Slider

മണ്ണാങ്കട്ടയും കരിയിലയും

0

അക്കാവും കുളവും കാണാൻ
നെയ്ത്തിരി തൻ ദീപം കാണാൻ
പാടത്തെ കാറ്റിൻ കുളിരിൽ
പാടവരമ്പോടിനടക്കാൻ.
കൊതി പെരുകുന്നെന്നുടെ മനസിൽ
കനിയില്ലേ കാലമതെന്നിൽ?
ഇനിയും ചെറു ബാല്ല്യമതെന്നിൽ
വരികില്ലേ വീണ്ടുമൊരിക്കൽ?
കുമ്മാട്ടിക്കളിയുണ്ടവിടേ
തെയ്യം തിറ താലപ്പൊലിയും.
കൂത്തുണ്ടേ കഥകളിയുണ്ടേ
തീയാട്ടും പാട്ടും കളവും.
പൂത്താലം പൂവിളിയുണ്ടേ
പൊന്നോണപ്പുലരികളുണ്ടേ.
പുന്നെല്ലുകളുതിരും കറ്റ
പുതുമണവും പേറി വരുന്നേ.
ശർക്കരമാങ്കൊമ്പുകളുലയും
തേനൂറും കനികൾ പൊഴിയും.
മാങ്ങാണ്ടിക്കൂട്ടും പോകും
മാങ്ങാച്ചുന കവിളിൽ പൊള്ളും.
മണപ്പം ചുട്ടുകളിക്കും
മണ്ണിരയെ ചൂണ്ട കൊരുക്കും.
മാതേരും മണ്ണാലാണേ
മഴയത്താ മണ്ണു മണക്കും.
വെറ്റിലയും പാക്കും പുകലേം
ചുണ്ണാമ്പും ചുണ്ടു ചുവക്കും.
മുത്തശ്ശിക്കഥകളിലെന്നും
കരിയിലയും മണ്ണാങ്കട്ടേം!
പോകില്ലിനിയിവിടുന്നെവിടേം
പൊകില്ലിനിയൊരുകാലത്തും.
ചക്രം പുറകോട്ടു കറക്കും
കാലത്തെ കൂട്ടിലടയ്ക്കും.
പറയാനോ വളരെയെളുപ്പം!
മാങ്കൊമ്പുകളെവിടെപ്പോയോ?
പറയാനാ കഥകൾ വീണ്ടും
മുത്തശ്ശിയുമെവിടെപ്പോയോ?
മുരളീകൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo