Showing posts with label PareedAvaratumuk. Show all posts
Showing posts with label PareedAvaratumuk. Show all posts

ഞാനും ... സുമയും

Image may contain: 1 person, closeup
ഭർത്താക്കന്മാരോട് എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ അത് ഏതു സമയത്തായിരിക്കണമെന്ന് . ബുദ്ധിമതികളായ ചില പെണ്ണുങ്ങൾക്കറിയാം. ആ സമയത്ത് അവർ അമ്പിളിമാമനെ വേണമെന്ന് പറഞ്ഞാലും നമ്മള് കാറയച്ച് വരുത്തിക്കളയും. അങ്ങനെ ഒരു സമയത്ത് ഇത്യാദി വല്യ ആഗ്രഹങ്ങളൊന്നും പറഞ്ഞെന്നെ ബുദ്ധിമുട്ടിച്ചില്ലായെങ്കിലും " നാളെയെനിക്കൊരു ചുരിദാർ വാങ്ങിച്ചു തര്യോ ജയേട്ടാ " എന്നേ സുമ എന്നോട്ട് ചോദിച്ചുള്ളൂ.
അന്നേരമായത് അവളടെ ഭാഗ്യം!
അല്ലങ്കിൽ .....
" കഴിഞ്ഞ ആഴ്ചയല്ല ടീ ഒരെണ്ണം വാങ്ങിയേ ആഴ്ചയിലാഴ്ചയിൽ എടുക്കാൻ എന്റെ കൈയ്യിൽ കാശില്ല
നീ അതു തന്നെയങ്ങ് ഉടുത്താ മതി"
എന്ന തിന് പകരം " നാളെയാവട്ടെ നമുക്ക് ലുലുവിൽ പോയിയെടുക്കാം മുത്തേ "
എന്നേ പറഞ്ഞുള്ളൂ. ആ മറുപടി അവളെ ഞെട്ടിച്ചു എന്നും ചില സ്നേഹപ്രകടനങ്ങളാലെന്നെ ബുദ്ധിമുട്ടിച്ചു എന്നും വികാര വിവശനാക്കിയെന്നുമൊക്കെ പ്രത്യേകം പറയേണ്ടതില്ലല്ലോ?
പിറ്റേന്ന് ഇത്തിരി നേരം വൈകിയാണ് ഉറക്കമുണർന്നത് "ജയേട്ടാ നേരം 8 മണിയായി എഴുന്നേൽക്കുന്നില്ല" എന്ന സുമയുടെ ചോദ്യമാണെന്നെ ബോധോദയ നാക്കിയത് ഒപ്പം ഇന്നലത്തെ വാഗ്ദാനവും ഓർമ വന്നു. വാക്കു പറഞ്ഞതല്ലേ ങാ പോയേക്കാം
പത്തു മണിക്കു തന്നെ ഞങ്ങൾ തുണിക്കടയിൽ എത്തി ഞാനും സുമയും 'കട്ടികളും, മുൻവാതിലിനടുത്ത് വെച്ച്ഒരു സുന്ദരി പെണ്ണ് ചോദിച്ചു
" ചേച്ചീ സാരിയോ ചുരിദാറോ? "
" ചുരിദാറുമതി
സുമ കടിപ്പിപ്പു പറഞ്ഞു സാരിയെന്നു കേൾക്കുന്നതേ അവൾക്കുപണ്ടേ കലിയാ . സാരിയുടുത്താൽ പ്രായം കൂടുതൽ തോന്നിക്കുമെന്നാണ് അവളുടെ പക്ഷം. ആരു ചോദിച്ചാലും അഞ്ചു വയസ്സ് കുറച്ചേ അവളു പറയൂ , ഇക്കഴിഞ്ഞ ദിവസം അവളെ ഞാൻ ഡോക്ടർെ കാണിക്കാൻ .കൊണ്ടുപോയാരുന്നു.
ഡോക്ടറോടും അവൾ അങ്ങനെ തന്നെയാ പറഞ്ഞത് 5 വയസ്സ് ' കുറച്ച്
" എ ടീ മണ്ടീഅയാള് നിന്നോട് പ്രായം ചോദിച്ചത് അതിനനുസരിച്ച് മരുന്നെടു: ക്കാനാ അല്ലാതെ നിന്നെ അയാളുടെ മകന് ആലോചിക്കാനല്ല "
എന്ന് ഞാൻ ചീത്ത പറഞ്ഞതൊന്നും അവള് ഗൗനിച്ചില്ല.
എന്റെ സുമ ഇങ്ങനെയൊക്കെ ആണ് '
നായയുടെ വാൽ ഓടക്കുഴലിട്ടാൽ നിവരില്ലല്ലോ:
സെയിൽസ് ഗേൾ വലിച്ചിട്ട ഒരറ്റ പീസും സുമയ്ക്ക് ഇഷ്ടമായില്ല. അവസാനം ഞാനും മോളും കൂടി ഒരെണ്ണം സെലക്റ്റു ചെയ്തു." എടീ ഇതു പോരെ?"
എന്ന എന്റെ ചോദ്യത്തിന്ന് അതെയെന്നവൾ തലയാട്ടി എന്റെ സുമ ഇങ്ങനെയും ആണ്. ഞാൻ ഓക്കെ പറഞ്ഞാൽ അവൾ ഡെബ്ൾ ഓക്കെ.
" ഇനിയെന്താ വേണ്ടെ " എന്നവരുടെ ചോദ്യത്തിന്ന് " ഇതു മാത്രം മതിയെന്നായി എന്റെ ഉത്തരം
:ഒരു ചുരിദാറെടുക്കാനാണൊ നിങ്ങള്
നാലുപേരും കൂടി വന്നത് "?
'അതേയ്.... ഇവൾക്ക് സെലക്ഷൻ അറിയില്ല."
"അതെന്താ?"
" സെലക്ഷൻ അറിയാമെങ്കിലേ കറുത്തിരുണ്ട എന്നെ ഇവളുകെട്ടോ?
ആ ഉത്തരം അവളെയും അടുത്തു നിന്നവരെയും മാത്രമല്ല കുട്ടികളെയും ചിരിപ്പിച്ചു. എന്നാലെന്റെ സുമ ചിരിച്ചില്ലായെന്നു മാത്രമല്ല രൂക്ഷമായെന്നെ നോക്കുക കൂടി ചെയ്തു. സ്നേഹമുള്ള ഭാര്യമാർ അങ്ങനെയാണ്
ഭർത്താവിനെ മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തികെട്ടാൻ ആഗ്രഹിക്കുകയില്ല
ഒരുപാടു കാലങ്ങൾക്കു ശേഷം ഞങ്ങളാ
പെണ്ണിനെ പിന്നീട് കാണുന്നത്. ഒരു കല്യാണ വീട്ടിൽ വെച്ചാണ്. പളപളാ മിന്നുന്ന സാരിയൊക്കെ ഉടുത്തവളെ കണ്ടപ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലായില്ല. അല്ലങ്കിലും ഓർമിക്കാൻ
തക്കവണ്ണം ഞങ്ങളുമായി അവൾക്കത്ര
ബന്ധമുണ്ടായിരുന്നില്ലല്ലോ?
സുമയ്ക്ക പിന്നെ ആരെയെങ്കിലും വർത്തമാനം പറയാൻ കിട്ടിയാ മതി
തമാശ പറയാനും പൊട്ടിച്ചിരിക്കാനും
അവർ തമ്മിൽ സംസാരിച്ച കൂട്ടത്തിൽ
നിന്നു മറിയാൻ കഴിഞ്ഞു അവളുടെ
കല്യാണം കഴിഞ്ഞതായും സുമുഖനും
സുന്ദരനുമായ ഒരു ചെറുപ്പക്കാരനാണ്
അവളുടെ ഭർത്താവെന്നും. പക്ഷെ
കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് വർഷമായ ത്രെ! കട്ടികളൊന്നും ഇല്ലായെന്നത് അവരെ വിഷമിപ്പിച്ചിരുന്നു. അവിടെ ആ
കല്യാണ പന്തലിൽ ഒരു മൂലയിൽ ഏകനായി ഇരിക്കുന്ന അവളുടെ ഭർത്താവിനെ കണ്ടപ്പോൾ തന്നെ
എനിക്കും മനസ്സിലായ് ആളൊരു അരസികനും അന്തർമുഖനുമാണെന്ന്
സുമയോട് അവൾ പറഞ്ഞ വാചകങ്ങൾ
അവയെ ശരിവെക്കന്നതുമായിരുന്നു.
" കുട്ടികളൊന്നും ആയില്ല എങ്കിലും എനിക്കത്ര വിഷമമില്ല ചേച്ചീ അദ്ദേഹം
ജയേട്ടനെ പോയായാലുള്ള ആളായിരുന്നെങ്കിൽ....!
ആ പെണ്ണിതു പറഞ്ഞതും സുമ എന്നെ നോക്കിയതും ഞാൻ കണ്ടു. എന്നെ പൊക്കിപ്പറഞ്ഞത് അവൾ ക്ക്
ഇഷ്ട്ടമായി കാണില്ല
ചില മണ്ട കൊണാപ്പന്മാരായ ഭർത്താക്കൻമാരോട് എനിക്കും പറയാനുള്ളത് ഇതു തന്നെ യാണ്.
ബാഹ്യസൗന്ദര്യത്തെക്കാൾ പെണ്ണാ ഗ്രഹിക്കുന്നത് പുരുഷന്റെ ആന്തരിക സൗന്ദര്യ മാ ണ് അവ.ളെ മനസ്സിലാക്കാനുള്ള അവന്റെ കഴിവിനെയാണ്....
ശുഭം

കടൽ ശാന്തമാവുന്നത്

Image may contain: 1 person

നീലിമ അസ്വസ്തതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. രാത്രി ഏറെ വൈകിയിരിക്കുന്നു. ഉറക്കം വരുന്നതേയില്ല. എന്തൊരു ഉഷ്ണം! മനസ്സും ശരീരവും ഒരു പോലെ ചൂടായാൽ ഉറക്കം വരുന്ന തെങ്ങനെ? നാളെ എന്ന ഓരോ ദിവസത്തെക്കുറിച്ചു് ഏറെ പ്രയാസത്തോടെ അതിലേറെ അസ്വസ്തതയോടെയാണ്. നീലിമ ഓർത്തു കൊണ്ടിരുന്നത്.
കു ളങ്ങളും കിണറുകളും നദികളും വരെ വറ്റിവരണ്ടു കൊണ്ടിരിക്കുന്നു. പുൽതൊടിതുമ്പുകളെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ചാറ്റൽ മഴ ഇടക്കിടക്കുണ്ടാവും. വലിയ ആരവങ്ങളോടെ മഴ വരുന്നതല്ലാതെ ഒരിക്കലും പെയ്തില്ല! ഇന്നു മൂവന്തി നേരത്തും ആകാശത്ത് കൊള്ളിയാൻ മിന്നുന്നത് മാനം കറുക്കുന്നതും നിലാവിനെ മറച്ചതും നീലിമ കണ്ടു. അപ്പോഴൊക്കെ ആശ്വാസത്തോടെ നെടുവീർപ്പിട്ടു അല്ലങ്കിൽ ആഗ്രഹിച്ചു ഇന്നെങ്കിലും മഴ പെയ്തെങ്കിൽ! മഴ അങ്ങനെ ഭൂമിയിൽ ഒഴുകി പരന്നെങ്കിൽ! കുളിരു പകർന്നെങ്കിൽ! അസ്വസ്തതയുടെ രാത്രികളിൽ ഉറക്കം കൺപോളകളെ തഴുകിയെങ്കിൽ! എന്നാൽ ഇവയെല്ലാം പാഴ്കിനാവുകൾ മാത്രമെന്ന് നീലിമ സംശയിച്ചു. എങ്കിലും വളരെയധികം ആത്മ വിശ്വാസത്തോടെ , ശുഭപ്രതീക്ഷയോടെ നീലിമ മഴക്കുവേണ്ടി കാത്തു കിടന്നു.
കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരുന്ന് ദൃഷ്ടികൾ ഫയലുകളിൽ നിന്ന് ഫയലുകളിലേക്ക് നീങ്ങുമ്പോൾ വിരലുകൾ തകൃതിയിൽ കീ ബോർഡിലൂടെ ചലിക്കുമ്പോൾ നീലിമയുടെ മനസ്സ് ചിലപ്പോൾ മറ്റെന്തെങ്കിലും ചിന്തയിലേക്ക് വഴുതി വീണുപോവാറുണ്ട്. ഒന്നുകിൽ ചിന്ത രോഗിയായ അച്ഛനെക്കുറിച്ച്, അല്ലങ്കിൽ ചേച്ചിയേയും കുഞ്ഞിനെയും കുറിച്ച്, അതുമല്ലങ്കിൽ ഇപ്പോഴും കൂലി വേലക്ക് പോവുന്ന അമ്മയെക്കുറിച്ച്' പിന്നെ വഴി തെറ്റി നടക്കുന്ന അനിയനെക്കുറിച്ച്. അങ്ങനെയിരിക്കുമ്പോൾ അവളീ ജോലിയും ഇരുത്തവും തീരെയിഷ്ട പെട്ടിട്ടില്ലായെന്ന് തോന്നും. തലയ്ക്കു മീതെ കറങ്ങുന്ന ഫാനി നോ ഏസിക്കു പോലുമോ നീലിമയെ തണുപ്പിക്കാൻ കഴിയുമായിരുന്നില്ല.
അസ്വസ്തതയും ഏകാന്തതയും നിറഞ്ഞ മനസ്സിലേക്ക് ഒരു കുളിർക്കാറ്റ് പോലെ നന്ദൻ കടന്നു വന്നപ്പോൾ നീലിമ തെല്ലാ'ശ്വസിച്ചു. നന്ദനെ ഇഷ്ട്ടപ്പെടാനും സ്നേഹിക്കാനും ' അവൾക്ക് കഴിഞ്ഞു. വാക്കുകളിലും വാഗ്ദാനങ്ങളിലും പുതിയ ഒരിടം കണ്ടെത്തി നീലിമ', എന്നാൽ ജല കുമിളകൾ പോലെ എത്ര വേഗമാണ് എല്ലാം മാഞ്ഞു പോയത് ! അവളെക്കാൾ സൗന്ദര്യവും പണവുമുള്ള പെണ്ണിനെ കണ്ടപ്പോൾ നീലിമയെ മറന്നു കളയാൻ നന്ദന് അൽപ്പം പോലും സങ്കോചം തോന്നിയില്ല' എല്ലാ പ്രേമകഥയിലുമെന്ന പോലെ ആ സിംഹാസനമുപേക്ഷിച്ച് അയാൾ യാത്ര പറഞ്ഞു. ആത്മാർത്ഥതയില്ലാത്ത ആ പ്രവർത്തി നീലിമയെ ഉലച്ചില്ല! പകരം പോരാടാൻ, കരുത്താർജ ജിക്കാൻ നീലിമയെ പ്രേരിപ്പിക്കുകയാണ് ചെയ്തത്.
ഇപ്പോൾ നീലിമ തനിച്ചല്ല. ഒരു പാട് ചിന്തകൾ കുട്ടിനുണ്ട് ' പഴയ ഓർമകളും! വയ്യാത്ത അമ്മയോട് ജോലിക്കു പോവണ്ടയെന്ന് പറയാൻ നീലിമ ധൈര്യപെട്ടില്ല' അവരുടെ ആവശ്യങ്ങളെ പൂർത്തീകരിക്കുവാൻ നീലിമ ക്ക് കഴിയുമായിരുന്നില്ല. അച്ഛന്റെ അസുഖത്തിനു തന്നെ ഒരു പാടു കാശു വേണം. പിന്നെ ചേച്ചിയുടെയും കുഞ്ഞിന്റെയും.
ആർത്തിരുമ്പുന്ന കടലിനെ മുൻപിൽ നീലിമ തിരകളുടെ കളി കണ്ടു രസിച്ചു. എന്നാൽ ഏറെ നേരം അങ്ങനെയിരിക്കാൻ നീലിമയുടെ മനസ്സ് അനുവദിച്ചില്ല. കുസൃതി നിറഞ്ഞ കാറ്റ് നീലിമയുടെ മുടിയിഴകളെ പറത്തി മുഖത്തേക്കെറിഞ്ഞു രസിച്ചു സായാഹ്ന സൂര്യൻ നീലിമയുടെ തുടുത്ത കവിളിൽ ശോഭ പരത്തി. സമയം ഒരു പാട് വൈകിയിരിക്കുന്നു ഇനിയും ഇങ്ങനെയിരുന്നാൽ ....? നീലിമ എഴുന്നേറ്റു കടലിനെ നോക്കി. അസ്തമിക്കുന്ന സൂര്യനെ നോക്കി. തിരകളെ നോക്കി പിന്നെ തിരിഞ്ഞു നടന്നു ഈ കടൽ ശാന്തമാവുന്നതെപ്പോൾ '?
ശുഭം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo