ഭാരങ്ങളെല്ലാമിറക്കുന്നലങ്കാര -
താരപ്രഭയും ,കിരീടം, പ്രതാപവും
കാലം തുറക്കും ജനാലക്കുമപ്പുറം
ശീലങ്ങളെല്ലാമഴിച്ചെറിയുന്നിതാ
അർത്ഥസമ്പുഷ്ടങ്ങളല്ലാത്ത ജീവിത -
വ്യർത്ഥ കാവ്യത്തിൻ്റെ വ്യാകരണങ്ങളെ
സ്വാർത്ഥ സാഫല്യ വിചാരങ്ങളില്ലാതെ-
യോർത്തെടുക്കുന്നു, വിട പറയുന്നു ഞാൻ
ജന്മശിഷ്ടങ്ങളെ ധർമാശ്രമത്തിൻ്റെ-
യുന്മാദബാധയിൽ വിസ്മരിക്കുന്നു ഞാൻ
വർണ്ണ വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിച്ച
സ്വർണ ചന്ദ്രക്കല മണ്ണിൽ കുഴിച്ചിട്ട്
താണുവീണൊന്നുനമസ്ക്കരിച്ചീടവേ
പ്രാണദാതാവിനു പ്രാർത്ഥന ചൊല്ലിയും
നിത്യദു:ഖത്തിൻ്റെ മൺകലം പൊട്ടിച്ചു
സത്യമാർഗത്തിലേക്കിന്നിറങ്ങുന്നിതാ
താരപ്രഭയും ,കിരീടം, പ്രതാപവും
കാലം തുറക്കും ജനാലക്കുമപ്പുറം
ശീലങ്ങളെല്ലാമഴിച്ചെറിയുന്നിതാ
അർത്ഥസമ്പുഷ്ടങ്ങളല്ലാത്ത ജീവിത -
വ്യർത്ഥ കാവ്യത്തിൻ്റെ വ്യാകരണങ്ങളെ
സ്വാർത്ഥ സാഫല്യ വിചാരങ്ങളില്ലാതെ-
യോർത്തെടുക്കുന്നു, വിട പറയുന്നു ഞാൻ
ജന്മശിഷ്ടങ്ങളെ ധർമാശ്രമത്തിൻ്റെ-
യുന്മാദബാധയിൽ വിസ്മരിക്കുന്നു ഞാൻ
വർണ്ണ വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിച്ച
സ്വർണ ചന്ദ്രക്കല മണ്ണിൽ കുഴിച്ചിട്ട്
താണുവീണൊന്നുനമസ്ക്കരിച്ചീടവേ
പ്രാണദാതാവിനു പ്രാർത്ഥന ചൊല്ലിയും
നിത്യദു:ഖത്തിൻ്റെ മൺകലം പൊട്ടിച്ചു
സത്യമാർഗത്തിലേക്കിന്നിറങ്ങുന്നിതാ
കത്തിജ്വലിക്കും വിശപ്പു തിന്നന്തിയിൽ
പൊട്ടിക്കരയും തെരുവ്;വെളിച്ചങ്ങ -
ളില്ലാതെ തങ്ങളിൽ ഭോഗിച്ചൊടുങ്ങുന്ന
പട്ടിണി മാത്രം പുളക്കുന്ന വൻകര
അമ്മയെക്കാണാതുണർന്ന ബാല്യത്തിൻ്റെ
നന്മയെച്ചുട്ടെടുക്കുന്ന കാമാന്ധത
രാജാധികാരം നശിപ്പിച്ച നാടിൻ്റെ-
യാചാരഭംഗിയിലുമ്മ വെക്കുന്നു ഞാൻ!
അശ്വത്ഥമില്ലാതൊരുഗ്രതാപത്തിൻ്റെ-
യസ്വസ്ഥമൂർഛയിൽകൺതുറന്നീടവേ
ധർമസംഘശരണാക്ഷരശംഖൊലി
നൽകിയ ഗൗതമനല്ല ഞാനെങ്കിലും
ബോധി വൃക്ഷങ്ങളിൽ തീയലച്ചാർത്തുകൾ
വേരിനെപ്പോലും നശിപ്പിച്ച ഹിംസകൾ.....
പൊട്ടിക്കരയും തെരുവ്;വെളിച്ചങ്ങ -
ളില്ലാതെ തങ്ങളിൽ ഭോഗിച്ചൊടുങ്ങുന്ന
പട്ടിണി മാത്രം പുളക്കുന്ന വൻകര
അമ്മയെക്കാണാതുണർന്ന ബാല്യത്തിൻ്റെ
നന്മയെച്ചുട്ടെടുക്കുന്ന കാമാന്ധത
രാജാധികാരം നശിപ്പിച്ച നാടിൻ്റെ-
യാചാരഭംഗിയിലുമ്മ വെക്കുന്നു ഞാൻ!
അശ്വത്ഥമില്ലാതൊരുഗ്രതാപത്തിൻ്റെ-
യസ്വസ്ഥമൂർഛയിൽകൺതുറന്നീടവേ
ധർമസംഘശരണാക്ഷരശംഖൊലി
നൽകിയ ഗൗതമനല്ല ഞാനെങ്കിലും
ബോധി വൃക്ഷങ്ങളിൽ തീയലച്ചാർത്തുകൾ
വേരിനെപ്പോലും നശിപ്പിച്ച ഹിംസകൾ.....
കാലഭേദത്തിൻ കനൽച്ചൂടുപൊള്ളവേ
ആത്മസാക്ഷാൽക്കാരമാർഗമന്വേഷിച്ചു
ദീർഘയാനങ്ങളിൽ നീലിച്ചു തീരുന്നു
ഭാഗ്യമോരാത്ത തഥാഗത യാത്രകൾ...
ഭാവിയും ഭൂതവും വർത്തമാനത്തിൻ്റെ
യാഗപ്പുരകളിൽ വെന്തു തീരുമ്പൊഴും
നീയന്നരുളിയ സംഘബോധത്തിൻ്റെ
നീരൊഴുക്കുണ്ടോ പുനർജനിച്ചീടുവാൻ?
ആത്മസാക്ഷാൽക്കാരമാർഗമന്വേഷിച്ചു
ദീർഘയാനങ്ങളിൽ നീലിച്ചു തീരുന്നു
ഭാഗ്യമോരാത്ത തഥാഗത യാത്രകൾ...
ഭാവിയും ഭൂതവും വർത്തമാനത്തിൻ്റെ
യാഗപ്പുരകളിൽ വെന്തു തീരുമ്പൊഴും
നീയന്നരുളിയ സംഘബോധത്തിൻ്റെ
നീരൊഴുക്കുണ്ടോ പുനർജനിച്ചീടുവാൻ?
****** ********* ********
ശ്രീനിവാസൻ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക