നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പാഴ് മരം

Tree, Silhouette, Mysterious, Halloween, Black, Dark
ഓർമ്മ വെച്ച നാൾ മുതൽ തൊടിയിലെ ആ കാട്ടുമാവ് പൂവിട്ടു കണ്ടിട്ടില്ല
പക്ഷേ പടർന്നു പന്തലിച്ചു നിൽക്കുന്ന ആ മാവ് നല്ലൊരു തണലായിരുന്നു ഇടവഴിയോട്
ചേർന്നാണ് ആ മാവ്
ദൂരെ നിന്നും വരുന്ന പലർക്കും നടന്നു ക്ഷീണിക്കുബോൾ അല്പ നേരമിരുന്ന് വിശ്രമിക്കാനും നല്ല തണുത്ത കാറ്റ് കൊള്ളാനും അവിടെ തണലൊരുക്കി ആ മാവ് എന്തിനോ കാത്തിരുന്നു
അടുത്ത് തന്നെയുള്ള പാരിജാത ചെടികളിൽ ഭംഗിയുള്ള വെളുത്ത പൂക്കൾ സുഗന്ധം നിറയ്ക്കുബോൾ സായന്തനങ്ങളിൽ ചെന്നിരിക്കാറുണ്ട്
എന്നും
നന്ദിനിക്കുട്ടിയായിരുന്നു എല്ലാവർക്കും
പക്ഷേ നന്ദു എന്നു വിളിച്ചത്
രഘു ഏട്ടനാണ്
ബാല്യകാല സൗഹൃദം പിന്നീട് കൗമാരത്തിൽ പ്രണയത്തിനു വഴി മാറിയിരുന്നു
രഘുവേട്ടൻ എന്തുകൊണ്ടോ അതൊന്നും കാണുന്നുണ്ടായിരുന്നില്ല
രഘുവേട്ടനും അനിയൻ രവിയും
പിന്നെ കിഴക്കേ വീട്ടിലെ കാവ്യയും കാർത്തികയും എൻ്റെ അനിയത്തിക്കുട്ടി
നന്ദനയും ഞങ്ങൾ ആയിരുന്നു ഏറ്റവും നല്ല സൗഹൃദത്തിൻ്റെ പര്യായമായി അറിയപ്പെടുന്നത്
അവിടെ ഒരിക്കലും പ്രണയം വിരിഞ്ഞതില്ല
ഒരു വാക്കു കൊണ്ട് പോലും
പക്ഷേ ഞാൻ മനസ്സിൽ
ആയിരം സ്വപ്നങ്ങൾ നെയ്തിരുന്നു
എന്തുകൊണ്ടോ പല പ്രണയത്തിനും സാക്ഷിയായിരുന്ന ആ മാവ് എൻ്റെ മാത്രം പ്രണയം കാണാതെ നടിക്കുകയായിരുന്നു
അതിവേഗം കാലം പിന്നെയും നീങ്ങി
ഇടവഴിയിലൂടെ ആരും യാത്ര ചെയ്യാതെയായി
അവിടെയെല്ലാം കാടു പിടിച്ചു കിടന്നു
എല്ലാവരും ടാർ ചെയ്ത റോഡ് മാർഗം മാത്രമായി യാത്ര
ആർക്കും മാവിൻ്റെ തണലും വേണ്ട
പക്ഷേ മാവിൻ്റെ ചുവട്ടിൽ എന്നും വൃത്തിയായി സൂക്ഷിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു
എൻ്റെ ഒഴിവു ദിനങ്ങൾ അവിടയാണ് ചിലവഴിക്കുന്നത്
അംഗനവാടി ടീച്ചറെന്ന ജോലി അതിൽ തൃപ്തിയും,ആനന്ദവും മതിയാവോളം കിട്ടിയിരുന്നു
മറ്റുള്ളവരെല്ലാം എഞ്ചിനീയറിംഗിനും ബാങ്കിലും അങ്ങനെ നല്ല ജോലി നേടി ഉദ്യോഗസ്ഥരായി
ഞാൻ എന്നും ഏകാന്തതയിൽ അലിഞ്ഞു സ്വയമില്ലാതെയായി തീരുകയായിരുന്നു
എൻ്റെ നന്ദൂട്ടി ഒരമ്മയാവാൻ പോകുന്നു പക്ഷേ
നന്ദിനിമോൾ ആ വീട്ടിൽ ചെല്ലരുതെന്ന്
അമ്മ പറഞ്ഞു
നെഞ്ചു പൊടിയുന്ന വേദനയിലും പുഞ്ചിരിയോടെ
ഞാൻ പോവുന്നില്ല അമ്മേ
എന്നു പറഞ്ഞു തിരിഞ്ഞു നടക്കുബോൾ
കാലുകൾ ഇടറുന്നുണ്ടായിരുന്നു
കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു
ആ മാവിന്റെ തണലിലിരുന്ന് മതിയാവോളം കരഞ്ഞു
അലെങ്കിലും അനിയത്തിയുടെ കാമുകനെ ഇഷ്ടമാണെന്ന് പറഞ്ഞ ചേച്ചി സ്വന്തം ജീവിതത്തിന് വിലങ്ങു തടിയാവരുതെന്ന് അവൾ കരുതിയിരുന്നു
പക്ഷേ അവൾക്കറിയില്ലായിരുന്നു അവൾക്കു വേണ്ടി ജീവൻ കളയാൻ പോലും
ഈ ചേച്ചി തയ്യാറാണെന്ന്
ഒരിക്കൽ പോലും രഘുവേട്ടനെ അവൾ അങ്ങനെ കാണുമെന്ന് കരുതിയില്ല
രഘുവേട്ടനും അവളോട് പ്രണയമായിരുന്നു
ശരിയാണ് ഒരിക്കൽ പോലും
ഞാനും രഘുവേട്ടനും സൗഹൃദത്തിന് അപ്പുറത്തേക്ക് ഒരു പ്രണയം നിറഞ്ഞ നോട്ടം പോലും പരസ്പരം ഉണ്ടായിരുന്നില്ല
വാക്കുകൾ മിതമായിരുന്നു എന്നും
പ്രണയിക്കാൻ സൗന്ദര്യവും വേണമായിരുന്നോ
എൻ്റെ കറുപ്പു നിറത്തിനോട് എനിക്ക് അന്ന് പുച്ഛം തോന്നിയിരുന്നു
എന്നേക്കാൾ നാല് വയസ്സിന് ഇളയവളാണ് നന്ദന എൻ്റെ നന്ദൂട്ടി
എനിക്ക് കിട്ടാതെ പോയ സൗന്ദര്യം ദൈവം അവളിൽ അധികമായി നൽകിയിരുന്നു
ചിലരെങ്കിലും എന്നെ പരിഹസിച്ചിരുന്നു
എന്നിട്ടും
ഒരമ്മയെ പോലെ
എൻ്റെ നെഞ്ചിൽ ചേർത്തു പിടിച്ചു ഞാൻ അവളെ സ്നേഹിച്ചിരുന്നു
എത്ര നേരം കരഞ്ഞു എന്നറിയില്ല സമയം ഒരുപാട് കടന്നു പോയി
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി
മാവിൻ ചുവട്ടിൽ നിന്നെഴുന്നേറ്റ്
തിരികെ നടക്കുബോഴും ഒരിക്കലും പൂക്കാത്ത മധുര മാമ്പഴങ്ങൾ
സമ്മാനിക്കാത്ത ആ പാഴ് മരം ചിലർക്കെങ്കിലും തണലാണെന്ന് കരുതുബോൾ ഉള്ളിൽ
ഉയിർത്തെഴുന്നേൽപ്പിൻ്റെ പുത്തൻ ചിന്തകളുണർന്നു
സന്ധ്യയ്ക്ക് മേൽ ഇരുൾ കത്തി പടരുവാൻ തുടങ്ങുന്നു
പാരിജാത ചെടിയുടെ മറവിൽ നിന്ന് പെട്ടെന്ന് ഇരുളിൽ നിന്നാരോ ചേർത്തു പിടിച്ചപ്പോൾ കുതറി മാറാനുള്ള ശ്രമം
വിഫലമായി
ബലിഷ്ഠമായ കൈകൾക്കുള്ളിൽ പിടഞ്ഞു
ചെമ്പരത്തിയും പാരിജാതവും തിങ്ങി വളർന്ന ഇരുട്ടിൻ്റെ ഭീകരതയിലേയ്ക്ക്
ചിലന്തി വലയിലേയ്ക്ക് വീണുപോയി
ഇരുളിനും നിശബ്ദതയ്ക്കുമിടയിൽ
ഏതാനും നിമിഷങ്ങൾക്കകം
ജീവനറ്റ ദേഹം മാത്രമായി
നിറമേതായാലും ഒരു ശരീരം മാത്രം മതിയെന്ന്
ഒരിക്കലും പൂക്കാത്ത മധുരങ്ങൾ
സമ്മാനിക്കാത്ത ആ മാവ് മനസ്സിൽ കരുതി
പാരിജാതത്തിൻ്റെ സുഗന്ധത്തിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നിരുന്നു
....................
രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot