Slider

മംഗളാനന്ദനും മക്കളും, (കഥ)

0


''വീടി ന്റെ പിന്നാമ്പുറത്തേ അലക്ക് കല്ലിൽ തുണി കഴുകി കൊണ്ടിരിക്കുകയായിരുന്നു പഞ്ചമി, അപ്പോഴാണ് മിമിക്രിക്കാരനായ മകൻ അവിടേക്ക് കടന്ന് വന്ന്,
നടൻ സത്യന്റെ ഭാവത്തിൽ കൈകൾ നെഞ്ചോട് കെട്ടി കുലുങ്ങി കുലുങ്ങി ആ ശബ്ദത്തിൽ മകൻ വിളിച്ചു,

''മ്മേ, മ്മേ,!!

''ബക്കറ്റിലെ വെളളത്തിൽ പിഴിഞ്ഞു കൊണ്ടിരുന്ന തുണിയെടുത്ത് കുടഞ്ഞ് അഴയിൽ വിരിക്കുന്നതിനിടയിൽ മകനോട് പഞ്ചമി പറഞ്ഞു,

''ദേ, ചെറുക്കാ ഞാൻ പലവട്ടം നിന്നോട് പറഞ്ഞിട്ടുളളതാ, ആട് കരയുന്നതു പോലെ എന്നെ ''മ്മേ മ്മേ,'എന്ന് വിളിക്കരുതെന്ന്,''!!

അമ്മേ, ഞാനൊരു മിമിക്രിക്കാരനായതിൽ അമ്മയ്ക്ക് വിഷമമൊന്നുമില്ലല്ലോ, ?അനുകരണ കല ഒരു മോശം കലയാണോ അമ്മേ, ഇന്നത്തെ മിമിക്രിക്കാരന്റെ ഭാവി നാളത്തെ സിനിമയിൽ ഭദ്രമാണ്, !!

ഉവ്വ്, ഉവ്വ്, കേരളത്തിൽ ബംഗാളിയേക്കാളും കൂടുതൽ മിമിക്രി ക്കാരാ, എടാ, നീ വല്ല ജോലിക്കും ശ്രമിച്ച്, ജീവിക്കാൻ നോക്ക് ,സ്ഥിരമായ ജോലിയുണ്ടായാലേ ഒരു പെണ്ണ് പോലും കെട്ടാനൊക്കു , !അല്ലാതെ സിനിമയിലൊന്നും ഭാവിയില്ല മോനെ,

അമ്മ അങ്ങനെ പറയരുത് , ഇന്നത്തെ നടന്മാരെല്ലാം പണ്ട് മിമിക്രി കളിച്ച് നടന്നവരാ,
എന്തിനേറെ പറയുന്നു, നമ്മുടെ ജന പ്രിയ നായകൻ ദിലീപേട്ടൻ വരെ മിമിക്രിക്കാരനായിരുന്നു, അയാള് രണ്ട് കെട്ടിയില്ലേ, ?

അതുകൊണ്ട്ന്താ ഗുണം ആള് ജയിലിലുമായി, !!!

ദിലീപ് വിഷയത്തെ പറ്റി,
ലാലു അലക്സിന്റെ ശബ്ദത്തിൽ മകൻ പറയാൻ തുടങ്ങി, '' പേഴ്സണലായിട്ട് പറഞ്ഞാൽ, ====!!

അമ്മ ഇടയ്ക്ക് കയറി പറഞ്ഞു,
''പേഴ്സണലായിട്ട് പറഞ്ഞാൽ എന്റെ മകന്റെ പേഴ്സ് കാലിയാണ്, ഒന്ന് പോടാ ചെക്കാ, !

പഞ്ചമി മകനെ തളളിമാറ്റി തുണി വിരിക്കാൻ അഴയുടെ കീഴേക്ക് പോയി,

അമ്മയ്ക്ക് ഒരു കലാബോധമില്ലല്ലോ, അച്ഛനാണെങ്കിൽ കുറച്ചൊക്കൊ എഴുതും,
ചേച്ചിയാണേൽ ലോക്കൽ ചാനലിലൂടെ വളർന്ന് വരുന്ന അവതാരക, ഈ അമ്മയ്ക്ക് മാത്രം ഒരു കഴിവുമില്ല, !

തുണി വിരിച്ച് എളിക്ക് കൈയ്യം കൊടുത്ത് നിന്ന് പഞ്ചമി പറഞ്ഞു, 'എടാ, രാവിലെ മുതൽ നിനക്കൊക്കൊ വച്ച് വിളമ്പി, തുണി അലക്കി ഈ വീട് സംരക്ഷിക്കുന്ന എന്നിലെ ഈ കഴിവ് നീയൊന്നും കാണൂല, !!

ദേ ചേച്ചി വന്നല്ലോ ! ഇനി തൊടങ്ങും അവതാരക സ്റ്റൈൽ വർത്തമാനം,!

മാന്യ പ്രേക്ഷകർക്ക് ''തമ്മിൽ കടി' പരിപാടിയിലേക്ക് സ്വാഗതം, ഈ പരിപാടി നിങ്ങൾക്കായ് അവതരിപ്പിക്കുന്നത്, കണ്ടംനികത്തി പണി തീരാത്ത വീട്ടിലെ പഞ്ചമിയും ഭർത്താവ് മംഗളാനന്ദനും,!!

ദേ, ഗൗരി നീ കുറച്ച് ഓവറാകുന്നുണ്ടേ ,

പഞ്ചമിയുടെ കലിപൂണ്ട മുഖം കണ്ട് ഗൗരി അകത്തേക്കോടി, ഓടുന്നതിനിടയിൽ അവൾ അമ്മയെ കളിയാക്കി,
''ഒരു കലാബോധവും,കഴിവുമില്ലാത്ത ഒരമ്മ,
!!
രാത്രി, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛനോട് മകനാണ് പറഞ്ഞത് ,
''അച്ഛന്റെ പേര് ഏതോ മാസികയിൽ അച്ചടിച്ച് വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞല്ലോ, ??

അച്ഛന് ചോറ് തൊണ്ടയിൽ കുടുങ്ങി, ആകാംക്ഷ യോടെ ചോദിച്ചു, ഏത് മാസികയിലാടാ ,

നിനക്കത് വാങ്ങാൻ മായിരുന്നില്ലേ, ഗൗരിയാണ് ചോദിച്ചത്,

അതപ്പുറത്തെ അമ്മുവിന്റെ വീട്ടിൽ വരുത്തുന്നതാ, മകൻ പറഞ്ഞു,

''ഏത് ബാലരമയോ, ??

''ങാ അച്ഛാ, തന്നെ തന്നെ ബാലരമയിലാ, ഞാൻ കണ്ടത്,

കുട്ടിക്കഥ അയച്ചിരുന്ന്ു അത് പ്രസിദ്ധീകരിച്ചതാകാം, അഭിമാനത്തോടെ അച്ഛ ൻ പറഞ്ഞു,

ഹേയ് കഥയൊന്നുമല്ല,

പിന്നെ,?

കാട്ടിലകപ്പെട്ട മോട്ടുമുയലിന് അച്ഛൻ വഴികാണിച്ച് കൊടുത്തായിരുന്നോ , അതിലൊരു വിജയി അച്ഛനാ, !!

ഹഹഹഹ പഞ്ചമി യും ഗൗരിയും കുലുങ്ങി ചിരിച്ചു,

ചിരിക്കിടയിൽ പഞ്ചമി ഭർത്താവിനെ പരിഹസിച്ചു കൊണ്ട് പറഞ്ഞു,

''ദൈവമേ, ഇവിടെ ജീവിക്കാൻ വഴിയില്ലാതെ നട്ടം തിരിയുകയാ അന്നേരമാണ് അങ്ങേര് മോട്ടു മുയലിന് വഴി കാണിച്ചു കൊടുത്ത് സമയം കളയുന്നത്,

''മംഗളാന്ദന് ദേഷ്യം വന്നു,
അയാൾ ഭാര്യയേുടെ നേരെ തിരിഞ്ഞു,

''എടി, കളിയാക്കാൻ നിനക്കെന്തു യോഗ്യത കലാപരമായി നിനക്കെന്തെങ്കിലും കഴിവുണ്ടോ ?ജസ്റ്റ് ഒരു മൂളിപ്പാട്ടെങ്കിലും,!

പഞ്ചമി വല്ലാതായി,
ഭക്ഷണം കഴിച്ച പാത്രങ്ങളുമായി അവളെഴുന്നേറ്റു പോയി,,

ഈ പരിഹാസത്തിനെല്ലാം ചുട്ട മറുപടി കൊടുക്കണമെന്നും തന്റെ വില അപ്പനും മക്കളും മനസിലാക്കണമെന്നും അവൾക്ക് വാശിയായി,

പിറ്റേന്ന് ഉച്ഛയായപ്പോഴാണ് നാട്ടുകാരെല്ലാം ആ വാർത്ത അറിഞ്ഞത്,

ജോലി സ്ഥലത്ത് നിന്ന് മംഗളാനന്ദനും, ,
ടൗണിൽ നിന്നു മകനും, ലോക്കൽ ടിവി ചാനലിന്റെ ആപ്പിസിൽ നിന്നു മകൾ ഗൗരിയും വീട്ടിലേക്ക് കുതിച്ചെത്തിയപ്പോൾ ഉമ്മറത്ത് അയൽക്കാരി അമ്മുവും മറ്റ് രണ്ടു മൂന്ന് അയൽ വാസികളും,നില്ക്കുന്നു,

അമ്മുവാണ് സംസാരിച്ചത്,

''രാവിലെ നിങ്ങളെല്ലാവരും ഇവിിടുന്ന് ഇറങ്ങിയപ്പോൾ പുറകിലത്തെ അലക്കു കല്ലിന്റെ മുകളിലിരുന്നു പഞ്ചമി ചേച്ചി പാടുന്നു, അതും നല്ലൊരു ശോകഗാനം, ചേച്ചി അറിയാതെ ഞാൻ അത് വീഡിയോ പിടിച്ചു ഫേസ്ബുക്കിലിട്ടു, എന്റെ പൊന്നണ്ണാ നിമിഷ നേരം കൊണ്ടല്ലേ വൈറലായത്,
ചലച്ചിത്രരംഗത്തെ പലരും ഈ ശബ്ദത്തിനുടമയെ അന്വേഷിച്ചു കൊണ്ടിരിക്കുവാ,!!!

മംഗളാനന്ദനും മക്കളും സന്തോഷത്തോടെ അടുക്കളയിലേക്ക് ചെന്നു,
പഞ്ചമി മീൻ വെട്ടുകയായിരുന്നു,
മംഗളാനന്ദൻ ഭാര്യയെ കെട്ടിപ്പിടിച്ചു,

''എടി, ഭയങ്കരി, ഒരു മൂളിപ്പാട്ട് പോലും പാടാത്ത താൻ,====''

''എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, ശ്രീനിവാസന്റെ ഡയലോഗ് ഗൗരി പറഞ്ഞപ്പോൾ ,

''പേഴ്സണലായിട്ട് അച്ഛനോട് എനിക്കൊരു കാര്യം പറയാനുണ്ട്, ഇനി അച്ഛൻ വഴികാണിച്ച് കൊടുക്കേണ്ടത് മോട്ടു മുയലിനല്ല, ഈ അമ്മയ്ക്കാ, അമ്മയ്ക്ക്,

ലാലു അലക്സിന്റെ ശബ്ദത്തിലുളള മകന്റെ ഡയലോഗ് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു,
====================
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,
12/09/2017

Best of Nallezhuth - Suggested by July Vogt

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo