Showing posts with label Play. Show all posts
Showing posts with label Play. Show all posts

ഹാവൂ.....സമാധാനം!

No automatic alt text available.
ഒരു ചെറു നാടകത്തിന്റെ രൂപമാണ് ഇത്തവണ പണിക്കത്തി.

--------------------------------
ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിൽ കയറി വന്ന് കസേരയിൽ ചാരി, മൂരി നിവർന്ന് ഗോപീകൃഷ്ണൻ:
അമ്മേ.....ഭഗവതീ...
എന്തോ... (പശ്ചാത്തലത്തിൽ ശബ്ദം)
ഒരു ഞെട്ടലോടെ ഗോപീകൃഷ്ണൻ തിരിഞ്ഞ് ചുറ്റും നോക്കുന്നു. :
ഹാരാ...
ഞാൻ തന്നെ...എന്നെ വിളിച്ചില്ലേ...(ശബ്ദം)
വീണ്ടും ചുറ്റും നോക്കുന്നു. പേടിയോടെ.. : ഞാനോ....നിങ്ങളാരാണെന്ന് പറയണതല്ലേ നല്ലത്...
ഞാൻ ഭഗവതിയാ..(ശബ്ദം)
പേടി കൗതുകമാവുന്നു. ശബ്ദത്തിൽ കൗതുകം... ഭാര്യയോട് പറയുന്ന പോലെ..
പിന്നേ...ഒളിച്ചിരിക്കാണ്ട് ഇങ്ങ് വാടി പെണ്ണേ..
നീ പേടിക്കും..(ശബ്ദം)
അമ്പരപ്പോടെ..: നീ ന്നോ..
ഒരു അമർത്തിച്ചിരി : പേടിക്കാനോ...
കളിയാക്കി : എന്നാ വെല്യ ഭഗവതി മനുഷ്യവേഷത്തിലിങ്ങോട്ട് എഴുന്നള്ളിയേ...
വരട്ടെ.? (ശബ്ദം)
ഗോപീകൃഷ്ണൻ: ആ..വാ...
ഒരു സ്ത്രീ സ്‌റ്റേജിലേക്ക് വരുന്നു..
ഗോപി ഞെട്ടലോടെ ചാടിയെഴുന്നേൽക്കുന്നു..:
അയ്യോ നീയാരാ...
ഞാൻ പറഞ്ഞില്ലേ...... ഭഗവതിയാ..
ഗോപീകൃഷ്ണൻ: ഭഗവതിയോ...ഏതു ഭഗവതി...എന്തു ഭഗവതി... പോയേ..പോയേ... സത്യം പറയെടീ... ഇതെങ്ങനെ അകത്തു കേറി?
ഭഗവതി : ഗോപി കേട്ടിട്ടില്ലേ...ദൈവങ്ങൾക്ക് എവിടേം കേറാം...എന്തും അറിയാം...
ഗോപി സംശയത്തോടെ...: എന്തും അറിയാമെന്നോ....എന്നാ ഇപ്പോ ഞാൻ എന്താ വിചാരിക്കണേന്നു പറഞ്ഞേ..
ഭഗവതി : സമയം ആറുമണിയായി...സുനിത വരാറായി എന്നല്ലേ....
ഒരു ഞെട്ടലോടെ...: അയ്യോ അതു തന്നെ....വേഗം പൊക്കോ....അവളു നമ്മളെ രണ്ടാളേം ഒരുമിച്ച് കണ്ടാൽ പ്രശ്‌നാ...അല്ലെങ്കിൽ തന്നെ എന്നെ അത്ര വിശ്വാസമില്ല..
ഭഗവതി ആത്മഗതം പോലെ.. : കൈയിലിരിപ്പും അത്ര നല്ലതല്ലല്ലോ..
ഉറക്കെ..: എന്തായാലും വിളിച്ചതല്ലേ...ഒരു വരം ചോദിച്ചോ...തന്നേച്ചും ഞാൻ പൊയ്‌ക്കോളാം..
ഗോപീകൃഷ്ണൻ: വരോ....വരമൊന്നും വേണ്ട..ഇപ്പോ പോയിത്തന്നാ മതി...
ഭഗവതി : അതു പറ്റില്ല. വരം കൊടുക്കാതെ ഇനി എനിക്ക് പോകാൻ പറ്റില്ല...
ഗോപീകൃഷ്ണൻ: ഹോ....ഇതു വെല്യ പാടായല്ലോ...എന്നാ ഒരു കാര്യം ചെയ്യ് ഇനി ഇതുപോലെ ആരെങ്കിലും വിളിച്ചാ..ചോദ്യോം പറച്ചിലുമൊന്നും വേണ്ട...നിങ്ങളെപ്പോലെ ദൈവങ്ങളും ഗന്ധർവന്മാരും അങ്ങനെയുള്ളവരും ആരാണോ വിളിക്കണേ അവരുടെ പോലത്തെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടേച്ചും കാര്യം പറഞ്ഞിട്ട് പോയേക്കണം...
ഭഗവതി : ഇതാണോ വേണ്ട വരം...
ഗോപീകൃഷ്ണൻ: അതെ...
ഭഗവതി : തഥാസ്തു...
ഗോപീകൃഷ്ണൻ: എന്ത്?
ഭഗവതി : അങ്ങനെ തന്നെ നടക്കട്ടേന്ന്...
പെട്ടെന്ന് ഒരു കോളിംഗ് ബെല്ലിന്റെ ശബ്ദം...ഗോപി ഭയചകിതനാകുന്നു. അക്ഷോഭ്യയായി നിൽക്കുന്ന ഭഗവതിയുടെ അടുത്ത് ചെന്ന് പറയുന്നു... : പ്ലീസ്...ഒന്നു പോയിത്താ....അവളു വന്നു....നമ്മളെ രണ്ടിനേം കൂടെ കണ്ടാ ആകെ പ്രശ്‌നാ...അതാ...പ്ലീസ്...
അങ്ങോട്ടുമിങ്ങോട്ടും പരിഭ്രാന്തനായി ഓടുന്ന പോലെ...
ഇതിനിടെ സ്‌റ്റേജിലേക്ക് ജോലികഴിഞ്ഞ് വരുന്ന വേഷത്തിൽ സുനിത കയറി വരുന്നു...കയറി വരുമ്പോഴേ പരിഭ്രാന്തനായ ഗോപീകൃഷ്ണനെയും സുന്ദരിയായ യുവതിയെയും കണ്ട് അമ്പരക്കുന്നു.. ഗോപിയെ ദേഷ്യത്തോടെ നോക്കുന്നു....പിന്നെ ചോദിക്കുന്നു...:
ആരാ ഇവള്?
തിരിഞ്ഞ് ഭഗവതിയെ നോക്കി: ആരാടീ നീ...
കുനിഞ്ഞ മുഖത്തോടെ ഗോപി..: ഭഗവതിയാണെന്നു പറഞ്ഞാ നീ ഇപ്പോ വിശ്വസിക്കുവോ..
ദേഷ്യത്തോടെ സുനിത : ഭഗവതിയോ....മനുഷ്യാ എന്റെ തനി സ്വഭാവം പുറത്തെടുപ്പിക്കല്ലേ....
തിരിഞ്ഞ് ഭഗവതിയെ നോക്കി..: ഇവളോടാ എനിക്ക് ചോദിക്കാനുള്ളത്...ആരാടീ നീ
ഭഗവതി: ഞാൻ ഭഗവതി...ഗോപി വിളിച്ചിട്ടു വന്നതാ...
സുനിത: അതെനിക്കു മനസ്സിലായി ഇങ്ങേരു വിളിച്ചിട്ടു വന്നതാണെന്ന്...ഇങ്ങേർക്കുള്ളത് ഞാൻ പിന്നെ കൊടുത്തോളാം...എന്താ നിനക്കിവിടെ പരിപാടി?
ഇതിനിടെ ഗോപി : ഭഗവതി ഒരു വരം തന്നിട്ടു പോയ്‌ക്കോളാം എന്ന് പറഞ്ഞ് അങ്ങനെ നിന്നതാ....
സുനിത കടുപ്പത്തിൽ : വരോ...
ഭഗവതിയോടായി...: വരോം വേണ്ട ഒരു കുരോം വേണ്ട...
ഗോപിയോട് : ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട
ഗോപി..സംസാരത്തിൽ അദ്ഭുതഭാവത്തോടെ : സത്യായിട്ടും ഭഗവതിയാടീ...
സുനിത...തലമുടിയിൽ അമർത്തിപ്പിടിച്ച് : ദേ ചെകുത്താനേ.. എന്നേക്കൊണ്ടൊന്നും പറയിപ്പിക്കരുത്!...
പെട്ടെന്ന് ഒരു ശബ്ദത്തോടെ സ്‌റ്റേജിലേക്ക് ഒരു സുമുഖൻ കടന്നു വരുന്നു. ടീഷർട്ടും ജീൻസും വേഷം..
ഞാനെത്തീ.....
ഗോപിയും സുനിതയും ഞെട്ടി തിരിഞ്ഞു നോക്കുന്നു. ഭഗവതിയ്ക്കു കുലുക്കമൊന്നുമില്ല.
രണ്ടാളും ഒരുമിച്ച് :
അയ്യോ...ഇതാരാ....
ഭഗവതി..: അതവനാ...ആ ചെകുത്താൻ...
ചെകുത്താൻ..: നിങ്ങളല്ലേ എന്നെ വിളിച്ചേ..
സുനിത: ഞാനോ...
ഒന്നാലോചിച്ച്...ഇങ്ങനെയാണോ ചെകുത്താൻ
ഗോപി: സത്യം പറയെടീ...ഇവൻ നിന്റെ കൂടെ വന്നതല്ലേ...
സുനിത: ദേ മനുഷ്യാ...വൃത്തികേട് പറയരുത്...ഇത് ആരാണെന്ന് എനിക്ക് അറിയുക കൂടിയില്ല.
ഭഗവതി: നിങ്ങൾക്ക് അറിയാൻ സാദ്ധ്യതയില്ല...ഇത് ഒറിജിനൽ ചെകുത്താൻ തന്നെയാ...
ചെകുത്താൻ: ഇങ്ങേരു പറഞ്ഞതനുസരിച്ച് ഈ കുന്തമൊക്കെ വലിച്ചു കേറ്റാൻ എന്തൊരു പാടാ പെട്ടേ..കുന്തവും കൊമ്പും പുറത്ത് ഒളിച്ചു വയ്ക്കുകേം ചെയ്തു.. വാലാണെങ്കിൽ ഈ ജീൻസിനകത്ത് ചുറ്റിക്കെട്ടി വെച്ചേക്കുവാ..
സുനിത പേടിച്ച് ഗോപിയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു...: എന്താ ചേട്ടാ ഇതൊക്കെ...
ഗോപി : എനിക്കറിയാൻ മേലടീ...ഞാൻ വിളിച്ചിട്ടാ ഇവരു വന്നെ...അറിഞ്ഞോണ്ടു വിളിച്ചതല്ല....
സുനിത: ഇനി നമുക്ക് ആവശ്യമില്ലാതെ വഴക്കുണ്ടാക്കണ്ട....
ഗോപി: അതെ...നമ്മളു വഴക്കുണ്ടാക്കുന്നതാ ഈവക എല്ലാ പ്രശ്‌നത്തിനും കാരണം...
ഒന്നാലോചിച്ച് : പക്ഷെ ഇവരെ എങ്ങനെ പിണക്കാതെ പറഞ്ഞു വിടും?
ചെകുത്താൻ: ഞങ്ങളെ പറഞ്ഞു വിടാനാണോ? സിമ്പിൾ...ഒരു വരം ചോദിച്ചാ പോരെ...
ഭഗവതി: അതെ...ഒരു വരം ചോദിച്ചാൽ മതി..
സുനിത: അപ്പോ രണ്ടാളോടുമായി രണ്ടുവരം ചോദിക്കണ്ടെ?
ചെകുത്താനും ഭഗവതിയും മുഖാമുഖം നോക്കുന്നു. പിന്നെ ഭഗവതി പറയുന്നു.
വേണമെന്നില്ല...ഒറ്റ വരം ചോദിച്ചാൽ മതി.
ഗോപിയും സുനിതയും പരസ്പരം കുശുകുശുക്കുന്നു..
പിന്നെ ഗോപി പറയുന്നു.. :
എന്നാ...ഇനി നിങ്ങളെ ആരെങ്കിലും വിളിച്ചാൽ വിളിച്ചയാൾക്കു മാത്രം കാണാൻ പാകത്തില് സിറ്റുവേഷനൊക്കെ നോക്കി ചോദിച്ച് സമ്മതം വാങ്ങിയേച്ചും മാത്രമേ പ്രത്യക്ഷപ്പെടാവൂ...
ഭഗവതിയും ചെകുത്താനും മുഖാമുഖം നോക്കുന്നു.
ഭഗവതി: ഓകെ..
ചെകുത്താൻ : ഡബിൾ ഓകെ..
ഗോപി: എന്നാ ശരി.
കൈ കൂപ്പുന്നു..
ചെകുത്താനും ഭഗവതിയും പുറത്തേക്കു പോകുന്നു.
ഗോപി സുനിതയോട് : ഹോ...എന്തൊക്കെയാ ഇവിടെ നടന്നേ...
സുനിത: എനിക്കറിയാൻ മേലാ...എന്തായാലും ഇനി നമ്മൾക്ക് അടികൂടണ്ട...
ഗോപി: ശരിയാ....
ഒന്നു നിർത്തി: എന്നാ നീ ഒരു ചായയിട്..ഞാൻ പോയി ഒന്നു കുളിക്കട്ടെ....
സുനിത: കുളിക്കണതൊക്കെ കൊള്ളാം....വെറുതെ അവരേം ഇവരേം ഒന്നും വിളിക്കാൻ നിക്കണ്ട....
രണ്ടാളും ചിരിച്ചുകൊണ്ട് പുറത്തേക്കു പോകുന്നു.
പണിക്കത്തി അഥവാ പണിക്കരുടെ കത്തി.

തിരുമുറിവുകൾ -നാടക രൂപാന്തരണം



കഥ: ഉദയശങ്കർ
ബുക്ക്: കാറ്റു വീഴ്ചയുടെ നാനാർത്ഥങ്ങൾ
നാടക രൂപാന്തരണം: സാബു അരൂർ
തിരുമുറിവുകൾ

കഥ: ഉദയശങ്കർ
ബുക്ക്: കാറ്റു വീഴ്ചയുടെ നാനാർത്ഥങ്ങൾ
നാടക രൂപാന്തരണം: സാബു അരൂർ
തിരുമുറിവുകൾ
* - * - * - * - * - * - *
രംഗം-1
-------------
കർട്ടൻ ഉയരുമ്പോൾ അന്ധകാരം.വ്യാഖ്യാതാവിൻ്റെ ശബ്ദം ഉയർന്നു കേൾക്കാം.
" ഇത്.. അപ്പമല...... പശിയുടെ തേർവാഴ്ചക്കാലത്ത് ദൈവം അപ്പമായി അവതരിച്ചിരിക്കാം. അങ്ങനെ മലബ്രഹ്മങ്ങളുടെ വനഭൂമി അപ്പ മലയായി ഇതിൻെറ താഴ്വരയിൽ വിന്ധ്യാ -ശത് പുരനിരകളുടെ മടിത്തട്ടും അതിനെ തൊട്ടൊഴുകുന്ന അമ്മദൈവപ്പുഴയുമുണ്ട്. അതിൻ്റെ തീരത്ത് ആരണ്യത്തിൻ്റെ കരിന്തഴകളിലും മണ്ണിലും ലയിച്ച് അനേകം ഗോത്ര സമൂഹങ്ങൾ പാർത്തിരുന്നു. അവരുടെ പ്രാക്തന കനവുകളിലേക്ക്, ഐതിഹ്യങ്ങളിലേക്ക് അശാന്തമായ മഞ്ഞു കാറ്റുകൾ ആഞ്ഞുവീശുന്നു."
രംഗത്ത് വെളിച്ചം ' ക്രൂശിത രൂപത്തിനു മുൻപിൽ പ്രാർത്ഥനാനിരത ഭാവത്തോടെ മദർ സുപ്പീരിയർ നിലകൊള്ളുന്നു.
പശ്ചാത്തലത്തിൽ അശരീരി
മറിയം''... ഇഹത്തിലെ പാപം ചുമക്കുവാൻ വന്ന കാരുണ്യവാൻ്റെ കുഞ്ഞാടാണുനീ"
മറിയം - :( കണ്ണുകൾ നിറഞ്ഞു തുളുമ്പി ഇടറിയ ശബ്ദത്തിൽ ) തിരുമുറിവുകളുടെ വിശുദ്ധി ഞാൻ അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു പിതാവെ.. വാത്സല്യത്തിൻ്റെ സ്പർശം അവർക്ക് നൽകേണമേ... നിന്ദിതരെ എന്നും കാത്തു കൊള്ളണമെ
അശരീരി - :മനുഷ്യൻ അധർമ്മത്തെ ഉഴുതിളക്കി വിന വിതയ്ക്കുന്നു. അതു തന്നെ കൊയ്യുന്നു. പ്രകൃതിക്കു പോലും ക്രമം തെറ്റിയത് അതുകൊണ്ടാവാം. പുഴകൾ മണൽത്തിട്ടകളായി.. മഴ വള്ളികൾ കരിഞ്ഞു. നീരുറവകൾ ആവിയായി. കനിവിൻെറ തളിരും പൊഴിഞ്ഞു വീണു.
മറിയം - :(ആത്മഗതം)വിശുദ്ധൻെറ ചോര ഇഹത്തിന് ഇനിയും ആവശ്യമുണ്ട്.
അശരീരി -: മറിയമേ...മല ബ്രഹ്മങ്ങളുടെ മലമുടിയിലും ഈ ലോകത്തിലും കാറ്റു വീഴ്ച ഉറഞ്ഞു കൊണ്ടേയിരിക്കും. വിരാമമില്ലാത്ത മനുഷ്യഹത്യയ്ക്ക് അറുതിവരുവോളം.. കരുണയുടെ ചിദംബര ദീപങ്ങളെ തെളിക്കുവോളം
രംഗത്തേയ്ക്ക് മറ്റൊരു സിസ്റ്റർ കടന്നു വരുന്നു.
സിസ്റ്റർ -: സമയം പാതിരാവായ് മദർ
മറിയം - :കുട്ട്യേ... നീ ഉറങ്ങിയില്ലെ.. കിടന്നോളു .ഞാൻ കുറച്ചു കഴിഞ്ഞേയുള്ളു.
സിസ്റ്റർ -: മദർ ....
മറിയം - :എനിക്ക് ഒറ്റയ്ക്കാവാൻ തോന്നണു.. മനസ്സിൽ അകാരണമായി ശോകം കിടന്നു വിങ്ങുമ്പോൾ എനിക്ക് ഏകാകിനിയാവണം. സ്വന്തം മനസ്സുമായി സംസാരിക്കണം.എനിക്കു മാത്രമായ മുറി.. എനിക്കു മാത്രമായ ലോകം.. എനിക്കു മാത്രമായ ധർമ്മശാസനകൾ '... നീതി വചനങ്ങൾ ... പൂർവ്വജൻമ സ്മൃതികൾ
( പെട്ടെന്ന് വാതിലിൽ മുട്ടുകേൾക്കുന്നു. മദറിൻ്റെ മുഖത്ത് നിസംഗഭാവം. സിസ്റ്ററിൻ്റെ മുഖത്ത് പരിഭ്രാന്തി .മുട്ടിൻെറ ശക്തി കൂടുന്നു.)
സിസ്റ്റർ -: മദർ .: വാതിൽ തുറക്കണ്ട ( വാക്കിൽ ഇടർച്ച)
മറിയം - :ഇവിടെ ഇതൊക്കെ പതിവാണു കുട്ട്യേ.. നീ ഇവിടെ വന്നിട്ട് ഒരാഴ്ചയല്ലേ യാ യുള്ളു. നിൻ്റെ നാട്ടിലെ പോലെയല്ല. എല്ലാം പരിചയമാകുമ്പോൾ ശരിയാകും. നീ കുറച്ച് റൊട്ടിയും പഴവും എടുത്ത് മേരിയേം വിളിച്ചോണ്ടു വാ
സിസ്റ്റർ -:( വാതിക്ക ലേക്ക് കൈചൂണ്ടി ) ശൂലമേന്തിയ വേട്ടക്കാർ
മറിയം - :അന്നേ .. ഭയത്തിന് കീഴ്പ്പെട്ടിട്ട് കാര്യമില്ല. താഴുതുറക്കുകയേ നിവൃത്തിയുള്ളു. അവർ ശക്തരാണ്. അവരെ പ്രകോപിപ്പിക്കുന്നത് യുക്തിയല്ല
(മദർ വാതിൽ തുറക്കുന്നു. വേട്ടക്കാർ ആക്രോശത്തോടെ അകത്തേക്കു വരുന്നു. അതിൽ പ്രധാനി )
പ്രധാനി - :മറ്റ് കന്യാസ്ത്രീകളെവിടെ... എല്ലാവരോടും ഹാജരാകാൻ പറയു .
മറിയം - :( താഴ്മയോടെ ) അവരെ ഈ നിമിഷം തന്നെ വരുത്താം. അസമയമാണെങ്കിലും മക്കൾ അപ്പക്കുന്ന് കയറി വരുന്നതല്ലേ. എന്തെങ്കിലും കഴിക്കുകയും കുടിക്കുകയും ....?
വേട്ടക്കാർ - :( കരഘോക്ഷമോടെ ) ആവാം.. ഒരു സദ്യോൽസവം തന്നെയാവാം. ഹാ.. ഹാ ഹ
(അന്നപഴവും റൊട്ടിയും തളികയിൽ മേശപ്പുറത്ത് കൊണ്ടുവയ്ക്കുന്നു.)
മറിയം - :നിങ്ങൾക്കേവർക്കുമുള്ള അപ്പമുണ്ടാവില്ല. പഴങ്ങളുണ്ട്.
പ്രധാനി - :എവിടെ മറ്റ് കന്യാസ്ത്രീകൾ
(മറിയം ശൂലത്തിലെ രക്തക്കറ കണ്ടിട്ട് പിറുപിറുപ്പോടെ )
''ഏതോ ത്യാഗിയുടെ രക്തമാണത്"
പ്രധാനി - :( രോക്ഷത്തോടെ ) ഈ രക്തം ഞങ്ങളുടെ മാർഗ്ഗത്തെ തടസ്സപ്പെടുത്തിയ ഒരു വൃദ്ധൻ്റെതാണ്. അവൻ പച്ച മലയൻ... നിങ്ങളവനെ പാട്ടിലാക്കി.
മറിയം - :ഇടറി വീഴുന്നവനെ കാരുണ്യം കൊണ്ട് താങ്ങി.. വിറയ്ക്കുന്ന കാൽമുട്ടുകളെ ഉറപ്പിച്ചു നിർത്തി.. മകനേ.. ദൈവം നീതിമാനായ വിധിയാളൻ.
പ്രധാനി - :ഇത്തരം നാമങ്ങളൊക്കെ ഉരവിട്ട് നിങ്ങളവരെ വരുതിയിലാക്കി. ഇ നി ഞങ്ങളുടെ ന്യായവിധി ഇവിടെ പാoമാകും
( ഉള്ളിൽ നിന്ന് മറ്റ് കന്യാസ്ത്രീകൾ കടന്നു വരുന്നു.)
പ്രധാനി - :( കുന്തം കുലുക്കി ) നിങ്ങൾക്കെതിരെ ഒട്ടേറെ കുറ്റങ്ങളുണ്ട്. ജൻമികളുടെ പരമ്പരാഗതമായ അവകാശമാണ് ഈ അടിമകളായ ആദിവാസികൾ നിങ്ങളവർക്ക് അക്ഷരവും വസ്ത്രവും മരുന്നും ദാനം ചെയ്തു. കൈത്തൊഴിൽ പഠിപ്പിച്ചു.ഈ അന്യായങ്ങൾകർമ്മമായ് സ്വീകരിച്ചു.കൂട്ടത്തോടെ പാട്ടിലാക്കാനുള്ള കൂടോത്രം.. അല്ലെ..?
മറിയം - :ദുഷ്ടതയിൽ പ്രസാദിക്കുന്ന ഒരു ദൈവവുമില്ലല്ലോ.ദരിദ്ര്യനെ ദ്രോഹിക്കുന്നവൻ തൻ്റെ സൃഷ്ടാവിനെ അപമാനിക്കുന്നവനല്ലേ...?
പ്രധാനി - :വെട്ടൊന്ന്.. മുറി രണ്ട്. ഹ ഹ ഹ. രണ്ട് ദിവസങ്ങൾക്കു മുന്നേ ഏഴ് ആദിവാസി പെൺകുട്ടികളെജൻ മികൾ ദേവദാസികളായി നിശ്ചയിച്ചിരുന്നു. നിങ്ങളവർക്ക് അഭയം നൽകി. ആ ആദിവാസികളെ ഞങ്ങൾക്ക് വിട്ടുതരണം..ഇത് ജൻമിയുടെ കൽപ്പനയാണ്.
മറിയം' - :നിഷ്കരുണം ജൻമികൾക്ക് പിച്ചിച്ചീന്തേണ്ട ജൻമങ്ങൾ. പിന്നെ ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാനുള്ള കൗമാരം കഴിയാത്ത ആ കുട്ടികൾ ജീവൻ യാചിച്ച് '.. അഭയം യാചിച്ച്... ഓടിയെത്തിയതാണിവിടെ.അവരെ ഞാൻ ബലിയർപ്പിക്കണമെന്നോ ...?
(തിരിഞ്ഞ് ക്രൂശിത രൂപത്തിലേക്ക് നോക്കി തുടരുന്നു )
" പാവപ്പെട്ടവനോട് മനസ്സു കാണിക്കുന്നവൻ ദൈവത്തെ മാനിക്കുന്നു. ഞങ്ങൾക്കാരെയും കുരുതി കൊടുക്കുവാനാകില്ല."
പ്രധാനി - :( മേശപ്പുറത്തു നിന്ന് വിശുദ്ധ ഗ്രന്ഥമെടുത്ത് ഉയർത്തിക്കൊണ്ട് )
"ഇത് അഗ്നിവിഴുങ്ങട്ടേ .. അഗ്നിസാക്ഷിയായി വിധിയിതാ നടപ്പിലാക്കുന്നു. ഞങ്ങൾക്ക് നിങ്ങളുടെ ഏഴു മുദ്രകളാൽ പൂട്ടപ്പെട്ട രതി യുടെ അപ്പമാണ് വേണ്ടത്.
മറിയം - :മകനെ.. ജീവിത തൃഷ്ണകൾ വെടിഞ്ഞ്‌ ധ്യാനിച്ച്.. പ്രതിഫലേച്ഛയില്ലാതെ കർമ്മം ചെയ്യുന്ന ദരിദ്ര്യരുടെ അമ്മമാരാണ് ഞങ്ങൾ. അമ്മയോട് മകൻ്റെ രതി നീചമാണ്. ആ അപ്പം കൊണ്ട് നിങ്ങൾ പാപികളാവരുത്.
( പെട്ടെന്ന് രംഗത്ത് വെളിച്ചം കെടുകയും തെളിയുകയും ചെയ്യുന്നു' കാളക്കഴുത്തുമായി സിസ്റ്റർമാർക്കു ചുറ്റും ആർത്തിരമ്പുന്ന വേട്ടക്കാരുടെ ഹുങ്കാര ശബ്ദം.. നിലവിളികൾ' പശ്ചാത്തലത്തിൽ വയലിൻ നാദം ആരോഹണത്തിൽ നിന്ന് അവരോഹണത്തിലെത്ത വേവിശുദ്ധ ഗ്രന്ഥം തീയിലെരിയുന്ന വെളിച്ചത്തിൽ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന അമ്മമാരെ കാണാം.. ക്രൂശിത രൂപത്തിൽ നിന്ന് ചോര അവർക്കിടയിലേക്ക് ഒഴുകി പരക്കുന്നതാണ് വെളിച്ചം വരുമ്പോളുള്ള ദൃശ്യം.പശ്ചാത്തലത്തിൽ ഒരു ഈരടി ഉയർന്നു കേൾക്കാം.
" പാപത്തിൻ തേർവാഴ്ച തുടരുമീ ഭൂവിൽ
തിരുമുറിവിൻ ശോണം പരക്കുന്നു (2)
മെല്ലെ .. മെല്ലെ ..പാട്ടിൻ്റെ താളത്തിൽ കർട്ടൺ താഴുന്നു '
* ശുഭം *
NB - :ആദ്യന്തം നാടകീയ ഭാഷയിൽ രചിക്കപ്പെട്ട ഈ ചെറുകഥയിൽ അത്യാവശ്യം ക്രമപ്പെടുത്തലുകൾ മാത്രമേ ഞാൻ നടത്തിയിട്ടുള്ളു. രംഗ സാധ്യത മുന്നിൽ കണ്ട് ചില്ലറ കൂട്ടിച്ചേർക്കലുകൾ ഞാൻ ചെയ്തിട്ടുണ്ട്.

By: Sabu Aroor

കുടുംബശ്രീ (നാടകം)

By: Suresh Puthenvilayil    കുടുംബശ്രീ (നാടകം)
നളിനി,ലക്ഷമി,സൂസന്‍,ജെസ്സി,ലേഖ, ഗ്രഹനാഥ ഹിമ (കഥാപാത്രങ്ങള്‍)
ജെസ്സി... നളിനേച്ചിയേ ഇന്നെവിടാ നമുക്ക് ജോലി
നളിനി...അത് ഹിമയുടെ വീട്ടില്‍ അവരുടെ പറമ്പൊന്ന് വൃത്തിയാക്കണം അവരുടെ ഭര്‍ത്താവുവരുവല്ലെ വിദേശത്തൂന്ന്.
സൂസന്‍ ....ആണോ
അവരുടെ വീട്ടിലേയ്ക്കാണെങ്കില്‍ ഞാനില്ല.
ജെസ്സി...അതെന്താ
ലക്ഷമി...അതെ ഇവള് അവരുടെ അടുത്തൂന്ന് കാശ് കടം വാങ്ങിയിരുന്നു അതു കൊടുത്തു കാണില്ല അതായിരിക്കും.
സൂസന്‍...അതല്ല അവരുടെ ഒടുക്കത്തെ പത്രാസ്സും പൊങ്ങക്കച്ചവും സഹിക്കാന്‍ വയ്യ.
ഇന്ന് മുഴുവന്‍ അതു കേള്‍ക്കണമല്ലോ.
ലക്ഷമി... കടം വാങ്ങിയതല്ലെ കുറച്ചു പൊങ്ങച്ചം കേള്‍ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.
ജെസ്സി...അതെയതെ
എല്ലാവരും ചിരിക്കുന്നു.
ഹിമേച്ചീ....
ങാ.. നിങ്ങളെത്തിയോ എന്നാല്‍ പണി തുടങ്ങിക്കോ.
ഹിമ...ഹോ എന്തൊരു ചൂടാ ഏസീന്ന് പുറത്തിറങ്ങാന്‍ വയ്യ.സോളാര്‍ പാനല്‍ വെച്ചത്കൊണ്ട് കറണ്ട് കട്ട് പേടിക്കെണ്ട.
എന്നാല്‍ ഞാന്‍ അടുക്കളേലോട്ട് ചെല്ലട്ടെ ഉച്ചക്കത്തേയ്ക്ക് ആട്ടിറച്ചിയാ എന്താ വില ഹോ...
സൂസന്‍....ലക്ഷമിയോട് (പതിയെ) ദേ ആ പെണ്ണുംമ്പിളള തുടങ്ങി.
അവര് വാതുറക്കുന്നത് ആഹാരം കഴിക്കാനും പൊങ്ങച്ചം പറയാനും മാത്രമാണെന്ന് തോന്നുന്നു.
ലക്ഷമി..എടീ കുശുംമ്പി വിട്ടേരടി
അവര് നിന്നെ കണ്ടിട്ടും കടംവാങ്ങിയ കാശ് ചോദിച്ചില്ലല്ലോ മറന്നുകാണും.
സൂസന്‍...മറന്നതൊന്നും ആയിരിക്കില്ല.
പൊങ്ങച്ചം പറഞ്ഞു തീര്‍ത്തിട്ടു വേണമല്ലോ കാശുചോദിക്കാന്‍ അതിങ്ങനെ ടീവി സീരിയലു പോലെ കിടക്കുവല്ലെ.
നളിനി....സീരിയലെന്ന് കേട്ടപ്പോളാ ഓര്‍ത്തെ ഇന്നലെ ചന്ദനമഴ കണ്ടില്ല എന്തായടീ ലക്ഷമി.
ജെസ്സി...എടീ പിളളാരെ ജോലിതീര്‍ക്ക്.
ജെസ്സി...ലേഖക്കെന്തു പറ്റി വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു മിണ്ടാട്ടമില്ല എന്താടീ.
ലക്ഷമി..അതെ ഞാനും ശ്രദ്ധിച്ചു എന്താചേച്ചി
ലേഖ (വിതുമ്പിക്കൊണ്ട്)
ഒന്നൂല്ല.
നളിനി....ഒന്നൂല്ലെ പിന്നെന്തിനാ നീ കരയുന്നെ.
നാലുപേരും ലേഖയ്ക്കുചുറ്റും കൂടി.
നളിനി... എന്തു പറ്റിമോളെ
നമ്മള്‍ അഞ്ചാളും എല്ലാകാര്യങ്ങളും തുറന്നു പറയാറുണ്ടല്ലോ പറ എന്താ പറ്റിയത്.
ലേഖ....ഇന്നലെ ചന്ദ്രേട്ടനെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയി.
ലക്ഷമി... എന്നിട്ട്..?
ലേഖ...ഹൃദയവാല്‍വിന് ഉടനെ ഓപ്പറേഷന്‍ വേണമെന്നാണ് പറഞ്ഞത്.
കുറേപണം ചിലവാകും
ഞാന്‍ കൂട്ടിയാല്‍ കൂടില്ല.
ലേഖ വിതുമ്പുന്നു.
ജെസ്സി... ഇനി ഇപ്പോളെന്തുചെയ്യും?
ലേഖ...എന്തുചെയ്യണമെന്ന് ഒരു എത്തുംപിടിയുമില്ല.
നളിനി..ദൈവം എന്തെങ്കിലും ഒരു വഴിയുണ്ടാക്കിത്തരും കൊച്ചെ വിഷമിക്കാതെ.
സൂസന്‍ലേഖയോട്...മോളവിടെ ഇരുന്നോ ഞങ്ങള്‍ ജോലി ചെയ്തോളാം.
ഗ്രഹനാഥ ഹിമ വരുന്നു
ഹിമ...ഊണ്കാലായി.
എല്ലാരും വരിക.
ഹിമ ലേഖയെ നോക്കി ഇതെന്താ ആ കുട്ടിക്ക് സുഖമില്ലെ നളിനി.?
നളിനി... അതിനുമഃനപ്രയാസം.
ഹിമ ...എന്തുപറ്റി ?
നാലുപേരുംകൂടി ഹിമയോട് കാര്യങ്ങള്‍ പറയുന്നു.
ഹിമ ഒരു നെടുവീര്‍പ്പോടെ
ഇപ്പോള്‍ നിങ്ങള്‍ ആഹാരം കഴിക്ക്.
ജോലികള്‍ തീര്‍ത്ത് അവര്‍ കൂലി വാങ്ങി‍ മടങ്ങാന്‍ നേരം.
ഹിമ.. ലേഖ അവിടെ നില്‍ക്കൂ അഞ്ചുപേരും നില്‍ക്കുന്നു.
ഹിമ ലേഖയോടായി...പണത്തിന്‍െറ കാര്യമോര്‍ത്ത് വിഷമിക്കെണ്ടാട്ടോ.
എത്രയും പെട്ടെന്ന്ഓപ്പറേഷന്‍ നടത്തിക്കോളൂ പണം ഞാന്‍തരാം.
പിന്നെ ഇതിന് പലിശവേണ്ട കേട്ടോ മുതലും.
കാര്യംഎന്നെ അറത്തകൈയ്ക്ക് ഉപ്പുതേയ്ക്കാത്തവള്‍ കൊളളപ്പലിശക്കാരി പൊങ്ങച്ചക്കാരി എന്നൊക്കെപ്പറയുമെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളിലല്ലെ നമ്മള്‍ സഹായിക്കേണ്ടത്.
ലേഖ...വിതുമ്പിക്കൊണ്ട് ചേച്ചീ.
ഹിമ..അപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പോകൂ.
തിരികെ പോകുന്നതിനിടയില്‍ നാലാളുംകൂടി ലേഖയോട് ഇവരെന്തിനാവും ഇത്രയും രുപ തരുന്നത് ഇവര്‍ക്കെന്തുപറ്റി.
ഹിമ തിരിഞ്ഞ് വീടിനുളളിലേയ്ക്ക്.
സ്വയം പറഞ്ഞുകൊണ്ട് കാന്‍സര്‍രോഗിയായ താന്‍ ഇനി എത്രകാലം ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ മക്കളെയും ദൈവം തന്നില്ല.
ആ കുട്ടിക്കെങ്കിലും ഒരു ജീവിതമുണ്ടാകട്ടെ.
തന്‍െറ യേട്ടനും സന്തോഷമാവും....
ശുഭം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo