ഇന്നലെ ദുർഗ്ഗാഷ്ടമി ആയിരുന്നല്ലോ. ഒരു മുൻകരുതൽ എന്ന നിലക്ക് ഞാൻ സണ്ണിയെ ഒന്ന് വിളിച്ചു.
അവൻ പറഞ്ഞു
"ഡാ നീ വെറുതെ ഭയപ്പെടേണ്ട.ഒന്നും സംഭവിക്കില്ല... ആരും നടക്കാത്ത വഴികളിലൂടെ നടന്നു ഞാനതിനെ വേരോടെ ഇങ് പറിച്ചെടുത്ത് കളഞ്ഞതല്ലെ..."
"എന്റെ സണ്ണി നീ അന്ന് നടന്ന വഴികളെല്ലാം സർക്കാര് ഏറ്റെടുത്ത് ഹൈവേ ആക്കി മാറ്റി.. ദുർഗ്ഗാഷ്ടമിയല്ലെ ഒരു മുൻകരുതൽ എന്ന നിലക്ക് കുറച്ചു tips പറഞ്ഞു താ"
രാവിലെ പച്ചക്കറി മേടിക്കാൻ പുറത്തുപോയി തിരിച്ചു വന്നപ്പോൾ സണ്ണി പറഞ്ഞത് ഓർത്തു
ഒരു കാരണവശാലും വാതിലിൽ കൈ കൊണ്ട് മുട്ടരുത്.. പ്രത്യേകിച്ച് കയ്യിൽ വടിയോ കുടയൊ ഉണ്ടെങ്കിൽ അത് വാതിലിൽ ഒട്ടും സ്പർശിക്കാതെ നോക്കണം . കാളിംഗ് ബെൽ മാത്രമേ അടിക്കാവു.."
പറഞ്ഞപോലെ കാളിംഗ് ബെൽ അടിച്ചു
"പഴയത് പോലെ യാരത് എന്നവൾ ചോദിച്ചില്ല മറിച്ച് ചേട്ടനല്ലെ എന്നു ചോദിച്ചത് കേട്ടപ്പോൾ സന്തോഷമായി
ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ ചായയുമായി അവള് അരികിൽ വ ന്നു
"ചേട്ടാ അപ്പുറത്തെ വീട്ടിലെ രാജലക്ഷ്മിക്ക് സാരി മേടിക്കാൻ ഞാൻ കൂടെ ചെല്ലണമെന്നു പറയുന്നു..ഞാൻ പോ ക്കോട്ടെ....
സണ്ണി പറഞ്ഞതോർത്തു.
"സാരിയോ ബ്ലൗസോ ചുരിദാ റോ എന്ത് മേടിക്കണമെന്നു പറഞ്ഞാലും ചുമ്മാ പോക്കൊളാൻ സമ്മതിച്ചേ ക്കണം. .."
ഒട്ടും അമാന്തിച്ചില്ല
"നീ തീർച്ചയായും പോണം എന്നുമാത്രമല്ല നിന ക്കിഷ്ടപെട്ട മസാലദോശ യും ഐസ്ക്രീമും കഴിച്ചിട്ട് വന്നാൽ മതി. "
ആയിരം രൂപ എടുത്തു അവളുടെ കൈയിൽ കൊടുക്കുമ്പോൾ ആ മുഖത്ത് ഒരു വല്ലാത്ത സന്തോഷം ആയിരുന്നു
Spb യുടെ ഓർമ്മക്കായി കിടക്കുന്നതിന് മുൻപ് "ഇളയനില" കേൾക്കുന്ന പതിവ് ഉണ്ടായിരുന്നു എനിക്ക് ...
"ഒരു കാരണവശാലും നാളെ തമിൾ പാട്ട് കേൾക്ക രു ത്..അത്യാവശ്യമാണെന്ന് തോന്നിയാൽ പഴയ എന്തെങ്കി ലും മലയാളം പാട്ടുകൾ മാത്രമാകാം. അതും ഭക്ഷണത്തിന് ശേഷം...
സണ്ണി പറഞ്ഞത് അക്ഷരം പ്രതി ഞാൻ അനുസരി ച്ചു
"യാതൊരു കാരണവശാലും തെക്കിനി വടക്കിനി കിഴക്കിനി പടിഞ്ഞാറിനി പോയിനി വന്നിനി എന്നിങ്ങനെ നിയിൽ അവസാനിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത്. ശ്രദ്ധിക്കണം "
അതും ഞാൻ ശ്രദ്ധിച്ചു
"വീട്ടിൽ ചിലങ്കയുണ്ടോ. എങ്കിൽ മാറ്റണം."
മകള് ഭരതനാട്യം പഠിച്ചിരുന്ന കാലത്ത് ഉപയോഗിച്ച ചിലങ്ക പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നു.അവള് കാണാതെ അതെടുത്ത് ഞാൻ അപ്പുറത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു
രാത്രി കിടക്കുമ്പോൾ സണ്ണി പറഞ്ഞതനുസരിച്ച്
"അവളുടെ മുടിയിൽ തഴുകി നിനക്കൊന്നും ഇല്ല എന്റെ മോൾക്ക് ഒന്നുമില്ല എന്ന് വെറുതെ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടേയിരുന്നു. ..."
അവള് സുഖമായി ഉറങ്ങി.. എപ്പോഴാണ് ഞാൻ ഉറങ്ങിയതെന്ന് അറിഞ്ഞില്ല
രാവിലെ കുറച്ചു വൈകിയാണ് എഴുന്നേറ്റത്
ഒരു ചിലങ്കയുടെ ശബ്ദം കേട്ടപ്പോൾ ഞെട്ടിപ്പോയി
"ചേട്ടാ ഇത് കണ്ടോ അപ്പുറത്തെ പറമ്പിലെ ചേമ്പിൻ താള് പറിക്കാൻ പോയപ്പോ കിട്ടിയതാണ്..നല്ല ഒരു ചിലങ്ക.. ഏതു തെണ്ടിയാണവോ ഇതൊക്കെ പറമ്പിലേക്ക് വലിച്ചെറിയുന്നത്"
ഒരു ഇളിഭ്യ ചിരി ചിരിച്ചുകൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു
"ചേട്ടാ ഈ ചിലങ്ക കണ്ടോ .ഇത് പണ്ട് ച ന്ദ്രഗുപ്തന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ചിലങ്കയാണ്"
"ങ്ങേ..."ഞാൻ ഞെട്ടിപ്പോയി...പെട്ടെന്ന് സണ്ണി പറഞ്ഞതോർത്തു..
"ചിലങ്ക കയ്യിൽ പിടിച്ചു അതിനെ പ്രശംസിച്ചു സംസാരിച്ചാൽ ചുമ്മാ അങ്ങ് പ്രശംസിച്ചോണം...മടിക്കരുത്"
താനും വിട്ടില്ല...
"അയ്യോ മോളെ ... ചന്ദ്രഗുപ്തൻ മാത്രമല്ല .. രാമ ഗുപ്തൻ രവി ഗുപ്തൻ പിന്നെ അശോകൻ ഹർഷവർധൻ ബാഹുബലി ഭരതൻ പത്മരാജൻ ജോൺ എബ്രഹാം ഇവരുടെയൊക്കെ രാജ സദസ്സിൽ നർത്തകിമാർ ഈ ചിലങ്ക യാണ് അണിഞ്ഞിരുന്നത്..."
"ആണോ ചേട്ടാ...."
അവള് വല്ലാതെ ഹാ പ്പിയായി
"ചേട്ടാ ഞാനിതൊന്ന് അണിഞ്ഞു നോക്കട്ടെ."
അപ്പുറത്തേക്ക് പോയി
ഞാൻ മൊബൈൽ കയ്യിലെടുത്ത് സണ്ണിയെ വിളിച്ചു
"ഡാ സണ്ണി എന്തുവടെ ഇത്.പണ്ടൊക്കെ അഷ്ടമി ക്കായിരുന്നു പ്രശ്നം.ഇതിപ്പോ നവമിയിലോട്ട് മറിയല്ലോ"
"ഹ നീ വിഷമിക്കണ്ടതില്ല..ഞാൻ പറഞ്ഞിട്ടില്ലേ പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷം ഇത് തിരിച്ചു വരാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്ന്..ഇനി ഇത് തിരിച്ചു വന്നാൽ നവമിയിലേക്കോ അവിടെനിന്ന് ദശമിയിലേക്കോ പ ടർന്നെന്ന് വരാം.... ഞങളുടെ ഭാഷയിൽ ഇതിന് ...."
"മിണ്ടിപ്പോകരുത് നീ...നിങ്ങളുടെ ഭാഷ ...ഇത് കേട്ട് കേട്ട് മടുത്തു"
"ഹ നീ ചൂ ടാകതെ. .be calm..നമുക്ക് ശരിയാക്കാം..തൽക്കാലം ഞാൻ പറഞ്ഞുതന്ന ടിപ്സ്. നീ നവമിയിലും ഫോളോ ചെയ്യുക...എന്നിട്ടും കുറവില്ലെങ്കിൽ ദശമി ദിവസം അതിരാവിലെ നാല് മണിക്ക് എ ന്നെവിളിക്കുക..ഞാൻ നമ്മുടെ പഴയ തിരുമേനിയു മായി അങ്ങ് വരാം...നമുക്ക് മറ്റെ പ്രയോഗം ഒരിക്കൽ കൂടി അപ്ലൈ ചെയ്യാം"
"ഏതു പ്രയോഗം"
"ഡേയ്. നീ മറന്നോ. മറ്റെ ഡമ്മി വെച്ച് ചക്രം തിരിക്കണ പരിപാടി....."
"സണ്ണി......."
ഞാൻ അലറി
"ഹ നീ വിഷമിക്കേണ്ട... ഞാനില്ലെ കൂടെ..."
"ഡാ സണ്ണി അപ്പോ ഈ ചക്രവും വണ്ടിയും എവിടെ കിട്ടും.."
"അതൊക്കെ എന്റെ store റൂമിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഒന്ന് പൊടിതട്ടിയെടുത്താൽ മതി..നീ ധൈര്യ മായിരിക്ക്""
ഡാ സണ്ണി ആ മറ്റെ പഴയ ഡാൻസർ രാമനാഥൻ എവിടെ യാണിപ്പോൾ..."
"അത് നീ എനിക്ക് വിട്ടേക്ക്..പുള്ളി ഇവിടെ അടുത്ത് ഓൺലൈൻ ഡാൻസ് ക്ലാസ്സ് എടുത്തു ജീവിക്കയാണ്..ഞാൻ രാവിലെ വരുമ്പോൾ പുള്ളിയെ പിക് ചെയ്തു വരാം..."
"വണ്ടി ചക്രം തിരുമേനി ഡാൻസർ എല്ലാം നിന്റെ കസ്റ്റഡിയിൽ ഉണ്ടല്ലേ"
"ഞങൾ ഒരു ഗ്രൂപ് ആയാണ് ഇപ്പൊ പരിപാടികൾ...ജീവിച്ച് പൊണ്ടെടെയ്.."
ഒന്ന് നിർത്തി സണ്ണി തുടർന്നു
"ഡേയ് പിന്നെ..നിനക്കെന്റെ ഒരു വീക്നെസ് അറിയാമല്ലോ. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചാൽ മാത്രമേ എനിക്കൊരു എനർജി കിട്ടു..അതുകൊണ്ട് ഒന്നുരണ്ടു വഴികൾ നീ കണ്ട് വെക്കണം...."
"ശരി..."
ഫോൺ കട്ട് ചെയ്തു..ബൈക്കിന്റെ ചാവിയെ ടുത്ത് പുറത്തേക്കിറങ്ങി...
"എങ്ങോട്ടാ. ചേട്ടാ...
"ഞാനിപ്പോ വരാം...ഒന്ന് രണ്ടു വഴികൾ കണ്ടുപിടിക്കണം...""
അവള് ഒന്നും മനസ്സിലാകാതെ എന്നെ തന്നെ നോക്കി കൊണ്ട് നിന്നു...
അപ്പോഴും ആ കയ്യിൽ ചിലങ്കയുണ്ടായിരുന്നു....
Written by Suresh Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക