കഥ: ഉദയശങ്കർ
ബുക്ക്: കാറ്റു വീഴ്ചയുടെ നാനാർത്ഥങ്ങൾ
നാടക രൂപാന്തരണം: സാബു അരൂർ
തിരുമുറിവുകൾ
കഥ: ഉദയശങ്കർ
ബുക്ക്: കാറ്റു വീഴ്ചയുടെ നാനാർത്ഥങ്ങൾ
നാടക രൂപാന്തരണം: സാബു അരൂർ
തിരുമുറിവുകൾ
* - * - * - * - * - * - *
രംഗം-1
-------------
കർട്ടൻ ഉയരുമ്പോൾ അന്ധകാരം.വ്യാഖ്യാതാവിൻ്റെ ശബ്ദം ഉയർന്നു കേൾക്കാം.
" ഇത്.. അപ്പമല...... പശിയുടെ തേർവാഴ്ചക്കാലത്ത് ദൈവം അപ്പമായി അവതരിച്ചിരിക്കാം. അങ്ങനെ മലബ്രഹ്മങ്ങളുടെ വനഭൂമി അപ്പ മലയായി ഇതിൻെറ താഴ്വരയിൽ വിന്ധ്യാ -ശത് പുരനിരകളുടെ മടിത്തട്ടും അതിനെ തൊട്ടൊഴുകുന്ന അമ്മദൈവപ്പുഴയുമുണ്ട്. അതിൻ്റെ തീരത്ത് ആരണ്യത്തിൻ്റെ കരിന്തഴകളിലും മണ്ണിലും ലയിച്ച് അനേകം ഗോത്ര സമൂഹങ്ങൾ പാർത്തിരുന്നു. അവരുടെ പ്രാക്തന കനവുകളിലേക്ക്, ഐതിഹ്യങ്ങളിലേക്ക് അശാന്തമായ മഞ്ഞു കാറ്റുകൾ ആഞ്ഞുവീശുന്നു."
രംഗത്ത് വെളിച്ചം ' ക്രൂശിത രൂപത്തിനു മുൻപിൽ പ്രാർത്ഥനാനിരത ഭാവത്തോടെ മദർ സുപ്പീരിയർ നിലകൊള്ളുന്നു.
പശ്ചാത്തലത്തിൽ അശരീരി
മറിയം''... ഇഹത്തിലെ പാപം ചുമക്കുവാൻ വന്ന കാരുണ്യവാൻ്റെ കുഞ്ഞാടാണുനീ"
മറിയം -

അശരീരി - :മനുഷ്യൻ അധർമ്മത്തെ ഉഴുതിളക്കി വിന വിതയ്ക്കുന്നു. അതു തന്നെ കൊയ്യുന്നു. പ്രകൃതിക്കു പോലും ക്രമം തെറ്റിയത് അതുകൊണ്ടാവാം. പുഴകൾ മണൽത്തിട്ടകളായി.. മഴ വള്ളികൾ കരിഞ്ഞു. നീരുറവകൾ ആവിയായി. കനിവിൻെറ തളിരും പൊഴിഞ്ഞു വീണു.
മറിയം - :(ആത്മഗതം)വിശുദ്ധൻെറ ചോര ഇഹത്തിന് ഇനിയും ആവശ്യമുണ്ട്.
അശരീരി -: മറിയമേ...മല ബ്രഹ്മങ്ങളുടെ മലമുടിയിലും ഈ ലോകത്തിലും കാറ്റു വീഴ്ച ഉറഞ്ഞു കൊണ്ടേയിരിക്കും. വിരാമമില്ലാത്ത മനുഷ്യഹത്യയ്ക്ക് അറുതിവരുവോളം.. കരുണയുടെ ചിദംബര ദീപങ്ങളെ തെളിക്കുവോളം
രംഗത്തേയ്ക്ക് മറ്റൊരു സിസ്റ്റർ കടന്നു വരുന്നു.
സിസ്റ്റർ -: സമയം പാതിരാവായ് മദർ
മറിയം - :കുട്ട്യേ... നീ ഉറങ്ങിയില്ലെ.. കിടന്നോളു .ഞാൻ കുറച്ചു കഴിഞ്ഞേയുള്ളു.
സിസ്റ്റർ -: മദർ ....
മറിയം - :എനിക്ക് ഒറ്റയ്ക്കാവാൻ തോന്നണു.. മനസ്സിൽ അകാരണമായി ശോകം കിടന്നു വിങ്ങുമ്പോൾ എനിക്ക് ഏകാകിനിയാവണം. സ്വന്തം മനസ്സുമായി സംസാരിക്കണം.എനിക്കു മാത്രമായ മുറി.. എനിക്കു മാത്രമായ ലോകം.. എനിക്കു മാത്രമായ ധർമ്മശാസനകൾ '... നീതി വചനങ്ങൾ ... പൂർവ്വജൻമ സ്മൃതികൾ
( പെട്ടെന്ന് വാതിലിൽ മുട്ടുകേൾക്കുന്നു. മദറിൻ്റെ മുഖത്ത് നിസംഗഭാവം. സിസ്റ്ററിൻ്റെ മുഖത്ത് പരിഭ്രാന്തി .മുട്ടിൻെറ ശക്തി കൂടുന്നു.)
സിസ്റ്റർ -: മദർ .: വാതിൽ തുറക്കണ്ട ( വാക്കിൽ ഇടർച്ച)
മറിയം - :ഇവിടെ ഇതൊക്കെ പതിവാണു കുട്ട്യേ.. നീ ഇവിടെ വന്നിട്ട് ഒരാഴ്ചയല്ലേ യാ യുള്ളു. നിൻ്റെ നാട്ടിലെ പോലെയല്ല. എല്ലാം പരിചയമാകുമ്പോൾ ശരിയാകും. നീ കുറച്ച് റൊട്ടിയും പഴവും എടുത്ത് മേരിയേം വിളിച്ചോണ്ടു വാ
സിസ്റ്റർ -:( വാതിക്ക ലേക്ക് കൈചൂണ്ടി ) ശൂലമേന്തിയ വേട്ടക്കാർ
മറിയം - :അന്നേ .. ഭയത്തിന് കീഴ്പ്പെട്ടിട്ട് കാര്യമില്ല. താഴുതുറക്കുകയേ നിവൃത്തിയുള്ളു. അവർ ശക്തരാണ്. അവരെ പ്രകോപിപ്പിക്കുന്നത് യുക്തിയല്ല
(മദർ വാതിൽ തുറക്കുന്നു. വേട്ടക്കാർ ആക്രോശത്തോടെ അകത്തേക്കു വരുന്നു. അതിൽ പ്രധാനി )
പ്രധാനി - :മറ്റ് കന്യാസ്ത്രീകളെവിടെ... എല്ലാവരോടും ഹാജരാകാൻ പറയു .
മറിയം -

വേട്ടക്കാർ -

(അന്നപഴവും റൊട്ടിയും തളികയിൽ മേശപ്പുറത്ത് കൊണ്ടുവയ്ക്കുന്നു.)
മറിയം - :നിങ്ങൾക്കേവർക്കുമുള്ള അപ്പമുണ്ടാവില്ല. പഴങ്ങളുണ്ട്.
പ്രധാനി - :എവിടെ മറ്റ് കന്യാസ്ത്രീകൾ
(മറിയം ശൂലത്തിലെ രക്തക്കറ കണ്ടിട്ട് പിറുപിറുപ്പോടെ )
''ഏതോ ത്യാഗിയുടെ രക്തമാണത്"
പ്രധാനി -

മറിയം - :ഇടറി വീഴുന്നവനെ കാരുണ്യം കൊണ്ട് താങ്ങി.. വിറയ്ക്കുന്ന കാൽമുട്ടുകളെ ഉറപ്പിച്ചു നിർത്തി.. മകനേ.. ദൈവം നീതിമാനായ വിധിയാളൻ.
പ്രധാനി - :ഇത്തരം നാമങ്ങളൊക്കെ ഉരവിട്ട് നിങ്ങളവരെ വരുതിയിലാക്കി. ഇ നി ഞങ്ങളുടെ ന്യായവിധി ഇവിടെ പാoമാകും
( ഉള്ളിൽ നിന്ന് മറ്റ് കന്യാസ്ത്രീകൾ കടന്നു വരുന്നു.)
പ്രധാനി -

മറിയം - :ദുഷ്ടതയിൽ പ്രസാദിക്കുന്ന ഒരു ദൈവവുമില്ലല്ലോ.ദരിദ്ര്യനെ ദ്രോഹിക്കുന്നവൻ തൻ്റെ സൃഷ്ടാവിനെ അപമാനിക്കുന്നവനല്ലേ...?
പ്രധാനി - :വെട്ടൊന്ന്.. മുറി രണ്ട്. ഹ ഹ ഹ. രണ്ട് ദിവസങ്ങൾക്കു മുന്നേ ഏഴ് ആദിവാസി പെൺകുട്ടികളെജൻ മികൾ ദേവദാസികളായി നിശ്ചയിച്ചിരുന്നു. നിങ്ങളവർക്ക് അഭയം നൽകി. ആ ആദിവാസികളെ ഞങ്ങൾക്ക് വിട്ടുതരണം..ഇത് ജൻമിയുടെ കൽപ്പനയാണ്.
മറിയം' - :നിഷ്കരുണം ജൻമികൾക്ക് പിച്ചിച്ചീന്തേണ്ട ജൻമങ്ങൾ. പിന്നെ ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാനുള്ള കൗമാരം കഴിയാത്ത ആ കുട്ടികൾ ജീവൻ യാചിച്ച് '.. അഭയം യാചിച്ച്... ഓടിയെത്തിയതാണിവിടെ.അവരെ ഞാൻ ബലിയർപ്പിക്കണമെന്നോ ...?
(തിരിഞ്ഞ് ക്രൂശിത രൂപത്തിലേക്ക് നോക്കി തുടരുന്നു )
" പാവപ്പെട്ടവനോട് മനസ്സു കാണിക്കുന്നവൻ ദൈവത്തെ മാനിക്കുന്നു. ഞങ്ങൾക്കാരെയും കുരുതി കൊടുക്കുവാനാകില്ല."
പ്രധാനി -

"ഇത് അഗ്നിവിഴുങ്ങട്ടേ .. അഗ്നിസാക്ഷിയായി വിധിയിതാ നടപ്പിലാക്കുന്നു. ഞങ്ങൾക്ക് നിങ്ങളുടെ ഏഴു മുദ്രകളാൽ പൂട്ടപ്പെട്ട രതി യുടെ അപ്പമാണ് വേണ്ടത്.
മറിയം - :മകനെ.. ജീവിത തൃഷ്ണകൾ വെടിഞ്ഞ് ധ്യാനിച്ച്.. പ്രതിഫലേച്ഛയില്ലാതെ കർമ്മം ചെയ്യുന്ന ദരിദ്ര്യരുടെ അമ്മമാരാണ് ഞങ്ങൾ. അമ്മയോട് മകൻ്റെ രതി നീചമാണ്. ആ അപ്പം കൊണ്ട് നിങ്ങൾ പാപികളാവരുത്.
( പെട്ടെന്ന് രംഗത്ത് വെളിച്ചം കെടുകയും തെളിയുകയും ചെയ്യുന്നു' കാളക്കഴുത്തുമായി സിസ്റ്റർമാർക്കു ചുറ്റും ആർത്തിരമ്പുന്ന വേട്ടക്കാരുടെ ഹുങ്കാര ശബ്ദം.. നിലവിളികൾ' പശ്ചാത്തലത്തിൽ വയലിൻ നാദം ആരോഹണത്തിൽ നിന്ന് അവരോഹണത്തിലെത്ത വേവിശുദ്ധ ഗ്രന്ഥം തീയിലെരിയുന്ന വെളിച്ചത്തിൽ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന അമ്മമാരെ കാണാം.. ക്രൂശിത രൂപത്തിൽ നിന്ന് ചോര അവർക്കിടയിലേക്ക് ഒഴുകി പരക്കുന്നതാണ് വെളിച്ചം വരുമ്പോളുള്ള ദൃശ്യം.പശ്ചാത്തലത്തിൽ ഒരു ഈരടി ഉയർന്നു കേൾക്കാം.
" പാപത്തിൻ തേർവാഴ്ച തുടരുമീ ഭൂവിൽ
തിരുമുറിവിൻ ശോണം പരക്കുന്നു (2)
മെല്ലെ .. മെല്ലെ ..പാട്ടിൻ്റെ താളത്തിൽ കർട്ടൺ താഴുന്നു '
* ശുഭം *
NB - :ആദ്യന്തം നാടകീയ ഭാഷയിൽ രചിക്കപ്പെട്ട ഈ ചെറുകഥയിൽ അത്യാവശ്യം ക്രമപ്പെടുത്തലുകൾ മാത്രമേ ഞാൻ നടത്തിയിട്ടുള്ളു. രംഗ സാധ്യത മുന്നിൽ കണ്ട് ചില്ലറ കൂട്ടിച്ചേർക്കലുകൾ ഞാൻ ചെയ്തിട്ടുണ്ട്.
By: Sabu Aroor
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക