നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെറ്റും ശരിയും

Sad, Girl, Woman, Sabrina, Sabrina Nguyen, Female
°°°°°°°°°°°°°°°°°°°°°°°°
മഴമേഘങ്ങൾ അങ്ങിങ്ങായി പടർന്നു കഴിഞ്ഞു
ഏതാനും നിമിഷങ്ങൾ മതി മണ്ണിനെ തണുപ്പിച്ച് മഴയെത്താൻ
ഒരു ടേബിളിന് ഇരുവശത്തുമായി
റോയ് മാത്യുവും മായ മനോഹറും ഇരിക്കുകയാണ്
തണുത്ത കാറ്റ് അരിച്ചെത്തിയപ്പോൾ മായ
ഷാൾ മൂടിപ്പുതച്ചു
ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യാത്ര
അതും റോയിച്ചൻ്റെ കൂടെ
പലരും ആവശ്യത്തിന് വേണ്ടി ഇരുട്ടിൻ്റെ മറ പറ്റി വന്നിരുന്നു
പക്ഷേ റോയിച്ചൻ
ഇപ്പോഴും വായിച്ചെടുക്കാൻ
കഴിയാത്ത ഒരു പ്രത്യേക സ്വഭാവം
ഒരു വേനൽക്കാലത്ത് ഇടനിലക്കാരൻ ശിവരാജൻ്റെ കൂടെ ആ വലിയ ബംഗ്ളാവിൽ ചെല്ലുമ്പോൾ
ആ കൊട്ടാര സമാനമായ വീട്ടിൽ അത്ഭുതത്തോടെ നാലുപാടും കണ്ണുമിഴിച്ചു നോക്കി നിന്നു
അകത്തെ ശീതീകരിച്ച മുറിയിൽ നിന്ന് ഇറങ്ങി വന്ന
ആരോഗ്യ ദൃഡഗാത്രനായ സുന്ദരനായ
ഒരു യുവാവ്
അടുത്ത് വന്നപ്പോൾ ചെമ്പകം പൂത്ത പോലെ ഒരു സുഗന്ധം
കിളി കൊഞ്ചൽ പോലെയുള്ള മധുരമൊഴികളാൽ കാതു കുളിർപ്പിച്ചിരുന്നു
ആ നെഞ്ചിൽ ചേർന്നുറങ്ങിയതെത്ര രാവുകൾ
സമൂഹം ചാർത്തിയ പേരിൽ നിന്ന് മായയിലേയ്ക്ക് അതിവേഗം ഒരു യാത്ര
അതാണ് റോയിച്ചൻ്റെ കൂടെയുള്ള ഓരോ നിമിഷവും സന്തോഷം പകരുന്നത്
ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കൂടിച്ചേരൽ
അവസാനമായി കണ്ടപ്പോൾ പറഞ്ഞിരുന്നു കല്യാണമാണെന്ന്
അന്ന് എന്തുകൊണ്ടോ കരഞ്ഞു പോയി
പക്ഷേ തനിക്ക് പ്രണയിക്കാനോ ,ഭാര്യയാവാനോ യോഗ്യതയില്ലെന്ന തിരിച്ചറിവ് മനസ്സിനെ അന്ധമായ സ്നേഹത്തിൽ നിന്നുണർത്തി
ഇനി കാണരുത് എന്ന് പറഞ്ഞു പടിയിറങ്ങുബോൾ മനസ്സ് പിടഞ്ഞിരുന്നു
"നീയെന്താ ചിന്താവിഷ്ടയായ സീതയോ"
റോയിച്ചൻ്റെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി
"റോയിച്ചായ എന്തിനാണ് ഇങ്ങനെ ഒരു യാത്ര?
ഞാൻ എത്ര തവണയായി ചോദിക്കുന്നു
ഒരു ഉത്തരം തരു "
എന്ത് കൊണ്ടോ ശബ്ദം അല്പം ദയനീയമായി
അയാൾ പറഞ്ഞു തുടങ്ങി
" കാരക്കാട്ടിൽ ബേബി എന്ന വലിയ കോടീശ്വരൻ്റെ മകൾ ട്രീസ ബേബി അവളായിരുന്നു എൻ്റെ അപ്പച്ചൻ എനിക്ക് വേണ്ടി കണ്ടെത്തിയ എൻ്റെ ഭാര്യ
കെട്ടുകല്ല്യാണം കഴിഞ്ഞു വീട്ടിൽ എത്തിയ അന്നു മുതൽ പണത്തിന്റെ വലുപ്പം കാണിക്കുന്ന അവളുടെ ഓരോ പ്രവർത്തിയും എന്നിൽ വെറുപ്പുളവാക്കി
എന്നെ അവൾ കാണുന്നുണ്ടായിരുന്നില്ല
സഹിക്കുന്നതിൻ്റെ പരമാവധി സഹിച്ചു
എന്നെയോ,വീട്ടുകാരെയോ അവൾ ജീവിതത്തിൽ പരിഗണിച്ചിട്ടില്ല
അവൾക്ക് അവളുടേതായ ഒരു ലോകം
അവിടെ ഞാനും ,വീട്ടുകാരും അധികപ്പറ്റായിരുന്നു
എനിക്ക് കിട്ടാതെ പോയ അമ്മച്ചിയുടെ സ്നേഹവും ,പരിഗണനയും ഭാര്യയിൽ നിന്ന് പ്രതീക്ഷിച്ചു
പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു
അവൾ
ഞാനും ഒരുപാട് പാപം ചെയ്തിരുന്നു
നിയന്ത്രിക്കാൻ ആരും ഇല്ലായിരുന്നു
അതിന്റെ ഫലമാണ് എനിക്ക് കിട്ടിയ ദുർവിധി
ഇനിയെങ്കിലും എനിക്ക് തെറ്റുകൾ തിരുത്തണം
നീ എൻ്റെ ഭാര്യയാവണം"
അത്രയും പറഞ്ഞവളുടെ കൈകൾ കൂട്ടിപ്പിടിച്ചപ്പോൾ
ആരവത്തോടെ മഴ പെയ്തിറങ്ങിയിരുന്നു
പെട്ടെന്ന് ആ കൈകൾ അവൾ വിടുവിച്ചു
എഴുന്നേറ്റു
"റോയിച്ചാ നമുക്ക് മുറിയിലേക്ക് പോവാം "
അവളുടെ പെട്ടെന്നുള്ള ഭാവ മാറ്റം ശ്രദ്ധിച്ചു കൊണ്ട്
അയാളും എഴുന്നേറ്റു
ബിൽ പെയ്മെൻ്റ് ചെയ്തു ഒരു കുടക്കീഴിൽ അവളോടൊപ്പം
റോഡ് ക്രോസ് ചെയ്തു
ഹോട്ടൽ ബ്ളൂ ഡയമണ്ടിൻ്റെ ലിഫ്റ്റിലൂടെ റൂം നമ്പർ മൂന്നൂറ്റി ആറിലേയ്ക്ക് ഒരുമിച്ചു കയറുബോഴും പരസ്പരം സംസാരിച്ചിരുന്നില്ല
ചില്ലു ജാലകത്തിലൂടെ മഴ കാണുകയായിരുന്നു അവൾ
റോയ് മാത്യു അവളെ മാറി നിന്ന് വീക്ഷിക്കുകയായിരുന്നു
അവളുടെ മനസ്സ് എന്ത് കൊണ്ടോ വായിച്ചെടുക്കാൻ അയാൾക്കായില്ല
"റോയിച്ചാ ഞാനെങ്ങനെ ഇങ്ങനെ ആയെന്നു എന്നോട് ചോദിച്ചിട്ടുണ്ടോ ?
"അത്...ഇല്ല സോറി ഞാനെന്നും എൻ്റെ കാര്യം മാത്രം നിന്നോട് പറഞ്ഞു നിൻ്റെ കാര്യങ്ങൾ ചോദിക്കാൻ എനിക്ക് പറ്റിയില്ല "
മഴയെ തന്നെ നോക്കി വീണ്ടും അവൾ പറഞ്ഞു
"എൻകിൽ എൻ്റെ ജീവിതവും റോയിച്ചൻ അറിയണ്ടേ"
"നീ പറയു മായ ഞാൻ കേൾക്കാം "
"റോയിച്ചൻ്റെ സ്റ്റാലിൻ ബംഗ്ളാവിൽ ഞാൻ ആദ്യമെത്തിയത് നിങ്ങളുടെ അപ്പച്ചൻ മാത്യു വർഗ്ഗീസിൻ്റെ കൈയ്യിലെ കളിപ്പാവയായിട്ടാണ്
എൻ്റെ പച്ചയായ ശരീരത്തിൽ പല്ലും ,നഖവും
കൊണ്ട് മുറിഞ്ഞു നീറിപ്പുകഞ്ഞു
പതിനേഴ്കാരിയുടെ ജീവൻ മാത്രം ബാക്കിയാക്കി ഒരു കെട്ട് നോട്ട് നെഞ്ചിൽ വെച്ചു അയാൾ എൻ്റെ വീട്ടിൽ എന്നെ കൊണ്ട് ചെന്നാക്കി
നിങ്ങളുടെ തോട്ടത്തിൽ പണിയെടുക്കുന്ന എൻ്റെ അച്ഛൻ അയാൾ കെട്ടിച്ചമച്ച കള്ളത്തിൽ വിശ്വസിച്ചു
ആരോ എന്നെ നശിപ്പിച്ചു പുറത്തറിഞ്ഞാൽ മോളുടെ ഭാവി എന്താവും
അങ്ങനെ ആരും അറിയാതെ ആ സംഭവം ഇല്ലാതാക്കി
പക്ഷേ പലപ്പോഴും അയാൾ എന്നെ
വാക്കുകൾ പൂർത്തിയാക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു.
റോയ് മാത്യു കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചു നിന്നു
"നിങ്ങളെ കൊല്ലാനാണ് ആ വീട്ടിൽ ആദ്യമായി ഞാനെത്തിയത് പക്ഷേ നിങ്ങളെന്നെ തോൽപ്പിച്ചു
സ്നേഹം കൊണ്ട്
പക്ഷേ ഞാൻ അതിന് അർഹയല്ല
റോയ് മാത്യു അവൾക്കരികിൽ ചെന്നു
അവളെ ചേർത്ത് പിടിച്ചു
അവളുടെ കണ്ണുനീർ തുടച്ചു
ഇനി കൂടെയുണ്ടെന്ന വാഗ്ദാനം പോലെ
നിൻ്റെ മനസ്സിൻ്റെ നന്മ മതിയെന്ന വാക്കു പോലെ
അപ്പോഴും മഴ ഭ്രാന്ത് പിടിച്ചു പെയ്യുകയായിരുന്നു
മോഹത്തിൻ്റെ,സ്നേഹത്തിന്റെ
വേനൽച്ചൂടിലേയ്ക്ക്
തെറ്റും,ശരിയും,
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്.........................
രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot