പുണ്യ,മോക്ഷങ്ങൾ പരിമളംതൂവുന്ന
പൂങ്കാവനമാണെൻ ഗുരുവായൂരമ്പലം.
സുഗന്ധപുണ്യത്തിൻ്റെ തീർത്ഥംനുകർന്നു ഞാൻ
നിൽക്കുന്നു നിൻ്റെ തിരുനടയിൽ.
നിൻമാറിൽ ചാർത്തിയ തുളസി ഗന്ധം.
താമരപ്പൂവിനോ നറുസുഗന്ധം
ചന്ദനമണമേറും ചുറ്റമ്പലം
കളഭച്ചാർത്തു കഴിഞ്ഞുവെല്ലോ
നെയ്ത്തിരികത്തുമാ നിലവിളക്കും.
നെയ്മണമുള്ളോരു നൈവേദ്യവും
എല്ലാംമറന്നു ഞാൻ ലയിച്ചുനിൽക്കുമ്പോൾ
വെണ്ണമണക്കുന്നു കണ്ണാ
നീയടുത്തുണ്ടല്ലോ കണ്ണാ
നീയടുക്കുന്തോറും അകലുന്നതെന്നുടെ
കലിയുഗകാലത്തിൻ കർമ്മദോഷം.
ഞാനോടിയെത്തുമ്പോൾ
അകലല്ലെ കണ്ണാ നീ
മായകൾ കാട്ടി മയക്കീടല്ലേ
നിന്നടുത്തെത്തി തൊഴുതുനിന്നാൽ
കണ്ണനോടെല്ലാം പറഞ്ഞുതീർന്നാൽ
തീരുമെൻ വ്യഥയെല്ലാമന്നുമിന്നും
ബാബു തുയ്യം.
27/10/20.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക