Showing posts with label AjmalCK. Show all posts
Showing posts with label AjmalCK. Show all posts

കഥ : പെണ്ണുടല്‍



രചന: അജ്മല്‍ സികെ
നിസ്സഹായാവസ്ഥയില്‍ അവളുടെ കണ്ണുകള്‍ പിറകില്‍ നില്‍ക്കുന്ന അവനിലേക്ക് ഇടക്കിടെ നീളുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ നോട്ടം തികച്ചും അവഗണിച്ച് ബസ്സിന്റെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് അവന്റെ കൈകള്‍ അവളുടെ ശരീരത്തില്‍ ചിത്ര പണികള്‍ നടത്തുകയായിരുന്നു. അവളുടെ മൗനത്തില്‍ കുതിര്‍ന്ന പ്രതിരോധം അവന്‍ ഗൗനിച്ചതേയില്ല. ഒടുവില്‍ ഇറങ്ങേണ്ട സ്‌റ്റോപ്പെത്തിയപ്പോള്‍ ബസ്സിലെ തിരക്കിലൂടെ മനസ്സില്ലാ മനസ്സോടെ അവന്‍ പുറത്തേക്ക് ഊളിയിട്ടു. പുറത്ത് അല്‍പ്പം ഇരുട്ട് പരന്നിരിക്കുന്നു. ഇപ്പോള്‍ അങ്ങനെയാണ് വളരെ നേരത്തെ തന്നെ അന്തരീക്ഷത്തില്‍ ഇരുട്ട് സ്ഥാനം പിടിക്കും. സൂര്യന് അസ്തമിച്ച് പോകാന്‍ എന്തോ ധൃതിയുള്ളത് പോലെ. ബസ്സിലെ അരണ്ട വെളിച്ചത്തിലേക്ക് അവന്‍ എത്തി നോക്കി. അവള്‍ തല കുനിച്ച് നില്‍ക്കുന്നുണ്ട്. അവന്‍ പോലുമറിയാതെ ഒരു വികൃതമായ ചിരി അവന്റെ ചുണ്ടില്‍ വക്രിച്ചു മാഞ്ഞു പോയി. ബസ്സ് കണ്ണില്‍ നിന്ന് മറയും വരെ അവന്‍ അവിടെ തന്നെ നിന്നു. പിന്നെ പതിയെ വീട്ടിലേക്കുള്ള വഴിയില്‍ നടത്തമാരംഭിച്ചു.
പാട വരമ്പത്തെ കലുങ്കില്‍ അവന്റെ ഉറ്റമിത്രങ്ങള്‍ രമേഷും സുധീഷും ഇരിക്കുന്നത് ദൂരെ നിന്നേ കണ്ടു. അടുത്തെത്താറായപ്പോഴാണ് അവരെന്തോ മൊബൈലില്‍ കണ്ടു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്. രണ്ടു പേരുടേയും മുഖഭാവങ്ങളില്‍ നിന്ന് അവന് കാര്യം ഏകദേശം പിടികിട്ടി ' ഇത് മറ്റേത് തന്നെ' അല്ലെങ്കില്‍ പിന്നെ അവന്‍ അവിടെ എത്തി മിനിട്ടുകള്‍ കഴിഞ്ഞിട്ടും അവന്റെ സാന്നിദ്ധ്യം അവരറിയാതിരിക്കുമോ... അവരെ ഒന്നു പേടിപ്പിക്കാം അവന്‍ മനസ്സില്‍ കരുതി. ശബ്ദത്തില്‍ ഒന്നു ഘനം വരുത്തി അവന്‍ സുമേഷിന്റെ പുറത്ത് തട്ടി ചോദിച്ചു.
' എന്താടാ ഇവിടെ പണി?
പെട്ടെന്നുള്ള അവന്റെ എന്റട്രി അവരെയാകെ ഒന്നു വിറപ്പിച്ചു. മറച്ചു പിടിക്കാനുള്ള വിഫലമായ ശ്രമത്തിനൊടുവില്‍ സുധീഷിന്റെ കൈകളില്‍ നിന്ന് മൊബൈല്‍ താഴേക്ക് പതിച്ചു... അവനെ കണ്ടതും അവരുടെ വെപ്രാളം മാറികിട്ടി.
' എന്റെ പൊന്നു ശാക്കിറേ... നീയായിരുന്നോ... വല്ലാത്ത ഒരു പറ്റിക്കലായി പോയീട്ടോ... ഞങ്ങള്‍ കരുതി കാര്‍ന്നോര്‍മാര്‍ വല്ലോം ആയിരിക്കുമെന്ന് ആകെ പേടിച്ചു'
നിലത്ത് വീണ മുബൈല്‍ എടുത്ത് ഷര്‍ട്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു വൃത്തിയാക്കുന്ന രമേഷിന്റെ മുഖത്ത് നോക്കി ശാക്കിര്‍ പറഞ്ഞു.
'നാലാളു പോക്കു വരവുള്ള സ്ഥലത്ത് വെച്ചാണോ ചെങ്ങായ്മാരെ ഇതുപോലെയുള്ള കള്ളപ്പണികള്‍ ചെയ്യുന്നത്. ആരെങ്കിലും പെട്ടെന്നു വന്നാല്‍ എന്തു ചെയ്യും.'
' വാട്‌സപ്പില്‍ ഇപ്പോള്‍ കിട്ടിയതാ ഒരു പുതിയ സാധനം.. അത് കണ്ട് മതിമറന്ന് നിന്നു പോയതാണ് സഹോ... ഒന്നു ക്ഷമി... നീയും വാ നമുക്കൊരുമിച്ച് കാണാം..'
' ഞാനില്ല പൊന്നു രമേഷേ... വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട്, നീയൊരു കാര്യം ചെയ്യ് എനിക്ക് ആ ക്ലിപ്പൊന്ന് വാട്‌സപ്പ് ചെയ്തിട്ടേര് ഞാന്‍ വീട്ടില്‍ പോയി ആരുടേം ശല്ല്യമില്ലാതെ സ്വസ്ഥമായിട്ട് കണ്ടോളാം'
' എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ... '
അവരോട് യാത്ര പറഞ്ഞ് അവന്‍ വീട്ടിലേക്ക് നടന്നു. വീടിന്റെ ഉമ്മറത്ത് തന്നെ അനിയത്തി തന്റെ വരവും നോക്കി കണ്ണു നട്ടിരിക്കുന്നത് അവന്‍ കണ്ടു. അവള്‍ക്ക് ജോമട്രി ബോക്‌സ് വരുന്ന വഴിക്ക് വാങ്ങികൊടുക്കാംന്ന് പറഞ്ഞിട്ടാണ് ഇന്ന് രാവിലെ ഇറങ്ങിയത്. പക്ഷെ തിരക്കിനിടയില്‍ അശേഷം മറന്നു പോയി.. ഇനിയിപ്പോള്‍ അവള്‍ ചെവിക്ക് സൈ്വര്യം തരില്ല.
' എവിടെ എന്റെ ജോമട്രി ബോക്‌സ്.? ഇന്നും മറന്നല്ലേ.. എനിക്കറിയാം ഇക്കാക്കക്ക് ഇപ്പോള്‍ ഒട്ടും സ്‌നേഹമില്ല എന്നോട്..'
അവള്‍ പരാതിയുടെ കെട്ടയിച്ചു. കേട്ടു നില്‍ക്കാനാവാതെ അവന്‍ അവന്റെ മുറിയില്‍ കയറി കതകടച്ചു. ബാത്രൂമിലെ ചൂടുവെള്ളത്തില്‍ നല്ലൊരു കുളിയും പാസാക്കി. കൈലിയുടുത്ത് റൂമിന് വെളിയിലിറങ്ങിയപ്പോള്‍ ഉമ്മ ചോറും വിളമ്പി വെച്ച് കാത്തിരിപ്പുണ്ട്..
' വേഗം വന്ന ഭക്ഷണം കഴിക്ക് ശാക്കിറേ... ഇയ്യും കൂടെ കഴിച്ചിട്ട് വേണം എനിക്കൊന്ന് കിടക്കാന്‍ ...നല്ല അയലക്കറിയുണ്ട് മാന്തള് പൊരിച്ചതുമുണ്ട് .... ഇയ്യ് വേഗം കയിക്കാന്‍ നോക്ക്...'
ചോറിലേക്ക് കൈ കുത്തിയതേയുള്ളു ഉമ്മയും തുടങ്ങി പരാതിയുടെ കെട്ടയിക്കാന്‍....
' അവളിന്നൊരു വക കഴിച്ചിട്ടില്ല... നീ ജോമട്രി ബോക്‌സ് വാങ്ങി കൊടുക്കാന്ന് പറഞ്ഞ് പറ്റിച്ചെന്നു പറഞ്ഞ് കട്ടിലില്‍ പോയി കരഞ്ഞ് കിടന്നുറങ്ങി... ഇങ്ങനെ മറവി വന്നാലിപ്പോള്‍ എന്താ ചെയ്യാ എന്റെ ശാക്കിറേ...'
കൂടുതല്‍ പരാതികളിലേക്ക് ഉമ്മ കടക്കും മുമ്പ്... ഭക്ഷണം കഴിച്ചെന്നു വരുത്തി വീണ്ടും റൂമിലേക്ക് മടങ്ങി. മൊബൈലില്‍ സുമേഷിന്റെ വാടാസപ്പ് മെസേജ് വന്ന് കിടപ്പുണ്ട്. അവന്‍ വാക്കു പാലിച്ചു. എന്തായാലും ആകാംക്ഷയോടെ മെസേജ് തുറന്ന് നോക്കി രണ്ട് വീഡിയോസ് ആണ്.. കണ്ടപ്പോഴേ മനസ്സിലായി സംഗതി മറ്റേതാണ്. വിഡിയോ പ്ലേ ചെയ്തപ്പോള്‍ ആദ്യം തെളിഞ്ഞ് വന്നത് ഒരു ബാത്‌റൂമിന്റെ സീനറി ആണ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ 17 വയസ്സ് തോന്നിക്കുന്ന ഒരു പെങ്കൊച്ച് ബാത്ത്‌റൂമിലേക്ക് കയറി വന്നു. ഓരോരോ വസ്ത്രങ്ങളായി അയിച്ചു മാറ്റുന്നതും പൂര്‍ണ്ണനഗ്നയായി കുളിക്കുന്നുതും ഉയര്‍ന്ന ഹൃദയമിടിപ്പോടെ അവന്‍ കണ്ടു. അവളറിയാതെ ആരോ രഹസ്യ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയതാണ് ആ ദൃശ്യങ്ങള്‍. രണ്ടാമത്തെ വീഡിയോയും അവളുടേത് തന്നെയായിരുന്നു. അതും ബാത്ത്‌റൂം വീഡിയോ തന്നെ. പക്ഷെ മറ്റേതോ ദിവസം പകര്‍ത്തിയതാവും. ഇത് രണ്ടും കണ്ടതോട് കൂടി അവന്റെ സിരകള്‍ ചൂടു പിടിച്ചു.. യൂറ്റിയൂബിലേക്കും ചില അശ്ലീല സൈറ്റുകളിലേക്കും പെണ്ണുടല്‍ തേടിയൊരു പ്രയാണമായിരുന്നു പാതിരാത്രി ആകുവോളം. എപ്പോഴോ കണ്ണുകള്‍ ഉറക്കത്തെ ആശ്ലേഷിച്ചു.
ആരോ തട്ടി വിളിച്ചത് പോലെ തോന്നിയപ്പോഴാണ് അവന്‍ ഉറക്കം വിട്ടെഴുന്നേറ്റത്. ഉറക്കം വിട്ടുമാറാത്ത കണ്ണുകളോടെ അവന്‍ ചുറ്റിലും നോക്കി. താനിതെവിടെയാണ്. തന്റെ റൂമും കട്ടിലും കിടക്കയുമൊക്കെ എവിടെ പോയി.. അവനൊന്നും മനസ്സിലായില്ല. ആരാണ് തന്നെ ഈ പടു കൂറ്റന്‍ ആല്‍മര ചോട്ടില്‍ കൊണ്ടു കിടത്തിയത്. ഉമ്മുമ്മ പറഞ്ഞ കഥകളിലെ ജിന്നുകള്‍ താമസിക്കുന്ന ആല്‍മരം പോലെ തോന്നി അവന് ആ ആല്‍മരം.. ഭയം കാല്‍വിരലില്‍ നിന്ന് ഉച്ചിയോളം പടര്‍ന്നു കയറുന്നുണ്ടായിരുന്നു. രാത്രിയാണെങ്കിലും നിലാവ് അവിടെയൊന്നാകെ അരണ്ട പ്രകാശം പരത്തിയിരുന്നു. ആരോ തന്നെ തട്ടിവിളിക്കുന്നത് പോലെ തോന്നിയിരുന്നു. പക്ഷെ ആരെയും കാണുന്നില്ല.. അവന്‍ ചുറ്റിലും പരതി... പെട്ടെന്നാണ് ആല്‍മരത്തിന്റെ മറവില്‍ നിന്നൊരു പെണ്‍കുട്ടി അവന്റെ മുമ്പിലേക്ക് വന്ന് നിന്നത് . പെട്ടെന്ന് അവളെ കണ്ടപ്പോള്‍ അവനാകെ ഒന്നന്താളിച്ചു പോയി. തികഞ്ഞ ശോക ഭാവത്തോടെ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ആ പെണ്‍കുട്ടിയെ മുമ്പെവിടെയോ കണ്ടതായ് അവന് തോന്നി.
ഞാന്‍ ആരാണെന്ന് മനസ്സിലായില്ലേ ശാകിറിന്?
അവളുടെ ചോദ്യം കേട്ട് അവന്‍ അമ്പരന്ന് നിന്നു. ഇത്രയേറെ മുഖപരിചയമുള്ള ഈ പെണ്‍കുട്ടി ആരാവും അവന്‍ തലപുകഞ്ഞാലോചിച്ചു. പക്ഷെ അധികം വൈകാതെ തന്നെ അവള്‍ അവന് മറുപടി കൊടുത്തു.
' ഞാന്‍ ജാസ്മിന്‍. ശാകിറിന് എന്നെ നേരിട്ട് പരിചയം കാണില്ല. പക്ഷെ ഇന്ന് രാത്രി ശാകിര്‍ കണ്ടാസ്വദിച്ച ബാത്ത് റൂം വീഡിയോസിലെ ആ പെണ്‍കുട്ടി ഞാനായിരുന്നു'
' നീയോ.. നീയെന്താ ഈ പാതിരാക്ക് ഇവിടെ.. അതും ഒറ്റക്ക് ?
അവന്‍ അറിയാതെ ചോദിച്ചു പോയി.
'ശാകിറേ ഒരാഴ്ചയായി ഞാന്‍ മരണപ്പെട്ടിട്ട്.... മരിച്ചതല്ല.. ജീവിച്ച് കൊതി തീരും മുമ്പ് ഞാന്‍ ആത്മഹത്യ പോംവഴി ആയി തിരഞ്ഞെടുക്കുകയായിരുന്നു'
അവളൊന്നു പറഞ്ഞു നിര്‍ത്തി. ഭയത്തിന്റെ കനലുകള്‍ അവന്റെ ഹൃദയത്തില്‍ കത്തിപടരുന്നുണ്ടായിരുന്നു. അവള്‍ തുടര്‍ന്നു.
' സ്‌കൂള്‍ ടൂറിനിടക്ക് ആരോ രഹസ്യമായി പകര്‍ത്തിയ എന്റെ പെണ്ണുടല്‍ അത് ലോകം മുഴുവന്‍ കണ്ടപ്പോള്‍ എന്റെ കുഞ്ഞു മനസ്സില്‍ മറ്റൊരു പോംവഴിയും തോന്നിയില്ല'
അവളുടെ വാക്കുകള്‍ അവന്റെ മനസ്സില്‍ തീകോരിയിടുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവളുടെ ശബ്ദവും ഭാവവും മാറിയത്... അവളുടെ കണ്ണുകള്‍ ചുവന്നു തുടുത്തു.. ഭദ്രകാളിയെ പോലെ അവള്‍ ഉറഞ്ഞു തുള്ളി.
' നിങ്ങള്‍ക്ക് പെണ്ണുടലല്ലെ കാണേണ്ട്ത് മതിവരുവോളം കാണൂ..'
ഇതും പറഞ്ഞ് അവളവളുടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റാന്‍ തുടങ്ങി.. പൂര്‍ണ്ണ വിവസ്ത്രയായി അവളവന്റെ മുമ്പില്‍ നിന്നു... അവളുടെ ഉടലില്‍ പുഴുക്കള്‍ അരിച്ചിറങ്ങുന്നത് അവന്‍ അറപ്പോടെയും ഭയത്തോടെയും കണ്ടു. രണ്ടും കല്‍പ്പിച്ച് അവന്‍ അവളുടെ മുമ്പില്‍ നിന്ന് ലക്ഷ്യമില്ലാതെ വിദൂരതയിലേക്ക് ഓടിയകന്നു..
എത്ര ദൂരം ഒടിയെന്നറിയില്ല ദൂരെയൊരു വെളിച്ചം കണ്ടപ്പോള്‍ ആശ്വാസത്തോടെ അവനൊന്ന് നിന്നു. ആ വെളിച്ചം ലക്ഷ്യമാക്കി കിതപ്പോടെ അവന്‍ വേഗത്തില്‍ നടന്നു. നിലാവ് പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു. കനത്ത കൂരിരുളിനെ കീറിമുറിച്ച് കാടും ചെടിയും വകഞ്ഞ് മാറ്റി ആവന്‍ ആ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി. അതൊരു ഹോമകുണ്ടമായിരുന്നു. ഇപ്പോള്‍ അണഞ്ഞ് പോകുമെന്ന രീതിയില്‍ അത് എരിഞ്ഞ് കത്തി കൊണ്ടിരുന്നു. ഇനിയെന്ത് എന്ന ഭാവത്തില്‍ അവനാ അഗ്നിക്കരികില്‍ തളര്‍ന്നിരുന്നു. ഇതുവരെ നടന്നതൊക്കെ അവിശ്വസനീയമായി തോന്നി അവന്. പെട്ടെന്നാരുടേയോ കാലൊച്ച കേട്ട് അവന്‍ ഞെട്ടിയെഴുന്നേറ്റ് ചുറ്റിലും നോക്കി. രണ്ട് രൂപങ്ങള്‍ വിദൂരതയില്‍ നിന്ന് നടന്നടുക്കുന്നു... അടുത്തെത്തിയതും അവന്‍ അഗ്നിയുടെ വെളിച്ചത്തില്‍ വ്യക്തമായി തന്നെ രണ്ടു പേരെയും കണ്ടു, ഉമ്മയും പുന്നാര അനിയത്തിയും അതും പൂര്‍ണ്ണ നഗ്നരായി...
'ഉമ്മാ... നിങ്ങളെന്താ ഇവിടെ അതും ഈ കോലത്തില്‍... '
അവന്‍ കരഞ്ഞു കൊണ്ടു ചോദിക്കാനൊരുങ്ങി. പക്ഷെ ശബ്ദം ഒരണു വിട പുറത്ത് വന്നില്ല..
' മോനേ.. ശാകിറേ.. നിനക്ക് വേണ്ടത് നഗ്നമായ പെണ്ണുടലല്ലേ... നീയത് തേടിയല്ലേ നടന്നത്... ഇതാ ഇവിടം രണ്ടുടലുകളുണ്ട്... മതിവരുവോളം നീ ഭോഗിക്കൂ..'
ഉമ്മയുടെ ശബ്ദം അവന്‍ വിദൂരതയിലെന്നോണം കേട്ടു.
' ഇക്ക, ഇന്നലെ ഇക്ക കണ്ടാസ്വദിച്ച പെണ്ണുടലിന് എന്റെ പ്രായമേ ഉണ്ടായിരുന്നുള്ളു.. എന്നെയും ഭോഗിച്ചാസ്വദിക്കൂ.. മതി വരുവോളം..'
അനിയത്തിയുടെ വാക്കുകള്‍ ചെവിയില്‍ ഈയം കോരി ഒഴിക്കും പോലെ അവന് തോന്നി. ഹോമകുണ്ടത്തിലെ അഗ്നി ഇപ്പോള്‍ ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു... സഹിക്കാനാവാത്ത ചൂട് അവിടെ നിറഞ്ഞു. അപ്പോഴേക്ക് മറ്റൊരു പെണ്‍കുട്ടി കൂടി അവിടേക്ക് കടന്നു വന്നു. വൈകുന്നേരം ബസ്സില്‍ തന്റെ കൈകള്‍ വൃകൃതി കാണിച്ച പെണ്‍കുട്ടി. അവളും പൂര്‍ണ്ണ നഗ്നയായിരുന്നു..
' ഞാനും നഗ്നയാണ്.. എന്റെ ഉടലും നീയിനി ബസ്സിന്റെ തിരക്കില്‍ തേടേണ്ട... ഞാനിവിടെയുണ്ട്.. മതിവരുവോളം ഭോഗിച്ചോളൂ...'
അവളവനോട് ആക്രോഷിച്ചു. ഓടി മാറാനും മുഖം തിരിക്കാനും ശ്രമിച്ചെങ്കിലും അണുവിട അനങ്ങാന്‍ സാധിക്കാത്ത വിധം ശില പോലെ നിശ്ചലനായിരുന്നു അവന്‍.
പിന്നെയും പല ഉടലുകള്‍ അവിടെക്ക് കടന്നു വന്നു. അവന്‍ കണ്ണ് കൊണ്ട് ഭോഗിച്ചവര്‍ കൈകള്‍ കൊണ്ടും മനസ്സ് കൊണ്ടും ഭോഗിച്ചവര്‍ അങ്ങനെ പല പെണ്ണുടലുകള്‍. എല്ലാവരും ഞങ്ങളെ ഭോഗിക്കുവെന്നാക്രോശിച്ച് ഉന്മാദികളായ് അവന് ചുറ്റും നൃത്തം ചവട്ടി. ഒടുവില്‍ ഓരോരുത്തരായ് ഹോമകുണ്ടത്തില്‍ നിന്ന് പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ചാടി വെന്തെരിഞ്ഞു.. അവസാനം ഉമ്മയും അിനയത്തിയും അവനും മാത്രം ബാക്കിയായ്....
' മോനേ... ഈ കാണുന്ന അഗ്നി വെറും അഗ്നിയല്ല.. നിന്റെ അനിയന്ത്രിത കാമത്തിന്റെ അഗ്നിസ്ഫുരണങ്ങളാണ് ഇവിടെ കാട്ടു തീ പോലെ പടര്‍ന്നു പിടിച്ചത്... അതില്‍ ഈയാം പാറ്റകളെ പോലെ എരിഞ്ഞൊടുങ്ങിയ കുറേ പെണ്ണുടലുകളെ നീ കാണുന്നില്ലേ.. ഞങ്ങളും പോവുകയാണ്... പോകാന്‍ സമയമായി'
വാക്കുകള്‍ അവസാനിപ്പിച്ച് ഉമ്മ അനിയത്തിയുടെ കൈകള്‍ പിടിച്ച് ആ അഗ്നിയിലേക്ക് ഇഴുകി ചേര്‍ന്നു.. അവര്‍ രണ്ടു പേരേയും അഗ്നിനാമ്പുകള്‍ കാര്‍ന്നു തിന്നുന്നത് കാണാനാകാതെ അവന്‍ കണ്ണുകള്‍ ഇറുകിയടച്ചു.
ശക്തമായി തലയ്ക്ക് എന്തോ അടിച്ചപ്പോയാണ് പിന്നീട് അവന്‍ കണ്ണുകള്‍ തുറന്നത്. കണ്ണുകള്‍ക്ക് മുമ്പില്‍ അരണ്ട വെളിച്ചത്തില്‍ ഫാന്‍ കറങ്ങുന്നത് അവ്യകത്മായി അവന്‍ കണ്ടു... അങ്കലാപ്പോടെ അവന്‍ ചാടിയെഴുന്നേറ്റു. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അഗ്നിയും കാടും ഉമ്മയും അനിയത്തിയും എല്ലാം.. ഇത്രയും നേരം താനൊരു ദുസ്വപ്‌നത്തിന്റെ പിടിയിലായിരുന്നുവെന്നത് അവന് അവിശ്വസനീയമായി തോന്നി. സ്വപ്‌നത്തിന്റെ തീവൃതയില്‍ തന്റെ തല കട്ടിലിന്റെ കോണില്‍ ഇടിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ പുറത്തു വരാനാവാതെ താനാ സ്വപ്‌നത്തില്‍ എക്കാലവും കുടുങ്ങി നിന്നേനെ.. ശരീരമാസകലും വിയര്‍ത്ത് കുളിച്ചിരിക്കുന്നു. കാലുകളില്‍ ഇപ്പോയും വിറയല്‍ ബാക്കി നില്‍ക്കുന്നു... അവന്‍ മുബൈലെടുത്ത് സമയം നോക്കി സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. പുലര്‍കാലെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് അവന്റെ സിരികളില്‍ വീണ്ടും ഭയപ്പാടുകള്‍ തങ്ങി നിന്നു.
പെട്ടെന്ന് ഭ്രാന്തമായ വേഗത്തോടെ അവന്‍ അവന്റെ വസ്ത്രങ്ങളോരോന്നായ് ഊരിമാറ്റി സ്വയം നഗ്നനായി.. പിന്നെ ഉറച്ച കാലടികളോടെ വീടിന് വെളിയിലേക്കിറങ്ങി നടന്നു.. ആരുടേയോ വിളിയൊച്ച കേട്ടത് പോലെ അനന്ത ശൂന്യതയില്‍ അവന്‍ അലിഞ്ഞു ചേര്‍ന്നു.
By: ajmal ck

അഘോര - ഹൊറർ നോവൽ - ഭാഗം : 12


രചന : അജ്മല്‍ സികെ
അച്ഛന് വേണ്ടിയുള്ള മരുന്നരച്ച് കൊണ്ടിരിക്കുകയായിരുന്നു ശ്രീദേവി. ഇപ്പോള്‍ ഏത് സമയവും മഹിതമ്പുരാന്‍ തന്നെയാണ് മനസ്സില്‍. മഹിക്ക് എന്തു പറ്റിക്കാണും എന്ന ആവലാതി അവളെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. മഹിക്ക് വന്ന മാറ്റവും മറ്റും അവള്‍ക്ക് ഉള്‍ക്കൊള്ളാനേ സാധിക്കുന്നുണ്ടായിരുന്നില്ല. അച്ഛനോട് ചോദിച്ചിട്ട് അച്ഛന്‍ ഒന്നും വിട്ടു പറയുന്നതുമില്ല. ജാലകവാതില്‍ ആരോ മുട്ടുന്നത് പോലെ അവള്‍ക്ക് തോന്നി. തുറന്ന് നോക്കിയപ്പോള്‍ ആരെയും കാണുന്നില്ല.
'എന്താ മോളെ ജാലകത്തിലൂടെ ആരെയാ നീ നോക്കുന്നേ?
അച്ഛന്റെ ചോദ്യം കേട്ട് അവള്‍ തിരിഞ്ഞു നോക്കി.
' ആരോ വാതിലിന് മുട്ടുന്നതായി തോന്നി. നോക്കുമ്പോള്‍ ആരെയും കാണുന്നില്ല, ചെലപ്പോള്‍ കാറ്റടിച്ചപ്പോള്‍ എനിക്കങ്ങനെ തോന്നിയതാവും'
അവള്‍ പറഞ്ഞു. രണ്ടു പേരും അതത്ര കാര്യമാക്കിയില്ല. അന്നത്തെ ദിവസവും കഴിഞ്ഞു പോയി. പിറ്റേന്ന് പ്രഭാതത്തില്‍ അമ്പലത്തില്‍ പോകാന്‍ തയ്യാറായി വാല്യക്കാരിയെ കാത്തിരിക്കുകയായിരുന്നു ശ്രീദേവി.
' ഇന്ന് വാല്യക്കാരി വരില്ലാട്ടോ.. അവള്‍ക്ക് ഇന്നലെ മുതല്‍ കടുത്ത പനിയാണെന്ന് തെക്കേലെ ശാന്ത വന്നു പറഞ്ഞിട്ട് പോയി'
കുങ്കന്‍ ശ്രീദേവി കൊച്ചിനോട് പറഞ്ഞു. അവള്‍ക്ക് ആകെ സങ്കടായി. കാര്യം എന്തൊക്കെ പറഞ്ഞാലും അവളുടെ ഏഷണിയും പരദൂഷണവും കേള്‍ക്കാതെ ശ്രീദേവിക്ക് ഉറക്കം വരില്ല എന്നതാണ് സത്യം. മനസ്സില്ലാ മനസ്സോടെ അവള്‍ അമ്പലത്തിലേക്ക് പുറപ്പെട്ടു. ദിവസവും കൃഷ്ണനെ പോയി തൊഴ്തില്ലെങ്കില്‍ എന്തോ ഒരു പ്രയാസമാണ് അവള്‍ക്ക്. അമ്പലം മുഴുക്കേ അവള്‍ക്ക് അമ്മയുടെ ഓര്‍മ്മകളാണ്. ചെറുപ്പം മുതലേ അമ്മയുടെ കൈകളില്‍ തൂങ്ങി എത്ര തവണ ഈ അമ്പലത്തിലേക്ക് പോയിട്ടുണ്ട്. വയല്‍ വരമ്പില്‍ നടന്നു പോകുമ്പോള്‍ വീണ്ടും അവളുടെ മനസ്സില്‍ മഹിയുടെ ഓര്‍മ്മകള്‍ മുളച്ചു പൊന്തി. ദൂരെ നിന്ന് ആരോ നടന്നു വരുന്നത് അവള്‍ ശ്രദ്ധിച്ചു. ഏതോ പുരുഷനാണ്. വാലു പോലെ വാല്യക്കാരി എപ്പോയും കൂടെയുണ്ടായിരുന്നത് കൊണ്ട് ഒരു ധൈര്യമായിരുന്നു. അവളുടെ വായാടിത്തത്തിന് മുമ്പില്‍ ഒരു പുരുഷ കേസരിക്കും പിടിച്ചു നില്‍ക്കാനാവില്ല.. പക്ഷെ ഇപ്പോള്‍ ആദ്യമായിട്ടാണ് ഒരു അന്യപുരുഷന്റെ മുമ്പിലേക്ക് തുണയില്ലാതെ പോകുന്നത്.
ആ രൂപം അടുത്തെത്താറായപ്പോഴാണ് അത് മഹിയാണെന്ന് അവള്‍ തിരിച്ചറിയുന്നത്. മനസ്സ് ആഹ്ലാദം കൊണ്ട് നിറഞ്ഞു. അന്ന് കണ്ട രൂപമല്ലായിരുന്നു ഇപ്പോള്‍. മുടിയൊക്കെ കോതി മിനുക്കി സുന്ദരനായിട്ടുണ്ട്. പതിവ് നുണക്കുഴി പുഞ്ചിരി മുഖത്ത് വിരിഞ്ഞിട്ടുണ്ട്. നര വീണതു പോലെ അന്ന് തോന്നിച്ചിരുന്ന താടിരോമങ്ങളൊന്നും ഇപ്പോള്‍ കാണുന്നില്ല.
' ശ്രീദേവി കുട്ടി, എനിക്ക് അല്‍പം സംസാരിക്കണം'
മഹി അരികിലെത്തിയതും ശ്രീദേവിയോട് പറഞ്ഞു. അവളുടെ ശിരസ്സ് നാണത്താല്‍ ഭൂമിയോളം താഴ്ന്ന് നിന്നു.
' ഇന്നലെ ശ്രീദേവി കൂട്ടിയെ കാണാന്‍ ഞാന്‍ വീട്ടില്‍ വന്നിരുന്നു. ജാലകവാതിലിന് മുട്ടിയത് ഞാനായിരുന്നു'
മഹിയുടെ വാക്കുകള്‍ കേട്ടപ്പേള്‍ അവള്‍ക്ക് പിന്നെയും ആശ്ചര്യമായി.
'എന്തിനാ തിരുമേനി അവിടെ വന്നത്... അതും ജാലകവാതിലില്‍ മുട്ടി കള്ളനെ പോലെ'
വിക്കി വിക്കി അവള്‍ അറിയാതെ ചോദിച്ചു പോയി. മഹി ഒന്നു നീട്ടി പുഞ്ചിരിച്ചു.
' കട്ടെടുക്കാന്‍ തന്നെ വന്നതാ.. ഈ ശ്രീദേവി തമ്പുരാട്ടിയുടെ മനസ്സ്, എന്തോ... ഇപ്പോള്‍ തമ്പുരാട്ടിയുടെ മുഖമാണ് മനസ്സിലെപ്പോഴും'
മഹിയുടെ വാക്കുകള്‍ മരുഭൂമിയിലെ മഴയെന്നോണം അവളുടെ ഹൃദയത്തില്‍ കുളിരായ് പെയ്തു. മുത്തു മാല ചിതറും പോലെ പുഞ്ചിരിച്ച് അവള്‍ അവിടെ നിന്ന് ഓടി. മഹിയുടെ കണ്ണുകളിലെ പ്രണയ ഭാവത്തെ താങ്ങാനുള്ള കരുത്ത് അവള്‍ക്കുണ്ടായിരുന്നില്ല. കുറേ ദൂരം മുന്നോട്ട പോയി അവള്‍ മഹി തിരുമേനിയെ തിരിഞ്ഞു നോക്കി. അദ്ദേഹത്തെ അവിടെയൊന്നും കാണുന്നില്ല. ഇനി ഒരു പക്ഷെ തന്നെ കളിപ്പിക്കാന്‍ നീണ്ട പുല്ലുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയാവും. ഇത്ര വേഗം തിരുമേനിക്ക് തന്നോട് പ്രണയം തോന്നാന്‍ എന്താവും കാര്യം അവള്‍ അമ്പല നടയിലേക്ക് കയറും മുമ്പ് ആലോചിച്ചു. കുറേ നേരം കണ്ണുകളടച്ച് കൃഷ്ണന് മുമ്പില്‍ നന്ദി ഏറ്റു പറഞ്ഞു അവളുടെ പ്രണയ മോഹം പൂവണിഞ്ഞതിന്. കണ്ണുകള്‍ അറിയാതെ നിറഞ്ഞത് അവളറിഞ്ഞില്ല.
'എന്താ കുട്ടിയിത്... നല്ലോരു ദിവസായിട്ട് കൃഷ്ണന്റെ മുമ്പിലിരുന്ന് കരയുകയാണോ....'
അവള്‍ കണ്ണു തുറന്ന് നോക്കി. അച്ഛനാണ്. അച്ഛനും ഈയിടെയായി ഈശ്വര ഭക്തി കൂടുതലാണ്. വൈദ്യസേവനം കഴിഞ്ഞാല്‍ മുഴുവന്‍ സമയവും അമ്പലകാര്യങ്ങളിലാണ് അച്ഛനിപ്പോള്‍ ശ്രദ്ധ.
'ഒന്നൂല്ലാ അച്ഛാ, എനിക്ക് അമ്മയെ ഓര്‍മ്മ വന്നു.. അതാ അറിയാതെ കരച്ചില്‍ വന്നത്'
അവള്‍ കള്ളം പറഞ്ഞ് തടിയൂരി... വൈദ്യര്‍ക്ക് അതത്ര വിശ്വാസമായില്ല. കാരണം അമ്പലത്തിലേക്ക് പതിവ് സ്ഥായീ ഭാവം വിട്ട് തുള്ളിച്ചാടി വരുന്ന അവളെ അയാള്‍ ദൂരെ നിന്നെ കണ്ടിരുന്നു. സങ്കടം വന്നാലും അവള്‍ കരയാതെ പിടിച്ച് നില്‍ക്കാറുണ്ട്.. പക്ഷെ അമിത സന്തോഷം അവളെ കരയിപ്പിക്കും. അത് വൈദ്യര്‍ക്ക് അറിവുള്ള കാര്യമാണ്. എന്തോ ഒരു പന്തികേട് വൈദ്യര്‍ക്ക് മണത്തു. എങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ മകളുടെ അരികില്‍ നിന്ന് നടന്നു നീങ്ങി.
അമ്പലത്തില്‍ നിന്ന് തിരികെ നടക്കുമ്പോള്‍ അവള്‍ കണ്ണുകള്‍ കൊണ്ട് വഴി നീളെ മഹിയെ പരതി. ഏത് നിമിഷവും ശ്രീദേവി കുട്ടീയെന്ന വിളി അവള്‍ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. നിരാശയോടെ അവള്‍ പടിപ്പുര കടന്ന് വീട്ടിലേക്ക് പ്രവേശിച്ചു. മഹിയുടെ നുണക്കുഴി ചിരിയും പ്രണയനിര്‍ഭരമായ നോട്ടവുമൊക്കെ അയവിറക്കി അവളന്ന് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടി. രാത്രി ഉറങ്ങാന്‍ കിടക്കും നേരം വീണ്ടും അവള്‍ക്ക് ജാലകവാതില്‍ക്കല്‍ ആരോ മുട്ടുന്നതായി തോന്നി.
ഇത്തവണ അവള്‍ക്ക് ആരും പറയാതെ തന്നെ അറിയാമായിരുന്നു. അത് മഹിയാണെന്ന് . ഉയരുന്ന നെഞ്ചിടിപ്പോടെ അവള്‍ ജാലക വാതില്‍ തുറന്ന് നോക്കി. ആരെയും കാണുന്നില്ല. ഇനി ചിലപ്പോള്‍ മഹിയെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നത് കൊണ്ട് തനിക്ക് തോന്നിയതാവുമോ....
'ശ്രീദേവി കൂട്ടി ഇത് ഞാനാ നിന്റെ മഹി....'
കതകടക്കാന്‍ തുനിഞ്ഞ അവള്‍ ഞെട്ടലോടെ പ്രണയാതുരമായ മഹിയുടെ വാക്കുകള്‍ കേട്ടു. ഇരുട്ടിന്റെ മറയത്ത് നിന്ന് അവന്‍ അവളുടെ മുമ്പിലേക്ക് കയറി നിന്നു. പുറത്ത് വീശുന്ന ചെറിയ കാറ്റിന്റെ ഓളങ്ങളില്‍ അവന്റെ മുടിയിഴകള്‍ പാറി പറന്ന് ഒരു ഗന്ധര്‍വനെ പോലെ തോന്നിപ്പിച്ചു അവള്‍ക്ക്. ഒരു നിമിഷം ഒന്നും ഉരിയാടാനാവാതെ മതി മറന്ന് ആ സൗന്ദര്യം ആസ്വദിച്ച് അവള്‍ നിന്ന് പോയി. ഈ ജാലകവാതിലിന്റെ തടസ്സം ഇടയിലില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ താന്‍ തിരുമേനിയുടെ വിരിഞ്ഞ നെഞ്ചിലേക്ക് പടര്‍ന്നു കയറിയേനെ... അവള്‍ക്ക് നില തെറ്റുന്നത് പോലെ തോന്നി.
ശ്രീദേവി തമ്പുരാട്ടി രാവിലെ ഞാന്‍ പറഞ്ഞതിന് മറുപടി ഒന്നും തന്നില്ല.... എന്നെ ഇഷ്ടമല്ലായെന്നുണ്ടോ... ഉണ്ടെങ്കില്‍ മടികൂടാതെ പറഞ്ഞോളു.... വിരോധമില്ല്യാ..
ജാള്യതയോടെ അതിലേറെ നാണത്തോടെ അവള്‍ അവനില്‍ നിന്ന് നോട്ടം പറിച്ചെടുത്ത് തലകുനിച്ചു. അവന്റെ ശബദം തന്റെ ഹൃദയത്തോളം ആഴ്ന്നിറങ്ങന്നതു പോലെ അവള്‍ക്ക് തോന്നി. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ അവളുഴറി.
' ഇപ്പോള്‍ പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട, രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ട്.... മനക്ക് പിറകിലെ കുളക്കരയിലേക്ക് വരൂ.. നമുക്ക് ആരുടേയും ശല്ല്യമില്ലാതെ സംസാരിക്കാം'
മഹി അവളോടായ് വീണ്ടും പറഞ്ഞു.
' എന്താ കുട്ടി ഇന്നും നിനക്ക് ആ ജാലകപ്പടിയില്‍ ?.... അവിടെ ആരെയാ നീ തിരയുന്നത്'
അച്ഛന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവള്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കി. അച്ഛന്‍ മഹിയോ കണ്ടിട്ടുണ്ടാവുമോ... അവള്‍ക്ക് ആകെ പരിഭ്രമമമായി... ജാലകത്തിന് വെളിയിലേക്ക് നോക്കിയപ്പോള്‍ മഹിയെ അവിടെയെവിടെയും കാണുന്നില്ല. ഒരു പക്ഷെ, അച്ഛന്റെ ശബ്ദം കേട്ടപ്പോള്‍ എങ്ങോട്ടെങ്കിലും ഓടി മറഞ്ഞു കാണും.
' അത് അച്ഛാ... നിലാവത്ത് ഈ അമ്പിളിയെ കണ്ടോണ്ടിരിക്കാന്‍ നല്ല ചേല്...അതാ..'
' പ്രായം തികഞ്ഞ പെണ്‍കുട്ടികള്‍ അര്‍ദ്ധരാത്രി നിലാവ് കണ്ടിരിക്കുന്നത് അത്ര ശരിയല്ല.... നീയാ ജാലകമങ്ങ് അടച്ചേക്ക്'
വൈദ്യര്‍ ആജ്ഞാ സ്വരത്തില്‍ ആവശ്യപ്പെട്ടു. ജാലകവാതിലടക്കുന്നതിനിടയില്‍ ആ ഇരുട്ടില്‍ അവള്‍ ഒന്നു കൂടെ കണ്ണുകള്‍ കൊണ്ട് പരതി തന്റെ പ്രിയതമനെ.. പക്ഷെ എവിടെയും കണ്ടില്ല.
എല്ലാവരും ഉറങ്ങാന്‍ കിടന്നിട്ടും ശ്രീദേവിയെ മാത്രം ഉറക്കം കടാക്ഷിച്ചില്ല. മഹിയുടെ രൂപവും വാക്കുമായിരുന്നു അവളുടെ കണ്ണുകളില്‍. എന്തിനാവും തിരുമേനി കുളക്കരയിലേക്ക് ചെല്ലാന്‍ പറഞ്ഞത്. ഒരു പക്ഷെ മനസ്സ് തുറന്ന് സംസാരിക്കാനാവും. ആദ്യമായിട്ടാണ് മനസ്സ് ഇത്രയും കലുങ്കിശതമാവുന്നത്. മഹി തിരുമേനി പറഞ്ഞത് പോലെ കുളക്കരയിലേക്ക് പോകുന്നത് ശരിയല്ലെന്ന് അവള്‍ക്ക് തോന്നി. എന്തു തന്നെയായാലും വിവാഹത്തിന് മുമ്പ് ഇതൊന്നും ശരിയല്ല. പക്ഷെ താന്‍ പോയില്ലെങ്കില്‍ തിരുമേനിക്ക് തന്നോട് മുഷിച്ചിലുണ്ടാവില്ലേ... അങ്ങനെ പലതും ആലോചിച്ച് അവള്‍ അറിയാതെ മയങ്ങി പോയി.
രാത്രിയുടെ ഏഴാം യാമത്തില്‍ അവളറിയാതെ തന്നെ അവളുടെ ഉറക്ക് ഞെട്ടി. തിരുമേനിയുടെ വാക്കുകള്‍ വേദവാക്യമെന്നോണം അവളുടെ കാതുകളില്‍ അലയടിച്ചു. അവളുടെ ഹൃദയത്തില്‍ മഹിയോടുള്ള പ്രണയം മഹാ സാഗരം പോല്‍ നിറഞ്ഞു തുളുമ്പി. യാന്ത്രികമായി അവള്‍ കിടപ്പിടം വിട്ടെഴുന്നേറ്റ് പുറത്തേക്കിറങ്ങി നടന്നു. നിലാവും ചന്ദ്രനും മറഞ്ഞ ഘനാദ്ധകാരത്തില്‍ ഊളിയിട്ട് കുളക്കര ലക്ഷ്യമാക്കി അവള്‍ നിങ്ങി. വെള്ളാരം കല്ല് പോല്‍ തിളങ്ങുന്ന കണ്ണുകളുമായ് കുളക്കരയില്‍ കളം വരച്ച് ഇടം കൈയ്യില്‍ ശംഖ് കോര്‍ത്ത് പിടിച്ച് പൈശാചിക ഭാവത്തോടെ മഹി അവളുടെ വരവിനായ് കാത്തിരുന്നു.
തുടരും
അഘോര

അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora

അഘോര - ഹൊറർ നോവൽ - ഭാഗം : 11


രചന : അജ്മല്‍ സികെ
കണ്ണുകള്‍ രണ്ടും അടച്ച് കസേരയില്‍ പിറകിലോട്ട് തല ചായ്ച്ച് ശാന്തമായി വിശ്രമിക്കുന്ന ആ വൃദ്ധന്റെ കാലുകള്‍ തൊട്ട് വന്ദിച്ച് വളരെ ഭവ്യതയോടെ രാഘവന്‍ മാറി നിന്നു. പൂര്‍ണ്ണമായും അദ്ദേഹത്തെ നര കീഴടക്കിയിരിക്കുന്നു. ആരോഗ്യദൃഡഗാത്രനായിരുന്ന അദ്ദേഹത്തെ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ പിടിമുറുക്കിയിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ക്ക് തോന്നി.
'രാഘവന്‍ വന്ന കാലില്‍ നില്‍ക്കാതെ ഈ ഇറയത്തോട് കയറി ഇരിക്ക്'
അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ശബ്ദിച്ചു. ഒന്നു കാണുക പോലും ചെയ്യാതെ മുമ്പില്‍ നില്‍ക്കുന്ന ആളെ തിരുമേനി എങ്ങനെ തിരിച്ചറിഞ്ഞുവെന്ന് അവര്‍ക്ക് രണ്ട് പേര്‍ക്കും മനസ്സിലായില്ല. പെട്ടെന്നുണ്ടായ വല്ല്യ തിരുമേനിയുടെ തിരോധാനം തൊട്ട് മഹിയുമൊത്തുള്ള യാത്രയും അനുബന്ധ സംഭവങ്ങളുമുള്‍പ്പെടെ ഒരുപാട് സംശയങ്ങള്‍ രാഘവന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും ഒന്നും തിരുമേനിയോടാരായാനുള്ള ധൈര്യം രാഘവനുണ്ടായിരുന്നില്ല.
' ചിരുതക്ക് പതിനഞ്ച് തികയാറായല്ലേ... അമ്മയില്ലാത്ത കുട്ടിയാണ്... ഓളെ നല്ലോണം നോക്കണം'
തിരുമേനി കണ്ണുകള്‍ തുറക്കാതെ തന്നെ രാഘവനോടാവശ്യപ്പെട്ടു.
' ചിരുത സുഖായിട്ടിരിക്കുന്നു... പക്ഷെ നമ്മുടെ മഹിക്കുഞ്ഞ് അപകടത്തിലാണ് അങ്ങുന്നേ........ '
രാഘവന്‍ പറഞ്ഞ് മുഴുമിക്കും മുമ്പേ കൈയ്യുയര്‍ത്തി തിരുമേനി അവനെ തടഞ്ഞു.
' അറിയാം.. നിന്നെ കൂട്ടിക്കൊണ്ടു വരാന്‍ ഞാനാണ് ജീവനെ അങ്ങോട്ട് പറഞ്ഞയച്ചത്.. നിനക്ക് പകരം മറ്റാര് മഹിക്ക് കൂട്ടിന് വന്നിരുന്നെങ്കിലും അവിടെ ചത്തു മലച്ച് കിടന്നേനെ'
തിരുമേനിയുടെ വാക്കുകള്‍ അവന്‍ ഞെട്ടലോടെ കേട്ടു.
അപ്പോള്‍ ഞാന്‍ മരണത്തിന്റെ പിടിയില്‍ നിന്നാണ് രക്ഷപ്പെട്ടു വന്നതെന്നോ?
രാഘവന് ഉള്ള് പിടക്കുന്നുണ്ടായിരുന്നു.
' അതെ, മുമ്പ് അവിടെ രാത്രി സമയങ്ങളില്‍ എത്തിപ്പെട്ടവരാരും ജീവനോടെ അവിടം വിട്ട് പോയിട്ടില്ല'
തിരുമേനി തുടര്‍ന്നു.
' രാഘവന്‍ ചേട്ടാ.... കൂട്ടി കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ജീവനോടെയുണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കുരുതിയിരുന്നില്ല'
ജീവന്‍ തിരുമേനിയുടെ വാക്കുകള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്തു.
' പിന്നെ ഞാനെങ്ങനെ മരണത്തെ അതിജയിച്ചു. എന്നെ രക്ഷിച്ചത് അങ്ങയുടെ മന്ത്ര സിദ്ധികളാണോ?
രാഘവന് സംശയം അവസാനിച്ചില്ല.
' നിന്നെ രക്ഷിച്ചത് നീ തന്നെയാണ് രാഘവാ.... നമുക്ക് രണ്ട് പേര്‍ക്കും മാത്രം അറിയാവുന്ന നിന്റെ രഹസ്യം, അതാണ് നിന്നെ രക്ഷിച്ചത്.... '
തിരുമേനി നെടുവീര്‍പ്പോടെ പറഞ്ഞു. എന്താണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശാപമെന്ന് താന്‍ കരുതിയിരുന്നതോ... അത് തന്നെ പ്രാണനെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചിരിക്കുന്നു.
ചാരിക്കിടക്കുകയായിരുന്ന തിരുമേനി കസേര വിട്ടെഴുന്നേറ്റു നിന്നു. പിന്നെ രാഘവന് നേരെ തിരിഞ്ഞ് കണ്ണുകള്‍ തുറന്നു. തിരുമേനിയുടെ കണ്ണുകള്‍ കണ്ട് അയാള്‍ ഭയന്നു പോയി. കണ്ണുകള്‍ കുഴികളിലേക്ക് ആണ്ടു പോയിരിക്കുന്നു. കൃഷ്ണ മണിക്ക് പകരം വെള്ള പ്രതലത്തില്‍ എന്തോ കണ്ണില്‍ അടിഞ്ഞു കൂടിയിണ്ടുണ്ട്.
' എന്താ തിരുമേനി ഇതൊക്കെ? അങ്ങയുടെ കണ്ണുകള്‍ക്ക് ഇതെന്തു പറ്റി?
രാഘവന്‍ ആശ്ചര്യത്തോടെ ചോദിച്ചു. ചോദ്യം കേട്ട് അദ്ദേഹം നിറഞ്ഞ ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു.
'എന്റെ പുറം കാഴ്ച്ചകള്‍ അവന്‍ കവര്‍ന്നെടുത്തു.... അവിടെ ഇപ്പോള്‍ ഇരുട്ടാണ്...'
സൂര്യ തേജസ് പോലെ തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ കണ്ണുകളെ ഇരുട്ടു ബാധിച്ചുവെന്നത് രാഘവന് വിശ്വസിക്കാനായതേയില്ല.
' അങ്ങെന്താണ് പറയുന്നത് അങ്ങയെ അന്ധനാക്കി മാറ്റാന്‍ മാത്രം ശക്തി ഈ ലോകത്തില്‍ ആര്‍ക്കാണുള്ളത്'
രാഘവന്‍ ചോദ്യങ്ങള്‍ തുടര്‍ന്നു.
' പുറത്ത് നിന്ന് ആര്‍ക്കും അതിനാകില്ലെന്ന് നിഴലു പോലെ എന്റെ കൂടെയുണ്ടായിരുന്ന രാഘവന് അറിയില്ലേ...'
' അപ്പോള്‍ അങ്ങ് പറഞ്ഞു വരുന്നത് ഇളയതിരുമേനിയെകുറിച്ചാണോ....'
രാഘവന്‍ സംശയത്തോട് കൂടി ചോദിച്ചു.
' അതെ, ചിത്ര മംഗലത്തെ ഇളയ തിരുമേനി, എന്റെ അനുജന്‍ പ്രതാപ വര്‍മ്മ... അവന്‍ എന്റെ കുലത്തിന് തന്നെ അന്തകനാകുമെന്ന് കണ്ടപ്പോള്‍ മറ്റു വഴിയൊന്നും ഞാന്‍ കണ്ടില്ല....'
ഗദ്ഗദത്തോടെ തിരുമേനി ഉരുവിട്ടു. കണ്ണുകള്‍ നഷ്ടപ്പെട്ടതിലല്ലായിരുന്നു തിരുമേനിക്ക് വിഷമം... പ്രതാപവര്‍മ്മന്‍ തന്റെ കൈകളാല്‍ അവസാനിച്ചതിലായിരുന്നു.
ഒന്നും കൃത്യമായി മനസ്സിലായില്ലെങ്കിലും പിന്നെയും തിരുമേനിയെ ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കാന്‍ രാഘവന്‍ മുതിര്‍ന്നില്ല. പിറകിലേക്ക് നടക്കാന്‍ തുടങ്ങിയ തിരുമേനിയുടെ പാദങ്ങള്‍ കസേരയില്‍ തടഞ്ഞ് വീഴാനാഞ്ഞു. അപ്പോഴേക്ക് ജീവന്‍ അടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തെ കൈകളാല്‍ താങ്ങി. പിന്നെ പതിയെ അദ്ദേഹത്തേയും കൊണ്ട് വീടിനകത്തേക്ക് നടന്നു.
രാഘവന്‍ ഇറയത്ത് പലതും ആലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ ഇരുന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു പത്രം നിറയെ കഞ്ഞിയുമായി ജീവന്‍ രാഘവനരികിലെത്തി.
' ഇന്നലെ മുതല്‍ ഒന്നും കാര്യമായിട്ട് കഴിച്ചിട്ടുണ്ടാവില്ലല്ലോ അല്ലെ? തല്‍ക്കാലം ഇത് കഴിക്കു..... വിശപ്പും ക്ഷീണവും അങ്ങ് മാറട്ടെ... നമുക്ക് നീണ്ട യാത്ര ബാക്കി കിടക്കുന്നു'
ജീവന്റെ വാക്കുകള്‍ കേട്ട് അയാളമ്പരന്നു. ഇനിയും യാത്രയോ... ഇനിയെങ്ങോട്ടാണ് യാത്ര.. എന്തോ ഇപ്പോള്‍ യാത്രയെന്ന് കേള്‍ക്കുന്നതേ ഭയമാണ് രാഘവന്.
'ഭയക്കേണ്ട ആ കൊടുംങ്കാട്ടിലേക്കല്ല യാത്ര.... നമ്മള്‍ നാട്ടിലേക്ക് മടങ്ങുകയാണ്.... തിരുമേനിക്ക് ചിത്രമംഗലത്ത് തിരിച്ചെത്താനുള്ള സമയമായിരിക്കുന്നു'
ജീവന്‍ രാഘവന്റെ മാനസികസംഘര്‍ഷം വായിച്ചെടുത്തെന്നോണം പറഞ്ഞു.
അപ്പോള്‍ മഹിക്കുഞ്ഞിനെ ആ കൊടുംങ്കാട്ടില്‍ തനിച്ചാക്കി പോവുകയാണോ നമ്മള്‍?
രാഘവന്‍ തന്റെ സംശയം മറച്ച് പിടിച്ചില്ല.
' വരേണ്ടവര്‍ വരേണ്ട സമയത്തെത്തുമെന്ന്് പറഞ്ഞു തിരമേനി. കൂടുതലൊന്നും എനിക്കുമറിഞ്ഞ് കൂടാ'
പിന്നെയും സംശയങ്ങള്‍ ചോദിക്കാന്‍ മുതിര്‍ന്ന രാഘവനെ തടഞ്ഞ് കൊണ്ട് ജീവന്‍ പറഞ്ഞു.
' സംശയങ്ങള്‍ നമുക്ക് പിന്നീട് തീര്‍ക്കാം... ആദ്യം ഈ കഞ്ഞി കുടിച്ച് വിശപ്പ് മാറ്റു, ശേഷം അകത്ത് പോയി കുറച്ച് നേരം വിശ്രമിച്ചോളു.... വൈകീട് നമുക്ക് ഇവിടെ വിട്ടിറങ്ങണം'
ജീവന്‍ അകത്തേക്ക് തിരിഞ്ഞ് നടന്നു. രാഘവന് വിശപ്പ് അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നത് പോലെ തോന്നി. ഒറ്റയിരുപ്പിന്.. അയാള്‍ ആ കഞ്ഞി മുഴുവന്‍ കുടിച്ച് തീര്‍ത്തു.
വിശപ്പടങ്ങിയപ്പോള്‍ വീണ്ടും ആലോചനകളില്‍ മുഴുകി ഇറയത്ത് തന്നെ ഇരുന്നു. പെട്ടെന്നാണ് ഒരു ചിന്ത അവന്റെ മനസ്സില്‍ ഉടക്കി നിന്നത്. നിത്യ ബ്രഹ്മചാരി ആയ തിരുമേനി എങ്ങനെ ഈ ബാലന്റെ മുത്തശ്ശനായി. ഇനിയിപ്പോള്‍ അദ്ദേഹം മറ്റാരും കാണാതെ ഇവിടെ സംബന്ധമോ മറ്റോ ആരംഭിച്ചതായിരിക്കുമോ.... അതു കൊണ്ടാവുമോ അദ്ദേഹം തീര്‍ത്ഥയാത്രയെന്നു പറഞ്ഞ് നാടു വിട്ടത്. ചിന്തകള്‍ കാടു കയറാന്‍ തുടങ്ങിയിരുന്നു.
കലശലായ മൂത്ര ശങ്ക പിടികൂടിയപ്പോള്‍ ശുചിമുറി എവിടെയാവുമെന്നായി അടുത്ത ചിന്ത. വീടിന് പിറകിലെവിടെയെങ്കിലുമാവുമെന്ന്് കരുതി അങ്ങോട്ട് പോയപ്പോയാണ് കുറച്ച് ദൂരെയായി വലിയ ഒരു എട്ടുകെട്ട് മാളിക കണ്ണില്‍ പെട്ടത്. ഒറ്റ നോട്ടത്തിലെ വലിയ തറവാടാണെന്ന് രാഘവന് മനസ്സിലായി. പക്ഷെ ആള്‍പെരുമാറ്റമില്ലാതെന്ന പോലെ ചുറ്റിലും കാട് പിടിച്ച് കിടക്കുന്നു. ചുമരുകളും ഓടുമൊക്കെ പൂപ്പല്‍ പിടിച്ച് ആകെ പരുവമായിട്ടുണ്ട്. എന്തോ ഉള്‍പ്രേരണയില്‍ രാഘവന്‍ ആ എട്ടുകെട്ട് ലക്ഷ്യമാക്കി നടന്നു. ആ മാളികയുടെ എടുപ്പും സൗന്ദര്യവും അവനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
എട്ടുകെട്ടടുക്കും തോറും കാലിനടിയിലെ മണ്ണ് നേര്‍ത്തു വരുന്നതായും കലുകള്‍ മണ്ണിനടിയിലേക്ക് ആണ്ടു പോകുന്നതായും അയാള്‍ക്ക് തോന്നി. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് അയാള്‍ അരക്കൊപ്പം ചതുപ്പിലേക്ക് ആണ്ടു പോയി. പിടി വള്ളിക്കായി ചുറ്റിലും അയാള്‍ പരതി. ഒടുക്കം നിവൃത്തിയില്ലാതെ അയാള്‍ ആര്‍ത്തു വിളിച്ചു. കഴുത്തോളം ചതുപ്പിലേക്ക് പൂണ്ടു പോയപ്പോള്‍ ശ്വാസം മുട്ടുന്നതായി അവന് തോന്നി. ശബ്ദം പുറത്ത് വരാതെ, കണ്ണുകള്‍ തുറിച്ച് അവന്‍ വികൃതമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. മരണം കൈയ്യകലത്ത് എത്തി നില്‍ക്കുന്നതായി അവന് മനസ്സിലായി. കണ്ണുകള്‍ ഇറുകെയടച്ച് കാലന്റെ വരവിനായി അവന്‍ കാത്തിരുന്നു. പതിയെ ശിരസ്സുള്‍പ്പെടെ ചതുപ്പിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി.... കണ്ണുകളിലേക്ക് ഇരുട്ട് ഇരച്ചു കയറി.
തുടരും
അഘോര

അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora

അഘോര - ഹൊറർ നോവൽ - ഭാഗം : 10



രചന : അജ്മല്‍ സികെ
.....................................
'നിന്റെ ശരീരമിപ്പോള്‍ ഭാരങ്ങളില്‍ നിന്ന് മുക്തമാണ്. ധൈര്യമായ് നദിയുടെ മുകളിലൂടെ നടന്നു മറുകര പിടിക്കു'
ആരോ മഹിയോട് അശരിരിയെന്നോണം പറഞ്ഞു. ജലോപരിതത്തിലോടെ നടക്കാന്‍ തുനിഞ്ഞ അവന്റെ കാലുകള്‍ ആഴങ്ങളിലേക്ക് ആണ്ടു പോയി. തിരികെ കരക്കു കയറി അവന്‍ ഇനിയെന്തെന്ന ഭാവേന നിന്നു. വീണ്ടും അവനെ ആ ശബ്ദം തേടിവന്നു.
'ശരീരം മാത്രമേ ഭാരങ്ങളെ അതിജയിച്ചുള്ളു നിന്റെ മനസ്സിപ്പോഴും സംശയങ്ങളുടെ പിടിയിലാണ്.. സംശയങ്ങളെ മാറ്റി വെച്ച് മനസ്സ് ഏകാഗ്രമാക്കൂ...'
ഓം ഹ്രീം സുഫുര പ്രസ്ഫുര
ഘോരരതതരതനൂരൂപ
ചടപ്രചട കഹവമ
രക്താകാരംബരോ
ബന്ധഖാദയ ഹിപ്രവരഘതിതഗാ
ഹും ഫട്
ആരോ ചൊല്ലിത്തരും പോലെ അവനാ മന്ത്രം ആവര്‍ത്തിച്ചുരുവിടാന്‍ തുടങ്ങി.... അലകടല്‍ പോലെ നിന്നിരുന്ന മനസ്സ് ശാന്തമാകുന്നതും ഇരുള്‍നിറയുന്നതും അവനറിഞ്ഞു.. പതിയെ അവന്‍ കാലടികള്‍ ഇളകി മറിയുന്ന അരുവിയലേക്ക് കയറ്റി വെച്ചു. താഴ്ന്ന് പോവാതെ ജലോപരിതലത്തില്‍ അവന്‍ കയറി നിന്നു. മുതലകള്‍ അവനു പിറകെ അരുവിയിലേക്കിറങ്ങി അവന് അകമ്പടി സേവിച്ചു. അരുവിയില്‍ ഒഴുകിയെന്ന പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ മറുകരയിലെത്തി. തുരുത്തിലേക്ക് അവന്‍ കാലെടുത്തു വെച്ചു... കാലടിക്കിടയില്‍ എന്തോ ഞെരിഞ്ഞമര്‍ന്ന തരിപ്പണമാവുന്നതും... കാലുകളിലേക്ക് നനവ് പടരുന്നതും അവനറിഞ്ഞു. മാറി നിന്ന് അവനതിലേക്ക് തുറിച്ച് നോക്കി. ഒരു തലയോട്ടി. അവന്‍ കാലെടുത്ത് വെച്ചത് അതിലേക്കായിരുന്നു... അത് പൊട്ടിപ്പൊളിഞ്ഞ് രക്തം ഒഴുകിയിറങ്ങാന്‍ തുടങ്ങി.
അത് മാത്രമായിരുന്നില്ല. ആ തുരുത്ത് മുഴുവന്‍ തലയോട്ടികളാലും അസ്്ഥികളാലും നിറഞ്ഞിരുന്നു. ഒരു പക്ഷെ നരഭോജികളാവും ഇവിടെ വസിക്കുന്നത് അവന് തോന്നി. അവര്‍ക്ക് ഭക്ഷണമാവാനാകുമോ ഞാനിവിടെയെത്തിയത്......അവന്‍ ഭയപ്പാടോടെ ചിന്തിച്ചു.
പെട്ടെന്ന് അവന്‍ കണ്ടു. തുരുത്തിന്റെ മദ്ധ്യ ഭാഗത്തായി വള്ളികളാല്‍ ചുറ്റപ്പെട്ട് ചോരക്കറ പുരണ്ട് കറുത്ത വലിയ ബലിക്കല്ല്......... അവിടെ വെച്ചായിരുന്നു എല്ലാം തുടങ്ങിയത് അവനോര്‍ത്തു. സ്വപ്‌നങ്ങളില്‍ കണ്ട നാഗങ്ങളെയും ആജാനുബാഹുവിനേയും അവന്‍ ചുറ്റിലും തിരഞ്ഞു.... ഇല്ല താന്‍ ഈ തുരുത്തില്‍ തനിച്ചാണ്..... കൂട്ടിന് ഈ ബലിക്കല്ലും കൂറേ അസ്ഥിപ്രഞ്ചരങ്ങളും മാത്രം...
അവന്‍ ബലിക്കല്ലിനരികിലേക്ക് സാവധാനം നടന്നു. ഏകദേശം അടുത്തെത്താറായപ്പോള്‍ എവിടെ നിന്നോ ഉച്ചത്തിലൊരു ശംഖ് നാദം അവിടെയൊന്നടങ്കം മുഴങ്ങി. ഒന്നിനു പിറകെ മറ്റൊന്നായി ശംഖ് നാദങ്ങള്‍ മുഴങ്ങിക്കോണ്ടിരുന്നു. അവന്‍ ആശ്ചര്യത്തോടെ നടത്തം നിര്‍ത്തി ചുറ്റിലും നോക്കി. സൂര്യവെളിച്ചം എവിടെയോ പോയ് മറഞ്ഞു.. ചുറ്റം അന്ധകാരം നിറഞ്ഞു. ശക്തമായ കാറ്റ് ആ തുരുത്തില്‍ വീശിയടിച്ചു. പെട്ടെന്ന് അവന് ഓടി മാറാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ അവന്റെ ചുറ്റിലുമുള്ള കരിയിലകള്‍ തീ പിടിച്ചു....
അഗ്നിയുടെ ചുവന്ന പ്രഭയില്‍ അവന്‍ മറ്റൊരു അത്ഭുതകരമായ കാഴ്ച്ച കണ്ടു. തുരുത്തിന്റെ നാനായിടങ്ങളില്‍ നിന്നും അസ്ഥിപ്രഞ്ചരങ്ങള്‍ക്കിടയിലൂടെ.... ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ആയിരക്കണക്കിന് പെണ്‍ കൊടികളെ. പൂര്‍ണ്ണ നഗ്നരായി അവര്‍ അവന് ചുറ്റിലും ഒത്തുകൂടി നൃത്തം വെച്ചു. ചുറ്റിലും തീ പടര്‍ന്നു പിടിക്കുന്നത് പോലും മറന്ന് അവനവരോട് ഉച്ചത്തില്‍ ചോദിച്ചു.
' നിങ്ങളൊക്കെ ആരാണ് ബാലികമാരേ... നിങ്ങളെവിടെ നിന്നാണ് ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത്'
അയാളുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ അവര്‍ കൈകള്‍ കോര്‍ത്ത് നൃത്തം തുടര്‍ന്നു. അവനവന്റെ ചോദ്യം മൂന്നാവര്‍ത്തി തുടര്‍ന്നു. പെട്ടെന്ന് നൃത്തം അവസാനിപ്പിച്ച്... അവരവനോട് ആക്രോശിച്ചു.
' നിനക്ക് ഞങ്ങള്‍ ആരാണെന്നറിയണമല്ലേ..... ജീവനെടുക്കുമ്പോള്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ എന്തിനിപ്പോള്‍ ചോദിക്കുന്നു....'
അവരുടെ ആക്രോശങ്ങളുടെ അര്‍ത്ഥം എന്തെന്ന് അവന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.
' ജീവനെടുത്തെന്നോ എന്തു അസംഭവ്യമാണ് നിങ്ങളീ പറയുന്നത്... '
അവന്‍ ആശ്ചര്യത്തോടെ അവരോട് വീണ്ടും ചോദിച്ചു.
'നിന്റെ അഘോര സാഫല്യത്തിനായി നിഷ്ടൂരം ബലി നല്‍കപ്പെട്ട പാവം പെണ്‍ കൊടികളാണ് ഞങ്ങള്‍...... ചോരവാര്‍ന്ന് ഒടുക്കം ഈ അഗ്നിയില്‍ ഞങ്ങള്‍ എറിയപ്പെടുകയായിരുന്നു...
അവനപ്പോഴാണ് ആ പെണ്‍കൊടികളുടെ മുഖങ്ങള്‍ ശ്രദ്ധിച്ചത്. എല്ലാ മുഖങ്ങളും ഒരു പോലെയിരിക്കുന്നു. താന്‍ സ്വപ്‌നങ്ങളില്‍ കാണാറുണ്ടായിരുന്ന പെണ്‍കൊടികള്‍ അല്ലേ ഇവര്‍ അവന്‍ അത്ഭുതപ്പെട്ടു. ആ പെണ്‍കൊടികള്‍ ഉച്ചത്തില്‍ കരയാനാരംഭിച്ചു... കണ്ണുനീരിന് പകരം അവരുടെ കണ്ണുകളില്‍ നിന്ന് ചോരതുള്ളികള്‍ ഇറ്റി വീണു കൊണ്ടിരുന്നു... അവനും വിഷമം സഹിക്കാനായില്ല... അവനും തേങ്ങി പോയി... അവന്റെ കണ്ണുകളില്‍ നിന്നും ചോരതുള്ളികള്‍ ധാരയായി ഒഴുകി.
അപ്പോഴേക്ക് വൃത്താകൃതിയില്‍ അഗ്നി അവനെ വലം വെച്ചു കഴിഞ്ഞിരുന്നു. കാലുകളിലേക്ക് തീ ചൂട് പടര്‍ന്നു പിടിച്ചപ്പോള്‍ സഹിക്ക വയ്യാതെ അവന്‍ വയുവിലേക്കെടുത്ത് ചാടി..... തനിക്ക് ചുറ്റും വൃത്താകൃതിയില്‍ രൂപപ്പെട്ട അഗ്നിയെ മറികടക്കാന്‍ അവന്‍ സാധിച്ചില്ല... പക്ഷെ അവന്‍ ചാടികൊണ്ടേയിരുന്നു... സാവകാശം ആ ചാട്ടം ഭ്രാന്തമായ ചുവടുവെപ്പായി മാറി... പിന്നെ അത് രുദ്രതാണ്ഡവമായി മാറി..... അഗ്നി അവനിലേക്ക് അടുക്കും തോറും അവന്‍ കൂടുതല്‍ ശക്തിയോടെ ആടിക്കൊണ്ടേയിരുന്നു. അവനൊപ്പം ആ പെണ്‍കൊടികളും നൃത്തം ആരംഭിച്ചു. ഒടുവില്‍ പെണ്‍കൊടികളോരോന്നും ആര്‍ത്തനാദങ്ങളോടെ ആ അഗ്നിയിലേക്ക് ചാടി വീണു എരിഞ്ഞൊടുങ്ങി. അവനപ്പോഴും ചിത്തഭ്രമം പിടിച്ചത് പോലെ ഉറഞ്ഞു തുള്ളുകയായിരുന്നു.
.......................................................
' നമുക്ക് മുത്തശ്ശന്റെ അരികിലേക്ക് പോകാം. അദ്ദേഹത്തിനെ ഇതിനെ കുറിച്ച് കൂടുതലായി എന്തെങ്കിലും പറഞ്ഞു തരാന്‍ പറ്റു'
ബാലന്‍ രാഘവനോടായ് പറഞ്ഞു.
'അപ്പോള്‍ മഹിക്കുഞ്ഞ് തിരിച്ച് വന്ന് എന്നെ കണ്ടില്ലെങ്കില്‍ പരിഭ്രമിക്കില്ലെ ബാലകാ'
അയാളവനോട് സംശയം പ്രകടിപ്പിച്ചു.
' എന്നെ ബാലകന്‍ എന്നു വിളിക്കേണ്ട.. എനിക്കൊരു പേരുണ്ട്. മുത്തശ്ശന്‍ ഇട്ട പേരാണ്.. ജീവാനന്ദന്‍.... ചിലര്‍ ജീവാ. എന്നും ചിലര്‍ ആനന്ദ് എന്നും വിളിക്കും.... ചേട്ടന് ഇഷ്ടമുള്ളത് വിളിക്കാം '
ഇത്ര നേരം സംസാരിച്ചിട്ടും താനവന്റെ പേരു പോലും ചോദിച്ചില്ലെന്ന് ഇളിഭ്യതയോടെ രാഘവന്‍ ഓര്‍ത്തു.
' പിന്നെ മഹി തിരുമേനി ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല... ഈ കാടിന് പരിസരത്ത് അധിക സമയം ചുറ്റിത്തിരിയുന്നത് ആപത്താണ്, നമുക്ക് മുത്തശ്ശനരികിലേക്ക് പോകാം'
പ്രതികരണത്തിന് കാത്ത് നില്‍ക്കാതെ അവന്‍ രാഘവന്റെ കാളവണ്ടിയില്‍ കയറി ഇരുന്നു. പിണ്ണാക്ക് കലക്കി വെച്ച പാത്രം ഭദ്രമായി വണ്ടിയില്‍ എടുത്ത് വെച്ച് ആനന്ദ് പറയുന്ന വഴിയേ അയ്യാള്‍ കാളയെ തെളിച്ചു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്ക് അവര്‍ ബാലന്റെ വസതിയില്‍ എത്തിച്ചേര്‍ന്നു. ഒരു പഴകി പൊളിഞ്ഞ ഒറ്റനില വീട്. പൂപ്പലും പായലും പിടിച്ച് ദ്രവിച്ച ഓടുകളാല്‍ മൂടപ്പെട്ട് അതിന്റെ മേല്‍ക്കൂര ഇപ്പോള്‍ താഴെവീഴുമെന്ന ഭാവേന നില്‍ക്കുന്നു. ചാണകം കൊണ്ട് മെഴുകിയ നിലവും മുറ്റത്തെ തുളസി തറയും രാഘവന്‍ നിമിഷങ്ങള്‍ക്കകം തന്നെ നിരീക്ഷിച്ചു.
'എന്താ അന്താളിച്ചു നില്‍ക്കുന്നത്... കാളകളെ ഒതുക്കിക്കെട്ടി.. ഇങ്ങോട്ട് കയറി വരു'
ജീവാനന്ദന്‍ അയാളോട് ആവശ്യപ്പെട്ടു. നന്നായ് പുല്ല് കിട്ടുന്ന ഇടത്ത് വണ്ടി ഒതുക്കിയിട്ട് അയാള്‍ അവന് പിറകെ ആ വീടിനുള്ളിലേക്ക് കയറി ചെന്നു. പുറത്ത് ചാരു കസേരയില്‍ ഒരു വൃദ്ധരൂപം ഇരിക്കുന്നത് അവ്യക്തമായി ദൂരെ നിന്ന് രാഘവന്‍ കണുന്നുണ്ടായിരുന്നു. പക്ഷെ മുഖം വ്യകത്മല്ല. അരികിലെത്തും തോറും രാഘവന്റെ മുഖം ആശ്ചര്യത്താല്‍ വികസിച്ചു കൊണ്ടേയിരുന്നു. അവന്റെ ശബ്ദം അവന്‍ പോലും അറിയാതെ പുറത്തേക്കൊഴുകി.
' വല്ല്യ തിരുമേനി.... ഇന്ദ്രവര്‍മ്മ പെരുമാള്‍...'
........തുടരും............

അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ
https://www.nallezhuth.com/search/label/Aghora

കഥ : മീശ

Image may contain: 1 person

രചന : അജ്മല്‍ സികെ
കണ്ണാടിയില്‍ സ്വന്തം മുഖം കണ്ട് അവള്‍ അമ്പരന്നു. അവളുടെ മൂക്കിന് താഴെ പൊടിമീശ മുളച്ചു വരുന്നു. താനെന്തോ മഹാ പാതകം ചെയ്തത് പോലെ അവള്‍ ഭയന്നു വിറച്ചു. അവള്‍ ഓടി ചെന്ന് അമ്മയോട് പറഞ്ഞു.
' അമ്മേ ദേ എനിക്ക് മീശ മുളച്ചിരിക്കുന്നു'
അവളുടെ മീശയിലേക്ക് സൂക്ഷിച്ച് നോക്കിയ അമ്മക്ക് കലി അടക്കാനായില്ല.
' നിനക്കിത്ര അഹങ്കാരമോ... അടക്കവും ഒതുക്കവുമുള്ള പെണ്‍കൊച്ചുങ്ങള്‍ക്ക് മീശ പാടില്ലെന്ന് നിനക്കറിഞ്ഞൂടെ'
അമ്മ അവള്‍ക്ക് നേരെ ചാടിത്തുള്ളി. അവള്‍ക്ക് സങ്കടം അടക്കാനായില്ല. കണ്ണാടിയുടെ മുമ്പില്‍ നിന്ന് മാറാതെ അവളാ മീശയെ തന്നെ തുറിച്ചു നോക്കി. മീശ വെച്ച ചേട്ടന്മാര്‍ അവള്‍ക്ക് എന്നും ഇഷ്ടമായിരുന്നു. മംഗലശേരി നീലകണ്ടനും കോട്ടയം കുഞ്ഞച്ചനും കണ്ട് വളര്‍ന്ന കുട്ടിക്കാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അതു പോലൊരു മീശ സ്വന്തമായി തനിക്കുമുണ്ടായിരുന്നെങ്കില്‍..... പക്ഷെ ഇപ്പോള്‍ ഈ മീശ വല്ലാതെ ഒരു ഭാരമായി തന്റെ ചുണ്ടിന് മുകളില്‍....
രാത്രി അപ്പച്ചന്‍ വന്നപ്പോഴാണ് സ്ഥിതി ഗതികളാകെ മാറിയത്.
'നിങ്ങളിങ്ങനെ അപ്പച്ചനാന്ന് പറഞ്ഞ് നടന്നോ... ദേ നോക്ക് പെണ്ണിന് മീശ മുളച്ചിരിക്കുന്നു.'
അമ്മയുടെ വാക്കു കേട്ട് അപ്പച്ചനും കലി സഹിക്കാനായില്ല...
' നീയാ മീന്‍ മുറിക്ക്ണ കത്തിയിങ്ങെടുക്ക്, ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ട് തന്നെ കാര്യം'
അപ്പച്ചന്‍ അമ്മച്ചിയോട് ഗര്‍ജ്ജിച്ചു. പേടിച്ചരണ്ടു നിന്ന അവളുടെ അരികിലേക്ക് അപ്പച്ചന്‍ 'തുരുമ്പു പിടിച്ച' കത്തിയുമായി നടന്നടുത്തു. അമ്മ അവളുടെ കൈകള്‍ ഇതിനോടകം തന്നെ പിറകിലോട്ട് പിടിച്ച് ബന്ധിപ്പിച്ചിരുന്നു. അവള്‍ അനങ്ങാന്‍ പോകുമാകാതെ വാവിട്ട് കരഞ്ഞു. അപ്പച്ചന്‍ കത്തിയാല്‍ അവളുടെ മീശ അറുത്ത് മാറ്റി. മൂക്കിന് താഴെ കത്തിയാല്‍ സമ്മാനിച്ച വൃണങ്ങളുമായി അന്നവള്‍ കരഞ്ഞുറങ്ങി.
പിറ്റേന്ന് സ്‌കൂളില്‍ പോയപ്പോള്‍ പലരും അവളോട് ചോദിച്ചു
എന്താ നിന്റെ ചുണ്ടിന് മുകളിലിത്ര മുറിപ്പാട്?
അവളാര്‍ക്കും മറുപടി കൊടുക്കാതെ നടന്നു. സ്‌കൂളിലെത്തിയപ്പോള്‍ അവള്‍ കണ്ടു, തന്റെ കൂട്ടുകാരില്‍ പലരുടേയും മൂക്കിന് താഴെ മുറിവുകള്‍ പഴുത്ത് വൃണമായി കിടക്കുന്നത്. മുമ്പും അത് കണ്ടിരുന്നെങ്കിലും അതത്ര കാര്യമാക്കിയിരുന്നില്ല.. പക്ഷെ ഇന്നവള്‍ക്ക് മനസ്സിലായി അത് അറുത്തു മാറ്റിയ മീശയുടെ മുറിപ്പാടാണെന്ന്.
പിന്നീട് കുറേ നാളുകളേക്ക് അവള്‍ക്ക് മീശ മുളച്ചതേയില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവള്‍ക്ക് വീണ്ടും മീശ മുളച്ചു. ഇത്തവണ മീശ അല്‍പം കട്ടിയിലായിരുന്നു. എന്തോ ഈ പ്രാവശ്യം അവളാ മീശയെ വെറുത്തില്ല.. അതിനോട് വല്ലാത്തൊരു പ്രണയം അവള്‍ക്ക് തോന്നി തുടങ്ങിയിരുന്നു. അവള്‍ അമ്മയുടെ അരികിലേക്ക് ഓടി ചെന്ന് പറഞ്ഞു.
'അമ്മേ ഞാന്‍ മീശ വളര്‍ത്താന്‍ തീരുമാനിച്ചു'
ചട്ടിയില്‍ മീന്‍ ഫ്രെയ് വരട്ടികൊണ്ടിരുന്ന തവിയെടുത്ത് അവളുടെ മീശയടക്കി ഒരു അടിയായിരുന്നു അമ്മയുടെ മറുപടി. തിളച്ച എണ്ണ മുഖത്ത് വീണ് പൊള്ളിയെങ്കിലും അവളുച്ചത്തില്‍ പറഞ്ഞു.
'എന്നെ കൊന്നാലും എന്റെ മീശ മുറിക്കാന്‍ ഞാന്‍ സമ്മതിക്കൂല'
അവളുടെ അന്നു വരെ കാണാത്ത ആ ഭാവത്തില്‍ അമ്മയാകെ പകച്ചു പോയി. പക്ഷെ വൈകീട്ട് അപ്പച്ചന്‍ വന്നപ്പോള്‍ അവളുടെ പ്രതിഷേധം വകവെക്കാതെ ആ മീശയും അറുത്ത് മാറ്റി. അന്നും വൃണങ്ങളോട് കൂടി അവള്‍ ഉറങ്ങി. എഴുന്നേറ്റ് വീണ്ടും കണ്ണാടി നോക്കിയ അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കൂടുതല്‍ കട്ടിയില്‍ മീശ വീണ്ടും മുളച്ചു വന്നിരുന്നു.
കൂടുതല്‍ കോപാകുലനായി അപ്പച്ചന്‍ മീശ അറുത്ത് മാറ്റാന്‍ അന്നും അവള്‍ടെ അരികിലെത്തി. പക്ഷെ കൊമ്പന്‍ മീശയില്‍ തട്ടി അപ്പച്ചന്റെ തുരുമ്പിച്ച പഴകി ദ്രവിച്ച കത്തി ഒടിഞ്ഞു പോയി. എന്തു ചെയ്യണമെന്നറിയാതെ അപ്പച്ചന്‍ പകച്ചു നിന്നു. മന്ത്രിച്ചൂതിയ കത്തി കൊണ്ട് ജപിച്ച് കെട്ടിയ കത്തി കൊണ്ടും കുരിശു വരച്ച കത്തി കൊണ്ടും അയാളാ കൊമ്പന്‍ മീശ അറുത്തു മാറ്റാന്‍ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ അവളുടെ മീശ അപ്പോഴേക്ക് ഉരുക്ക് പോലെ ഭദ്രമായിരുന്നു.
' നമ്മുടെ കൈകളിലുള്ള ദ്രവിച്ച കത്തികള്‍ കൊണ്ട് ഇനിയവളുടെ മീശ അറുത്ത് മാറ്റാനാവുമെന്ന് തോന്നുന്നില്ല'
നിരാശയോടെ അപ്പച്ചന്‍ സഹധര്‍മിണിയോട് പറഞ്ഞു. പക്ഷെ അവരവളില്‍ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചു കൊണ്ടേയിരുന്നു.
' കലടുപ്പിച്ച് വെക്കെടി സാത്താന്റെ സന്തതീ..... മീശ ഉള്ളോണ്ടാവുമല്ലേ നിനക്കിത്ര അഹങ്കാരം'
' നിനക്ക് സ്വര്‍ഗ്ഗത്തില്‍ പോണ്ടേ... അതോ ഈ മീശ കാരണം നരകത്തിലെ വിറക് കൊള്ളിയാവണോ'
അങ്ങനെ പതിവ് ക്ലീശേ ഡയലോഗുകളുമായി അവരവളെ പൊതിഞ്ഞു. പക്ഷെ ഇതൊന്നും വക വെക്കാതെ മീശയുമായ് അവള്‍ നാടു നീളെ അലഞ്ഞു.
ചെറുതായിരുന്നപ്പോള്‍ നിലാവത്തിറങ്ങി നടക്കാന്‍ കൊതിയായിരുന്നു അവള്‍ക്ക് പക്ഷെ കോക്കാച്ചി പിടിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി എല്ലാവരും അവളെ വീട്ടിലിരുത്തി. വളര്‍ന്ന് വലുതായപ്പോള്‍ മീശയുള്ളവര്‍ നിലാവുകാണാന്‍ ഇറങ്ങിയപ്പോയും പെണ്ണടക്കം പറഞ്ഞ് അവളെയവര്‍ വീട്ടിലിരുത്തി. ഇപ്പോള്‍ അവള്‍ കൊമ്പന്‍ മീശ തടവി നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ സൈ്വര്യവിഹാരം നടത്താന്‍ തുടങ്ങി.
ഇതിനോടകം തന്നെ നാട്ടിലും പുറം നാടുകളിലും അവളുടെ മീശ ഒരു സംസാര വിഷയമായിരുന്നു. നാനായിടത്തു നിന്നും അവളെ കല്ലെറിയാനായ് മാത്രം ആളുകള്‍ അങ്ങോട്ടേക്ക് കുതിച്ചു. പക്ഷെ കല്ലെറിയാന്‍ വന്നവരെയൊക്കെ അവള്‍ നടുവിരല്‍ കൊണ്ട് മീശ പിരിച്ച് വിരട്ടിയോടിച്ചു.
ജാലകവാതിലിലൂടെ അവളുടെ മീശയും നിലാവത്തുള്ള നടത്തവും കണ്ട് കൊതി തോന്നി ധാരാളം പെണ്‍ കൊടികള്‍ രഹസ്യമായി മീശവളര്‍ത്താന്‍ തുടങ്ങി. ആരുമറിയാതെ അവര്‍ മീശക്ക് വെള്ളവും വളവും ഒഴിച്ച് പുഷ്ഠിപ്പെടുത്തി. ഇതറിഞ്ഞ ഇവരുടെ കണവന്മാരെ ഇത് കൂടുതല്‍ രോഷാകുലരാക്കി.
' മീശയറുത്ത് മാറ്റാനേ നമ്മുടെ കത്തിക്ക് ബലമില്ലാത്തത്തുള്ളു, കഴുത്തറുക്കാന്‍ ഈ കത്തികള്‍ ധാരാളം'
അവര്‍ പരസ്പരം പറഞ്ഞു. ഒരു ദിവസം രാത്രി നിലാവത്തിറങ്ങി വന്ന അവളെ ഇരുട്ടിന്റെ മറവില്‍ പഴകി ദ്രവിച്ച കത്തികളാല്‍ ആഞ്ഞു കുത്തി. ചത്തു മലച്ചിട്ടും മുകളിലേക്ക് പിരിച്ച് കിടക്കുന്ന അവളുടെ മീശ കണ്ട് അവര്‍ കലി തീരാതെ വീണ്ടും വീണ്ടും ആഞ്ഞു കുത്തി.
പിറ്റേന്ന പ്രഭാതത്തില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മീശപ്പെണ്ണിന്റെ ജഡശരീരമാണ് എല്ലാവരും കണി കണ്ടത്. ജഡത്തിന് ചുറ്റും മീശ വെച്ച ആണുങ്ങളും മീശയില്ലാത്ത പെണ്ണുകളും രക്തമൊലിച്ചിറങ്ങുന്ന കത്തികളുമായ് വട്ടമിട്ട് നിന്നു.
' പെണ്ണ് മീശ വെച്ചാല്‍ ഇതാവും ഗതിയെന്ന്' പറഞ്ഞവര്‍ ആര്‍ത്തു ചിരിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ ജാലകവാതില്‍ തുറന്ന കുറച്ച് മീശ വെച്ച പെണ്ണുങ്ങള്‍ അവര്‍ക്കരികിലേക്ക് വന്നു. തെരുവിന്റെ നാനായിടങ്ങളില്‍ നിന്നും മീശ വെച്ച പെണ്ണുങ്ങള്‍ തുരുതുരെ വന്നു കൊണ്ടേയിരുന്നു. തുരുമ്പിച്ച കത്തികളുമായി നിന്നവര്‍ക്ക് നേരെ അവര്‍ മുഷ്ടി ചുരുട്ടി ആക്രോഷിച്ചു. ഭയന്നു വിറച്ച് കൊമ്പന്‍ മീശ വെച്ച ആണുങ്ങളും മീശയില്ലാത്ത പെണ്ണുങ്ങളും അവിടെ നിന്ന് ജീവനും കൊണ്ടോടി.
മീശ വെച്ച പെണ്ണുങ്ങളെ കൊണ്ട് ആ തെരുവ് നിറഞ്ഞു. അവരൊന്നടങ്കം അട്ടഹാസങ്ങളോടെ ആദ്യമായി പകല്‍ വെളിച്ചത്തില്‍ നടുവിരലിനാല്‍ മീശ പിരിച്ചു. മീശ പിരിച്ചു നില്‍ക്കുന്ന ആയിരങ്ങളെ കണ്ട് മീശപ്പെണ്ണിന്റെ ആത്മാവ് മറ്റേതോ ലോകത്ത് നിന്ന് നിര്‍വൃതിയോടെ ഒരിക്കല്‍ കൂടെ മീശ പിരിച്ചു.
ശുഭം

അഘോര - ഹൊറർ നോവൽ - ഭാഗം : 9


രചന : അജ്മല്‍ സികെ
കാളകളുടെ ഉച്ചത്തിലുള്ള അമര്‍ച്ച കേട്ടാണ് രാഘവന്‍ കെട്ടു വിട്ടെഴുന്നേറ്റത്. ഇന്നലെ രാത്രി മഹിക്കുഞ്ഞറിയാതെ വണ്ടിയില്‍ സൂക്ഷിച്ചിരുന്ന 2 കുപ്പി ചാരായം അകത്താക്കിയിരുന്നു. അതു കൊണ്ട് പേടിയില്ലാതെ സുഖനിദ്ര കടാക്ഷിച്ചു. മദ്യലഹരി വിട്ടിറങ്ങാന്‍ ഇനിയും സമയമെടുക്കുമെന്ന് തോന്നുന്നു. കണ്ണ് മിഴിച്ച് ചുറ്റിലും മഹിക്കുഞ്ഞിനെ തേടി. പക്ഷെ എവിടെയും മഹിയെ കാണുന്നില്ല. ഇനി ഒരു പക്ഷെ വെളിക്കിരിക്കാനോ മറ്റോ മറ തേടി പോയിക്കാണും. കാളകള്‍ക്ക് വിശക്കുന്നുണ്ടാവും.... പിറകിലെ സഞ്ചിയില്‍ നിന്ന് പിണ്ണാക്കും തവിടും ചേര്‍ത്ത് കലക്കി കാളക്കിട്ടു കൊടുത്ത് രാഘവന്‍ ഒന്നു നടു നിവര്‍ത്തി. വലതു വശത്തായി പകല്‍ വെളിച്ചത്തില്‍ കാടു കാണ്ടപ്പോള്‍ രാഘവന്റെ ഉള്ളൊന്നു കാളി. യാതൊരു വിധ പച്ചപ്പും അവശേഷിക്കാതെ എല്ലാ ഇലകളും ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നു... നീളമുള്ള വള്ളികളും കൂര്‍ത്ത മുള്ളുകളുമായി ആര്‍ക്കും ഭയം തോന്നുന്ന തരത്തില്‍ ആകാശം മുട്ടെ ഉയരത്തില്‍ നില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങള്‍, ആരെയും അകത്തേക്ക് കടത്തിവിടില്ലെന്ന മട്ടില്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുന്നു.
'ആരാ? എവിടുന്നാ? എന്താ ഇവിടെ.?
ചോദ്യങ്ങളുടെ ശരമാരി വര്‍ഷിച്ചപ്പോഴാണ് രാഘവന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്. പതിനാല് വയസ്സ് തോന്നിക്കുന്ന ഒരു ബാലന്‍ പുരിക കൊടി വളച്ച് ചോദ്യഭാവേന രാഘവന്റെ മുഖത്ത് നോക്കി നില്‍ക്കുന്നു.
' ഞാന്‍ കുറച്ചകലേന്നാ.... ചിത്രമംഗലം തറവാട് എന്നു കേട്ടിട്ടില്ലേ...?. '
ചിത്രമംഗലമെന്നു കേട്ടതും ബാലന്റെ മുഖത്ത് പ്രകാശം വിടര്‍ന്നു.
'പിന്നെ ഒത്തിരി കേട്ടിരിക്കുന്നു. മന്ത്ര തന്ത്ര വിധികളിലെ പ്രഗത്ഭര്‍. മുത്തശ്ശന്‍ എപ്പോഴും പറയാറുണ്ട്. അവിടുത്തെ ആരാണ് അങ്ങ്.'
'ഞാന്‍ അവിടുത്തെ കാര്യക്കാരനായിരുന്നു. ഇപ്പോള്‍ മഹിത്തിരുമേനിക്കൊപ്പം വണ്ടിക്കാരനായി വന്നതാ.. ഈ കാടിനപ്പുറം മഹിക്കുഞ്ഞിന്റെ ബന്ധുവീടുണ്ടെന്നു പറഞ്ഞു ... ഇവിടെയെത്തിയപ്പോള്‍ രാത്രി ഏറെ വൈകി. അതു കൊണ്ട് പുലര്‍ന്നിട്ടാവാം യാത്രയെന്നു കരുതി ഇവിടെ കഴിച്ചു കൂട്ടി.'
ബാലന്റെ മുഖത്തെ പ്രകാശം മായുന്നതും... ഭയം വിരിയുന്നതും രാഘവന്‍ കണ്ടു.
അപ്പോള്‍ രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയത് ഇവിടെയാണോ?
അതേ, എന്താ കുഴപ്പം?
ബാലന്‍ എന്തോ ആലോചിച്ച് അല്‍പ സമയം മിണ്ടാതെ നിന്നു. പിന്നെ പതിയെ ചോദിച്ചു.
എന്നിട്ട് മഹി തിരുമേനി എവിടെ?
അപ്പോഴാണ് രാഘവന്‍ മനസ്സിലോര്‍ത്തത് മഹിയെ സമയമിത്രയായിട്ടും കാണുന്നില്ലല്ലോ.
' വെളിക്കിരിക്കാന്‍ പോയതാവുംന്ന് കരുതിയതാ... രാവിലെ എഴുന്നേറ്റപ്പോള്‍ തൊട്ട് തിരുമേനിയെ ഇവിടെങ്ങും കാണുന്നില്ല..'
പരിഭ്രമത്തോട് കൂടി രാഘവന്‍ പറെേഞ്ഞാപ്പിച്ചു. ബാലന്‍ വീണ്ടും എന്തോ ചിന്തകളില്‍ മുഴുകി.
' ഇനിയിപ്പോള്‍ കാടിനപ്പുറത്തെ ബന്ധുവീട്ടിലേക്ക് പോയിക്കാണുമോ?
രാഘവന്‍ ബാലനോട് ചോദിച്ചു. അവന്‍ അല്‍പ നേരത്തേക്ക് ഒന്നും പറഞ്ഞില്ല... രാഘവന്‍ മഹി തരുമേനിയെ തിരക്കി കാടിന് ചുറ്റും ഓടി നടന്നു. പക്ഷെ കാടിനകത്തേക്ക് പോകാന്‍ രാഘവന് എന്തോ ധൈര്യം തോന്നിയില്ല. തളര്‍ന്ന് അവശനായി തിരിച്ചെത്തിയ രാഘവനോട് അവന്‍ ചോദിച്ചു.
' ഈ കാടിനപ്പുറം വീടുണ്ടെന്ന് രാഘവനോട് ആരാ പറഞ്ഞത്?
' മഹിക്കുഞ്ഞ് പറഞ്ഞതാ. എന്തേ.. ശരിക്കും അവിടെ വീടില്ലേ?
രാഘവന്‍ ബാലനോട് ആരാഞ്ഞു.
' അവിടെ വീടില്ല, ഉള്ളത് ഒന്നു മാത്രം.... ദുര്‍മരണം'
ബാലന്‍ വിറയലോടെ പറഞ്ഞു. രാഘവന്റെ ഹൃദയം അതു വരെയില്ലാത്ത അത്രയും ഉച്ചത്തില്‍ മിടിക്കാന്‍ തുടങ്ങി.
.........................
ആകാശത്ത് പാറി നടക്കുന്നത് പോലെയാണ് അബോധാവസ്ഥ വിട്ടുണര്‍ന്നപ്പോള്‍ മഹിക്ക് തോന്നിയത്... എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും നിലത്തേക്ക് വേച്ചിരുന്നു പോയി... ഓര്‍മ്മകളുടെ നൂല്‍പാലത്തില്‍ പത്തിവിടര്‍ത്തിയാടിയ ആ നാഗങ്ങള്‍ എവിടെ പോയി... അവന്‍ ചുറ്റിലും നോക്കി. തന്റെ ശരീരത്തില്‍ നിന്ന് ഒഴുകി ഇറങ്ങിതളം കെട്ടിനിന്നിരുന്ന രക്തം എവിടേക്കാണ് അപ്രത്യക്ഷ്യമായത്. താന്‍ ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ക്ക് പകരം ഏതോ മൃഗത്തിന്റെ തോലുകൊണ്ട് കോണകം പോലെ തന്നെ ആരോ ഉടുപ്പിച്ചിരിക്കുന്നു. അതൊഴിച്ച് നിര്‍ത്തിയാല്‍ താന്‍ നഗ്നനാണ്. ശരീരത്തില്‍ പലയിടങ്ങളിലായി ആരോ ഭസ്മം വാരി പൂശിയിരിക്കുന്നു. തന്നെ ഇവിടെയെത്തിച്ച കുറിയ മനുഷ്യനേയും അവിടെ എവിടെയും കാണ്മാനില്ല. മുഖത്ത് സൂര്യ കിരണങ്ങളേറ്റപ്പോള്‍ നേരം പുലര്‍ന്നിരിക്കുന്നുവെന്ന് അവന് തിരിച്ചറിവുണ്ടായി. പക്ഷെ സൂര്യകിരണങ്ങളെ പൂര്‍ണ്ണമായും മരങ്ങള്‍ കാടിനകത്തേക്ക് വിടുന്നുണ്ടായിരുന്നില്ല... പന്തലു പോലെ അവ സൂര്യകിരണങ്ങളെ തടഞ്ഞു വെച്ചു.
മഹി അവശതയോടെ നിലത്ത് കൈകുത്തി എഴുന്നേറ്റ്് നിന്ന് നടക്കാന്‍ ശ്രമിച്ചു. കാലുകള്‍ നിലത്തുറക്കുന്നില്ല. ശരീരം ഒന്നടങ്കം ഭാരമില്ലാതെ അപ്പൂപ്പന്‍ താടി പോലെ ആടി കൊണ്ടിരിക്കുന്നു. ഒരല്‍പം മുന്നോട്് പോയതേയുള്ളു. വെള്ളമൊഴുകുന്ന ശബ്ദം ദൂരെ നിന്ന് കാതുകളിലെത്തിയപ്പോള്‍ എന്തോ ഒരുന്മേശം വന്നത് പോലെ തോന്നി മഹിക്ക് . ശബ്ദദിശ ലക്ഷമാക്കി വേഗത്തില്‍ നടന്നു. കുറച്ച് നടന്നപ്പോള്‍ തന്നെ... കണ്ണാടി പോലെ തിളങ്ങുന്ന ആ അരുവി കണ്ണുകളില്‍ കാണാറായി. കാടില്‍ നിന്ന് ആ അരുവി തീരത്തേക്ക് അവന്‍ ഓടിയടുത്തു.
അന്ന് താനിവിടെ നിന്ന് പോകുമ്പോള്‍ ഇവിടെ ഒരു തോണിയും കടത്തുകാരനുമുണ്ടായിരുന്നു. പക്ഷെ ഇന്നിവിടെ ശാന്തമായി ഒഴുകുന്ന അരുവിയയും ചുറ്റിലും കാടുമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഈ അരുവിക്കപ്പുറമാണ് ആ തുരുത്തുള്ളത്... ബലിക്കല്ലും ഇണചേരുന്ന നാഗങ്ങളും ആജാനുബാഹുവും അവന്റെ ഓര്‍മ്മകളിലേക്ക് കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞു. തന്റെ ചോദ്യങ്ങളുടെ എല്ലാം ഉത്തരം ആ തുരുത്തിലുണ്ടെന്ന് അവന്‍ വിശ്വസിച്ചു. പക്ഷെ തോണിയും കടത്തുകാരനുമില്ലാതെ എങ്ങനെ മറുകരയിലെത്തും.
കുറേ സമയം അവനാ തുരുത്തിലേക്ക് നോക്കി ആശയകുയപ്പത്തില്‍ നിന്നു. പിന്നെ അവന്‍ അരുവിയിലെ തന്റെ പ്രതിബിംബം നോക്കി. കണ്ണാടി പോലെ വ്യക്തതയുണ്ടായിരുന്നു പ്രതിബിംബത്തിന്. പതിയെ മുട്ടു കുത്തി ഇരുന്ന് അവന്‍ കൈക്കുമ്പിളില്‍ വെള്ളം കോരി മുഖത്തേക്ക് തളിച്ചു. രണ്ടാമതും ഇരു കൈകളും വെള്ളം ലക്ഷ്യമാക്കി പോയി കൊണ്ടിരിക്കുമ്പോഴാണ് ജലത്തിനടിയില്‍ നിന്ന് എന്തോ ഉയര്‍ന്നു വന്നത്... ഭയന്ന് നാലഞ്ചടി പിറകിലോട്ട് മാറി അവന്‍ ജല ഉപരിതലത്തിലേക്ക് നോക്കി.... ഒരു പടുകൂറ്റന്‍ മുതല. അതിപ്പോള്‍ പൂര്‍ണ്ണമായും കരക്കു കയറി അവനെ തന്നെ ഉറ്റു നോക്കി നില്‍ക്കുന്നു... വീണ്ടും ജലം ഇളകി മറിഞ്ഞു. അഞ്ചോളം മുതലകള്‍ കരയിലേക്ക് കയറി വന്നു അവന് മുമ്പില്‍ നിരന്നു നിന്നു.
ഉള്ളില്‍ ഭയം തോന്നിയെങ്കിലും മുതലകളുടെ ശാന്തഭാവത്തിലുള്ള നില്‍പ് കണ്ടപ്പോള്‍ തന്നെ ആക്രമിക്കാനല്ല അവയുടെ ഉദ്ദേശം എന്ന് അവന് തോന്നി. ഉള്‍ക്കിടലത്തോടെ തന്നെ അവന്‍ അനങ്ങാതെ അവക്ക് മുമ്പില്‍ നിന്നു.
' ഭയപ്പെടേണ്ട.... മുതലകള്‍ നിന്നെ ഒന്നും ചെയ്യില്ല. അവ ഈ അരുവിയുടെയും തുരുത്തിന്റേയും കാവലാളികളാണ്'
ആരോ അശരിരിയെന്നോണം പറഞ്ഞു. അവന്‍ ആ ശബ്ദത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന്് ചുറ്റിലും തിരഞ്ഞു. കാടും അരുവിയും മുതലകളുമല്ലാതെ മറ്റാരെയും അവന് അവിടെ കാണ്മാനായില്ല. വീണ്ടും എവിടെ നിന്നെന്നറിയാതെ ആ ശബ്ദം ഉയര്‍ന്നു.
'നിന്റെ കൈകളിലെ ശംഖ് ഉച്ചത്തില്‍ മുഴക്കൂ... '
അപ്പോഴാണ് അവന്‍ കൈകളിലെ ശംഖ് ശ്രദ്ധിച്ചത്. മനയില്‍ തന്റെ കിടക്കക്കടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ശംഖ് ഇതെങ്ങനെ ഇപ്പോള്‍ എന്റെ കൈയ്യില്‍ വന്നു . ഇത്രയും സമയം ഇത് തന്റെ കൈകളിലുണ്ടായിട്ടും താനിത് ശ്രദ്ധിച്ചതേയില്ല, അവനാശ്ചര്യത്തോടെ ഓര്‍ത്തു.
മറ്റൊന്നും ചിന്തിക്കാതെ അവന്‍ ശംഖ് ഇടതു കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് ഉച്ചത്തില്‍ മുഴക്കി. മുന്ന് തവണ അവന്റെ ശംഖ് നാദം അവസാനിച്ചതും.... പൊടുന്നനെ ആകാശം ഇരുള്‍ ്മുടാന്‍ ആരംഭിച്ചു. അതുവരെ ശാന്തമായി ഒഴുകിയിരുന്ന അരുവി ഇളകി മറിഞ്ഞു. കാടിന്റെ നാനായിടങ്ങളില്‍ നിന്നും തുരുത്തിന്റെ അകത്ത് നിന്നും വിവിധ ശംഖ് നാദങ്ങള്‍ ദ്വിഗദ്ധം വിറക്കും കണക്കേ അലയടിച്ചു.
ഭയപ്പാടോടെ അവന്‍ അരുവിയിലേക്കും ആകാശത്തേക്കും പിന്നെ തുരുത്തിലേക്കും മാറി മാറി നോക്കി. പിന്നെ എന്തിനാണെന്ന് പോലുമറിയാതെ ഭ്രാന്തമായി ഉച്ചത്തില്‍ ആര്‍ത്തട്ടഹസിച്ചു.
തുടരും
അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora

അഘോര - ഹൊറർ നോവൽ - ഭാഗം : 8



രചന : അജ്മല്‍ സികെ
അയാള്‍ക്ക് പിറകില്‍ നടത്തമാരംഭിച്ചിട്ട് സമയം ഒരുപാട് പിന്നിട്ടിരിക്കുന്നു. ഒരാള്‍ക്ക് കഷ്ടിട്ട് പോകാന്‍ മാത്രം ഇടമുള്ള മരങ്ങളാലും മുള്‍ച്ചെടികളാലും തിങ്ങിനില്‍ക്കുന്ന കാട്ടിലൂടെ വളരെ പ്രയാസപ്പെട്ടാണ് മഹിയുടെ നടത്തം. പലപ്പോഴും ശരീരങ്ങളില്‍ അവിടിവിടങ്ങളില്‍ മുള്ളുകള്‍കൊണ്ടും മറ്റും കീറി മുറിവുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ പ്രയാണം എവിടെ ചെന്നവസാനിക്കും... വല്ലാത്ത തളര്‍ച്ചയും ക്ഷീണവും ശരീരത്തെ ബാധിക്കുന്നതായി അവന് തോന്നി. പെട്ടെന്ന് അയാളൊന്നു നിന്നു. പൊടുന്നനെ കാടിനുള്ളിലേക്ക് അയാള്‍ ഓടി മറഞ്ഞു.
തന്നെ ഈ കൊടുങ്കാട്ടില്‍ തനിച്ചാക്കി എങ്ങോട്ടാണ് ആ കുറിയ മനുഷ്യന്‍ ഓടി മറഞ്ഞത്... മരുഭൂമിയുടെ നടുവില്‍ വഴിയറിയാത്ത മനുഷ്യനെ പോലെ അവന്‍ അവിടെ നട്ടം തിരിഞ്ഞു. ഇനി എങ്ങോട്ടാണ് പോകേണ്ടത്... കാടിന്റെ പല ദിക്കുകളില്‍ നിന്നും പലതരത്തിലുള്ള ഗര്‍ജ്ജനങ്ങളും അപശബ്ദങ്ങളും അവന്റെ കാതുകളില്‍ അലയടിച്ചു. ഭയത്തിന്റെ തീക്കനല്‍ വീണ്ടും അവനില്‍ സ്ഥാനം പിടിച്ചു... അല്ലെങ്കിലും അയാള്‍ക്ക് പിറകെ എന്തു വിശ്വസിച്ചാണ് താന്‍ പുറപ്പെട്ടത്. പക്ഷെ ആ കണ്ണുകളിലെ ആജ്ഞാ ശക്തിക്ക് മുമ്പില്‍ താന്‍ വഴിപ്പെടുകയായിരുന്നു.. താന്‍ പോലുമറിയാതെ യാന്ത്രികമായാണ് തന്റെ പാദങ്ങള്‍ അയാള്‍ക് പിറകെ സഞ്ചരിച്ചത്. താന്‍ വലിയ ആപത്തിലാണ് ചെന്നു പെട്ടിരിക്കുന്നത്.
ഏതോ ഒരു മൃഗത്തിന്റെ ഉച്ചത്തിലുള്ള മുരള്‍ച്ച വലിയ ശബ്ദത്തില്‍ ദൂരെ നിന്ന് കേള്‍ക്കാനായി. ആ മുരള്‍ച്ച തന്റെ അരികിലേക്ക് അടുത്തെത്തുന്നതായി മഹിക്ക് തോന്നി... പെട്ടെന്ന് കാടുകളെ വകഞ്ഞ് മാറ്റി അയാള്‍ വീണ്ടും അവന് മുമ്പില്‍ അവതരിച്ചു. കൈകളില്‍ എന്തോ വള്ളി കൂട്ടിപ്പിടിച്ചിരിക്കുന്നു. വള്ളിയുടെ അറ്റത്ത് എന്തോ പിടയുന്നത് അവനപ്പോഴാണ് കാണുന്നത്. ഒരു ഭീമന്‍ കുറുനരി.. കൈകാലുകള്‍ ബന്ധിക്കപ്പെട്ട്... ചീറ്റിക്കൊണ്ട് കിടക്കുന്നു... അതിനേയും വലിച്ചിഴച്ച് ഒരു കൂസലുമില്ലാതെ അയാള്‍ അവനരികിലേക്ക് വന്നു... അസ്ഥിക്കൂടം പോലെയുള്ള ഈ കുറിയ മനുഷ്യന്‍ എങ്ങനെ ഈ കുറുനരിയെ കീഴ്‌പ്പെടുത്തി.. അവനത്ഭുതം കൂറി. ആ മൃഗത്തെ അവനരികിലേക്ക് തളളിയിട്ട്....അയാള്‍ തൊട്ടടുത്ത മുള്‍ച്ചെടിയില്‍ നിന്ന് രണ്ട് വലിയ ഇലകള്‍ പറിച്ചെടുത്തു.. അത് കൈകള്‍കൊണ്ട് മടക്കി വലിയ കുമ്പിള്‍ രൂപത്തിലാക്കി ഇടത് കൈയ്യില്‍ പിടിച്ചു.. ഇതിനിടയില്‍ ഒരിക്കല്‍ പോലും അവനോട് അയാള്‍ ഒന്നും ഉരിയാടിയേയില്ല.
അയാള്‍ ആ മൃഖത്തിനടുത്തേക്ക് പതിയെ ചുവടു വെക്കുന്നത് വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ അവന്‍ നോക്കികണ്ടു. ശേഷം അയാളുടെ വലതു കൈപ്പത്തിയിലെ ചൂണ്ടുവിരലിലെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ആ മൃഖത്തിന്റെ കഴുത്തില്‍ ആഴത്തില്‍ കുത്തിയിറക്കി.. പിന്നെ ശക്തിയില്‍ നെടുകെ കീറി. കട്ടക്കറുപ്പ് കലര്‍ന്ന രക്തം പുറത്തേക്ക് അനിര്‍ഗളം പ്രവഹിച്ചു. ഒരു തുള്ളി രക്തം പോലും പാഴാക്കാതെ അയാളതെല്ലാം ആകുമ്പിളില്‍ ശേഖരിച്ചു. ആ മൃഖത്തിന്റെ ദയനീയമായ കരച്ചില്‍ അവിടെ പ്രകമ്പനം കൊള്ളിച്ചു. അതിന്റെ പിടച്ചിലുകള്‍ക്കും ജീവന്റെ തുടിപ്പുകള്‍ നിലക്കുന്നതിനും മുമ്പു തന്നെ അവസാന തുള്ളി രക്തവും കുമ്പിളില്‍ ഒഴുകിയെത്തിയെന്നുറപ്പായതിന് ശേഷം ആ മൃഗത്തെ വിട്ടെഴുന്നേറ്റ് ആ കുമ്പിള്‍ അയാളവന് നേരെ നീട്ടി.....
കുടിക്കൂ....
ആജ്ജാ സ്വരത്തില്‍ അയാളവനോടാവശ്യപ്പെട്ടു. ഒട്ടും മടി കാണിക്കാതെ യാന്തികമായി അവനത് വാങ്ങി വായയിലേക്ക് കമഴ്ത്തി....
പോകാം.....
അയാള്‍ വീണ്ടും നടത്തമാരംഭിച്ചിരുന്നു. കവിള്‍ നിറഞ്ഞ്... ചുണ്ടിന്റെ ഇരുവശങ്ങളിലൂടെയും ഒഴുകിയിറങ്ങിയ രക്തത്തുള്ളികള്‍ കൊതിയോടെ നാവുകൊണ്ട് ഒപ്പിയെടുത്തു.
അവനയാള്‍ക്ക് പിറകെ പാവകുട്ടി കണക്കെ നടന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതായി അവന് തോന്നി.. ബോധമണ്ഡലത്തില്‍ ഇപ്പോള്‍ അഗ്നിയും ചുടല നൃത്തവും മന്ത്രങ്ങളും മാത്രം തങ്ങി നില്‍ക്കുന്നു... തന്റെ പേരെന്തായിരുന്നു എന്നു പോലും ഓര്‍ത്തെടുക്കാന്‍ അവന് സാധിക്കുന്നുണ്ടായിരുന്നില്ല... ഭൂതകാലം ഒരു പുകമറ പോലെ ഓര്‍മ്മകളില്‍ മൂടിക്കിടന്നു. മൂള്‍ക്കാടുകളില്‍നിന്ന് തുറസായ ഒരു കരിയിലക്കാടിലേക്ക് അവര്‍ പ്രവേശിച്ചു. വന്‍ മരങ്ങളും പവിഴപ്പുറ്റുകളും തുങ്ങിക്കിടക്കുന്ന വേലികളും വള്ളികളും നിറഞ്ഞു നില്‍ക്കുന്ന ഒരിടം... കുറച്ച് ദൂരം അങ്ങനെ പിന്നിട്ടപ്പോള്‍ അവന്‍ കണ്ടു പലയിടങ്ങളില്‍ നിന്നായ് ഇഴഞ്ഞെത്തുന്ന ധാരാളം കരി നാഗങ്ങളെ... പുറ്റുകള്‍ക്കിടയില്‍ നിന്ന് വീണ്ടും വീണ്ടും നാഗങ്ങള്‍ വന്നുകൊണ്ടേയിരുന്നു. നാഗങ്ങളുടെ സീല്‍ക്കാര ശബ്ദങ്ങള്‍കൊണ്ട് ഏതാനും നിമിഷങ്ങള്‍ക്കകം മുഖരിതമായി അവിടം. എന്തോ സ്വഭാവികമായ ഭയം മാറി ഇത്തവണ അവന്റെ തലച്ചോറില്‍ കൗതുകം കുടിയേറിയിരുന്നു.... ആ നാഗങ്ങളോട് എന്തോ ഒരു വാത്സല്യഭാവം തന്നില്‍ വിടരുന്നത് പോലെ... പത്തി വിടര്‍ത്തിയാടുന്ന നൂറുകണക്കിന് നാഗങ്ങളുടെ ഇടയിലൂടെ അയാള്‍ നടന്നു നീങ്ങി, പിറകെ അവനും. നാഗങ്ങളെ ചവിട്ടാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചായിരുന്നു അവന്‍ ഒരോ ചുവടും വെച്ചത്.
പെട്ടെന്ന് അയാള്‍ നടപ്പ് മതിയാക്കി... മേല്‍പ്പോട്ട് നോക്കി സ്തൂപം കണക്കെ നിന്നു. അയാളുടെ നോട്ടം മരത്തിന്റെ വള്ളികളില്‍ തൂങ്ങിയാടി പത്തി വിടര്‍ത്തി നില്‍ക്കുന്ന കരിനാഗത്തിന് നേരെയാണെന്ന് അവന് മനസ്സിലായി... അയാളുടെ കണ്ണുകളിലെ രൂക്ഷ ഭാവം മാറി പകരം ശാന്ത ഭാവം കൈ വന്നിരിക്കുന്നു. പതിയെ അയാള്‍ അതിനരികിലേക്ക് ചുവടു വെച്ചു. ഈ കുറിയ മനുഷ്യന്‍ ഇതെന്തു ഭാവിച്ചാണ്. അവന്‍ അത്ഭുതം കൂറി. നാഗവും അയാളും നേര്‍ക്കു നേരെയെത്തിയപ്പോള്‍ അയാള്‍ തന്റെ കൈപ്പത്തി ആ നാഗത്തിന് നേരെ നീട്ടി.... സാകൂതം ഇതെല്ലാം വീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു മഹി. പതിയെ അയാളുടെ കൈകളിലേക്ക് ആ നാഗം ഇഴഞ്ഞു കയറി.. കൈമുട്ടിന് മുകളില്‍ വരെ ചുറ്റി വരിഞ്ഞു പത്തി വിടര്‍ത്തി തലയെടുപ്പോടെ നിന്നു... അയാള്‍ പതിയെ തറയിലേക്ക് ചമ്രം പടിഞ്ഞിരുന്ന്... തന്റെ കഴുത്ത് മുകളിലേക്കുയര്‍ത്തി തല ഇരു വഷങ്ങളിലേക്കായ് പാമ്പിനൊപ്പം ആട്ടിക്കൊണ്ടിരുന്നു.... ആ ആട്ടം അവസാനിച്ച നിമിഷം നാഗം അയാളുടെ കഴുത്തിലേക്ക് ആഞ്ഞു കൊത്തി.... കണ്ണുകള്‍ ഇറുകെ അടച്ച് അയാളാ നാഗസ്പര്‍ശം ഏറ്റു വാങ്ങി... വല്ലാത്ത ഒരു വിര്‍വൃതിയിലെന്നോണം... അയാളുടെ ശിരസ് വീണ്ടും ആടിത്തുടങ്ങി... നഗ്നമായ അയാളുടെ ഉടലുകളില്‍ ഞെരമ്പുകള്‍ നീല നിറത്തില്‍ തെളിഞ്ഞു വരുന്നത്.. അവന്‍ ഉള്‍കിടിലത്തോടെ നോക്കി നിന്നു........
അപ്പോഴാണ് മറ്റൊരു സത്യം അവന്‍ തിരിച്ചറിയുന്നത്.... തന്റെ കാലുകളില്‍ എന്തോ ചുറ്റി വരിയുന്നു... അതെ അതൊരു കരിനാഗമാണ്... കാലുകളിലൂടെ തുടയിലൂടെ അത് ഇഴഞ്ഞു കയറി... പിന്നെ പതിയെ അത് അവന്റെ വയറുകളില്‍ ചുറ്റി വരിഞ്ഞു പത്തി വിടര്‍ത്തി മുഖാമുഖം അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി നിന്നു... വല്ലാത്തൊരാകര്‍ഷണം അതിന്റെ കണ്ണുകള്‍ക്കുണ്ടെന്നവന് തോന്നി... ഇമവെട്ടാതെ അവനതിന്റെ കണ്ണുകളിലേക്കും പത്തിവിടര്‍ത്തിയപ്പോള്‍ കണ്ട നാഗക്കുറിയിലേക്കും നോക്കി കോണ്ടിരുന്നു..... നീര്‍ക്കോലിയെ ദൂരെ നിന്ന് കണ്ടാല്‍ ഭയന്നോടിയിരുന്ന താനിതാ... ഒരു കരിനാഗം നേര്‍ക്കു നേര്‍ പത്തി നിവര്‍ത്തി ആടിയിട്ടും ഭയപ്പെടാതെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു അവന്‍ അത്ഭുതം കൂറി....
'ഹേ.. നാഗറാണീ...ഞാന്‍ വീണ്ടും നിന്നരികിലെത്തിയിരിക്കുന്നു... അന്ന് നീ ചുംബിച്ചുണര്‍ത്തിയ നിന്റെ മൃദു അധരങ്ങളാല്‍ നീയെന്നെ വീണ്ടും ഉണര്‍ത്തൂ..... '
സ്വപ്‌നത്തിലെന്നോണം അവനുരുവിട്ടു. ഇതു കേട്ടതും ആട്ടം നിര്‍ത്തി... നാഗം അവന്റെ നെഞ്ചിലേക്കാഞ്ഞു കൊത്തി. സൂചി മുന പോലൊന്ന് തന്റെ ഹൃദയത്തോളും ആഴ്ന്നിറങ്ങുന്നത് അവനറിഞ്ഞു. അതിന്റെ തീവ്രതയില്‍ അവന്‍ നിലത്തേക്കിരുന്നു പോയി... നാഗം അവന്റെ വയറില്‍ നിന്ന് ഇഴഞ്ഞ് ദൂരേക്ക് ഇഴഞ്ഞ് പോയി.. മേല്‍ മുണ്ട് മാറ്റി അവന്‍ തന്റെ നെഞ്ചിലേക്കുറ്റു നോക്കി... അവിടെ ചുവന്ന് തുടുത്തിരിക്കുന്നു.... പതിയെ ആ ചുവപ്പിന് പകരം നീല നിറം പടരാന്‍ തുടങ്ങി.. വിഷം ശരീരത്തിലേക്ക് സിരകളിലൂടെ പടര്‍ന്നു പിടിക്കുകയായിരുന്നു.. വല്ലാത്ത ഒരു നിര്‍വൃതിയോടെ അവന്‍ ആ ഒരനുഭൂതി കണ്ണടച്ചു ആസ്വദിച്ചു.. ശരീരമാസകലം ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടാകുന്നത് പോലെ ലഹരിയുടെ ഉന്മാദാവസ്ഥയില്‍ അവന്‍ വിറച്ചു.... തലച്ചോറില്‍ സുഖത്തിന്റെ ഒരു തരം ഭ്രാന്തമായ പ്രഹേളിക തിരയടിച്ചു.... കൈ നിലത്ത് താങ്ങി എഴുന്നേറ്റ് നിവര്‍ന്നു നിന്ന് വസ്ത്രങ്ങള്‍ ഒന്നൊന്നായി അവന്‍ ഉരിഞ്ഞെറിഞ്ഞു... നീലനിറം പടര്‍ന്നു പിടിക്കുന്ന തന്റെ ദേഹം അവന്‍ പരിപൂര്‍ണ്ണ നഗ്നമാക്കി.... കാലുറക്കാതെ ആടി അവനാ മണ്ണിലേക്ക് തളര്‍ന്നു വീണു... മലര്‍ന്ന് വീണു കിടന്ന അവന്റെ നഗ്ന ദേഹത്തേക്ക്... അപ്പോഴേക്ക് ചുറ്റിലും കൂടിനിന്നിരുന്ന നൂറുകണക്കിന് കരിനാഗങ്ങള്‍ ചാടി വീണിരുന്നു.... അവയവയുടെ സൂചിമുനപോലുള്ള പല്ലുകള്‍ കൊണ്ട് അവന്റെ ശരീരത്തില്‍ ചുംബനങ്ങള്‍ കൈമാറി.... കണ്ണുകള്‍ മേല്‍പോട് മറഞ്ഞ്..... ലഹരിയുടെ പാരമ്യതയില്‍ അവന്‍ കിടന്നു പിടഞ്ഞു.... അവന്റെ ഓരോ രോമ കൂപത്തില്‍ നിന്നും രക്തം കിനിഞ്ഞൊഴുകാനാരംഭിച്ചു...ആ മണ്ണ് അവന്റെ രക്തത്താല്‍ അഭിഷേകം ചെയ്യപ്പെട്ടു.. രക്തത്തില്‍ കുളിച്ച്... നാഗങ്ങളാല്‍ ചുറ്റപ്പെട്ട്... എപ്പോഴോ മഹിയുടെ ബോധം നിലയില്ലാ കഴത്തില്‍ മറയാന്‍ ആരംഭിച്ചിരുന്നു.....
തുടരും
അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora

ഒരു ജംഗിള്‍ ബുക്ക് അപാരത

Image may contain: 1 person

.........................................................
പെട്ടെന്നാണ് കാട്ടു തീ പടര്‍ന്നു പിടിച്ചത്... ചുറ്റിലും തീ ആളിക്കത്തുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ മൃഗങ്ങളൊന്നടങ്കം പകച്ചു നിന്നു.
വിശുദ്ധ ബാലമംഗളത്തില്‍ പറഞ്ഞിട്ടുള്ളത് രക്ഷകനായി വിളിപ്പുറത്ത് ഡിങ്കന്‍ ഉണ്ടെന്നാണല്ലോ... പക്ഷെ പുള്ളിയെ ആ പരിസരത്തൊന്നും കണ്ടതേയില്ല. ഓഹ്രീം കുട്ടിച്ചാത്താന്ന് മാറി മാറി വിളിച്ചിട്ട് മായാവിയോ..... ജിംബുംബാന്ന് അലറി വിളിച്ചിട്ട് മാജിക് മാലുവോ രക്ഷിക്കാന്‍ വന്നില്ല... ഒരു പക്ഷെ അവരൊക്കെ പരിധിക്ക് പുറത്തായിക്കാണും... അതുമല്ലെങ്കില്‍ തീ വിപത്തില്‍ അവരും ചാമ്പലായി കാണും...
രക്ഷകരെ കാണാതെ വിഷമിച്ചിരിക്കുമ്പോഴാണ് വിളിക്കാതെ ചിലര്‍ പറന്നു വന്നത്. ഒരു കൂട്ടം കാക്കകള്‍... അവര്‍ നാനായിടത്തു നിന്നും അവിടേക്ക് കുതിച്ചെത്തി. കാക്കകളുടെ കാലുകളില്‍ പിടിച്ച് തൂങ്ങി മൃഗങ്ങളോരോന്നും തീയെത്താത്ത ഇടങ്ങളിലേക്ക് രക്ഷപ്പെടാന്‍ തുടങ്ങി.
ഇന്നലെ വരെ കാക്കകളെ കാണുമ്പോള്‍ പുച്ഛിച്ച് മുഖം തിരിച്ചവര്‍, വൃത്തീ ഹീനര്‍ എന്നു പരിഹസിച്ചവര്‍, കാ കാ കാ എന്ന് കൂക്കി വിളിച്ച് ആട്ടിപ്പായിച്ചവര്‍ എല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു കാക്ക നമ്മുടെ ദൈവമാണ്. നമ്മുടെ കാടിന്റെ സേനയാണ് കാക്കകള്‍ എന്ന് സിംഹരാജന്‍ ഉറക്കെ പ്രഖ്യാപിച്ചു.
ഇതേ സമയം ആനകള്‍ തുമ്പിക്കൈയ്യില്‍ ശേഖരിച്ച വെള്ളവുമായി ചീറ്റി കൊണ്ട് തീയണക്കാന്‍ ഓടി നടക്കുകയായിരുന്നു. ബാലുക്കരടിയും ബഗീരന്‍ കരിമ്പുലിയുമടക്കമുള്ള സുരക്ഷിത സ്ഥാനത്തുള്ള മൃഗങ്ങള്‍ അവരുടെ ഗുഹകള്‍ മൃഗങ്ങള്‍ക്കായി തുറന്നു കൊടുത്തു. പറവകള്‍ ഇനിയും കത്തിനശിച്ചിട്ടില്ലാത്ത മരച്ചിലകൡ നിന്ന് കായ്കനികള്‍ ഗുഹകളില്‍ എത്തിച്ച് പറന്നു നടന്നു. വിവരമറിഞ്ഞ ദേശാടനക്കിളികള്‍ ദുരെ ദേശങ്ങളില്‍ നിന്ന് കൊക്കിലൊതുങ്ങുന്നതിലുമതികം കായ്കനികള്‍ അവിടേക്കെത്തിച്ചു.
ചില ' മയിലുകള്‍' മാത്രം മൊട്ടക്കുന്നിന്റെ മുകളിലെ കൂട്ടിലിരുന്ന് ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന ഭാവേന എന്നത്തേയും പോലെ പീലി വിടര്‍ത്തിയാടി. ചില മൂങ്ങകള്‍ മുളങ്കാടുകള്‍ കാരണമാണ് തീ കത്തി പിടിച്ചത് അതിനാല്‍ മുളം കാടുകള്‍ നഷിപ്പിക്കണമെന്ന് പറഞ്ഞ് മോങ്ങി.
പെട്ടെന്നാണ് നീലു ജിറാഫ് അലറി വിളിച്ചത്.
' ദേ ദൂരെ മരച്ചില്ലയില്‍ ഒരു അണ്ണാറക്കണ്ണന്‍ കുടുങ്ങി കിടക്കുന്നു, മരച്ചുവടിന് തീ പിടിച്ചിണ്ടുണ്ട് ആരെങ്കിലും ചെന്ന് രക്ഷപ്പെടുത്തു'
കേട്ടപാതി കാക്കകള്‍ അങ്ങോട്ട് കുതിച്ചു. മരകൊമ്പില്‍ പേടിച്ചരണ്ടിരിക്കുകയായിരുന്നു അണ്ണാന്‍.
അണ്ണാറക്കണ്ണാ.... ദേ ഞങ്ങളുടെ കാലുകളില്‍ തൂങ്ങി കിടക്കൂ... ഞങ്ങളെ നിന്നെ ബാലുക്കരടിയുടെ ഗുഹയിലെത്തിക്കാം
കാക്കകള്‍ പറഞ്ഞു.
' അയ്യേ അത് ശരിയാവില്ല.. ഞാന്‍ കാക്കകളുടെ കാലു പിടിക്കാനോ... ദേ എന്റെ പുറത്ത് നോക്കിയേ... പണ്ട് ശ്രീരാമന്‍ തലോടിയ പാടുകള്‍ കണ്ടോ.... ഞങ്ങളുടെ അന്തസിന് പറ്റിയത് പോലെ വല്ല പരുന്തും വരട്ടേ രക്ഷപ്പെടുത്താന്‍'
അണ്ണാന്റെ വാക്കുകള്‍ കേട്ട് കാക്കള്‍ അന്തം വിട്ടു...
' പ്രിയപ്പെട്ട അണ്ണാന്‍ സഹോ.. ഈ മരമിപ്പോള്‍ കത്തി നിലം പതിക്കും... തീയില്‍ പെട്ട് മരിക്കേണ്ടെങ്കില്‍ ഞങ്ങടെ കാലില്‍ തൂങ്ങു... തീചൂടേറ്റാല്‍ കറുത്ത് പോകുമെന്ന് പറഞ്ഞ് പരുന്തുകള്‍ എപ്പോഴേ സ്ഥലം വിട്ടു'
മനസ്സില്ലാ മനസ്സോടെ അണ്ണാന്‍ കാക്കകളുടെ കാലില്‍ തൂങ്ങി. അപ്പോഴേക്ക് എവിടെനിന്നോ ഒരു കുരുവി പറന്നു വന്നുറക്കെപ്പറഞ്ഞു.
തത്തമ്മകളെല്ലാം ചുണ്ടിലെ ചോപ്പ് കറുത്ത ചായം പൂശി മറക്കേണ്ടതാണ് ഇല്ലെങ്കില്‍ ദൈവം കോപിക്കും...
ഇതു പറഞ്ഞ് കുരുവി എങ്ങോട്ടോ പറന്നു പോയി.
ഇതേ സമയം സിംഹരാജന്‍ പുറത്ത് മൃഗങ്ങളുടെ അടിയന്തര സഭവിളിച്ച് ആവശ്യപ്പെട്ടു.
'മാന്യമഹാ മൃഖങ്ങളേ... നമ്മുടെ കാട് കേട്ട് കേള്‍വി പോലുമില്ലാത്ത വലിയ ഒരു തീവിപത്തിലാണ് പെട്ടിരിക്കുന്നത്. തീയണക്കാനും അണഞ്ഞതിന് ശേഷം പുതിയ മരങ്ങള്‍ നട്ടു പിടിപ്പിക്കാനും നമുക്ക് ഇനിയും ധാരാളം ജലം ആവശ്യമാണ്... നിങ്ങളോരോരുത്തരും ഒത്തൊരുമയോടെ അടുത്തുള്ള അരുവികളില്‍ നിന്ന് ഇവിടേക്ക് വെള്ളം എത്തിക്കണം...'
ചില കുറുക്കന്‍മാര്‍ അപ്പോഴാണ് തലകാണിച്ചത്.
സിംഹരാജാ.. വെള്ളം എത്ര വേണേലും ഞങ്ങളിവിടെ എത്തിക്കാം.. ' പക്ഷെ', സിംഹരാജന് ഇത്ര സടയും മുടിയും വേണ്ട...., കായ്കനികള്‍ ഇനിയും എത്ര വേണേലും ഞങ്ങള്‍ ശേഖരിക്കാം , 'പക്ഷെ' ബാലുക്കരടിയും ബഗീരനും അങ്ങയുടെ കൂട്ടാളികളായി കൂടെ വേണ്ട... അങ്ങനെ ഒരു പാട് 'പക്ഷെ'കള്‍ അവര്‍ അക്കമിട്ട് നിരത്താന്‍ തുടങ്ങി.. ചുരുക്കം ചിലര്‍ ആ പക്ഷെയില്‍ കുടുങ്ങി കിടന്നു.. ബാക്കിയുള്ളവര്‍ വെള്ളം ശേഖരിക്കാന്‍ അരുവിയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.
മൃഖങ്ങളൊരുമിച്ച് പോകുന്നത് പോക്ക് കണ്ട് ചില വിഷ പാമ്പുകള്‍ക്ക് അത്ര പിടിച്ചില്ല.... അവര്‍ കഷ്ടപ്പെട്ട് ഇഴഞ്ഞ് കൂട്ടത്തില്‍ കൂടുതലുള്ള കുറുനരികള്‍ക്കിടയിലേക്ക് ചെന്ന് പറഞ്ഞു..
' നിങ്ങള്‍ കുറുനരികള്‍ എന്തിന് സിംഹരാജനൊപ്പെ കൂടി ഈ പീറ മുയലുകളേയും നിങ്ങളുടെ ശത്രുകളായ പുലികളേയുമൊക്കെ രക്ഷപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്നു... നിങ്ങള്‍ കുറുനരികളാണ് അത് മറന്ന് പോവണ്ട...'
പിന്നെ അവര്‍ പുലിക്കൂട്ടത്തിനടുത്തേക്ക് ഇഴഞ്ഞു നീങ്ങി... അവരോടും പറഞ്ഞു.
നിങ്ങള്‍ പുലികളാണെന്നോര്‍മ്മയിരിക്കട്ടെ... എന്തിനാണ് നിങ്ങളാ കുറു നരികളെ സഹായിക്കുന്നത്....'
ഇങ്ങനെ പാമ്പിന്റെ ഏഷണി കേട്ട് ചുരുക്കം ചിലര്‍ പരസ്പരം പോര്‍വിളിക്കാന്‍ തുടങ്ങി....
പക്ഷെ ഇതിലൊന്നും കുലുങ്ങാതെ സിംഹ രാജനും ബാക്കിയുള്ള മൃഗങ്ങളും കാട് പുനര്‍ നിര്‍മ്മിക്കാന്‍ അശാന്ത പരിശ്രമത്തിലായിരുന്നു.
ചിലര്‍ സുരക്ഷിത സ്ഥാനത്തെത്തി നെടുവീര്‍പ്പോടെ പറഞ്ഞ ഡയലോഗാണ് ബഹു കേമം.
' മാജിക് മാലുവും ഡിങ്കനും മായാവിയും ഉള്ളത് കൊണ്ട് ഞങ്ങള്‍ രക്ഷപ്പെട്ടു.'
ശുഭം
(ഈ കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികം മാത്രം.. എന്തെങ്കിലും സാമ്യം തോന്നുന്നെങ്കില്‍ അത് യാദര്‍ശ്ചികം മാത്രം)
അജ്മല്‍ സികെ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo