Slider

കൈരളിയുടെ പരിണാമം (പ്രചോദനം സുഗതകുമാരി റ്റീച്ചറിന്റെ പ്രസ്താവന )

0


ജനിമൃതികൾക്കിടയിൽ
ജനിതികവഴികളിൽ
പരിവർത്തനത്തിന്റെ ഒച്ചിഴച്ചിലിൽ
എവിടെയാണ്
പുത്തൻകണികകൾ കൂടിചേരുന്നത്.?
കിടന്നപായും, പിറന്നവയറും ചവിട്ടിക്കീറി,
സഹയാത്രികന്റെ ഉറക്കത്തിന്റെ ആഴമളന്ന്
ഹൃദയവഴികൾ അടച്ച്,
നാടുകടത്തപ്പെട്ടവർ,
ജയിലഴികളിൽ നിന്നും
ഇറങ്ങിയോടിയവർ
അന്നം തേടിയിറങ്ങിയത്
എവിടെയൊക്കെയാണ്?
വെറിയുടെ കലപ്പ തോളിലേറ്റി,
അതിജീവനത്തിന്റെ കനൽക്കാടുകൾ കടന്ന്
നിയതിയുടെ ചുവടുപിടിച്ച്
പ്രവാസികളായവർ
അവരും നമ്മളും
ഇരതേടുന്നത് വിശപ്പാറ്റാനാണ്.
കൈരളിയുടെ കൈപിടിച്ച്
കൂട്ടുകൂട്ടി,മുട്ടവിരിയിച്ച്
സങ്കരസന്താനങ്ങൾ നമുക്കിടയിൽ
വിദൂരമല്ലാത്ത ഭാവിയിൽ
മുഖംനോക്കുന്നത്
മലയാളത്തിന്റെ പഴയമുഖത്തേയ്ക്കാണ്.
ആര്യ ദ്രാവിഡ സങ്കരത്തിന്റെ കണ്ണുകളിലേയ്ക്കാണ്.
മുഖം നഷ്ടപെട്ടമന:സാക്ഷി
ഒരു നേർത്തനൂലിഴയിൽക്കൂടി
നഗരപാളങ്ങളിൽ കൂടി
നാട്ടിടവഴികളിൽ
നമുക്ക് തൊട്ട് നിൽക്കുന്നു.
നാളെ വളയിട്ടകൈകളിൽകൂടി
ഒരു സങ്കരസംസ്ഥാനം
രൂപംകൊള്ളുവാൻ.
അനിവാര്യമായ പരിണാമം
അകലെയല്ല.എനിക്കും നിനക്കുമിടയിൽ
നമുക്കില്ലാത്തഒരുമുഖം
തെളിഞ്ഞുവരും,
പരിണാമത്തിന്റെപുതുമുഖം
അടർത്തിമാറ്റാനാകാത്ത കണ്ണികളായി
അങ്ങനെ പുഴകൾഇണചേർന്ന്
ചുറ്റിപ്പിണഞ്ഞപുതിയകോണിപ്പടിപോലെ
അനന്തതയിലേയ്ക്ക്
സങ്കലനം ചെയ്യപെടുന്നു.
........................
കമുകുംചേരി
ശിവപ്രസാദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo