നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടി..

Image may contain: 1 person
****** ***** ******
"സ്കൂൾ യൂണിഫോം ആയിരിക്കണം.. ഒരു പതിനാലു പതിനഞ്ച്.വയസ്സ്.. . യൂണിഫോമിന്റെ ഹാഫ് പാവാടയുടെ താഴെ വെളുത്തു കൊഴുത്ത കാലുകൾ ഇങ്ങനെ കാണണം. "
റൂമിന്റെ ജനലിൽ കൂടി താഴെ തെരുവിൽ സ്കൂൾ വിട്ട് പോകുന്ന പച്ചയും വെള്ളയും യൂണിഫോം അണിഞ്ഞ കുട്ടികളെ കണ്ണ് നിറയെ നോക്കി അയാൾ പറഞ്ഞപ്പോൾ കക്ഷത്തിൽ ഡയറി മടക്കി വെച്ച് ബദറുദീൻ അയാളെ നോക്കി ചിരിച്ചു...
"യൂണിഫോമിൽ തന്നെ വരണം അവൾ ഇവിടെ.. സ്കൂൾ ബാഗ് പുറത്തിട്ടു.. നെഞ്ച് തള്ളി പിടിച്ചു കൊണ്ട്.. "
അയാളുടെ സ്വരത്തിൽ അടക്കാൻ ആവാത്ത ആസക്തിയുടെ നാളങ്ങൾ അഗ്നി പോലെ ജ്വലിക്കുന്നുണ്ടായിരുന്നു...
താഴെ പൊടി പറക്കുന്ന തെരുവിൽ കൂട്ടം കൂടി കലപില പറഞ്ഞു പോകുന്ന കുട്ടികളെ അയാൾ കണ്ണ് കൊണ്ടും മനസ്സ് കൊണ്ടും വ്യഭിചരിച്ചു കൊണ്ടിരുന്നു.
"ഇയാളെ കൊണ്ട് പറ്റുമോ.. അതോ ഈ ഡയറിയിൽ ഉള്ള സ്ഥിരം പെണ്ണുങ്ങൾ മാത്രം ആണോ ഇയാളുടെ കയ്യിൽ ഉള്ളൂ.. ഇതൊക്കെ ഡീൽ ചെയ്യാൻ പറ്റുമോ ബദറുനെ കൊണ്ട്.. "
കറുത്ത് മെലിഞ്ഞ,ഞരമ്പുകൾ തെളിഞ്ഞ കൈത്തണ്ടയിൽ ലൂസ് ആയി റാഡോ യുടെ പഴയ സ്റ്റീൽ വാച്ച് കെട്ടിയ, വെളുത്ത മുണ്ടും ഷർട്ടും ധരിച്ച പൊക്കം കുറഞ്ഞ കുറുക്കൻ കണ്ണുകൾ ഉള്ള ബദറുദ്ധീൻ എന്ന ബ്രോക്കർ അയാളുടെ മുന്നിൽ അയാളുടെ ഓരോ ചലനവും നോക്കി നിന്നു....
വികാരങ്ങൾ ഒന്നും ഇല്ലാത്ത പരുക്കൻ മുഖത്തു ഒട്ടിച്ചു വെച്ച സ്ഥായിയായ ചിരിയോടെ ബദറുദീൻ അയാളെ നോക്കി..
"സാറേ.. സാറ് പറയുന്ന പോലെയുള്ള പിള്ളേര് ഇവിടെ വരും.. പക്ഷെ കാശ് അയ്യായിരം പൈനായിരം ഒന്നും പോരാ.. അതൊക്കെ ഇവിടുത്തെ സീരിയൽ അക്കമാർക്ക് ഉള്ള റേറ്റ് ആണ്.. ഇതിപ്പോ സാറിന് ഇങ്ങനെ ഒരു മോഹം ഉണ്ടെങ്കിൽ... "
"ഒണ്ട് ബദറു... ഒണ്ട്.. ഈ സായിപ്പിന്റെ സിനിമ കണ്ടു കണ്ടു എന്താണോ അതിനോട് ഒരു... ഒരു.. എന്താ പറയുക.. കൊതിയാണ് ശെരിക്കും.. ഒരുതരം ഭ്രാന്ത് പിടിച്ച കൊതി.. "
അയാളുടെ കണ്ണുകൾ ആകാംഷയോടെ ബദറുന്റെ മുഖത്തു തന്നെ തങ്ങി നിന്നു..
എ സി യുടെ കുളിരിൽ പോലും അയാളുടെ ചെന്നിയിൽ കൂടി വിയർപ്പിന്റെ മുത്തുകൾ ഉരുണ്ടു വന്നു..
അയാളുടെ പിറകിൽ മേശപുറത്ത് ഇരിക്കുന്ന വില കൂടിയ കുപ്പിയിലെക്കും കയ്യിൽ എരിയുന്ന വിദേശ ചുരുട്ടിലേക്കും ബദറുദീൻ മാറി മാറി നോക്കി.. ആ നോട്ടം അയാൾക്ക് മനസിലായി..
മുന്നോട്ടു വന്നു അയാൾ ബദറുന്റെ തോളിൽ ഇരുകയ്യും വെച്ചു കണ്ണിലേക്കു സൂക്ഷിച്ചു നോക്കി..
"പണം എനിക്ക് പ്രശ്നം അല്ല.. മിസ്റ്റർ ബദർ.. താൻ കൊണ്ട് വരുന്ന കൊച്ചു എനിക്ക് ഓക്കേ ആണെങ്കിൽ താൻ പറയുന്നതിൽ കൂടുതൽ ഞാൻ തരും.. പിന്നേ ആ കുപ്പിയും തനിക്കു സ്വന്തം.. "
ബദർ ഒരു നിമിഷം ഒന്നും മിണ്ടിയില്ല.. വിഷയാസക്തൻ എന്ന് വിളിച്ചു പറയുന്ന അയാളുടെ താടിയിലും, അഗ്രം വളഞ്ഞ നീണ്ട മൂക്കിലും ബദറിന്റെ കണ്ണുകൾ സഞ്ചരിച്ചു കൊണ്ടിരുന്നു..
"സമ്മതിച്ചു സാറേ.. സാറ് പറയുന്ന പോലൊരു കൊച്ചു ഇവിടെ വരും.. സാറോന്നു ഫ്രഷ് ആയി ടൗണിൽ ഒക്കെ ഒന്ന് കറങ്ങി വാ.. അപ്പോളേക്കും ഞാൻ സാറിന്റെ നമ്പറിൽ വിളിക്കാം.. ഇപ്പൊ ഒരു അഞ്ഞൂറ് താ.. വഴിയിൽ കുറച്ചു ചിലവ് വരും.. "
"ഉം.. ആയ്ക്കോട്ടെ.."
"അയാൾ ഒന്ന് ഇരുത്തി മൂളികൊണ്ട് പോക്കറ്റിൽ നിന്നും ക്യാഷ് എടുത്തു കൊടുത്തു.. ചിരിച്ചു കൈ വീശി ബദറുദീൻ ഇറങ്ങി പോയപ്പോൾ അയാൾ വീണ്ടും ജാലകവിരി മാറ്റി തെരുവിലെക്കു നോക്കി.. കുട്ടികൾ അപ്പോളും പോയ്‌കൊണ്ടിരിക്കുന്നുണ്ടായിരുന്നു തെരുവിൽ കൂടി...
****** ****** *******
കുളിച്ചു വസ്ത്രം മാറി അയാൾ പുറത്തേക്കു ഇറങ്ങുമ്പോൾ പുറത്ത് വൈകുന്നേരത്തിന്റെ തിരക്ക് തുടങ്ങിയിരുന്നു..
ഒറ്റകുതിരയെ പൂട്ടിയ വണ്ടികൾ കൊണ്ട് പലരും അയാളെ വിളിക്കുന്നുണ്ടായിരുന്നു.
ഉണങ്ങിയ കുതിരചാണകവും കഴുതചാണകവും മണക്കുന്ന പൊടി പറക്കുന്ന തെരുവിന്റെ ഓരം നിറയെ കച്ചവടക്കാർ ആയിരുന്നു.
താഴെ നിന്നും മുകളിൽ വരെ വർണ്ണദീപങ്ങൾ തെളിയിച്ചു വേലായുധൻ പളനിമലയുടെ മുകളിൽ ഇരുന്നു നഗരത്തിനു കാവൽ ആയി..
കുഞ്ഞു ബൾബ്കൾ കത്തുന്ന ബലൂണുകളും , മയിൽപീലികളും .. മുരുകന്റെ ചിത്രങ്ങളുമായി തെരുവിന്റെ കൊച്ചു കച്ചവടക്കാർ അയാളെ വന്നു പൊതിഞ്ഞു..
വലിയ തട്ടങ്ങളിൽ വളച്ചു വളച്ചു വെച്ച മുല്ലയും കനകാംബരവും കോർത്ത മാലയും ആയി സ്ത്രീകൾ അയാളെ മാടിവിളിച്ചു.
"അയ്യാ. മല്ലിപൂ അയ്യാ.. "
തല നിറയെ പൂ വെച്ചു ദാവണി ഉടുത്തു തമിഴ് പെൺകൊടികൾ കലപില സംസാരിച്ചു അയാളെ കടന്നു പോയ്‌..
പളനിയുടെ തെരുവുകളിൽ നിറയെ തിരക്ക് ആയിരുന്നു..മുണ്ഡനം ചെയ്ത ശിരസ്സിൽ കളഭം വാരി പൊതിഞ്ഞു കൊണ്ട് കുട്ടികളും വലിയവരും
"വേൽമുരുകാ ഹരഹരോ "
വിളിച്ചു കൊണ്ട് തലങ്ങും വിലങ്ങും പൊയ്ക്കൊണ്ടിരുന്നു ..
തിരക്ക് ഒട്ടും ഇല്ലാത്തത് അയാൾക്ക് മാത്രം ആയിരുന്നു.. ബസ് സ്റ്റാൻഡ് മുന്നിലെ കുതിരവണ്ടികളുടെ ബഹളവും.. തെരുവിലേ തിരക്കുകളും ആസ്വദിച്ചു കൊണ്ട് അയാൾ മെല്ലെ നടന്നു..
"ബാർ.. വസതിയിരുക്കു "
എന്ന ബോർഡ് കണ്ടപ്പോൾ റൂമിൽ ഇരിക്കുന്ന വിദേശമദ്യം അയാൾ ഓർത്തു.. പിന്നേ സ്വയം ചിരിച്ചു.. എന്നിട്ട് ആടയാഭരണങ്ങൾ അഴിച്ചു വെച്ചു പച്ച മനുഷ്യൻ ആയി അയാൾ ഇടുങ്ങിയ ആ മുറിയിൽ കയറി..
" ആരും അറിയാത്ത ഇടങ്ങളിൽ ഇങ്ങനെ ഒറ്റയ്ക്ക് അലയണം "
അയാൾ സ്വയം പറഞ്ഞു.
"എന്നിട്ട് ഉള്ളിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന വന്യമായ ചോദനകളെ ഉണർത്തണം .. സമൂഹം.. വീട്‌.. ജോലി തുടങ്ങി അന്തസ്സ് അളക്കുന്ന മാനദണ്ഡങ്ങൾ ഒക്കെ വലിച്ചു എറിഞ്ഞു ഉള്ളിലെ യഥാർത്ഥ ഞാൻ ആയി ജീവിക്കണം "
ഉള്ളിൽ പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ മുന്നിൽ ഇരുന്ന താടിയും മുടിയും നീട്ടി വളർത്തിയ ഒരുവന്" ചിയേർസ് "പറഞ്ഞു...
ബദറുദീന്റെ ഫോൺ വന്നപ്പോൾ അയാൾ കാവടിയേന്തി ഉച്ചത്തിൽ നാമം ജപിച്ചു റോഡിൽ തുള്ളുന്ന ഒരു കൂട്ടത്തിനു ഒപ്പം റോഡിൽ ചുവടു വെയ്ക്കുക ആയിരുന്നു..
മൂന്ന് വിരൽ വീതിയിൽ നെറ്റിയിൽ ആരോ വരച്ച കളഭം വിയർപ്പിൽ മുങ്ങിയിരുന്നു ..
ഫോൺ വന്നപ്പോൾ അതെടുത്തു കൊണ്ട് ആൾക്കൂട്ടത്തിൽ നിന്ന് മാറി അയാൾ മതിലോരം ചെന്നു..
കോർപറേഷൻകാർ വിതറിപ്പോയ ബ്ലീച്ചിങ് പൌഡറിന്റെ രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നു മതിലോരത്തു ...
"സാറേ എവിടാ റൂമിൽ ഉണ്ടോ "
"ഇല്ല ബദർ... പുറത്ത് ആണ്.. അമ്പലത്തിൽ പോകുന്ന വഴിയിൽ.. "
"സാർ പറഞ്ഞ ആള് റെഡി ആണ്.. ഇപ്പൊ സാർ ഒന്ന് വന്നു കണ്ടാൽ, ഇഷ്ടം ആയെങ്കിൽ നമുക്ക് തുക പറഞ്ഞു ഉറപ്പിക്കാം.. കൊറച്ചു കൂടി ഇരുട്ടിയിട്ട് ഒരു പത്തു മണി ഒക്കെ ആകുമ്പോൾ ആളെ റൂമിൽ എത്തിക്കാം.. "
അയാൾ ചുണ്ട് കടിച്ചു ഒന്ന് ചിരിച്ചു. കാലിൽ നിന്നും ഒരു തരിപ്പ് മെല്ലെ പടരുന്നത് അയാൾ അറിഞ്ഞു.. ശരീരം എവിടെ ഒക്കെയോ പൊട്ടി വിടരുന്ന പോലെ..
"ഓക്കേ ബദറു.. ഞാൻ ഹോട്ടലിൽ ചെന്നു വണ്ടി എടുത്തു വരാം. ബദർ എവിടെ ആണ്.. "
"വേണ്ട വേണ്ട ഇപ്പൊ കാർ എടുക്കേണ്ട.. സാർ അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു കൊടൈക്കനാൽ റോഡിൽ കൗണ്ടർ മുത്തുരാജ് സ്ട്രീറ്റ് വാ.. ഞാൻ ഇവിടെ റോഡിൽ ഉണ്ട് "
ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ട് അയാൾ ആദ്യം വന്ന ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു..
ബസ് സ്റ്റാൻഡ് കഴിഞ്ഞു സർക്കിൾ ചുറ്റി വലത്തോട്ട് തിരിഞ്ഞു ഓട്ടോ കൊടൈക്കനാൽ റോഡിൽ കയറി.. രണ്ടു നിമിഷം കൊണ്ട് റോഡ് വിജനമായ്.. നഗരം വളരെ വേഗം പിറകിൽ പോയി.. പടർന്നു പന്തലിച്ച കൂറ്റൻ പുളിമരങ്ങൾ കാവൽ നിൽക്കുന്ന റോഡ് അരികിൽ ഉണ്ടായിരുന്നു ബദർ..
"ഏയ്‌.. അണ്ണാ.. നീങ്കളാ.. വാ വന്ത് പക്കത്ത്‌ ഇരി"
ഓട്ടോ ഡ്രൈവർ ബദറിനെ നോക്കി സൗഹൃദപൂർവ്വം ചിരിച്ചു..
"എന്നാ ഏഴുമലൈ.. എപ്പടി ഇരുക്ക്.. സൗഗ്യമാ "
അയാളെ നോക്കി ചിരിച്ചു കൊണ്ട് ബദർ ഡ്രൈവർ കൂടെ മുന്നിൽ തന്നെ ഇരുന്നു.
"ആമാ അണ്ണാ. സൗഗ്യം ആയിരിക്ക്..ഇന്ത പക്കം എന്ന സമാചാരം .. അണ്ണൻ പശങ്ക ഇങ്കെ യാര് "?
"ഒന്നും ഇല്ലടെയ്.. നമ്മ കുമരേശൻ ഇല്ലവാ .. അന്ത വസന്തവിഹാർ ഹോട്ടലിൽ വേല പാക്കും കുമരേശൻ .. ഒന്ന് അവങ്ക കുടി വരൈ.. "
നിറയെ ചെറിയ ചെറിയ വീടുകൾ ഉള്ള വൃത്തിയുള്ള ഒരു വഴി ആയിരുന്നു കൗണ്ടർ മുത്തുരാജ സ്ട്രീറ്റ്. അതിൽ ഒരു വീടിന്റെ മുന്നിൽ യാത്ര അവസാനിച്ചു..
ബദർ വിളിച്ചപ്പോൾ ആദ്യം ഇറങ്ങി വന്നത് ഒരു കൊച്ചു പെൺകുട്ടി ആയിരുന്നു..
അക്കയെ വിളിക്കാൻ പറഞ്ഞപ്പോൾ അവൾ അകത്തേക്ക് ഓടി..
പ്രായം ആയ ഒരു സ്ത്രീയോടൊപ്പം ഫുൾ പാവാടയും ഷർട്ടും ധരിച്ചു വന്ന പെൺകുട്ടിയേ കണ്ടപ്പോൾ അയാൾ ഒരു നിമിഷം നിശ്ചലമായി പോയി..
റോജ സിനിമയിൽ ആട്ടിൻ കൂട്ടത്തെ മേയ്ച്ചു വരുന്ന മധുബാലയേ ആണ് അയാൾക്ക്‌ ഓർമ്മ വന്നത് .. നീണ്ട കഴുത്തിലും, സ്വർണ്ണരോമങ്ങൾ മയങ്ങുന്ന ഉരുണ്ടു വെളുത്ത കൈതണ്ടയിലും ചുവന്നു തുടുത്ത ചുണ്ടിലും അയാളുടെ കണ്ണുകൾ ആസക്തിയോടെ ഇഴഞ്ഞു നടന്നു..
ബദർ പ്രായമായ സ്ത്രീയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അയാൾ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു..
"സാറേ... "
ബദർ വിളിച്ചപ്പോൾ അയാൾ ഞെട്ടി നോക്കി..
"ഇത് ഓക്കേ ആണെങ്കിൽ അങ്ങോട്ടും ഇല്ല ഇങ്ങോട്ടുമില്ല അൻപത് ആണ് റേറ്റ് ..
അൻപതിനായിരം .. ഓക്കേ ആണെങ്കിൽ പത്തു മണിക്ക് കൊച്ചു റൂമിൽ ഉണ്ടാവും.. "
"ഇവൾ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത് "
"ഒൻപതിൽ ആണ് സാറേ.. യൂണിഫോം ഒക്കെ ഉണ്ട്. സാർ പറയുന്ന പോലെ തന്നെ കൊച്ചു വരും... "
ഇത്തവണ ബദർ ഉറക്കെ ചിരിച്ചു..
അയാൾ അതൊന്നും കാണുന്നില്ലായിരുന്നു .
കൈ പൊക്കി മുടി മാടി ഒതുക്കുന്ന ആ പെൺകുട്ടിയുടെ ഷർട്ട്‌ പൊങ്ങിയപ്പോൾ കണ്ട ഗോതമ്പ് നിറമുള്ള വയറ്റിൽ ആയിരുന്നു അയാളുടെ നോട്ടം..
"സാറേ.. എന്തെങ്കിലും പറ.. ഇത് പറ്റില്ല എങ്കിൽ വേറെ നോക്കാം.. "
"ഇല്ല.. ഇല്ല.. വേണ്ട ബദർ... ഇത് മതി.. ഞാൻ ഓക്കേ ആണ്.. "
വിജയത്തിന്റെ ഒരു ചിരി വിരിഞ്ഞു ബദറിന്റെ മുഖത്ത്‌..
"എങ്കിൽ സാറ് വാ.. ബാക്കി ഒക്കെ ടൗണിൽ ചെന്നിട്ടു.. ഇവളുടെ അപ്പ ഉണ്ട്. ടൗണിൽ. ആളെ കണ്ടു ക്യാഷ് ഏൽപ്പിച്ചു നമുക്ക് ഒന്ന് കൂടാം. പത്തു മണിക്ക് കൊച്ചു അവിടെ ഉണ്ടാവും.. സാറ് വന്നാട്ടെ .. "
പകുതി കൊരുത്ത കനകാംബര മാല കയ്യിൽ ചുറ്റി നിന്ന പെൺകുട്ടിയേ നോക്കി തല ചലിപ്പിച്ചു കൊണ്ട് അയാൾ റോഡിലേക്ക് നടന്നു..
"ബദറേ ..പോകുന്ന വഴിക്ക് ഏതേലും എടിഎം കണ്ടാൽ ഒന്ന് നിർത്തണം. നമുക്ക് ക്യാഷ് എടുക്കണം.. "
"എടിഎം ഞാൻ കാണിച്ചു തരാം സാർ.. വഴി കാട്ടാൻ നാങ്ക ഓട്ടോക്കാർ ഗൂഗിൾനെക്കാൾ ബെസ്റ്റ് സർ "
"സാറേ. സമയം ഉണ്ട്.. കുമരേശനെ കണ്ടിട്ട് നമുക്കൊന്ന് കൂടിയാലോ.. പത്തു മണി കഴിഞ്ഞു റൂമിൽ എത്തിയാൽ മതിയല്ലോ.. ഇവിടെ അടുത്തൊരു സ്ഥലം ഉണ്ട്.. പാണ്ട്യൻ പാറ.. വൈകിട്ട് ഒക്കെ പോയ്‌ ഇരിക്കാൻ ബെസ്റ്റ് ആണ്.. "
അയാൾ ഒരു നിമിഷം ആലോചിച്ചു.. ഇന്ന് സന്തോഷിക്കാൻ ഉള്ള ദിവസം ആണെന്ന് അയാളുടെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നുണ്ടായിരുന്നു.. അയാൾ അടുത്തിരുന്ന ബദറുദിന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു..
"ഇന്ന് ഇപ്പൊ ബദർ പറയുന്ന പോലെ നടക്കട്ടെ..
"ഏഴുമലൈ .. ഫസ്റ്റ് എടിഎം.. വന്ത് വസന്തവിഹാർ . കുമരേശനെ പാത്തതൂക്കു അപ്പുറം പാണ്ട്യൻ പാറ.. നാങ്ക കുമരേശനെ പാക്കും പൊതു നീ വൈൻ ഷോപ് കലമ്പി ഒരു വൈറ്റ് ഓറഞ്ച് വാങ്കി വാ ..നമ്മ മുരുകൻ ഷോപ്പിൽ നിന്നും നാലു കാട ഫ്രൈയും സെർത്തു വാങ്ക് .. "
****** ******* ******
ഇരുൾ പടർന്നിട്ടും പാണ്ട്യൻ പാറയുടെ മീതെ നേർത്ത നാട്ടുവെളിച്ചം പടർന്നു കിടന്നിരുന്നു.
വയലിനും തടാകത്തിനും അപ്പുറം പളനി ടൗണിൽ നിന്നുള്ള വെളിച്ചങ്ങൾ ദീപാലങ്കാരം പോലെ മിന്നി തിളങ്ങി. അണയുകയും തെളിയുകയും ചെയ്യുന്ന പളനിമലയിലെ വർണ്ണ വിളക്കുകളും , വേലേന്തിയ ഷണ്മുഖന്റെ ഇല്യൂമിനേറ്റഡ് രൂപവും പളനി ടൗണിനു മീതെ കാവൽ മാലാഖ പോലെ നില കൊണ്ടു..
ഏഴുമലൈ പാടാൻ തുടങ്ങിയിരുന്നു.. രണ്ടെണ്ണം അകത്തു ചെന്നാൽ സാധാരണജനങ്ങൾ എത്ര സന്തോഷവാന്മാർ ആണെന്ന് അയാൾക്ക്‌ തോന്നി. അല്ലലും അലട്ടലും ഒക്കെ ഉണ്ടെങ്കിലും അവർ അവരുടെ ജീവിതം അവർക്കിഷ്ടം ഉള്ള പോലെ സന്തോഷമായ് ആണ് കഴിച്ച് കൂട്ടുന്നത്..
ബദർ ചൂടാർന്ന പാറയുടെ മുകളിൽ മലർന്ന് കിടക്കുക ആയിരുന്നു.. മേലെ എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രങ്ങൾ മിന്നി മിന്നി കത്തുന്ന പോലെ കൺചിമ്മി നിന്നു. പടിഞ്ഞാറൻ മാനത്തു വിളറി വെളുത്തൊരു അമ്പിളിത്തെല്ലും..
"കൊച്ചു പെണ്ണാ അല്ലേ സാറേ... സാറിന്റെ ഇന്നത്തെ രാത്രി.. സാർ ഒരിക്കലും മറക്കില്ല അല്ലേ.. "
ബദർ ചോദിച്ചപ്പോൾ അയാൾ ചിരിച്ചു..
"സ്കൂളിൽ പോകുമ്പോൾ ഞാൻ കാണാറുണ്ട് ഇടയ്ക്ക് അവളെ,, പാവം... അമ്മയ്ക്ക് വയ്യാതെ കുഞ്ഞാ.. ഇന്ന് രാത്രി അവൾ സാറിന്റെ ചൂടേറ്റ് സാറിന്റെ നെഞ്ചിൽ.. "
ബദർ കൈ നീട്ടി അയാളുടെ തുടയിൽ ഒന്ന് അടിച്ചു.
"എത്ര നാളത്തെ മോഹം ആണെന്ന് അറിയോ ബദറേ ... അതാണ് ഇന്ന് രാത്രി ഞാൻ സാധിക്കാൻ പോകുന്നത്.. "
"സാറിനൊക്കെ ഇങ്ങനെ ഓരോ മോഹങ്ങൾ..
ഉള്ളവന്റെ കഴപ്പ് അല്ലേ സാറേ ഇല്ലാത്ത ഞങ്ങളുടെ ഒക്കെ പിഴപ്പ്..
അടച്ചു ഉറപ്പുള്ള ഒരു വീട്, മക്കൾ ചോദിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ.. ഇടയ്ക്ക് തലൈവരുടെ ഓരോ സിനിമ.. ദീപാവലിയും പൊങ്കലും നന്നായി ആഘോഷം ആയി കൂടണം. ഇതൊക്കെ ഉള്ളു ഞങ്ങൾ മോഹിക്കുന്നതു .. "
ബദർ എഴുന്നേറ്റു ഇരുന്നു..
"കുയിലേ പുടിച്ചേ കൂട്ടിൽ അടച്ച കൂവ സൊല്ലകിറ ഉലകം.
മയിലെ പുടിച്ച്‌ കാലവുടച്ചു ആട സൊള്ളുകിറ ഉലകം "
ഏഴുമലൈ ആകാശത് നോക്കി ഉറക്കെ പാടി..
അയാൾക്ക്‌ നെഞ്ചിൽ പെട്ടന്ന് ഒരു വേദന തോന്നി.. എന്തോ കയറി ഇറങ്ങി പോയ പോലെ നെഞ്ചിൽ.. ഇടം കൈ കൊണ്ടു അയാൾ ഹൃദയത്തിൽ അമർത്തി പിടിച്ചു..
"കുഞ്ഞല്ലേ സാറേ... ഭാരതത്തിന്റെ ഭാവി പ്രതീക്ഷകൾ, സാറിന്റെ അസുഖത്തിന് മരുന്ന് വിൽക്കാൻ കട തുറന്നു വച്ചിരിക്കുന്ന നൂറുകണക്കിന് പെണ്ണുങ്ങൾ ഇല്ലേ ഇവിടെ.. എന്നിട്ട് സാറിന് സ്കൂളിൽ പോകുന്ന കൊച്ചു കുഞ്ഞിനെ തന്നെ വേണം കൂടെ കിടത്തി ഉറക്കാൻ അല്ലേ "
അയാൾ അവിശ്വസനീയതയോടെ ബദറിനെ നോക്കി.. ബദറിൻറെ കയ്യിലെ കനം കുറഞ്ഞ നീണ്ട കത്തിയുടെ ഇരു വായ്ത്തലകളും നേർത്ത നിലാവിൽ തിളങ്ങി..
ഹൃദയം പൊതിഞ്ഞു പിടിച്ച അയാളുടെ വിരലുകൾക്ക് ഇടയിൽ കൂടി കൊഴുത്ത ചോര പതഞ്ഞു പതഞ്ഞു പുറത്തേക്കു ഒഴുകി..
"സാറൊന്നും ജീവിച്ചു ഇരിക്കേണ്ട കാര്യമില്ല സാറേ.. കുഞ്ഞുങ്ങൾ മാലാഖമാരാ. അവരെ നമ്മൾ പൊന്നു പോലെ നോക്കണം.. ഓരോ പെൺകുഞ്ഞും നാടിനു വിളക്ക് ആവേണ്ടവരാ.. അവരെ പോയി ഇങ്ങനെ കെടുത്തി കളയാൻ നോക്കാമോ സാറേ.. "
അയാൾക്ക്‌ എന്തോ പറയണം എന്നുണ്ടായിരുന്നു.. ശബ്ദം തൊണ്ടയിൽ നിന്നും പുറത്തേക്കു വരുന്നില്ലായിരുന്നു .
"ആ കുഞ്ഞിന്റെ അമ്മ തളർന്നു കിടപ്പാ.. ഒരു നേരത്തേ മരുന്നിനു പണം ചോദിച്ചാൽ കൊടുക്കാൻ ഒരു മൈ..മോനുമില്ല..
സ്കൂൾ യൂണിഫോം ഇട്ട് കൊച്ചു ചെന്നാൽ അൻപതിനായിരം രൂപ കൊടുക്കാൻ ഇവനൊന്നും ഒരു മടിയും ഇല്ല..
സാറിന്റെ കാശ് കൊണ്ട് അവർ ഒരു രണ്ടു മാസം ഹാപ്പി ആയി ജീവിക്കട്ടെ അല്ലേ സാറേ.. സാറ് കൊച്ചിന്റെ അമ്മയേ സഹായിക്കാൻ ചെന്ന വലിയ മനുഷ്യൻ ആണെന്നാ ഞാൻ അവിടെ പറഞ്ഞത്. അതാ അവരാ കാശ് വാങ്ങീത് . "
അയാൾക്ക്‌ ചുവട് ഇടറി തുടങ്ങിയിരുന്നു.. അങ്ങോട്ട്‌ ഇങ്ങോട്ടു ബാലൻസ് കിട്ടാതെ ഇടറിയ രണ്ടു ചുവട് വെച്ചു കൊണ്ട് അയാൾ പാറയുടെ മുകളിൽ നില തെറ്റി അടിച്ചു വീണു..
"വേൽമുരുകാ ഹരോ ഹര..
ശ്രീ മുരുകാ ഹരോ ഹര..
ആറുമുഖ ഹരോ ഹര "
അതായിരുന്നു അയാൾ അവസാനം കേട്ട സ്വരം. ഏഴുമലയുടെ പാട്ട്.. ബദറുദിനും ഏഴുമലൈയും മലയിറങ്ങി പോകുന്നത് അടഞ്ഞു പോകുന്ന കണ്ണുകളിൽ കൂടി അയാൾ മങ്ങി മങ്ങി കണ്ടു.
സ്കൂൾ യൂണിഫോമിൽ ചിരിക്കുന്ന ആ പെൺകുട്ടി അയാളുടെ നെഞ്ചിൽ ഒന്ന് മിന്നി മാഞ്ഞു.. പിന്നെ ചുറ്റും അനാദിയായ അന്ധകാരം നിറഞ്ഞു.. പളനി മല അപ്പോളും മിന്നി തിളങ്ങി നിന്നു അശരണർക്കു അഭയം ആയി...
********* **** ****
സ്നേഹപൂർവ്വം Sayandh Sarang.....

1 comment:

  1. വളരെ നല്ല കഥ. ഇത് വായിച്ചപ്പോൾ ഇന്നത്തെ കുട്ടികളുടെ സ്വഭാവം കൂടി ഓർത്തുപോയി

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot