രചന : വൈശാഖ് ബൈജു
ഇന്നിപ്പോൾ നേരം വെളുത്തപ്പോൾ മുതൽ നല്ല തിരക്കാണല്ലോ തീരത്ത്... എൻറെ മോനെ മാത്രം കണ്ടില്ലല്ലോ.... ഞാൻ പറഞ്ഞു നിർത്തി.
അടുത്ത് നിൽക്കുന്ന പയ്യൻ അതുകേട്ട് എന്നെ നോക്കി ചിരിച്ചു... ഞാൻ അവനോട് ചോദിച്ചു നീയെന്തിനാ ചിരിക്കൂന്നേ... മുന്നിലെ കടൽ കടന്നു അക്കരെ ചെല്ലണമെങ്കിൽ അരിയും പൂവും തരാൻ തീരത്ത് ആരെങ്കിലും വരണം, അതറിയില്ലേ നിനക്ക്...
അവൻ തലയാട്ടി...സമുദ്രത്തിന്റെ ഇക്കരെനിന്നു ഞാൻ വീണ്ടും തീരത്തേക്ക് നോക്കി... ഇല്ല മോൻ ഇതുവരെ വന്നില്ല...
നിങ്ങൾ മരിച്ചിട്ട് എത്രനാളായി ?? ആ പയ്യൻ തന്നോടാണ് ചോദിക്കുന്നത്,
ഒരു വർഷം കഴിഞ്ഞു... അധ്യാപകനായി ജീവിച്ചു തീർത്തതുകൊണ്ടാവും അവളെയും മോനെയും അധികം കഷ്ട്ടപെടുത്താതെ ഇങ്ങു പോരാൻ പറ്റി... അവളും മോനും മാത്രമല്ല പഠിപ്പിച്ച കുഞ്ഞുങ്ങളും സഹപ്രവർത്തകരും എല്ലാവരും എനിക്ക് വേണ്ടി
ഇന്നിപ്പോൾ നേരം വെളുത്തപ്പോൾ മുതൽ നല്ല തിരക്കാണല്ലോ തീരത്ത്... എൻറെ മോനെ മാത്രം കണ്ടില്ലല്ലോ.... ഞാൻ പറഞ്ഞു നിർത്തി.
അടുത്ത് നിൽക്കുന്ന പയ്യൻ അതുകേട്ട് എന്നെ നോക്കി ചിരിച്ചു... ഞാൻ അവനോട് ചോദിച്ചു നീയെന്തിനാ ചിരിക്കൂന്നേ... മുന്നിലെ കടൽ കടന്നു അക്കരെ ചെല്ലണമെങ്കിൽ അരിയും പൂവും തരാൻ തീരത്ത് ആരെങ്കിലും വരണം, അതറിയില്ലേ നിനക്ക്...
അവൻ തലയാട്ടി...സമുദ്രത്തിന്റെ ഇക്കരെനിന്നു ഞാൻ വീണ്ടും തീരത്തേക്ക് നോക്കി... ഇല്ല മോൻ ഇതുവരെ വന്നില്ല...
നിങ്ങൾ മരിച്ചിട്ട് എത്രനാളായി ?? ആ പയ്യൻ തന്നോടാണ് ചോദിക്കുന്നത്,
ഒരു വർഷം കഴിഞ്ഞു... അധ്യാപകനായി ജീവിച്ചു തീർത്തതുകൊണ്ടാവും അവളെയും മോനെയും അധികം കഷ്ട്ടപെടുത്താതെ ഇങ്ങു പോരാൻ പറ്റി... അവളും മോനും മാത്രമല്ല പഠിപ്പിച്ച കുഞ്ഞുങ്ങളും സഹപ്രവർത്തകരും എല്ലാവരും എനിക്ക് വേണ്ടി

അന്ന് കരഞ്ഞു.... എൻറെ കണ്ണുകൾ നിറഞ്ഞു...
മോൻ ഇത്ര ചെറുപ്പത്തിലേ എങ്ങനെയാ ഇവിടെയെത്തിയത്... അവൻ എന്നെ നോക്കി ചിരിച്ചു...
ഞാൻ നന്നേ ചെറുപ്പത്തിലാണ് ഇവിടെയെത്തിയത്.... എല്ലാവർഷവും ഞാൻ ഇവിടെയെത്താറുണ്ട്.... ആരെങ്കിലും എന്നെ തേടി വരുന്നുണ്ടോ എന്ന് നോക്കും.... ആരും വന്നിട്ടില്ല ഇതുവരെ.... അവനത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ ചിരിക്കുന്ന മുഖത്തെ കണ്ണുകളിൽ ഞാൻ കണ്ണീരിന്റെ തിളക്കം കണ്ടു....എനിക്ക് വിഷമം തോന്നി.... അകലെ തീരത്ത് എൻറെ മകന്റെ മുഖം ഞാൻ കണ്ടു..... എൻറെ മനസ്സ് ആകെ നിറഞ്ഞു തുളുമ്പി... അവൻ ഒഴുക്കിയ ഉരുളയിൽ... ഞാൻ തൃപ്തനായി.... അവന്റെ വിഷാദപൂര്ണമായ മുഖം എന്നിൽ ഒരു വേദനയുണ്ടാക്കി....
മടങ്ങാനൊരുങ്ങിയപ്പോൾ മുൻപ് കണ്ട പയ്യൻ വീണ്ടും അടുത്തെത്തി..... സന്തോഷമായോ.... ഞാൻ നിറകണ്ണുകളോടെ അവനെ നോക്കി തലയാട്ടി...
നിന്നെ തേടി ഇത്തവണയും ആരും വന്നില്ലേ.... അവൻ ചിരിച്ചു... ഞാൻ മരിച്ചതാണോ എന്ന് എനിക്ക് ഇപ്പോഴും ബോധ്യമായിട്ടില്ല.... ജനിച്ചാലല്ലേ ഒരാൾക്ക് മരിക്കാനാകൂ....!!!.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ മുന്നോട്ട് നടന്നു തുടങ്ങി...ഞെട്ടലോടെ ഞാനും അവന്റെ പിന്നാലെ നടന്നുതുടങ്ങി...
അവൻ ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി.... ഇത്തവണത്തെ വരവ് വെറുതെയായില്ല... അമ്മയെ കണ്ടു, ചേട്ടനെ കണ്ടു, ഒറ്റമോൻ മാത്രം മതിയെന്ന് പറഞ്ഞു എന്നെ വേണ്ടെന്ന് വച്ച എൻറെ അച്ഛൻ ഈ വാവിൽ എന്റെകൂടെ.... ഇതില്പരം എന്ത് ബലിതർപ്പണമാണ് എനിക്ക് വേണ്ടത്....
ഇത്രയും പറഞ്ഞു അവൻ നടക്കുന്നു...അവന്റെ വാക്കുകൾ എന്നെ ശക്തിയായി പ്രഹരിച്ചു... എൻറെ മനസ്സിൽ ഒരു ഭാരം പെടുന്നനെ വന്നു വീണു..... എൻറെ ചലിച്ചുകൊണ്ടിരുന്ന കാലുകൾക്ക് പെട്ടെന്ന് അനക്കമില്ലാതായി.... എൻറെ തലയ്ക്ക് മുകളിൽ ബാലികാക്കകൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.... നിറഞ്ഞൊഴുകുന്ന എൻറെ കണ്ണീർ കാൽച്ചുവട്ടിലെ സമുദ്രത്തിന് ഉപ്പാകുമ്പോൾ... അവൻ മുന്നോട്ട് നടക്കുകയായിരുന്നു...
മോൻ ഇത്ര ചെറുപ്പത്തിലേ എങ്ങനെയാ ഇവിടെയെത്തിയത്... അവൻ എന്നെ നോക്കി ചിരിച്ചു...
ഞാൻ നന്നേ ചെറുപ്പത്തിലാണ് ഇവിടെയെത്തിയത്.... എല്ലാവർഷവും ഞാൻ ഇവിടെയെത്താറുണ്ട്.... ആരെങ്കിലും എന്നെ തേടി വരുന്നുണ്ടോ എന്ന് നോക്കും.... ആരും വന്നിട്ടില്ല ഇതുവരെ.... അവനത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ ചിരിക്കുന്ന മുഖത്തെ കണ്ണുകളിൽ ഞാൻ കണ്ണീരിന്റെ തിളക്കം കണ്ടു....എനിക്ക് വിഷമം തോന്നി.... അകലെ തീരത്ത് എൻറെ മകന്റെ മുഖം ഞാൻ കണ്ടു..... എൻറെ മനസ്സ് ആകെ നിറഞ്ഞു തുളുമ്പി... അവൻ ഒഴുക്കിയ ഉരുളയിൽ... ഞാൻ തൃപ്തനായി.... അവന്റെ വിഷാദപൂര്ണമായ മുഖം എന്നിൽ ഒരു വേദനയുണ്ടാക്കി....
മടങ്ങാനൊരുങ്ങിയപ്പോൾ മുൻപ് കണ്ട പയ്യൻ വീണ്ടും അടുത്തെത്തി..... സന്തോഷമായോ.... ഞാൻ നിറകണ്ണുകളോടെ അവനെ നോക്കി തലയാട്ടി...
നിന്നെ തേടി ഇത്തവണയും ആരും വന്നില്ലേ.... അവൻ ചിരിച്ചു... ഞാൻ മരിച്ചതാണോ എന്ന് എനിക്ക് ഇപ്പോഴും ബോധ്യമായിട്ടില്ല.... ജനിച്ചാലല്ലേ ഒരാൾക്ക് മരിക്കാനാകൂ....!!!.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ മുന്നോട്ട് നടന്നു തുടങ്ങി...ഞെട്ടലോടെ ഞാനും അവന്റെ പിന്നാലെ നടന്നുതുടങ്ങി...
അവൻ ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി.... ഇത്തവണത്തെ വരവ് വെറുതെയായില്ല... അമ്മയെ കണ്ടു, ചേട്ടനെ കണ്ടു, ഒറ്റമോൻ മാത്രം മതിയെന്ന് പറഞ്ഞു എന്നെ വേണ്ടെന്ന് വച്ച എൻറെ അച്ഛൻ ഈ വാവിൽ എന്റെകൂടെ.... ഇതില്പരം എന്ത് ബലിതർപ്പണമാണ് എനിക്ക് വേണ്ടത്....
ഇത്രയും പറഞ്ഞു അവൻ നടക്കുന്നു...അവന്റെ വാക്കുകൾ എന്നെ ശക്തിയായി പ്രഹരിച്ചു... എൻറെ മനസ്സിൽ ഒരു ഭാരം പെടുന്നനെ വന്നു വീണു..... എൻറെ ചലിച്ചുകൊണ്ടിരുന്ന കാലുകൾക്ക് പെട്ടെന്ന് അനക്കമില്ലാതായി.... എൻറെ തലയ്ക്ക് മുകളിൽ ബാലികാക്കകൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.... നിറഞ്ഞൊഴുകുന്ന എൻറെ കണ്ണീർ കാൽച്ചുവട്ടിലെ സമുദ്രത്തിന് ഉപ്പാകുമ്പോൾ... അവൻ മുന്നോട്ട് നടക്കുകയായിരുന്നു...
NB : ഈ ഭൂമിയിൽ ജനിക്കാൻ കൊതിച്ച ഒരുപാട് ജന്മങ്ങൾ,... ജീവിതം നിഷേധിക്കപ്പെട്ട്. ഈ ലോകത്തിൽ നിന്ന് പുറത്താക്കപ്പെട്ട അവരെയും നമുക്ക് ഓർക്കാം... മരണത്തിന്റെയും ആത്മാക്കളുടെയും മണമുള്ള ഈ ദിനത്തിൽ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക