നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛൻ


വയറ്റാട്ടിതൻ കൈകൾ ചുളിവു വീണനേരം
രാവിലൊരിക്കൽ രക്തം പുരണ്ടിരുന്നു.
പുക്കിൾക്കൊടി മുറിക്കുവാൻ കത്തിതേടവേ
ഇരുളിൽ പിറന്നു വീണ ജൻമം ഞാൻ
പേറുമുറിതൻ വാതിക്കലേറ്റുവാങ്ങുവാനാളില്ലാതെ.
മാറാലവീണ മച്ചിലിരുന്നെട്ടുകാലി ചിരിക്കുന്നു
അച്ഛനങ്ങ് ഒഴുകുന്നു പൊടിയായി
ഈറ്റക്കാടുകൾ തങ്ങും പുഴയിലൂടെ
ബലിക്കാക്കകൾ കരയുന്നില്ല
ചുടലക്കാട്ടിലെ ശവംനാറിപ്പൂക്കൾ വിരിയുന്നില്ല
പകലിലൊരിക്കലും വാടുന്നില്ല താമരമലരുകൾ
മുഖം മറിയാതെ ഒരുതുള്ളിബീജമായി ജീവൻ തന്നുപോയനേരം
നിൻമുഖമോർക്കാത്ത ഭാഗ്യവാനോ ഞാൻ.
രാക്കോഴി കൂകുന്നു
ഇരതേടും കൂമൻ തുറിച്ച കണ്ണുമായി നോക്കവേ
ഭയമാകുന്ന ഒറ്റയ്ക്കിരിക്കുവാൻ.
കിനാക്കൾ വിരിയാത്ത രാവുകളിൽ
മനസ്സിൻ മുറിപ്പാടുകളിൽ
വെച്ചുകെട്ടുമോർമ്മകൾ
വീണ്ടും വീണ്ടും വന്നിടുമ്പോഴച്ഛാ ഓർത്തിടുന്നു
ഭാരമാകുന്നിവിടെ പലർക്കും
കണ്ണുകാണാത്ത ശുനകനായി തപ്പിത്തടയവേ
അറിയുന്നു ഒറ്റപ്പെടലൊരു വേദനമാത്രമെന്ന്.
നപുംസഹങ്ങൾ കണ്ണുനീർവാർക്കും ഭൂമിയിലെ
കിനാവുകാണാത്തൊ പുത്രനെന്ന്..
ഇവിടേ വസന്തമിനി വിരിയാറില്ല
ഓർക്കുവാനാണ്ടിൽ വരും വെറുമൊരു ദിനം മാത്രം. .
അന്ന് പൂണൂലിട്ട് ഇലയില്ലാ കൊമ്പിലിരുന്ന് കരയും ബലിക്കാക്കയെ നോക്കി പറഞ്ഞിടും
ഓർക്കുന്നില്ല നിൻ മുഖം
ശൂന്യമാം മനസ്സുമായി
നരകയറുവാൻ കാത്തിരിക്കും കൂന്തൽ നനയുന്നു വീണ്ടും.
വന്നെത്തും വേറൊരു വർഷത്തിനായി.

by-
Vinu K Mohan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot