Showing posts with label SanjuCalicut. Show all posts
Showing posts with label SanjuCalicut. Show all posts

അച്ഛൻ

ചേച്ചിയുടെ കല്യാണത്തിന്റെ തലേന്ന് സ്വർണ്ണം കടം തരാമെന്ന് പറഞ്ഞ ജ്വല്ലറിക്കാരൻ തരാൻ പറ്റില്ലന്ന് വിളിച്ചു പറഞ്ഞപ്പോൾ കരഞ്ഞു തളർന്നഅമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു...
"ദേന്താ.. ഞാൻ ഇല്ലേ ടോ.. നമ്മുടെ മോള് അങ്ങനെ സ്വർണ്ണം ഇല്ലാതെ ഇ പടിയിറങ്ങില്ല.. "
അന്ന് എന്താ ചെയ്തതെന്ന് അറിയില്ല സ്വർണ്ണം കിട്ടി... കല്യാണവും നടന്നു..
രണ്ടു മാസം കഴിഞ്ഞു മൂന്നാല് സ്ത്രീകളും രണ്ടു ചേട്ടൻ മാരും വീട്ടിലേക്ക് വന്നു .
അതിഥികൾ ആവേണ്ടവർ അതിനപ്പുറം കാണിച്ചപ്പോ സംശയം തോന്നിയതാണ്...
അപ്പോഴേക്കും പണി പാതി നിർത്തി അച്ഛൻ ഓടി വന്നിരുന്നു..
"ഒരു മാസം.. കൂടെ " അവരോട് അടഞ്ഞ ശബ്ദത്തിൽ അച്ഛൻ പറഞ്ഞൊപ്പിച്ചു...
എന്റെ മുറിയിൽ കയറി കൂടെയുള്ള സ്ത്രീ എന്നെ നോക്കി ഉറക്കെ പറഞ്ഞു..
"കുട്ട്യേ.. എന്താ ഇത് ചുമരൊക്കെ വൃത്തികേട് ആക്കിലോ... '
"അത് എന്റെ മുറിയല്ലേ... " എന്ന് തിരിച്ചു പറയുപൊഴേക്കും അച്ഛൻ വന്നു കൈ പിടിച്ചു..
നല്ല ബലം ഉണ്ടായിരുന്നു ആ പിടുത്തതിന്.. അതിലേറെ അർത്ഥവും...
ഒരു മാസം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു വീടെടുത്ത് അങ്ങോട്ട് മാറി... പെങ്ങളുടെ വിവാഹം നടത്താൻ ബ്ലേഡ് രാമേട്ടന് ആധാരം കൊടുക്കുമ്പോ വിധി ഇങ്ങനെ ആവാതെ അല്ലാതെ തരമില്ലല്ലോ..
അന്നുമുതൽ...എനിക്കും അച്ഛനുമിടയിൽ ഒരു മതിൽ ഉയർന്നിരുന്നു..
അച്ഛാ എന്ന് വിളിക്കുന്നത് പോയിട്ട്.. കണ്ടാൽ മുഖം കൊടുക്കാതെയായി ഞാൻ.. അത് അങ്ങനെ ആണല്ലോ എനിക്കും കൂടെ അവകാശപെട്ട വീടല്ലേ പോയത്..
ഇടക്ക് അമ്മ സങ്കടം പറയും.. അപ്പോൾ അച്ഛൻ പറയും
"സാരോല്ല... ഓൻ അങ്ങനെ കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. തെറ്റ് എന്റെ അടുത്ത് തന്നെയാ ... "
വാടക വിട്ടിൽ നിന്ന് സ്വന്തമായി ഒരു വീട്ടിലേക്ക് മാറാൻ കഴിഞ്ഞത് എനിക്കൊരു ജോലി കിട്ടിയപ്പോഴാണ്..
അതിന്റെ അഹങ്കാരം ഞാൻ കാണിച്ചിരുന്നു... തീരുമാനങ്ങൾ എല്ലാം ഞാൻ തന്നെയെടുത്തു..
അപ്പോഴും അമ്മ ചോദിക്കും.. "നിനക്കൊന്ന് അച്ഛനോട്‌ ചോദിച്ചൂടെ "
"ഓ പിന്നെ.. ചോദിക്കാൻ പറ്റിയ ആള്.. നല്ലൊരു വിട്ടിൽ നിന്ന് വാടക വിട്ടിൽ എത്തിച്ച ആളല്ലേ.. എന്നെകൊണ്ട് ഒന്നും പറയിക്കണ്ട "
കുത്തുകവാക്കുകൾ കൊണ്ട് പ്രതികാരം...
ഒരിക്കൽ അച്ഛൻ.. അമ്മയോട് പറഞ്ഞു.... "
"എന്നോട് എന്തിനാ അഭിപ്രായം ചോദിക്കുന്നെ... പഠിപ്പും വിവരം ഉള്ള കുട്ടി തന്നെയാ.. "
ഓണം ആകുമ്പോൾ അമ്മക്ക് ഒരു സാരി... അതായിരുന്നു രീതി... അച്ഛന് വാങ്ങിയില്ലേ എന്ന് ചോദിക്കുമ്പോൾ... ചേച്ചി വാങ്ങിയില്ലേ അച്ഛന്.. എന്നൊരു മറുചോദ്യം.. ആയിരിക്കും ഉത്തരം
ആലോചിച്ചു നോക്കുമ്പോൾ അതിൽ വലിയ തെറ്റും കണ്ടില്ല...
അഞ്ചു വയസ്സായ കുട്ടിയേയും കൊണ്ട് ചേച്ചി ഒരിക്കൽ രാത്രി വീട്ടിലേക്ക് കയറി വന്നു
വന്നതും അമ്മ തുടങ്ങി ചോദ്യങ്ങൾ... അവസാനം വഴക്കും.. കരച്ചിലും
ഞാനും മോശമാക്കിയില്ല.. അവൾക്ക് വേണ്ടിയാണ് എല്ലാം വേണ്ടന്ന് വെച്ചത് കിടപ്പാടം വരെ പോയതും..
ഇതെല്ലാം കണ്ടു കൊണ്ടാണ് അച്ഛൻ കയറി വന്നത്
അച്ഛൻ അവളുടെ കൈ പിടിച്ചു... പിന്നെ കണ്ണ് തുടച്ചു.. അവളെ ചേർത്ത് നിർത്തി..
"എന്താ ഉണ്ടായെന്നു അച്ഛനു അറിയില്ല. ന്നാലും എന്തായാലും മോളുടെ കൂടെ അച്ഛനുണ്ട്.. പേടിക്കണ്ട "
"നീ അകത്തേക്ക് പൊയ്ക്കോ.. കുട്ടിക്ക് എന്താന്നു വെച്ചാൽ എടൂത്ത് കൊടുക്ക് "
അവളെ അകത്തേക്ക് വിട്ട് അച്ഛൻ ഞങ്ങളെ നോക്കി...
"കല്യാണം കഴിപ്പിച്ചു വിട്ടാല് തീരില്ല മോളുമായുള്ള ബന്ധം.. ഇതൊരു വിശ്വാസം ആണ്.. ഭൂമിയിൽ തനിച്ചല്ല എന്ന്.. അത് കാണിക്കാൻ വീണു കിട്ടുന്ന സമയം ആണ് ഇതൊക്കെ.. "
ഞാനും അമ്മയും ഒന്നും മിണ്ടിയില്ല...
ആ സംഭവത്തോടെ എനിക്ക് അല്പം ദേഷ്യവും വാശിയും കൂടി... എന്നതാണ് സത്യം.
ഒരു മാസം കഴിഞ്ഞിരിക്കും ..
വൈകുന്നേരം വിട്ടിൽ ചെന്നപ്പോൾ ഉമ്മറത്തു അച്ഛൻ ഇല്ല .. അല്പം കഴിഞ്ഞു റൂമിലേക്ക് ഒന്ന് പാളി നോക്കി അവിടെയും ഇല്ല...
രാത്രി കഴിക്കാൻ ചെന്നപ്പോഴും അവിടെയും അച്ഛൻ ഇല്ല...
"അച്ഛനെവിടെ... " ഞാൻ അമ്മയുടെ മുഖത്തു നോക്കാതെ ചോദിച്ചു..
"ഓഹോ... അപ്പോൾ അച്ഛനെന്നു വിളിക്കാൻ അറിയാം... "
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു
"ചേച്ചി... അച്ഛൻ എവിടെ പോയി "
മുന്നിലേക്ക് വന്ന ചേച്ചിയോടായി ചോദ്യം
"പഴനിക്ക് പോയി... നാളെ വരും "
"ഉം... ഇടക്ക് നല്ലതാണ് " ഞാനും പറഞ്ഞു...
പിറ്റേ ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഉമ്മറത്തെ കസേരയാണ്
അത് ഒഴിഞ്ഞു കിടക്കുന്നു
അകത്തേക്ക് കയറി... ചുറ്റും നോക്കി.. അമ്മയുണ്ട് ചേച്ചിയും ഉണ്ട്... അച്ഛൻ അവിടെയില്ല
"അച്ഛൻ വന്നില്ലേ... " രണ്ടു പേരോടായി ഞാൻ ചോദിച്ചു
"ഇല്ല . നാളെ വരും "
ചേച്ചി എന്നെനോക്കി പറഞ്ഞു
"ഉം " ഞാൻ ഒന്ന് അമർത്തി മൂളി ....
എന്തോ... ഒരു വല്ലായ്മ പോലെ...
പിറ്റേ ദിവസം... അല്പം നേരെത്തെ വന്നു.. ഓഫീസിൽ ഇരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല...
വിട്ടിൽ ചെന്ന് ആദ്യം അന്വേഷിച്ചത് അച്ഛനെയാണ്...
പതിവ് മറുപടിയാണ് കിട്ടിയത്... "നാളെ വരും "
ഇത്തവണ ശരിക്കും ദേഷ്യം വന്നു...
"ഇതെന്താ എത്ര ദിവസം ആയി... പോയാൽ പിന്നെ വീടൊന്നും വേണ്ട... അച്ഛനെ ഒന്ന് വിളിച്ചു തന്നെ... "
അമ്മയോട് ഞാൻ ഒച്ചയെടുത്തു....
"അച്ഛൻ ഫോൺ കൊണ്ട് പോയില്ല.." ചേച്ചിയാണ് മറുപടി പറഞ്ഞത്
"എന്ത് അപ്പോൾ നാളെ വരും നാളെ വരുമെന്ന് പറഞ്ഞതോ "
"എനിക്ക് അങ്ങനെ തോന്നി .. " അമ്മ എന്നെ നോക്കി കൊണ്ട് പറഞ്ഞു
അതോടെ എന്റെ നിയന്ത്രണം വിട്ടു ..കരച്ചിലും ദേഷ്യവും വന്നു
"നിങ്ങൾ എന്താ ഇങ്ങനെ... പോയിട്ട് ഒരു വിവരവുമില്ല.. എന്നിട്ട് ഇങ്ങനെ ഇരിക്കുന്നു... "
മേശപ്പുറത്തെ പാത്രങ്ങൾ ഞാൻ ഒറ്റ തട്ടിന് താഴെയിട്ടു...
അപ്പോഴും അവരുടെ ഭാവത്തിന് വലിയ വെത്യാസം ഉണ്ടായിരുന്നില്ല...
"നീ എന്താ ഇങ്ങനെ ദേഷ്യം കാണിക്കണേ.. അങ്ങനെ ഒരാൾ ഉണ്ടെന്ന് ഇപ്പോൾ ആണോ അറിയുന്നേ "
അമ്മ എഴുന്നേറ്റ് തെറിച്ചു വീണ പാത്രങ്ങൾ എല്ലാം എടുത്തു..
ഉത്തരം ഇല്ലായിരുന്നു.. ഒന്നിനും...
അപ്പോഴാണ്... ഒരു വണ്ടി മുറ്റത്ത് വന്നത്..
ഞാൻ പുറത്തേക്ക് വേഗത്തിൽ നടന്നു...
അച്ഛനുണ്ട്.. ഓട്ടോയിൽ നിന്നും ഇറങ്ങുന്നു...
അപ്പോഴേക്കും ചേച്ചി പുറകിൽ നിന്നും വന്നു എന്നെ പിടിച്ചു..
"അച്ഛൻ മൂന്ന് ദിവസം കഴിഞ്ഞു വരുമെന്ന് പറഞ്ഞാണ് പോയത്...നിന്റെ സ്നേഹം അറിയാൻ ഞാൻ ആണ് ഇങ്ങനെ ഒരു നാടകം കളിച്ചത്.. അപ്പോൾ ഒത്തിരി ഇഷ്ടം ആണ് അല്ലെ "
ഞാൻ ഒന്നും പറഞ്ഞില്ല... കരയുകയായിരുന്നു ഞാൻ..
അപ്പോഴേക്കും അച്ഛൻ അങ്ങോട്ട്‌ കയറി വന്നു
അച്ഛൻ അടുത്തേക്ക് വന്നു, കരയുന്ന എന്നെ ചേർത്ത് അങ്ങനെ പിടിച്ചു..
"ദേന്താ..ഇത് വല്യ ആള് കരയാ... ഞാൻ ഇല്ലേ.. ഉണ്ണ്യേ... "
അച്ഛൻ... ഒരു ലോകമാണ്....
സഞ്ജു കാലിക്കറ്റ്

അവൾ അഘോരി


---------------------------
പടിഞ്ഞാറൻ ചക്രവാളത്തിൽ പകലിന്റെ ചിതയിൽനിന്ന് തെറിച്ച തീപ്പൊരി കെട്ടടങ്ങവേ ഒരു പിടി ഓർമ്മകളുമായി എങ്ങോട്ടെന്നില്ലാതെ നടക്കുകയായിരുന്നു ഞാൻ.
വാരാണസി; അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്, വടക്ക് വരണയും തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളുന്ന മഹേശ്വര വാസസ്ഥാനം.
ഞാനിവിടെ ആദ്യം വന്നത് രണ്ടു വർഷം മുൻപാണ്. അന്നത്തെ ആ യാത്രയാണ് വീണ്ടും എന്നെ ഇവിടെയെത്തിച്ചത്.
===========================
ഒരു കൗതുകത്തിനുവേണ്ടിയാണ് അന്നാദ്യമായി അവിടെയെത്തിയത്.
നദീതീരത്തു കൂടെ കുറച്ചു നടന്നപ്പോൾ ഒരു കാഴ്ച കണ്ടു ഞാൻ പതിയെ നിന്നു. മുന്നിൽ ശവസംസ്കാര ചടങ്ങുകൾ നടക്കുകയാണ്. തൊട്ടടുത്ത് അഗ്നി ഭക്ഷിക്കാത്ത ശരീരഭാഗങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിടുന്നുമുണ്ട്.
മുഴുവൻ കത്തിക്കാൻ സമയമില്ലാത്തത് കൊണ്ടാണോയെ ന്നറിയില്ല, എന്തായാലും അങ്ങനെ ഒഴുക്കി വിട്ട് അടുത്തതിന് സ്ഥലമൊരുക്കുന്നുന്നത് കണ്ടു കൊണ്ട് ഞാൻ മണലിലിരുന്നു
വായുവിൽ അലകൾ തീർത്തുകൊണ്ടു അഘോര മന്ത്രം എന്റെ ചെവികളിൽ മുഴങ്ങിക്കേട്ടു.
ഇരുട്ടിനു കനം കൂടി വരുന്നു. മാംസം കത്തിയെരിയുന്ന ഗന്ധം കാറ്റിൽ ചുറ്റും നിറഞ്ഞിരിക്കുന്നു. ഞാൻ പതിയെ മണലിലേക്ക് കിടന്നു; കണ്ണുകളടച്ചു.
അധികനേരം ആയിട്ടുണ്ടാവില്ല, ഒരു മണികുലുക്കം കേട്ട് ഞാൻ കണ്ണു തുറന്നു.
ഒരു സന്യാസി; എന്നെത്തന്നെ നോക്കി എന്റെ തലയ്ക്കു നേരെ നിൽക്കുന്നു, ശരീരമാസകലം ചുടലഭസ്മം പൂശിയിട്ടിട്ടുണ്ട്. ജഡപിടിച്ച മുടി മുകളിലേക്ക് കെട്ടിവെച്ചിട്ടുണ്ട്. കൈയിലെ ശൂലത്തിന്റെ മുകളിൽ ഒരു ചെറിയ മണിയുണ്ട്. അതിൽ നിന്നാണ് ശബ്ദം വരുന്നത്.
ഞാൻ എഴുന്നേറ്റിരുന്നു. അയാൾ എന്നെ തീക്ഷ്ണമായി നോക്കി. പിന്നെ നടന്നകന്നു. ഇത്തരം കാഴ്ചകൾക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുള്ളത് കൊണ്ട്. പ്രത്യേകിച്ചൊന്നും തോന്നിയില്ല
ഞാൻ വീണ്ടും കിടന്നു. അല്പം കഴിഞ്ഞപ്പോൾ വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു മൃതദേഹം എന്റെ അരികിലായി കിടത്തി. നദിക്കരയിലെ പടവുകളിലാണ് ദഹിപ്പിക്കാറുള്ളത്. കൂടെയുള്ള രണ്ടുമൂന്നു പേർ അതിന്റെ കാര്യത്തിനായി അങ്ങോട്ടേക്ക് പോകുന്നത് കണ്ടു.
മണൽപ്പരപ്പിൽ കണ്ണുകളടച്ചു കിടക്കുമ്പോളാണ് ഉടലിനെ ഉന്മാദവസ്ഥയിലേക്ക് കൊണ്ടുപോകുന്ന ഒരു ഗന്ധം നാസാരന്ധ്ര ത്തിലുടെ അനുവാദമെടുക്കാതെ അകത്തേക്ക് പോയത് . വീണ്ടും എഴുന്നേറ്റിരുന്നപ്പോൾ ആദ്യം കണ്ടത് വെളുത്ത പുകയാണ്. എനിക്ക് ചുറ്റും അത് വ്യാപിച്ചിട്ടുണ്ട്. കാഴ്ച വ്യക്തമായി വരുന്നു. തൊട്ടുമുന്നിൽ ആരോ ഇരിപ്പുണ്ട്.
കൈകൊണ്ടു മുഖം തുടച്ചു ഞാൻ സൂക്ഷിച്ചു നോക്കി. ഒരു പെൺകുട്ടി. അവൾ, ചമ്രം പടഞ്ഞിരിക്കുന്ന രീതിയിൽ ഒരു കാൽ അല്പം മുകളിലേക്ക് നിവർത്തി അതിൽ കൈവച്ചാണ് ഇരിക്കുന്നത് . സ്‌മോക്കിങ് പൈപ്പുണ്ട് കൈയിൽ. അതിൽ നിന്നാണ് പുകയുയയരുന്നത്. നോർത്ത് ഇന്ത്യൻ സ്റ്റൈൽ വേഷമാണിട്ടിരിക്കുന്നത് .
നോട്ടം എന്നിലേക്ക് തന്നെ.
"കോൻ.. ഹെ "
അവൾ കേട്ടതായി ഭാവിച്ചില്ല. നോട്ടം അങ്ങനെ തന്നെ തുടർന്നു. ഞാൻ മണലിൽ നിന്നും ചെരുപ്പ് എടുത്ത് തട്ടി, കാലിലിട്ട ശേഷം എഴുന്നേറ്റു. പോകാനെന്ന ഭാവേനെ നിന്നശേഷം അവളെ ഒന്നുകൂടി നോക്കി
അവൾ എന്നെത്തന്നെ നോക്കുകയാണ്. ഒരു വല്ലാത്ത ആകർഷണം, ഞാൻ ഇരുന്ന സ്ഥലത്തേക്ക് തന്നെ വീണ്ടുമിരുന്നു.
"മല്ലു.. " അവളുടെ ചുണ്ടിൽ വാക്കുകൾ വിരിഞ്ഞു
"യാ.."
"തോന്നി... മലയാളി ആണെന്ന് " അവളുടെ മലയാളം സത്യത്തിൽ ഞെട്ടലാണുണ്ടാക്കിയത്.
"നിങ്ങൾ മലയാളി!?" ഞാൻ വിശ്വാസം വരാതെ അവളെ നോക്കി.
"Ya.. നിങ്ങൾ പ്രൈവറ്റ് കാര്യങ്ങൾ ചോദിക്കില്ലന്ന് വിശ്വസിക്കുന്നു "
വായമൂടിക്കെട്ടിയത് പോലെ ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു.
"പേരെങ്കിലും... "
"നയന "
"ഇത് കഞ്ചാവ് അല്ലേ... "ഒരു സംസാരം തുടങ്ങാൻ ഞാൻ ശ്രമിച്ചു.
"ഭാംഗ്..ആണ് " അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
"രണ്ടും ഒന്ന് തന്നെ " ഞാൻ പുഞ്ചിരിച്ചു.
അവൾ ഒരാവർത്തി കൂടി വലിച്ച ശേഷം എന്നെ നോക്കി.
"എല്ലാം അറിയാമെന്ന ധാരണ കാഴ്ച മറക്കുന്ന മതിലാണ് "
"മനസ്സിലായില്ല "
അവൾ എന്റെ കണ്ണുകളിലേക്കു നോക്കി.
"ഭാംഗ്..എന്താണെന്ന് അറിയാമോ?
കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും അരച്ച്, പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ലതു പോലെ കലക്കിയതാണ് ഭാംഗ്"
"ഉം.. "ഞാൻ വലിയ താല്പര്യം ഇല്ലാത്ത പോലെ മൂളി.
സംസാരം മറ്റൊരു ദിശയിലേക്ക് മാറ്റാനുറച്ച് ഞാൻ പറഞ്ഞു:
"ഒരു വർഷം പതിനൊന്നു മാസം ജോലി ഒരു മാസം യാത്ര അതാണ് രീതി. ഇത്തവണ ഇവിടെയാണ്.
സത്യത്തിൽ എനിക്ക് ഇവിടം തീരെ ഇഷ്ടം ആയില്ല.. ഇനി ഞാൻ ഇങ്ങോട്ട് വരില്ല "
ഞാൻ പറഞ്ഞത് കേട്ട് അവൾ പുഞ്ചിരിച്ചു, പിന്നെ പുക ഉള്ളിലേക്ക് വലിച്ചു കൊണ്ട് പറഞ്ഞു:
"ഒന്നും നിങ്ങളുടെ ഇഷ്ടം അനുസരിച്ചല്ല നടക്കുന്നത്, ഒരിക്കൽ കൂടി നിങ്ങൾ വരും "
"മരിച്ചിട്ടാണോ... അങ്ങനെയും ഉണ്ടാവില്ല "
"അല്ല... അല്ലാതെ തന്നെ "
ഞാനവളെ തറപ്പിച്ചു നോക്കി, പിന്നെ പുച്ഛം കലർന്ന ചിരി സമ്മാനിച്ചു.
"ആരാണ് അഘോരി എന്നറിയാമോ " പെട്ടന്നായിരുന്നു അവളുടെ ചോദ്യം.
"താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്നവർ "
"ഇവരല്ല യഥാർത്ഥ അഘോരികൾ, വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങളാണ് അതൊക്കെ, യഥാർത്ഥ അഘോരികൾ മഞ്ഞവസ്ത്രങ്ങൾ ധരിച്ച് രുദ്രക്ഷമാലകൾ കഴുത്തിലണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്നവരാണ് "
ഞാൻ വിശ്വാസം വരാതെ അവളെ നോക്കി.
"അതേ അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം.ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ ചെയ്യില്ല. "
അവൾ അല്പ നേരം മൗനം പൂണ്ടു.
"ഈ കൂട്ടരേ പെട്ടന്ന് കണ്ടത്തുക എളുപ്പമല്ല. കാശിയിലും, ഉത്തരകാശിയിലും ഒൻപതു ശക്തിപീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത്."
അവൾ വളരെ ശാന്തമായി എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് പറഞ്ഞത്
"സ്ത്രീ കൾ ഉണ്ടാകുമോ ", നിഷ്കളങ്കമായി ഞാൻ ചോദിച്ചു.
"..സ്ത്രീ കൾ... ", അവൾ ചിരിച്ചു... "അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിപ്തമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നതാണ് ഇവരുടെ രീതി."
"കൊള്ളാലോ.. അപ്പോൾ ഈ കാണുന്ന കള്ള സന്യാസിമാരൊക്കെ എങ്ങനെ? "
" കള്ള സന്യാസിമാർ എന്നല്ല.. അതായത് അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്നവർ "
"എന്തോ എനിക്കെന്തോ വിശ്വാസം ഇല്ല... ലോകം മുന്നോട്ട് പോകും തോറും പിന്നോട്ട് നടക്കുന്നവരായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ.. ആളെ പറ്റിക്കാൻ അമാനുഷിക കഥകളും . കഷ്ടം "
അവൾ ചിരിച്ചു.
"സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കം "
"കഷ്ടം.. ഇന്നത്തെ കാലത്തും ഇതൊക്കെ വിശ്വസിക്കാൻ ചിലർ.. ഞാൻ കേട്ടതെല്ലാം അവരുടെ വൈകാരികാശ്ലേഷണങ്ങളെപ്പറ്റിയാണ്. ആ കൗതുകമാണ് ഇവിടെ എത്തിച്ചതെന്നും പറയാം "
"സ്പർശ സംഭോഗങ്ങളില്ലാതെ തന്നെ പരമമായ ആനന്ദത്തിലെത്താൻ കഴിയുന്നവരാണ് അഘോരികൾ."
"ആണോ ഇതൊക്കെ സത്യം ആണോ "
"സത്യം, പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹികമൈഥുനസമയമാണു. നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌ . താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. പക്ഷെ ഇതൊന്നും അധികമാർക്കും അറിയില്ല. അഘോരി സന്യാസി സമൂഹത്തിൽപ്പെടാത്ത ആർക്കുമവിടെ പ്രവേശനമുണ്ടാവില്ല "
അതുകൂടി കേട്ടപ്പോൾ എനിക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിരിച്ചു; പൊട്ടിപ്പോട്ടിച്ചിരിച്ചു.
അവൾ മെല്ലെയെഴുന്നേറ്റു. എന്നെയൊന്ന് നോക്കിയശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു. അപ്പോഴാണ് എന്റെ പരിഹാസം അല്പം അതിരുകടന്നതായി എനിക്ക് തോന്നിയത്
"ഹെ നില്ക്കു,"ഞാനുറക്കെ വിളിച്ചു. പക്ഷെ അവൾ ഇരുളിൽ മറഞ്ഞിരുന്നു.
=====================================
.കഴിഞ്ഞ കാര്യങ്ങളെല്ലാം ഒരു വട്ടം കൂടി ഓർത്ത് ഞാൻ മണലിലങ്ങനെ കിടന്നു.
അൽപനേരം കഴിഞ്ഞ് എഴുന്നേറ്റിരുന്ന് ഐ പാഡ് എടുത്തു. സേവ് ചെയ്തിരുന്ന കുംഭമേളയുടെ ന്യൂസ്‌ ക്ലിപ്പ് ഓപ്പൺ ചെയ്തു..
അതിൽ ഒരു അഘോരി സന്യാസിനീ ഉണ്ടായിരുന്നു. ഒരിടത്ത് പോസ് ചെയ്ത ശേഷം ആ ഭാഗം മാത്രം സൂം ചെയ്തു. അന്നു ഞാൻ കണ്ട ആ പെൺകുട്ടി, നയന.
വാർത്ത കണ്ടപ്പോൾ തന്നെ എനിക്കെങ്ങനെ ആൾക്കൂട്ടത്തിൽ നിന്ന് അവളെ മനസ്സിലായി?
അറിയില്ല. എന്നെയും അവളെയും ബന്ധിപ്പിക്കുന്ന എന്തോ ഒന്നുണ്ട്.
ഞാൻ ഐ പാഡ് ബാഗിൽ വെച്ച് മണലിലേക്ക് വീണ്ടും കിടന്നു. കണ്ണുകൾ അടച്ചു. കുറച്ചു കഴിഞ്ഞിരിക്കണം. ഞാൻ അറിഞ്ഞു വീണ്ടും ആ ഗന്ധം. കണ്ണ് തുറന്നപ്പോൾ തൊട്ട് മുന്നിൽ അവൾ.
എന്റെയുള്ളിലുണ്ടായ വികാരം അത്ഭുതമാണോ ഭയമാണോ എന്നറിയില്ല.
അവൾ മഞ്ഞ വസ്ത്രമായിരുന്നു അണിഞ്ഞിരുന്നത്. മുടിയെല്ലാം ചെമ്പിച്ചിരുന്നു.
"ഞാൻ പറഞ്ഞില്ലേ നീ ഒരിക്കൽ കൂടി വരുമെന്ന് " അവൾ വശ്യമായി മന്ദഹസിച്ചു.
ഞാൻ മറുപടി പറഞ്ഞില്ല.
"എന്താണ് വരവിന്റെ ഉദ്ദേശം " അവൾ ചോദിച്ചു.
"ഒന്നുമില്ല.. ഒരു ന്യൂസ്‌ കണ്ടപ്പോൾ ഇയാളുടെ മുഖം കണ്ടു. അപ്പോൾ തോന്നി ഇയാളെ കാണണമെന്ന്.. കാണുമെന്നു പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല.. ഏതായാലും സന്തോഷമായി."
അവൾ എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.
"നിങ്ങൾ ഇപ്പോൾ അഘോരി സന്യാസിനി അല്ലേ "
"ഉം "
"എനിക്കൊരാഗ്രഹം ഉണ്ട് സാധിച്ചു തരുമോ. തരുമെന്ന് വാക്ക് തരികയാണെങ്കിൽ മാത്രം ആഗ്രഹം പറയാം "
"സാധിച്ചു തരാം.. അതോടൊപ്പം എനിക്കും ഒരാഗ്രഹം ഉണ്ട് ഇയാളുടെ ആഗ്രഹം പൂർത്തിയായാൽ എന്റെ ആഗ്രഹം സാധിച്ചു തരേണ്ടി വരും "
"ഉം " ഞാൻ തലയാട്ടി
"എനിക്ക് ഈ പൗർണ്ണമിയിലെ മദനോത്സവം കാണണം " ഞാൻ ആഗ്രഹം തുറന്നു പറഞ്ഞു
'ഉം "
അവൾ എന്റെ ചെവിയുടെ അടുത്തേക്ക് ചുണ്ട് ചേർത്ത് എന്തൊക്കയോ മന്ത്രം ചൊല്ലി.. അവസാനം അത് നടക്കുന്ന സ്ഥലവും ആരും കാണാതെ ഇരിക്കേണ്ട സ്ഥലവും പറഞ്ഞു തന്നു.
അതിനുശേഷം അവൾ ഇരുളിൽ മറഞ്ഞു
അങ്ങനെ പൗർണമി വന്നെത്തി.. അവൾ പറഞ്ഞ സ്ഥലത്ത് ഞാൻ സ്ഥാനം പിടിച്ചു. എട്ട് മണി കഴിഞ്ഞപ്പോൾ തന്നെ ആനന്ദോൽസവത്തിനുതുടക്കമായി. എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ സേവിക്കാൻ തുടങ്ങി..
മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങി മറ്റുള്ളവരേറ്റുചൊല്ലുവാൻ തുടങ്ങിയകുതോടെ മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ളവായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കുന്ന പോലെ..പെട്ടെന്ന് നഗാരിവാദ്യം ആരംഭിച്ചു. കിന്നരവീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ. കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമായി. ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിച്ചു കൊണ്ടേയിരുന്നു. ഇണയോടുചേർന്നും ഇണയില്ലാതെയും നൃത്തം വയ്ക്കുന്ന നിരവധിയാളുകൾ.
ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരു സംഘം തന്നെയുണ്ട്.
വാദ്യഘോഷങ്ങൾ അതിന്റെ പാരമ്യതയിൽ എത്തിച്ചേർന്നു. ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ.
പന്ത്രണ്ട്മണി കഴിഞ്ഞിരിക്കുന്നു.
ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറി കൂടുതൽ ദീപ്തമായി . ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിയതുപോലെ. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറുഉച്ചത്തിലാവുമ്പോൾ നഗാരിവാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരുന്നുണ്ട്.
ചാമുണ്ഡാദേവിയുടെ വലിയവിഗ്രഹത്തിനു മുന്നിൽ കത്തിജ്ജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുന്നു. വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലാണ്.
അഘോരിസ്ത്രീകൾ ഉന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അരക്കെട്ടു വട്ടത്തിൽ ചലിപ്പിപ്പിക്കാൻ തുടങ്ങി. ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നു..
എന്റെ കണ്ണുകൾ ഒരാളിൽ മാത്രമായിരുന്നു. അവളിൽ! അവൾ തനിച്ചാണ് നൃത്തം ചെയ്യുന്നത്. എല്ലാവരും തളർന്നു കഴിഞ്ഞു നിലത്ത് വീണിട്ടും അവൾ മാത്രം ആനന്ദത്തിന്റെ പാരമ്യതയിലാണ്.
പെട്ടെന്ന് അവൾ അനങ്ങാതെ നിന്നു. എനിക്ക് നേരെ ഒരു നോട്ടമെറിഞ്ഞു; ഇരുളിൽ മറഞ്ഞു.
ഞാൻ അവിടെ നിന്നും എഴുന്നേറ്റു താമസസ്ഥലം ലക്ഷ്യമാക്കി നടന്നു. സത്യത്തിൽ ഞാൻ മറ്റൊരു ലോകത്തിലായിരുന്നു. കണ്ട കാഴ്ചകൾ എന്നെ അങ്ങനെയാക്കി. അതാണ് സത്യം.
പെട്ടെന്ന് ഇരുളിൽ നിന്നും ആരോ എൻ്റെ മുന്നിലേക്ക് വന്നു. അവൾ, അഘോരി.
അവൾ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. എൻ്റെ മനസ്സിൽ സംശയങ്ങൾ പലതായി.
ഇവളെന്താണ് എന്നിൽ നിന്നും ആഗ്രഹിക്കുന്നത്.?
ഇനി അതാവുമോ?
"എന്റെ ആഗ്രഹം നിങ്ങൾ നിറവേറ്റിത്തന്നു. ഇനി പറയു... എന്താണ് വേണ്ടത്?.", ഒരു ജേതാവിനെപ്പോലെ ഞാൻ ചോദിച്ചു.
"വരൂ, പറയാം "
അവൾ, എനിക്ക് മുന്നിൽ നടന്നു..
ഞങ്ങൾ ചെന്നത് ഒരു വലിയ ഗുഹയിലേക്കാണ്. അവിടെ.ഒരു വലിയ ചാമുണ്ഡാദേവിയുടെ വിഗ്രഹം നില്പുണ്ട് . അവൾ കൈകൂപ്പി തൊഴുതു.
"എന്താണ് ആഗ്രഹം...പറയു."ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"പ്രാർത്ഥിക്കു "അവൾ പറഞ്ഞു.
ഞാൻ കൈകൂപ്പി
"നരബലി, ദേവിക്ക് ഇഷ്ടമാണ്. അതിനാൽ നിങ്ങൾ ഇന്ന് ഇപ്പോൾ ഇവിടെ...."
ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി.
ചിന്തിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. അപ്പോഴേക്കും അവളുടെ കയ്യിലെ ഖഡ്ഗം വായുവിലൂടെ എന്റെ നേരെ നേർക്കടുക്കുന്നതു മാത്രം കണ്ടു .
അവസാനിച്ചു.
----------------
സഞ്ജു കാലിക്കറ്റ്, നല്ലെഴുത്ത് .

ഓൺലൈൻ


-----------------------
സമയം രാത്രി ഒരു രണ്ടു മണി ആയിക്കാണും.. മെസ്സേങ്ങേര് പല്ലി പോലെ ചിലച്ചു..
നോക്കിയപ്പോൾ ഒരു സുന്ദരികുട്ടി.. ഒരു മെസ്സേജ് അയച്ചിരിക്കുന്നു..
നോം സന്തോഷത്തോടെ ഇൻബൊക്സ് തുറന്നു..
"Hi.. "
" ചേട്ടാ "
"ഹായ് "
"ഞാൻ കഥകളൊക്കെ വായിക്കാറുണ്ട്.. "
"ഒത്തിരി സന്തോഷം.. '
"ഓൺലൈൻ വേറെ ആരെയും കാണുന്നില്ല..അപ്പോഴാണ് ചേട്ടനെ ഓൺലൈൻ കണ്ടത് "
ഞാൻ സ്മൈലി അയച്ചു...
"ഞാൻ ഒരു വല്ലാത്ത സാഹചര്യത്തിൽ ആണ്.. എന്ത് ചെയ്യണമെന്ന് അറിയില്ല ആകെ ടെൻഷനിൽ ആണ് "
"ഞാൻ ഒരു ടാക്സിയിൽ ആണ്.. ഒറ്റക്കാണ്.. ഡ്രൈവർ ഇപ്പോൾ ഒരാളെ കയറ്റി.. മുൻ സീറ്റിൽ ആണ്.. "
"ശരി.."
അയാളും ഡ്രൈവറും ഇടക്ക് എന്നെ നോക്കുന്നുണ്ട്.. അവർ തമ്മിൽ സംസാരിക്കുന്നില്ലങ്കിലും.. മുഖം കൊണ്ട് എന്തോ സംസാരിക്കുന്നുണ്ട്...
"എനിക്ക് എന്തോ വല്ലാതെ പേടിയാകുന്നു.. '
"പോലീസിൽ അറിയിക്കണോ.. "
"കാര്യമില്ല ചേട്ടാ.. ഇവിടെ സ്റ്റേഷൻ അടുത്തില്ല. ഇനി അറിയിച്ചാൽ തന്നെ അരമണിക്കൂർ എങ്കിലും എടുക്കും "
"ചേട്ടാ ദാ വണ്ടി വീണ്ടും നിർത്തി.. ഒരാൾ കൂടെ കയറാൻ ഉള്ള പരിപാടിയാണ് "
"എനിക്ക് പേടിയാകുന്നു... ചേട്ടാ pls ഹെൽപ്.. "
"പ്ലീസ് ഹെൽപ്... പ്ലീസ്... "
"നീ നിന്റെ ലൊക്കേഷൻ സെൻറ് ചെയ്യൂ.. "
"മറ്റേയാൾ കയറിയോ "
"ഉം.. "
"ചേട്ടാ.. അയാൾ എന്നെ വല്ലാതെ നോക്കുന്നു.. pls ഹെൽപ്.. "
"ശരി..പേടിക്കണ്ട . ഞാൻ വിളിക്കാം ഞാൻ പറയുന്ന ഡയലോഗ് അല്പം ദേഷ്യത്തോടെ എന്നോട് തിരിച്ചു പറയണം.. കേട്ടോ.. "
"ചേട്ടാ... "
"പേടിക്കണ്ട..ഞാൻ വിളിക്കാൻ പോകുന്നു "
ഞാൻ അവളെ വിളിച്ചു.. ഇപ്രകാരം പറഞ്ഞു
" എനിക്ക് ഒന്നും കേൾക്കണ്ട... എന്നെ വിളിക്കണ്ട "
"എനിക്ക് എയ്ഡ്‌സ് ഉണ്ടെന്ന് പറഞ്ഞു എനിക്ക് ജീവിക്കണ്ടേ "
ഞാൻ പറഞ്ഞത് പോലെ അവൾ പറഞ്ഞതും ഞാൻ ഫോൺ കട്ട്‌ ചെയ്തു...
ആ ഡയലോഗ് കൊണ്ട് ആണോ എന്നറിയില്ല... അവൾ സേഫ് ആയി.. എത്തി...
Nb.അല്ലെങ്കിലും എനിക്ക് ഒടുക്കത്തെ ബുദ്ധി ആണ്
---------------
സഞ്ജു കാലിക്കറ്റ്‌.

അച്ഛനും മകളും തമ്മിലുള്ള ദൂരം


----------------------------------------
"ഇത് വരെ കഴിഞ്ഞില്ലേ... "
റൂമിലേക്ക് ചെന്നപ്പോൾ തുണിയെല്ലാം ബെഡിൽ നിരത്തി വെച്ച് ഓരോന്നായി മടക്കി വെക്കുകയാണ് ഭാര്യ...
"ഇല്ല. ഇപ്പോൾ കഴിയും "
"മോളെവിടെ.."
"അവൾ കിടന്നു.. "
"കിടക്കാനോ.. എവിടെ "
"മറ്റേ മുറിയിൽ... "
"അതെന്താ ഇന്ന്... അങ്ങനെ "
"ഒന്നുമില്ല... ഞാനും അവളും ഇനി ആ മുറിയിൽ ആണ് കിടക്കുന്നത് "
അവൾ മുഖം ഉയർത്താതെയാണ്.. പറഞ്ഞത്...
"നീ വീണ്ടും വഴക്ക് തുടങ്ങിയോ.. ഇത് വലിയ പ്രശ്നം ആയല്ലോ.. നീ എന്തിനാണ് വഴക്കിടുന്നതെന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല... "
അവൾ അതൊന്നും കേട്ടതായി ഭാവിച്ചു പോലുമില്ല...
അയാൾ അവളുടെ അരികിൽ ചെന്ന്.. അവളുടെ കയ്യിൽ തൊട്ടു...
"എന്താടാ കാര്യം.. "
അവൾ കൈ വലിച്ചു.. അയാളെ രൂക്ഷ മായി ഒന്ന് നോക്കി..
പിന്നെ മടക്കിവെച്ച ഡ്രസ്സ്‌ എല്ലാം എടുത്തു. അലമാരയുടെ നേരെ നടന്നു.. അത് തുറന്നു... അതിൽ അത് വെച്ച ശേഷം.. അയാളെ ഒന്ന് നോക്കി.. പിന്നെ തിരിഞ്ഞു അലമാര അടച്ചു കൊണ്ട് പറഞ്ഞു..
"മോള് വലുതായി.. ഇനി അങ്ങനെയൊന്നും പറ്റില്ല.. നടുക്ക് കിടത്തി ഉറക്കാൻ ചെറിയ കുട്ടിയൊന്നുമല്ല "
"എന്ത്.. " തലക്ക് അടി കിട്ടിയ പോലെ ആയി അയാൾ
"'നിങ്ങൾ.. കുറച്ചൊക്കെ ശ്രദ്ധിക്കണം.. അവൾ ചെറിയ കുട്ടി ഒന്നുമല്ല..."
അവൾ പിറു പിറുത്തുകൊണ്ടു തുടർന്നു..
"കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും.. മനുഷ്യരായാൽ അല്പം ബോധമൊക്കെ വേണം "
"നീ എന്തൊക്കെയാണ് ഇ പറയുന്നത് ..അവൾ എന്റെ മോളല്ലേ ടാ "
"ആണ്.. അല്ലെന്ന് ഞാൻ പറഞ്ഞോ..അവൾക്ക് പ്രായം ആയി ആ ബോധം വേണം "
"അത്... ഞാൻ... നമ്മുടെ.. " അയാൾ വാക്കുകൾ കിട്ടാതെ വിഷമിച്ചു...
അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു
അത് അവൾ കാണാതിരിക്കാൻ.. അയാൾ നേരെ ബാത്‌റൂമിലേക്ക് കയറി...
മുഖം കെഴുകി.. പുറത്തു വന്നപ്പോൾ അവൾ പോയിരുന്നു...
അയാൾ റൂമിന് പുറത്തേക്ക് ഇറങ്ങി.. അവരുടെ റൂമിന്റെ അടുത്തേക്ക് നടന്നു..
അവരുടെ റൂമിന്റെ വാതിൽ അടഞ്ഞു കിടക്കുകയാണ്..
ഒരു നിമിഷം കൊണ്ട് അന്യൻ ആയ പോലെ..
ഒരു പകൽ കൊണ്ട്.. അവൾക് ഇങ്ങനെയൊരു മാറ്റം... അയാൾക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല..
അയാൾ വിറക്കുന്ന കൈകളോടെ.. വാതിലിന്റെ ലോക്ക് തൊട്ടു...
ഡോർ അകത്ത് നിന്നും പൂട്ടിയിരിക്കുന്നു...
അയാൾ വാതിലിന്റെ മുകളിൽ തല ചേർത്ത് വെച്ച് കുറച്ചു നേരം അങ്ങനെ നിന്നു...
പിന്നെ.... മെല്ലെ നിലത്തിരുന്നു.. വാതിൽ ചാരി.... നിറ കണ്ണുകളോടെ ..
--- ----- ---- ---- --- --- ---- ----- --- ---- --- ---- ---
അവൾ സ്കൂൾ ബാഗ്... കയ്യിൽ തന്നു കൊണ്ട്
പറഞ്ഞു....
"നിങ്ങൾ വരുമ്പോൾ..സ്കൂട്ടറിനു.. പിടിക്കാൻ ഉള്ള ആ സംഭവം ഇല്ലേ.. "അവൾ കൈകൊണ്ടു ആഗ്യം കാണിച്ചു കൊണ്ട് തുടർന്നു...
"അത് പിടിപ്പിക്കണം . "
അയാൾ ഒന്നും പറഞ്ഞില്ല... തലയാട്ടി...
മകളെ അയാളുടെ സ്കൂട്ടറിന്റെ പുറകിൽ ഇരുത്തി.. ബാഗ് അവർക്ക് ഇടയിൽ വെച്ച ശേഷം.. മകളുടെ കൈ പിടിച്ചു സിറ്റിന്റെ അടിയിൽ പിടിപ്പിച്ച ശേഷം മകളെ നോക്കി...
"ഇവിടെ ഇങ്ങനെ മുറുകെ പിടിച്ചോ "
മകൾക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.. എങ്കിലും അമ്മയോടുള്ള പേടി കാരണം മെല്ലെ തലയാട്ടി...
---- ---- ---- --- ---- --- --- --- --- --- --- --- ----- ---
ദിവസങ്ങൾ കൂടും തോറും... അകലം കൂടികൊണ്ടേയിരുന്നു....
മകളുടെ കൂടെ ചിലവഴിക്കുന്ന ഒരോ നിമിഷവും... അവളുടെ നോട്ടം ഉണ്ടായിരുന്നു.. അയാളെക്കാൾ അത് ബാധിച്ചത് മകളെയായിരുന്നു..
ഒരിക്കൽ മകൾ അയാളോട് പറഞ്ഞു..
"അച്ഛൻ... എന്റെ അടുത്ത് ഇരിക്കേണ്ട... "
കാരണം അയാൾ ചോദിച്ചില്ല... പകരം അവളുടെ കുഞ്ഞി കവിളിൽ ഒന്ന് തൊട്ടു... ആ കൈ ചുണ്ടിൽ വെച്ചു... ഉമ്മ പോലെ..
പിന്നെ.. പുറത്തേക്ക് നടന്നു...
ഇതെല്ലാം കേട്ട് അവൾ അപ്പുറത്ത് നിൽക്കുന്നുണ്ടായിരുന്നു...
അയാൾ അവളുടെ അരികിലേക്ക് നടന്നു...
"നിന്നെ ഞാൻ കുറ്റം പറയില്ല... നീ എന്തുകൊണ്ട് ഇങ്ങനെ എന്ന് ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല..അനുഭവങ്ങളോ.. അല്ലെങ്കിൽ ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോ ആയിരിക്കും നിന്നെ മാറ്റിയത്.."
അവൾ തല താഴ്ത്തി...
"എനിക്കോന്നും അറിയില്ല.. എനിക്ക് പേടിയാണ്.... " അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
അയാൾ അവളെ ചേർത്ത് നിർത്തി...
"മനസ്സിലാവും.. അതല്ലേടോ നെഞ്ച് പിടഞ്ഞിട്ടും ഇതൊക്കെ സഹിച്ചത് "
പിന്നെ നീ അറിയേണ്ട ഒന്നുണ്ട്..
"നീ പ്രസവിച്ചു നിമിഷങ്ങൾ കഴിഞ്ഞു മോളെ കൈകളിൽ വാങ്ങുന്ന സമയത്ത് നെഞ്ചിൽ വിരിയുന്ന ഒന്നുണ്ട്.. ഒരു അച്ഛന് മാത്രം അനുഭവിച്ചറിയാൻ പറ്റുന്ന ഒരു വികാരം.. അത് അറിഞ്ഞവനു...മോൾ എത്ര വലുതായാലും.. അവൾ കുഞ്ഞു തന്നെയാണ്.. ആ വികാരം തന്നെയാണ്.. അവളെ മാറോട് ചേർക്കുമ്പോൾ കിട്ടുന്നത്.. അവൾ എത്ര വലുതായാലും.. "
സ്നേഹപുർവ്വം
സഞ്ജു കാലിക്കറ്റ്‌...

അഞ്ചു രൂപ

Image may contain: one or more people, beard and closeup
---------------
അവൾ ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്... ടോൾ എത്തിയപ്പോൾ ഞാൻ പൈസ കൊടുത്തു... അവൾ സ്ലിപ് വാങ്ങിയപ്പോൾ എന്തോ ഒന്ന് നിലത്ത് വീണത് പോലെ എനിക്ക് തോന്നി
"എന്തെങ്കിലും നിലത്ത് വീണോ "
"ആ ഒരു അഞ്ചു രൂപ കോയിനാണ് "
"എന്നിട്ട് നീ എന്തേ എടുക്കാഞ്ഞത് " ഞാൻ അല്പം ശബ്ദം കനപ്പിച്ചു
"അഞ്ചു രൂപയുടെ കാര്യം അല്ലേ ഞാൻ തന്നേക്കാം "
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല... എന്റെ രീതി കഥകളിലൂടെ കാര്യം പറഞ്ഞു കൊടുക്കന്നതാണ്.. സ്വന്തം ജീവിതത്തിൽ നിന്നാകുമ്പോൾ മാറ്റ് കൂടും...
ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞു തുടങ്ങി
ഞാൻ കുറച്ചു വർഷം ചങ്ങനാശ്ശേരി ഉണ്ടായിരുന്നു.... ഒരു കമ്പനിയിൽ മാർക്കറ്റിംഗ് ജോലി.
അങ്ങനെ... ഒരു ശനിയാഴ്ച ആയി..തിങ്കൾ എന്തോ അവധി.. എല്ലാവരും നാട്ടിൽ പോകുകയാണ്
വിട്ടിൽ ഞാൻ ഒറ്റക് ആണ്..
അന്നത്തെ ശനിക്ക് ഒരു പ്രത്യകത ഉണ്ട്.. കയ്യിൽ നയാ പൈസ ഇല്ല... ഇന്നത്തെ അവസ്ഥ അല്ല ട്ടോ.. അന്ന്..നയാ പൈസ എന്നാൽ ഒരു രൂപ പോലും ഇല്ല...
ഞാൻ ഓഫിലേക്ക് വിളിച്ചു ഒരു ഇരുനൂറു രൂപ അഡ്വാൻസ് ചോദിച്ചു... തരാമെന്നും പറഞ്ഞു.. ചെന്നപ്പോൾ ഓഫീസ് അടച്ചു അയാൾ പോയി.. ചെറിയൊരു പണി തന്നതാണ്
വിളിക്കാൻ മൊബൈൽ ഒന്നും ഇല്ലാട്ടോ ..അതുകൊണ്ട് നിരാശയോടെ വീട്ടിലേക്ക് പോയി
വിട്ടിൽ എത്തി.. കുളിച്ചു ക്ഷീണം കൊണ്ട് ഉറങ്ങി പോയി...
പിറ്റേ ദിവസം രാവിലെ ആയപ്പോൾ വിശപ്പ് തുടങ്ങി... വെള്ളം കുടിച്ചു ഉറങ്ങി... വൈകുന്നേരം ആയി ആയി രാത്രി ആയി.. വെള്ളം തന്നെ ശരണം..
അങ്ങനെ.. തിങ്കൾ രാവിലെ ആയപ്പോൾ ഒരു വിറയൽ...
ഞാൻ വീട് മുഴുവൻ തപ്പി.. അവസാനം രണ്ടു അൻപത് പൈസ കിട്ടി.. അങ്ങനെ ഒരു രൂപ ആയി
മൂന്ന് രൂപ കൊടുത്താൽ ഒരു പൊറോട്ട കിട്ടും... പക്ഷെ രണ്ടു രൂപ കുറവാണ്
അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്.. റോഡിൽ എങ്ങാനും ഒരു രൂപ കളഞ്ഞു കിട്ടിയാലോ...
അങ്ങനെ മെല്ലെ റോഡരികിൽ കൂടി നടക്കാൻ തുടങ്ങി..
വിശന്നാലും മാനം കൈ വിടില്ല ട്ടോ.. ചപ്പു ചവറുകൾ ഫുട്ബോൾ പോലെ തട്ടിയാണ് തപ്പുന്നത്
ഒരു അഞ്ചു കിലോമീറ്റർ മിനിമം ഞാൻ തപ്പി കാണും... ഒന്നും കിട്ടിയില്ല...
അങ്ങനെ അവസാനം കൈയിൽ ഉള്ളത് കൊണ്ട് ഒരു പഴം വാങ്ങാൻ നോക്കിയപ്പോൾ... പൈസ കാണാനില്ല... വീണു പോയി..
സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു എന്നതാണ് സത്യം... അൻപത് പൈസ കൊണ്ട് ചെറു പഴം കിട്ടും.. പക്ഷെ എന്ത് ചെയ്യാൻ
വിട്ടിൽ വന്നു.... അപ്പോഴേക്കും വൈകുന്നേരം ആയിരുന്നു... മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആണ് മുറ്റത്തെ പേരക്ക മരം കാണുന്നത്
കുഞ്ഞു കായ് ആണ് വലുതായിട്ടില്ല...
അതിൽ വലിഞ്ഞു കയറി.. പച്ച കുഞ്ഞു കായ് പറിച്ചു..
റൂമിൽ ചെന്ന്...വാരി തിന്നു എന്ന് തന്നെ പറയാം നല്ല കൈപ്പാണ്.. പക്ഷെ വിശപ്പ്.
എല്ലാം കഴിഞ്ഞു കുറെ വെള്ളം കുടിച്ചു...
അല്പം കഴിഞ്ഞപ്പോൾ.. തുടങ്ങി ഛർദി...
കഴിച്ചത് എല്ലാം...പുറത്തേക്ക്.. ഹോസ്പിറ്റൽ പോകാൻ ഉള്ള മാർഗം ഒന്നുമില്ലല്ലോ..
പൈപ്പിന്റെ ചുവട്ടിൽ കിടന്നു...
പിറ്റേ ദിവസം രാവിലെ വരെ...
അതുകൊണ്ട് ഒരു ഗുണം ഉണ്ടായി.... വിശപ്പ് അറിഞ്ഞില്ല...
ഞാൻ.... അനുഭവം പറഞ്ഞു തീർന്നപ്പോൾ അവൾ കരയുന്നുണ്ടായിരുന്നു....
അഞ്ചു രൂപയുടെ ഒരു വിലയെ...
സഞ്ജു കാലിക്കറ്റ്, Admin, Nallezhuth FB Group

ചിരിയും ചിന്തയും.

 
-------------------------
നാട്ടിൽ ഒരു ക്ലബ്‌ ഉണ്ട്, മതേതര ക്ലബ്‌ ആണ് പക്ഷെ ഞങ്ങൾ "മതേതറ "ക്ലബ്‌ എന്നാണ് ഞങ്ങൾ വിളിക്കാറ്...
പണ്ടൊക്കെ രാഷ്ട്രീയമായിരുന്നു ചർച്ചയെങ്കിലും അത് മെല്ലെ മത ചർച്ചകൾക്ക് വഴി മാറി...
ക്ലബ്‌.. അടിച്ചു പിരിയും എന്ന നിലയിൽ ആയി, എന്തെങ്കിലും പോംവഴി കണ്ടെത്തണം എന്നാലോചിച്ചപ്പോൾ ആണ് മൂന്ന് മതക്കാരെയും ഒരേ പോലെ ചിന്തിപ്പിക്കാൻ കഴിയുന്ന ഒരാളെ അവർക്കിടയിൽ കൊണ്ട് ചെല്ലാൻ ഞങ്ങൾ തീരുമാനിച്ചത്...
ഞങ്ങൾ അങ്ങനെ ഒരാളെ തേടി എങ്ങും പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല...
" ഫിറോസ്.. "അതായിരുന്നു ഉത്തരം
പക്ഷെ അവൻ ഒരു തർക്കത്തിനോ ഒന്നും പോകുന്ന ഒരാൾ അല്ല.. അതുകൊണ്ട് തന്നെ ഒരു ചെറിയ നാടകം തന്നെ കളിക്കേണ്ടി വന്നു..
ഒരിക്കൽ ഞങ്ങൾ അവിടെ കാരംസ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു
മതേതരക്കാർ..അവിടെയിരുന്നു തങ്ങളുടെ.. വാദങ്ങൾ പറഞ്ഞു തർക്കിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഫിറോസിനോട് പറഞ്ഞു..
"കുറച്ചു ശബ്ദം താഴ്ത്തി സംസാരിക്കാൻ പറ ഏത് സമയത്തും ഇവർക്ക് മതവും ദൈവവും ആണ് വിഷയം.. "
ഫിറോസ് എഴുന്നേറ്റ്.. ഡെസ്കിൽ തട്ടി പറഞ്ഞു..
"ഒരു ലോജിക്കും ഇല്ലാത്ത വിഷയങ്ങൾ ഒഴിവാക്കി നല്ല വിഷയം എന്തെങ്കിലും ചർച്ച ചെയ്യൂ.. ഇതൊരു ക്ലബ്‌ അല്ലേ "
"അതെന്താ ദൈവ വിശ്വാസം മോശമാണോ '
അവിടെ ഇരുന്ന സലാം ഇക്ക ഫിറോസിനെ നോക്കി കണ്ണുരുട്ടി
ഫിറോസ്.. ചിരിച്ചു കൊണ്ട് മുന്നോട്ടു ചെന്ന്.. ശിവൻ ചേട്ടന്റെ വാക്കിങ് സ്റ്റിക്ക് എടുത്തു കൊണ്ട് പറഞ്ഞു
"വിശ്വാസം എന്നാൽ ഉന്നു വടിയാണ്.. രണ്ടു കാലിൽ നടക്കാൻ കഴിയുന്നവനു ആവശ്യമില്ല..ഇനി അവൻ ഉപയോഗിച്ചാൽ അത് അവന്റെ മൂന്നാം കാലായി മാറും.. പിന്നെ അത് ഇല്ലാതെ പറ്റില്ല "
"ഒന്ന് പോടാ.. നിന്നെ പോലെ മണ്ടന്മാർക്ക് ദൈവം എന്തെന്ന് മനസ്സിലാവില്ല "
ഇത്തവണ.. ദേഷ്യപ്പെട്ടത് ജോയ് ആണ്
'സത്യം.. മണ്ടന്മാർ ആണ്.. അത് വിശ്വാസികൾ ആണെന്ന് മാത്രം " ഫിറോസ് ചിരിച്ചു
"നിനക്ക് ഇങ്ങനെ വിമർശിക്കാൻ കഴിയുന്നത് ദൈവം സ്നേഹം ആയതുകൊണ്ടാണ്.. ഓർമ്മ വേണം.. ഒരു യുക്തി വാദി വന്നിരിക്കുന്നു "
അച്ഛൻ പട്ടത്തിന്‌ പഠിക്കുന്ന തെക്കേപറമ്പിലെ സിജോ ജോയ് യെ പിന്താങ്ങി..
"സ്നേഹമോ.. ശരി എനിക്ക് സമയമില്ല.... അതുകൊണ്ട് പറ്റുന്ന ഉദാഹരണം പറഞ്ഞു തരാം..."
"നിങ്ങൾക്ക് ഭാവി കാണാൻ കഴിവുണ്ടന്ന് വിചാരിക്കുക,നിങ്ങളുടെ വീട്ടിൽ വിടിന്റെ മുന്നിൽ വിഷക്കായ ഉള്ള ഒരു മരം ഉണ്ട് ..നിങ്ങൾ മനസ്സിൽ കാണുന്നു നിങ്ങളുടെ നിഷകളങ്കരായ കുട്ടികൾ അത് കഴിക്കുന്നുവെന്ന് . "
"നിങ്ങൾ എന്ത് ചെയ്യും... മരം നശിപ്പിക്കുകയോ കുട്ടികൾ അത് കഴിക്കാൻ ഇടവരാതിരിക്കാൻ ഉള്ള നടപടിയോ കൈകൊള്ളും.. അതാണ് യഥാർത്ഥ രക്ഷിതാവ് ചെയ്യുക "
"അല്ലേ "
"അതിന്.. "
"കുട്ടികൾ കഴിച്ചാൽ അവരെ ശിക്ഷിക്കാൻ സാധിക്കില്ല. കാരണം നിങ്ങൾ അറിഞ്ഞു കൊണ്ട് തെറ്റിന് കുട്ടു നിന്നതാണ് "
"അത് ഇവിടെ പറയാൻ "
"ഇതേ പോലെ ആണ് ആദം ഹവ്വയും"
" കഥയിൽ ചേർത്താൽ ഉത്തരം കിട്ടും അതിനേക്കാൾ വലിയ ചോദ്യവും'
രണ്ടു കൂട്ടരും...ഒന്നും മിണ്ടിയില്ല.. പക്ഷെ കൃഷ്ണൻ മാത്രം ചിരിച്ചു.. കൊണ്ട് പറഞ്ഞു
"അടിസ്ഥാനം തന്നെ പൊളിഞ്ഞു... "
ഫിറോസ്... അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
"കൃഷ്‌ണാ എല്ലായിടത്തും കഥകൾ തന്നെയാണ് നീ വിശ്വസിക്കുന്നതും "
"പണ്ട് ഒരു കഥ ഇല്ലെ..പുരാണത്തിൽ ഗണപതി യുടെ തല വന്നത്, ആനയുടെ തല വെട്ടി വെക്കുന്നില്ലേ.. അപ്പൊ ആനയുടെ ബുദ്ധിയും ബോധവും അല്ലേ ന്യായമായും വേണ്ടത്... "
അത് വിശ്വാസികൾ... ചിന്തിക്കുന്നുണ്ടോ ആക്ഷേപം ഉണ്ടോ... ഇല്ല.. വിശ്വാസം അങ്ങനെയാണ്
"വിശ്വാസങ്ങളിലെ ലോജിക് തേടി പോകണ്ട ആരും.. ഉള്ളി പൊളിക്കുന്ന പോലെ ആവും.. ആരും മികച്ചത് അല്ല കുറവും അല്ല.. ഇവിടെ മതചർച്ച വേണോന്ന് നിങ്ങൾ തന്നെ തീരുമാനിക്ക് "
"ഫിറോസേ.. സംവാദം നല്ലതല്ലേ "
അക്ബർ മാഷ്.. ചോദിച്ചു
"എന്റെ മാഷേ.. നിങ്ങൾ നോക്ക് ഇരിക്കുന്ന ഇരുപ്പ് പോലും മാറിയില്ലേ.. മൂന്ന് ഗ്രുപ്പ് ആയില്ലേ '
"മാഷ് ശ്രദ്ധിച്ചിട്ടുണ്ടോ..എന്തെങ്കിലും മോശം ചെയ്ത ഒരാളെ പറ്റി പറയണമെങ്കിൽ..മറ്റു രണ്ടു മതത്തിലെ തെറ്റുകാരെ കൂടെ ചേർക്കേണ്ടി വരുന്ന ഗതികേട്
"ഉസ്താദ് മാത്രം അല്ല അച്ഛനും സന്യാസിയും.. എന്ന്.. ടാലി ആക്കാൻ പറയേണ്ടി വരുന്ന ഗതികേട്... "
ശരിയാണ്.....
ആ കാര്യത്തിൽ ആർക്കും തർക്കം ഉണ്ടായിരുന്നില്ല
---- --- ---- --
ഒന്നുടെ പറഞ്ഞു നിർത്താം
പതിവ് പോലെ നാട്ടിലെ ഒഴിഞ്ഞ ബസ്റ്റോപ്പിൽ വലിയ ചർച്ചയിലാണ് ഞങ്ങൾ.. ഫിറോസ് പതിവ് പോലെ കടല കഴിച്ചുകൊണ്ട് അപ്പുറം ഇരിപ്പുണ്ട്.. ഇതിൽ ഒന്നും പങ്കെടുക്കാതെ
ഞങ്ങളുടെ സുഹൃത്ത് ഉണ്ണിയെ കുറിച്ചാണ് ചർച്ച.. അവൻ പി സ്‌ സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഇത്തവണയും ഇല്ല അവന്റെ കൂടെ കോച്ചിങ് ക്ലാസ്സിൽ പോകുന്നവർ എല്ലാവരും ഓരോ ലിസ്റ്റിൽ കയറി
"അല്ലെങ്കിലും അത് നന്നായി.. അവനൊക്കെ കുറച്ചു അനുഭവിക്കണം ' ഉല്ലാസ് എന്ന കൂട്ടുകാരൻ പറഞ്ഞു
"അത് ശരിയാണ് ഇ ബ്രാഹ്മണമാർ കുറെ നമ്മളെ ഭരിച്ചത് അല്ലേ അനുഭവിക്കട്ടെ "
അടുത്ത കൂട്ടുകാരന്റെ കമന്റ്..
'ഇവർക്കൊക്കെ എന്താ ജാഡ.. പണ്ടൊക്കെ എന്തൊക്കെ ദ്രോഹം ചെയ്തതാണ് നിനക്ക് അറിയാമോ കണ്ണിൽ ചോരയില്ലാത്ത വർഗ്ഗമാണ്..തെണ്ടികൾ ഇപ്പോൾ കണ്ടോ അനുഭവിക്കുന്നത്.. ഇവരൊക്കെ നരകിച്ചു മരിക്കുന്നത് നമ്മൾ കാണും. ഉണ്ണിയൊക്കെ നോക്കിക്കോ നമ്മുടെ മുന്നിൽ കൂടെ തെണ്ടും.. '
പറഞ്ഞു കൊണ്ട് ഉല്ലാസ് എല്ലാവരെയും നോക്കി...
അപ്പോഴാണ് ഫിറോസ് എഴുന്നേറ്റ് ഉല്ലാസിന്റെ അടുത്തേക്ക് വന്നത്..
പിന്നെ കയ്യിലെ കടലയുടെ പാക്കറ്റ് ഉല്ലാസിന്റെ കയ്യിൽ കൊടുത്തു..
#ടപ്പേ .. പിന്നെ കരണം നോക്കി ഒറ്റയടി
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഉല്ലാസ് കണ്ണുമിഴിച്ചു ഞങ്ങളെ നോക്കി
"എന്റെ ഉപ്പയുടെ ഉപ്പ കുഞ്ഞുമൊയിതീനിനെ നിന്റെ അച്ഛന്റെ അച്ഛൻ കോരൻ പണ്ട് ഒന്നിങ്ങനെ തല്ലിയിരുന്നു.. അത് ഞാൻ തിരിച്ചു തന്നതാണ് "
ഫിറോസ് ഉല്ലാസിന്റെ കയ്യിൽ നിന്നു കടല വാങ്ങി പഴയ സ്ഥലത്തു ചെന്നിരുന്നു
"അല്ല ഫിറോസേ അതിന് ഇവനെ എന്തിനാ .. ഇവൻ ഒരു തെറ്റും ചെയ്തില്ലല്ലോ.. അവന്റെ ആരോ ചെയ്തതിന് നീ എന്തിനാണ്?
"ഉണ്ണിയുടെ കാര്യവും ഇത് പോലെ അല്ലേടാ "
കാര്യം "ഒറ്റയടിക്ക് " ഉല്ലാസിനും ഞങ്ങൾക്കും മനസ്സിലായി..
സഞ്ജു കാലിക്കറ്റ്‌....

ഭാര്യയുടെ "വാസ്തു "


----------------------------
"അച്ചായാ... "
"എന്നതാടി "
"നിങ്ങളുടെ ഫോൺ റിങ് ചെയ്യുന്നു "
"ചെയ്യട്ടെ...നട്ടപാതിരാക്ക് കാൾ..അവിടെ കിടന്ന് അടിക്കട്ടെ "
"ഞാൻ എടുക്കാം.. ഏതെങ്കിലും ലവൾ മാർ ആയിരിക്കും "
ഭാര്യ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും... ഞാൻ ഒറ്റ ചാട്ടത്തിനു ഫോൺ കയ്യിലൊതുക്കി.. ധോണി പോലും ചാടില്ല അങ്ങനെ
"ഹലോ ആരാ "
"ഞാൻ ആണെടാ ഫിറോസ് "
"നീ ആണോ.. എന്താടാ.. "
നമ്മുടെ ഫിറോസ് ആണ്...ഞാൻ ശബ്ദം താഴ്ത്തി അവളെ നോക്കി പറഞ്ഞു
"അളിയാ... നീ അറിയുന്ന വാസ്തു ടീം ഏതെങ്കിലും ഉണ്ടോ "
"എന്താ കാര്യം "
"ഞാൻ നാട്ടിൽ ഒരു സ്ഥലം വാങ്ങി.. ഇനി ഒരു വീട്.. ഭാര്യ പറയുന്നു വാസ്തു അറിയുന്ന സിവിൽ എൻജിനിയർ മതിയെന്ന്... "
"ആ ബെസ്റ്റ്.. നിങ്ങ മുസ്ലിങ്ങൾക്കും ഉണ്ടോ വാസ്തു.. "
"അതൊക്കെ വലിയ കഥയാണ് "
"പിന്നെ.. നിനക്ക് അറിയാലോ.. ഞാൻ നാട്ടിൽ നിന്ന് പോന്നിട്ട് ഏഴ് വർഷം ആയി അതുകൊണ്ട് ഒരു ബന്ധവും ഇല്ല.. "
"വഴി ഉണ്ടാക്കാം... നീ എന്നാണ് നാട്ടിൽ വരുന്നത് "
"അടുത്ത മാസം... "
"എന്നാൽ നീ വരുമ്പോൾ വിട്ടിൽ വാ . എന്റെ പുതിയ വീട് നീ കണ്ടിട്ടില്ലല്ലോ... "
അത് ശരിയാ..ഞാൻ വരുമ്പോൾ വിളിക്കാം
"അപ്പൊ.. ശരി..."
---- ----- ----- ---- ---- ---- ----- ---- ---- ----
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ അവൻ വന്നു...
വീട് അറിയാത്തത് കൊണ്ട്.. വിളിച്ചപ്പോൾ ആണ് അവന്റെ കാര്യം ഓർമ്മ വന്നത് തന്നെ
നീ ടൗണിൽ നിന്നും.. രണ്ടു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ കപ്പേള കാണാം അവിടെ നിന്നും രണ്ടാമത്തെ റോഡിൽ മൂന്നാമത്തെ വീട്
"ശരി "
"പിന്നെ.. വണ്ടി വീട്ടിലേക്ക് വരില്ല റോഡിൽ ഇട്ടോ... "
"ശരി.. "
അങ്ങനെ അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ വന്നു...
അവനെ അകത്തേക്ക് ഇരുത്തിയ ശേഷം ഞങ്ങൾ പഴയ കാല ചരിത്രം പറഞ്ഞു തുടങ്ങിയപ്പോഴാണ് ഭാര്യ ചായയുമായി വന്നത്
"നല്ല കാര്യം ആണ്.. ഇക്ക ഇ മനുഷ്യന് ഇതിൽ ഒട്ടും വിശ്വാസം ഇല്ല.. "
ഞാൻ കണ്ണുരുട്ടി അവളെ നോക്കിയെങ്കിലും കാര്യം ഉണ്ടായില്ല
ഇ സ്റ്റെയർകേസ് മാറ്റി പണിയണം എന്ന് പറഞ്ഞിട്ട് എത്ര കാലം ആയി എന്നറിയാമോ.. അത് ചെയ്താൽ മാത്രം ആണ് ഇവിടെ സാമ്പത്തികമായി എന്തെങ്കിലും ഉന്നതി ഉണ്ടാവുന്ന്..രാമനാചാരി പ്രത്യേകം പറഞ്ഞതാണ്
"ഇനി നീ ഒരക്ഷരം പറഞ്ഞാൽ നിന്റെ തലമണ്ട ഞാൻ തല്ലി പൊളിക്കും "
ഞാൻ പല്ല് ഉറുമി എന്നാൽ ചിരിയോടെ അവളെ നോക്കി പറഞ്ഞു
"എടാ..നമുക്ക് മുകളിൽ പോകാം... "
ഞാൻ അവനെയും കൂട്ടി മുകളിലെ നിലയിലേക്ക് നടന്നു
ഞാൻ അതും കഴിഞ്ഞു.. മുകളിലേക്ക് കയറി
"നീ എന്താണ് ടെറസിൽ പോകുന്നത് . " അവൻ ചോദിച്ചു
"നീ വാ.. "
അങ്ങനെ ഞങ്ങൾ മുകളിൽ എത്തി... പിന്നെ കൈ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു
"അതാണ് നീ വന്ന റോഡ്... "
"ആഹാ വീടിന് ചുറ്റും റോഡ് ഉണ്ടായിട്ട് നീ എന്താടോ നടുക്ക് വീട് എടുത്തത്... "
"അതോ..,ഇ കാണുന്ന ഒരു ഏക്കർ എന്റെത് ആയിരുന്നു... " ഞാൻ വിടിന്റെ ചുറ്റും വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു
വീട് വെക്കാൻ പ്ലാൻ ചെയ്തപ്പോൾ ഭാര്യക്ക് നിർബന്ധം വാസ്തു.. അവൾക്ക് മാത്രം അല്ല അമ്മായിപ്പാനും അത് തന്നെ..
അങ്ങനെ ഞാനും പോയി.. വാസ്തു.വിദഗ്‌ധനെ കാണാൻ.
"ഇ ഒരേക്കർ സ്ഥലത്തു വീട് വെക്കാൻ അനുയോജ്യമായ സ്ഥലം
" ഇപ്പോൾ ഇ വീട് വെച്ചത് ആണ് പോലും."
ഞാൻ നിലത്തു അമർത്തി ചവിട്ടി കൊണ്ട് പറഞ്ഞു
"അപ്പൊ ചുറ്റുമുള്ള വീടോ "
"പറഞ്ഞു തരാം.. '
ഞാൻ വീടിന് തറ ഇട്ടു കിണർ കുഴിക്കാൻ നോക്കി.. രണ്ടു സ്ഥലത്ത്.. കുഴിച്ചു വെള്ളമില്ല..
രണ്ടു കുഴൽകിണർ അടിച്ചു വെള്ളമില്ല ...
അതോടെ കയ്യിലുള്ള പൈസ..കാലി കുറച്ചു സ്ഥലം അങ്ങ് വിറ്റു...
"പിന്നെ ഐശ്വര്യം ആയിരുന്നു മകനെ.. മുന്നിലും പുറകിലും സൈഡിലും... എല്ലാം വിറ്റു ..വാങ്ങിയവർ നല്ല വീടും ഉണ്ടാക്കി "
" ഇപ്പോൾ താ ഇവിടെ .. പഞ്ചായത്ത്‌ പൈപ്പ് വെള്ളം... വണ്ടി പാർക്കിങ് റോഡിൽ... "
"അപ്പൊ എങ്ങനെ ആണ്.. വാസ്തു... ടീം. വിളിക്കട്ടെ....
സഞ്ജു കാലിക്കറ്റ്‌...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo