നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദിവാസ്വപ്നം



അശോകൻ്റെ മനം മാറ്റത്തിന് ഇടയാക്കിയ യുദ്ധം.. മനനംചെ യ് തുറപ്പിക്കുന്ന ആ വാക്കുകൾ ഒരു സാങ്കൽപ്പിക ലോകത്തേയ്ക്ക് എന്നെയെത്തിച്ചു.അനന്തമായ കാലത്തിലൂടെ ഏകനായ് മുന്നേറ വേ ഞാൻ കണ്ടു.., ആ വിജനമായ പ്രദേശത്ത് കുത്തനെയുള്ള പാറയിൽ ശ്രമപ്പെട്ടെന്തോ എഴുതുന്ന ദീർഘദൃഡമഗാത്രനെ" .....! ജ്വലിക്കുന്ന കണ്ണുകളിലേക്കു റ്റു നോക്കി ഞാൻ ചോദിച്ചു. " അങ്ങാരാണ്" ? അപ്രതീക്ഷിതമായുയർന്ന സ്വരം കേട്ട് ഞെട്ടലോടെ മുഖമുയർത്തി അദ്ദേഹം ആരാഞ്ഞു. " ഉണ്ണീ .. നീയേതാണ് " ..? ആരാദ്യം ഇത്തരം പറയേണ്ടു എന്ന സന്നിഗ്ദാവസ്ഥയിൽ ഞങ്ങൾക്കിടയിൽ അല്ല നേരം മൗനമn വീണു. "നിൻ്റെ ചോദ്യത്തെ ഞാൻ എൻ്റേതാക്കിയല്ലേ.. ക്ഷമിക്കു.. ഞാൻ അശോകൻ. പണ്ടൊരു മന്നവൻ .ഇന്ന് '..... ക്ഷമാപണം പോലുയർന്ന ഗംഭീര സ്വരം ഞങ്ങൾക്കിടയിലെ മൗന മറനീക്കി.
മനസ്സ് യുഗങ്ങൾക്കപ്പുറത്തേയ്ക്ക് നീങ്ങി. ഓർമ്മയുടെ ചരിത്രത്താളുകളിൽ മനം പരത വേ... "ഓ '.. ഭാരതത്തിൻ്റെ മഹാനായ ചക്രവർത്തി .വാക്കുകൾ മുഴുമി ക്കാനനുവദിച്ചില്ല." മഹാൻ.. ആ പദത്തിലറിയപ്പെടാൻ എനിക്കെന്ത് അർഹതയാണുള്ളത്. " ' എന്നന്നേയ്ക്കുമായ് ഭൗതിക സുഖങ്ങൾ വെടിഞ്ഞ് ബൗദ്ധഡർമ്മങ്ങളെ ശിരസ്സാ വഹിച്ച അങ്ങല്ലാ താരാണു മഹാൻ.., '. ലോകരുടെ കണ്ണിൽ മഹത് കാര്യം എനിക്ക് എൻ്റെ പാപങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടവും..! അങ്ങ് പറയുന്നതെന്തെന്ന് എനിക്കു മനസ്സിലാകുന്നില്ലല്ലോ.? മൊഴിമുട്ടുന്ന എൻ്റെ വാക്കുകൾ.
അനേകമനേകം യുദ്ധങ്ങൾ.. ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന് വിസ്തൃത മാ യ എൻ്റെ സാമ്രാജ്യം.. അതോടൊപ്പം ഉയർന്നുപൊങ്ങിയ എൻ്റെ ശയസ്സും. ഇതിൻ്റെയെല്ലാം പൊള്ളത്തരങ്ങൾ മനസ്സിലാകാ ൻ പിന്നെയും വർഷമെത്ര ഞാനെടുത്തു. " അതെങ്ങനെ" ?.. ചരിത്ര സത്യത്തിൻ്റെ നിജമറിയുന്നതിനുള്ള എൻ്റെ യാകാംഷ ."നീയെന്നെ വല്ലാതെ പ രി ക്ഷീണനാക്കുന്നു. എങ്കിലും പറയാം.
കലിംഗയുടെ മേലുള്ള വിജയം എൻ്റെ യുദ്ധം ജീവിതത്തിലെ മഹത്തായ വിജയമായിരുന്നു' യുദ്ധാനന്തരം അവിടം സന്ദർശിച്ചപ്പോൾ .. ഹോ..! രക്തത്താൽ അഭിഷിക്തയായ ഭൂമി .അവളുടെ മാറിൽ അങ്ങിങ്ങു ചിതറിക്കിടക്കുന്ന കബന്ധങ്ങളും ശരീര ഭാഗങ്ങളും .ശ്മശാന നിശബ്ദമാർന്ന ആ ഭൂമിയിൽ അമ്മമാരും പത്നിമാരും ഉറ്റവരെയും ഉടയവരേയും തേടിചലിക്കുന്ന പ്രേതങ്ങൾ പോലെ ദീന വിലാപമുയർത്തി അങ്ങിങ്ങ് പ്രാഞ്ചി പ്രാഞ്ചി നടക്കുന്നു. അംഗഹീനരും ശ്വാസം നിലച്ചിട്ടില്ലാത്തവരുമായ കുറച്ചു പേർവേദനയാൽ ഞരങ്ങി' ..തലമുടി വലിച്ചു പറിച്ച് ..തുട മാന്തിപ്പൊളിച്ച് .. ,അങ്ങനെ മരണവെപ്രാളം നടത്തുന്ന കാഴ്ച എത്ര ഭയാനകമായിരുന്നു. മാംസക്കൊതിപൂണ്ടക്ടുകൻമാരുടെ നീണ്ടു കൂർത്ത കൊക്കിൽ നിന്ന് പ്രിയപ്പെട്ടവരുടെ ശരീരം രക്ഷിക്കാൻ വന്യമായ കരുത്തോടെ സ്ഥലകാലബോധമറ്റ് അവയെ ഇറുകെ പുണർന്നു കിSക്കുന്ന സ്ത്രീകൾ. ഈ ശവശരീരങ്ങൾ തങ്ങൾക്കവകാശപ്പെട്ടതാണെന്ന ഭാവത്തിൽ ഇതിനെയെല്ലാം മറികടന്ന് ശരീര ഭാഗങ്ങളിൽ നിന്ന്കുടലുംപണ്ടങ്ങളും വലിച്ചു പുറത്തിടുന്ന കഴുകൻമാരും ജംബുകരും. അന്തരീക്ഷത്തിൽ ഹുങ്കാര ശബ്ദമുയർത്തി കഴുകൻ്റെ ചിറകടി ശബ്ദം.
മുന്നിൽ കാണുന്നതുപോലെ ആ ഭ്രാന്തൻ ഓർമ്മയ്ക്കടിപ്പെട്ട് അദ്ദേഹത്തിൻ്റെ മുഖം വലിഞ്ഞു മുറുകി. അണപ്പല്ലുകൾ ഞെരിഞ്ഞമർന്നു.വിവശതയോടെ അല്പനേരം മൗനമവലംബിച്ച് വീണ്ടും തുടർന്നു.
അവിടെ നിന്നും കൊട്ടാരത്തിലെത്തിയിട്ടും എൻ്റെ മനസ്സ് ശാന്തമായിരുന്നില്ല. മുന്നിൽ കണ്ട നടുക്കുന്ന കാഴ്ചകൾ എന്നെ യാ കപ്പാടെ പിടിച്ചുകുലുക്കി. ഞാൻ ചെയ്തു കൂട്ടു ന്ന പാപത്തിൽ മനംനൊന്ത് ഭ്രാന്തമായിരിക്കുന്ന അവസ്ഥയിലാണ് എൻ്റെ സ്ഥാനമാനങ്ങളും മറ്റും ഉപേക്ഷിച്ച് ഞാൻ ബുദ്ധചരണങ്ങളെ അഭയം പ്രാപിച്ചത്.
യുദ്ധത്തിൽ നിന്ന് അങ്ങയുടെ പത്നി പിന്തിരിപ്പിച്ചിരുന്നില്ലേ..?ഉവ്വ്.. അപ്പോഴൊന്നും ആ വാക്കുകൾ ഞാൻ തീരെ ഗൗനിച്ചിരുന്നില്ല. യുദ്ധം ക്ഷത്രിയ ധർമ്മമെന്ന ന്യായവാദത്തിൽ ഒരട്ടയെപ്പോലെ ഞാൻ തൂങ്ങിക്കിടക്കുകയായിരുന്നു.
എല്ലാത്തിൽ നിന്നും പിന്തിരിഞ്ഞ് സത്യാന്വേഷിയായതോടെ അങ്ങയുടെ പാപങ്ങൾ പരിഹരിക്കപ്പെട്ടില്ലേ..? പരിക്ഷീണമായ ആ മനസ്സിനെ സാന്ത്വനിപ്പിക്കുകയായിരുന്നു എൻ്റെ ലക്ഷ്യം.
യുദ്ധരംഗം വീക്ഷിച്ച് അസ്വസ്ഥനായിരുന്ന എൻ്റെയടുത്തേയ്ക്ക് സേനാനായകൻ്റെ പത്നിവന്നത് ഒരു ഭ്രാന്തിയെപ്പോലെയായിരുന്നു. അവർ ചൊരിഞ്ഞ ശാപങ്ങൾ.. അങ്ങനെ എത്ര പേർ എന്നെ നെഞ്ചുരുകി ശപിച്ചിരിക്കണം.അശരണരും ആർത്തരുമായ അവരുടെ ശാപങ്ങളേറ്റ് യുഗയുഗാന്തരങ്ങളായ് അലഞ്ഞുത്തിരിയുന്ന ആത്മാവുമായുഴലുന്ന എൻ്റെ പാപങ്ങൾ പരിഹരിക്കപ്പെടുകയോ .. അസാദ്ധ്യം." അങ്ങയുടെ കാര്യം കഷ്ടം തന്നെ .അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് ഞാൻ അറിയാതെ പറഞ്ഞു പോയി.
അധികാരത്വര പിടിച്ച ഒരു കൂട്ടമാളുകൾ കാട്ടുന്ന പരാക്രമണത്തിൽപ്പെട്ട് വലയുന്ന സാധാ ജനങ്ങൾ ഈ നൂറ്റാണ്ടിലുമുണ്ട്. ചരിത്രത്തിൻ്റെ മൂകമായ ആവർത്തനങ്ങൾ കാണുമ്പോൾ വീണ്ടും മൂകസാക്ഷിയാവേണ്ടി വരുന്നതാണേറെ കഷ്ടം." അങ്ങുദ്ധേശിച്ചതെന്തെന്ന് എനിക്കു മനസ്സിലാകുന്നില്ലല്ലോ..? ഞാൻ അജ്ഞത നടിച്ചു.
തെറ്റ് തെറ്റെന്ന് അറിയുമ്പോഴും തെറ്റിനെമറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കുകയാണ് പലപ്പോഴും മനുഷ്യർ ചെയ്യുന്നത്.ചില തെറ്റുകൾ ചെറുതെന്ന് നിസ്സാരവത്കരിക്കപ്പെടുമ്പോഴും അത് തലമുറകളെ കാർന്നുതിന്നുന്ന ദുരന്തമായി അവശേഷിക്കുകയാണ്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവൻ്റെ വിജയങ്ങൾ വലിയ പരാജയങ്ങൾ ആണെന്നത് കാലം പിന്നെയും സാക്ഷ്യപ്പെടുത്തി കൊണ്ടിരിക്കുന്നു.
ഒരു നിത്യ യാഥാർത്ഥ്യത്തിൻ്റെ മറ പെട്ടെന്ന് നീങ്ങവെ ഒരു നടുക്കമെന്നിലുളവായി. ഇനിയും എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി.
അച്ഛൻദിവാസ്വപ്നത്തിലാണ്ടിരിക്കുകയാ... പിന്നാ പിള്ളാരുടെ കാര്യം. പെട്ടെന്നുയർന്ന സ്ത്രീ സ്വരം കേട്ട് ഞാനൊട്ടൊന്ന് പകച്ചു .. മഹാനായ ചക്രവർത്തി എങ്ങോ പോയ് മറഞ്ഞു. എൻ്റെ പരിഭ്രമവും പരിവട്ടവും കണ്ട് ചുണ്ടിലൂറിയ ചിരിയോടെ സഹധർമ്മിണി ചായ ഗ്ലാസ് ടീപ്പോയിൽ വെച്ച് അകത്തേക്കു നടന്നു. ഇളം ചൂടുള്ള ചായ മോന്താനൊരുമ്പെടുമ്പോൾ മകൻ അശോകനെ വിട്ട് അക്ബറിലേക്ക് കടന്നിരുന്നു.

by: sabu aroor

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot