നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വപ്നങ്ങൾ കൊഴിഞ്ഞുപോയ ജീവിതം


 "ഇന്ന് ദേവിയുടെ വിവാഹം ആയിരുന്നു".അപ്പു നായരുടെയും സാവിത്രി അമ്മയുടേയും മൂന്നാമത്തെ മകൾ ദേവി.

പത്താംതരം കഴിഞ്ഞു ടൈപ്പും ഷോർട്ട് ഹാന്റും ഒക്കെ പഠിച്ചു. കൂടെ തയ്യലും.
ഒരു കമ്പനിയിൽ ടൈപ്പിസ്റ്റ് ആയി ജോലി
നോക്കി വരികയായിരുന്നു.

ആയിടക്കാണ് ബാംഗ്ലൂരിൽ ബിസിനസ്
നടത്തുന്ന ഒരു
പയ്യന്റെ ആലോചന വരുന്നത്.

പരിചയമുള്ള ഒരു ബ്രോക്കറാണ് ആലോചന കൊണ്ടുവന്നത്.
അങ്ങനെയാണ് വിവാഹം ഉറപ്പിച്ചത്.

അങ്ങനെ വിവാഹം ഒക്കെ ഭംഗിയായി
നടന്നു. വരനും വധുവും വീട്ടിലേക്ക്
പോകുന്ന സമയം ആയി. എല്ലാവരോടും
യാത്ര പറഞ്ഞ് കാറിൽ കയറിയപ്പോൾ
ദേവിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
അവളുടെ കരച്ചിൽ കണ്ട് കാറിൽ ഉണ്ടായിരുന്ന നാത്തൂൻ കളിയാക്കി.

"അങ്ങനെ അവൾ പുതിയൊരു വീട്ടിലേക്ക് ചേക്കേറി. പുതിയ ആൾക്കാർ പുതിയ സ്ഥലം. "

"ഒത്തിരി സ്വപ്നങ്ങളോടെ അവൾ പുതിയ ജീവിതത്തിലേക്ക് കടന്നു."

ദേവിയുടെ ഭർത്താവ് മധു.
അയാൾ നല്ലവനായിരുന്നു.
അങ്ങനെ അവർ സന്തോഷത്തോടെ
മധുവിധുകാലം നാട്ടിൽ അടിച്ചുപൊളിച്ചു.
ഒരു മാസം കഴിഞ്ഞ് അവർ ബാംഗ്ലൂരിലേക്ക് വണ്ടികയറി.

സ്റ്റേഷനിൽ അച്ഛനും അമ്മയും ആങ്ങളയും എല്ലാരും യാത്ര അയക്കാൻ
വന്നിരുന്നു യാത്ര പറയുംപോൾ എല്ലാവരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.
വണ്ടി വിട്ടപ്പോൾ ദേവിക്ക് എന്തൊക്കെയോ നഷ്ടപ്പെട്ട പ്രതീതി
ആയിരുന്നു.

"നാട്ടിൻപുറത്തു താമസിച്ചിരുന്ന ദേവി
ആദ്യമായിട്ടാണ് കേരളം വിട്ട് പുറത്തേക്ക്
പോകുന്നതും ട്രെയിനിൽ കയറുന്നതും.
അതിന്റെ ഒരു ത്രില്ല് ഉണ്ടായിരുന്നു".

അങ്ങനെ ബാംഗ്ലൂർ എന്ന മഹാനഗരത്തിൽ ഞങ്ങൾ എത്തി...
അവിടത്തെ കാഴ്ചകൾ ഒക്കെ പുതുമയുള്ളതായിരുന്നു ദേവിക്ക്.

ഞങ്ങൾ ഏകദേശം സന്ധ്യയോടു കൂടി
ഒരു ഫ്ളാറ്റിന്റെ മുന്നിൽ എത്തി. ചേട്ടൻ
വാതിൽ തുറന്നു അകത്തു കയറി.
ലഗേജ് എല്ലാ എടുത്തു വച്ചു. താൻ
വീട്ടിലേക്ക് കയറി. ഒരു ചെറിയ ഫ്ളാറ്റ്
ആയിരുന്നു. ഒരു മുറിയും അടുക്കളയും.
ബാത്റൂമും ടോയ്‌ലറ്റും . ഇതായിരുന്നു
വീട്. തനിക്കാകെ ശ്വാസം മുട്ടുന്ന പോലെ
തോന്നി. നാട്ടിൽ വലിയ വീട്ടിൽ ഓടിചാടി
നടന്നിട്ട് ഇവിടെ വന്നപ്പോൾ ആകെ ഒരു
ബുദ്ധിമുട്ട് പോലെ.

മധു പറഞ്ഞു. ഇവിടൊക്കെ ഇത്രയും
സ്വന്തമായി ഉള്ളതു തന്നെ മഹാ ഭാഗ്യം
എന്ന്. ഇത് നമ്മുടെ സ്വന്തമാണോ
ഞാൻ ചോദിച്ചു.

അങ്ങനെ ചോദിച്ചാൾ എന്റേതല്ല.
അനിയന്റെ സ്വന്തമാ. മധു പറഞ്ഞു.
താൻ മൂളി. അന്ന് കുളിയൊക്കെ കഴിഞ്ഞ്
പുറത്തുനിന്ന് ഫുഡ് കൊണ്ടുവന്നു.
അത് കഴിച്ച് ഞങ്ങൾ കിടന്നു.

പിറ്റേന്ന് അടുത്ത വീട്ടിലുള്ളവരൊക്കെ
തന്നെ കാണാൻ വന്നു. ആ ബിൽഡിംഗിൽ എല്ലാം മലയാളികൾ ആയിരുന്നു. അതുകൊണ്ട് തനിക്ക്
കുറച്ച് ആശ്വാസം ആയിരുന്നു.

ഇവിടെ എത്തിയിട്ട് ദിവസം രണ്ടുമൂന്ന് ആയി. ചേട്ടന് ജോലിക്ക് പോകണ്ടെ
ദേവി ചോദിച്ചു. പോകണം ഒഴുക്കൻ
മട്ടിൽ ചേട്ടൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ പുള്ളിക്കാരൻ കുളിയൊക്കെ കഴിഞ്ഞ് ബ്രേക്ഫാസ്റ്റും
കഴിച്ച് പോകാനിറങ്ങി. ഞാനും കൂടി
ഗേറ്റുവരെ ചെന്നു. അപ്പോഴാണ് ആ
സത്യം താൻ അറിയുന്നത്.

"ചേട്ടൻ ഒരു ഓട്ടോ ഡ്രൈവർ"
ആയിരുന്നു. ആ സത്യം അറിഞ്ഞ
ഞാൻ ഒന്ന് ഞെട്ടി. ബിസിനസ് എന്നൊക്കെ പറഞ്ഞ് ബ്രോക്കർ
പറ്റിച്ചതാണോ? എന്നാൽ താൻ അതിനെപ്പറ്റി അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. തനിക്ക് കിട്ടിയ ആദ്യത്തെ
ഷോക്ക് അതായിരുന്നു. എന്നിട്ടും
താൻ നാട്ടിൽ ആരോടും ഇക്കാര്യം
പറഞ്ഞില്ല. അവരെക്കൂടി എന്തിനാ
വിഷമിപ്പിക്കുന്നത് എന്ന് വിചാരിച്ചു.

വല്ലപ്പോഴും ഒരു കത്ത് നാട്ടിൽ നിന്നും
വരുന്നതും നോക്കിയിരിക്കുമായിരുന്നു
താൻ. ഇതൊക്കെയാണെങ്കിലും ചേട്ടൻ
തന്നോട് സ്നേഹം ആയിരുന്നു. നന്നായി തന്നെ നോക്കിയിരുന്നു.

"അങ്ങനെ വർഷം ഒന്നുകഴിഞ്ഞപ്പോൾ
ഞങ്ങൾക്ക് ഒരു മോളു ജനിച്ചു."

അപ്പോഴേക്കും ഞങ്ങൾ ഒരു വീട് വാടകക്ക് എടുത്ത് അങ്ങോട്ട് താമസം
മാറി. കൂടാതെ ചെറുതായിട്ട് ഒരു ബിസ്നസ് തുടങ്ങി. അത് പച്ചപിടിച്ചു.

ഇതിനിടെ ഒരു തവണ ഞങ്ങൾ നാട്ടിൽ
പോയി. മോൾക്ക് കന്യാകുമാരിയിൽ
പോയി ചോറ് കൊടുത്തു. വീണ്ടും
തിരിച്ച് ബാംഗ്ലൂരിൽ പോയി.

മോൾക്ക് രണ്ടുവയസ്സായി. അപ്പോഴേക്ക്
അടുത്ത ഒരു മകൻ കൂടി ആയി.
അവനെ പ്രസവച്ചത് നാട്ടിൽ ആയിരുന്നു.
ജനിച്ചപ്പോൾ മുതൽ ഓരോ അസുഖങ്ങളായിരുന്നു മോന്. വളരെ അധികം കഷ്ട്ടപ്പെട്ടു. അവനെക്കൊണ്ട്.
എങ്കിലും സന്തോഷമായി ജീവിതം
മുന്നോട്ടു പോയി.

മക്കൾ രണ്ടുപേരും വളർന്നു .
രണ്ടുപേരും സ്കൂളിൽ പോയിത്തുടങ്ങി.
ഇതിനിടെ സ്വന്തമായി ഞങ്ങൾ ഒരു
ഫ്ളാറ്റ് വാങ്ങി. അത് വലിയൊരു
സന്തോഷമായിരുന്നു.

ഇതിനിടെ മോള് പത്താംതരം നല്ല
മാർക്കോടെ പാസ്സായി. കോളേജിൽ
ചേർന്നു. രണ്ടാളും പഠിക്കാൻ
മിടുക്കരായിരുന്നു.

മോൻ പത്തിൽ എത്തിയപ്പോൾ മുതൽ
പഠിത്തത്തിൽ കുറച്ച് വീക്കായി.
അതു മുതൽ തുടങ്ങി ഞങ്ങളുടെ സങ്കടവും. അവന് പഠിക്കാൻ
ഒരു താൽപര്യവും കണ്ടില്ല. എങ്ങനെയോ
തട്ടിമുട്ടി പത്ത് പാസ്സായി.

കാശൊക്കെ ആയപ്പോൾ ചേട്ടൻ ആദ്യമൊക്കെ ചെറുതായിട്ട് കുടി തുടങ്ങി.
പിന്നെ അത് കൂടിക്കൂടി വന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത കുടിയായി.

അങ്ങനെ ജീവിതം ഒരുമാതിരി ഉലയുന്ന
വഞ്ചിപോലായി. എന്നും പാതിരാത്രി
ആകുംപോൾ കുടിച്ച് ലക്കില്ലാതെ
വീട്ടിൽ വന്നുകയറും . അപ്പോഴേക്കും മക്കൾ ഉറക്കമായിക്കാണും.
രാവിലെ അവർ പോയിക്കഴിയുംപോൾ ആകും ഉറക്കം ഉണരുക.

അങ്ങനെ പോയി ഓരോ ദിവസവും.
എന്തെങ്കിലും കാര്യം പറഞ്ഞ് മക്കളെ
അടിക്കുന്ന ഏർപ്പാടും തുടങ്ങി.
കുടിച്ച് വന്ന് വീട്ടിൽ ബഹളവും തുടങ്ങി.
പിള്ളേർക്ക് പഠിക്കാനുള്ള മാനസിക
അവസ്ഥപോലും ഇല്ലാതായി. മോനായിരുന്നു കൂടുതലായി പ്രയാസം
അനുഭവിച്ചത്. അവൻ വല്ലാത്തൊരു
മാനസിക അവസ്ഥയിലായി.

താൻ ഇതൊന്നും വീട്ടിൽ അറിയിക്കാതെ
മൂടിവച്ചു. അവരെ വിഷമിപ്പിക്കാൻ
തോന്നിയില്ല. എല്ലാം ഉള്ളിൽ ഒതുക്കി.
ചിലപ്പോൾ കുടിച്ചിട്ടു വരുംപോൾ
തന്റെ നിയന്ത്രണം വിട്ടുപോകും ആയിരുന്നു. എന്തെങ്കിലും ഞാൻ
പറഞ്ഞാൽ പിന്നെ ബഹളമായി.
അടിയായി. ആളുകൾ കേൾക്കുമെന്ന
വിചാരംപോലും ഇല്ലാതെ ബഹളം വയ്ക്കുംപോൾ കുട്ടികൾക്കും എനിക്കും
നാണക്കേടായി. അങ്ങനെ ജീവിതം
വീണ്ടും മുന്നോട്ടു പോയി.

വീട്ടിൽ എന്നും വഴക്കും ബഹളവും.
കുടിച്ചുവന്ന് സാധനങ്ങൾ വരെ എറിഞ്ഞ്
പൊട്ടിക്കാൻ തുടങ്ങി. ടി.വി. മൊബേൽ
അങ്ങനെ പലതും നശിപ്പിച്ചു. എല്ലാം
കണ്ട് മക്കള് പേടിച്ചിരിക്കും. ഞാൻ
അവരെ കെട്ടിപ്പിടിച്ച് കരയും.

എന്നാൽ കുടിക്കാത്ത സമയം നല്ല
സ്നേഹമാണ്താനും. വീട്ടിൽ ഒരു കുറവും വരുത്തിയിരുന്നില്ല. മക്കൾ എന്ത് ആവശ്യപ്പെട്ടാലും അത് സാധിച്ചു കൊടുക്കുമായിരുന്നു. അപ്പോൾ
മുൻപ് നടന്നതൊന്നും ഓർമ്മയും
കാണില്ല. പിന്നെ പിന്നെ ബഹളം കൂട്ടുംപോൾ ഞാനും എന്തെങ്കിലും
ഒക്കെ പറയാൻ തുടങ്ങി. ക്ഷമക്കും
ഒരു അതിരില്ലേ?

ഇതെല്ലാം കണ്ടും കേട്ടും കുട്ടികൾക്ക്
മടുപ്പായി. മോന് ആകപ്പാടെ വല്ലാത്തൊരു അവസ്ഥയിലായി.
പഠിത്തത്തോട് ഒരു താൽപര്യവും
ഇല്ലാതായി. ഒരുവിധം പന്ത്രണ്ടാം
തരം പാസായി.

ഡിഗ്രിക്ക് ചേർന്നു വല്ലപ്പോഴും കോളേജിൽ പോയാൽ ആയി.

കുട്ടികൾ ചോദിക്കുമായിരുന്നു നമ്മുടെ
വീട്ടിൽ മാത്രം എന്താ ഇങ്ങനെയെന്ന്.
എനിക്ക് ഉത്തരം ഇല്ലായിരുന്നു.
ഒരു പക്ഷേ ഞാനും തെറ്റുകാരി ആയിരിക്കാം.

പുള്ളിക്കാരൻ ഇപ്പോൾ ഉച്ചക്കും രാത്രിയും
ഒക്കെ കുടിയായി. ശരിക്കും പറഞ്ഞാൽ ഒരു മുഴുക്കുടിയൻ ആയി. ഇപ്പോഴും
കുടിച്ചിട്ട് കുട്ടികളെയും എന്നേയും
അടിക്കാറുമുണ്ട്. ഞാൻ കരയാത്ത
ഒരു ദിവസം പോലും ഇപ്പോൾ ഇല്ല.

ഇതൊന്നും താൻ ഇതുവരെ നാട്ടിൽ
അറിയിച്ചിട്ടില്ല. അവർ വിളിക്കുംപോൾ
സങ്കടം ഉള്ളിൽ ഒതുക്കി സന്തോഷത്തോടെ സംസാരിക്കും.
അതു കഴിഞ്ഞ് പൊട്ടിക്കരയും.

എന്നാൽ നല്ല ബോധത്തോടെ ഇരുന്നാൽ
ഒരു നല്ല മനുഷ്യനാണുതാനും. സ്നേഹം
പുറമെ കാണിക്കാൻ അറിയാത്ത ഒരു
മുരടൻ എന്നുതന്നെ പറയാം.

കുട്ടികളുമൊത്ത് എവിടെയെങ്കിലും
ഒരു ടൂർ പോകാനോ ഒന്നിനും ആ
മനുഷ്യൻ ശ്രമിച്ചിട്ടില്ല. മറ്റു വീടുകളിൾ
എല്ലാവരും സന്തോഷത്തോടെ കഴിയുന്നത് കാണുംപോൾ കുട്ടികൾ
പറയും. അവരുടെ അച്ഛനും അമ്മയും
ഒക്കെ എത്ര സന്തോഷത്തോടെയാണ്
കഴിയുന്നത്. ഇവിടെ അമ്മയും
അച്ഛനും എന്നും വഴക്കും അടിയും.

എന്ത് നല്ല ദിവസം വന്നാലും അന്നും
മൂക്കറ്റം കുടിച്ചിട്ടേ വീട്ടിൽ വരുള്ളൂ.

ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ആയി അന്യനാട്ടിലേക്ക് വന്ന തന്റെ
ജീവിതം ഇങ്ങനെ ആയതിൽ ദേവി
വളരെ ദു:ഖിച്ചു. തന്റെ മക്കൾക്കും
സന്തോഷമായ ജീവിതം കിട്ടുന്നില്ലല്ലോന്ന്
ഓർത്തായി ദേവിയുടെ ആധി.

ചില ദിവസങ്ങളിൽ വീട്ടിൽ വരാറും
ഇല്ലായിരുന്നു. മക്കളെ ഓർത്ത് ദേവി
അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടു പോയി. വർഷത്തിൽ ഒരിക്കൽ നാട്ടിൽ
പോയി എല്ലാവരോടും കൂടി കുറച്ചു ദിവസം താമസിക്കുംപോൾ മാത്രം ഒരു
ആശ്വാസം ആയിരുന്നു.

ഇതിനിടെ മോൾ ഡിഗ്രി കഴിഞ്ഞു.
ഒരു ജോലിയും ശരിയായി.
അങ്ങനെ ദിവസങ്ങൾ മുന്നോട്ടു
പോയി. നല്ല ബോധത്തിൽ ആയിരുന്ന
ഒരു ദിവസം പുള്ളിക്കാരൻ മോൾക്ക്
കല്ല്യാണം ആലോചിക്കുന്ന കാര്യം
പറഞ്ഞു... പക്ഷെ അവൾക്ക് സമ്മതം
അല്ലായിരുന്നു. കാരണം അച്ഛന്റെയൂം
അമ്മയുടേയും ജീവിതം കണ്ട അവർക്ക്
പേടിയായിരുന്നു.

അവൾ പറഞ്ഞു ഞാൻ വിവാഹം കഴിക്കുന്നില്ലാന്ന്. അതിനായി പിന്നെ
ബഹളം. ഞാൻ വളർത്തി വഷളാക്കി
എന്നു പറഞ്ഞ് എന്നോടായി ബഹളം.
നീയാണ് എല്ലാത്തിനും കാരണക്കാരി
എന്നുപറഞ്ഞു. ദേവിക്ക് അത്
വല്ലാതെ പ്രയാസം ഉണ്ടാക്കി.

അങ്ങനെ ദിവസങ്ങൾ പോയി
കൊണ്ടിരുന്നു. വീട്ടിലെ സ്വസ്തതയും
പോയിക്കൊണ്ടിരുന്നു. മരിച്ചാലോന്ന്
പലവട്ടം ചിന്തിച്ചു. പക്ഷെ മക്കളെ
ഓർത്തപ്പോൾ അതിനും കഴിഞ്ഞില്ല.

പക്ഷെ ഒരിക്കൽ എന്തിനോ ആ മനുഷ്യൻ
വഴക്കിട്ടപ്പോൾ ഞാനും വിട്ടു കൊടുത്തില്ല.
എന്തോ തിരിച്ച് പറഞ്ഞു. അത് വലിയ
ബഹളത്തിൽ കലാശിച്ചു.

"എല്ലാത്തിനും കാരണക്കാരി നീ
മാത്രം ആണെന്ന് ആ മനുഷ്യൻ തന്റെ
മുഖത്തു നോക്കി പറഞ്ഞു.
ഞങ്ങൾ ഇങ്ങനെ ആവാൻ കാരണം
അമ്മയാണെന്ന് മക്കളും പറഞ്ഞപ്പോൾ
തന്റെ എല്ലാ നിയന്ത്രണവും വിട്ടുപോയി."

അന്ന് മുഴുവനും ദേവി ഒറ്റക്ക് ഇരുന്ന്
ആലോചിച്ചു. മക്കളും കൂടി തന്നെ കുറ്റപ്പെടുത്തിയപ്പോൾ പിന്നെ അവൾ
മറ്റൊന്നും ആലോചിച്ചില്ല.

"മക്കളുടെ വിവാഹവും മറ്റും
സ്വപ്നം കണ്ടതൊക്കെ വെറുതെ ആയല്ലോന്ന് ഓർത്തു. "തന്റെ സ്വപ്നങ്ങൾ ഒക്കെ കൊഴിഞ്ഞു പോയി".
ഇനി താൻ ആർക്കും ഒരു ശല്ല്യം
ആകാൻ ആഗ്രഹിക്കുന്നില്ല എന്ന് ദേവി
മനസ്സിൽ ഉറപ്പിച്ചു".

*അന്ന് രാത്രി ദേവി തനിക്ക് ഏറ്റവും
ഇഷ്ട്ടപ്പെട്ട സാരി ഫാനിൽ കെട്ടി.
തന്റെ കൊഴിഞ്ഞു പോയ സ്വപ്നങ്ങളെ
മനസ്സിൽ കുഴിച്ചു മൂടിയിട്ട് ആ സാരിയിൽ
തന്റെ ജീവിതം അവസാനിപ്പിച്ചു.*

**************

(ശുഭം)

Sreekala Mohan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot