേക്ക് കയറി. ഞാൻ ചുറ്റും നോക്കി. ആരുമില്ല.
എന്റെ മനസ്സിൽ ആയിരം കരി മൂർഖന്മാർ പത്തി വിടർത്തി. പെട്ടെന്ന് ഞാൻ അകത്തു കയറി വാതിലടച്ചു.
ഞെട്ടി തെറിച്ചു പോയിരുന്നു അവൾ. നിമിഷ നേരം കൊണ്ട് അവൾ വിയർത്തു കുളിച്ചു. അലറിക്കരയാൻ ഒരുങ്ങിയ അവളുടെ വായ് എന്റെ ബലിഷ്ഠമായ കരങ്ങൾ അമർത്തി പിടിച്ചു.
മിണ്ടിയാൽ കൊന്നു കളയും പന്നീ..
കാട്ടു പന്നിയെ പോലെയുള്ള എന്റെ മുരൾച്ച കേട്ട് അവളുടെ പിടച്ചിൽ പോലും നിന്നു.
കണ്ണീർ നിറഞ്ഞ കണ്ണുകളിൽ ഭയം വന്നു നിറഞ്ഞു.
ഞാൻ കൈ വിട്ടു. കിതച്ചു കൊണ്ട് അവൾ എന്റെ നേരെ കൈ കൂപ്പി.
നിങ്ങളെ ഉമ്മയെ ഓർത്തു എന്നെ വെറുതെ വിടണം.
ഉമ്മ.......
എന്റെ മനസ്സ് ഒന്ന് പകച്ചു
അല്ലേൽ എന്നെ കൊല്ലണം. മാനം പോയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല. മുറിവേറ്റ പെൺപുലിയുടെ ശൗര്യത്തോടെ അവൾ പറഞ്ഞു.
പിന്നെ. മാനം പോയാൽ നീ ചാവാൻ പോവല്ലേ. കണ്ടാലെ അറിയാം നീ ഒരു....... ആണെന്ന്..
ഒറ്റ അടിയായിരുന്നു. എന്റെ കണ്ണിൽ പൊന്നീച്ച പറന്നു.
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നായ..
അവളുടെ ഓരോ വാക്കുകളും ഓരോ കൂരമ്പു പോലെ എന്റെ നെഞ്ചിൽ തറഞ്ഞു കയറി.
നിസ്കാരപ്പായയിൽ പടിഞ്ഞിരുന്നു കണ്ണീർ വാർക്കുന്ന ഏതോ ഒരുമ്മ എന്റെ മനസ്സിൽ കൊളുത്തി വലിച്ചു.
മനസ്സിന്റെ അകത്തളങ്ങളിൽ വിഷ മൂർഖന്മാർ തല തല്ലി പൊളിച്ചു.
എന്റെ ആവേശം ഹിമ പാളികളെ പോലെ തണുത്തുറഞ്ഞു പോയി.
ഛെ. എന്റെ മനസ്സ് എന്നെ തന്നെ ശപിച്ചു. എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടിയെ നശിപ്പിക്കാൻ മാത്രം ഞാൻ അധഃപതിച്ചു പോയോ ?
ഞാൻ ഒന്നും മിണ്ടിയില്ല.
അടുക്കളയിൽ ചെന്നു കുറെ വെള്ളമെടുത്തു കുടിച്ചു.
അവൾ വാതിൽ തുറക്കാൻ നോക്കുകയായിരുന്നു.
അത് തുറക്കില്ല. ഇത് വഴി പൊയ്ക്കോ
അവൾ എന്റെ അടുത്തു വരാൻ മടിച്ചു നിൽക്കുകയായിരുന്നു
അടുക്കള വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി മാറി നിന്നു.
ചുറ്റും നോക്കി വസ്ത്രങ്ങൾ നേരെ ആക്കിക്കൊണ്ടു അവൾ പുറത്തിറങ്ങി.
സോറി
ഞാൻ പറഞ്ഞു
സാരമില്ല. മുഖം തുടച്ചു കൊണ്ടവൾ എന്നെ നോക്കി. കണ്ണിൽ അപ്പോഴും കണ്ണീർ മേഘങ്ങൾ തളം കെട്ടി നിന്നു.
ഒരു കാര്യം പറയട്ടെ
ഹും
ഒരിക്കലും അമ്മാവെ ചേർത്തു നുണ പറയരുത്.
എന്റെ ഉമ്മ മരിച്ചു പോയി. ഉമ്മയെ ഞാൻ കണ്ടിട്ടില്ല
നിജമാവാ
ഹും
എന്റെ അമ്മാവും മരിച്ചു പോയി
അമ്മാ ഉണ്ടായിരുന്നെങ്കിൽ. അവൾ പറയാൻ വന്നത് വിഴുങ്ങി കളഞ്ഞു.
നോട്ട് ബുക്ക്‌ എടുത്തു തരട്ടെ
വേണ്ട അണ്ണാ
എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി
വേദനിച്ചോ ? എന്റെ കവിളിൽ അടിയുടെ പാട് തിണർത്തു കിടന്നു
ഇല്ല. വേദനിച്ചത് മനസ്സിലാണ്
ഗേറ്റ് വരെ ഞാൻ അവളുടെ കൂടെ നടന്നു.
സമയം എന്തായി ?
മൂന്നര.
കടവുളേ..
എന്താ
തങ്കച്ചി വീട്ടിൽ ഒറ്റക്കാ
അതിനെന്താ ?
അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു വന്നു
ഒരു ഓട്ടോ പിടിച്ചു തരാമോ ?
എന്താ ഇത്ര അര്ജന്റ്
ഒന്നുമില്ല.
എന്നാലും
ഞാൻ വേഗം ചെന്നില്ലെങ്കിൽ
ചെന്നില്ലെങ്കിൽ ?
അപ്പാ അവളെയും നശിപ്പിക്കും...
ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടവൾ പറഞ്ഞു
അപമാന ഭാരത്താൽ അവളുടെ തല കുനിഞ്ഞു പോയിരുന്നു. ഓർമ്മകൾ അവൾക്കു ഓക്കാനമുണ്ടാക്കി.
ഒന്നും മിണ്ടാനാവാതെ ഞാൻ അന്ധാളിച്ചു പോയിരുന്നു.
വല്ലാത്ത പരവേശത്തോടെ വെപ്രാളപ്പെട്ട് അവൾ നടന്നകന്നു മറയുന്നത് കണ്ണീർ നിറഞ്ഞ മിഴികളോടെ ഞാൻ നോക്കി നിന്നു.....
2. പഴക്കാരി
പ്ലസ്ടു തോറ്റതോടെ ഞാൻ വീട് വിട്ടു. ചെന്നെത്തിയത് ഹൈദെരാബാദിലായിരുന്നു.
എങ്ങോട്ടു പോവണമെന്നറിയാതെ കാലിക്കറ്റ്‌ ബസ്സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് ആ പരസ്യം കണ്ടത്
കൺസ്ട്രക്ഷൻ കമ്പനി ആളെ എടുക്കുന്നു എന്ന പരസ്യം.
തേടിപ്പിടിച്ചു ചെന്നെത്തിയത് ചാലിയത്ത്.
ഇന്റർവ്യൂ കഴിഞ്ഞ അന്ന് തന്നെ നേരെ ഹൈദരാബാദിലേക്ക്.
പുതിയ സിമന്റ്‌ കമ്പനി ഉണ്ടാക്കുന്ന പണിയാണ്.
കൊടും വെയിൽ. വെയിലു കൊണ്ട് രണ്ടാഴ്ച കൊണ്ട് ഞാൻ തളർന്നു പോയി.
അപ്പോഴാണ് നൈറ്റ്‌ ഡ്യൂട്ടി സ്റ്റാർട്ട്‌ ആയത്.
സൂപ്പർവൈസർ എന്നെ നേരെ നൈറ്റിലേക്കു മാറ്റി.
അതോടെ പകൽ ഫ്രീ ആയി. അങ്ങനെ പകൽ റൂമിൽ കിടന്നുറങ്ങുന്ന സമയത്താണ് ഞാൻ ആദ്യമായി ആ സ്ത്രീയുടെ സ്വരം കേൾക്കുന്നത്.
പുറത്തെ ബഹളങ്ങൾ കേട്ട് ജനാല തുറന്ന് നോക്കുമ്പോൾ അവർ ഒരാളെ കഴുത്തിന്‌ പിടിച്ചു നിർത്തി പൊരിക്കുകയാണ്.
ആറടിയോളം ഉയരം. തടിച്ച ശരീരം. വെളുത്ത നിറം. ആകപ്പാടെ ഒരു മദാലസ.
എടാ കാശില്ലാതെ നീ എന്തിനാടാ പരനാരീ എന്നെ കൂടെ പിടിച്ചു കിടത്തിയത് ?
അപ്പൊ അതാണ് കേസ്.
അതാരാ?
പുറത്തിറങ്ങി ആദ്യം കണ്ട ആളോട് തന്നെ എന്റെ ചോദ്യം അതായിരുന്നു.
അയാൾ എന്നെ ചൂഴ്ന്നു നോക്കി.
പോടാ
പിന്നെ പണ്ടാരി ബാലുവാണ് അവരുടെ ചരിത്രവും ഭൂമി ശാസ്ത്രവുമൊക്കെ പറഞ്ഞു തന്നത്.
അന്ന് മുതൽ പിന്നെ അതായി പണി.
ജനാലയിൽ ചെറിയ ഒരു ദ്വാരമിട്ട് അതിലൂടെ നിര നിരയായി കിടക്കുന്ന ആസ്‌ബറ്റോസ്‌ മേഞ്ഞ റൂമുകൾക്കിടയിലൂടെ പഴ കുട്ടയുമായി അവർ നടന്നു വരുന്നത് കാണാൻ തന്നെ ബഹു രസമാണ്.
പഴയ നേർത്ത ഓയിൽ സാരിയുടെ ഇടയിലൂടെ കാണുന്ന വെളുത്ത വയറും വലിയ മാറിടവും ഏതൊരാണിന്റെയും മനസ്സ് ഇളക്കാൻ പോന്നതായിരുന്നു.
രണ്ടു വർഷത്തിൽ ഒരിക്കൽ പോലും അവർ എന്റെ റൂമിന്റെ ഭാഗത്തേക്ക് വന്നില്ല.
ഏറ്റവും അവസാനത്തെ യായതു കാരണം അവിടെ എത്തുന്നതിനു മുൻപ് പഴം തീർന്നു പോവും. അല്ലേൽ ആരുടെ എങ്കിലും ദാഹം തീർക്കാൻ നിക്കും.
രണ്ടു വർഷം ആയപ്പോൾ പ്രൊജക്റ്റ്‌ കഴിഞ്ഞു. ഒട്ടു മിക്ക ആളുകളും വേറെ വേറെ സൈറ്റുകളിലേക്ക് പോയി. ഞങ്ങളുടെ കമ്പനിയിൽ ഞങ്ങൾ രണ്ടു മൂന്നു പേര് മാത്രമായി.
മെസ് പൂട്ടി. ഒറ്റയ്ക്ക് വെച്ചു കഴിക്കാൻ തുടങ്ങി.
പ്ലാന്റ് പ്രവർത്തനം തുടങ്ങിയിരുന്നു.
അപ്പോഴേക്കും ഞാൻ കമ്പനിയിൽ ചെറിയ ഒരു ജോലിക്ക് കയറി പറ്റിയിരുന്നു.
അന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഷിഫ്റ്റ്‌ കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു.
തുറന്നപ്പോൾ അവർ. മുല്ലപ്പൂവിന്റെ മണം മൂക്കിൽ തുളച്ചു കയറി.
എന്റെ മുഖത്തേക്ക് നോക്കി പെട്ടെന്ന് അവർ സ്ഥാനം തെറ്റി കിടന്ന സാരി നേരെ ആക്കി.
ബാബൂ. ഒരു വല്ലാത്ത ഈണത്തിൽ അവർ വിളിച്ചു
ഒരു ഡസൻ പഴം എടുക്കട്ടെ ?
വേണമെന്നോ വേണ്ടെന്നോ പറയുന്നതിന് മുൻപ് അവർ കുട്ടയുമായി അകത്തു കയറി.
പോകുമ്പോൾ വലിയ നിതംബം അറിയാതെ എന്റെ മേലുരസി.
എനിക്കാകെ കുളിര് കോരി.
എന്റെ കയ്യിൽ പൈസയില്ല
സാരമില്ല. ശമ്പളം കിട്ടുമ്പോൾ തന്നാൽ മതി.
പിന്നെ അതൊരു പതിവായി.
എല്ലാ ദിവസവും അവസാനം അവർ എന്റെ റൂമിലെത്തും. ബാക്കിയുള്ള പഴം അവിടെ വെക്കും.
ആട്ടയെടുത്ത് ചപ്പാത്തി ചുടും. കറി വെക്കും. റൂം തുടയ്ക്കും. ഡ്രസ്സ്‌ അലക്കും.
വേണ്ടെന്നു പറഞ്ഞാലും കേൾക്കില്ല. ഉറങ്ങുകയാണെങ്കിൽ ബെഡിൽ വന്നിരുന്നു മുടിയിൽ തടവും. ഒരു ഇരുപതു കാരന്റെ മനസ്സ് ഇളകാൻ ഇത്രേം പോരെ?
പക്ഷെ ഒരിക്കൽ പോലും അവർ എന്നെ ദുരുദ്ദേശത്തോടെ നോക്കിയില്ല. പാതി
തുറന്ന് കിടക്കുന്ന മാറിടം പോലും അവർ എന്നിൽ നിന്നും മറച്ചു.
പലപ്പോഴും മാറിടത്തിന് നേരെ എന്റെ കൈ ഉയർന്നതാണ്. അപ്പോഴൊക്കെ പേടി എന്നെ പുറകോട്ടു വലിച്ചു.
അവർ നല്ല കുക്ക് ആയിരുന്നു. അവർ എനിക്ക് വേണ്ടി ഇഡലിയും ദോശയുമൊക്കെ ഉണ്ടാക്കി വരും. നിര്ബന്ധിച്ചു കഴിപ്പിക്കും.
അന്ന്
തല വേദനിച്ചു കിടന്ന എനിക്ക് അവർ ബാം ഇട്ടു നെറ്റി തടവി തന്നു.
അവരുടെ നിശ്വാസം എന്റെ മുഖത്തടിച്ചു.
അതോടെ എന്റെ കൈ അറിയാതെ അവരുടെ മാറിടത്തിൽ അമർന്നു.
ബാബൂ.
അവിശ്വനീയതയോടെ ദയനീയമായി അവർ വിളിച്ചു.
രണ്ടു മൂന്നു കണ്ണ് നീർ തുള്ളികൾ എന്റെ കയ്യിൽ പതിച്ചു.
ഒന്നും മിണ്ടാതെ അവർ എണീറ്റ് പോയി.
പിന്നെ രണ്ടു മൂന്നു ആഴ്ച അവർ വന്നതേ ഇല്ല. പിന്നെ പിന്നെ ഞാൻ അത് മറന്നു.
ആറേഴു മാസം കഴിഞ്ഞപ്പോൾ ബാബൂ എന്ന വിളിയുമായി വീണ്ടും അവർ വന്നു.
എന്താ കുറെ കാലം എവിടെ ആയിരുന്നു ?
അവർ ഒന്നും മിണ്ടിയില്ല.
ബാബൂ അടുത്ത ഞായർ ആഴ്ച ടൌണിലെ ഹനുമാൻ കോവിലിനു മുൻപിൽ വരണം. ഹോട്ടലിന്റെ ഉത്ഘാടനം ആണ്. ബാബു വരണം. വരില്ലേ ?
ഇല്ല.
എടുത്തടിച്ചതു പോലെ ആയിപോയി എന്റെ മറുപടി.
എന്തായിരുന്നു ഡിമാൻഡ് ഞാനൊന്നു തൊട്ടപ്പോൾ. ഇവിടെ മുഴുവൻ ആൾക്കാർക്കും വിരിപ്പ് വിരിച്ചു എന്റെ മുൻപിൽ ശീലാവതി ചമയുന്നു.
അവർ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.
എനിക്ക് ചെറിയ ഒരു വിഷമമൊക്കെ തോന്നിയെങ്കിലും ഞാൻ അത് വിട്ടു.
ഞായർ ആഴ്ച ഞാൻ പോയില്ല.
പിന്നെയും ഒരു മാസം കഴിഞ്ഞു
ടൌണിൽ ഹനുമാൻ കോവിലിനു മുൻപിലൂടെ പോയപ്പോൾ ഞാൻ കട കണ്ടുപിടിച്ചു.
ചെറിയ ഒരു തട്ടു കട. ഇഡ്ഡലി വട ദോശ. ആൾക്കാർ നിന്നും കുറെ സ്റ്റൂളിൽ ഇരുന്നുമൊക്കെ കഴിക്കുന്നുണ്ട്.
അവർ എന്നെ കണ്ട്‌ ഓടി വന്നു.
വാ ബാബൂ വാ
സഹായത്തിനു ഒരു പെണ്കുട്ടി ഉണ്ട്.
അവളെ കട ഏല്പിച്ചു അവർ എന്റെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി
എനിക്ക് ഒരു വല്ലായ്മ തോന്നി
എവിടെക്കാ
കൈ കുതറി ഞാൻ ചോദിച്ചു
വീട് ഇവിടെ അടുത്താണ്. ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറാതെ പോയാൽ ...
അത് ഒരു പ്രലോഭനമാണെന്നു എനിക്ക് തോന്നി.
എന്നാൽ പോവാം
കോവിലിനു പിറകിലാണ് അവരുടെ വീട്.
ഷീറ്റ് മേഞ്ഞ ചെറിയ ഒരു കെട്ടിടം. നല്ല വൃത്തിയുള്ള വീട്.
ഡോർ തുറന്നപ്പോൾ ഉമ്മറത്ത്‌ തന്നെ കട്ടിലിൽ ഒരാൾ ജീവച്ഛവം പോലെ കിടക്കുന്നു.
എന്റെ ഭർത്താവ്‌..
ഞാൻ വല്ലാതായി.
കേൾക്കില്ല സംസാരിക്കില്ല
പേടിക്കണ്ട. വരൂ
അകത്തെ മുറിയിൽ ചന്ദനത്തിരിയുടെ സുഗന്ധമായിരുന്നു.
ചുമരിൽ മാലയിട്ട ഒരു ഫോട്ടോ.
കണ്ണാടിയിൽ നോക്കിയ പോലെ എന്റെ രൂപം ഞാൻ കണ്ടു.
ചില്ലറ മാറ്റം ഒഴിച്ചാൽ എന്റെ അതെ രൂപം.
ഇത് ?
എന്റെ തൊണ്ട വരണ്ടു പോയിരുന്നു.
അത് ബാബു. എന്റെ മോൻ. അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു ബൈക്ക് ആക്‌സിഡന്റിൽ അവൻ പോയി. അദ്ദേഹം അങ്ങിനെയും..
എന്റെ രണ്ടു ചെവിയും കൊട്ടി അടച്ചു പോയിരുന്നു.
അപ്പൊ അതാണ്‌. ദൈവമേ ഞാൻ എന്തൊരു പാപിയാണ്...
അന്ന് അദ്ദേഹത്തിന്റെ ചികിത്സക്ക് സ്വര്ണ്ണം പണയം വെക്കാൻ പോയ എന്നെ......
മുളന്തണ്ടു കീറും പോലെ അവർ കരഞ്ഞു.
എനിക്കും കരച്ചിൽ വന്നു തുടങ്ങിയിരുന്നു.
ബാബൂ..
അവർ എന്റെ മാറിലേക്ക് വീണു. അവരുടെ കണ്ണീരിൽ എന്റെ ഷർട്ട്‌ നനഞ്ഞു കുതിർന്നു..
അമ്മാ... അമ്മാ
ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ അവരുടെ മൂർദ്ധാവിൽ ചുംബിച്ചു....
തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു.
ഒരു പെണ്ണ് ഒരു ചെളിക്കുണ്ടിൽ ഒരു വട്ടം വീണു പോയാൽ സമൂഹം പിന്നെ അവളെ തിരിച്ചു കയറാൻ സമ്മതിക്കില്ല. അഥവാ അവൾ കയറി വന്നാലും മറ്റൊരു ചളിക്കുണ്ടു അവൾക്കായി കാത്തിരിക്കുന്നുണ്ടാവും. എന്റെ വലം കയ്യിൽ പണ്ട് അവരുടെ കണ്ണീർ വീണ സ്ഥലം കരുവാളിച്ച പോലെ എനിക്ക് തോന്നി. ഇപ്പോഴും ചുട്ടു പൊള്ളുന്ന പോലെയും..................
3. സമീറ
മൂന്നാമത്തെ ഹൂറിയെ കാണുന്നത് ഒരു ബസ്സിൽ വച്ചാണ്.
രണ്ടാമത്തെ ഹൂറിയെ കണ്ടു കൃത്യം എട്ടു വർഷങ്ങൾക്കു ശേഷം.
ബാംഗ്ലൂർ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ. ബസ്സ്‌ പുറപ്പെടാൻ നിക്കുമ്പോൾ ആണ് അവൾ ഓടി കിതച്ചു വന്നത്. രാത്രി പന്ത്രണ്ടു മണി ആയിക്കാണും.
ബസ്സിലെ മങ്ങിയ വെളിച്ചത്തിൽ അവൾ അങ്ങിങ്ങു പതറി നോക്കുന്നുണ്ടായിരുന്നു. സീറ്റ്‌ എല്ലാം ഫുൾ ആണ്. ആകെ ഒഴിവുള്ളത് എന്റെ അടുത്തുള്ള സീറ്റ്‌ മാത്രം.
മടിച്ചു മടിച്ചു അവൾ എന്റെ അടുത്തു വന്നിരുന്നു.
ബസ്സിലെ എസിയുടെ നേർത്ത തണുപ്പിലും അവൾക്കു വിയർക്കുന്നുണ്ടായിരുന്നു.
ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു കാണിച്ചു. അവൾ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു.
എന്തൊരു ജാട. സാരമില്ല.
മലയാളി ആണെന്നുറപ്പ്. കാച്ചിയ എണ്ണയുടെ മണമില്ലെങ്കിലും ഒരു മലയാളിത്തം തോന്നുന്ന മുഖം. ഏറിയാൽ ഒരു ഇരുപതു വയസ്സ്. കാണാനും കൊള്ളാം. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.
പരിചയപ്പെട്ടു കിട്ടിയാൽ പിന്നെ എങ്ങനെ അവളെ വളക്കാൻ പറ്റും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.
വേറെ ഒന്നുമില്ലെങ്കിലും യാത്രയിൽ ഒരു പെൺ കൂട്ടു ഒരു രസമല്ലേ.
പക്ഷെ പെണ്ണ് എന്നെ മൈൻഡ് ചെയ്യുന്നില്ല.
മാത്രമല്ല അവളുടെ ഫോൺ ഇടയ്ക്കിടെ വൈബ്രേറ്റ് ചെയ്യുന്നു. വാട്സാപ്പ് മെസ്സേജ് വരുന്നു.
ഞാൻ ഇടം കണ്ണിട്ടു അവളെ നോക്കി.
ആകെ ഒരു വശ പിശക്.
ബസ്സ്‌ ബാംഗ്ലൂർ നഗരം പിന്നിട്ടു കുതിക്കാൻ തുടങ്ങിയിരുന്നു.
രാത്രിയിൽ ബാംഗ്ലൂരിന് ഒരു പ്രത്യേക ചന്തമാണ്‌. പുതുക്കപ്പെണ്ണിന്റെ നാണമാണ് ഓരോ തെരുവുകൾക്കും. ഉറങ്ങാത്ത തെരുവുകളിൽ പുഴുക്കളെ പോലെ മനുഷ്യർ നുരച്ചു നടക്കും. രാവിന്റെ ഇരുട്ടിൽ നഗരം കാമിനിയാകും.
വലിയ പബുകളിൽ മത്ത് പിടിച്ച തലയുമായി ആണും പെണ്ണും പറുദീസ തേടി അലയും.
റോഡ്‌ ഒഴിഞ്ഞു കിടന്നു. ബസ്സ്‌ അതിന്റെ ഫുൾ സ്പീഡ് എടുത്തു കഴിഞ്ഞിരുന്നു. യാത്രക്കാർ എല്ലാരും നല്ല ഉറക്കത്തിലേക്കു വീഴാൻ തുടങ്ങിയിരുന്നു.
അല്പമൊന്നു മയങ്ങി എണീറ്റപ്പോൾ ബസ്സ്‌ ഏതോ ഒരു സ്റ്റോപ്പിൽ നിർത്തിയിരിക്കുകയാണ്. അഞ്ചാറു ആൾക്കാർ കയറി.
ബസ്സ്‌ പിന്നെയും വേഗത കൂട്ടാൻ തുടങ്ങി.
ഞാൻ ഒരു നേരിയ മയക്കത്തിലേക്ക് വീഴുമ്പോൾ ആണ് അത് കണ്ടത്.
ഒരുത്തൻ അവളുടെ തോളിൽ ചാരി നിന്ന് അറിയാതെ എന്ന വണ്ണം അരക്കെട്ട് അടുപ്പിക്കുന്നു.
അവളാണെങ്കിൽ ആകെ വെപ്രാളപ്പെട്ട് എന്റെ അടുത്തേക്ക് നീങ്ങി വരുന്നു.
ഇങ്ങോട്ട് ഇരുന്നോളു
എന്റെ സീറ്റ്‌ ഞാൻ അവൾക്കു കൊടുത്തു.
എന്റെ കണ്മുന്നിൽ ഒരു പെണ്ണിനേയും വേറെ ഒരാൾ ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കില്ല.
താങ്ക്സ്. നന്ദി സ്ഫുരിക്കുന്ന മുഖത്തോടെ അവൾ പറഞ്ഞു
നോ മെൻഷൻ
എവിടക്കാ?
കാലിക്കറ്റ്‌
പഠിക്കുകയാണോ ?
അതെ
മെല്ലെ മെല്ലെ ഞാൻ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു.
മൊബൈൽ പിന്നെയും വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു.
എന്നെ കാണാതെ അവൾ അത് നോക്കി.
അവളുടെ മുഖത്തെ ചിരി മാഞ്ഞു പോയി.
ഫോണിലെന്താ ?
ഒന്നുമില്ല
അവൾ മുഖം തിരിച്ചു ഉറക്കം നടിച്ചു കിടന്നു.
എപ്പോഴോ ഞാനും ഒന്ന് മയങ്ങി.
ഉണരുമ്പോൾ ബസ്സ്‌ ഒരു ഹോട്ടലിനു മുൻപിലായിരുന്നു.
മാഷ് ഉണർന്നോ?
അവളാണ്.
ഒന്ന് മാറി നില്ക്കൂ. പുറത്തിറങ്ങട്ടെ
അവൾ പുറത്തിറങ്ങി. ഞാനും.
മുഖം കഴുകി ഒഴിഞ്ഞ ടേബിളിനു മുഖാമുഖം ഞങ്ങൾ ഇരുന്നു.
അപ്പോഴാണ് ഞാൻ ശരിക്കും അവളെ കണ്ടത്.
കണ്ടു മറന്ന മുഖം.
ഓർമയുടെ അറകളിൽ എവിടെയോ ക്ലാവ് പിടിച്ച ഒരു മുഖം.
അവൾ ഊതിയൂതി ചായ കുടിച്ചു കൊണ്ടിരുന്നു.
ചായ മാത്രം മതിയോ?
ഉം
പൗഡർ പോലും ഇടാത്ത മുഖം. കയ്യിലോ കഴുത്തിലോ ആഭരണങ്ങൾ ഒന്നുമില്ല. ഉള്ളത് ആകെ കാതിലെ ഒരു ചെറിയ മൊട്ടു മാത്രം.
പേരെന്താ ?
അവളുടെ ചോദ്യത്തിൽ ഞാൻ ഒന്ന് പതറി
പേര്........... പേര്
അത്ര വല്യ പേരാണെങ്കിൽ പറയണ്ട
അതല്ല
പിന്നെ
അസർ
നല്ല പേര്. ഞാൻ സമീറ
ലഗേജ് ഒന്നും ഇല്ലാതെ രാത്രി പന്ത്രണ്ടു മണിക്ക്. ഇത്ര അർജന്റ് ആയി എവിടെക്കാ ?
ഒന്നുമില്ല
ഒരു പെണ്ണ് കാണൽ. ഉപ്പാക്കും ഉമ്മക്കും ഒരേ നിർബന്ധം. ഇതൊന്നും നടക്കാൻ പോണില്ലാന്ന് എനിക്കറിയാം
അതെന്താ ?
സ്ത്രീധനം കൊടുക്കാതെ ആരു കെട്ടാൻ. പിന്നെ വീട് വിറ്റായാലും കെട്ടിക്കണമെന്നു ഉപ്പ. വയസ്സ് ഇരുപത്തി ഒന്നായി. അതാ ഉപ്പന്റെ പേടി
അതിനെന്താ. വീട് വിറ്റായാലും ഉപ്പ അത് നടത്തൂലെ ?
അത് പറ്റൂല. എനിക്ക് താഴെ രണ്ടു പെണ്ണ് കൂടെയുണ്ട്. അവരെ കൂടെ വഴിയാധാരമാക്കി എനിക്ക് ഒരു ജീവിതം വേണ്ട.
ആത്മ വിശ്വാസം സ്ഫുരിക്കുന്ന സംസാരം. എനിക്ക് എന്തോ ഒരു ബഹുമാനം തോന്നി.
ഇപ്പൊ നഴ്സിംഗ് ലാസ്റ്റ് ഇയർ ആയി. പഠിച്ചു പാസ്സായി അനിയത്തിമാരെ കൂടി പഠിപ്പിക്കണം.
ഇന്ഷാ അല്ലാഹ്
അല്ല നിങ്ങളെ കാര്യം ഒന്നും പറഞ്ഞില്ല
ഒന്നും പറയാനില്ല
ഉപ്പയില്ല ഉമ്മയില്ല. കൂടപ്പിറപ്പികളില്ല.
അപ്പൊ അനാഥനാണല്ലേ ?.ഞാൻ ഇത് വരെ ഒരനാഥനെ കണ്ടിട്ടില്ല.
അവൾ ചിരിച്ചു.
എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
കോഴിക്കോടെത്തുന്നത് വരെ പിന്നെ അവൾ മിണ്ടിയില്ല
ഇറങ്ങാൻ നേരം അവൾ എന്റെ അടുത്തു വന്നു.
താങ്ക്സ്
എന്തിനാ ?
ഇത്രയും കംഫർട്ടായി ഞാൻ ഇത് വരെ യാത്ര ചെയ്തിട്ടില്ല. ഇനി എന്നാ തിരിച്ചു ?
ഇനി പോണില്ല.
എന്ത് പറ്റി ?
മടുത്തു. ഇനി നാട്ടിൽ എന്തേലും നോക്കണം.
ഹും
നമ്പർ?
എന്തിനാ ?
ഒന്നുമില്ല.
ഞാൻ മറ്റന്നാൾ തിരിച്ചു പോവും.
നമ്പർ ?
നമ്പർ വേണ്ട. ഒരു യാത്രയിൽ നമ്മൾ കണ്ടു. ദൈവം വിചാരിച്ചാൽ വീണ്ടും കാണാം.
യാത്ര പറഞ്ഞു അവൾ പോയി.
എനിക്ക് ചെറിയ ഒരു വിഷമം തോന്നി.
രണ്ടു ദിവസം കഴിഞ്ഞു ടൌണിൽ വന്നതായിരുന്നു ഞാൻ.
മാഷെ ?
നോക്കിയപ്പോൾ അവൾ.
തിരിച്ചു പോവാ മാഷെ
അപ്പൊ കല്യാണം ?
അത് നടക്കൂല മാഷെ
ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ ഒരു തണുപ്പ് വീണു.
അല്ല മാഷ് എങ്ങോട്ടാ ?
ഞാൻ.....
ഇനി പോണില്ലേ ?
ഇല്ലെന്നു പറയാൻ തോന്നിയില്ല.
അവളുടെ കൂടെ നടക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒപ്പന പാട്ടിന്റെ ഈണം.
മടുത്തു എന്ന് പറഞ്ഞിട്ട്?
ഞാൻ ഒന്നും മിണ്ടിയില്ല
ഞാൻ ഉപ്പയോട്‌ സംസാരിക്കട്ടെ ?
എന്ത് ?
അവളുടെ നേരെ ഞാൻ കൈ നീട്ടി. എന്റെ കൈകൾ വിറച്ചു കൊണ്ടിരുന്നു.
അവിശ്വനീയതയോടെ അവൾ എന്നെ നോക്കി.
ശരിക്കും ഇഷ്ടമായി. എന്റെ ഉമ്മയാണ്‌ സത്യം.
അവൾ ഒന്നും മിണ്ടിയില്ല.
ഇഷ്ടമില്ലെങ്കിൽ........
ഒന്നും മിണ്ടാതെ ഞാൻ ബസ്സിൽ കയറി. അവൾ എന്റെ കൂടെ കയറി അടുത്ത സീറ്റിൽ വന്നിരുന്നു.
എന്താ പരിപാടി ?
പോണം. എല്ല് മുറിയെ പണി എടുക്കണം.
എന്തിനാ ? അവളുടെ സ്വരം ഇടറി.
ഞാൻ ഒന്നും മിണ്ടിയില്ല
എന്തിനാ ?
മഹർ വാങ്ങണം.
അവളുടെ കണ്ണിൽ കുഞ്ഞു നക്ഷത്രങ്ങൾ വിരിഞ്ഞു.
പിന്നെ ?
അനിയത്തിമാരെ പഠിപ്പിക്കണം. ഉമ്മയെ നോക്കണം ഉപ്പയെ നോക്കണം.
അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ വീഴാൻ പാകത്തിൽ ഉരുണ്ടു വന്നു.
കർച്ചീഫെടുത്തു ഞാൻ അത് തുടച്ചെടുത്തു.
ഇനി ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല.
അവളുടെ കണ്ണിൽ പുഞ്ചിരി വിരിഞ്ഞു.
ഖൽബിനുള്ളിൽ മുഹബ്ബതിന്റെ തേൻ കിനിഞ്ഞു.
അവളുടെ കൈ പിടിച്ചു ഞാൻ ബസ്സിനു പുറത്തേക്ക് നടന്നു.
ചെറിയ തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. പുറത്തും പിന്നെ ഞങ്ങളുടെ മനസ്സിലും................

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo