
പുഴയോട് എനിക്കു പറയാനുള്ളതു മുഴുവനും
കഴിഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.
കഴിഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.
കര കവർന്നെടുത്ത, നെഞ്ചുമാന്തിപ്പിളർന്ന,
നീ ദാഹം മാറ്റിയിരുന്ന നിന്റെ മക്കളെക്കുറിച്ചാണ്.
നീ ദാഹം മാറ്റിയിരുന്ന നിന്റെ മക്കളെക്കുറിച്ചാണ്.
നോക്കിയിരിക്കെ മാളിക പണിത്
നാട്ടിൽ പ്രമാണിമാരായവരെക്കുറിച്ചാണ്.
നാട്ടിൽ പ്രമാണിമാരായവരെക്കുറിച്ചാണ്.
മെലിഞ്ഞുണങ്ങി ദൈന്യതയോടെ നിന്ന
കഴിഞ്ഞ കാലങ്ങളെക്കുറിച്ചാണ്.
കഴിഞ്ഞ കാലങ്ങളെക്കുറിച്ചാണ്.
അവരുടെ ഇന്നത്തെ ധാർഷ്ഠ്യത്തെക്കുറിച്ചാണ്.
സ്നേഹം കരകവിഞ്ഞൊഴുകിയ ഇന്നലെകളിൽ അവർ അത്രക്കധികമുണ്ടായിരുന്നില്ല.
ചായംതേച്ച് മുഖമൊളിപ്പിച്ചവർ
നിന്റെ നാശം കാത്തിരിക്കുകയായിരുന്നു.
നിന്റെ നാശം കാത്തിരിക്കുകയായിരുന്നു.
ഇതൊന്നുമറിയാതെ ഓളങ്ങളോട് കാര്യം പറഞ്ഞ കാറ്റിനെപ്പോലും നീ വെറുത്തു.
നിന്നെക്കുറിച്ചു പാടിയ സ്തുതിഗീതങ്ങളിൽ
മയങ്ങി മതിമറന്നൊഴുകുമ്പോൾ
പുഴ ഒരു സംസ്ക്കാരമാണെന്നു പോലും
നീ മറന്നു പോയി.
മയങ്ങി മതിമറന്നൊഴുകുമ്പോൾ
പുഴ ഒരു സംസ്ക്കാരമാണെന്നു പോലും
നീ മറന്നു പോയി.
ഭയാനകമായ ഒരവസ്ഥ നിന്നെ കാത്തിരിക്കുന്നുണ്ട്.
തീരത്തുള്ള ആട്ടിടയൻമ്മാർ പോലും
പാലായനം ചെയ്തിരിക്കുന്നു.
പാലായനം ചെയ്തിരിക്കുന്നു.
ഇനി നിനക്ക് ഒഴുകാനാവില്ല.
ഒഴുകാത്തതൊന്നും പുഴയാവില്ല.
ഒഴുകാത്തതൊന്നും പുഴയാവില്ല.
By: Babu Thuyyam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക