
ആഗ്രഹിക്കുമ്പോഴൊക്കെ മരിക്കാൻ കഴിയുന്നൊരു വരം ലഭിച്ചിരുന്നുവെങ്കിൽ.
രാത്രിയിൽ കുഞ്ഞുനക്ഷത്രങ്ങൾ കൗതുകത്തോടെ കണ്ണിറുക്കി ചിരിച്ചുവിളിക്കും അനന്തതയിലേക്ക് അവരോടൊപ്പം ചെല്ലാൻ.
വിഷാദം മഞ്ഞുപോലെ പൊതിയുമ്പോൾ
സ്വയംഹത്യയല്ലാത്തൊരു മരണം കൊതിച്ചു പോകാത്തവർ ആരാണ്.
സ്വയംഹത്യയല്ലാത്തൊരു മരണം കൊതിച്ചു പോകാത്തവർ ആരാണ്.
തോന്നുമ്പോൾ ധരിക്കുകയും മുഷിഞ്ഞാൽ ഊരി കളയുകയും ചെയ്യുന്നവസ്ത്രംപോലെ മരണത്തെ ചേർത്തുപിടിക്കാനും വിട്ടൊഴിഞ്ഞ് വീണ്ടുമെടുക്കാനും കഴിയില്ലല്ലോ.
ചിലപ്പോൾ നമ്മൾ അങ്ങോട്ട് മരണത്തെ വല്ലാതെ സ്നേഹിക്കും. വലിയ മാമുനിയെ പോലെ സമാധി ആകാൻ സാധിച്ചു എങ്കിലെന്ന് കൊതിക്കും.
പ്രാണശ്വാസം നേർപ്പിച്ച് ഒരു ചിത്രശലഭം പറന്നകലുന്ന പോലെ ദേഹത്തിൽ നിന്നും
ദേഹി മുക്തമാവുമ്പോൾ പരമാനന്ദം കിട്ടുമെങ്കിൽ അതിനെത്ര തപംചെയ്താണ് ഞാനാ പരമസത്യത്തിന്റെ പൊരുളറിയുക.
ദേഹി മുക്തമാവുമ്പോൾ പരമാനന്ദം കിട്ടുമെങ്കിൽ അതിനെത്ര തപംചെയ്താണ് ഞാനാ പരമസത്യത്തിന്റെ പൊരുളറിയുക.
തനിച്ചാക്കി ബന്ധിച്ചിടുന്ന
ക്രൗര്യങ്ങളിൽ നിന്ന്
കൂട്ടിലടക്കയ്ക്കപ്പെട്ട
പരിഹാസങ്ങളിൽ നിന്ന്
മനസറിയാത്ത
കുറ്റാരോപണങ്ങളിൽ നിന്ന്
ഇടക്കൊക്കെ ഓടിഒളിക്കണം.
ക്രൗര്യങ്ങളിൽ നിന്ന്
കൂട്ടിലടക്കയ്ക്കപ്പെട്ട
പരിഹാസങ്ങളിൽ നിന്ന്
മനസറിയാത്ത
കുറ്റാരോപണങ്ങളിൽ നിന്ന്
ഇടക്കൊക്കെ ഓടിഒളിക്കണം.
വീണ്ടും ജീവിതം കൊച്ചരിപ്പല്ലുകൾ കാട്ടി മാടിവിളിക്കുമ്പോഴാണ് തകർന്നു പോവുന്നത്.
Babu Thuyyam.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക