നേരം പര പരാ വെളുത്തു തുടങ്ങിയതേയുള്ളൂ.
അങ്കമാലിക്ക് പോകുവാൻ ബസ് കാത്ത് കലൂർ സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് ഞാൻ അവരെ ആദ്യമായി കണ്ടത്.
ഏകദേശം 70വയസ്സു തോന്നിക്കുന്ന കുലീനത്വം തുളുമ്പുന്ന ഒരമ്മയും 22വയസ്സു തോന്നിക്കുന്ന സുമുഖനായ ഒരു യുവാവുമായിരുന്നു അവർ. മകൻ ആളുകളോട് എന്തോ പതുക്കെ ചോദിക്കുന്നുമുണ്ട്. അല്പസമയത്തിനുള്ളിൽ പയ്യൻ എനിക്കരികിലെത്തി. ചെവിയിൽ മന്ത്രിച്ചു. ' 'ചേട്ടാ അമ്മയ്ക്ക് മരുന്നു വാങ്ങുവാൻ പത്തുരുപതരാമോ''? അവന്റെ ആ ചെറിയ ആവശ്യം എന്നിൽ ഞെട്ടലുണ്ടാക്കി.ഞാൻ രൂപ കൊടുത്തു എങ്കിലുംആഢ്യത്തം തുളുമ്പുന്ന വേച്ചു വേച്ചു വരുന്ന അമ്മയുടെ ദയനീയ ഭാവവും അവന്റെ നിസ്സഹായ അവസ്ഥയും മരുന്ന് മേടിക്കാൻ ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ച എന്റെ പഴയ കാലവും ഒക്കെ എന്നിൽ ആ ദിവസം ഒത്തിരി അസ്വസ്ഥതയുണ്ടാക്കി. പിന്നീട് പല വട്ടം ... ഏകദേശം അഞ്ചു വർഷത്തോളമായി ഞാൻ അവരെ വൈറ്റിലയിലും തൃപ്പൂണിത്തുറയിലും കടവന്ത്രയിലും ഒക്കെ വച്ച് ഇതേ അവസ്ഥയിൽ കാണാറുണ്ടായിരുന്നു. എകദേശം 6 വർഷത്തോളമായി എന്റെ കൺമുന്നിൽ ഇവർ വന്നു പെടാറുണ്ട്. അടുത്ത കാലത്ത് ഒരു വൈകുന്നേരംബിവറേജസിൽ നിന്നും കുപ്പി വാങ്ങി അമ്മയേയും കൊണ്ട് ഓട്ടോറിക്ഷയിൽ പോകുന്ന മകനെ കണ്ടു. പയ്യൻ ഒത്തിരി വളർന്നു. കൂടുതൽ സുമുഖനുമായി.രണ്ടു ദിവസങ്ങൾക്കു മുമ്പ് തൃപ്പൂണിത്തുറയിൽ വച്ച് വീണ്ടും പഴയ അതേ ശൈലിയിൽ എന്നോട് രൂപ ചോദിച്ചു. ' "സഹോദരാ ഏകദേശം ആറു വർഷത്തോളമായി നിങ്ങളെ ഞാൻ നിരീക്ഷിച്ചു തുടങ്ങിയിട്ട്. ദൈവം ആരോഗ്യം നൽകിയിട്ടില്ലേ? ഇനിയെങ്കിലും ഈ പണി നിർത്തിയിട്ട് അമ്മയെ സംരക്ഷിച്ചു കൂടെ ?."ഞാൻ ചോദിച്ചു.എനിക്ക് ഇതിൽ പരം സന്തോഷം കിട്ടുന്ന ജോലി വേറെ ഇല്ല. ഉപദേശം കേൾക്കുവാൻ നേരമില്ല'' എന്നു പറഞ്ഞു കൊണ്ട് അടുത്തയാളുടെ അടുത്തേക്ക് അയാൾ നടന്നു. ഞാൻ അമ്മയുടെ നേർക്കു തിരിഞ്ഞു'' മകനെ ഉപദേശിച്ചു കൂടെ? " എന്നു ചോദിച്ചു. ഞാൻ ഇതുമായി ഇടപഴകി കഴിഞ്ഞു മോനേ.... എന്നു പറഞ്ഞു കൊണ്ട് അവരും ആൾക്കൂട്ടത്തിലേക്കു മറഞ്ഞു. ഭിക്ഷാടന മാഫിയകൾ പല രീതിയിൽ പ്രവർത്തിക്കുമ്പോൾ നെല്ലും പതിരും തിരിച്ചറിയാനാകാത്ത ചോദ്യചിഹ്നമായി നാം ഇതുപോലെ നിന്നു പോകും.......
By Hari Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക