നിശീഥിനിയുടെ എകാന്തയാമങ്ങളിൽ
കിനാവിന്റെ ജനൽച്ചില്ലയിലൊരിക്കലൊരു
വെൺപ്രാവായ് അവളെത്തി......
കിനാവിന്റെ ജനൽച്ചില്ലയിലൊരിക്കലൊരു
വെൺപ്രാവായ് അവളെത്തി......
രാക്കുയിലിൻ താളം തെറ്റിയ ഈരടികളും
രാപ്പാടി തൻ ഗദ്ഗദങ്ങളും ഞാനറിഞ്ഞില്ല
അവളുടെ ശുഭ്രവർണ്ണമെന്നിൽ പ്രത്യാശയുടെ വിത്തുകൾ പാകിയിരുന്നു.....
രാപ്പാടി തൻ ഗദ്ഗദങ്ങളും ഞാനറിഞ്ഞില്ല
അവളുടെ ശുഭ്രവർണ്ണമെന്നിൽ പ്രത്യാശയുടെ വിത്തുകൾ പാകിയിരുന്നു.....
അവളുടെ അധരത്തിൽ ഉടയാത്തൊരു മയിൽപ്പീലി...
അതെന്നോ എന്നിൽ നിന്നും നഷ്ടപ്പെട്ടതാവണം......
ഞാനുറങ്ങും വരെയവളാ ജനൽച്ചിലയിൽ
എനിക്കു കൂട്ടിരിന്നേക്കാം.....
എനിക്കു കൂട്ടിരിന്നേക്കാം.....
പകലവന്റെ താപമേൽക്കാതെ തമസ്സെങ്ങോ
പോയ് മറഞ്ഞു......
പോയ് മറഞ്ഞു......
പതിതുറന്നൊരെൻ ജനൽപ്പാളിയിലൂടെയൊരു കുളിർക്കാറ്റ്
ഒരുവേളയെന്നെ തഴുകി കടന്നു പോയ്....
ഒരുവേളയെന്നെ തഴുകി കടന്നു പോയ്....
തുഷാരബിന്ദുക്കളലലങ്കരിച്ചയെൻ
ആരാമത്തിലെ പനിനീർച്ചെടി പൂത്തിരിക്കുന്നു.......
രക്തവർണ്ണമുള്ളൊരു പനിനീർ പൂവ്
അതെനിക്കുള്ളയവളുടെ സമ്മാനമായിരിക്കണം..........
അതെനിക്കുള്ളയവളുടെ സമ്മാനമായിരിക്കണം..........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക