കാതുകുത്തി എന്നെ വേദനിപ്പിച്ച
തട്ടാനെ എനിക്കു പേടിയായിരുന്നു.
തട്ടാനെ എനിക്കു പേടിയായിരുന്നു.
കാലം ഞാൻ പെണ്ണാണെന്ന്,
വീണ്ടും തെളിയിച്ചപ്പോൾ,
മാസന്തോറുമുണ്ടാകുന്ന
വയറ്റുനോവിനോട് എനിക്ക്
വെറുപ്പായിരുന്നു.
വീണ്ടും തെളിയിച്ചപ്പോൾ,
മാസന്തോറുമുണ്ടാകുന്ന
വയറ്റുനോവിനോട് എനിക്ക്
വെറുപ്പായിരുന്നു.
എനിക്കുമാത്രം കല്പിച്ച
അച്ചടക്കത്തോടും, ചാരിത്ര്യ ശുദ്ധിയോടും,
എനിക്ക്മാത്രം നിലനില്ക്കുന്ന
ചീത്തപ്പേരിനോടും, കളങ്കത്തോടും
എനിക്ക്, പുച്ഛമായിരുന്നു.
അച്ചടക്കത്തോടും, ചാരിത്ര്യ ശുദ്ധിയോടും,
എനിക്ക്മാത്രം നിലനില്ക്കുന്ന
ചീത്തപ്പേരിനോടും, കളങ്കത്തോടും
എനിക്ക്, പുച്ഛമായിരുന്നു.
പെറ്റവയറിനേയും, ജനിപ്പിച്ച അച്ഛനേയും,
ജീവിച്ച അന്തരീക്ഷത്തേയും വിട്ട്,
പുതിയ അന്തരീക്ഷത്തിലേക്ക്
പറിച്ചെറിയപ്പെടുമ്പോൾ,
എനിക്ക് നൊമ്പരമായിരുന്നു.
ജീവിച്ച അന്തരീക്ഷത്തേയും വിട്ട്,
പുതിയ അന്തരീക്ഷത്തിലേക്ക്
പറിച്ചെറിയപ്പെടുമ്പോൾ,
എനിക്ക് നൊമ്പരമായിരുന്നു.
എന്നിലെ ജീവനെ പുറംലോകംകാണിക്കാൻ,
ഞാനനുഭവിച്ച മരണവേദന,
എന്റെ കുഞ്ഞിന്റെ കരച്ചിലിൽ
ഇല്ലാതായപ്പോൾ,ഞാൻ അത്ഭുതപ്പെട്ടു.
ഞാനനുഭവിച്ച മരണവേദന,
എന്റെ കുഞ്ഞിന്റെ കരച്ചിലിൽ
ഇല്ലാതായപ്പോൾ,ഞാൻ അത്ഭുതപ്പെട്ടു.
ഈ നിമിഷത്തിൽ ഞാൻ മറക്കുന്നു,
പെണ്ണായതിന്റെ സകല വേദനകളും,
നമിക്കുന്നു, അമ്മയെന്ന
മഹാസത്യത്തിനേയും........
പെണ്ണായതിന്റെ സകല വേദനകളും,
നമിക്കുന്നു, അമ്മയെന്ന
മഹാസത്യത്തിനേയും........
രേവതി രൂപേഷ് ( രേരു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക